Total Pageviews

Monday, May 31, 2010

പെപ്സികരിം

കൊക്കാ കോളാ ഫാക്റ്ററി പൂട്ടിയതില്‍ മനസ്സു നൊന്ത വ്യവസായ സെക്രട്ടറി ഹൃദയം പൊട്ടി മരിക്കാത്തത് പെപ്സി ഫാക്റ്ററി നിലനില്‍ക്കുന്നതു കൊണ്ടാണ്.തനിക്കും പെപ്സിക്കും മൃതസ്ഞ്ജീവനി
ആയത് ബഹു വ്യവസായ മന്ത്രി എളമരം കരീം ആണെന്ന് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം.വകുപ്പു സെക്രട്ടറിയുടെ സാക്ഷി മൊഴിയും വാഴ്ത്തിപ്പാട്ടും കേട്ട് ഹര്‍ഷ പുളകിതനായ മന്ത്രിയുടെ മുഖത്തു അഭിമാനത്തിന്റെ നിറഞ്ഞ പുഞ്ചിരി.

പക്ഷേ ആ പുഞ്ചിരി ഏറെ നേരം മുഖത്ത് തങ്ങി നിന്നില്ല.സെക്രട്ടറിയുടെ അഭിപ്രായം തന്നെയോ സര്‍ക്കാരിനും? എന്ന മാദ്ധ്യമപ്പടയുടെ ചോദ്യത്തിനുമുമ്പില്‍ മന്ത്രിമണ്ട(തെങ്ങിന്റെ മണ്ടയല്ല) ഉലഞ്ഞു.
സര്‍ക്കാര്‍ പോളിസിയല്ല സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണ് അത് എന്നു വിശദീകരിച്ചു.
ഒരു സെമിനാറില്‍ ആര്‍ക്കും ഏതു വിധത്തിലുള്ള അഭിപ്രായവും പ്രകടിപ്പിക്കാം;അതില്‍ അപാകതയൊന്നും
ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിയെ ന്യായീകരിക്കുക കൂടി ചെയ്തു.

സെക്രട്ടറിയെ എതിര്‍ത്തു കൊണ്ട് മുഖ്യമന്ത്രിയുടെയും ഡിവൈ എഫ് ഐ യുടെയും പ്രസ്താവനകള്‍ താമസിയാതെ വന്നു.പ്ലാച്ചിമട സമര സമിതിയുടെ പ്രതിഷേധം ഉണ്ടായി.പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യവസായ സെക്രട്ടറിയുടെ നിലപാടിനെതിരെ അഭിപ്രായമുയര്‍ന്നു.പക്ഷേ മന്ത്രി മഹാശയന്‍,സെക്രട്ടറിയെ ന്യായീകരിക്കാന്‍ തന്നെയായിരുന്നു ഭാവം.വാനര ചാപല്യം കാട്ടിയ ഒരു പാര്‍ട്ടി സാഹിത്യകാരനെ 'കുരങ്ങന്‍' എന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചതു പോലും ശരിയായില്ലെന്ന് വളരെ പെട്ടെന്ന് പ്രതികരിച്ച പാര്‍ട്ടി സെക്രട്ടറിയുടെ മൗനം കൂടി ആയപ്പോള്‍ വകുപ്പു സെക്രട്ടറിക്കു വേണ്ടി വാദിക്കുവാന്‍ അദ്ദേഹത്തിന് ആവേശം മൂത്തു.പ്രസ് ക്ലബ്ബിലും മന്ത്രി സഭായോഗത്തിലും തന്റെ മാസ്റ്റര്‍ ബ്രയിനെ സം രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമമാണ് മന്ത്രി നടത്തിയത്.

ഈ സര്‍ക്കാരിന്റെ ആദ്യ കാലത്തു തന്നെ ഭൂപരിഷ്ക്കരണ നയം തിരുത്തണമെന്ന് ഔദ്യോഗികമായും വ്യക്തിപരമായും ആവശ്യപ്പെട്ട ആളാണ് വ്യവസായ വകുപ്പു സെക്രട്ടറി.തികച്ചും ഇടതുപക്ഷ വിരുദ്ധമായ പ്രസ്തുത നിലപാടെടുത്ത സെക്രട്ടറിയുടെ രക്ഷയ്ക്ക് അന്നും എത്തിയത് മന്ത്രിയും പാര്‍ട്ടി നേതൃത്വവുമാണ്.
ഇപ്പോഴും സെക്രട്ടറിയെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.മന്ത്രിയുടെ പ്രസ്താവന ചട്ടവിരുദ്ധമാണോ എന്ന് അന്വേഷിച്ചു റിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതല പ്പെടുത്തിയതില്‍ നിന്നു വ്യക്തമാകുന്നത് അതാണ്.അന്ന് സെക്രട്ടറുടെ മാത്രം രക്ഷയായിരുന്നു അജന്‍ഡയില്‍
ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് മന്ത്രിയുടെ രക്ഷ കൂടി അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനാണ് മന്ത്രിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്.അദ്ദേഹത്തിന്റേത് വെറും അഭിപ്രായമല്ല.
ഒരു സാക്ഷി മൊഴിയാണ്.പെപ്സി ഫാക്റ്ററി അടച്ചു പൂട്ടാത്തത് മന്ത്രിയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണെന്നാണ് സെക്രട്ടറി തറപ്പിച്ചു പറഞ്ഞത്. എന്നുവച്ചാല്‍,കുടി വെള്ളത്തിനും ശുദ്ധവായുവിനും
ആരോഗ്യകരമായ പരിസ്ഥിതിയ്ക്കും വേണ്ടി ദീര്‍ഘനാളായി സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കു നീതി ലഭി
ക്കാത്തത് മന്ത്രിയുടെ കടുംപിടുത്തം കൊണ്ടാണെന്ന്.പെപ്സിക്കമ്പനിയുടെ പ്രവര്‍ത്തനം മൂലം കുടിക്കാന്‍ ശുദ്ധ ജലമില്ലാതെയും ശ്വസിക്കാന്‍ ശുദ്ധവായുവില്ലാതെയും കൃഷി നശിച്ചും കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങളുടെ നിലനി
ല്പിനേക്കാള്‍ ജലചൂഷണഭീമനായ പെപ്സി കമ്പനിയുടെ പുരോഗതിയിലാണ് മന്ത്രിയ്ക്ക് താല്പര്യം.

കൊക്ക കോള കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി 216 കോടി രൂപയുടെ പാരിസ്ഥിതിക നഷ്ടം കമ്പനി ഉണ്ടാക്കിയതായി കണ്ടെത്തി.അമിതമായ ജലചൂഷണം മൂലം പ്ലാച്ചിമട പ്രദേശത്ത് ഭൂജലം കാര്യമായി കുറഞ്ഞിട്ടുണ്ട്. ഫാക്ടറിയില്‍ നിന്ന് പുറന്തള്ളിയ മാലിന്യം പ്രദേശത്തെ മണ്ണിനെയും വെള്ളത്തെയും മലിനമാക്കി. വളമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈയവും കാഡ്മിയവും അടങ്ങിയ മാലിന്യം കൃഷിയിടങ്ങളില്‍ തള്ളി കാര്‍ഷിക നഷ്ടവും വരുത്തിവെച്ചു. ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ 30 കോടിയുടെ നഷ്ടമുണ്ടായി.വ്യവസായ വകുപ്പു സെക്രട്ടറിയേക്കാല്‍ സീനിയറായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അദ്ധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ
വിവരങ്ങളുള്ളത്.അങ്ങനെയുള്ള ഒരു ഫാക്റ്ററി അടച്ചു പൂട്ടിയത് തെറ്റായിപ്പോയി എന്ന് വ്യവസായ വകുപ്പു സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം തന്നെയാണ്.പ്ലാച്ചിമടയിലെ സാധാരണ ജനങ്ങളെ
അവഹേളിക്കലാണ്.

ഇതേ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പെപ്സി ഫാക്ടറിയാണ് പൂട്ടാതിരിക്കാന്‍ മന്ത്രി 'അവസരോ
ചിതമായി' ഇടപെട്ടെന്ന് വകുപ്പു സെക്രട്ടറി പറയുന്നത്.സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് കുത്തകകളെ സംരക്ഷിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കരിന്റെ നയമല്ലാത്തിടത്തോളം ശ്രീ.എളമരം കരീമിന്റെ നിലപാട് വര്‍ഗ്ഗ ശത്രുക്കളെ സഹായിക്കുന്നതാണ്.വ്യവസായം വരണമെങ്കില്‍ നൂറു മീറ്റര്‍ വീതയുള്ള റോഡു വേണമെന്ന അഭിപ്രായമുള്ള കരീമിനു പറ്റിയ സെക്രട്ടറിയായിരിക്കാം വ്യവസയ സെക്രട്ടറി.എങ്കിലും അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.ശ്രി.കരിമിന്റെ സ്വകാര്യ കാര്യസ്ഥനല്ല.ഒരു ഗവണ്മെന്റ് സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് സര്‍ക്കാര്‍ നയങ്ങളെയും തീരുമാനത്തെയും പരസ്യമായി വിമര്‍ശിക്കുവാന്‍ അവകാശമില്ല.

മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം തുടങ്ങിയവയോടൊക്കെ മന്ത്രി കരീമിന് വല്ലാത്ത ആസക്തിയാണിപ്പോള്‍.അഴിമതിയുടെ ആള്‍ രൂപമെന്ന് മുമ്പു ഇടതുപക്ഷം ആക്ഷേപിച്ച സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയുടെ മുമ്പില്‍ പോലും എക്സ്പ്രസ് ഹൈവേയെ ചൊല്ലി കുമ്പസാരം നടത്താന്‍ അദ്ദേഹം തയ്യാറായി.പഴയ ആരോപണങ്ങള്‍ക്ക് ഒരു മയവും മര്യാദയുമില്ലാതെ കുഞ്ഞാലിക്കുട്ടി അക്കമിട്ടു മറുപടി പറഞ്ഞത് പ്രസന്നവദനനായി ചെവി കുളര്ക്കെ കേട്ടിരുന്നതില്‍ നിന്നും സ.കരീമിനു വന്ന പരിണാമം മനസ്സിലാക്കാവുന്നതേ ഉള്ളൂ.ഭൂ മാഫിയകളുടെയും കുത്തകക്കമ്പനികളൂടെയും ചങ്ങാത്തത്തില്‍ അഭിമാനിക്കുന്ന മൂലധനത്തിന്റെ ആരാധകന് അവരുടെ ഏജന്റായ വകുപ്പു സെക്രട്ടറി വിശ്വസ്തനും ആചാര്യനും ഒക്കെയായി തോന്നും.പക്ഷേ അങ്ങനെയുള്ളവരെ തീറ്റിപ്പോറ്റേണ്ട ചുമതല സര്‍ക്കാരിനല്ല.ഈ രണ്ടു കൂട്ടരെയും ചുമക്കേണ്ട ആവശ്യം ഇടതുപക്ഷ മുന്നണിയ്ക്കുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.
Fans on the page

Monday, May 24, 2010

തെറ്റുന്ന തെറ്റയില്‍

ഒരുമാതിരി നേരേ ചൊവ്വേ ഭരിച്ചു കൊണ്ടിരുന്ന മന്ത്രി ആയിരുന്നു ശ്രീ.മാത്യു റ്റി.തോമസ്.ജനതാദള്‍ ഒന്നാ
യിരുന്നപ്പോള്‍ വീരേന്ദ്രകുമാറും സംഘവും കൂടി അദ്ദേഹത്തെ രാജി വയ്പ്പിച്ചു.രാജി കൊണ്ടും ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു കണ്ടപ്പോള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നു തന്നെ പിണങ്ങിപ്പോയീ.പക്ഷേ കൂടെപ്പോകാന്‍
മാത്യു.റ്റി.തോമസും ജോസ് തെറ്റയിലും കൂട്ടാക്കിയില്ല. ജനതാദള്‍ രണ്ടു കഷണമായി.അത് അവരുടെ ആഭ്യന്തര കാര്യം എന്ന് കരുതി ജനം സമാധാനിച്ച് ഇരുന്നപ്പോഴാണ് കൂടെ നിന്ന ജനനതാദള്‍ കഷ്ണത്തിന് പാരിതോഷിക
മായി മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്.മന്ത്രി ആയതു ജോസ് തെറ്റയിലും.പക്ഷേ അത് കേര
ളത്തിനും മന്ത്രിസഭയ്ക്കും ബാദ്ധ്യതയാകുമെന്ന് മന്ത്രി പദം നല്‍കിയവരും പാവം ജനങ്ങളും സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല.


മന്ത്രി ആയപ്പോള്‍ മുതല്‍ ഓരോ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു മാദ്ധ്യമ ശ്രദ്ധ നേടുന്നത് ശ്രീ.തെറ്റയിലിന്റെ പതിവാണ്.ഇപ്പോഴും മാദ്ധ്യമ ശ്രദ്ധ കൈവശപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു.പക്ഷേ മണ്ടത്തരം പറഞ്ഞല്ല വിവരക്കേടു തട്ടിവിട്ടാണെന്നു മാത്രം.കേരളത്തില്‍ ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആയി നിജപ്പെടു
ത്തണമെന്ന ഡിമാന്റ് ദീര്‍ഘ വീക്ഷണമില്ലായ്മയാണെന്നാണ് ബഹു.മന്ത്രിയുടെ അഭിപ്രായം. നമ്മുടെ വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി.ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് നിവേദനം സമര്‍പ്പിച്ച് തിരിച്ചു വീട്ടിലെത്തുന്നതിനു മുമ്പാണ് മ
ന്ത്രിപുംഗവന്റെ വികസന വായ്ത്താരി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മാത്രം മുന്നില്‍ കണ്ടുള്ള ഈ വികസന വിരുദ്ധനിലപാട് സംസ്ഥാനത്തെ പിറകോട്ടടിയ്ക്കുമെന്നതിനും അദ്ദേഹത്തിനു സംശയമില്ല.

ഭരണകക്ഷി(അതില്‍ തന്റെ പാര്‍ട്ടി ഉള്‍പ്പെടുമെങ്കിലും)മാത്രമാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചതെങ്കില്‍ ഇദ്ദേഹ
ത്തിന്റെ വിമര്‍ശനം ശരിയാണെന്നു സമ്മതിക്കാമായിരുന്നു.പ്രതിപക്ഷ കക്ഷികളും 30 മീറ്റര്‍ മതിയെന്നു വാദിക്കു
മ്പോള്‍ എന്തടിസ്ഥാനത്തിലാണ് സങ്കുചിത രാഷ്ട്രീയ താല്പര്യം ശ്രീ. തെറ്റയില്‍ ഈ പ്രശ്നത്തില്‍ ആരോപിക്കുന്നത്?
പ്രസംഗിക്കുവാന്‍ അറിയാത്തവന്‍ മൈക്കിനു മുമ്പില്‍ എത്തുമ്പോള്‍ വായില്‍ വരുന്നതൊക്കെ വിളിച്ചു പറഞ്ഞുപോ
കും.തെറ്റയില്‍ ഇതു പറഞ്ഞത് പ്രസംഗവേദിയില്‍ വച്ചായിരുന്നില്ല.പ്രസ് ക്ലബ്ബില്‍ വച്ച് പത്രക്കാരോടാണ്.അദ്ദേഹ
ത്തിന് ഈ അഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ അത് എല്‍.ഡി.എഫ് യോഗത്തില്‍ വേണമായിരുന്നു പറയേണ്ടിയി
രുന്നത്.

