മന്ത്രി ശ്രീ. കെ.ബി.ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് ശ്രി.വി.എസ് അച്യുതാനന്ദനെ കാമ ഭ്രാന്തനെന്നും ഞരമ്പു രോഗിയെന്നും മറ്റും ഒരു പൊതുവേദിയിൽ വച്ച് ആക്ഷേപിക്കുകയും പിന്നീട് അങ്ങനെ പറഞ്ഞതിൽ മാപ്പു ചോദിക്കുകയും ചെയ്തിരിക്കുന്നു.പത്തനാപുരത്ത് ഒരു പൊതുയോഗത്തിൽ വച്ചാണു 88 വയസ്സുള്ള വി.എസ്സിനെ ഗണേഷ് കുമാർ അസഭ്യം കൊണ്ട് അഭിഷേകം ചെയ്തത്.ഇയാളുടെ പേരിന്റെ മുമ്പിലുള്ള ഇനിഷ്യലിനുള്ള വിപുലീകരണം കാമ ഭ്രാന്ത് എന്നാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
തന്റെ മുത്തച്ഛന്റെ പ്രായമുള്ള അച്യുതാനന്ദനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞതിൽ തനിക്കു ഖേദമുണ്ടെന്നും എല്ലാം പിൻ വലിച്ച് മാപ്പു ചോദിക്കുന്നു എന്നും അയാൾ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞു.അതോടൊപ്പം ചാനലുകൾ കാണിച്ച ദൃശ്യങ്ങളിൽ നിന്നും അത് വികാരാവേശത്താൽ നാക്കിനു പറ്റിയ പിഴവല്ലെന്നും മുൻ കൂട്ടി ഉരുവിട്ടു പഠിച്ചത് ആവർത്തിക്കുകയായിരുന്നു എന്നും വ്യക്തമാണു.മാത്രമല്ല നിയമസഭ കൂടുന്നതിനു തൊട്ടു മുമ്പ് ഇന്ത്യാവിഷൻ റിപ്പോർട്ടറോട്,താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നില്ക്കുന്നു എന്നും അച്യുതാനന്ദനു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതെന്നും ആണു ഒരു മാടമ്പിയുടെ ധാർഷ്ട്യത്തോടെ ഗണേഷ്കുമാർ പറയുന്നത്.നിയമസഭയിൽ തന്നെ അനുകൂലിക്കുവാൻ ആരുമില്ലെന്നു മനസ്സിലായതുകൊണ്ടോ മുഖ്യമന്ത്രിയും സ്പീക്കറും വിരട്ടിയിട്ടോ ആകണം ഇയാൾ തന്റെ നിലപാടു മാറ്റിയത്.പണ്ട് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയതിന്റെ പേരിൽ തന്തപ്പടിയെ കരുണാകരൻ തന്റെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കഥ പലരും ഓർമ്മിപ്പിക്കുക കൂടി ചെയ്തപ്പോൾ കാമ ഭ്രാന്തൻ കുമാർ ശരിക്കും വിരണ്ടു കാണും.കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞതു പോലെ,മന്ത്രിസ്ഥാനം പോകാതിരിക്കാൻ മാപ്പു പറയുകയല്ല എന്തു വേണമെങ്കിലും അയാൾ ചെയ്യും.അല്ലതെ ആത്മാർത്ഥമായ കുറ്റബോധം കൊണ്ടോ സ്വയം തോന്നിയോ നടത്തിയ ഖേദപ്രകടനം ആയിരുന്നില്ല.
മുത്തച്ഛന്റെ പ്രായമുള്ള ആളെ കാമ ഭ്രാന്തൻ എന്നു വിളിച്ചവൻ തന്തയുടെ പ്രായമുള്ളവരെ എന്താണു വിളിക്കുക?വി.എസ്സിന്റെ പ്രായത്തെ ബഹുമാനിച്ചാണത്രെ മാപ്പു ചോദിക്കുന്നത്!താൻ പ്രായം കൂടിയവരെ എന്നും ബഹുമാനിച്ചിട്ടേ ഉള്ളു പോലും!പൊതു മുതൽ കട്ടതിനു ആർ.ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതിന്റെ തൊട്ടടുത്തദിവസം കൊട്ടാരക്കരയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് ഇതേപോലെ ആഭാസകരമായ പദപ്രയോഗങ്ങൾ അച്യുതാനന്ദനു നേരേ ഇയാൾ ചൊരിഞ്ഞത് ആരും മറന്നിട്ടില്ല.അന്നു അച്യുതാനന്ദനു എന്തേ കെ.ബി.(കാമ ഭ്രാന്തൻ)യേക്കാൾ പ്രായം കുറവായിരുന്നോ?മറ്റൊരു ആഭാസനായ ജോർജ്ജ് പറഞ്ഞതുപോലെ ചീത്തവിളി കേൾക്കാൻ പറ്റിയ പ്രായമായ 35 ആയിരുന്നോ അദ്ദേഹത്തിനു?
