Total Pageviews

Sunday, June 25, 2023

ആശാനക്ഷരമൊന്നു പിഴച്ചാല്‍ ...

ഉന്നത പഠനത്തിനായാലും ജോലി കിട്ടാന് വേണ്ടിയായാ ലും പത്രാസു കാണിക്കാന് വേണ്ടി ആയാലും മാര്ക്ക് ലി സ്റ്റും ഡിഗ്രിയും പരിചയസര്ട്ടിഫിക്കറ്റും തിരുത്തുന്ന തും വ്യാജമായി നിര്മ്മിക്കുന്നതും ഗുരുതരമായ,ശി ക്ഷാര്ഹമായ,കുറ്റകൃ ത്യമാണ്. ഇപ്പോള് കേരളത്തില് രണ്ടു വിദ്യാര്ത്ഥിസംഘടനാ നേതാക്കള് ഉള്പ്പെട്ട വ്യാജ സര്ട്ടിഫിക്കറ്റ് കേസ് സംബന്ധിച്ച് അന്വേഷണം നടക്കു കയാണ്.പ്രതി സ്ഥാനത്തുള്ള വിദ്യാര്ത്ഥികളെ അനുകൂ ലിച്ചും പ്രതികൂലിച്ചും മാദ്ധ്യമ വിചാരണയും രാഷ്ട്രീയ പ്പോരും ഗോഗ്വാ വിളികളും നടന്നുകൊണ്ടിരിക്കുന്നു .ഉ ന്നത വിദ്യാഭ്യാസ രംഗത്ത് നാം നേടിയ നേട്ടങ്ങളെയും വിദ്യാഭ്യാസത്തിന്റെ വിശുദ്ധിയെയും അവഹേളിച്ച കുറ്റക്കാരെ നിര്ദ്ദാക്ഷിണ്യം ശിക്ഷിക്കേണ്ടതാണ്.പക്ഷപാത രഹിതവും ആത്മാര്ത്ഥവുമായ അന്വേഷണം കൊണ്ടു മാത്രമേ കുറ്റകൃത്യം തെളിയിക്കാനാകൂ.

പക്ഷേ ബിരുദധാരികള്ക്കും ബിരുദ കോഴ്സുകള്ക്ക് പഠിച്ചിട്ടുള്ളവര്ക്കും ഒറ്റ നോട്ട ത്തില് തന്നെ വ്യാജമാണെന്ന് മനസ്സിലാക്കാവുന്ന രണ്ടു ബിരുദങ്ങളുമായി ഒരു മാ ന്യന് കഴിഞ്ഞ ആറേഴു കൊല്ലമായി വിഹരിച്ചിട്ടു അതെ കുറിച്ച് ഒരന്വേഷണവും നടക്കാത്തതെന്താണ്?പ്ര തിപക്ഷ നേതാക്കളുടെ അടുക്കളയില് വരെ അന്വേഷ ണം നടത്തുവാന് മടിയില്ലാത്ത കേന്ദ്രത്തിന്റെ കാക്കത്തൊള്ളായിരം അന്വേഷണ ഏജന്സികള്, കൈ യെത്തും ദൂരത്തുള്ള പ്രസ്തുത ബിരുദങ്ങളുടെ നിജസ്ഥി തി തിര യാന് പേടിക്കുന്നതാരെ ? അന്വേഷണാത്മക പത്രപ്രവര്ത്തനത്തിനു പേരുകേട്ട മാ ദ്ധ്യമപുലികള്,വിദ്യാഭ്യാസ മേഖലക്ക് മാത്രമല്ല,രാജ്യത്തിനു തന്നെ അപ മാനകര മായ ഈ വ്യാജബിരുദങ്ങളെ കുറിച്ച് മൌനം പാലിക്കുന്നത് എന്തുകൊണ്ടാണ്?പ്രാ ദേശിക പ്രശ്നങ്ങള് ക്ക് പോലും സ്വമേധയാ കേസ്സെടുക്കുന്ന കോടതികള് കണ്മുന്നില് നടക്കുന്ന ബിരുദത്തട്ടിപ്പില് കേസ്സെടുക്കാത്തതെന്തു?
ആളും തരവും നോക്കി അന്വേഷണം നടത്തുകയും നിയമം നടപ്പാക്കുകയും ചെയ്‌താല് ഇത്തരം കുറ്റകൃത്യങ്ങള് തുടരുകയേ ഉള്ളൂ.