വ്യവസായ മന്ത്രി കരീമിനെ പോലെ മറ്റു വല്ല അജണ്ടയും മനസ്സില്‍ വച്ചുകൊണ്ടാണോ തെറ്റയിലിന്റെപുതിയ അഭി
നയം?തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത് എന്ന് ചോദിച്ചു ചോദിച്ച്,ഒടുവില്‍ കിനാലൂരാണ് വ്യവ
സായത്തിനു പറ്റിയ മണ്ടയെന്നും അതിന് ആദ്യം കുറഞ്ഞത് 100 മീറ്ററെങ്കിലും വീതിയുള്ള പാത നിര്‍മ്മിക്കയാണു വേണ്ടതെന്ന് കണ്ടു പിടിക്കുകയും ചെയ്ത ബുദ്ധിശാലിയാണ് അദ്ദേഹം.യു.ഡി.എഫ് ഭരണകാലത്ത് എക്സ്പ്രസ് ഹൈ
വേയെ എതിര്‍ത്തവരില്‍ മുമ്പില്‍ ഉണ്ടായിരുന്ന കരീം സാഹിബ്ബ്,ഇപ്പോള്‍ പറയുന്നത് വികസനം വരുന്നത് റോഡു വഴിയാണെന്നാണ്.റോഡിന് എത്രയ്ക്കു വീതി കൂടുന്നോ അത്രയ്ക്കു വികസനം വരും എന്നാണ് അദ്ദേഹത്തിന്റെയും കൂ
ട്ടരുടെയും പുതിയ തിയറി.

തനിക്കു മന്ത്രിസ്ഥാനം നല്‍കുവാന്‍ ഏറെ താല്പര്യമെടുത്ത ഭരണ കക്ഷിയിലെ വലിയ വിഭാഗത്തിലെ കരീം ഉള്‍പെ
ടുന്ന ഭൂസ്വാമിമാരോടു ഉപകാരസ്മരണസ്മരണ പ്രകടിപ്പിക്കാനാണോ ജോസ് തെറ്റയിലിന്റെ പുതിയ വേഷം കെട്ടല്‍?
തന്റെ വകുപ്പില്‍ അഴിമതിയുണ്ടെന്നു മുമ്പു പറഞ്ഞ മുഖ്യമന്ത്രിയോടു പക വീട്ടാനുള്ള അവസരമായി ഇതിനെ കണ്ടതാ
ണോ?കാരണം,നാട്ടുകാരുടെ നെഞ്ചത്തു കൂടി ബുള്‍ഡോസര്‍ കേറ്റി വികസനം വരുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ ഉത്ത
രവിട്ടത് അദ്ദേഹമാണല്ലൊ.

ഗള്‍ഫ് നാടുകളില്‍,മനുഷ്യനും മറ്റു ജന്തുക്കളും ഇല്ലാത്ത മണലാരണ്യത്തില്‍ കൂടി 100 ഉം 150 ഉം മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹൈവേകളില്‍ കൂടി പ്രവാസികളെ ഓസി ആഡംബരക്കാറില്‍ നൂറ്റന്‍പതും ഇരുന്നൂറും കിലോമീറ്റര്‍ സ്പീഡില്‍ യാത്ര ചെയ്ത ഓര്‍മ്മയുമായി മന്ത്രിമാരും മറ്റും നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള മതിഭ്രമമാണ് ഈ റോഡു വിക
സന മാനിയ.ഭരണത്തിലിരിക്കുന്ന കാലത്തേക്കെങ്കിലും മന്ത്രിമാരെയും ഭരണകക്ഷി നേതാക്കളെയും വിദേശത്ത് വിടാ
തിരിക്കയാണ് ഈ രോഗം വരാതിരിക്കാനുള്ള ഏക പോം വഴി. നീണ്ടുപരന്ന വിജന പ്രദേശങ്ങള്‍ കൊണ്ടു സമ്പന്ന
മായ ഗള്‍ഫ് രാജ്യങ്ങളില്‍ റോഡിന് വീതി എത്ര വേണമെങ്കിലും കൂട്ടാം. ഒരു കുഞ്ഞു കുരുവിയെ പോലും കുടി ഒഴി
പ്പിക്കേണ്ടി വരില്ല.അതുപോലെ സാധിക്കുമോ മുഴത്തിനു മുന്നൂറു വീടുകളുള്ള കേരളത്തില്‍?

ദേശീയപാതാ വികസനത്തിന്റെ അപ്പോസ്തലനായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി മന്ത്രി
സഭായോഗത്തിലും സര്‍ വ്വകക്ഷിയോഗത്തിലും എന്തുകൊണ്ട് തന്റെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയില്ല?സ്വന്തം
പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി ഇത്തരം ഒരു പ്രസ്താവന നടത്തുവാനുണ്ടായ പ്രകോപനം എന്താണ്? വീതി കൂട്ടിക്കൊടുക്കാം എന്നു പറഞ്ഞ് ആരില്‍ നിന്നെങ്കിലും ഇദ്ദേഹം അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അതങ്ങ് തിരിച്ചു കൊടു
ക്കുകയാണു ഭംഗി.

ഇതിനിടെ ഏതോ സിനിമയില്‍ അഭിനയിക്കാന്‍ ഇദ്ദേഹം വേഷം കെട്ടി നില്‍ക്കുന്നത് ടിവിയില്‍ കാണുകയുണ്ടായി.
മന്ത്രിവേഷം കെട്ടി കോമാളിത്തം വിളിച്ചു പറയുന്നതിനേക്കാള്‍ ഭേദം.സിനിമയില്‍ കോമാളി വേഷം കെട്ടി കോമാ
ളിത്തം പുലമ്പുന്നതാണ്.അവരവര്‍ക്കു പറ്റുന്ന പണി ചെയ്യുന്നതാണ് എന്തു കൊണ്ടും നല്ലത്.
Fans on the page

