Total Pageviews

Saturday, December 17, 2016

രാഷ്ട്ര വിരുദ്ധരുടെ ദേശീയഗാന പ്രേമം

ദേശീയഗാനത്തെ ചൊല്ലി ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ.പിയും സംഘപരിവാരങ്ങളും കാട്ടുന്നത് നഗ്നമായ മതവിദ്വേഷ പ്രകടനമാണ്. ദേശവിരുദ്ധ പ്രവർത്തനമാണ്.ദേശീയ ഗാനത്തെ അനാദരിക്കുന്നവർക്കു നേരെ ഒരക്ഷരം ഉരിയാടാതെ കമലിനു നേർക്ക് ചന്ദ്രഹാസമിളക്കുന്നത് അതുകൊണ്ടാണ്.എന്നു മുതലാണ് ബി.ജെ.പിയ്‌ക്കും.ആർ.എസ് .എസ്സിനും 'ജനഗണമന' എന്നാരംഭിക്കുന്ന ദേശീയഗാനത്തോട് ഇത്ര പ്രതിപത്തിയും ആരാധനയും തോന്നി തുടങ്ങിയത്?മോഡി അധികാരത്തിൽ കയറിയതിൻറെ അടുത്ത ദിവസങ്ങളിൽ തന്നെ 'ജനഗണമന...' ഭാരതത്തിൻ്റെ ദേശീയഗാനമാക്കിയത് ശരിയായില്ല എന്ന് ബിജെപി നേതാക്കളും ആർ.എസ് .എസും അവരുടെ കുഴലൂത്തു കാരും പാടാൻ തുടങ്ങിയതാണ്.ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കുന്ന ഗാനമാണെന്നതായിരുന്നു മോഡി മുതൽ വിഷകല വരെയുള്ളവർ ഉന്നയിച്ച ആക്ഷേപം."അ ധിനായക"ൻ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു വരെ ഈ "ദേശസ്നേഹി"കൂട്ടങ്ങൾ പറഞ്ഞുകളഞ്ഞു. ഈ ഗാനം രചിച്ചതിൻ്റെ പേരിൽ അവർ ടാഗോറിനെ അപഹസിച്ചു.കേരളത്തിലെ ചില "പണ്ഡിത മഹോദരന്മാരും"ഈ വാദഗതികൾക്കു പിന്തുണ നൽകി രംഗത്തെത്തി.'ജനഗണമന ' ദേശീയഗാനമായി അംഗീക രിച്ചപ്പോൾ തന്നെ അന്നത്തെ ദേശവിരുദ്ധ ശക്തികൾ ആരോപണങ്ങൾ പുറത്തെടുത്തിരുന്നു. "അധിനായകൻ" എന്ന് താൻ ഉദ്ദേശിച്ചത് സർവ്വേശ്വരനെയാണെന്ന് മഹാകവി വ്യക്തമാക്കിയതോടെ അപവാദപ്രചാരണ ങ്ങളുടെ കാറ്റ് പോയി. എന്നിട്ടും ഭരണം കയ്യിൽ കിട്ടി യപ്പോൾ മണ്ണടിഞ്ഞ പഴയ ആക്ഷേപങ്ങൾ പൊടിതട്ടിയെടുത്ത് 'ജനഗണമന..'യെ നാടുകടത്താനാണ് ബിജെപി യും സംഘരിവാരങ്ങളും ശ്രമിച്ചത്.മാത്രമല്ല റഷ്യൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിക്കുവാൻ അവർ ഇന്ത്യൻ ദേശീയഗാനം ആലപിച്ചപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നരേന്ദ്രമോദി ദേശീയ ഗാനത്തെ നിന്ദിക്കുകയും ചെയ്തു.ജനഗണമന യെ അധിക്ഷേപിച്ചുകൊണ്ട് ശശികലയെ പോലുള്ള വിഷജന്തു ക്കൾ ചെയ്ത കണ്ഠക്ഷോഭത്തിൻ്റെ മാറ്റൊലി അടങ്ങും മുമ്പ് അവർ തന്നെ അതിനെ പുകഴ്ത്തിപ്പാടാൻ ഇട വന്നത് ടാഗോറിൻ്റെയും ആ ഗാനത്തിൻറെയും മഹത്വം തന്നെ. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരരോടൊപ്പം നിൽക്കുകയും സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാഷ്ട്രപിതാവിനെ കൊല്ലുകയും ചെയ്തവരുടെ പിൻഗാമികൾക്ക് ഇപ്പോൾ ദേശസ്നേഹം ഉദിച്ചത് നല്ലകാര്യം തന്നെ.ഏ താണ്ട് അര നൂറ്റാണ്ടിലേറെക്കാലം ആർ എസ് എസ് ആസ്ഥാനത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്താതിരുന്നത് ആരും മറന്നിട്ടില്ല.ദേശീയ പതാക കൊണ്ട് ഈ അടുത്തകാലത്ത് ദേശത്തിൻറെ പ്രധാനമന്ത്രി മുഖം തുടയ്ക്കുന്നതും ഇന്ത്യക്കാർ കണ്ടതാണ്.
ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ദേശവിരുദ്ധതയുടെ പാരമ്പര്യകണങ്ങൾ അറിയാതെ ഇങ്ങനെ പ്രധാനമന്ത്രിയിൽ നിന്ന് മാത്രമല്ല അനുചരന്മാരിൽ നിന്നും പുറത്ത് ചാടും .അതാണ് കമലിൻറെ വീടിന്നു മുമ്പിൽ ബിജെപി ,സങ്കി കിങ്കരന്മാർ നടത്തിയ സമരാഭാസത്തിൽ പ്രകടമായത്. ദേശീയ ഗാനം എങ്ങനെ നിന്നു വേണം ആലപിക്കേണ്ടത് എന്ന് സർക്കാർ ഉത്തരവുണ്ട്.ദേശീയഗാനം ആലപിക്കു മ്പോൾ ഇരിക്കുന്നത് അതിനെ അനാദരിക്കലാണ്.അ തിൻറെ പേരിലാണ് ചലച്ചിത്രമേളയിൽ പങ്കെടുത്ത ചി ലർക്കെതിരെ കേസ്സെടുത്തത്.കമൽ ദേശീയ ഗാനത്തെ അനാദരിച്ചെന്നും അദ്ദേഹം മാപ്പു പറയണമെന്നും പറഞ്ഞു വന്ന് അദ്ദേഹത്തിൻ്റെ വീടിനു മുന്നിൽ കുത്തിയിരുന്നു ദേശീയഗാനമാലപിച്ചവർ ദേശീയ ഗാനത്തെ നിന്ദി ക്കുക മാത്രമല്ല ദേശദ്രോഹം തന്നെയാണ് ചെയ്തിരിക്കുന്നത്.അവർക്കെതിരെയാണ് കേസ്സെടുക്കേണ്ടത്.










Fans on the page

Monday, November 28, 2016

മോഡിയുടെ വ്യാജ സത്യവാങ്ങ് മൂലങ്ങള്‍




Image result for modi image

അഴിമതിയും കള്ളപ്പണവും തടയാൻ തൻ്റെ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെതിരെ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഭാരത് ബന്ദ് നടത്തി രാജ്യത്തെ സ്തംഭിപ്പിക്കാനാണ് അവർ മുതിരുന്ന തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പതിവ് പോലെയുള്ള അദ്ദേഹത്തിൻ്റെ വ്യാജപ്രചാരണമാണിത്. ഒന്നാമതായി ഇന്ന്(28 .11 .2016 )പ്രതിപക്ഷ കക്ഷികൾ അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല.ആക്രോശ് ദിവസി(പ്രതിഷേധ ദിനം) നാണ് പ്രതിപക്ഷ ആഹ്വാനം.കേരളത്തിൽ മാത്രമാണ് ഹർത്താൽ.ര ണ്ടാമതായി, ഇത്തരം ഒരു ആരോപണം അദ്ദേഹം ഉന്നയിക്കേണ്ടിയിരുന്നത് പാർലമെൻ്റിലായിരുന്നു.പിടിപ്പുകേടിൻറെയും ദീര്ഘവീക്ഷണമില്ലായ്മ യുടെയും ദൃഷ്ടാന്തമാണ് മോദിയുടെ നടപടി എന്ന് മുൻ പ്രധാനമന്ത്രി മന്മോ ഹൻ സിംഗും മറ്റു പ്രതിപക്ഷ കക്ഷിനേതാക്കളും പറഞ്ഞത് പാർലമെൻ്റിലാ ണ്.അവിടെ നോട്ടസാധുവാക്കി യതിൻറെ കുഴപ്പങ്ങളെക്കുറിച്ച്  ഉന്നയിക്ക പ്പെട്ട ആക്ഷേപങ്ങൾ ചെവി കുളിർക്കെ കേട്ട് നാവിറങ്ങിപ്പോയ മോഡി,അ തിനു തെരുവിൽ മറുപടി പറയുന്നത് ,പറയുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് തന്നെ ഉറപ്പും വിശ്വാസവുമില്ലാത്തതു കൊണ്ടാണ്.ഭരണത്തിൽ കയറി 100 ദിവസത്തിനകം ഇന്ത്യക്കാർ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടു ത്ത് സാധുക്കൾക്ക് വിതരണം ചെയ്യുമെന്നു വീമ്പിളക്കിയ മോഡി 1000 ദിവസ മായിട്ടും ഒരു ചില്ലിക്കാശു പോലും പിടിച്ചെടുക്കാൻ കഴിയാഞ്ഞതിൻറെ ജാള്യം മറയ്ക്കാൻ കാണിക്കുന്ന സർക്കസും മോണോ ആക്ടുമാണ് ഇതെന്ന് സ്വന്തം കക്ഷിക്കാർക്ക് പോലും മനസ്സിലായി.ഭരണത്തിൽ കയറിയ അന്ന് മുതൽ അഴിമതിക്കെതിരെ വാ തോരാതെ സംസാരിക്കുന്ന മോഡി അന്നുമു തൽ അഴിമതിക്കാരെ രക്ഷിക്കാനും അഴിമതി ചെയ്യാനും കാണിക്കുന്ന വ്യ ഗ്രത അക്കമിട്ടു വിശദീകരിക്കുവാൻ ആയിരം നാവുള്ള  അനന്തനും പറ്റിയെ ന്നു വരില്ല.


വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജ സത്യവാങ് മൂലം നൽകിയ ഒരു ത്തിയെ വിദ്യാഭ്യാസ മന്ത്രിയായി അവരോധിച്ചു കൊണ്ടാണ് ആദ്ദേഹം അഴിമതിക്ക് ഹരിശ്രീ കുറിച്ചത് തന്നെ. കള്ളപ്പണമെന്നു കേൾക്കുമ്പോൾ ഓക്കാനം വരുന്ന ഇദ്ദേഹത്തിന് കള്ളപ്പണക്കേസിൽ പ്രതിയായ ,സർക്കാർ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് രാജ്യം വിടുന്നത് വിലക്കിയ,ക്രിക്കറ്റ് തട്ടിപ്പുകാരൻ  ലളിത് മോഡിക്ക്  നാടുവിടാൻ വിദേശകാര്യമന്ത്രി സുഷസ്വ രാജ്ഉം രാജസ്ഥാൻ മുഖ്യമന്ത്രി വിജയരാജ സിന്ധ്യയും  ഒത്താശ ചെയ്തുകൊടു ത്തപ്പോൾ ഒരു മനം പിരട്ടൽ പോലും ഉണ്ടാകാഞ്ഞതെന്ത്?9000 കോടി രൂപ കബളിപ്പിച്ച വിജയ് മല്യയിൽ നിന്നും ഒരു പൈസ പോലും തിരിച്ചു പിടി ക്കാൻ കഴിഞ്ഞിട്ടില്ല.അയാൾക്ക്‌ രാജ്യം വിട്ടു പോകാൻ വേണ്ടതെല്ലാം ചെയ്തു കൊടുത്തതും മോഡിഭരണകൂടമാണ്.അംബാനിക്കും അദാനിക്കും   നികു തിയിന ത്തിൽ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നത് അഴിമതിയല്ലെ ങ്കിൽ പിന്നെ എന്താണ്?അമൃതാനന്ദ മയി ,ശ്രീ ശ്രീ രവിശങ്കർ ബാബാ രാം ദേവ് തുടങ്ങിയ വ്യാജ ആൾദൈവങ്ങളുടെ കള്ളപ്പണ സ്രോതസ്സുകളെ കുറി ച്ച് അന്വേഷിക്കാൻ പോലും ഭയപ്പെടുന്നു.അവരുടെ കാൽക്കൽ കുമ്പിടുന്ന മോദിക്ക് കള്ളപ്പണത്തിനെതി രെ സംസാരിക്കാൻ എന്ത് യോഗ്യത? ഓസ്‌ട്രേ ലിയയിൽ വ്യവസായം ആരംഭിക്കാൻ അദാനിക്ക് വായ്പ ലഭിക്കാൻ വേണ്ടി എസ. ബി ഐ ക്കു മേൽ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയ കഥ ഓസ്ട്രേ ലിയൻ പത്രങ്ങൾ അന്നേ  റിപ്പോർട്ട് ചെയ്തിരുന്നതാണ്.ഇപ്പോൾ, അദാനിക്ക് എസ.ബി.ഐ എത്ര തുക വായ്പയായി നൽകിയിട്ടുണ്ടെന്ന വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകേണ്ടെന്ന ബാങ്കിൻറെ നിലപാട് കേന്ദ്ര വിവരാവകാശ കമ്മീഷൻ ശരിവച്ചതിൽ നിന്ന് ആ ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.മല്യ ഒൻപതിനായിരം കോടി രൂപയാണ് വിവിധ ബാങ്കുകളെ പറ്റിച്ചു മുങ്ങിയതെങ്കിൽ അതിൻറെ 9 ഇരട്ടി എസ.ബി.ഐ യിൽ നിന്ന് മാത്രം പറ്റിച്ചായിരിക്കും അദാനി മുങ്ങുക .ഇങ്ങ നെ കള്ളപ്പണ രാജാക്കന്മാർക്ക് ഒത്താശ ചെയ്തു കൊടുക്കുകയും അഴിമതി നടത്തുകയും ചെയ്തിട്ട് അഴിമതിക്കും കള്ളപ്പണ ത്തിനുമെതിരെ തെരുവി ലെ മൈക്കിന് മുമ്പിൽ വീരസ്യം വിളമ്പുകയും സാധാരണ മനുഷ്യരെ എങ്ങനെ ഉപദ്രവിക്കാം എന്ന ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് ഒരു പ്രധാനമന്ത്രിക്കും ഭൂഷണമല്ല.ഉറപ്പിച്ചും അസ്ഥാനത്തും പറഞ്ഞാൽ കള്ളം സത്യമാകില്ല എന്ന്  കൂടി ഓർക്കുന്നതും  നന്നായിരിക്കും ."സത്യമേവ ജയതേ"(സത്യം മാത്രം ജയിക്കുന്നു) എന്ന ഉപനിഷദ്  വാക്യം ദേശീയ മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ള രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇങ്ങനെ അസത്യം  മാത്രം പറഞ്ഞു നടക്കുന്നത്  രാജ്യത്തിനു നാണക്കേടാണ്.










Fans on the page

Monday, November 14, 2016

ഇല്ലം ചുട്ടപ്പോൾ



വീട്ടിൽ കള്ളൻ കേറീന്നേതോ
വട്ടൻ ചൊന്നതു കേട്ടു നടുങ്ങി,
കെട്ടിയപെണ്ണിനെയിട്ടിട്ടോടിയ 
കൂട്ടുകുടുംബക്കാർന്നോരേകൻ
വീര്യം കാട്ടി മേനി നടിക്കാൻ
വീടിനു മുഴുവൻ തീയിട്ടത്രേ .
വെന്തു നശിക്കും വീട്ടിൽ നിന്നും
പൊന്തും നിലവിളി കേൾക്കാതങ്ങേർ
അന്യഗൃഹത്തിൽ കേറിയൊളിക്കെ
ആശ്രയമറ്റ കുടുംബാംഗങ്ങൾ
ബ്രഹ്‌മാവിൻറെ യടുക്കൽ ചെന്നൂ
കഷ്ടപ്പാടുകൾ ബോധിപ്പിക്കാൻ.
ഉടുതുണി ,കാശും ചട്ടീം കലവും
ഉപ്പു ചിരട്ടയുമൊക്കെ കത്തി
കഞ്ഞി കുടിക്കാൻ വകയില്ലാതെ
കായും വയറും വായും പൊത്തി
ചൊല്ലും കണ്ണീർ വഴിയും കഥകൾ
എല്ലാംകേട്ട പിതാമഹനോതി:
"എട്ടും പൊട്ടും തിരിയാത്തവനും
കഷ്ടപ്പാടുകളറിയാത്തവനും
പരദുഃഖത്തിൽ സന്തോഷിക്കും
പരമദ്രോഹമനസ്ക്കനുമെല്ലാം
കൂട്ടുകുടുംബക്കുലപതിയാകിൽ
പറ്റാമിങ്ങനെ പലവിധ ദുഃഖം .
വട്ടിനു നല്ലതു നെല്ലിക്കാത്തള--
മുത്തമമല്ലോ ഷോക്കു കൊടുപ്പും.
ഇതുകൊണ്ടൊന്നും ഫലമില്ലെങ്കിൽ
കാക്കുകയിനിയും രണ്ടര വർഷം."
ബ്രഹ്‌മാവും കൂടിങ്ങനെ ചൊൽകെ
യാശ നശിച്ച കുടുംബ ജനങ്ങൾ
ആകുലരായിട്ടോടുകയായി
കഞ്ഞികുടിക്കാൻ കാശിനു വേണ്ടി
ഏറ്റിയെമ്മിൽ ക്യൂ നിൽക്കാനായ്.
തല ചായ്ക്കാനൊരുകൂരയൊരുക്കി
തളരും കുഞ്ഞിനു തുണയേകാനായ്.











Fans on the page

Thursday, October 27, 2016

കെ.എം .എബ്രഹാം അത്ര നല്ലപിള്ള ചമയേണ്ടാ .


അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാമിൻറെ വീട് വിജിലൻസ് റെയ്‌ഡ്‌ ചെയ്തതിനെതിരെ കുറെ ഐ എ എസ് പുലികൾ ചീഫ് സെക്രട്ടറിക്കും, ശ്രീ എബ്രഹാം മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നു.വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്നെ കരി വാരി തേക്കാൻ ശ്രമിക്കു കയാണെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി യുടെയും പുലികളുടെയും പരാതി.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിന്മേൽ എബ്രഹാമി നെതിരെ ത്വരിതാന്വേഷണത്തിന് കോടതി പുറപ്പെടു വിച്ച ഉത്തരവ് നടപ്പാക്കുക മാത്രമാണ് വിജിലൻസ് ചെയ്തിട്ടുള്ളത്.വിജിലൻസ് അന്വേഷണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്ന ഉദ്യോഗസ്ഥ പുലികൾ പലരും അഴിമതിയുടെ കരി നേരത്തെ തന്നെ പുരണ്ടിട്ടുള്ളവരും വിജിലൻസ് അന്വേഷണത്തെ നേരിടുന്നവരുമാണ് എന്നതാണ് തമാശ.
കെ. എം.എബ്രഹാം ഹയർ എജ്യൂക്കേഷൻ സെക്രട്ടറി ആയിരിക്കെ2013 ൽ 6 മാസത്തോളം കേരള സർവ്വകലാശാലാ വൈസ്‌ചാൻസലറുടെ ചുമതല കൂടി വഹിച്ചിരുന്നു.അന്ന് ,20 വര്ഷം മുമ്പ് പ്രീഡിഗ്രിക്കു തോറ്റ ഒരു വിദ്യാർത്ഥിയെ എല്ലാ നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് ജയിപ്പിക്കുവാൻ ഇദ്ദേഹം അദ്ധ്യക്ഷനായ സിൻഡിക്കേറ്റ്തീരുമാനിക്കുക യുണ്ടാ യി.അതിനു മുൻകൈ എടുത്തത് കെ .എം. എബ്രഹാം ആയിരുന്നു.ഈ 20 വര്ഷത്തിനിടയിൽ, കൊല്ലം കാവനാട് സ്വദേശിയായ വിദ്യാർത്ഥി പല പ്രാവശ്യം തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും അന്നെല്ലാം വി.സി ലെവലിൽ തന്നെ നിരസിക്കുക യായിരുന്നു.ഇദ്ദേഹത്തിന് വി.സി യുടെ ചാർജ് കിട്ടിയപ്പോൾ വിദ്യാർത്ഥി കൊടു ത്ത നിവേദനം സിഡിക്കേറ്റിൽ വച്ച് ജയിപ്പിക്കുവാൻ തീരുമാനിക്കുകയാണ് ചെയ്തത്.മാത്രമല്ല എത്രയും വേഗം പാസ്സാക്കി ഉത്തരവിറക്കാനും ജയിച്ച മാർക്ക്‌ലിസ്റ്റ് നൽകാനും ബന്ധപ്പെട്ട സെക് ഷനെ നിർബ്ബന്ധിക്കുക യും ചെയ്തു."അഴിമതി പ്രതിരോധ വേദി"എന്ന സംഘ ടനയുടെ പേരിൽ ഈ അഴിമതി തീരുമാനത്തി നെതിരെ ഞാൻ ലോകായുക്തയിൽ പരാതി നല്കിയതിനാൽ എബ്രഹാമിൻറെ ഉദ്ദേശം നടന്നില്ല.ഏറെനാൾ കേസ് നീട്ടിക്കൊണ്ടു പോയെങ്കിലും ഗത്യന്തരമില്ലാതെ അവിഹിത മാർക്ക് ദാനം റദ്ദു ചെയ്യാൻ സിഡിക്കേറ്റ് നിർബ്ബന്ധിതമായി.2013 ൽ അല്പകാലത്തേക്ക് വൈസ് ചാൻസലറുടെ ചാർജ് കിട്ടിയപ്പോൾ അഴിമതി നടത്തിയ കെ.എം.എബ്രഹാം വളരെക്കാലമായി വിവിധ വകുപ്പു കളിൽ സെക്രട്ടറിയായി വിലസുമ്പോൾ എത്ര എത്ര അഴിമതി നടത്തിക്കാണില്ല?ആവശ്യത്തിലധികം കരി ദേഹത്ത് ഉള്ളപ്പോള്‍ വിശേഷിച് ആരെങ്കിലും കരി വാരി തേക്കേണ്ട കാര്യമുണ്ടോ?











Fans on the page

Wednesday, October 26, 2016

ചട്ടം പരിശോധിക്കാന്‍ സി.ബി.ഐ എന്തിന് ?


Image result for jacob thomas

വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസ് അവധി യിൽ ആയിരുന്ന കാലത്ത് വേറെ ജോലി ചെയ്ത് ശമ്പളം പറ്റി എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ തയ്യാറാണത്രേ.കോടതിയിൽ ആണ് തങ്ങളുടെ ഉത്തരവാദിത്ത ബോധവും മഹാമനസ്ക്കതയും സി.ബി.ഐ.പ്രകടിപ്പിച്ചത്.രാജ്യത്തെമ്പാടും നടക്കുന്ന ദുരൂഹമരണങ്ങളും കൊലപാതകങ്ങളും അന്വേഷിക്കുവാൻ സമയവും സാവകാശവും ഇല്ലെന്ന് വിലപിക്കുന്ന ഈ അന്വേഷണ ഏജൻസിക്ക് , ജേക്കബ് തോമസിൻറെ കേസ് അന്വേഷിക്കുവാൻ ഇത്ര താല്പര്യവും ആവേശവും എന്താണെന്ന് മനസ്സിലാകു ന്നില്ല.കേരളത്തിൽ തന്നെ ഇവർ അന്വേഷിച്ച പ്രധാനപ്പെ ട്ട എത്രയോ കേസ്സുകളിൽ തെളിവ് കണ്ടെത്താനാകാതെ അവസാനിപ്പിച്ചിട്ടുണ്ട്.ചേകന്നൂർ മൗലവി വധക്കേസ് തുടങ്ങി എത്ര എത്ര കേസ്സുകൾ ഇവരുടെ "സാമർഥ്യം "കൊണ്ട് മടക്കി കെട്ടി! ടി.പി ചന്ദ്രശേഖരൻ വധക്കേസി ലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുവാൻ മുൻ സർക്കാർ അഭ്യർത്ഥിച്ചപ്പോൾ സമയമില്ലെന്ന് പറഞ്ഞു കൈകഴുകിയവരാണിവർ.അന്വേഷിച്ച് കുളമാക്കിയ കേസ്സുകൾ നിരവധി വേറെ.സർക്കാരിന് 10 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന പരാതിയിൽ സി.ബി ഐക്കെതിരെ കോടതി ഉത്തരവനുസരിച്ച് വിജിലൻസ് കേസ്സെടുത്തിരിക്കുകയാണ് .വിജിലൻസിൻറെ പ്രതിപ്പട്ടികയിൽ ഉള്ള സി.ബിഐക്ക് വിജിലൻസ് ഡയറക്ടർക്കെ തിരെ അന്വേഷണം നടത്തുവാൻ ധാർമ്മികമായി യാതൊരർഹതയുമി ല്ല.മാത്രമ ല്ല,ജേക്ക ബ് തോമസ് കൊള്ളയും കൊലപാതകവും നടത്തിയെ ന്ന് ആർക്കും പരാതിയില്ല.ഉള്ളത് ചട്ട ലംഘനം നടത്തി എന്ന ആരോപണമാണ്.അത് കണ്ടെത്തുവാൻ ഡമ്മി പരീക്ഷണമോ പോലീസ് നായുടെ സഹായമോ ശാസ്ത്രീയ കുറ്റാന്വേഷണ രീതിയോ ഒന്നും ആവശ്യമില്ല .സർ വീസ് നിയമങ്ങൾ നിശ്ചയമുള്ള ഒരു വെറും സെക്രട്ടറി മതിയാകും.മൻമോഹൻ സിംഗിന്റെ കാലത്ത് സി.ബിഐ "കൂട്ടിലടച്ച തത്ത"യാണെന്ന് ആക്ഷേപിച്ചവർ ഭരണത്തി ലെത്തിയപ്പോൾ " കൂട്ടിലടച്ചതത്ത"യുടെ ചിറകു കൂടി മുറിച്ചതിനാലാകണം അദ്ധ്വാനം അധികം വേണ്ടാത്ത അന്വേഷണത്തിൽ അമിതാവേശം കാട്ടുന്നത് .







Fans on the page

Friday, July 8, 2016

ഒരു നാണക്കേടിന് അറുതിയായി.


തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വ്യാജ സത്യവാങ്ങ് മൂലം സമര്‍പ്പിച്ച് വിദ്യാഭ്യാസ മന്ത്രിപദത്തില്‍ ഇരുന്ന്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയാകെ കുട്ടിച്ചോറാക്കിയ സ്മൃതിഇറാനിയെ വിദ്യാഭ്യാസ വകുപ്പില്‍നിന്നും മാറ്റി.പകരം ടെക്സ് സ്റ്റയില്‍ വകുപ്പ് കൊടുത്ത മോഡിയുടെ ഔചിത്യ ബോധം അഭിനന്ദനീയം തന്നെ.


ഏതു വകുപ്പിലേക്ക്  മാറ്റിയാലും  ഈ വ്യജവീര നിരപരാധികളായ വിദ്യാര്ത്ഥികളോടും വിദ്യാഭ്യാസ മേഖലയോടും കാട്ടിയ നെറികേ ടുകള്‍ക്കും മഹാ പാതകങ്ങള്‍ക്കും കണക്കു പറയേണ്ടി വരിക തന്നെ ചെയ്യും .








Fans on the page

Wednesday, June 22, 2016

50 കോടി മുടക്കിയത് ഗോഷ്ടി കാണിക്കാനോ ?



ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം കൊണ്ടാടാൻ കേന്ദ്ര സർക്കാർ 50 കോടി രൂപയാണത്രെ പൊടിച്ചത് !ഭാരതത്തിൻ്റെ തനതായ ഈ വ്യായാമ മുറ പരിശീലിപ്പി ക്കുന്നതും ലോകമാകെ പ്രചരിപ്പിക്കുന്നതും നല്ലതു തന്നെ. മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രയോ ജനകരമായ യോഗാഭ്യാസം മനുഷ്യകുല ത്തിനാകെ ഗുണം ചെയ്യുന്ന ഒന്നാണ്.പക്ഷെ രാജ്യത്തൊട്ടാകെ ആയുഷ് മന്ത്രാലയത്തിൻറെ ചുമതലയിൽ ഇന്നലെ സംഘടിപ്പിക്കപ്പെട്ട യോഗ പ്രദർശനങ്ങളിൽ പലതും യോഗാഭ്യാസം പിള്ളേരുകളിപോലെയാണെന്ന് തോ ന്നിപ്പിക്കാനാണ് ഉപകരിച്ചത്. യോഗയുടെ ഗൗരവവും മഹത്വവും ചോർത്തിക്കളയുന്ന ഗോഷ്ടികളാണ് പലേ ടത്തും അരങ്ങേറിയത്.ചില കേന്ദ്രമന്ത്രിമാരും ബി.ജെ .പി മന്ത്രിമാരും ,യോഗ എന്ന പേരിൽ കാട്ടിയതത്രയും ഗോഷ്ടികളായിരുന്നു. കേരളത്തിൽ വന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദില്ലി യിലും പഞ്ചാബിലും മറ്റും പ്രദർശനം നടത്തിയ കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു,സ്‌മൃതി ഇറാനി ,ബിജെ. പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ ക്യാമറകൾക്ക് മുമ്പിൽ കുച്ചുപ്പുടിയുടെയും ഭരതനാ ട്യത്തിൻറെയും മിമിക്രിയാണ് യോഗ എന്ന പേരിൽ കാട്ടിക്കൂട്ടിയത്. ലോകം മുഴുവൻ ഈ കോപ്രായങ്ങൾ കണ്ടവർക്ക് യോഗാഭ്യാസത്തെ കുറിച്ചും ഭാരതത്തെ കുറിച്ചും തെറ്റിദ്ധാരണയും അവമതിപ്പും മാത്രമേ ഉണ്ടാകൂ.തങ്ങളുടെ കോമാളിത്തരങ്ങൾ മാലോകരെ കാണിക്കണമെന്ന് നിർബ്ബന്ധ മുള്ള മന്ത്രിമാരും രാഷ്ട്രീ യക്കാരും കുടുംബത്തിൽ നിന്നും കാശെടുത്ത് വേണം അതു ചെയ്യാൻ.
തനിക്ക് ചെയ്യാൻ അറിയാത്ത യോഗ ചെയ്യാതെ അതി നെ കുറിച്ച് അറിയാവുന്ന കര്യങ്ങൾ പറയുക മാത്രം ചെയ്ത് കേരളത്തിലെ യോഗ പ്രദർശനത്തിൻറെ ഉദ്ഘാ ടനം നിർവ്വഹിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ അഭി നന്ദിക്കുന്നതിനു പകരം ആക്ഷേപിക്കാൻ ചിലർ ശ്രമി ക്കുന്നത് അപകർഷത കൊണ്ടാണ്.യോഗ മതേതരമാ ണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ ഒരു കുറ്റവും കാണാ തിരുന്നവർ ,യോഗ തുടങ്ങും മുമ്പ് വേദസൂക്തങ്ങൾ ഉരുവിട്ടത് ശരിയായില്ലെന്ന് ടീച്ചർ സൂചിപ്പിച്ചപ്പോൾ കണ്ഠ ക്ഷോഭം ചെയ്യുന്നത് വിവരക്കേടും കാപട്യവു മാണ് .യോഗ അങ്ങാടിയോ പച്ചമരുന്നോ എന്നറിയാ ത്തതു കൊണ്ടാണ്. കുമ്മനത്തെ പോലുള്ള സംഘികൾ ടീച്ചറെ വിമർശിക്കുന്നത് മനസ്സിലാക്കാം.പൊതു ചട ങ്ങിൽ നിലവിളക്കു കൊളുത്താൻ മടിക്കുന്ന കുഞ്ഞാലിക്കുട്ടിയും ഈ.ടി .മുഹമ്മദ് ബഷീറുമൊക്കെ ഭാരത പൈതൃകത്തെ കുറിച്ചും യോഗമാഹാത്മ്യത്തെ പറ്റിയും പറയുന്നതാണ് അത്ഭുതം.


