Total Pageviews

Thursday, August 31, 2017

കന്നുകാലി സന്തതികള്‍



Image result for yogi adityanath


നേരത്തെ ഓക്സിജൻ കിട്ടാതെ മരിച്ച 72 കുട്ടികളെ കൂടാതെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 61 കുട്ടി കൾ കൂടി ഗോരഖ് പൂർ ആശുപത്രിയിൽ മസ്തിഷ്കജ്വ രം ബാധിച്ചു മരിച്ചതായി അറിയുന്നു.ബലാത്സംഗ ദൈവത്തിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതിനിടയ്ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രജകളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടിക്കാണില്ല.പശുക്കുട്ടി കൾക്കാണ് അസുഖം ബാധിച്ചിരുന്നതെങ്കിൽ എത്ര സമയക്കുറവുണ്ടെങ്കിലും മഹായോഗി ആശുപ ത്രിയിൽ ഓടിയെത്തുമായിരുന്നു.പ്രധാനമന്ത്രിജി ക്കാണെങ്കിൽ ചികിത്സ കൊടുക്കണമെന്ന് നിർദ്ദേ ശിക്കാൻ ട്വിറ്ററിൽ ഇടം കിട്ടിക്കാണില്ല.പ്രധാനമ ന്ത്രിക്ക് താഴെയാണ് മുഖ്യമന്ത്രിയെങ്കിലും 'യോഗി' യോട് നേരെ നിന്ന് കല്പിക്കുന്നത് ആർഷപാരമ്പ ര്യത്തിനു യോജിച്ചതല്ലല്ലോ.ഓക്സിജന്റെ അഭാവമാ യിരുന്നുപ്രശ്നമെങ്കിൽ ഗോമാതാക്കളെ ആശുപത്രി യിൽ അഴിച്ചു വിട്ടാൽ മതിയായിരുന്നു.സോളിഡ് ഓക്സിജനും (ചാണകം)ലിക്വിഡ് ഓക്സിജനും (ഗോമൂത്രം)നൽകി അവ പ്രശ്നം പരിഹ രിക്കുമാ യിരുന്നു."ദീർഘദർശനം ചെയ്യും ദൈവജ്ഞർ" എന്ന് വൈലോപ്പിള്ളി വിശേഷിപ്പിച്ച മനുഷ്യക്കുഞ്ഞുങ്ങ ൾക്ക് പശുക്കുട്ടിയുടെ വിലപോലും കല്പിക്കാത്ത ആദിത്യനാഥിനെ പോളുള്ളവരെ ഉദ്ദേശിച്ചാണ് മ ഹാകവി കുമാരനാശാൻ പണ്ടേ പാടിയത് "ലോകാനുരാഗമിയാലാത്തവരേ നരന്റെ യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ " എന്ന്.വരും തലമുറക്കണ്ണികൾ ഒന്നൊന്നായി ഇല്ലാ തായിക്കൊണ്ടിരിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാ തെ രാഷ്ട്രീയ ഉപജാപങ്ങളിലും വർഗ്ഗീയ വിഷം ചീറ്റലിലും ഗോരക്ഷയിലും മുഴുകിയി രിക്കുന്ന വർക്കു പറ്റിയതല്ല രാജ്യഭരണം.








