Total Pageviews

Thursday, October 27, 2016

കെ.എം .എബ്രഹാം അത്ര നല്ലപിള്ള ചമയേണ്ടാ .


അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാമിൻറെ വീട് വിജിലൻസ് റെയ്‌ഡ്‌ ചെയ്തതിനെതിരെ കുറെ ഐ എ എസ് പുലികൾ ചീഫ് സെക്രട്ടറിക്കും, ശ്രീ എബ്രഹാം മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നു.വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്നെ കരി വാരി തേക്കാൻ ശ്രമിക്കു കയാണെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി യുടെയും പുലികളുടെയും പരാതി.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിന്മേൽ എബ്രഹാമി നെതിരെ ത്വരിതാന്വേഷണത്തിന് കോടതി പുറപ്പെടു വിച്ച ഉത്തരവ് നടപ്പാക്കുക മാത്രമാണ് വിജിലൻസ് ചെയ്തിട്ടുള്ളത്.വിജിലൻസ് അന്വേഷണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്ന ഉദ്യോഗസ്ഥ പുലികൾ പലരും അഴിമതിയുടെ കരി നേരത്തെ തന്നെ പുരണ്ടിട്ടുള്ളവരും വിജിലൻസ് അന്വേഷണത്തെ നേരിടുന്നവരുമാണ് എന്നതാണ് തമാശ.
കെ. എം.എബ്രഹാം ഹയർ എജ്യൂക്കേഷൻ സെക്രട്ടറി ആയിരിക്കെ2013 ൽ 6 മാസത്തോളം കേരള സർവ്വകലാശാലാ വൈസ്‌ചാൻസലറുടെ ചുമതല കൂടി വഹിച്ചിരുന്നു.അന്ന് ,20 വര്ഷം മുമ്പ് പ്രീഡിഗ്രിക്കു തോറ്റ ഒരു വിദ്യാർത്ഥിയെ എല്ലാ നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് ജയിപ്പിക്കുവാൻ ഇദ്ദേഹം അദ്ധ്യക്ഷനായ സിൻഡിക്കേറ്റ്തീരുമാനിക്കുക യുണ്ടാ യി.അതിനു മുൻകൈ എടുത്തത് കെ .എം. എബ്രഹാം ആയിരുന്നു.ഈ 20 വര്ഷത്തിനിടയിൽ, കൊല്ലം കാവനാട് സ്വദേശിയായ വിദ്യാർത്ഥി പല പ്രാവശ്യം തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും അന്നെല്ലാം വി.സി ലെവലിൽ തന്നെ നിരസിക്കുക യായിരുന്നു.ഇദ്ദേഹത്തിന് വി.സി യുടെ ചാർജ് കിട്ടിയപ്പോൾ വിദ്യാർത്ഥി കൊടു ത്ത നിവേദനം സിഡിക്കേറ്റിൽ വച്ച് ജയിപ്പിക്കുവാൻ തീരുമാനിക്കുകയാണ് ചെയ്തത്.മാത്രമല്ല എത്രയും വേഗം പാസ്സാക്കി ഉത്തരവിറക്കാനും ജയിച്ച മാർക്ക്‌ലിസ്റ്റ് നൽകാനും ബന്ധപ്പെട്ട സെക് ഷനെ നിർബ്ബന്ധിക്കുക യും ചെയ്തു."അഴിമതി പ്രതിരോധ വേദി"എന്ന സംഘ ടനയുടെ പേരിൽ ഈ അഴിമതി തീരുമാനത്തി നെതിരെ ഞാൻ ലോകായുക്തയിൽ പരാതി നല്കിയതിനാൽ എബ്രഹാമിൻറെ ഉദ്ദേശം നടന്നില്ല.ഏറെനാൾ കേസ് നീട്ടിക്കൊണ്ടു പോയെങ്കിലും ഗത്യന്തരമില്ലാതെ അവിഹിത മാർക്ക് ദാനം റദ്ദു ചെയ്യാൻ സിഡിക്കേറ്റ് നിർബ്ബന്ധിതമായി.2013 ൽ അല്പകാലത്തേക്ക് വൈസ് ചാൻസലറുടെ ചാർജ് കിട്ടിയപ്പോൾ അഴിമതി നടത്തിയ കെ.എം.എബ്രഹാം വളരെക്കാലമായി വിവിധ വകുപ്പു കളിൽ സെക്രട്ടറിയായി വിലസുമ്പോൾ എത്ര എത്ര അഴിമതി നടത്തിക്കാണില്ല?ആവശ്യത്തിലധികം കരി ദേഹത്ത് ഉള്ളപ്പോള്‍ വിശേഷിച് ആരെങ്കിലും കരി വാരി തേക്കേണ്ട കാര്യമുണ്ടോ?