Image result for yoga day

     ഇത്  ഇന്ക്വിലാബാസനമോ?




Fans on the page

Thursday, June 16, 2016

അങ്കുശമില്ലാത്തഹങ്കാരമേ ..........





Image result for smriti irani

കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീമതി സ്മൃതി ഇറാനിക്ക്‌ 'Dear'എന്ന സംബോധന അത്ര പിടിക്കുന്നി
ല്ല.ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ.അശോക്‌ ചൌധരി ട്വിറ്ററില്‍, 'ഡീയര്‍' എന്ന് അവരെ അഭിസംബോധന ചെയ്തതാണ്‌ ശ്രീമതിയെ ചൊടിപ്പിച്ചത്‌."ആദരണീയ" എന്നാണു തന്നെ അഭിസംബോധന ചെയ്യേണ്ടതെന്നത്രെ 'മാഡ'ത്തിന്‍റെ അഭിപ്രായം.സ്വന്തം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ വ്യാജ സത്യവാങ്മൂലം നല്‍കി അധികാര ത്തിലേറിയ ഒരു ഫ്രോഡ്‌,ഡീയര്‍ എന്ന വിളി പോലും അര്‍ഹിക്കുന്നില്ല.ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ഏതു കുറ്റിച്ചൂലായാലും സ്ഥാന മഹിമയെ മാനിക്കണ മല്ലൊ എന്ന നാട്ടു നടപ്പ്‌ പിന്തുടര്‍ന്നാകാം ബീഹാര്‍ മന്ത്രി ഈ വ്യാജാവതാരത്തെയും ഡീയര്‍ എന്നു വിളിച്ചത്‌.വി ദ്യാഭ്യാസ യോഗ്യത്യെ കുറിച്ചു കള്ളം പറഞ്ഞ്‌ വിദ്യാഭ്യാ സമന്ത്രിയായി ഇരുന്ന് വിദ്യാഭ്യാസ മേഖലയാകെ കുളം തോണ്ടിക്കൊണ്ടിരിക്കുന്ന ഈ മനുസ്മൃതിഭക്ത അങ്ങനെ പോലും സംബോധന ചെയ്യപ്പെടാന്‍ യോഗ്യയല്ല. ബീഹാ ര്‍ ഉപമുഖ്യമന്ത്രി ശ്രീ തേജസ്വി യാദവിന്‍റെ ചോദ്യ ത്തില്‍,ഇവരുടെ അസുഖത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാണ്‌."...is 'Dear' an offensive word or it becomes when a minister from Dalit community calls so ?" ദളിത്‌ വിരോധം രക്തത്തില്‍ കലര്‍ന്ന ഈ സവര്‍ണ്ണ മന്ത്രിണിയുടെ ജാതി ക്കുശുമ്പും സംസ്കാരമില്ലായ്മയുമാണു ഈ സംബോധനാ രസക്കേടിന്‍റെ പിന്നിലുള്ളത്‌.ഹൈദ്രാബാദ്‌ യൂണിവേഴ്സി റ്റിയിലെ രോഹിത്‌ വെമുല എന്ന ദളിത്‌ വിദ്യാര്‍ത്ഥിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചവര്‍,ആ സമുദായത്തില്‍ പെട്ട ഒരാള്‍(അയാള്‍ മന്ത്രിയാണെങ്കില്‍ പോലും)dear എന്നൊ ക്കെ വിളിച്ചാല്‍ എങ്ങനെയാണു സഹിക്കുക?ആത്മഹ ത്യക്കു ശേഷവും ആ വിദ്യാര്‍ത്ഥിയെ വേട്ടയാടിയ ഇത്ത രം ശവം തീനികള്‍, മനുഷ്യര്‍ക്കു ചേരുന്ന മാന്യമായ ഒരു സംബോധനയും അര്‍ഹിക്കുന്നില്ല.

സ്മൃതി ഇറാനിയുടെയും മറ്റു  വ്യാജന്മാരുടെയും ദൈവമായ പ്രധാനമന്ത്രി മോഡി, ദീപിക പദുകോണിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റാ ണ് താഴെ കൊടുത്തിട്ടുള്ളത്. അതില്‍ അവരെ dear എന്ന് സംബോധന ചെയ്തിരിക്കുന്നത്  വ്യക്തമായി കാണാം.അതൊന്നും ഈ അല്പജ്ഞക്ക്  മോശമായി തോന്നുന്നില്ല.അപ്പോള്‍ ശ്രീമതിയുടെ  അസുഖം സംബോധനാ ബാഹ്യമായ സവര്‍ണ്ണമാനിയ ആണെന്ന്  പ്രകടമല്ലേ?.

ദളിത്‌  വിരോധം മൂലമാണ്  രോഹിത്  വെമുലയെ ഇവര്‍  പീഡിപ്പിച്ച്  മരണത്തിലേക്ക്  നയിച്ചത്  എന്ന ആരോപണം പാര്‍ലമെന് റിലും പുറത്തും  അലയടിച്ചപ്പോള്‍  രോഹിത്  ദളിതനല്ല എന്ന്‍  പാര്‍ലമെന്റില്‍  പ്രസ്താവിച്ച മഹതിയാണ്  ഈ ചാതുര്‍ വര്‍ണ്യഭക്ത.ഇവരുടെ സംബോധനാ വിവാദം വന്ന അതേ ദിവസത്തെ  പത്രത്തില്‍ തന്നെ, രോഹിത്  ദളിതന്‍ തന്നെ എന്ന്‍ സാക്ഷ്യപ്പെടുത്തുന്ന അവിടുത്തെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്  ഉണ്ടെന്ന  വാര്‍ത്തയുണ്ട്.സ്വന്തം  കുറ്റം മറച്ചു പിടിക്കാന്‍  പാര്‍ലമെന്റില്‍ പോലും  കള്ളം പറഞ്ഞ  ഇവര്‍  പാര്‍ലമെന്റിന്റെ  പടിവാതില്‍ക്കല്‍ പോലും കയറ്റാന്‍  കൊള്ളാത്ത ഒരുത്തിയാണ്.ഇവര്‍ ഇന്ത്യയുടെ ജനാധിപത്യത്തിനും  മതേതരത്വത്തിനും  തീരാ കളങ്കമാണ്.വിദ്യാഭ്യാസ മേഖലക്ക് അപമാനവും.






Fans on the page

Monday, June 13, 2016

സത്യം ഐ സി യു വില്‍


ആത്മീയ വ്യാപാര,മാതുരസേവന--
മാദി മുഖം മൂടി കെട്ടി സമര്ത്ഥമായ്
കൂട്ടിക്കൊടുത്തും വ്യഭിചരിച്ചും പിന്നെ 
കള്ളക്കടത്തും കവര്‍ച്ചയും ചെയ്തു നീ
കൈവശമാക്കിയ കാശിന്‍ ബലത്തിലും
കൈതവമേറുമധികൃത ദുര്‍മ്മദര്‍
കുമ്പിട്ടു സൃഷ്ടിച്ച ദിവ്യത്വ ഡംഭാലും
മര്‍ത്യന്‍റെ സന്മാര്‍ഗ്ഗ ചക്രവാളങ്ങളെ
പേര്‍ത്തും മലീമസമാക്കിയ നിര്‍ദ്ദയേ
വിദ്യയും തേടിയലഞ്ഞ യുവാവിന്നു
മൃത്യു സമ്മാനിച്ച നീയിന്നു പിന്നെയും
ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാന്‍
ജീവന്‍ കളഞ്ഞും പരിശ്രമിക്കും സാധു
നേഴ്സിന്‍റെ മാനം കവരും കിരാതരെ
സ്വന്തം ചിറകിലൊതുക്കി സത്യത്തിനെ
ഐസിയു തന്നില്‍ കിടത്തിയൊടുക്കുന്നൂ.







Fans on the page

Tuesday, June 7, 2016

രാജ്യദ്രോഹികള്‍ രാജിവയ്ക്കണം

 മുംബയ് സ്ഫോടനത്തിന്റെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്‍റെയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകള്‍ പുറത്ത് വന്നതോടെ മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മന്ത്രി സഭയിലെ രണ്ടാമനും റവന്യു മന്ത്രിയുമായ എകനാഥ് ഖട്സേ മന്ത്രിസ്ഥാനം രാജിവച്ചു.ഒരു രാജ്യദ്രോഹിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന അഴിമതിക്കാരനായ ഈ മന്ത്രിയെ സംരക്ഷിക്കാന്‍ എല്ലാ അടവുകളും പയറ്റിയ ബി.ജെ.പി നേതൃത്വം നില്‍ക്കക്കള്ളി യില്ലാതെ വന്നപ്പോഴാണ് രാജി വയ്പ്പിച്ചത്.തങ്ങള്‍ അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനകം ദാവൂദ് ഇബ്രാഹിമിനെ പിടികൂടുമെന്ന് വീമ്പിളക്കിയ മോഡിയും സംഘവും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് അയാളുമായി ഈ മോഡിശിഷ്യന്‍ നിത്യേന ഫോണില്‍ ബന്ധപ്പെടുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നത്. പാകിസ്ഥാനിലെ ഗസല്‍ ഗായകന്‍ ഗുലാം അലിയെ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വാശി പിടിച്ച ശിവസേനക്കാര്‍ക്കും മൂത്ത സംഘിയായ മുഖ്യമന്ത്രി ഫട്നാവിസിനും ഒപ്പം ഭരിക്കുംപോ ഴാണ് ഇയാള്‍ ഗുരുതരമായ ഈ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്.ജെ.എന്‍.യു വിദ്യാര്ത്ഥി നേതാവ് കനയ്യകുമാറിനെയും കൂട്ടരെയും വ്യാജ സി.ഡി നിര്‍മ്മിച്ച് രാജ്യദ്രോഹിയായി ചിത്രീകരിച്ച് ജയിലിലടച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി യഥാര്‍ത്ഥ രാജ്യദ്രോഹിയായ ഖട് സെ യെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.ഭരണഘടനയുടെ ലംഘനവും രാജ്യദ്രോഹവും ചെയ്ത ഇയാള്‍ക്കെതിരെ കേസ്സ് പോലും രജിസ്ടര്‍ ചെയ്യാതെ രാജിവയ്പ്പിച്ചത് രക്ഷപ്പെടുത്തല്‍ തന്ത്രത്തിന്‍റെ ഭാഗമാണ്.സ്വന്തം സംസ്ഥാനം കത്തിച്ചു ചാമ്പലാക്കാന്‍ എല്ലാ പണിയും ചെയ്തവന്‍റെ കയ്യില്‍ നിന്നും കപ്പം പറ്റിക്കൊണ്ടിരിക്കുന്ന ഇയാളെ ജയിലില്‍അടയ്ക്കണം. അല്ലെങ്കില്‍ ഫട് നാവിസും കേന്ദ്രമന്ത്രിമാരും മറ്റ് ബി.ജെ.പി നേതാക്കന്മാരും ഇയാളുടെ ഒറ്റുകാശിന്‍റെ പങ്കു പറ്റി യിട്ടുണ്ട് എന്ന്‍ അനുമാനി ക്കേണ്ടി വരും.ഒന്നിച്ചു ഭരിച്ചിട്ടും മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ല എന്ന്‍ വിശ്വസി ക്കാന്‍ പ്രയാസമാണ്.തന്‍റെ മന്ത്രിസഭയിലെ രണ്ടാമന്‍ ചെയ്തുകൊണ്ടിരുന്ന വിദ്ധ്വംസന പ്രവര്‍ത്തനം ഇത്രനാളായിട്ടും മനസ്സിലാക്കാന്‍ കഴിയാത്ത മുഖ്യന്‍ ആ സ്ഥാനത്തിരി ക്കാന്‍ യോഗ്യനല്ല.ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം തന്‍റെ മൂക്കിന്റെ താഴെയിരുന്ന്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ നടത്തിയിട്ട് കണ്ടു പിടിക്കാന്‍ കഴി യാതെ പോയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ആ സ്ഥാനം രാജിവയ്ക്കണം.