Fans on the page

Thursday, August 24, 2017

കനയ്യ കുമാറിനോട്‌ ഭീഷണി വേണ്ടാ

Image result for kanhaiya kumar


എ .ഐ.വൈ.എഫ് ,എ .ഐ.എസ്.എഫ് നേതൃത്വ ത്തിൽ നടക്കുന്ന ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ ബംഗാളിലെ മിഡ്‌നാപൂരിൽ എത്തിയ കനയ്യ കുമാറിനെ ആക്രമിച്ച സംഘപരിവാർ തെമ്മാടികൾ അവരുടെ സംസ്കാരം ഒന്നുകൂടി വെളിവാക്കിയിരിക്കുക യാണ്.ബി.ജെ.പിയും അവരുടെ കുട്ടിക്കുരങ്ങന്മാരും കൂടി രാജ്യത്താകമാനം അഴിച്ചു വിടുന്ന അക്രമത്തിന്റെയും തെമ്മാടിത്തത്തിന്റെയും ജനാധിപത്യഹത്യയു ടേയും വർഗ്ഗീയ വിദ്വേഷ ത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് കനയ്യകുമാറിനു നേരെ നടന്ന ആക്രമണം.മോഡി ഭര ണകൂടത്തിന്റെ അഴിമതിക്കും കൊള്ളരുതായ്മയ്ക്കും ദേശവിരുദ്ധതയ്ക്കും എതിരെ അർത്ഥവ ത്തായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കനയ്യ കുമാർ എന്ന തീപ്പൊരി തല്ലിക്കെ ടുത്താൻ കള്ളക്കേസും വ്യാജ പ്രചാരണങ്ങളും മർദ്ദനവും ആയി ആകുന്നതു ശ്രമിച്ചതാണ് ബിജെപിയും അവരുടെ ഭരണകൂടവും.ഗാ ന്ധിജി യെ വധിച്ചവരുടെ പിൻമുറയ്ക്ക്, നീതിക്കും സത്യ ത്തിനും വേണ്ടി നിലകൊള്ളുന്ന കനയ്യകുമാറിനെ എങ്ങനെയാണ് സഹിക്കാൻ കഴിയുക?പാക്കി സ്ഥാനിലേക്കു പോകണം എന്നാണു കനയ്യകുമാ റിനെ ആക്രമിക്കുമ്പോൾ ഈ കന്നാലിസന്തതികൾ ആക്രോശിച്ചതത്രെ.രാഷ്ട്ര പിതാവിനെ കൊന്ന രാജ്യദ്രോഹികളുടെ പാരമ്പര്യം പേറുന്ന ആർ.എസ് .എസ് ,സംഘപരിവാർ സംഘങ്ങൾക്ക് കനയ്യ കുമാ റിനെ പോലെയുള്ള ഒരു രാജ്യസ്നേഹിയോട് അങ്ങ നെ പറയാൻ എന്ത് അർഹത?ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് ആർ.എസ്എസിനുള്ളത്.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി 30 വര്ഷം വരെ ഇവരുടെ സംഘടനാ ആസ്ഥാ നത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയിട്ടി ല്ല. അങ്ങനെയുള്ള രാജ്യദോഹികൾക്ക് കനയ്യ കുമാ റിനോട് രാജ്യം വിട്ടു പോകാൻ കൽപ്പിക്കാൻ എന്ത് യോഗ്യതയാണുള്ളത്?ഇന്ത്യയിൽ ജനിച്ചു വളർന്ന വർക്ക് ഇവിടെ താമസിക്കാൻ ഒറ്റുകാരുടെ അനുവാ ദം ആവശ്യമില്ല.പ്രതികൂല സാഹചര്യങ്ങളോട് മല്ല ടിച്ച്,ഫാസിസ്റ്റു ഭരണകൂടത്തിന്റെ മർദ്ദനങ്ങളെ അതിജീവിച്ച് പഠിച്ചും സമരം ചെയ്തും ജനമനസ്സിൽ ഇടം നേടിയ യുവാവാണ് കനയ്യ.വ്യാജ ബിരുദവും വംശഹത്യയുടെ സർട്ടിഫിക്കറ്റും ഒറ്റു കാശുമായി രാജ്യം ഭരിക്കാനിറങ്ങിയവർക്കും അവരുടെ ചാവേറുകൾക്കും കനയ്യ കുമാറിനെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ഇല്ലാ താക്കാൻ കഴിയില്ല.






