Total Pageviews

Sunday, April 24, 2016

യോജിച്ച ചിഹ്നം

വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പാര്‍ട്ടിയായ ബി.ഡി ജെ.എസിന് കുടം ചിഹ്നമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചിരിക്കുന്നു.വെള്ളാപ്പള്ളിമാര്‍ക്ക് ഇത്ര യോജിച്ച ഒരുചിഹ്നം വേറെയില്ല.നിര്‍ബ്ബന്ധപൂര്‍വ്വം നല്‍കിയതാണെങ്കില്‍ കമ്മീഷനെയും സ്വമേധയാ തെരഞ്ഞെടുത്തതാണെങ്കില്‍ അച്ഛനെയും മകനെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.തേറും (കള്ളുചെത്ത് കത്തി) കുടുക്കയും കൂടി കുടത്തോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഇതിലും യോജിക്കുമായിരുന്നു!!
എന്ത് ധര്‍മ്മം  നിറ വേറ്റാനാണോ കുടത്തെ ചിഹ്നമായി തെരഞ്ഞെടുത്തത്?അവസരവാദമാണ് തന്റെ  പാര്‍ട്ടിയുടെ  പ്രത്യയ ശാസ്ത്രമെന്നും  ആരുമായും  കൂട്ട് കൂടുമെന്നും  നടേശന്‍ പണ്ടേ പ്രഖ്യാപിച്ചതാണ്.നാറുന്നതും മണക്കുന്നതും  തിരിച്ചറിയാത്ത  പിതാവിനും  പുത്രനും ഇതിനപ്പുറം യോജിച്ച  ഒരു ചിഹ്നം തെരഞ്ഞെടുക്കാന്‍  കഴിയില്ല.ശര്ക്കരക്കുടമാണ്  രാഷ്ട്രീയമെന്നും  അധികാരം കിട്ടിയാല്‍  കൈയ്യിട്ടു നക്കുമെന്നും സൂചിപ്പിക്കുവാന്‍  വേണ്ടി ക്കൂടിയാണോ  ഈ ചിഹ്നം സ്വീകരിച്ചതെന്നും  സംശയമുണ്ട്.നമ്പൂതിരി  മുതല്‍ നായാടി വരെയുള്ളവര്‍ക്ക്  സാമൂഹ്യ നീതി ഉറപ്പാക്കാന്‍  വേണ്ടിയാണെന്ന്  പറഞ്ഞു സംഘടിപ്പിക്കപ്പെട്ട  പാര്‍ട്ടിയുടെ  നേതാക്കള്‍,  ദളിതനായ  രോഹിത് വെമുള എന്ന വിദ്യാര്ത്ഥിയെ കേന്ദ്ര ഭരണകൂടം ഉന്മൂലനം  ചെയ്തിട്ട്  ഒരക്ഷരം  ഉരിയാടിയിട്ടില്ല .സാമുദായിക  സംവരണം അവസാനിപ്പിക്കണം  എന്ന്‍  ആര്‍.എസ്.എസ് ആവശ്യപ്പെട്ടതിനെതിരെ  ഇന്നേവരെ പ്രതികരിച്ചിട്ടില്ല.ഇതായിരിക്കുമോ നടേശന്‍  ഉദ്ദേശിക്കുന്ന 'അവസരവാദ രാഷ്ട്രീയം?








Fans on the page

No comments: