Total Pageviews

Saturday, September 22, 2018

ഗോഡ്സെ എത്ര ഭേദം


മഹാത്മാഗാന്ധിയുടെ 150-ആം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത്‌ അഭിയാന്‍ പദ്ധതിയിലൂടെ ശുചിത്വത്തിന് പ്രചാരണം നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച "സ്വച്ഛതാ ഹീ സേവാ" വാരാചരണം രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയുണ്ടായി.രാജ്യത്തെ 17 സ്ഥലങ്ങളില്‍ സമ്മേളിച്ച ആളുകളുമായി വീഡി യോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു കൊണ്ടാണത്രേ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌.ചൂലോ തൂമ്പയോ മറ്റു ശുചീകരണ ഉപകരണങ്ങളോ സാധനങ്ങളോ കൂടാതെ വെറും അധരവ്യയാമ ത്തിലൂടെ ശുചീകരണം നടത്തിയ ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ആയിരിക്കും നരേന്ദ്ര മോഡി. ഗാന്ധിജിയുടെ അതിവിപുലവും നിസ്വാ ര്‍ത്ഥവുമായ ജീവിതത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പി ടിച്ച നിരവധി ആദര്‍ശങ്ങളിലും ആശയങ്ങളിലും ഒന്നു മാത്രമാണ് ശുചിത്വം.ശാന്തിയും അഹിംസ യും സമാധാനപരമായ സഹവര്‍ത്തിത്വവും സര്‍വ്വ മത സ്നേഹവും ജീവകാരുണ്യവും എല്ലാം അദ്ദേഹ ത്തിന്റെ ആശയ സംഹിതയില്‍ ഉള്‍പ്പെടുന്നു. മറ്റു ള്ളവ ഒന്നും പരിഗണിക്കാതെ ശുചിത്വത്തില്‍ മാത്ര മായി അദ്ദേഹത്തിന്റെ ആശയ ലോകത്തെ ഒതു ക്കിയത് ദുരുദ്ദേശപരമാണ്.അദ്ദേഹം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്തതും അഹിംസ യെ ജീവവായുവായി കണ്ടതും ബിജെപിക്കും മോഡിക്കും അപ്രധാനങ്ങളായ കാര്യങ്ങളാക്കണ മെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ കള്ളിയില്‍ അടച്ച് ലേബല്‍ ഒട്ടിക്കണം.രാഷ്ട്ര പിതാവ് എന്ന സ്ഥാനം അപ്രസക്തമാക്കണം.അതിനു വേണ്ടിയാ ണ് ചൂലു കൂടാതെ തൂത്തും വെള്ളമില്ലാതെ കഴു കിയും കോരിയോ തൂമ്പയോ തൊടാതെ അഴുക്കു കോരിയും ശുചീകരണ വാരാചാരണം മോഡി ഉദ്ഘാടനംചെയ്തത് ."എന്റെ ജീവിതമാണ് എന്റെ സന്ദേശം " എന്ന് പ്രഖ്യാപിച്ച ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി,മേ ലനങ്ങാതെ ശുചീകരണം നടത്തുക വഴി അദ്ദേഹ ത്തെ അവഹേളിച്ചിരിക്കുകയാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി തത്സമ യം സംസാരിക്കുകയും ഉപദേശം തേടുകയും വാ നോളം പുകഴ്ത്തുകയും ചെയ്ത, ശുചിത്വത്തിന്റെ "മഹാപ്രതിഭ"കളുടെ പട്ടിക കണ്ടാല്‍ തന്നെ അറി യാം അദ്ദേഹ ത്തിനു എത്ര ആത്മാര്‍ത്ഥത ഈ പദ്ധതിയോടുണ്ടെന്ന്.ഒന്നു ശ്രീ ശ്രീ രവിശങ്കറാ ണ്.ഇദ്ദേഹത്തിന്റെ ഒരു ആഘോഷത്തിനു വേണ്ടി യമുനാ നദിയുടെ തീരത്ത് ഏക്കര്‍ കണക്കിന് സ്ഥ ലം കയ്യേറി താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളും മറ്റും നടത്തുകയും വൃത്തികേടാക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തു കയും ചെയ്തതിന്റെ പേരില്‍ ഹരിതട്രിബ്യൂണല്‍ 5 കോടിയിലധികം രൂപ പഴ വിധിച്ചിട്ട് അധികനാളായില്ല. മറ്റൊരു "ശുചിത്വ ദേവത" അമൃതാനന്ദമയി ആണ്.