Total Pageviews

Saturday, December 5, 2015

ആശാന്റെ ക്രാന്തദർശിത്വം


കവി ക്രാന്തദർശി ആയിരിക്കും എന്നു കേട്ടിട്ടുണ്ട്.മഹാകവി കുമാരനാശാൻ ഇത്രയും വലിയ ക്രാന്ത ദർശി ആണെന്നു കരുതിയില്ല.നായികയായ വാസവദത്തയുടെ മാളികയ്ക്കു മുമ്പിൽ അഴകിയ രാവണനെ പ്പോലെ വന്നിറങ്ങുന്ന ചെട്ടിയാരെ “കരുണ”യിൽ ആശാൻ വർണ്ണിച്ചിട്ടുണ്ട്.
“ഉടനേ ചക്രങ്ങൾ നിലത്തുരുളുമൊച്ചകൾ കൂട്ടി--
പ്പൊടി പൊങ്ങിച്ചു വീഥിയിൽ വടക്കു നിന്നും
................
കാള രണ്ടു വലിച്ചുള്ള കാഞ്ചനക്കളിത്തേരോടി
മാളിക തൻ മുമ്പിലതാ വന്നണയുന്നു
.......
കാതിൽ വജ്രകുണ്ഡലങ്ങൾ മിനുക്കിയണിഞ്ഞും,കൈകൾ
മോതിരങ്ങൾ തൻ കാന്തിയിൽ കഴുകിക്കൊണ്ടും,
തങ്കനൂൽ കുടുക്കിയന്നു തനി മഞ്ഞ നിറമാർന്നോ--
രങ്കിയാൽ തടിച്ചിരുണ്ട തടി മറച്ചും
............
മണിത്തേരതിൽ നിന്നതിസുഭഗമ്മന്യനാമൊരു
വണിഗ്വരൻ വൈദേശികനിറങ്ങി നിന്നു“.
കാളവണ്ടിക്കു പകരം ‘കാരവൻ’ എന്നും വണിഗ്വരൻ വൈദേശികനു പകരം ‘വണിഗ്വരൻ വിഷ ജന്തു’എന്നും മാറ്റിയാൽ ‘വടക്കു ’ നിന്നും വന്നെത്തിയ അഴകിയരാവണന്റെ ഏകദേശ രൂപമായി.പക്ഷേ ഒരു നൂറ്റാണ്ടിനു ശേഷം തന്റെ കസേരയിൽ ഈ ധൂമകേതു കയറിയിരുന്നു ഗുരുനിന്ദ നടത്തുമെന്ന് ആശാൻ കരുതിയിട്ടുണ്ടാകില്ല.








on the page