അഫ്സല്‍ ഗുരുവിനെ അനുസ്മരിച്ചു ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് യാതൊരു തെളിവുമില്ലാതെ  കനയ്യകുമാറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചതും അയാളുടെ  പിന്നില്‍ ലഷ്കര്‍  ഇ തോയിബയാണെന്ന കള്ള പ്രചരണം അഴിച്ചു വിട്ടതും  കേന്ദ്ര ആഭ്യന്തര മന്ത്രിയാ ണ്.അഫ്സല്‍ ഗുരുവി നെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്  വിദ്യാര്ത്ഥിക ളെ  ദേശദ്രോഹികളായി ചിത്രീകരിച്ചതിന്‍റെ  മൂന്നാം നാള്‍  അഫ്സല്‍ ഗുരു വിനെ  വീരപുത്രനായി  വാഴ്ത്തുന്ന  പി.ഡി.പി യുമായി  ചേര്‍ന്ന്‍ മോഡിയു ടെയും രാജ് നാഥ്  സിംഗിന്‍റെയും പാര്‍ട്ടി  കാശ്മീര്‍ ഭരിക്കുവാന്‍  കരാറായി.രാ ജ്യസ്നേഹവും  രാജ്യദ്രോഹവും എല്ലാം അധികാരം പങ്കിടാന്‍ ഉപയോഗിക്കുന്ന  വെറും വാക്കുകള്‍ മാത്രമാണ്  ഇവര്‍ക്കെന്നു  മനസ്സിലാക്കാന്‍  ഈ ഒരു സംഭവം  മതി. ദാവൂദ്  ഇബ്രാഹിമിന്‍റെ  പങ്കു കച്ചവടക്കാരന്‍  രാജ്യദ്രോഹിയാ ണ്‌. അയാള്‍ക്ക്  ഒത്താശ ചെയ്യുന്നവരും  രാജ്യദ്രോഹികളാണ്  അവര്‍  ഭരണ ത്തില്‍ തുടരുന്നത്  രാജ്യത്തിനും ജനങ്ങള്‍ക്കും  അപകടമാണ്.






Fans on the page

Sunday, May 29, 2016

അഴിമതി ചെയ്യാത്ത കള്ളന്മാര്‍

'അച്ഛാ ദിൻ','കള്ളപ്പണപ്പിടുത്തം' ,തുടങ്ങിയ ബഡായികൾ ഏൽക്കാഞ്ഞിട്ടാകാം അഴിമതി തുടച്ചു നീക്കി എന്ന പുതിയ അവകാശ വാദവുമായി പ്രധാനമന്ത്രിയും ബി.ജെ.പി യും ഭരണത്തിൻറെ മൂന്നാം പിറന്നാളാഘോ ഷ വേളയിൽ ഇറങ്ങിയിരിക്കുന്നത്. വ്യാജബിരുദക്കാരൻ അഴിമതി തുടച്ചു നീക്കി എന്ന് പറയുന്നതില്പരം ഒരു തമാശ വേറെയുണ്ടോ?വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജസത്യവാങ്ങ് മൂലം സമര്പ്പിച്ച ഒരുത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി (മറ്റൊരു വകുപ്പിൻറെയുമല്ല )വിലസുന്നതിന്നു മേലെ അഴിമതിക്ക് വേറൊരു തെളിവു വേണോ എന്ന്‍  ചോദിക്കരുത്.ആഭ്യന്തര വകുപ്പും പോലീസും കുറ്റവാളിയായി പ്രഖ്യാപി ച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാമ്പത്തിക ക്രിമിനലായ ലളിത് മോഡിയെ രാജ്യംവിടാൻ നമ്മുടെ വിദേശകാര്യ മന്ത്രി നേരിട്ട് സഹായിച്ചത് വെറും ജീവ കാരുണ്യ പ്രവർത്തനമല്ലേ?ബാങ്കുകളെ 9000 കോടി രൂപ പറ്റിച്ച വിജയ്‌ മല്യ എന്ന കള്ളൂ കച്ച വടക്കാരന് നാടു വിടുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് ഒരു പുണ്യ കർമ്മമല്ലേ ?ഈ പുണ്യ ഭൂമിയെ നയിക്കുന്ന ഭരണാധി കാരികളുടെ കേവലധർമ്മം മാത്രമല്ലേ അത്?1000 കോ ടി രൂപ ചെലവഴിച്ച് പരസ്യം നല്കി തങ്ങളുടെ അത്ഭുത പ്രവൃത്തികൾ ലോകരെ അറിയിക്കേണ്ടത് അനിവാര്യ മല്ലേ?അത് അഴിമതിയാകുന്നത് എങ്ങനെ?അന്യരാജ്യ ഭരണാധികാരി കാണാൻ (പെണ്നുകാണാനല്ല )വരുമ്പോൾ 10 ലക്ഷം രൂപ വില വരുന്ന കോട്ടിട്ട് പൊങ്ങച്ചം കാണി ക്കേണ്ടത് നമ്മുടെ പ്രസ്റ്റീജിൻറെ പ്രശ്നമാണ് .മാലേഗാവ് സ്ഫോടന ക്കേസ്സിലെ പ്രധാന പ്രതികളെ വെറുതെ വി ടാൻ പ്രതിപക്ഷമോ നീതിപീഠമോ സമ്മതിക്കാത്ത സാ ഹചര്യത്തിൽ ഭരണം കൈയ്യിലുള്ളപ്പോൾ രക്ഷിക്കേ ണ്ടത് കാവിക്കാരുടെ കടമയല്ലെ ?ഭീകരന്മാരുമായി പൊരുതി വീരമൃത്യു വരിച്ച ഹേമന്ത് കാർക്കറെയെ പോലുള്ള ധീര ജവാന്മാരെ ,അതിനു വേണ്ടി അപവദി ക്കാനും കുറ്റ പ്പെടുത്താനും ശ്രമിക്കേണ്ടത് ഭരണ ധുരന്ധരന്മാരുടെ ബാദ്ധ്യതയല്ലേ? കോടികൾ മുടക്കി പാർല മെന്റു സമ്മേളിക്കുമ്പോൾ അതിൽ പങ്കെടുക്കാതെ ഊര് ചുറ്റി നടക്കുന്നത് അഴിമതിയും ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യ സമ്പ്രദായത്തോടുള്ള പുച്ഛവും ആണെന്ന് പറയുന്നത് വിവരവും ബിരുദവും (വ്യാജ ബിരുദമല്ല ) ഉള്ള രാജ്യദ്രോഹി ക ളാണ് . രാഷ്ട്ര പിതാവിനെ കൊന്ന പാരമ്പര്യമുള്ള സേവകന്മാർ അതൊക്കെ കേട്ട് തള രാൻ പാടില്ല. പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികളെ കള്ളക്കേസ്സിൽ കുടുക്കിയും അഭിഭാഷക തെമ്മാടികളെ വിട്ട് തല്ലിയൊതുക്കിയും ഗവേഷകരെ കൊന്നും ഗവേഷണ സ്ഥാപനങ്ങളെ തീയിട്ടു നശിപ്പി ച്ചും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടും ,അത് തെറ്റാണെന്ന് പറയുന്ന ചീഫ് ജസ്റ്റിസ്സുമാരെ നാടുകടത്തിയും, ദളിതരെ ചുട്ടു കരിച്ചും ഈ പുണ്യ ഭൂമിയെ മൂന്നു കൊല്ലം കൂടി സേവിക്കാം.( മരു ന്നും മറ്റും സേവിക്കുന്നത് പോലെ)."ഭാരത്‌ മാതാ കീ ജയ്‌ "







Fans on the page

Thursday, May 26, 2016

വെള്ളാപ്പള്ളിയും മകനും രാജി വയ്ക്കണം.


ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട്‌ ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സ്വന്തം കാര്യസാദ്ധ്യത്തിനും കുടുംബ രക്ഷയ്ക്കും വേണ്ടി ബി.ഡി.ജെ.എസ്‌. എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്ക്കരിച്ച്‌ അതിനെ ഒരു കൊലയാളി,ദേശ വിരുദ്ധ,വര്‍ഗ്ഗീയപ്പാര്‍ട്ടിയുടെ തൊഴിത്തില്‍ കൊണ്ടു കെട്ടുകയും ചെയ്തു വെള്ളാപ്പള്ളിയും മകനും. ശ്രീനാരാ യണനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരള ജനത ആ പാര്‍ട്ടിയെ പാടേ നിരാക രിക്കുകയും ചെയ്തു.വര്‍ഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട്‌ അച്ഛനും മകനും കൂടി ബി.ജെ.പി മുന്നണിക്കു വേണ്ടി നടത്തിയ ഹെലിക്കോപ്റ്ററോട്ടം എസ്‌.എന്‍.ഡി.പി യോഗം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനും സാമുദായിക സ്പര്‍ദ്ധയും മത വിദ്വേഷവും വര്‍ദ്ധിപ്പി ക്കാനും മാത്രമാണ്‌ ഉതകിയത്‌.മഹാകവി കുമാരനാശാ നെയും റ്റി.കെ.മാധവനെയും പോലുള്ള മുന്‍ ജനറല്‍ സെക്രട്ടറിമാര്‍ കഷ്ടപ്പെട്ട്‌ പടുത്തുയര്‍ ത്തിയ പ്രസ്ഥാന ത്തെ നാമാവശേഷമാക്കുകയും പൊതുജനമദ്ധ്യത്തില്‍ സംഘടനയെ യും ഗുരുദേവ ദര്‍ശനങ്ങളെയും അപഹാസ്യമാക്കുകയും ചെയ്ത പിതാവും പുത്രനും ഇനി ഒരു നിമി ഷം പോലും എസ്‌.എന്‍.ഡി.പി.യോഗത്തിന്‍റെ നേതൃത്വ ത്തില്‍ തുടരാന്‍ പാടില്ല.ബി.ജെ.പി.മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചരണ വേദിയില്‍ വച്ച്‌ അതി നിന്ദ്യമായ രീതിയില്‍ അപമാനിക്കപ്പെട്ടിട്ടും ചാതുര്‍ വര്‍ണ്യ വ്യവ സ്ഥിതിയുടെ ആരാധകരായ ബി.ജെ.പി നേതാക്കളുടെ കാലു നക്കി നിന്ന വെള്ളാപ്പള്ളിയോ സന്തതിയോ സ്വമേ ധയാ സ്ഥാനമൊഴിയുമെന്നു കരുതാന്‍ വയ്യ.ആസ്ഥിതി ക്ക്‌ ആത്മാഭിമാനമുള്ള യോഗം പ്രവര്‍ത്തകര്‍ നാണവും മാനവും കെട്ട ഈ നികൃഷ്ട ജന്‍മങ്ങളെ പിടിച്ചിറക്കി ഗുജറാത്തിലേക്ക്‌(അവിടമാണല്ലോ സംഘികളുടെ മാതൃ കാ പുണ്യഭൂമി)നാടു കടത്തണം.






Fans on the page

Sunday, May 22, 2016

അരീം തിന്ന്‍ ആളിനേം കടിച്ചിട്ടും ...............

കേരളത്തില്‍ ഒരു ഉണക്കത്താമര വിരിഞ്ഞപ്പോഴേക്കും അഹങ്കാരത്തിന്‍റെ ആനപ്പുറത്തായി ബി.ജെ.പിയും സംഘികളും . ജനങ്ങള്‍ നിരാകരിച്ചിട്ടും കേന്ദ്രം തങ്ങളുടെ കൈയ്യില്‍ ആണെന്ന ഹുങ്കില്‍ അക്രമം അഴിച്ചു വിട്ട്‌ ,ക്രമസമാധാന നില തകര്‍ന്നെന്നു മുറവിളികൂട്ടി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പിരിച്ചു വിടീപ്പിക്കാം എന്നാകും കുമ്മനും ഒ.രാ. ഗോപാലും മറ്റും വിചാരിക്കുന്നതു.കാഞ്ഞങ്ങാട്ട് നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ (സി.പി.ഐ)യുടെ കൈ തല്ലിയൊടിച്ചാണ്  കുമ്മന ഗുണ്ടകള്‍ അക്രമം ആരംഭിച്ചത്.കേരളത്തില്‍ പുതിയ ഒരു മുന്നണി ഭരണത്തില്‍ വരാന്‍ തുടങ്ങും മുമ്പേ ഇത്ര അസഹിഷ്‌ണുത എന്തിനു?ഇവിടെ തോറ്റതിന്‍റെ ചമ്മ ലകറ്റാന്‍ അണികളെ അക്രമത്തിനു പ്രേരിപ്പിച്ചിട്ട്‌ നേരേ ദില്ലിക്കു വിട്ട കുമ്മേട്ട കുതന്ത്രം അപാരം തന്നെ!അവി ടെ ഗുണ്ടകളെ വിട്ട്‌ ഏകെ.ജി ഭവന്‍ ആക്രമിച്ചിട്ട്‌ 'തങ്ങളെ ഉപദ്രവിക്കുന്നു എന്ന്‌ പ്രസിഡന്‍ടിനോടു പരാതി പറയാന്‍ കല്‍ക്കരി(നിതിന്‍ ഗെട്ക്കരി)യോടൊപ്പം പോയ 'പുത്തി' അതിലും കേമം!!സി.പി.എം' ബിജെപിക്കു നേരേ അക്ര മം അഴിച്ചു വിടുന്നു എന്നു പരാതി പറയാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോള്‍ രാഷ്ട്രപതി, സി.പി.എമ്മി ന്‍റെ ആസ്ഥാനം ബിജെപിക്കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ റ്റി.വി.യില്‍ ചൂടോടെ കണ്ടുകൊണ്ടിരിക്കുന്നു.!!വ്യാജ ബിരുദക്കാരുടെ വാക്കു കേട്ട്‌ ഉത്തര ഖണ്ഡില്‍ രാഷ്ട്രപ തി ഭരണം ഏര്‍പ്പെടിത്തി യതിന്‍റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലാത്ത പ്രസിഡന്റ്, കുമ്മ,കല്‍ക്കരിമാരെ ഓടിച്ചു വിട്ടെന്നാണു ശ്രുതി.കയ്യിലിരിക്കുന്ന കള്ളസര്‍ട്ടിഫിക്കറ്റിനെ  കുറിച്ച്‌ ശരിയായ അന്വേഷണം നടന്നാല്‍ തെറിച്ചു പോകാനേ ഉള്ളൂ കേന്ദ്രത്തിലെ ഭരണക്കസേര എന്ന്‌ കേരളത്തെ വിരട്ടാന്‍ നോക്കുന്ന കുമ്മനും കല്‍ക്കരിയും അമിട്ടു ഷായും മറ്റും ഓര്‍ക്കുന്നതു നന്ന്‌.

ഇന്ത്യ ഭരിക്കുന്നത്  ബി.ജെ.പിയാണെന്നും മര്യാദക്ക് നടന്നില്ലെങ്കില്‍ സി.പി.എമ്മി നെയും പാഠം പഠിപ്പിക്കും എന്ന്‍   ഇന്നലെ  ഒരു കേന്ദ്രമന്ത്രി പറയുന്നത് കേട്ടു.ഇന്ത്യാ മഹാരാജ്യം ഒരുത്തന്റെയും  കുടുംബ സ്വത്തല്ല.ക്രമസമാധാനം സംസ്ഥാനത്തിന്‍റെ  അധികാരത്തില്‍ പെട്ടതാണ്.ഇന്ത്യയുടെ  സ്വാതന്ത്ര്യ സമരത്തെ  ഒറ്റിക്കൊടുക്കു കയും രാഷ്ട്ര പിതാവിനെ  വധിക്കുകയും ചെയ്തവരുടെ പൈതൃകം പേറുന്നവര്‍ യഥാര്ത്ഥ രാജ്യസ്നേഹികളെ  രാഷ്ട്ര സ്നേഹവും മര്യാദയും പഠിപ്പിക്കാന്‍  നോക്കണ്ടാ.വര്‍ഗ്ഗീയ വിദ്വേഷത്തിന്‍റെയും  വംശഹത്യയുടെയും  അപ്പോസ്തലന്മാര്‍  സമാധാനത്തിന്‍റെ  മാലാഖമാരാകാന്‍  ശ്രമിക്കരുത്.തെരഞ്ഞെടുപ്പു കാലത്ത്  ഇവിടെ വന്ന്‍ പ്രധാനമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനും കേരളീയരെ  അധിക്ഷേപിച്ചിട്ടും മലയാളികള്‍  ക്ഷമിച്ചത് അവരുടെ ദൌര്‍ബ്ബല്യമാണെന്ന് ആരും കരുതണ്ട.










Fans on the page

Sunday, May 15, 2016

ഈ ദുശ്ശാസനന്‍മാരെ ഇനിയും നിയമസഭ കാണിക്കണമോ?


നിയമസഭയുടെ കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തില്‍ വനിത എം.എല്‍.എ.മാരായ ബിജിമോള്‍,ജമീല പ്രകാശം, കെ.കെ.ലതിക,എന്നിവരെ മന്ത്രി ഷിബു ബേബി ജോണ്‍,എം.എല്‍.എ മാരായ ശിവദാസന്‍ നായര്‍,എം.എ.വാഹീദ്‌,ഡൊമനിക്‌ പ്രസന്‍റെഷന്‍ തുടങ്ങിയവര്‍ അപമാനിക്കുന്നത്‌,ദൃശ്യമാധ്യ മങ്ങളിലൂടെ എല്ലാവരും കണ്ടതാണ്‌.ഇതിനെല്ലാം പ്രോത്സാഹനം നല്‍കിയത് മുഖ്യന്‍ ഉമ്മന്‍ചാണ്ടിയും. സ്ത്രീത്വത്തെ അപമാനിച്ച ഇവരെ വീണ്ടും നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കണമോ?


നിയമസഭയില്‍ വച്ച് കെ.കെ ലതികയെ  അപമാനിച്ച വാഹീദ്  അടുത്ത ദിവസം തിരുവനന്തപുരം  ശ്രീകാര്യത്ത്  ചെയ്ത  പ്രസംഗത്തില്‍  ബിജിമോള്‍ എം.എല്‍.എ യെ ആഭാസകരമായ  പദ പ്രയോഗങ്ങളിലൂടെ അപകീര്‍ത്തി പ്പെടുത്തുകയും  ചെയ്തു.ബിജിമോള്‍  കൊടുത്ത കേസില്‍ നടപടി നേരിടുകയാണ്  വാഹീദിപ്പോള്‍.നിയമ നിര്‍മ്മാണ സഭയെ സ്ത്രീ പീഡന സഭയാക്കി മാറ്റിയ  സംസ്കാര ശൂന്യന്മാരെയും  ഈ വിടപ്രഭുക്കന്മാര്‍ക്ക്  എല്ലാ സഹായവും ചെയ്തു കൊടുക്കുകയും കേരളത്തെ അഴിമതിയുടെയും അസാന്മാര്‍ഗ്ഗികതയുടെയും ചളിക്കുണ്ടില്‍ താഴ്ത്തുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയെയും  വീണ്ടും തെരഞ്ഞെടുത്ത്  ജനാധിപത്യത്തെ അവഹേ ളിക്കണോ?








Fans on the page

Wednesday, May 11, 2016

വ്യാജം ,വ്യാജം സര്‍വ്വത്ര

Image result for narendra modi photos                                                                         
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബി.എ.യും.എം.എ യും പാസ്സായിട്ടുണ്ടെന്നു തെളിയിക്കാന്‍ ബി.ജെ.പി നേതാക്കള്‍ പൊതുജനസമക്ഷം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‌ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്‌ വാസ്തവമാണെന്നു വേണം കരുതാന്‍.അമിറ്റ്‌ ഷായും അരുണ്‍ ജയ്റ്റ്ലിയും ചേര്‍ന്ന്‌ പുറത്തു കാട്ടിയ രണ്ടു സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്ത പേരുകളാണു രേഖപ്പെടുത്തിയിട്ടൂള്ളത്‌.ഒരാ ളൂടെ ബി.എ.ഡിഗ്രി സര്‍ട്ടിഫിക്കറ്റിലെ പേരില്‍ കൂട്ടിച്ചേര്‍ക്കലോ കുറയ്ക്കലോ നടത്തണമെങ്കില്‍ അതിനു ചില നടപടിക്രമങ്ങളുണ്ട്‌.അതൊന്നും കൂടാതെ എം.എ.സര്‍ട്ടിഫിക്കറ്റിലെ പേരില്‍ മാറ്റം വരുത്താന്‍ കഴിയില്ല.മാത്രമല്ല,1970 കളില്‍ ലഭിച്ചതെന്നു പറയുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയതാണ ത്രെ.കമ്പ്യൂട്ടര്‍ സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്‌ മോഡിക്കു മാത്രമായി എങ്ങനെ കമ്പ്യൂട്ടറില്‍ തയ്യാറാ ക്കിയ സര്‍ട്ടിഫിക്കറ്റ്‌ കിട്ടി?.ഇന്നു(10.5 .2016) ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ സര്‍ട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി പരിശോധിക്കാന്‍ ചെന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെ യൂണിവേഴ്സിറ്റിയില്‍ കയറ്റാതിരുന്നതില്‍ നിന്നും ബി.ജെ.പി.നേതാക്കള്‍ ഇന്നലെ മാലോകരെ കാണിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണു മനസ്സിലാക്കേ ണ്ടത്‌.മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ മൂടിവയ്ക്കാന്‍ ആദ്യം മുതല്‍ പ്രധാനമന്ത്രി യുടെ ഓഫീസ്‌ കാട്ടിയ നിയമ വിരുദ്ധ കൌശലങ്ങ ള്‍ക്കു കാരണം മറ്റൊന്നായിരിക്കില്ല.മുമ്പ്‌ ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയും ഭാര്യയും ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ച പ്പോള്‍,മിസ്റ്റര്‍ സിരിസേന ആന്‍റ് എം.ആര്‍.എസ്‌(മിസ്സിസ്സ്‌ -mrs എന്നു വായിക്കേണ്ടതിനു പകരം) സിരിസേന എന്ന്‌ ഉരുവിട്ടപ്പോള്‍ തന്നെ മോഡിയുടെ വിദ്യാഭ്യാസ യോഗ്യ ത, സാമാന്യ വിദ്യാഭ്യാസമുള്ളവര്‍ക്കൊക്കെ മനസ്സിലായ താണ്‌.

                                                                                                            Image result for smriti irani
വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വ്യാജ സത്യവാ ങ്മൂലം സമര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി യ്ക്കെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷി ക്കുന്ന നിലപാട്‌ മോഡി കൈക്കൊണ്ട തിന്‍റെ പിന്നിലും സമാനവ്യാജയെന്ന പരിഗണനായായിരി ക്ക ണം ഉണ്ടാ യിരുന്നത്‌.ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെ ടുപ്പു പ്രചാരണത്തിനു വന്നപ്പോള്‍ യു.എന്‍ റിപ്പോര്‍ട്ടു കളിലെ ഉള്ളടക്കമാണെന്ന്‌ അവകാശപ്പെട്ട്‌ മോഡി എഴുന്നള്ളിച്ച വിഡ്ഢിത്തങ്ങള്‍ അതു വായിച്ചിട്ടു മന സ്സിലാകാത്തതു കൊണ്ടാണെന്ന്‌,വ്യാജ ഡിഗ്രിയുടെ പശ്ചാത്തലത്തില്‍ ഊഹിക്കേണ്ടിയിരിക്കു ന്നു.അങ്ങ നെയാണ്‌ 'സോമാലിയയേക്കാള്‍ ശിശുമരണ നിരക്ക്‌ കേരളത്തിലാണ്‌'എന്നൊക്കെ തട്ടി മൂളിച്ചത്‌.ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ ഉന്നത വിദ്യാഭ്യാസം വേണമെന്ന്‌ നിര്‍ബ്ബന്ധമില്ല.പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി വ്യാജ ബിരു ദക്കാരനാണ്‌ എന്നു വരുന്നത്‌ ലോകരാഷ്ട്രങ്ങള്‍ക്കി ട യില്‍ നമ്മുടെ അന്തസ്സ്‌ കെടുത്തുന്ന കാര്യമാണ്‌.








Fans on the page

Monday, May 9, 2016

ഈ നരാധമന് നിയമം ബാധകമല്ലേ?

                                                            Image result for vellappally natesan family
സ്ത്രീപീഡനനിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോള്‍ എം.എല്‍.എ യെ തല്ലിക്കൊന്ന്‌ കൊക്കയില്‍ തള്ളുമായിരുന്നു എന്ന്‌ വെള്ളാപ്പള്ളി നടേശന്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചിരിക്കുന്നു.തങ്ങള്‍ ഇതിനു മുമ്പ്‌ പലരെയും കൊന്നിട്ടുണ്ട്‌ എന്നു പ്രസംഗിച്ചതിന്‍റെ  പേരില്‍ സി.പി.എം.നേതാവ്‌ എം.എം.മണി ക്കെതിരെ സ്വമേധയാ കേസ്സെടുത്തു ജയിലില്‍ അടച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്തു കൊണ്ടാണു പരസ്യമായി കൊലവിളി നടത്തിയ ഈ നരാധമനെ തിരെ ഒരു കേസ്‌ ചാര്‍ജ്‌ ചെയ്യാന്‍ പോലും തയ്യാറാകാത്തത്‌?ഉമ്മന്‍ ചാണ്ടിയും ബി.ജെ.പിയുടെ കൌരവമുന്നണിയുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണയുടെ ബലത്തിലാണു നടേശന്‍ കിടന്നു നെഗളിക്കുന്നത്‌.നരേന്ദ്രമോഡിയുടെയും അമിത്‌ ഷായുടെയും ആസനം നക്കുന്ന നടേശന്‍, നക്കുന്ന തിന്‍റെ രസത്തില്‍ കേരളം ഗുജറാത്തായെന്ന മതിഭ്രമത്തിലാണെന്നു തോന്നുന്നു.തന്‍റെയും മകന്‍റെ യും പേരിലുള്ള കേസ്സുകളില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടവന്‍റെ കാലു പിടിക്കുന്നതും അധികാര സ്ഥാനത്തിരി ക്കുന്നവരെ 'അച്ഛാ'എന്നു വിളിക്കുന്നതും നടേശന്‍റെ വ്യക്തി പരമായ കാര്യം.പക്ഷേ അന്തസ്സായി പൊതു പ്രവര്‍ത്തനം നടത്തുന്നവരെ ചീത്ത വിളിക്കുന്നതും ഭീഷണി പ്പെടുത്തുന്നതും തടി കേടാക്കുകയും പല്ലു കൊഴിക്കുകയും ചെയ്യുന്ന പ്രവൃത്തിയാ ണ്‌.മുമ്പ്‌ മാന്‍ ഹോളില്‍ ഇറങ്ങിയവരെ രക്ഷിക്കനിറങ്ങവേ ജീവന്‍ നഷ്ടപ്പെട്ട നൌഷാദിനു സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്‍റെ പേരില്‍ വര്‍ഗ്ഗീയ കലാപ ത്തിനു പ്രേരിപ്പിച്ച നടേശനെതിരെ ശക്തമായ നടപടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരി ക്കതിരുന്നതു കൊണ്ടാണ്‌ അയാള്‍ പിന്നെയും പിന്നെയും തെമ്മാടിത്തം കാട്ടുകയും തെറിപറഞ്ഞു നടക്കുകയും ചെയ്യുന്നത്‌."ഒരു പീഡയെറുമ്പിനും  വരുത്തരുത്‌" എന്നും "ഹിംസയേക്കാള്‍ വലിയ പാപമില്ല" എന്നും അരുളിയ ശ്രീനാരായണന്‍റെ ധര്‍മ്മം പരിപാലിക്കാന്‍ രൂപം കൊടുത്ത സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുവാന്‍, ഹിംസയ്ക്കാഹ്വാനം ചെയ്യുന്ന നടേശനു യാതൊ രു അര്‍ഹതയുമില്ല.അയാളെപ്പോലെ നീചനും നിന്ദ്യനും നികൃഷ്ടനുമായ ഒരു അധമ നെ മഹാകവി കുമാരനാശാനും റ്റി.കെ.മാധവനും ഇരുന്ന കസേരയില്‍ ഇനിയും ഇരിക്കാന്‍ അനുവദിക്കണമോ എന്ന്‌ യഥാര്‍ത്ഥ ശ്രീനാരായണീയര്‍ ആലോചിക്ക ണം.
സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകം ആസൂത്രണം ചെയ്തത്‌ നടേശന്‍ ആണെന്ന്‌ സ്വാമിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഉള്ള സംശയങ്ങള്‍ സത്യമാണെന്ന്‌ ബിജിമോള്‍ക്കെതിരെ അയാള്‍ നടത്തിയ കൊലവിളിയില്‍ നിന്നും ഊഹിക്കാവുന്നതേ ഉള്ളൂ.ജനപ്രിയ ആയ ഒരു എം. എല്‍. എ യെ കൊന്നു കൊക്കാ യില്‍ തള്ളുമെന്ന്‌, പൊതു വേദിയില്‍ വച്ച്‌ പറഞ്ഞ തെമ്മാടിക്കാണോ നിരായു ധനായ ഒരു സന്യാസിയെ സൂര്യോദയത്തിനു മുമ്പ്‌ വകവരുത്തി ആറ്റില്‍ താഴ്ത്തു വാന്‍ പ്രയാസം?ആ കൊലപാതക കേസ്സ്‌ സി.ബി.ഐ ഏറ്റെടുത്താല്‍ രക്ഷപ്പെടാന്‍ വേണ്ടിക്കൂടിയാണ്‌ സ്വന്തക്കാരെ ഒറ്റിക്കൊടുത്തും നടേശന്‍ ഗാന്ധിഘാതകരുടെ പാദസേവ ചെയ്യുന്നത്‌.നടേശനെപ്പോലെ ജന്‍മനാ ക്രിമിനലു കളായ എമ്പോക്കികളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിവില്ലെങ്കില്‍ ജനം നിയമം കയ്യിലെടു ക്കും.അന്നേരം, തട്ടിപ്പും വെട്ടിപ്പും വിടുവായത്തവും കൊണ്ടു നിന്നുപിഴയ്ക്കുന്ന ഈ ദുര്‍മ്മേദസ്സ്‌, പാണ്ടി ലോറിക്കടിയില്‍ പെട്ട ചൊറിത്തവളയെ പോലാകും.
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം







Fans on the page

Thursday, May 5, 2016

ആരോപണം ഉന്നയിച്ച് വീഴ്ച മറയ്ക്കാന്‍ നോക്കരുത്

ജിഷ വധം അന്വേഷിക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന്‌ പോലീസ്‌ മന്ത്രി രമേശ്‌ ചെന്നിത്തലയും പോലീസ്‌ മേധാവി സെന്‍ കുമാറും പറയുന്നു.പൊ തു ജന രോഷം ഉയരുന്നതു വരെ അന്വേഷണം ഉദാസീന മായിട്ടാണു നടന്നിട്ടുള്ളതെന്ന്‌ ഇതുവരെയുള്ള അന്വേ ഷണത്തിന്‍റെ പുരോഗതി വിശകലനം ചെയ്താല്‍ ആര്‍ ക്കും മനസ്സിലാകുന്നതേ ഉള്ളൂ.ബലാല്‍ സംഗത്തിനു വിധേയയായ ഒരു പെണ്‍കുട്ടിയുടെ മൃതശരീരം ദഹി പ്പിച്ചത്‌ പോലീസിന്‍റെ വീഴ്ചയല്ലേ?മന്ത്രി നിര്‍ദ്ദേശിച്ചിട്ടാ ണ്‌ അങ്ങനെ ചെയ്തതെങ്കില്‍ മാത്രമേ അതു പോലീസി ന്‍റെ വീഴ്ചയല്ലെന്നു പറയാന്‍ സാധിക്കൂ.ഇതുവരെ നടന്ന അന്വേഷണങ്ങളും പോലീസ്‌ നടപടികളും വെറും ചടങ്ങു മാത്രമാണെന്നു പകല്‍ പോലെ വ്യക്തമാ യിരി ക്കേ പോലീസിനെ വെള്ളപൂശാന്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും കാട്ടുന്ന അമിതാവേശവും തിടുക്കവും എന്തോ ഒളിക്കാനും ആരെയോ രക്ഷിക്കാനും ഉള്ള വ്യഗ്രതയായേ കരുതാന്‍ കഴിയൂ.

ഒരു പെണ്‍കുട്ടിക്കുണ്ടായ ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനു വിനിയോഗിക്കരുത്‌ എന്ന ആഭ്യന്തരമന്ത്രിയുടെ ഉപദേശമാണ്‌ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന്‍റെ  നിറം ഈ സംഭവത്തിനു നല്‍കുന്നത്‌.ഇത്‌ ഒരു പ്രകൃതി ദുരന്തമല്ല. യാദൃച്ഛികമായി സംഭവിച്ച തുമല്ല.ഏതോ നരാധമന്‍(നരാധമന്‍മാര്‍)ബോധപൂര്‍വ്വം ചെയ്ത നികൃഷ്ട കൃത്യമാണ്‌.അതു ചെയ്തവരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന നിലപാടാണ്‌ പോലീസിnte ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്‌.സൌമ്യയെ ബലാത്സംഗം ചെയ്തു കൊന്ന നീചനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ കേരളത്തിലെ പോലീസിന്‌,ജിഷ വധിക്കപ്പെട്ട്‌ ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ അവിശ്വസനീയമായി തോന്നുന്നു.യഥാര്‍ത്ഥ കുറ്റവാളി പിടിക്കപ്പെടാതിരിക്കാന്‍ ആര്‍ക്കോ നിര്‍ബ്ബന്ധമുള്ളതു പോലെ.സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും തോന്നുന്ന ഇത്തരം സംശയങ്ങളില്‍ രാഷ്ട്രീയം കാണുന്നവരാണ്‌ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത്‌.








Fans on the page

Sunday, April 24, 2016

യോജിച്ച ചിഹ്നം

വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പാര്‍ട്ടിയായ ബി.ഡി ജെ.എസിന് കുടം ചിഹ്നമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചിരിക്കുന്നു.വെള്ളാപ്പള്ളിമാര്‍ക്ക് ഇത്ര യോജിച്ച ഒരുചിഹ്നം വേറെയില്ല.നിര്‍ബ്ബന്ധപൂര്‍വ്വം നല്‍കിയതാണെങ്കില്‍ കമ്മീഷനെയും സ്വമേധയാ തെരഞ്ഞെടുത്തതാണെങ്കില്‍ അച്ഛനെയും മകനെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.തേറും (കള്ളുചെത്ത് കത്തി) കുടുക്കയും കൂടി കുടത്തോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഇതിലും യോജിക്കുമായിരുന്നു!!
എന്ത് ധര്‍മ്മം  നിറ വേറ്റാനാണോ കുടത്തെ ചിഹ്നമായി തെരഞ്ഞെടുത്തത്?അവസരവാദമാണ് തന്റെ  പാര്‍ട്ടിയുടെ  പ്രത്യയ ശാസ്ത്രമെന്നും  ആരുമായും  കൂട്ട് കൂടുമെന്നും  നടേശന്‍ പണ്ടേ പ്രഖ്യാപിച്ചതാണ്.നാറുന്നതും മണക്കുന്നതും  തിരിച്ചറിയാത്ത  പിതാവിനും  പുത്രനും ഇതിനപ്പുറം യോജിച്ച  ഒരു ചിഹ്നം തെരഞ്ഞെടുക്കാന്‍  കഴിയില്ല.ശര്ക്കരക്കുടമാണ്  രാഷ്ട്രീയമെന്നും  അധികാരം കിട്ടിയാല്‍  കൈയ്യിട്ടു നക്കുമെന്നും സൂചിപ്പിക്കുവാന്‍  വേണ്ടി ക്കൂടിയാണോ  ഈ ചിഹ്നം സ്വീകരിച്ചതെന്നും  സംശയമുണ്ട്.നമ്പൂതിരി  മുതല്‍ നായാടി വരെയുള്ളവര്‍ക്ക്  സാമൂഹ്യ നീതി ഉറപ്പാക്കാന്‍  വേണ്ടിയാണെന്ന്  പറഞ്ഞു സംഘടിപ്പിക്കപ്പെട്ട  പാര്‍ട്ടിയുടെ  നേതാക്കള്‍,  ദളിതനായ  രോഹിത് വെമുള എന്ന വിദ്യാര്ത്ഥിയെ കേന്ദ്ര ഭരണകൂടം ഉന്മൂലനം  ചെയ്തിട്ട്  ഒരക്ഷരം  ഉരിയാടിയിട്ടില്ല .സാമുദായിക  സംവരണം അവസാനിപ്പിക്കണം  എന്ന്‍  ആര്‍.എസ്.എസ് ആവശ്യപ്പെട്ടതിനെതിരെ  ഇന്നേവരെ പ്രതികരിച്ചിട്ടില്ല.ഇതായിരിക്കുമോ നടേശന്‍  ഉദ്ദേശിക്കുന്ന 'അവസരവാദ രാഷ്ട്രീയം?








Fans on the page

Tuesday, April 19, 2016

വകതിരിവ് കെട്ട വി.വി.ഐ.പികള്‍

പരവൂറ്‍ വെടിക്കെട്ടു ദുരന്തം അറിഞ്ഞു വന്ന വി.വി.ഐ.പികള്‍ വാസ്തവത്തില്‍ ഉപദ്രവമാണുണ്ടാക്കിയതെന്ന പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മേധാവികളുടെ പ്രസ്താവനയെ ചൊല്ലി വലിയ വാദകോലാഹലമാണു നടക്കുന്നത്‌.സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും പറയാത്ത ഇവര്‍ രണ്ടുപേരും സഹികെട്ട്‌ സത്യം പറഞ്ഞുപോയതാണ്‌.അവര്‍ പറഞ്ഞതിലെ വാസ്തവം ഉള്‍ക്കൊള്ളേണ്ടതിനു പകരം അതില്‍ രാഷ്ട്രീയം കലര്‍ത്താനും യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥ മേധാവികളെ കുറ്റപ്പെടുത്താനുമാണ്‌ ബിജെപിയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷിക്കാരും തുനിഞ്ഞത്‌.നിഷ്പക്ഷത ചമയുന്ന ചില പത്രങ്ങളും അത്തരം നിലപാടു സ്വീകരിക്കുകയുണ്ടായി.രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തി അത്യന്തം ക്ഷീണിതരായിരുന്ന പൊലീസുകാരെ വീണ്ടും പരിക്ഷീണരാക്കുന്നതിനു പുറമേ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും മനസ്സിലായതു കൊണ്ടാണു ഉടനടി ദുരന്തസ്ഥലം സന്ദര്‍ശിക്കാനുള്ള നീക്കം പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്ന്‌ ഡി.ജി.പി പറഞ്ഞത്‌.പ്രധാനമന്ത്രി എല്ലാ നിയമങ്ങള്‍ക്കും അതീതനാണെന്ന അഹംഭാവവും താന്‍ പരമകരുണാവാന്‍ ആണെന്നു ലോകരെ ബോദ്ധ്യപ്പെടുത്തേണ്ടത്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സമയത്ത്‌ അത്യാവശ്യമാണെന്ന തോന്നലും ഫോട്ടോമാനിയ ബാധിച്ച അനുയായികളുടെ പ്രേരണയും എല്ലാം കൂടിയാണ്‌ മോഡിയെ ദുരന്ത സ്ഥലവും ആശുപത്രിയും സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്‌.തീവ്രപരിചരണ വിഭാഗത്തില്‍ അനുയായികളുമായി മോഡിയും മറ്റു വി.വി.ഐ.പികളും നടത്തിയ സന്ദര്‍ശനം അങ്ങേയറ്റം ക്രൂരമായിപ്പോയി. ഇവരുടെ സന്ദര്‍ശനം മൂലം പല അടിയന്തിര ചികിത്സാ നടപടികളും തടസ്സപ്പെട്ടു എന്നുള്ളതും വസ്തുതയാണ്‌. 
വെടിക്കെട്ടു ദുരന്തത്തില്‍ മോഡി കാണിച്ച അമിതകാരുണ്യം കാപട്യമാണ്‌.അദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടുത്തെ ആരോഗ്യമന്ത്രിയും മോഡിയുടെ വലം കയ്യുമായിരുന്ന ശ്രീമതി മായ കോറ്റ്നാനി യുടെ നേതൃത്വത്തില്‍ നരോദ പാട്യ എന്ന സ്ഥാലത്ത്‌ 100 ല്‍ അധികം പേരെ ചുട്ടുകൊല്ലുകയുണ്ടായി. അതിന്റെ പേരില്‍ അവര്‍ ഇരട്ട ജീവപര്യന്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.ആ കൂട്ടക്കുരുതി നടന്നിടത്തേക്ക്‌ പത്തു ദിവസം വരെ തിരിഞ്ഞു നോക്കിയില്ല അന്നു മുഖ്യമന്ത്രി ആയിരുന്ന മോഡിജി.ഒടുവില്‍ പ്രധാനമന്ത്രി വജ്പേയി കുരുതിക്കളം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍, നിവൃത്തിയില്ലാതെ അദ്ദേഹത്തിന്റെ കൂടെ പോയ ആളാണ്‌ വെടിക്കെട്ടി പുക അടങ്ങുന്നതിന്റെന്‍ മുമ്പ്‌ ദുരന്ത ഭൂമിയില്‍ എത്തിയത്‌!!അന്നു മുഖ്യമന്ത്രി മാത്രമായിരുന്നു.പ്രധാനമന്ത്രി ആയപ്പോള്‍ വീക്ഷണം വിശാലമായി,ദയാവായ്പു വര്‍ദ്ധിച്ചു എന്നായിരിക്കും മറുപടി.അങ്ങനെയാണെങ്കില്‍ ഗോമാംസം ഭക്ഷിച്ചെന്ന്‌ ആരോപിച്ച്‌ ഒരു സാധുവിനെ സംഘികള്‍ തല്ലിക്കൊന്നത്‌ പ്രധാനമന്ത്രിയുടെ വിളിപ്പാടകലെ വച്ചായിട്ടും അവിടൊന്നു പോയി നോക്കാന്‍ ദയ തോന്നാഞ്ഞതെന്തുകൊണ്ടാണ്‌? ചുട്ടു കരിക്കപ്പെട്ടാലേ അനുതാപം ഉണ്ടാകൂ എന്നാണെങ്കില്‍ രണ്ടു ദളിത്‌ ബാലന്‍മാരെ ഹരിയനയില്‍ സവര്‍ണ്ണര്‍ ചുട്ടു കരിച്ചപ്പോഴും ഈ സഹതാപമൂര്‍ത്തിയെ അവിടെയെങ്ങും കണ്ടില്ല.കേരളത്തില്‍ അടുത്തുതന്നെ ഒരു തെരഞ്ഞെ ടുപ്പ്‌ നടക്കുന്നില്ലായിരുന്നെങ്കില്‍ നൂറല്ല ആയിരം പേര്‍ ചത്തെന്നറിഞ്ഞാലും തിരിഞ്ഞു നോക്കുമായിരുന്നില്ല ഇദ്ദേഹം.
മുന്‍പു മുന്‍ മന്ത്രി ബേബി ജോണ്‍ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ അന്ന്‌ രാഷ്ട്രപതി ആയിരുന്ന കെ.ആര്‍.നാരായണന്‍ വന്നതിനു സാക്ഷിയായ പ്രസിദ്ധ ന്യൂറോ സര്‍ജനും കേരള സര്‍വ്വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ.ബി.ഇക്ബാല്‍ ആ സംഭവം വിവരിക്കുന്നുണ്ട്‌.ഡോക്റ്റര്‍മാര്‍ നിര്‍ബ്ബന്ധിച്ചിട്ടു പോലും ഐ.സി.യു വില്‍ കയറാതെ ബന്ധുക്കളോടും ഡോക്റ്റര്‍മാരോടും രോഗവിവരം അന്വേഷിക്കുകയാണ്‌ അദ്ദേഹം ചെയ്തതത്രെ. അതേസമയം അനുയായികളുടെയും സെക്യൂരിറ്റി ഭടന്‍മാരുടെയും അകമ്പടിയോടെ, 90 ശതമാനം പൊള്ളലേറ്റ്‌ ,മരണത്തോടു മല്ലടിക്കുന്ന പാവങ്ങളെ കാണാന്‍ മോഡിജി ഐസിയുവിലേക്ക്‌ ഇടിച്ചു കയറുകയാണു ചെയ്തത്‌.സഹതാപ പ്രവാഹത്തിനു പിന്നിലെ ദുരുദ്ദേശം നാട്ടുകാര്‍ക്കു മനസ്സിലായതിന്റെ ജാള്യം മറയ്ക്കാ നാണ്‌, മറ്റുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കുറ്റം കണ്ടെത്തുന്നതെന്ന്‌, കുട്ടിക്കുരങ്ങുകളെക്കൊണ്ടും കുഴലൂത്തുകാരെ കൊണ്ടും പറയിക്കുന്നത്‌. പ്രധാനമന്ത്രി ആയാലും പ്രസിഡണ്ട് ആയാലും വകതിരുവ്‌ ഇല്ലെങ്കില്‍ എന്തു ചെയ്യാന്‍?









