Total Pageviews

Thursday, October 24, 2019

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉന്നത അഴിമതിക്ക് വേണ്ടിയുള്ളതല്ല.



അധികാരത്തിന്റെ ആനപ്പുറത്ത് കയറി  അഹങ്കാര താണ്ഡവമാടുന്ന മന്ത്രി കെ.റ്റി ജലീല്‍ തല മറന്ന് എണ്ണ തേയ്ക്കുകയാണ്.ഉന്നത വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി ആയതുകൊണ്ട് ഉന്നതവിദ്യാ ഭ്യാസ രംഗത്ത് എന്ത് തെമ്മാടിത്തരവും ചെയ്യാമെ ന്ന് അദ്ദേഹം ധരിക്കരുത്.കാരണം ഒരു വകുപ്പിന്റെ മന്ത്രി ആയി നിയമിക്കപ്പെട്ടു എന്നതു കൊണ്ട് ആ വകുപ്പ് മന്ത്രിയുടെ കുടുംബ സ്വത്തായി മാറുന്നില്ല. ആ നിലയ്ക്ക് ’’ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇനിയും തെറ്റ് ആവര്‍ത്തിക്കും “ എന്ന് പറയണമെ ങ ്കില്‍ അയാള്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം.പ ക്ഷ ഭേദമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എ ല്ലാ ജനങ്ങളെയും ഒരുപോലെ സേവിച്ചു കൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നത് തെറ്റ് ചെയ്യാനല്ല.അല്ലെങ്കില്‍ തന്നെ ,ആവശ്യം ന്യാ യമാണെങ്കില്‍ ശരിയല്ലേ ചെയ്യേണ്ടത്?
സര്‍വ്വകലാശാലാ നിയമങ്ങളും ഭരണഘടനാ വകു പ്പുകളും നഗ്നമായി ലംഘിക്കുകയും അതിനെതിരെ ബന്ധപ്പെട്ടവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അത്തരം തെ റ്റു ക ള്‍ ആവര്‍ത്തിക്കും എന്ന് കൂസലില്ലാതെ പറയു കയും ചെയ്യുന്ന ഒരുത്തനെ മന്ത്രിയായി തുടരാന്‍ അ നുവദിക്കുന്നത് സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷ സര്‍ക്കാരിനു ഒന്നടങ്കം അപമാനമാണ്.സ ര്‍വ്വകലാ ശാലാ നിയമങ്ങളനുസരിച്ച് അദാലത്ത് നടത്താനോ, സര്‍വ്വകലാശാലയുടെ ദൈനം ദിനപ്രവര്‍ ത്തനങ്ങ ളില്‍ ഇടപെടാനോ മാര്‍ക്ക് ദാനം ചെയ്യാനോ ഒന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു അധികാര മി ല്ല . മാര്‍ക്ക് കൂട്ടിക്കൊടുക്കാനോ തോറ്റവനെ ജയിപ്പി ക്കാനോ സിന്‍ഡിക്കേറ്റിന് പോലും അധികാരമില്ല. മോഡറേഷനും ഗ്രേസ് മാര്‍ക്കും ചട്ടങ്ങള്‍ക്ക് വിധേയ മായി നല്കാന്‍ മാത്രമേ സിന്‍ഡിക്കേറ്റിന് പോലും അ ധി കാരമുള്ളൂ. പഞ്ചായത്ത് പ്രസിഡന്റിനു ഇന്ത്യന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഉണ്ടെന്നു ധരിച്ച അല്പനായ നാട്ടുമ്പുറത്തു കാരനെപ്പോലെ യാണ് കെ.റ്റി.ജലീല്‍.