Tuesday, May 18, 2010

അടിയന്തിരം

ഇന്നു ഞങ്ങടമ്മേടെ അടിയന്തിരം
-പതിനാറടിയന്തിരം-
പത്തു മക്കളുടമ്മ
ചത്തതനാഥയെപ്പോലെങ്കിലെന്ത്?
പത്തു കൂട്ടം കൂട്ടാനും
പത്തു തരം പായസവും കൂട്ടി
പത്തുരണ്ടായിരം പേരെയൂട്ടി
പതിനാറടിയന്തിരം കേമ മാക്കി ഞങ്ങള്‍.
വായ്ക്കരിയിട്ടില്ലെങ്കിലും
അസ്ഥി നിമജ്ജനം ആഘോഷമാക്കി.
തിരുനാവായ,ആലുവാ,വര്‍ക്കല പാപനാശം,
തിരുവല്ലം വഴി രാമേശ്വരം വരെ
വാടകയ്ക്കെടുത്ത തന്ത്രി മുഖ്യരൊപ്പം
വാഹന വ്യൂഹത്തിനകമ്പടിയോടെ
ചിതാഭസ്മ മൊഴുക്കിയതോടെ
അമ്മയോടു കാട്ടിയ ക്രൂരതകള്‍ക്കും,
അവഗണനയ്ക്കും പരിഹാരക്രിയയായി.
അതുകൊണ്ടും പാപമോചനമായില്ലെങ്കില്‍
അക്ഷയ ത്രിതീയ നാള്‍ വാങ്ങും
സ്വര്‍ണ്ണത്താലമ്മതന്‍
പൂര്‍ണ്ണകായ രൂപം തീര്‍ത്ത്
പൂജിച്ചും ബലിയിട്ടും
പരേതാത്മാവിന്നു സായൂജ്യമേകും.
ഈ ലോക ജീവിതത്തില്‍
ദാഹിച്ചു വലഞ്ഞപ്പോള്‍
വെള്ളമേകിയില്ലെങ്കിലും
വിശപ്പിന്നു ഭക്ഷണ-
മശിക്കാന്‍ കൊടുത്തില്ലെങ്കിലും
ഉടുതുണിയ്ക്കുതകിയില്ലെങ്കിലും
ഭീതിപ്പെടുത്തുമേകാന്തതയില്‍
കൂട്ടു നല്‍കാനായില്ലെങ്കിലും
പരലോകം പൂകുന്നോര്‍-
ക്കരുളണ്ടേ പലതും നാം?
മര്ത്യനും ജീവിതവുമല്ലല്ലോ പ്രധാനം
പിതൃക്കളും പരലോകവുമല്ലേ.
Fans on the page

Sunday, May 9, 2010

വിദ്യാഭ്യാസ വിരുദ്ധനായ വിദ്യാഭ്യാസമന്ത്രി

ധര്‍മ്മ ദൈവം ബാധയാകുമെന്നു കേട്ടിട്ടേ ഉള്ളൂ.കേരളത്തിലെ വിദ്യാഭ്യാസ രംഗം ഈ അവസ്ഥ ശരിക്കും അനുഭവി
ക്കുകയാണ് ഇപ്പോള്‍.വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസത്തിന്റെ ആരാച്ചാരാണെന്ന് എതിരാളികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ആ ആരോപണം ശരിയാണെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുന്നു.ഈ വര്‍ഷത്തെ
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി നടത്തിയ പത്ര സമ്മേളനത്തിലാണ്,കഴിഞ്ഞ നാലു വര്‍ഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുര്യോഗത്തിന്റെ കാരണം അറി
യാതെ പുറത്തു ചാടിയത്.

പരീക്ഷയില്‍ തോറ്റവരും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവരും നിരാശരാകാതെ,ബി.എ.കംപ്ലീറ്റ് ചെയ്യാത്ത തന്നെക്കണ്ടു
പഠിക്കാനാണ് ശ്രീമാന്‍ ബേബി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചത്.നേരേചൊവ്വേ പഠിച്ചില്ലെങ്കിലും തന്നെപ്പോലെ മന്ത്രി വരെയുള്ള ഉന്നത പദവികളില്‍ എത്താം എന്നാണ് ആ പറഞ്ഞതിന്റെ പൊരുള്‍.പഠിച്ചിട്ടു വലിയ പ്രയോജനമില്ല
എന്നും വ്യാഖ്യാനിക്കാം.ഒരു വിദ്യാഭ്യാസ മന്ത്രിക്ക് പറഞ്ഞു ഞെളിയാന്‍ പറ്റിയ കാര്യം തന്നെ!അതും കൗമാരത്തോട് വിടപയുന്ന ,സ്വഭാവരൂപ വല്‍ക്കരണത്തിലും മറ്റും വഴിത്തിരിവുണ്ടാകുന്ന, പ്രായത്തില്‍ പെട്ട കുട്ടികളോട്.

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം" എന്ന് മലയാളിക്കു ചൊല്ലിത്തന്ന മഹാകവി ഉള്ളൂര്‍ വെറും മണ്ടന്‍.അത് ഇത്ര
യും കാലം പഠിപ്പിച്ച അദ്ധ്യാപകര്‍ മരമണ്ടന്മാര്‍!വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച മന്ത്രി മഹാസമര്‍ത്ഥന്‍.
അദ്ദേഹത്തിന്റെ സാമര്ത്ഥ്യം ഏതെല്ലാം വിധത്തിലാണ് കേരളഭരണത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളിലും സാം
സ്കാരിക,വിദ്യാഭ്യാസ രംഗങ്ങളിലും വിളയാടിക്കൊണ്ടിരിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികളല്ലാത്തവരും കണ്ടു പഠിക്കട്ടെ.

കുത്തിത്തിരിപ്പും കുതികാല്‍ വെട്ടും സേവ പിടുത്തവും കൊണ്ടു തരപ്പെടുത്തിയ മന്ത്രി സ്ഥാനം മറ്റെന്തിനേക്കാളും മഹ
ത്താണെന്നു കരുതുന്ന ഒരാള്‍ക്കേ ഇത്തരം അല്പത്തങ്ങള്‍ സങ്കോചമില്ലാതെ എഴുന്നള്ളിക്കാന്‍ സാധിക്കൂ.പാര്‍ട്ടിയിലെ
യോഗ്യതയുള്ളവരില്‍ നിന്നു തട്ടിയെടുത്ത മന്ത്രിപ്പണി നേരാം വണ്ണം ചെയ്യാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങ
ളില്‍ പ്രധാനം വിദ്യാഭ്യാസമില്ലായ്മയാണെന്നു പോലും ഈ വങ്കപ്രഭു അറിയുന്നില്ല.അതു മനസ്സിലാക്കണമെങ്കില്‍ വി
വരം വേണം;വിനയം വേണം;കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള താല്പര്യവും ഇച്ഛാശക്തിയും വേണം.

ദാരിദ്ര്യം ഉള്‍പ്പെടെയുള്ള വീട്ടിലെ സാഹചര്യങ്ങള്‍ മൂലം പഠിത്തം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്ന ഒട്ടനവധി പേരുണ്ട്.മറ്റു പല കാരണങ്ങള്‍ കൊണ്ടു വിദ്യാഭ്യാസത്തിനു വിരാമമിടേണ്ടി വരുന്നവരുമുണ്ട്.അവര്ക്കെല്ലാം അതില്‍ വേദനയും നിരാശയും പശ്ചാത്താപവും ഒക്കെ ഉണ്ടാകും.പലരും അവസരം ലഭിച്ചാല്‍ മുടങ്ങിയ വിദ്യാഭ്യാസം പൂര്‍ത്തി
യാക്കുന്നതും പതിവാണ്.എന്നാല്‍ പഠിത്തം പൂര്‍ത്തീകരിക്കാത്തതില്‍ അഭിമാനിക്കുന്ന ഒരാളെ ആദ്യമായാണ് കാണു
ന്നത്.

ഇദ്ദേഹത്തെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരും കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നിട്ടുണ്ട്.അവരാരും ഇത്തരം
അഹങ്കാരവും വിവരക്കേടും പുലമ്പിയിട്ടില്ല.തന്നെയുമല്ല തങ്ങള്‍ക്കു സാധിക്കാഞ്ഞത് പുതിയ തലമുറയ്ക്ക് കഴിയണം എ
ന്ന മനോഭാവമാണ് അവരില്‍ വേരൂന്നിയിരുന്നത്.സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ അതു തെളിയിക്കുകയും ചെയ്തു.തങ്ങള്‍ക്കു കിട്ടാത്ത സൗഭാഗ്യമൊന്നും ഇനി വരുന്നവരും അനുഭവിക്കരുത് എന്ന വികലമായ മാനസിക ഘടനയുള്ളവരുണ്ട്.അവര്‍ ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ അതിനു വേണ്ട വേലകളൊക്കെ ചെയ്യും.തനി
ക്കു ശരിയായ വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ഇത്തരം വിക
ലബുദ്ധികളില്‍ ഉള്‍പ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്.കേരളത്തിലെ വിദ്യാഭ്യാസ മേഖല ഒന്നാകെ അലങ്കോലപ്പെടു
ത്തിയതില്‍ വകുപ്പു മന്ത്രിയുടെ ഈ മനോവൈകല്യം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്നതിന് സംശയമില്ല.ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയുടെ കിരീടം അണിഞ്ഞ ശേഷം നടത്തിയ പരിഷ്കാരങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പാര്‍ട്ടിയുടെ സൗജന്യത്താല്‍ വളരെക്കാലം ഡല്‍ഹിയില്‍ കഴിഞ്ഞതു മൂലം സ്വായത്തമാക്കിയ മുറി ഇംഗ്ലീഷ് ഉപയോ
ഗിച്ച് മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും പാര്‍ട്ടി ആസ്ഥാനത്തു പോയി പാരവയ്ക്കുകയും 'സ്വരലയ'വഴി കാശുണ്ടാക്കു
കയും ചെയ്യുന്നതു പോലുള്ള പരിപാടിയാണ് മന്ത്രിപ്പണിയെന്നു ഇദ്ദേഹം ധരിക്കുന്നുണ്ടാകണം.ജീവിതത്തിന്റെ നല്ല പ
ങ്കും പഠനത്തിനും ഗവേഷണത്തിനും വിനിയോഗിച്ച് ഉന്നത ബിരുദങ്ങള്‍ നേടുന്നവരോടും വരും തലമുറ്യ്ക്കു അറിവു പ
കര്‍ന്നു കൊടുക്കുന്ന അദ്ധ്യാപകരോടും മന്ത്രിയുടെ മനോഭാവം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇദ്ദേ
ഹത്തെപ്പോലുള്ള വിദ്യാനിന്ദകര്‍,സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ പങ്കെടുക്കുന്ന പ്രത്യേക കോണ്‍വൊക്കേഷനുകളില്‍ വച്ച് ഡിലിറ്റ് ബിരുദം സ്വീകരിക്കേണ്ടി വരുന്നത് അവ ലഭിക്കുന്ന മഹാപ്രതിഭകള്‍ക്ക് മാ
നക്കേടാണ്.