Fans on the page

Tuesday, April 12, 2016

" കരിയും വേണ്ട കരിമരുന്നും വേണ്ട "



ഉത്സവങ്ങള്‍ക്ക്‌ ആനകളെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ടും നിരോധിക്കണമെന്ന്‌ ജസ്റ്റിസ്‌ ചിദംബരേഷിന്‍റെ  കത്തിന്‍മേല്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്‌.പരവൂറ്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ കമ്പക്കെട്ടു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ കത്തും ഉത്തരവും എല്ലാം ഉണ്ടായിട്ടുള്ളത്‌."ഉത്സവങ്ങള്‍ക്ക്‌ കരി(ആന)യും കരിമരുന്നും വേണ്ടാ "എന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രീനാരായണഗുരു പറഞ്ഞതാണ്‌.അനാചാരമായതുകൊണ്ടു മാത്രമായിരിക്കില്ല അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചത്‌.മിണ്ടാപ്രാണികളുടെ വേദനയും സംഭവിക്കാനിടയുള്ള അത്യാഹിതങ്ങളും ഗുരു മനസ്സില്‍ കണ്ടിരിക്കണം.കുമാരനാശാന്‍ പറഞ്ഞതു പോലെ,"രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ/ പൂജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും..." ഗുരുവിന്‍റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും തയ്യാറാകണം.നിയമം മൂലം നിരോധിച്ചാലും മതവികാരം മറയാക്കി അവയെ ലംഘിക്കുവാന്‍ സാദ്ധ്യത ഏറെയാണ്‌.അങ്ങനെ വന്നാല്‍ പോലീസല്ല കോടതി പോലും കണ്ണടയ്ക്കുകയേ ഉള്ളൂ.പൊതു നിരത്തില്‍ പൊതുയോഗങ്ങള്‍ പൌരന്റെ  സഞ്ചാര സ്വാതന്ത്ര്യം  നിഷേധിക്കുന്നു എന്നു പറഞ്ഞ്‌ നിരോധിച്ച കോടതി തിരുവനന്തപുരം നഗരത്തിലെ സകലജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു നടത്തുന്ന ആറ്റുകാല്‍ പൊങ്കാലക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല.ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പുറ്റിങ്ങല്‍ അമ്പലത്തില്‍ കമ്പക്കെട്ടു നടത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ ഒരുമ്പെട്ടതും മതവികാര കാര്‍ഡ്‌ എടുത്തു കളിക്കാമെന്ന ധൈര്യത്തിലായിരിക്കണം.കളക്റ്റരുടെ ഉത്തരവു നടപ്പാക്കാന്‍ കടുത്ത നടപടികള്‍ക്ക്‌ പൊലീസ്‌ തുനിഞ്ഞിരുന്നെങ്കില്‍ മറ്റൊരുതരം ദുരന്തമായിരുന്നു സംഭവിക്കുക.അതുകൊണ്ട്‌ വിശ്വാസികള്‍ സ്വയം ബോദ്ധ്യപ്പെട്ട്‌ വേണ്ടെന്നു വയ്ക്കുകയും നിയമം നടപ്പാക്കാന്‍ സഹകരിക്കയും വേണം.

 








Fans on the page

Monday, April 4, 2016

സത്യം പുറത്തു വരിക തന്നെ ചെയ്യും

ഒടുവില്‍ ആ സത്യവും പുറത്തു വന്നു.പിതൃ തുല്യനായ ഉമ്മന്‍ ചാണ്ടിയും തന്നെ പീഡിപ്പിച്ചെന്ന്‍ രേഖപ്പെടുത്തി സരിത തയ്യാറാക്കിയ കത്ത് വെളിച്ചത്തായി.2013 ജൂലായില്‍ പോലീസ് കസ്റ്റിയിലിരിക്കെ എഴുതിയതാണിതെന്നും കത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നൂറു ശതമാനം സത്യമാണെന്നും അവര്‍ പറയുകയുണ്ടായി.താനല്ല കത്ത് പുറത്ത് വിട്ടതെന്നും ഇനിയും പ്രകോപിപ്പിക്കാനും അവഹേളിക്കുവാനു മാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ തന്റെ കൈവശമുള്ള കത്തിന്റെ ഒറിജിനലും ഇതിനേക്കാള്‍ ഭയങ്കരമായ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കി.
ഇതൊക്കെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടു പ്രതികളുടെയും വാദം.
ഇതുവരെ കത്തിന്റെ പൂര്‍ണ്ണ രൂപവും ഉള്ളടക്കവും ആരും അറിഞ്ഞി രുന്നില്ല.പക്ഷെ പലപ്പോഴായി അതിലെ പല വിവരങ്ങളും പുറത്ത് വന്നിരുന്നു.അല്പാല്പമായി മുമ്പേ പുറത്ത് വന്ന വാര്‍ത്തകളും ഇപ്പോള്‍ വന്ന പൂര്‍ണ്ണമായ ഉള്ളടക്കവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നും കാണാത്ത സ്ഥിതിക്ക് പീഡിതയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,
മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌ ,
അടൂര്‍ പ്രകാശ് ,
എ.പി.അനില്‍ കുമാര്‍ ,
എം.പി.ആയ ജോസ്.കെ.മാണി
എം.എല്‍.എ.മാരായ ഹൈബി ഈഡന്‍ ,
എ.പി.അബ്ദുള്ളക്കുട്ടി,
ഐ.ജി. പദ്മകുമാര്‍
പാണക്കാട്ട് ഷബീറലി,
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം
എന്നിവരാണ് സരിതയെ ശാരീരികമായി പീഡിപ്പിച്ചവരുടെ പട്ടികയിലുള്ളത്.
ഇതില്‍ ഉമ്മന്‍ചാണ്ടി ഒഴികെയുള്ള പേരുകള്‍ മുമ്പ് കേട്ടിട്ടുള്ളവയാണ്. സോളാര്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള വേദികളില്‍ അവര്‍തന്നെ വെളി
പ്പെടുത്തിയിട്ടുണ്ട്.പിന്നെന്തുകൊണ്ട് അന്നൊന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞില്ല എന്ന ചോദ്യത്തിന് ,അദ്ദേഹം തന്നെ രക്ഷിക്കുമെന്ന് കരുതിയാണ് ഇതുവരെയും പറയാതിരുന്നത് എന്നും ഇപ്പോള്‍ പോലും താനായിട്ടല്ല വിവരം പുറത്ത് വിട്ടതെന്നുമായിരുന്നു സരിതയുടെ മറുപടി.
ദുര്‍ന്നടപ്പുകാരിയും 32 തട്ടിപ്പു കേസുകളിലെ പ്രതിയുമായ ഒരുത്തിയുടെ വാക്കുകള്‍ക്ക് എന്ത് വിശ്വാസ്യത എന്നാണ് പീഡകരുടെ ചോദ്യം.ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവായി തന്റെ പക്കല്‍ സി.ഡി ഉണ്ടെന്നു ,സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ തട്ടിപ്പ് കേസ്സിലെ പ്രതിയും കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവാനുമായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ,കൊലയാളിയുടെ മൊഴി ആര് വിശ്വസിക്കും എന്നാണ്
അന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചത്.32 ഇല്ലെങ്കിലും ഏതാനും അഴിമതി ക്കേസ്സുകളിലെങ്കിലും പ്രതി സ്ഥാനത്തുള്ള ആളാണ്‌ ഉമ്മന്‍ ചാണ്ടി .കേരളത്തിലെ അത്യുന്നത നീതിപീഠം അദ്ദേഹത്തിന്റെ സത്യസന്ധ്യതയിലും നിഷ്പക്ഷതയിലും സംശയം പ്രകടിപ്പിച്ചിട്ടു മുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ലോജിക് അനുസരിച്ചാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും? ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണന്‍ എന്ന കൊലയാളിയുടെ വാക്കുകള്‍ക്ക് കാതു കൊടുത്തത് എന്തിനായിരുന്നു?അയാളുടെ കുടുംബ പ്രശ്നങ്ങളാണ് തന്നോടു പറഞ്ഞ തെന്നും അതുകൊണ്ട് അത് താന്‍ വെളിപ്പെടുത്തു കയില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കു ന്ന്ത്.കേരളത്തിലെ ലക്ഷക്കണക്കിന്‌ കോണ്ഗ്രസ്കാരില്‍ വേറെ ആരും മുഖ്യമന്ത്രിയുടെ മുമ്പില്‍ കുടുംബ പ്രശ്നങ്ങളുടെ കെട്ടഴിക്കാന്‍ പോകാത്തതെന്തു കൊണ്ട്?അയാളില്‍ നിന്നും ദാമ്പത്യ ബന്ധത്തിലെ ശൈഥില്യവും സരിതയുടെ അപഥസഞ്ചാരവും മനസ്സിലാക്കിയതിന്റെ ബലത്തില്‍ എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന പുരുഷബുദ്ധി ഉമ്മന്‍ ചാണ്ടിയില്‍ പ്രവര്ത്തിച്ചിട്ടില്ല എന്ന്‍ ആര്‍ക്കെങ്കിലും ഉറപ്പു പറയാന്‍ പറ്റുമോ?
സരിതയുടെ പേര്‍ പുറത്ത് വന്ന അതെ നിമിഷം "ആ സ്ത്രീയെ അറിയില്ലെ"ന്ന് പറഞ്ഞത് എന്തിനായിരുന്നു?പിന്നീട് സരിതയുമായി സംസാരിക്കുന്നതിന്റെ ഫോട്ടോ സഹിതം മാദ്ധ്യമങ്ങള്‍ തെളിവ് ഹാജരാക്കിയപ്പോള്‍ വ്യക്തമായ മറുപടി ഉമ്മന്‍ചാണ്ടിക്കില്ലാതെ പോയത് എന്തുകൊണ്ട്?ഏറ്റവും ഒടുവില്‍ ആറു ദിവസം കെ.പി.സി.സി.പ്രസിഡന്റിനെ വെല്ലു വിളിച്ചും ഹൈക്കമാന്റിനെ മുള്‍മുനയില്‍ നിര്‍ത്തിയും ഉമ്മന്‍ ചാണ്ടി സീറ്റ് നേടിക്കൊടുത്തവരുടെ പേരും സരിതയെ പീഡിപ്പിച്ചവരുടെ പട്ടികയും നോക്കുക.ഐ.ജി ഒഴികെ ബാക്കിയെല്ലാവരുമുണ്ട്.
ആരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടത് എന്ന്‍ ഇനി വിശേഷിച്ച് പറയണോ?






Fans on the page

Friday, March 25, 2016

മണിയനീച്ച സംസ്കാരം

ദുര്‍ഗ്ഗന്ധമുള്ള മാലിന്യങ്ങളോടും വിസര്‍ജ്ജ്യങ്ങളോടും വല്ലാത്ത ഇഷ്ടമാണു മണിയനീചയ്ക്ക്‌.അതുപോലെയാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും.എല്ലാത്തരം അഴിമതി മാലിന്യങ്ങളോടും വല്ലാത്ത പ്രതിപത്തിയാണു ഈ സര്‍ക്കാരിനും;വിശേഷിച്ച്‌ സാമൂഹിക വിരുദ്ധമായതും ദുര്‍ഗ്ഗന്ധപൂര്‍ണ്ണമായതുമായവയോട്‌.ബാര്‍ കോഴ,ഭൂമി തട്ടിപ്പ്‌, വിഴിഞ്ഞം കമ്മീഷന്‍ തുടങ്ങിയ അഴിമതികളുടെ പങ്ക്‌ പറ്റിയിട്ടുണ്ടാകാമെങ്കിലും വ്യഭിചാരം, സ്ത്രീപീഡനം തുടങ്ങിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയാണ്‌ ഉന്നയിക്കപ്പെ ട്ടിരുന്നത്‌.എന്നാല്‍ അടുത്തകാലത്തു സ്വന്തം പാര്‍ട്ടിക്കാര്‍ പോലും എതിര്‍ത്തതിനാല്‍ നാണം കെട്ട്‌ റദ്ദാക്കിയ ചില ഉത്തരവുകളില്‍ നിന്നും മനസ്സിലാകുന്നത്‌ മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ എല്ലാ നാറിയ ഇടപാടുകളും നടന്നിട്ടുള്ളതെന്നാണു്‌.അ തായത്‌ ഈ മന്ത്രിസഭയുടെ മണിയനീച്ച സംസ്കാരം അതിന്‍റെ സഹജ സ്വഭാവമാണെന്നും അതില്‍ നിന്നും ആരും മുക്തരല്ലെന്നും വ്യക്തമാകുന്നു. സരിത നായരില്‍ തുടങ്ങി സന്തോഷ്‌ മാധവനില്‍ എത്തിനില്‍ക്കുന്ന (അവസാനിക്കുന്ന തല്ല)സാമൂഹികവിരുദ്ധപ്രീണന നയം അതാണു കാണിക്കുന്നത്‌.പല നേതാക്കള്‍ക്കു മുമ്പിലും തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നു സ്വയം വെളിപ്പെടുത്തിയ സോളാര്‍ നായികയുടെ വാക്കുകള്‍ അവിശ്വസി ക്കേണ്ട യാതൊരു കാര്യവും ഇല്ല.32 കേസ്സിലെ പ്രതിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നു പറയുന്ന മുഖ്യ മന്ത്രി,തണ്റ്റെ വിശ്വസ്തര്‍ എന്തിനാണ്‌ ആ പ്രതിയുമായി അഞ്ഞൂറും അറുനൂറും പ്രാവശ്യം ഫോണില്‍ ബന്ധപ്പെ ട്ടതെന്ന്‌ വിശദീകരിക്കുന്നില്ല.പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനു ജയില്‍ ശിക്ഷ അനുഭ വിക്കുന്ന സന്തോഷ്‌ മാധവന്‍ എന്ന കള്ളസ്വാമിക്കു സര്‍ക്കാര്‍ ഭൂമി നിയമ വിരുദ്ധമായി പതിച്ചു കൊടുത്തതോടെ മുഖ്യനും കൂട്ടാളികളും സാമൂഹിക വിരുദ്ധര്‍ക്കും സദാ ചാര ശൂന്യര്‍ക്കും വേണ്ടി എന്തും ചെയ്യും എന്ന്‌ തെളിയുന്നു . ചെറുപ്പക്കാര്‍ക്കു വേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്ന്‌ വി.എം സുധീരന്‍ പറഞ്ഞപ്പോള്‍, പ്രായമായെന്നു സ്വയം തോന്നുന്നവര്‍ക്കു ഒഴിഞ്ഞു പോകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍, താനിപ്പോഴും ചെറുപ്പമാണെന്ന ധ്വനിയുണ്ട്‌.67 കാരനായ സുധീരനേക്കാള്‍ 73കാരനായ താന്‍ ചെറുപ്പമാണെന്ന ഉമ്മന്‍ ചാണ്ടിയുടെ വെപ്രാള പ്പെട്ടുള്ള അവകാശവാദം ദുരുദ്ദേശ്യപരമാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസു കേന്ദ്രീകരിച്ചു മാത്രമല്ല ആഭ്യന്തര മന്ത്രിയുടെ ഓഫീസു താവളമാക്കിയും പെണ്‍ വിളയാട്ടം നടന്നിട്ടുണ്ട്‌.അതു സംബന്ധിച്ച അന്വേഷണം ഒതുക്കി ത്തീര്‍ക്കാന്‍ ആഭ്യന്തരന്‍ ശ്രമിക്കുകയാണെന്ന്‌ ജനത്തിനറി യാം.അ മൃതാനന്ദമയിയുടെ ഗുണ്ടാ സംഘം സത്നാം സിംഗ്‌ എന്ന ചെറുപ്പ ക്കാര നെ അവരുടെ കണ്‍മുമ്പില്‍ ഇട്ടു വകവരുത്തിയപ്പോള്‍ കൊല്ലപ്പെട്ട വനെതിരെയാണ്‌ ഈ സര്‍ക്കാരിന്‍റെ അന്നത്തെ ആഭ്യന്തരമന്ത്രി നിലകൊണ്ടത്‌.അഴിമതിയിലും ജനവിരുദ്ധ,സാമൂഹിക വിരുദ്ധ,സദാചാ രവിരുദ്ധ,നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാന കാലത്തും തുടരുന്ന ഈ സര്‍ക്കാരും മന്ത്രിസഭയും ജനാധിപത്യത്തിനു തന്നെ അപമാനമാണ്‌.