23 വര്ഷം മുമ്പ് പ്രീഡിഗ്രി പരീക്ഷയ്ക്ക് തോറ്റ ഒരു വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കേരളസര്‍വ്വകലാശാ ല വൈസ്ചാന്സലറും സിന്‍ഡിക്കേറ്റും കൂടി തീരുമാ നിച്ചിട്ടും നടക്കാതെപോയ സംഭവം കേരളസര്‍വ്വക ലാശാലയില്‍ ഉണ്ടായിട്ടുണ്ട്.അന്ന് ഉമ്മന്‍ചാണ്ടി മു ഖ്യ മന്ത്രിയും ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി കെ.എം. എബ്രഹാം വൈസ്ചാന്‍സാലറുടെ ചാര്‍ജ്ജു കാരനുമായിരുന്നു.കൊല്ലം റ്റി.കെ.എം.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍1987--1989 വര്‍ഷങ്ങളി ല്‍ പ്രീഡിഗ്രീക്ക് പഠിച്ച ,കൊല്ലക്കാരനായ വിദ്യാര്‍ ത്ഥി,1989മുതല്‍ 1993 വരെ പരീക്ഷ എഴുതിയിട്ടും പ്രീഡിഗ്രി ജയിച്ചില്ല.ഈ നാല് കൊല്ലം കൊണ്ട് ലാംഗ്വേജും സബ്ജക്ടുകളും എഴിതിയെടുത്തെങ്കിലും ഇംഗ്ലീഷ് പാസ്സായില്ല.പ്രീഡിഗ്രീ കോഴ്സ് നിര്‍ത്തിയ തോടെ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ആറോ ഏഴോ മേഴ്സി ചാന്‍സ് കൊടുത്തിരുന്നു.അത് അയാള്‍ പ്രയോ ജനപ്പെടുത്തിയില്ല.ആയിരക്കണക്കിനു വിദ്യാര്‍ത്ഥി കള്‍ ഇങ്ങനെ ജയിക്കാതെ അവശേഷിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ അപേക്ഷയുടെ പുറത്ത് അയാള്‍ എഴുതിയ വര്‍ഷങ്ങളില്‍ ഇംഗ്ലീഷിനു നല്‍കിയിട്ടുള്ള കൂടിയ മോഡറേഷനും സിണ്ടിക്കേറ്റ് നല്‍കിയ പാ സ് മോഡറേഷനും കൂടിക്കൊടുത്ത് ജയിപ്പിക്കാന്‍ 27.7.2013 ല്‍ ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗം തീരുമാ നിച്ചു. 2013 ഓഗസ്റ്റ് 21ലെ കേരളകൌമുദിയില്‍ ഇതി ന്റെ വിശദമായ വാര്‍ത്ത വന്നതോടെ, തീരുമാനം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു ‘’അഴിമതി പ്രതി രോധ വേദി’’ ലോകായുക്തയെ സമീപിച്ചു.ഒടുവില്‍ ഗത്യന്തരമില്ലാതെ സിന്‍ഡിക്കേറ്റിന് തങ്ങളുടെ അന്യായ തീരുമാനം റദ്ദൂ ചെയ്യേണ്ടി വന്നു. കോടതി ഇടപെട്ടിട്ടാണെങ്കിലും അന്നത്തെ സിന്‍ഡിക്കേറ്റു തെറ്റായ തീരുമാനം തിരുത്തി.അതേസമയം എന്ത് വന്നാലും തെറ്റ് തിരുത്തില്ലെന്നു മാത്രമല്ല ഇനിയും തെറ്റ് ചെയ്യും എന്നാണ് കെ.റ്റി . ജലീലിന്റെ നിലപാ ട്.
മന്ത്രി നിയമങ്ങള്‍ക്കു അതീതനാണെന്ന് ധരിക്കു ന്നത് ഒരുതരം മനോരോഗമാണ്.ബന്ധപ്പെട്ടവര്‍ മു ന്‍കൈ എടുത്തു ചികിത്സിപ്പിക്കുകയാണ് വേണ്ട ത്.അതിന്റെ ആദ്യപടിയായി മന്ത്രിപ്പദവിയില്‍ നിന്ന് നീക്കം ചെയ്യണം.അതോടൊപ്പം ഇദ്ദേഹത്തി ന്റെ ഡിഗ്രികള്‍ വ്യാജമാണോ എന്ന് അന്വേഷിക്കു കയും വേണം.ശരിയായ രീതിയില്‍ ബിരുദങ്ങള്‍ സ മ്പാ ദിച്ചവര്‍ വ്യാജന്മാര്‍ക്ക് കൂട്ട് നില്‍ക്കില്ല.