മന്ത്രിമാരും സാംസ്കാരിക നായകന്മാരും പറയുന്ന തമാശകള്‍ പോലും വിവാദമാക്കുന്ന അച്ചടി ,ദൃശ്യ മാദ്ധ്യമ മങ്ങ
ളൊന്നും വിദ്യാഭ്യാസത്തിന്റെ നേര്‍ക്കു എം.എ.ബേബി നടത്തിയ കാര്‍ക്കിച്ചുതുപ്പല്‍ കണ്ടില്ലെന്നുനടിക്കുക യാണ്.പ
ലവിധ മാദ്ധ്യമ പുരസ്കാരങ്ങളും സാഹിത്യ സമ്മാനങ്ങളും ഫിലിം അവാര്‍ഡുകളും കൈവശമുള്ള ഒരു വകുപ്പിന്റെ ചക്ര
വര്‍ത്തിയെ വെറുപ്പിക്കുന്നത് ബുദ്ധിയല്ലന്നാകും അവര്‍ കരുതുന്നത്.ചാനല്‍ ചര്‍ച്ചകളും ലേഖന പരമ്പരകളും ഉണ്ടായി
ല്ലെങ്കിലും ഈ വിദ്യാഭ്യാസ നിന്ദ സാക്ഷര കേരളം തിരിച്ചറിയുക തന്നെ ചെയ്യും.വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുകയും അവരുടെ പഠന താല്പര്യത്തെ ഹനിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്തിയ ശ്രീ.എം.എ.ബേബിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ യാതൊരര്‍ഹതയുമില്ല.

Fans on the page

Sunday, May 2, 2010

എന്തിന് ഇങ്ങനെ ഒരു സംഘടന?

ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് സംഘടന.തൊഴിലാളി സഘടന ആയാലും സമുദായിക സംഘടന ആയാലും സാംസ്കാരിക സംഘടന ആയാലും ലക്ഷ്യം ഇതൊക്കെ തന്നെ.എന്നാല്‍ താരങ്ങളുടെ സംഘടനയായ "അമ്മ"യുടെ ഉദ്ദേശ്യത്തില്‍ ഇവയൊന്നും ഇല്ലെന്നു തോന്നുന്നു."അമ്മ"
യില്‍ അംഗമായ തിലകന് ടെക്നീഷ്യന്മാരുടെ സംഘടനയായ 'ഫെഫ്ക' തൊഴില്‍ വിലക്കും ഊരുവിലക്കും ഏര്‍പ്പെടു
ത്തിയപ്പോള്‍ 'അമ്മ' ഒരക്ഷരം മിണ്ടിയില്ല.മാത്രമല്ല തൊഴില്‍ നിഷേധത്തിനെതിരെ തിലകന്‍ പരസ്യ പ്രസ്താവന ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി കൈക്കൊണ്ടു.ഒടുവില്‍ പുറത്താക്കി. പുറത്താക്കിയതാകട്ടെ,വിളി
ച്ചു വരുത്തി,അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും മാനിക്കാതെ ഏഴാം കൂലികളെ കൊണ്ട് അപമാനിപ്പിച്ചും.

ഇപ്പോള്‍ ശ്രീനാഥിന്റെ മരണത്തിനും 'അമ്മ'യ്ക്കും ചില താര രാജാക്കന്മാര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹ
ത്തിന്റെ സഹോദരനും കുടുംബാംഗങ്ങളും ആരോപിക്കുന്നു.അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരിക്കയാണ്.മലയാള സിനിമയെ ഉള്ളം കൈയിലിട്ട് അ
മ്മാനമാടുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിവു തെളിയിച്ച നടനായിരുന്നു ശ്രീനാഥ്.ചിലപ്പോഴൊക്കെ ഈ താര രാജാക്കന്മാരെ അതിവര്‍ത്തിച്ചിട്ടുമുണ്ട്.എന്നിട്ടും സൂപ്പര്‍ സ്റ്റാറുകളോ താരസംഘ
ടനാ നേതാക്കളോ അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനോ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കാ നോ എത്തിയില്ല.അദ്ദേഹം 'അമ്മ'യില്‍ അംഗമല്ല എന്നാണ് അതിനു പറഞ്ഞ ന്യായീകരണം.മരണത്തിന് ഏതാ
നും നാള്‍ മുമ്പു വരെ തങ്ങളോടൊപ്പം അഭിനയിച്ച സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ അനുശോചിക്കുവാന്‍ സംഘ
ടനയില്‍ അംഗത്വം വേണമെന്നു ശഠിക്കുന്നവരുടെ സംഘടനാ ബോധം അപാരം!ഇവരാണ് രാഷ്ട്രീയപ്പാര്‍ട്ടികളും ചുമട്ടു തൊഴിലാളി സംഘടനകളും വിഭാഗീയത കാണിക്കുന്നു എന്ന് ആക്ഷേപിക്കുന്നത്.