Fans on the page

Tuesday, February 9, 2016

ആരെ വിശ്വസിക്കണം?

ഒരാൾ മുഖ്യമന്ത്രി ആയതുകൊണ്ടു മാത്രം സത്യം പറയണമെന്നില്ല.തട്ടിപ്പുകാരി പറഞ്ഞതുകൊണ്ടു മാത്രം സത്യം സത്യമല്ലാതാവുകയുമില്ല.ഒരേ സംഭവത്തെകുറിച്ച് ഇവർ രണ്ടുപേരും വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ,ആരു പറയുന്നതാണു സത്യം എന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ട ആവശ്യമില്ല.ആരുടെ മുൻ കാല പ്രസ്താവനകൾ ആണു സംശയാസ്പദം എന്നു പരിശോധിച്ചാൽ മതിയാകും.സോളാർ തട്ടിപ്പിന്റെ ആദ്യ  വാർത്തകളിൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പ്രകടമായിരുന്നു.എന്നാൽ അന്നൊക്കെ തനിക്കും തന്റെ ഓഫീസിലുള്ളവർക്കും ഇതിൽ യാതൊരു പങ്കും ഇല്ലെന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത്.ഉത്തരവാദിത്തം മറ്റാരുടെയെ ങ്കിലും തലയിൽ കെട്ടിവച്ച് തലയൂരാൻ ശ്രമിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ പറഞ്ഞു നാക്കകത്തിടും മുമ്പേ അദ്ദേഹത്തിന്റെ പി എ ആയിരുന്ന ജോപ്പനെ ബലികൊടുത്തു.പിറകെ ജിക്കുമോനെ,പിന്നീട് തോമസ് കുരുവിളയെ,ഒടുവിൽ സലിം രാജിനെ.അതിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ വാക്കിന്റെ വില എത്രയുണ്ടു എന്നു മനസ്സിലാക്കാം.

സരിതയെ തനിക്കു യാതൊരു പരിചയവുമില്ലെന്നും നേരിട്ടു കണ്ടതായി ഓർക്കുന്നില്ല എന്നുമാ യിരുന്നു ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞത്.താമസ്സിയാതെ ഒരു സമ്മേളനവേദിയിലിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ കാതിൽ സരിത മന്ത്രിച്ചു കൊണ്ടു നില്ക്കുന്ന ഫോട്ടൊ ചില ചാനലുകളിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു.മോർഫ് ചെയ്തു സൃഷ്ടിച്ച പടമാണ്‌ അതെന്ന് മുഖ്യനും അദ്ദേഹത്തി ന്റെ വൈതാളികരും പറഞ്ഞു.അങ്ങനെ ഒരു സാദ്ധ്യത തള്ളിക്കളയാനാകാത്തതിനാൽ പലരും മുഖ്യനെ വിശ്വസിച്ചു.മല്ലേലിൽ ശ്രീധരൻ നായർ എന്ന വ്യവസായി, താൻ സരിതയ്ക്കൊപ്പം മുഖ്യ നെ കണ്ടു എന്നും അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ചാണ്‌ സരിതയുടെ കമ്പനിക്ക് അരക്കോടി യോളം രൂപ നല്കിയതെന്നും മുഖ്യനു നല്കിയ പരാതിയിലും ചാനലുകളിലെ അഭിമുഖത്തിലും വെളി പ്പെടുത്തുകയുണ്ടായി.ഉമ്മൻ ചാണ്ടി അതും നിഷേധിച്ചു.ശ്രീധരൻ നായരെ ഒരിക്കൽ കണ്ടെന്നും അത് ക്രഷറുകാരുടെയും പാറമടക്കാരുടെയും നേതാവെന്ന നിലയിലാണെന്നും അദ്ദേഹം സത്യം ചെയ്തു.സരിത അപ്പോൾ ശ്രീധരൻ നായർക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിപ്പിക്കാൻ ഉമ്മൻ ചാണ്ടി മറന്നില്ല.ദില്ലിയിൽ വിജ്ഞാൻ ഭവനിലെ ഒരു പരിപാടിക്കിടെ ഉമ്മൻ ചാണ്ടി സരിതയെ കണ്ടെന്ന വാർത്തകളും അദ്ദേഹവും സിൽ ബന്തികളും നിഷേധിച്ചു.പത്രക്കാർ പറയുന്ന തീയതി കളിൽ താൻ ദില്ലിയിൽ പോയിട്ടേ ഇല്ല എന്നായി മുഖ്യൻ.വിവരാകാശ നിയയമപ്രകാരം അപേ ക്ഷിച്ചപ്പോൾ ദില്ലി കേരളാ ഹൗസിലെ രേഖകളിൽ കൃത്രിമം കാട്ടി കള്ള മറുപടി കൊടുപ്പിച്ചു.രണ്ടു ദിവസം തികയുന്നതിനു മുമ്പേ പത്രക്കാർ പറഞ്ഞതാണു സത്യം എന്നു തെളിഞ്ഞു.

ഇപ്പോൾ സോളാർ കമ്മീഷൻ മുമ്പാകെ സരിത പറഞ്ഞതും മുമ്പു ശ്രീധരൻ നായർ പറഞ്ഞതും ഒരേ വിധത്തിലാണ്‌.അതിൽ നിന്നും ബഹു. മുഖ്യനാണു കള്ളം പറയുന്നതെന്നു വ്യക്തമല്ലേ?മുഖ്യമന്ത്രിയുടെ  ആപ്പീസിലെ സി.സി.റ്റി.വിയിൽ,സരിതയോടൊപ്പം പോയെന്നു ശ്രീധരൻ നായർ പറയുന്ന തീയതിയിലും അതിനടുത്ത തീയതികളിലും ഉള്ള ദൃശ്യങ്ങൾ മാത്രം കാണാതാകുകയും അവ വീണ്ടെടുക്കാൻ കഴിയില്ലെന്നു പോലീസിനെക്കൊണ്ടു പറയിക്കുകയും ചെയ്തപ്പോൾ തന്നെ ശ്രീധ രൻ നായർ പറയുന്നതാണു സത്യമെന്ന് ജനം മനസ്സിലാക്കിയതാണ്‌.സരിതയുടെ മുൻ ഭർത്താവും ഇപ്പോൾ കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുന്നവനുമായ ബിജു രാധാകൃഷ്ണനും സരിത യും പരസ്പരം കൊടിയ ശത്രുതയിലാണിപ്പോൾ.പക്ഷേ ബിജു രാധാകൃഷ്ണനും സരിതയും അന്വേഷ ണകമ്മീഷൻ മുമ്പാകെ വ്യത്യസ്ത നാളുകളിൽ നല്കിയ മൊഴികൾ ഒരേപോലുള്ളവയാണ്‌.അതിൽ  നിന്നും ഉമ്മൻ ചാണ്ടി പറയുന്നതും പറഞ്ഞതും എല്ലാം കള്ളമാണെന്ന് വ്യക്തമാണ്‌.

ഭാര്യയെ കൊന്നതിനു ജയിലിൽ കഴിയുന്ന ഒരുവൻ പറയുന്നത് വിശ്വസിക്കാമോ എന്നാണ്‌ ചാണ്ടി യുടെയും കുഞ്ഞുങ്ങളുടെയും ചോദ്യം.സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും അവരെ കൊല്ലാൻ ക്വട്ടേ ഷൻ സംഘത്തെ അയച്ചു എന്ന് ഭാര്യ ആരോപിക്കുകയും ചെയ്യുന്ന മുൻ യൂത്ത് കോൺഗ്രസ്സ് നേതാ വിനെ,തന്നെ പ്രതിരോധിക്കാൻ നിയോഗിചിരിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ബിജു രാധാകൃഷ്ണന്റെ മൊ ഴി അവിശ്വസനീയമാണ്‌ എന്നു വാദിക്കുവാൻ എന്തു ന്യായമാണുള്ളത്?

തമ്പാനൂർ രവിയെയും ബന്നി ബഹനാനെയും ഉപയോഗിച്ച് സരിതയെക്കൊണ്ട്തനിക്കനുകൂലമായി മൊഴി പറയിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമം പാളിയപ്പോഴല്ലേ അവർ വിശ്വസിക്കാൻ കൊള്ളാത്തവളും അഭിസാരികയും ഒക്കെയായി കോൺഗ്രസ്സുകാർക്കും ചാണ്ടിക്കും തോന്നിത്തുട ങ്ങി യത്?ഉമ്മൻ ചാണ്ടി അറിയാതെ അദ്ദേഹത്തിന്റെ വിശ്വസ്തന്മാരായ ഇവർ രണ്ടുപേരും ഈ സ്ത്രീയു ടെ കാലു പിടിക്കാൻ പോകുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്‌.തട്ടിപ്പുകാരിയും അഭിസാരികയു മായി മാത്രം കരുതിയവൾ തങ്ങൾക്കു നേരെ തിരിയുമെന്ന് ഒരിക്കലും ചാണ്ടിയും കൂട്ടരും കരുതിയി രുന്നിരിക്കില്ല.എറ്റവും ഒടുവിൽ തമ്പാനൂർ രവി സോളാർ കേസ് സംബന്ധിച്ചു കൈവശമുള്ള തെളി വുകൾ മാറ്റിക്കൊള്ളാൻ സരിതയോട് അപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരിക്കയാ ണ്‌.സരിത കമ്മീഷൻ മുമ്പാകെയും പത്രക്കാർ മുമ്പാകെയും റിലീസ് ചെയ്ത ഈ രണ്ടു സി.ഡികളി ലെയും രവി ബഹനാന്മാരുടെ ശബ്ദം കൃത്രിമമാണെന്ന് അവർ ഉൾപ്പെടെ ആർക്കും ആക്ഷേപ മില്ല.കോൺഗ്രസ്സുകാർ മുഴുവൻ നെറികെട്ടവളെന്നും വേശ്യയെന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്ന ഈ സ്ത്രീയുമായി വളരെ അടുത്ത ബന്ധം(ദുരർത്ഥത്തിലല്ല​)‍മുഖ്യമന്ത്രിക്കുണ്ടായിരുന്നു എന്നതിനു ഇതില്പരം ഒരു തെളിവിന്റെ ആവശ്യം ഇല്ല.

ബിജുരാധാകൃഷ്ണൻ പറഞ്ഞ സി.ഡി തേടി സോളാർ കമ്മീഷൻ കോയമ്പത്തൂരിലേക്ക് പോലീസിനെ നിയോഗിച്ചതും വെറും കയ്യോടെ ദൗത്യസംഘം മടങ്ങി വന്നതും എല്ലാം മാധ്യമങ്ങൾ ആഘോഷി ച്ച സംഭവങ്ങളാണ്‌.അന്നു തരിമ്പും പതറാതെ പ്രസന്ന വദനനായിരുന്ന ആളാണ്‌ ഉമ്മൻ ചാണ്ടി. ആ കൂസലില്ലയ്മയുടെ അർത്ഥം ദൗത്യ സംഘം ഉറിപോലെ തിരിച്ചു വന്നപ്പോൾ പലർക്കും മന സ്സിലായി.ബിജു രാധാകൃഷ്ണൻ, തന്റെ കൈയ്യിൽ സി.ഡി ഉണ്ടെന്നു മുൻ കൂട്ടിപറഞ്ഞില്ലായി രുന്നെ ങ്കിൽ,ഭരണസംവിധാനം ഉപയോഗിച്ച് അവിടെ നിന്നും ചൂണ്ടുവാൻ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും കഴിയില്ല്ലായിരുന്നു.അന്നേ ദിവസം തന്നെ സരിതയുടെ കൈവശമുള്ള തെളിവുകൾ വീട്ടിൽ നിന്നു മാറ്റണമെന്ന് സരിതയോടു ചാണ്ടികിങ്കരൻ കെഞ്ചുന്നതിൽ നിന്നു തന്നെ ബിജുവിന്റെ പക്കൽ ഉള്ളത് തങ്ങൾ അടിച്ചു മാറ്റി എന്നു തെളിയുന്നുണ്ട്.

ബാർ പൂട്ടിയതിൽ നിരാശ പൂണ്ട മദ്യക്കച്ചവടക്കാർ തനിക്കും മന്ത്രിമാർക്കും എതിരേ കൊണ്ടുവന്ന കോഴയാരോപണം ആരു വിശ്വസിക്കും എന്നാണ്‌ മുഖ്യന്റെ മറ്റൊരു ചോദ്യം?ബാർ മുതലാളിമാ രെക്കൊണ്ട് കോഴയാരോപണം  ഉന്നയിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് ബിജു രമേശ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.കെ.എം.മാണി ഇടതു പക്ഷത്തേക്കു ചായുന്നു എന്നു സംശയം ഉണ്ടായ പ്പോൾ ആണ്‌ മാണി കോഴ വാങ്ങിയെന്ന ആരോപണം ബിജു രമേശ് ആദ്യമായി ഉന്നയിച്ചത്. പിന്നീടു തനിക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത മട്ടില്‍ കാര്യങ്ങൾ കൈവിട്ടപ്പോൾ മാണിയെ സുഖിപ്പിക്കാൻ ബാർ മുതലാളിമാർക്കു നേരേ തിരിയുകയാണു ഉമ്മൻ ചാണ്ടി ചെയ്തത്.കോടതി ഉത്തരവു പ്രകാരം പൂട്ടിയ ബാറുകൾ തുറക്കേണ്ട എന്ന് വി.എം സുധീരൻ കർശനമായ നിലപാട് സ്വീകരിച്ചപ്പോൾ എല്ലാ ബാറുകളും പൂട്ടണം എന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത് അദ്ദേഹത്തെ വെട്ടാനും ബാറുകാരെ സഹായിക്കാനുമാണെന്ന് എല്ലാവർക്കുമറിയാം.ക രുണാ കരൻ മുതൽ വി.എം സുധീരൻ വരെയുള്ള പലരെയും വെട്ടിനിരത്താൻ ശ്രമിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി യുടെ ചാണക്യ സൂത്രങ്ങൾ ഒന്നും സരിതയുടെ മുമ്പിൽ ഫലിക്കാതെ പോയി.അതിന്റെ ജാള്യം മറയ്ക്കാൻ വേണ്ടിയാണ്‌ ഗൂഢാലോചന,മനസ്സക്ഷി എന്നൊക്കെ കൂടെക്കൂടെ ഞരങ്ങുകയും മൂളുകയും ചെയ്യുന്നത്. എന്നാലും "എത്ര നാണം കെട്ടായാലും ഈ കസേരയില്‍  5 കൊല്ലവും ഇരിക്കും " എന്ന്‍
സോളാര്‍  തട്ടിപ്പിന്റെ  പേരില്‍  രാജി വയ്ക്കണമെന്ന്  പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ പിന്നില്‍  ഇത്ര വലിയ പദ്ധതികള്‍  ഉണ്ടായിരിക്കും  എന്ന്  ആരും കരുതിയില്ല.










Fans on the page