ഏതാനും വര്‍ഷം മുമ്പ് ഇവരുടെ പഞ്ച നക്ഷത്ര സങ്കേത ത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെതിരെ നാട്ടു കാര്‍ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്ത താണ് . ഭരണ സ്വാധീനം ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും വിജയി ച്ചില്ല.നി യമം ലംഘിച്ച് നെല്‍വയല്‍ നികത്തി കോ ണ്ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ ഉണ്ടായ കേസ്സില്‍ വന്‍ തുക പിഴയൊടുക്കിയാണ് ഈ "പ്രകൃതി സംരക്ഷക" തടിയൂരിയത്. പരി സര മലി നീകരണത്തിന്റെയും പരിസ്ഥിതി നശീകരണ ത്തിന്റെയും ശുചിത്വ രാഹിത്യത്തിന്റെയും പേ രില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ശുചിത്വ പ ദ്ധതി ഗാന്ധിജിയെ ആദരിക്കാനല്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.










Fans on the page

Wednesday, August 15, 2018

ചെമ്മനം ചാക്കോ സാറിനു പ്രണാമം


ആധുനിക മലയാള സാഹിത്യത്തിലെ ആക്ഷേപ ഹാസ്യ ചക്രവര്‍ത്തിയാണ് ഇന്നലെ അന്തരിച്ച ചെമ്മനം ചാക്കോ സാര്‍.കേരള സര്‍വ്വകലാശാല യുടെ പ്രസിദ്ധീകരണ വിഭാഗം മേധാവി ആയിരി ക്കുമ്പോഴാണ് ആദ്ദേഹത്തെ പരിചയപ്പെടുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് അത് സംഭവിച്ചത്. കേരള സര്‍വ്വകലാശാലാ സ്റ്റാഫ് അസോസിയേ ഷന്റെ പ്രസിദ്ധീകരണമായ “ശര “ത്തില്‍ വന്ന ഒരു കാര്‍ട്ടൂണാണ് അതിനു നിമിത്തമായത്.റ്റി.കെ .മ നോജന്‍ വരച്ച കാര്‍ട്ടൂണിനു അടിക്കുറിപ്പ് എഴുതി യതു ഞാനായിരുന്നു.അടിക്കുറിപ്പാകട്ടെ ചെമ്മനം സാറിന്റെ സ്വന്തം കവിതയും.
മഹാകവി വള്ളത്തോള്‍ വിവര്‍ത്തനം ചെയ്ത ഋഗ്വേ ദം ചാക്കോ സാറിന്റെ അശ്രാന്ത പരിശ്രമ ഫലമാ യി സര്‍വ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം പ്രകാശിപ്പിക്കുകയാണ്.മുഖ്യമന്ത്രി കെ.കരുണാക രനെയാണ് പ്രകാശന കര്‍മ്മത്തിനു സിന്‍ഡിക്കേറ്റ് ക്ഷണിച്ചത്. പക്ഷേ കരുണാകരന്‍ ചടങ്ങിനു വന്നി ല്ല.ചെമ്മനമായിരുന്നു സ്വാഗതം പറഞ്ഞത്.കരുണാ കരന്‍ എത്തിച്ചേരാത്ത കാര്യം പരാമര്‍ശിച്ച ശേഷം , ”അല്ലെങ്കില്‍ തന്നെ ഋഗ്വേദം പ്രകാശിപ്പിക്കാന്‍ യോഗ്യതയുള്ള കൈകള്‍ ഇന്ന് കേരളത്തിലുണ്ടോ” എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കരുണാകര ഭക്തനായ ഡോ.എ.വി.വര്‍ഗീസ്‌ ആയിരുന്നു വൈ സ്ചാന്‍സലര്‍. സിന്‍ഡിക്കേറ്റിലെ നല്ലൊരു പങ്ക് അംഗ ങ്ങളും കരുണാകരാനുകൂലികള്‍. “അവഹേളനപര മായ സ്വാഗത പ്രസംഗം നടത്തി “ എന്നാരോപിച്ച് സിന്‍ഡിക്കേറ്റ് ചെമ്മനത്തിനു കാരണം കാണിക്ക ല്‍ മെമ്മോ കൊടുത്തു.”ശര”ത്തിലെ കാര്‍ട്ടൂണിന്റെ പശ്ചാത്തലം ഇതായിരുന്നു.