Fans on the page

Saturday, October 12, 2019

കോഴിമുലയില്‍ നിന്ന് പാല് കറക്കുന്നവര്

കൊല്ലത്തിനടുത്തുള്ള പാരിപ്പള്ളിയില് അസുഖം ബാധിച്ചു ചികിത്സയി ലിരുന്ന കുഞ്ഞിനെ അതി ന്റെ തള്ള അടിച്ചു.കുറച്ചു കഴിഞ്ഞപ്പോള് കുഞ്ഞു മരിച്ചുപോയി.ഉടന് ചാനലായ ചാനലുകളിലെല്ലാം വാര്ത്ത പ്രത്യക്ഷപ്പെട്ടു: ''പാരിപ്പള്ളിയില് അമ്മ കു ഞ്ഞിനെ തല്ലിക്കൊന്നു".പിന്നീട് കുഞ്ഞിന്റെ അച്ഛ ന് പെങ്ങളുടെ(അപ്പച്ചി),അയല്‍ വാസികളുടെ,അടു
ത്ത ബന്ധുക്കളുടെ,വഴിപോക്കരുടെ ഒക്കെ പ്രതിക രണങ്ങള് ,കുട്ടിയെ തല്ലാനുപയോഗിച്ച വടിയുടെ ചി ത്രങ്ങള് ,കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളുടെ ദൃശ്യങ്ങള്,എന്നുവേണ്ട ആകെ ജഗപൊക.ഒടുവില് പോസ്റ്റുമോര്ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മെനന്ജൈറ്റി സും ന്യൂമോണിയയും കലശലായിട്ടാണ് കുട്ടി മരിച്ച തെന്ന് വ്യക്തമായി. ഒരു ഖേദപ്രകടനം നടത്താനു
ള്ള മര്യാദ പോലും കാണിക്കാതെ ,ജനാധിപത്യത്തി ന്റെ നാലാം തൂണെന്നു വാഴ്ത്തപ്പെടുന്ന മാദ്ധ്യമങ്ങ ള് കൂടത്തായി കൊലപാതകത്തിലേക്ക് ക്യാമറയും മൈക്രോഫോണും തിരിക്കുകയായി.
കാഴ്ച്ചക്കാരുടെയും കേഴ് വിക്കാരുടെയും വായന ക്കാരുടെയും എണ്ണം കൂട്ടാന്‍ മാധ്യമങ്ങള്‍ കാണിക്കു ന്ന ഇത്തരം നെറികേടുകള്‍ ഏതാനും വ്യക്തികളെ മാത്രമേ പ്രതികൂലമായി ബാധിക്കൂ.എന്നാല്‍ നീതി പീഠങ്ങള്‍ ഇതുപോലെ,കാള പെട്ടെന്ന് കേള്‍ക്കുമ്പോ ഴേക്കും കയറുമെടുത്ത് പായുകയും കാളയ്ക്കും കി ടാവിനും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെ യ്‌താല്‍ എന്താകും സ്ഥിതി ?ആള്‍ക്കൂട്ട കൊലപാത കങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെ ന്ന് ആവശ്യപ്പെട്ടു പ്രധാന മന്ത്രിക്കു കത്തെഴുതിയ ,അടൂര്‍ ഗോപാലകൃഷ്ണനും രാമചന്ദ്ര ഗുഹയും ഉള്‍പ്പെ ടെയുള്ള പ്രമുഖര്‍ക്കെതിരെ ഏതോ വ്യാജവക്കീല്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോ ഹക്കുറ്റം ചുമത്തി കേസ്സെടുക്കുവാന്‍ ഉത്തരവിട്ട പാ റ്റ്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇപ്രകാരം കയറെ ടുക്കുകയാണ് ചെയ്തത്. നാടിനെ നാണംകെടുത്തിയ ഈ ഉത്തരവ് ഏതാനും ദിവസം രാഷ്ട്രീയ,സാമൂഹി ക മണ്ഡലങ്ങളില്‍ കോലാഹലമുണ്ടാക്കിയ ശേഷം അപ്രത്യക്ഷമായി.വക്കീലും അയാളുടെ ഹര്‍ജിയും എല്ലാം വ്യാജമാണെന്ന് വെളിവായതോടെ മജിസ്ട്രേ റ്റ് ഇളിഭ്യനായി. സമഗ്രമായ അന്വേഷണം നടത്തി യാല്‍ വക്കീലിന്റെയും മജിസ്ട്രേട്ടിന്റെയും ബി രുദങ്ങളുടെ നിജസ്ഥിതി അറിയാന്‍ കഴിയും.അ തു വരെ രണ്ടു പേരെയും കോടതിയില്‍ കയറുന്നതില്‍ നിന്നും തടയണം.കേന്ദ്രത്തില്‍ മോഡി അധികാര ത്തില്‍ വന്ന കാലം മുതല്‍ വ്യാജ ബിരുദക്കാരുടെ വിളയാട്ടമാണ്.






Fans on the page

Saturday, September 28, 2019

കരുണാമയി ''അമ്മച്ചി''യുടെ പിറന്നാൾ



എല്ലാവിധ നിയമലംഘനങ്ങളുടെയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും അന്യമത വിദ്വേ ഷത്തിന്റെ യും അന്ധ വിശ്വാസങ്ങളുടെയും വിള നിലമായ അമൃ താന്ദമയി എന്ന വ്യാജ ദൈവത്തിന്റെ പിറന്നാളിന് ആശംസയേകാൻ കേന്ദ്ര പ്രതിരോ ധ മന്ത്രി മുതൽ കേരളത്തിലെ വിപ്ലവ പുലികൾ വരെയാണ് വന്നെത്തിയത്.അന്ധവി ശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന കേന്ദ്ര ത്തിലെ സംഘപരിവാർ മന്ത്രിമാർ ഈ ആൾ ദൈവത്തെ കുമ്പിടാൻ വന്നതി ൽ അത്ഭുതമില്ല.'സത്യമാണ് ദൈവം' എന്ന് പഠി പ്പിച്ച ഗാന്ധിജിയുടെ അനുയായി എന്ന് പറഞ്ഞു നടക്കുന്ന രമേശ് ചെന്നിത്തലയും കമ്യൂ ണിസ്റ്റുകൾ എന്ന് അഭിമാനിക്കുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയും എം എൽഎ രാമചന്ദ്രനും ഈ വ്യാജദൈവത്തിനെ കുമ്പിടാൻ പോയത് എന്തടിസ്ഥാനത്തി ലാണ് ?ചെയ്ത ജോലി ക്കു കൂലി ചോദിക്കുന്ന തൊഴി ലാളികളെ തല്ലിച്ചതപ്പിയ്ക്കുന്ന അമൃതാനന്ദമയി അക്ഷ രാർത്ഥത്തില്‍  തൊഴിലാളി ദ്രോഹിയും വർഗ്ഗ ശത്രുവു മാണ്.അവരുടെ മുമ്പിൽ കുമ്പി ടു ന്നവർ എങ്ങനെ കമ്യൂണിസ്റ്റുകാരാകും? ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 51 A യിൽ ഉപ വിഭാഗം g യും h ഉം നിരന്തരം ലംഘിച്ചുകൊ ണ്ടിരിക്കുന്ന അമൃതാനന്ദ മയി യെ വണങ്ങാൻ പോയത് വഴി മന്ത്രിമാരും എംഎൽഎ മാരും ഗുരുതരമായ സത്യ പ്രതി ജ്ഞാ ലംഘനമാണ് ചെയ്തിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പ് ഞങ്ങളുടെ ഹൌസിങ് കോളനിയിലുള്ള ഒരു വനിതാ പ്രൊഫസ ർ പെൻഷൻ പ റ്റി ഒരു മാസത്തിനകം ''അമ്മച്ചി''യോടുള്ള ഭക്തി മൂ ത്ത് വള്ളിക്കാവിലേ ക്കു പോയി .പെൻഷൻ ആനുകൂല്യമായി കിട്ടിയ ലക്ഷങ്ങൾ മുഴുവൻ 'അമ്മ' യ്ക്ക് കാ ണിക്കയിട്ടു.അവിടെ സ്ഥിരതാമസമായി. ഒടുവി ൽ പ്രൊഫസർക്ക് വാർദ്ധക്യ സഹജ മായ അസുഖങ്ങൾ ബാധിക്കാൻ തുടങ്ങിയപ്പോൾ മക്കളെ വിളി ച്ചു വരുത്തി വീട്ടിലേ ക്കു പറഞ്ഞു വിട്ടു.കരുണാ മൂർത്തിയായി, പ്രധാനമന്ത്രി മുതൽ കേരളത്തിലെ വിപ്ലവ പുലികള്‍ വരെ വാഴ്ത്തുന്ന അമ്മയുടെ തനിനിറം ഇതിൽ നിന്നും വ്യക്തമാണ്.ഈ പ്രൊഫസ്സറെപ്പോലെ നൂറുകണക്കിന് ഭക്തരുടെ മുതൽ തട്ടിപ്പറിച്ചതിന്റെ കഥകൾ എ ത്ര വേണമെങ്കിലും ഈ ആൾ ദൈവത്തിന്റെ പേരിൽ ഉണ്ട്.വേതനം കൂട്ടി ചോദിച്ച നേ ഴ്‌സുമാരെ ഗുണ്ടാകളെ വിട്ടു കാൽ തല്ലിയൊടിച്ച ഇവരുടെ കാരുണ്യത്തിന്റെ കഥകൾ ഏറെയാണ്.നിയമ വിരുദ്ധമായി വയൽ നികത്തി പഞ്ചനക്ഷത്ര ഹർമ്യങ്ങൾ നിർമ്മിച്ച ഇവർക്കെതിരെ ഒരു കോടതിയും സർക്കാരും നടപടി എടുത്തിട്ടില്ല.സത് നാം സിംഗ് എന്ന നിയമ വിദ്യാർത്‌ഥി മുതൽ കഴിഞ്ഞ ദിവസം ഇവരുടെ മെഡിക്കൽ കോളേജിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനി വരെയുള്ളവരുടെ ദുരൂഹ മ രണങ്ങൾ ഒന്നും കാര്യമായി അന്വേഷിക്കപ്പെട്ടിട്ടില്ല.ഇവർ നടത്തുന്ന ടാക്സ് വെട്ടിപ്പിനെ കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും ഒരു ഇൻകം ടാക്സുകാരനും എൻ ഫോഴ്‌സ്‌ മെന്റ് കാരനുംഅന്വേഷിക്കില്ല.