ശ്രീനാഥിന്റെ മരണത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്.ആതമഹത്യയോ കൊലപാതകമോ എന്നു നിശ്ചയമില്ല.മരണം സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ പരസ്പര വിരുദ്ധങ്ങളും അതുകൊണ്ടുതന്നെ സംശയാസ്പദങ്ങളുമാണ്.ഒരു പക്ഷേ ശ്രീനാഥ് തനിയെ ജീവനൊടുക്കിയതാകാം.എങ്കിലും അദ്ദേഹത്തെ സിനിമയിലേക്കു ക്ഷണിക്കുകയും പിന്നീട് വേണ്ടെ
ന്നു പറയുകയും ചെയ്തവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും അതില്‍ പങ്കില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല.ചാനല്‍
ക്യാമറകളെ അഭിമുഖീകരിച്ച കലാഭവന്‍ മണിയുടെയും മോഹന്‍ലാലിന്റെയും മറ്റും മുഖങ്ങളില്‍ കണ്ട പരിഭ്രമവും ചമ്മ
ലും അതിന്റെ സൂചനകളായിരുന്നു.മരണ വാര്‍ത്തയ്ക്കു പിറകേയാണ് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവന. ശ്രീനാഥ് തങ്ങളുടെ സംഘടനയില്‍ അംഗമായിരുന്നില്ലത്രെ.ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സഹപ്ര
വര്‍ത്തകന്റെ ദാരുണമായ അന്ത്യത്തില്‍ വേദനിക്കുന്നവന്റെ സ്വരമല്ല,എന്തൊക്കയോ മറയ്ക്കാന്‍ വെപ്രാളപ്പെടുന്ന ഒരു
വന്റെ ഭീദിതമായ ശബ്ദമാണ് ഇന്നസെന്റീല്‍ നിന്നു വന്നത്.

തിലകനെപ്പോലെ എതിര്‍പ്പുകളെ നേരിടാനുള്ള കരുത്തില്ലാഞ്ഞതു കൊണ്ടാണ് ശ്രീനാഥിന് ഈ ഗതി വന്നത്.ഇങ്ങ
നെ 'അമ്മ'യുടെയും 'ഫെഫ്ക'യുടെയും പീഡനത്തിനിരയായി ജീവനൊടുക്കിയവരും മനോനില തെറ്റിയവരും സിനി
മാ രംഗത്തു വേറെയുമുണ്ടെന്നാണു കേള്‍ക്കുന്നത്.ഹോളിവുഡ് ചിത്രം നിര്‍മ്മിക്കാന്‍ വന്ന വിദേശ മലയാളി ജീവനും കൊണ്ട് ഓടിയതിന്റെ പിന്നിലും ഈ സംഘടനകളായിരുന്നു.തിലകനെ അഭിനയിപ്പിച്ചാല്‍ നിസ്സഹകരിക്കുമെന്നു 'ഫെഫ്ക' ഭീഷണിപ്പെടുത്തിയപ്പോള്‍ ഹോളിവുഡ്ഢുകാരന്‍ ഭയന്ന് അദ്ദേഹത്തെ ഒഴിവാക്കി.മലയാളി നിര്‍മ്മിക്കുന്നതാ
ണെങ്കിലും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രഗത്ഭനായ ഒരു നടനു ലഭിച്ച അവസരമാണ്,സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം കൊടുക്കുന്ന ഈ സംഘടന തട്ടിത്തെറിപ്പിച്ചത്.തിലകന്‍ ആയതു കൊണ്ട് ആത്മഹത്യ ചെയ്തില്ല.

തിലകനെ അപമാനിക്കാന്‍ ഒന്നിച്ചു നിന്ന 'അമ്മ'യും മക്കളും,നടന്മാര്‍ക്കെതിരെ ഫിലിംചേംബര്‍ നിലപാടെടുത്ത
പ്പോള്‍ പല വഴിക്കായി.പരസ്പരം ഒളിഞ്ഞും തെളിഞ്ഞും ആരോപണമുന്നയിക്കുന്നു.പരസ്യ പ്രസ്താവന നടത്തിയതിന്റെ
പേരില്‍ തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പീഡിപ്പിക്കുകയും ചെയ്തവര്‍, തമ്മിലടിക്കുന്ന നടികര്‍ മന്നന്മാര്‍ക്കെതിരെ ഒരക്ഷരം ഉരിയാടിയില്ല.ഫിലിം ചേംബറിനെ എതിര്‍ക്കാനും 'അമ്മ'യ്ക്ക് കഴിയുന്നില്ല.'അതിലും ഇതിലും എല്ലാം ഞങ്ങള്‍ അംഗങ്ങളാണ്' എന്ന് 'അമ്മേ'ടെ നാഥന്‍ ഇന്നസെന്റ്.പിന്നെങ്ങനെ ചേംബറിനെതിരെ ശബ്ദിക്കും?

അംഗമായ നടന് മറ്റൊരു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ സഹായിക്കാത്ത സംഘടന,
നടനാണെങ്കിലും അംഗമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കാത്ത സംഘടന,
ഭൂരിഭാഗം അംഗങ്ങള്‍ക്കും മറ്റൊരു സംഘം ഉപരോധം ഏര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുമ്പോള്‍ നിസ്സഹായത
പ്രകടിപ്പിക്കുന്ന സംഘടന,
സൂപ്പര്‍ സ്റ്റാറുകളുടെ പടം പോലും പെട്ടിയില്‍ നിന്നു പുറത്തെടുക്കാന്‍ സമ്മതിക്കാ
ഞ്ഞിട്ടും അനങ്ങാന്‍ തന്റേടമില്ലാത്ത സംഘടന,
സംഘടനയോ അലവലാതിക്കൂട്ടമോ?
....എന്തിനപ്പീ ഇങ്ങനൊരു സാധനം?

Fans on the page