Fans on the page

Tuesday, June 20, 2023

ഗുണപാഠ കഥ


അമ്മയും മകനും മാത്രമാണ് വീട്ടില്. അച്ഛന് നേരത്തെ മരിച്ചു പോയി.മകന് സ്‌കൂളില് പോകുന്നുണ്ട്.ഒരു ദിവസം വന്നപ്പോള് അവന്റെ കൈയില് ഒരു നല്ല പെന്സി ല്.എവിടുന്നു എന്ന് ചോദിച്ചപ്പോള് കൂട്ടുകാരന്റെ പക്കല് നിന്നും ചൂണ്ടിയതാണെന്ന് പയ്യന് ഉള്ള കാര്യം പറ ഞ്ഞു."എന്റെ മോന് മിടുക്കനാ"എന്ന് അമ്മ മകനെ അ ഭിനന്ദിച്ചു. പഠിത്തത്തില് മോശമായെങ്കിലും മോഷണ ത്തില് അവന് സാമാന്യം ഭേദപ്പെട്ട ഒരുത്തനായി മാറി. ഒരു ദിവസം അവന് ഒരു മോഷ ണക്കേസ്സില് പോലീസ് പിടിയിലായി.അവസാനം ദുര്ഗ്ഗുണ പരിഹാര പാഠശാല യിലായി.അമ്മ മകനെ കാണാന് ചെന്നു.രണ്ടു പേര്ക്കും കൂസലേതുമേ ഇല്ല.
''മോന് വിഷമിക്കണ്ടാ.അമ്മ മോനെ പുറത്ത് ഇറക്കും.'' അമ്മ ആശ്വസിപ്പിച്ചു.യാ ത്രപറയാന് നേരം മകന്,എ ന്തോ രഹസ്യം പറയാനുണ്ടെന്നമട്ടില് അമ്മയെ അടു ത്തേക്ക് വിളിച്ചു.അടുത്തുചെന്ന അമ്മയുടെ ചെവി അ വന് കടിച്ചെടുത്തു.തള്ള യുടെ നിലവിളി കേട്ട് ഓടിക്കൂ ടിയ സെക്യൂരിറ്റി ജീവനക്കാരോടും മറ്റന്തേവാസിക ളോടുമായി പയ്യന് പറഞ്ഞു :''തിരിച്ചറിവില്ലാത്ത കാല ത്ത് ഞാന് കള്ളത്തരം കാ ണിച്ചപ്പോള് എന്നെ പ്രോത്സാഹിപ്പിക്കുകയാണ് അമ്മ ചെയ്തത്.അന്നേ എന്നെ വില ക്കുകയോ വഴക്ക് പറയുകയോ ചെയ്തിരുന്നെങ്കി ല് ഞാന് ഇതുപോലെ കള്ളനായി മാറില്ലായിരുന്നു.''
ഇപ്പോള് കേരളത്തില് നടക്കുന്ന വ്യാജമാര്ക്ക് ലിസ്റ്റ്, വ്യാജ പരിചയ സര്ട്ടിഫിക്കറ്റ് ,എം.കോം അഡ്മിഷന് ത ട്ടിപ്പ് ,പി.എച്ച്,ഡി,പ്രവേശന ത്തട്ടിപ്പ്,ആള്മാറാട്ടം, ആദി യായ സംഭവ പരമ്പരകളുമായോ അതിലുള്പ്പെട്ട 'പരി ശുദ്ധ'രുമായോ അവരുടെ രക്ഷാകര്ത്താക്കളുമായോ ഈ ഗുണ പാഠ കഥയ്ക്ക്‌ യാതൊരു ബന്ധവുമില്ല.അഥ വാ അങ്ങ നെ ആര്ക്കെങ്കിലും ബന്ധം തോന്നുന്നെങ്കില് അതു കേവലം യാദൃശ്ചി കം മാത്രമായിരിക്കും.









Fans on the page