Fans on the page

Tuesday, September 10, 2019

പക പുകഞ്ഞ നൂറു നാളുകൾ


പകയുടെയും വിദ്വേഷത്തിന്റെയും അപ്പോസ്തല ന്മാർ ഇന്ത്യാ മഹാരാജ്യത്തിന്റെ അമരക്കാരായി രണ്ടാം തവണ എത്തിയപ്പോഴും അവരുടെ സഹജ സ്വഭാവം തന്നെയാണ് വെളിപ്പെടുത്തിക്കൊണ്ടിരി ക്കുന്നത്.കഴിഞ്ഞ 5 കൊല്ലത്തെ മോഡി സർക്കാരി ന്റെ തനിയാവർത്തനമാണ് വരാനിരിക്കുന്നത് എ ന്ന് പിന്നിട്ട നൂറു ദിവസം കൊണ്ട് അവർ തെളിയി ച്ചു കഴിഞ്ഞു.പിടിപ്പുകേടിന്റെയും അഴിമതിയു ടെയും കറപുരണ്ട പഞ്ചവത്സര മോഡിഭരണത്തിൽ ഉണ്ടായിരുന്നതിനേക്കാൾ പ്രതികാര നടപടികളും ഭരണഘടനാ ലംഘനങ്ങളും ജനാധിപത്യ,മനുഷ്യാ വകാശ ധ്വംസനങ്ങളുമാണ് ഇപ്പോൾ നടന്നുകൊണ്ടി രിക്കുന്നത്.ചിദംബരം,ഡി.കെ.ശിവകുമാർ തുടങ്ങി യ കോൺഗ്രസ് നേതാക്കളെ ഓടിച്ചിട്ട് പിടിച്ചു ജയി ലിലാക്കുന്നതു പോലുള്ള തറ വേലകളിൽ പോലും പ്രകടമാകുന്നത് പ്രതികാരാവേശമാണ്.ശാരദാ ചിട്ടി അഴിമതിക്കേസ്സിൽ സിബിഐ ബുക്ക് ചെയ്ത മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതോടെ വിശുദ്ധനായി.അതുകൊണ്ടു ഒരു സിബിഐകാരനും മതിൽ ചാടി അദ്ദേഹത്തെ പി ടിക്കാൻ പോയില്ല. അമിത്ഷായുടെ മകന്റെ വരു മാ നം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 16000 ഇരട്ടിയായി. അതേക്കുറിച്ചു യാതൊരന്വേഷണവു മില്ല.മോദിയുടെ മുൻ ഭരണകാലത്ത് നടത്തിയ നോ ട്ടു നിരോധനം പോലുള്ള ആനമണ്ടത്തരങ്ങ ളുടെ ഫലമായുള്ള സാമ്പത്തിക പ്രതിസന്ധിക്കും വില ക്കയറ്റത്തിനും തൊഴിലില്പായ്മയക്കും പരിഹാരം കാണാനുള്ള ചെറിയ ശ്രമം പോലും ഈ നൂറു ദിവ സ ത്തിനിടയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നി ന്നുണ്ടായിട്ടില്ല.ഭരണഘടനാ സ്ഥാപനങ്ങളെ ദുർബ്ബ ലപ്പെടുത്താനും വരുതിക്ക് നിർത്താനും ഒന്നാം മോഡിസർക്കാർ തുടങ്ങിവച്ച ഭരണഘടനാ വിരുദ്ധ നടപടികൾ പൂർവ്വാധികം ശക്തിയായി ഈ നൂറു നാളുകൾക്കിടയിൽ കൈക്കൊണ്ടിട്ടുണ്ട്.