ഇയാളുടെ തന്തയുടെ പ്രായമുള്ള നടൻ തിലകനെ തെറി പറയുകയും ഉപദ്രവിക്കുകയും ചെയ്തതും മറക്കാറായിട്ടില്ല.തിലകൻപ്രശ്നത്തിൽ അഭിപ്രായം പറഞ്ഞ സുകുമാർ അഴീക്കോടിനു നേരേ എന്തെല്ലാം തെമ്മാടിത്തരങ്ങളാണു ഈ കാമഭ്രാന്തകുമാരൻ അന്നു വിളിച്ചു പറഞ്ഞത്?അഴീക്കോടുമായി നേരിട്ട് ഏറ്റ മോഹൻ ലാലുപോലും പറയാത്ത അസഭ്യ വാക്കുകളാണു ഇയാൾ അദ്ദേഹത്തിനു നേരേ ചൊരിഞ്ഞത്.പ്രായമായവരോടു ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്ന് ഇയാൾ പറയുന്നത് എത്ര ‘വാസ്തവം’ആണെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായില്ലേ?
അല്പനും അഹങ്കാരിയും മാടമ്പിയുമായ ഒരുത്തന്റെ മകൻ ആഭാസനും ഗുരുത്വദോഷിയും ആയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.പതിനഞ്ചു വർഷം മുമ്പ് കൊയിലാണ്ടിയിൽ വച്ച് ഒരു വനിതയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ചീത്ത വിളിച്ചതിന്റെ പേരിൽ അവിടുത്തെ ഒരു പോലീസ് സ്റ്റേഷനിൽ ഗണേഷിന്റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ വിവരം ഒരു ചാനൽ ഇന്ന് പുറത്തു വിട്ടിട്ടുണ്ട്.അന്ന് ഒരു സൂപ്പർ സ്റ്റാർ വഴി ആ സ്ത്രീയുടെ കാലു പിടിച്ചാണത്രേ കേസിൽ നിന്ന് ഊരിയത്.
കണ്ടവന്റെ കൈയ്യും തന്റെ പുറവുമായി ഗുണ്ടാ മോഡലിൽ അഴിഞ്ഞാടി നടന്നവനെയൊക്കെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തിയാൽ ഇത്തരം സംസ്കാരശൂന്യവും മ്ളേഛവുമായ പുലയാട്ടുകൾ ഇനിയും മലയാളികൾ കേൾക്കേണ്ടി വരും.
ആർക്കൊക്കെയാണു കാമഭ്രാന്തെന്ന് ലോനപ്പൻ നമ്പാടന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.തന്തയും മോനും മോശമല്ലെന്ന് അദ്ദേഹം പച്ചയ്ക്കു പറയുന്നുണ്ട്.എന്തായാലും, കാമഭ്രാന്ത് സഹിക്കാഞ്ഞോ മറ്റു കാരണങ്ങളാലോ അച്യുതാനന്റെ ഭാര്യ പിണങ്ങിപ്പോകുകയോ വിവാഹമോചനത്തിനു കേസു കൊടുക്കുകയോ ചെയ്തതായി ആർക്കും അറിവില്ല.പക്ഷേ ഗണേഷ് കുമാറിന്റെ ഭാര്യ പിണങ്ങി പോയതും അയാൾ കുടുംബക്കോടതി നിരങ്ങുന്നതും ഒടുവിൽ മന്ത്രിയായപ്പോൾ ഒന്നിച്ചതും എല്ലാം കേരളീയർ കണ്ടതാണു.
സ്വന്തം അനുഭവവും സ്വഭാവവും മറ്റുള്ളവരിൽ ആരോപിക്കുന്ന ഇത്തരം തെമ്മാടിത്തത്തിനു പരിഹാരം പണ്ടേ പറയപ്പെട്ടിട്ടുണ്ട്;- “തെറിക്കുത്തരം മുറിപ്പത്തൽ.”