കാര്‍ട്ടൂണ്‍ കണ്ട ചെമ്മനം സാര്‍ ആവശ്യപ്പെട്ടതനു സരിച്ച് ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു.അല്പം പേടിയോടെയാണ്, പലര്‍ക്കെതിരെയും ‘ആഗ്നേയാ സ്ത്രങ്ങള്‍’ തൊടുത്തിട്ടുള്ള അദ്ദേഹത്തെ കാണാന്‍ പോയത്.”ശര “ത്തിലെ കാര്‍ട്ടൂണ്‍ കണ്ടതിന്റെ സ ന്തോഷം അറിയിക്കാനാണ് ഞാന്‍ വിളിപ്പിച്ചത്” എന്നു പറഞ്ഞ്അദ്ദേഹം എന്നെ ആശ്ലേഷി ച്ചു.അ പ്രതീക്ഷിതമായ അഭിനന്ദനത്തില്‍ അമ്പര ന്നുപോ യ എന്നെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട്‌ സാര്‍ പറഞ്ഞു :”അടിക്കുറി പ്പായിട്ടുള്ളത് എന്റെ കവിത യാണെങ്കിലും ഇത്ര യോജിച്ച വരികള്‍ തെരഞ്ഞെ ടുക്കാന്‍ എനിക്ക് പോലും കഴിയുമായിരുന്നില്ല.”
അന്ന് തുടങ്ങിയ ആത്മ ബന്ധം അദ്ദേഹം തിരുവ നന്തപുരം വിട്ടുപോകും വരെ തുടര്‍ന്നു.എറണാകു ളത്തേക്ക് താമസം മാറിയപ്പോഴും കൂടെക്കൂടെ വിവരങ്ങള്‍ അന്വേഷിക്കുകയും വിശേഷങ്ങള്‍ കൈമാറുകയും ചെയ്യുമായിരുന്നു.അമ്പ ലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുവാ ന്‍ ഞങ്ങള്‍ കുടുംബ സമേതം അമ്പലപ്പുഴ ചെന്ന പ്പോള്‍ പ്രകടിപ്പിച്ച സന്തോഷത്തിന് അതിരില്ലാ യിരുന്നു.
കവിതയില്‍ മാത്രമല്ല ഏത് സന്ദര്‍ഭത്തിലും അദ്ദേഹ ത്തി ന്റെവാക്കുകളില്‍ നര്‍മ്മം കാണും.കുടുംബ കാര്യമന്വേഷിക്കുമ്പോഴും ഓഫീസ് വിശേഷങ്ങള്‍ തിരക്കുമ്പോഴും രാഷ്ട്രീയം പറയുമ്പോഴും വെറും കുശലപ്രശ്നങ്ങള്‍ നടത്തുമ്പോഴും അദ്ദേഹത്തിലെ ഫലിത സമ്രാട്ട് തലപൊക്കുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് വന്ന സുകുമാര്‍ അഴീക്കോടി ന്റെ മുറിയില്‍ ചെന്നപ്പോള്‍ ചെമ്മനവും യൂണിവേ ഴ്സിറ്റിയിലെ വേദാന്ത പ്രൊഫസര്‍ ഡോ.ആര്‍.കരുണാ കരനുംഅദ്ദേഹത്തോടൊപ്പമുണ്ട്.സംഭാഷണത്തിനിടയില്‍ ,കേരള യൂണിവേഴ്സിറ്റിയില്‍ ശങ്കരാചാ ര്യരുടെ പേരില്‍ ഒരു ചെയര്‍ ഇല്ലാത്തതിനെ പറ്റി അഴീക്കോടിനോട് പ്രൊഫസ്സര്‍ പരാതി പറഞ്ഞു. അഴീക്കോട്‌ എന്തെങ്കിലും മറുപടി കൊടുക്കുന്ന തിനു മുമ്പേ ചെമ്മനത്തിന്റെ പ്രതികരണം വന്നു: ”എന്തിനാ കരുണാകരാ ചെയര്‍ ആക്കുന്നത് ? ഒരു കട്ടില് തന്നെ ആയിക്കോട്ടെ.”