ഏറ്റവും ഒടുവിൽ 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതി യി ലെ ചീഫ് ജസ്റ്റിസ് ശ്രീമതി താഹിൽ രമണിയെ മൂന്നു ജഡ്ജിമാർ മാത്രമുള്ള മേഘാലയ ഹൈക്കോ ടതിയിലേക്കു സ്ഥലം മാറ്റി അപമാനിക്കാൻ ശ്രമി ച്ചു.ഗുജറാത്ത് കലാപത്തിൽ കൂട്ടമാനഭംഗത്തിന് ഇരയാവുകയും ഉറ്റവർ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കീസ് ബാനു കേസിൽ പതിനൊന്നു പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ഗുരുതരമായ കൃത്യനിർവ്വഹണ വിലോപം കാട്ടി തെളിവുകൾ നശിപ്പിച്ച 5 പോലീസുകാരും 2 ഡോക്ടർമാരുമടക്കമുള്ള ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് റദ്ദുചെയ്യുകയും ചെയ്ത അന്നത്തെ ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് താഹിൽ രമണി.അതിന്റെ പക പോക്കലാണ് ഈ സ്ഥലം മാറ്റം.പക്ഷെ അവർ മോദിയുടെയും അമിത്ഷായുടെയും ജനുസ്സിൽ പെട്ടതല്ലാത്തതു കൊണ്ട് ,റിട്ടയർ ചെയ്യാൻ ഒരു കൊല്ലത്തിലേറെ സർവ്വീസ് അവശേഷിക്കെ രാജി വച്ചു.അതുകൊണ്ടു പ്രതികാര ഫലം വേണ്ടവണ്ണം ആസ്വദിക്കാൻ സർക്കാരിനും വൈതാളിക്കാർക്കും കഴിഞ്ഞില്ല.
സർക്കാരിന്റെ ദുഷ് ചെയ്തികളെയും അഴിമതി യെയും എതിർക്കുന്നവരെ ''രാജ്യദ്രോഹ'' കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു കഴിഞ്ഞ ശതദിന പരിപാടികളിൽപ്രധാനം.'സർക്കാരിനും സേനയ്ക്കും എതിരായുള്ള വിമർശനം രാജ്യ ദ്രോഹമല്ല' എന്ന് ജസ്റ്റിസ് ദീപക് ഗുപ്തയെ പോലുള്ള ഒരു മുതിർന്ന ന്യായാധിപന്
പോലും പറയേണ്ടി വന്നു.എന്നിട്ടും ദാവൂദ് ഇബ്രാഹിമിന്റെ കൈയ്യിൽ നിന്നും
മാസപ്പടി പറ്റുന്ന ബിജെപി നേതാക്കൾക്കൊപ്പം നിന്ന് യാഥാർത്‌ഥ രാജ്യസ്നേഹികളെ വേട്ടയാടുകയാണ് ഭരണക്കാർ.വെറുപ്പും പ്രതികാരവും വർഗ്ഗീയ വെറിയും അന്യമത വിദ്വേഷവും കള്ളവും മാത്രം കൈമുതലായു ള്ളവർക്ക് ഒരു കാലത്തും നല്ല ഭരണം കാഴ്ച വയ്ക്കാൻ ക ഴിയില്ലെന്ന് ഈ കുറഞ്ഞ കാലയളവ് കൊണ്ട് രണ്ടാം മോദിസർക്കാർ തെളിയിച്ചിരിക്കുന്നു.







Fans on the page