Fans on the page

Saturday, August 19, 2017

ഉപകാരസ്മരണ

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശ്രീമതി നളിനി നെറ്റോയെ പുതുതായി രൂപവൽക്കരിക്കുന്ന വിജിലൻസ് കമ്മീഷൻ അംഗമാക്കുമെന്ന് വാർത്തകൾ പരക്കുന്നു.ഈ മാസം റിട്ടയർ ചെയ്യുന്ന അവർക്ക് ഉചിതമായ പാരിതോഷികം നൽകേണ്ടത് ഈ സർക്കാരിന്റെ ആവശ്യമാണ്.മലയാളത്തിൽ അടിസ്ഥാന ബിരുദം ഇല്ലാത്ത ഒരു മുൻ ചീഫ്സെക്രട്ടറിയെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസലറാക്കിയ 'പ്രീസിഡന്റ് 'വച്ച് നോക്കുമ്പോൾ നളിനി നെറ്റോയെ വിജിലൻസ് കമ്മീഷൻ ചെയർ പേഴ്‌സൺ ആക്കേണ്ടതാണ്. മുൻ ഡിജിപി റ്റി.പി.സെൻ കുമാറിനെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ അംഗമാക്കാ തിരിക്കാൻ കള്ളക്കേസിൽ കുടുക്കുന്നതിനു പതിനെട്ടടവും പയറ്റുന്ന സർക്കാർ വിധേയ, ചെയർപേഴ്‌സൺ പദവിയിൽ ശോഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.അവർ പാരവയ്ക്കുന്ന തിൽ വിദഗ്ദ്ധയാ ണെന്ന് മറ്റൊരു മുൻ ഡി.ജിപി ഡോ.സിബി മാത്യുസ് "നിർഭയം" എന്ന തൻ്റെ ആത്മകഥയിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട സിബി മാത്യുസ്സിനെ ആ പദവിയിൽ കയറ്റാ തിരിക്കാൻ അവർ കാണിച്ച നെറികേടുകൾ സിബി മാത്യുസ്സ് വിവരിക്കുന്നത് നോക്കുക:" ......ഒരു വനിത ഐ.എ.എസ് ഓഫീസറായിരുന്നു തിരുവനന്തപുരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.അവരുടെ ഭർത്താവ് ഐ.പി.എസ് ഓഫീസറും മുമ്പ് വിജിലൻസിൽ എൻ്റെ സഹപ്ര വർത്തകനുമായിരുന്നു.ഇരുവരും തമ്മിൽ കൂടി യാലോചിച്ച് എന്റെ നിയമനക്കാര്യം ന്യൂഡൽഹിയിലുള്ള ഇലക് ഷൻ കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ചു.അവർ ഒരു കാര്യം മറച്ചു വച്ചു ;തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് 15 ദിവസം മുമ്പ് ഗവർണ്ണർ ഒപ്പു വച്ച വിജ്ഞാപനം എന്നുള്ളത്.പുതിയ സർക്കാർ വരുമ്പോൾ എന്റെ നിയമനം റദ്ദ് ചെയ്യുമെന്നും അതുവരെ ഫയൽ ഇലക്ഷൻ കമ്മീഷനിൽ നിദ്രയിലായിക്കൊള്ളുമെന്നും അവർ കരുതി." (നിർഭയം.--പേജ് 326)പക്ഷെ അവരുടെ പാര ഏറ്റില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇ.കമ്മീഷൻ ഫയൽ തിരിച്ചയക്കുകയും സിബി മാത്യുസ്സ് മുഖ്യ വിവരാവകാശ കമ്മീഷണറായി ചാർജ്ജെടുക്കുകയും ചെയ്തു.നിയമന ഉത്തരവ് കിട്ടിയിട്ടും ചാർജ്ജെടുക്കുന്നത് 65 ദിവസം വൈകിക്കാൻ അവർക്കു സാധിച്ചു.ഇ ങ്ങനെ പകയും വിദ്വേഷവും പാരയുമായി നടക്കുന്നവരെ സാധാ അംഗമാക്കിയാൽ പോരാ ചെ യർപേഴ്‌സൺ തന്നെയാക്കണം.








Fans on the page