സ്വന്തം ജീവിതത്തിലായാലും സുഹൃത്തുക്കളുടെ യും ശിഷ്യരുടെയും ജീവിതത്തിലായാലും പ്രതിസ ന്ധിഘട്ടങ്ങളെ വിജയകരമായി നേരിടാന്‍ അദ്ദേഹ ത്തിന്റെ ഫലിതബോധം ഏറെ സഹായിച്ചിട്ടുണ്ട്. സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതി രെ പേന കൊണ്ട് പോരാടിയ ഈ അതുല്യ പ്രതി ഭാശാലിയുടെ വിയോഗം മലയാള സാഹിത്യത്തിനു തീരാ നഷ്ടമാണ്.ഗുരുവിനെയും വഴികാട്ടിയെയും വാത്സല്യ നിധിയായ ജ്യേഷ്ഠനെയും ആണ് എന്നെ പ്പോലുള്ളവര്‍ക്ക് നഷ്ടമായത്.

Tuesday, August 7, 2018

മതേതര പാര്‍ട്ടികള്‍ രാമായണം വായിക്കുമ്പോള്‍


കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം നടത്താന്‍ സി.പി.ഐ.(എം) തീരുമാ നി ച്ചെന്ന പ്രചാരണം ഉണ്ടായപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറി അത് നിഷേധിച്ചെങ്കിലും 'സംസ്കൃത സംഘം' എന്ന സംഘടനയുടെ പേരില്‍ രാമായണം വായന പാര്‍ട്ടി നടത്തുന്ന തായാണ് അറിയുന്നത് .കോണ്ഗ്രസ്സാകട്ടെ വായിക്കാന്‍ തീരുമാനിച്ച്‌ പരസ്യവും കൊടു ത്ത ശേഷം അവസാന നിമിഷം വേണ്ടെന്നു വച്ചു.ഭാര തീയ പുരാണേതിഹാസങ്ങള്‍, മതമൌലികവാദികള്‍ അവരുടെ കാര്യസാദ്ധ്യത്തിനായി തെറ്റായി വ്യാഖ്യാനിക്കുക യും പ്രചരിപ്പിക്കുകയും ചെയ്യു ന്നതിനെ പ്രതിരോധിക്കുവാന്‍ അവയെക്കുറിച്ച് ശരിയാ യി മനസ്സിലാക്കണമെന്നും അതിനുവേണ്ടിയാണ് തങ്ങള്‍ രാമായണം പഠിക്കുവാന്‍ തുട ങ്ങുന്നത് എന്നുമാണ് പാരായണം മറ്റുവിധത്തില്‍ തുടരുന്നവരും ഉപേക്ഷിച്ചവരും പറയു ന്ന ന്യായം.
കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്നത് എഴുത്തച്ഛന്‍റെ അദ്ധ്യാത്മ രാമായണമാ ണ്;ആദികാവ്യമായ വാല്മീകി രാമായണമല്ല.ഉത്തരകാണ്ഡം വായിക്കാതെ പട്ടാഭിഷേക ത്തോടെ ഭക്തരും സംഘ പരിവാർ സംഘങ്ങളും പാരായണം അവസാനി പ്പിക്കുകയും ചെയ്യും.സീതാ പരിത്യാഗവും ശംബൂക വധവും രാവാണോല്പത്തിയും വിവരിക്കുന്ന ഉത്തര കാണ്ഡം ഒഴിവാക്കിയാണ് വായന . ഇവയില്ലാത്ത രാമായണം പൂര്‍ണ്ണമല്ലെന്നിരി ക്കെ പട്ടാഭിഷേകത്തോടെ രാമായണ പാരായണം നിര്‍ത്തുക എന്ന് പറഞ്ഞാല്‍ ആ വാ യന അപൂര്‍ണ്ണമാണെന്നാണ് അര്‍ത്ഥം.അപ്പോള്‍ കര്‍ക്കിടകമാസ രാമായണ പാരായണ ത്തിലൂടെ ഇതിഹാസത്തെപ്പറ്റി സമഗ്ര വിജ്ഞാനം ലഭിക്കുമെന്ന് കരുതുക സാദ്ധ്യമല്ല.
ശ്രീരാമന്‍ ചെയ്ത രണ്ടു മഹാപാതകങ്ങള്‍ --സീതാ പരിത്യാഗവും ശംബൂക വധവും-- ഉത്ത രകാണ്ഡത്തിലാണ് വിവരിക്കുന്നത്.അതുകൊണ്ടാണ് സം ഘികള്‍ ഈ ഭാഗം വായിക്കാ ത്തത്.സീതയെ കുറിച്ച് ആരോ പറഞ്ഞ അപവാദം കേട്ടിട്ട് വിശദമായ അന്വേഷണം നട ത്താതെ ഉപേക്ഷിക്കുകയാണ് രാമന്‍ ചെയ്തത്.അതു തന്നെ നേരായ മാര്ഗ്ഗത്തിലൂ ടെയല്ല. തങ്ങള്‍ പണ്ട് വനവാസ കാലത്ത് കഴിഞ്ഞ കാടുകള്‍ ഒന്നുകൂടി കാണണമെന്ന് ഗര്‍ഭിണി യായ സീത രാമനോട് രഹസ്യമായി പറഞ്ഞതിന്റെ മറ പറ്റി കാട് കാണിക്കാനെന്ന വ്യാ ജേന ലക്ഷ്മണനോടൊപ്പം പറഞ്ഞു വിടുകയാണ് ചെയ്തത്.ലക്ഷ്മണ നോടാകട്ടെ, സീതയെ വാല്മീകിയുടെ ആശ്രമത്തിനു സമീപം കൊണ്ടുചെന്നു കളയാനും ആജ്ഞാ പിച്ചു.
ഒരു ബ്രാഹ്മണന്റെ മകൻ മരിച്ചത്, അയോദ്ധ്യയില്‍ എവിടയോ ശൂദ്രന്‍ തപസ്സനുഷ്ഠിക്കു ന്നതുകൊണ്ടാണെന്നും അവനെ നിഗ്രഹിച്ചാല്‍ ബാലന്‍ ജീവിക്കു മെന്നും നാരദന്‍ പറ ഞ്ഞത് കേട്ട് നാല് ദിക്കിലേക്കും രാമന്‍ പാഞ്ഞു.ഒടുവില്‍ തെക്കേ ദിക്കില്‍ തപസ്സ് ചെ യ്യുന്ന ശൂദ്ര മഹര്‍ഷിയായ ശംബൂകനെ കണ്ടെത്തി ശൂദ്രനാണെന്നു ഉറപ്പു വരുത്തി വധി ക്കുന്നു. ബ്രാഹ്മണനു വേണ്ടി ശൂദ്രനെ വധിച്ച രാമനെ ശൂദ്രാദി ജാതിക്കാരും പഞ്ചമന്‍മാ രും വെറുത്തെങ്കിലോ എന്ന് ഭയന്നിട്ടാകാം ഈ ഭാഗം വായിക്കാത്തത്.
പ്രസ്തുത വസ്തുത മറച്ചു പിടിക്കാന്‍ വേറെ ന്യായങ്ങളാണ് സംഘികള്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര കാണ്ഡം പ്രക്ഷിപ്തം (കൂട്ടിച്ചേര്‍ത്തത് )ആണെന്നാണ്‌ ഒരു ന്യായം. ഭാഷാശൈ ലിയിലും ആഖ്യാനത്തിലും മറ്റു ഭാഗങ്ങളില്‍ നിന്നും ഉത്തര ഭാഗം വ്യത്യസ്തമാ ണെന്നാ ണ് അതിനെ സാധൂകരിക്കാന്‍ പറയുന്ന ന്യായം. പട്ടാഭിഷേകം കഴിഞ്ഞാല്‍ ഫലശ്രുതി യാണ് ഉള്ളതെന്നും അതിന്നര്‍ത്ഥം ഗ്രന്ഥം അവ സാനിച്ചെന്നുമാണ് പ്രക്ഷിപ്ത വാദത്തിന നുകൂലമായി നിരത്തുന്ന വേറൊരു സംഗതി.ബാലകാണ്ഡം,അയോദ്ധ്യാകാണ്ഡം ആര ണ്യകാണ്ഡം , കിഷ്കിന്ധാകാണ്ഡം ,സുന്ദരകാണ്ഡം,യുദ്ധകാ ണ്ഡം,ഉത്തരകാണ്ഡം, എന്നി ങ്ങനെ 7 കാണ്ഡങ്ങളായിട്ടാണ് രാമായണം വിഭജിക്കപ്പെട്ടിരിക്കുന്നത്.ഇതില്‍ ഉത്തര ഭാ ഗം മുഴുവന്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന വാദം രാമായണ ഗവേഷകരാരും സമ്മതി ക്കുന്നില്ല.കുറെ കൂട്ടിച്ചേര്‍ക്കലുകള്‍ പല കാണ്ഡങ്ങളിലും നടന്നിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു.കൂടുതലും നടന്നിട്ടുള്ളത് ബാലകാ ണ്ഡത്തിലും ഉത്തരകാണ്ഡത്തിലുമാ ണെന്നു മാത്രം
“യുദ്ധകാണ്ഡത്തിന്റെ ഒടുവില്‍ ഫലശ്രുതി കാണുന്നതുകൊണ്ട് ഉത്തരകാണ്ഡം രാമാ യണത്തിന്റെ ഭാഗമാല്ലതാകുന്നില്ല” എന്നും ഫലശ്രുതി മുഴുവന്‍ പ്രക്ഷിപ്തമാണെന്നും ആണ് രാമായണത്തെ കുറിച്ച് ശരിയായി പഠിച്ച തിരുനല്ലൂര്‍ കരുണാകരന്‍ പറയുന്നത്. ഫലശ്രുതിയില്‍ “പുരാ വാല്മീകിനാ കൃതം “ (പണ്ട് വാല്മീകിയാല്‍ രചിക്കപ്പെട്ടത് )എന്ന് ഉണ്ട്. സ്വന്തം കൃതിയെ കുറിച്ച് വാല്മീകി അങ്ങനെ പറയാന്‍ സാധ്യത തീരെയില്ലെന്നു അദ്ദേഹം വാദിക്കുന്നു. മറ്റാരോ എഴുതിച്ചേര്‍ത്ത ഫലശ്രുതി വച്ചുകൊണ്ട് അവിടെ രാമാ യണം അവസാനിക്കുന്നു എന്ന് പറയുന്നത് യുക്തിസഹമല്ലെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട് .“രാമന്റെ ജീവിത ഗതി,രാമന്റെ ജീവിതകഥ,രാമനിലേ ക്കുള്ള(രാമനെ അറിയാനുള്ള) മാര്‍ഗ്ഗം എന്നൊക്കെയാ ണല്ലോ രാമായണം എന്ന കാവ്യ നാമത്തിന്റെ അര്‍ത്ഥം.ഒരു മഹാപുരുഷന്റെ ജീവിതകഥ സമഗ്രമായി ആവിഷ്ക്കരി ക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി അത് ഇടയ്ക്കു വച്ച് ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവ സാനിപ്പിക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല.ബാലകാണ്ഡവും ഉത്തരകാ ണ്ഡവും  കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാവു കയുള്ളൂ;രാമായണമാവു കയുള്ളൂ” എന്നും തിരുനല്ലൂര്‍ പറയുന്നു.(ഡോ.അവനീബാലയുടെ രാമായണം ബാലകാ ണ്ഡം തര്‍ജ്ജമ..അവതാരിക ) പട്ടാഭിഷേകത്തോടെ വായന നിര്‍ത്തുന്നതിനു സംഘ പ രിവാര്‍ സംഘങ്ങള്‍ പറയുന്ന കാരണങ്ങളൊന്നും തന്നെ യുക്തിസഹമല്ലെന്ന് ഇതില്‍ നിന്നും തെളി യുന്നു.
ഭക്തിപ്രസ്ഥാനത്തിന്റെ പുഷ്ക്കല കാലത്ത് രചി ക്കപ്പെട്ട ആദ്ധ്യാത്മരാമായണത്തി ന്റെ സ്വതന്ത്ര തര്‍ജ്ജമയാണ് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമാ യണം കിളിപ്പാട്ട് .ആദി കവിയുടെ രാമായണത്തില്‍ നിന്നും ഒട്ടേറെ വ്യത്യാസം എഴുത്തച്ഛന്റെ രാമായ ണത്തി നുണ്ട്.ജനങ്ങളില്‍ ശ്രീരാമഭക്തി വളര്‍ത്തുന്നതിനു വേണ്ടി രചിക്കപ്പെട്ടതാണത്.”ഈ ലോകത്തില്‍ ഗുണവാനും വീര്യവാനുമായിട്ട് ആരുണ്ട്‌ ?”എന്ന വാല്മീകിയുടെ ചോദ്യ ത്തിന് നാരദന്‍ നല്‍കുന്ന മറുപടിയാണ് രാമായണം.അതുകൊണ്ട് രാമകഥ മനസ്സിലാ ക്കുവാന്‍ ആദികവിയുടെ കൃതി തന്നെയാണ് വായിക്കേണ്ടതും പഠിക്കേണ്ടതും.ശ്രീരാ മന്‍ എന്ന മനുഷ്യന്റെ ശക്തിയും ദൌര്‍ബല്യവും,ഗുണവും ദോഷവും ആദികാവ്യ ത്തില്‍ വെളിവാകുമ്പോള്‍ സര്‍വ്വഗുണ സമ്പന്നനായ ഈശ്വരാവതാരമായ രാമനെയാ ണു അദ്ധ്യാത്മരാമായണത്തില്‍ കാണാന്‍ കഴിയുക.
രാവണ വധം കഴിഞ്ഞ് ആദ്യമായി രാമന്റെ മുമ്പില്‍ സീത എത്തുമ്പോള്‍ “ചാരിത്രസം ശയം പ്രാപിച്ച് എന്റെ മുന്നിലെത്തിയ നീ നേത്ര രോഗി ക്കു ദീപം പോലെ എനിക്കഹി തയാണ് “ എന്നാണു ശ്രീരാമന്‍ പറയുന്നത്.”ഈ നില്‍ക്കുന്ന ലക്ഷ്മണനോടൊപ്പമോ ഭരത നോടൊപ്പമോ വിഭീഷണനോടൊ പ്പമോ നിനക്ക് പോകാം” എന്നും രാമന്‍ കല്‍പ്പിക്കുന്നു. ’നേത്ര രോഗിക്കു ദീപം പോലെ ‘എന്ന ഉപമയിലൂടെ ശ്രീരാമനാണ് സംശയത്തിന്റെ രോഗമെന്ന് വാല്മീകി ധ്വനിപ്പിക്കുന്നതായി കുട്ടികൃഷ്ണമാരാര്‍ ചൂണ്ടിക്കാട്ടുന്നു.ഇവിടെ വെറും സാധാരണക്കാരനായ മനുഷ്യന്റെ കേവല സ്വഭാവമാണ് രാമന്‍ പ്രകടിപ്പിക്കുന്ന ത്.ഏതൊരു ചാരിത്രവതിയായ സ്ത്രീയെയും പോലെ സീതയും സ്വന്തം ഭര്‍ത്താവിന്റെ ചപല വര്‍ത്തമാനം കേട്ട് പൊട്ടിത്തെറിക്കുന്നു.തന്റെ പാതിവ്രത്യം തെളിയിക്കു ന്നതി നു  തീ കൂട്ടുവാന്‍ ഹനുമാനോട് പറയുകയും അതില്‍ ചാടി പരിശുദ്ധി തെളിയിക്കുക യും ചെയ്യുന്നു.അദ്ധ്യാത്മരാമായണത്തില്‍ ,സീത സ്വമേധയാ അഗ്നിയില്‍ ചാടുകയാണ്. അതും യഥാര്‍ത്ഥ സീതയല്ല.’മായാ സീത’.ആദികവി രചിച്ച ഇതിഹാസത്തിന് ഭക്തിയു ടെ മായം ചേര്‍ത്ത് അവതരിപ്പിക്കുന്ന കൃതിയാണ് അദ്ധ്യാത്മരാമായണമെന്നു സാരം . മായം ചേര്‍ക്കുന്നതിന്നു മുന്നോടിയായി ചെയ്യുന്ന സൂത്രപ്പണിയാണ് ഇത്തരം കഥാ വ്യ തിയാനങ്ങള്‍.
അതുകൊണ്ട് ആദികാവ്യത്തിന്റെ മഹത്വം മനസ്സിലാക്കുവാന്‍ അദ്ധ്യാത്മ രാമായണമ ല്ല ,വാല്മീകി മഹര്‍ഷി യുടെ രാമായണം തന്നെയാണ് വായിക്കേണ്ടത്. കര്‍ക്കിടകമാസ ത്തിലേ വായിക്കാവൂ എന്ന് നിര്‍ബ്ബന്ധവുമില്ല. മുപ്പതോ മുപ്പത്തൊന്നോ ദിവസം കൊണ്ട് പഠിച്ചു തീര്‍ക്കാവുന്നതുമല്ല രാമകഥ.
ഹിന്ദുക്കളുടെ മാത്രം സ്വന്തമാണ് രാമായണവും മഹാഭാരതവും എന്ന് ഊറ്റം കൊള്ളുന്ന ബിജെപി യും പരിവാരങ്ങളും രാമായണ പാരായണത്തിലുള്ള താത്പര്യവും ആവേശ വും മഹാഭാരതത്തോട് കാണിക്കാറില്ല.എന്തിനധികം;മഹാഭാരതം വീട്ടില്‍ സൂക്ഷിക്കാ ന്‍ പോലും പല ഭക്തശിരോമണികളും മടിക്കുന്നു.കാരണം ഭാരതം വീട്ടില്‍ സൂക്ഷിക്കു കയോ വായിക്കുകയോ ചെയ്‌താല്‍ വീട്ടില്‍ കലഹമുണ്ടാകും എന്ന അന്ധവിശ്വാ സമാ ണ് അവരെ ഭരിക്കുന്നത് . അതിന്റെ കുറവ് തീര്‍ക്കുവാന്‍ അദ്ധ്യാത്മരാമായ ണത്തി ന്റെ അരികും മൂലയും വായിച്ച് അവര്‍ നാട്ടില്‍ കലഹമുണ്ടാ ക്കുന്നു.അത്തരക്കാരുടെ പാത പിന്തുടരുകയല്ല ബദല്‍ മാര്‍ഗ്ഗമെന്ന് മതേതര കക്ഷികള്‍ ഓര്‍ക്കേണ്ടതാണ് .ഇതി ഹാസവും പുരാണവുമെല്ലാം ചരിത്രമാണെന്നും അവയിലെ കഥാപാത്രങ്ങള്‍ ചരിത്രപു രുഷന്മാരാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ അക്ര മം അഴിച്ചുവിടുകയും ചെയ്യുന്നവരെ പ്രതിരോധിക്കുവാന്‍ അവരുടെ മാര്‍ഗ്ഗം പിന്തുടരു കയല്ല വേണ്ടത്.






Fans on the page