നേരത്തെ ഓക്സിജൻ കിട്ടാതെ മരിച്ച 72 കുട്ടികളെ കൂടാതെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 61 കുട്ടി കൾ കൂടി ഗോരഖ് പൂർ ആശുപത്രിയിൽ മസ്തിഷ്കജ്വ രം ബാധിച്ചു മരിച്ചതായി അറിയുന്നു.ബലാത്സംഗ ദൈവത്തിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതിനിടയ്ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രജകളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടിക്കാണില്ല.പശുക്കുട്ടി കൾക്കാണ് അസുഖം ബാധിച്ചിരുന്നതെങ്കിൽ എത്ര സമയക്കുറവുണ്ടെങ്കിലും മഹായോഗി ആശുപ ത്രിയിൽ ഓടിയെത്തുമായിരുന്നു.പ്രധാനമന്ത്രിജി ക്കാണെങ്കിൽ ചികിത്സ കൊടുക്കണമെന്ന് നിർദ്ദേ ശിക്കാൻ ട്വിറ്ററിൽ ഇടം കിട്ടിക്കാണില്ല.പ്രധാനമ ന്ത്രിക്ക് താഴെയാണ് മുഖ്യമന്ത്രിയെങ്കിലും 'യോഗി' യോട് നേരെ നിന്ന് കല്പിക്കുന്നത് ആർഷപാരമ്പ ര്യത്തിനു യോജിച്ചതല്ലല്ലോ.ഓക്സിജന്റെ അഭാവമാ യിരുന്നുപ്രശ്നമെങ്കിൽ ഗോമാതാക്കളെ ആശുപത്രി യിൽ അഴിച്ചു വിട്ടാൽ മതിയായിരുന്നു.സോളിഡ് ഓക്സിജനും (ചാണകം)ലിക്വിഡ് ഓക്സിജനും (ഗോമൂത്രം)നൽകി അവ പ്രശ്നം പരിഹ രിക്കുമാ യിരുന്നു."ദീർഘദർശനം ചെയ്യും ദൈവജ്ഞർ" എന്ന് വൈലോപ്പിള്ളി വിശേഷിപ്പിച്ച മനുഷ്യക്കുഞ്ഞുങ്ങ ൾക്ക് പശുക്കുട്ടിയുടെ വിലപോലും കല്പിക്കാത്ത ആദിത്യനാഥിനെ പോളുള്ളവരെ ഉദ്ദേശിച്ചാണ് മ ഹാകവി കുമാരനാശാൻ പണ്ടേ പാടിയത് "ലോകാനുരാഗമിയാലാത്തവരേ നരന്റെ യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ " എന്ന്.വരും തലമുറക്കണ്ണികൾ ഒന്നൊന്നായി ഇല്ലാ തായിക്കൊണ്ടിരിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാ തെ രാഷ്ട്രീയ ഉപജാപങ്ങളിലും വർഗ്ഗീയ വിഷം ചീറ്റലിലും ഗോരക്ഷയിലും മുഴുകിയി രിക്കുന്ന വർക്കു പറ്റിയതല്ല രാജ്യഭരണം.
Fans on the page