Fans on the page

Wednesday, October 26, 2016

ചട്ടം പരിശോധിക്കാന്‍ സി.ബി.ഐ എന്തിന് ?


Image result for jacob thomas

വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസ് അവധി യിൽ ആയിരുന്ന കാലത്ത് വേറെ ജോലി ചെയ്ത് ശമ്പളം പറ്റി എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ തയ്യാറാണത്രേ.കോടതിയിൽ ആണ് തങ്ങളുടെ ഉത്തരവാദിത്ത ബോധവും മഹാമനസ്ക്കതയും സി.ബി.ഐ.പ്രകടിപ്പിച്ചത്.രാജ്യത്തെമ്പാടും നടക്കുന്ന ദുരൂഹമരണങ്ങളും കൊലപാതകങ്ങളും അന്വേഷിക്കുവാൻ സമയവും സാവകാശവും ഇല്ലെന്ന് വിലപിക്കുന്ന ഈ അന്വേഷണ ഏജൻസിക്ക് , ജേക്കബ് തോമസിൻറെ കേസ് അന്വേഷിക്കുവാൻ ഇത്ര താല്പര്യവും ആവേശവും എന്താണെന്ന് മനസ്സിലാകു ന്നില്ല.കേരളത്തിൽ തന്നെ ഇവർ അന്വേഷിച്ച പ്രധാനപ്പെ ട്ട എത്രയോ കേസ്സുകളിൽ തെളിവ് കണ്ടെത്താനാകാതെ അവസാനിപ്പിച്ചിട്ടുണ്ട്.ചേകന്നൂർ മൗലവി വധക്കേസ് തുടങ്ങി എത്ര എത്ര കേസ്സുകൾ ഇവരുടെ "സാമർഥ്യം "കൊണ്ട് മടക്കി കെട്ടി! ടി.പി ചന്ദ്രശേഖരൻ വധക്കേസി ലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുവാൻ മുൻ സർക്കാർ അഭ്യർത്ഥിച്ചപ്പോൾ സമയമില്ലെന്ന് പറഞ്ഞു കൈകഴുകിയവരാണിവർ.അന്വേഷിച്ച് കുളമാക്കിയ കേസ്സുകൾ നിരവധി വേറെ.സർക്കാരിന് 10 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന പരാതിയിൽ സി.ബി ഐക്കെതിരെ കോടതി ഉത്തരവനുസരിച്ച് വിജിലൻസ് കേസ്സെടുത്തിരിക്കുകയാണ് .വിജിലൻസിൻറെ പ്രതിപ്പട്ടികയിൽ ഉള്ള സി.ബിഐക്ക് വിജിലൻസ് ഡയറക്ടർക്കെ തിരെ അന്വേഷണം നടത്തുവാൻ ധാർമ്മികമായി യാതൊരർഹതയുമി ല്ല.മാത്രമ ല്ല,ജേക്ക ബ് തോമസ് കൊള്ളയും കൊലപാതകവും നടത്തിയെ ന്ന് ആർക്കും പരാതിയില്ല.ഉള്ളത് ചട്ട ലംഘനം നടത്തി എന്ന ആരോപണമാണ്.അത് കണ്ടെത്തുവാൻ ഡമ്മി പരീക്ഷണമോ പോലീസ് നായുടെ സഹായമോ ശാസ്ത്രീയ കുറ്റാന്വേഷണ രീതിയോ ഒന്നും ആവശ്യമില്ല .സർ വീസ് നിയമങ്ങൾ നിശ്ചയമുള്ള ഒരു വെറും സെക്രട്ടറി മതിയാകും.മൻമോഹൻ സിംഗിന്റെ കാലത്ത് സി.ബിഐ "കൂട്ടിലടച്ച തത്ത"യാണെന്ന് ആക്ഷേപിച്ചവർ ഭരണത്തി ലെത്തിയപ്പോൾ " കൂട്ടിലടച്ചതത്ത"യുടെ ചിറകു കൂടി മുറിച്ചതിനാലാകണം അദ്ധ്വാനം അധികം വേണ്ടാത്ത അന്വേഷണത്തിൽ അമിതാവേശം കാട്ടുന്നത് .







Fans on the page