Total Pageviews

Monday, November 22, 2021

സംഘികളുടെ കര്‍ഷക ബഹുമാന പുരാണം

കര്ഷകരോടുള്ള ബഹുമാന സൂചകമായിട്ടാണ്‌ കാര്ഷിക കരി നിയമങ്ങള് റദ്ദാക്കുന്നതെന്നാണ് പ്രധാനമന്ത്രി മോഡി പറഞ്ഞത്.കര്ഷകസമരം ആരംഭിച്ച കാലം മുതല് മോഡിയും മറ്റു ബിജെപി നേതാക്കളും കര്ഷക ര്ക്ക് മേല് ചൊരി ഞ്ഞ ''ബഹുമാന വചനങ്ങള്'' എന്തൊക്കെയാണ് എന്ന് നോക്കാം.
*''എന്നെ നേരിടൂ ;നിങ്ങളെ നിശബ്ദരാക്കാന് എനിക്ക് വെറും രണ്ട് മിനിട്ട് മതി."--കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര
ലഖിംപൂര് ഖേരിയില് പ്രതിഷേധിച്ച കര്ഷകര് ക്കിട യിലേക്ക് കാര് ഓടിച്ചു കേറ്റിയും വെടി വച്ചും 4 കര്ഷ കരെയും ഒരു മാദ്ധ്യമ പ്രവര്ത്തകനെയും കൊന്നാണ് ഇവന്റെ സല്പുത്രന് ആശിഷ് മിശ്ര 'ബഹുമാനം' പ്രക ടിപ്പിച്ചത്.

*സമരക്കാര് ഖാലിസ്ഥാന് ഭീകരര് ആണെന്നായിരുന്നു രാജസ്ഥാനിലെ ദൌസയില് നിന്നുള്ള എം.പിയും മുന് കേന്ദ്രമന്ത്രിയുമായ ജസ് കൌര് മീണ പറഞ്ഞത്.പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്പ്പെടെയുള്ള മറ്റു ബി ജെ പി നേതാക്കള് ഈ ആരോപണം ഏറ്റുപിടിച്ചു.

*''കര്ഷക സമരക്കാര്ക്ക് ഖാലിസ്ഥാനികളും മാവോയി സ്റ്റുകളുമായി ബന്ധമുണ്ട്.''--ബിജെപിയുടെഐ.റ്റിസെല് മേധാവി അമിത് മാളവ്യ

*''യു.പിയില് കര്ഷകരെന്ന വ്യാജേന സമരം നടത്തുന്ന ത് ഗുണ്ടകളാണ്''--ബിജെപി ദേശീയ സെക്രട്ടറി വൈ.സ ത്യകുമാര്

*''ദില്ലിയില് പ്രക്ഷോഭം നടത്തുന്നവര് ഖാലിസ്ഥാന് വി ഘടന വാദികളാണ്.എന്റെ പക്കല് തെളിവുണ്ട്.''--ഹരി യാന മുഖ്യന് മനോഹര്ലാല് ഖട്ടര്

*''കര്ഷകസമരം പാക്കിസ്ഥാന് തീവ്രവാദികള് ഹൈ ജാക്ക് ചെയ്തിരിക്കുന്നു'' -- ബിജെപി ദേശീയ ജനറല് സെ ക്രട്ടറിയും ഉത്തരാഖണ്ഡ് പാര്ട്ടി ചുമതലയുമുള്ള ദുഷ്യ ന്ത് കുമാര് ഗൌതം

*''തുക് ഡെ തുക് ഡെ ഗാങ്ങ് ''--ബീഹാര് മുന് ഉപ മുഖ്യ ന് സുശീല് കുമാര് മോഡി

*''അരാജകത്വത്തിന്റെ ഗിനിപന്നികള്''--ദേശീയ സെ ക്രട്ടറി ബി.എല് .സന്തോഷ്‌

*''കര്ഷക സമരം നടത്തുന്നത് കുറ്റവാളികള്'' --മുന് കേന്ദ്ര മന്ത്രി രവിശങ്കര് പ്രസാദ്

*''പ്രതിഷേധിക്കുന്നതു കര്ഷകരല്ല,ഇടതുപക്ഷക്കാരും മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാണ്''-കേന്ദ്രമന്ത്രി പീയൂഷ് ഗോയല്

*''കര്ഷക പ്രതിഷേധത്തിന് പിന്നില് ചൈനയും പാക്കി സ്ഥാനുമാണ് '' --കേന്ദ്ര മന്ത്രി റാവു സാഹേബ് ധാന്വേ

*''സി എ എ വിരുദ്ധ സമരങ്ങള്ക്ക് പിന്തുണ നല്കിയ തുക് ഡെ തുക് ഡെ ഗാങ്ങുകളാണ് കര്ഷക വേഷം കെ ട്ടി സമരത്തിനിറങ്ങിയിരിക്കുന്നത്''--ദില്ലി ബിജെപി എം.പി മനോജ്‌ തിവാരി

ബഹുമാനം പ്രകടിപ്പിക്കലും മാപ്പ് പറച്ചിലും പൂങ്കണ്ണീര് ഒഴുക്കലും എല്ലാം ഭൂലോ ക നുണയന്റെ വെറും അടവാണെന്നതിനു ഇതില്പരം തെളിവ് വേണോ?










Fans on the page

Thursday, September 30, 2021

ഡോ.ജി.സിദ്ധാര്‍ത്ഥന് ആദരാഞ്ജലി


മാഞ്ഞാലുംമൂട് നാരായണഗുരു കോളേജ് ഓഫ്എഞ്ചിനീ യ റിംഗിന്റെയും മറ്റ് ഒരുപറ്റം വിദ്യാഭ്യാസ സ്ഥാപനങ്ങ ളുടെയും ചെയര്മാനും കേരള സര്വ്വകലാശാലയുടെ മുന് രജിസ്ട്രാറുമായിരുന്ന ഡോ. ജി.സിദ്ധാര്ത്ഥന്റെ ദേ ഹവി യോഗത്തില് ദു:ഖം രേഖപ്പെടുത്തുന്നു.
ഡോ.സിദ്ധാര്ത്ഥന് കേരള സര്വ്വകലാശാലാ രജിസ്ട്രാര് ആയിപ്രവര്ത്തി ക്കുമ്പോഴാണ് അദ്ദേഹവുമായി പരിച യമായത്.ഔപചാരികമായ പരിചയപ്പെടലിനു ശേഷം പ ലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളത് ജീവനക്കാരുടെ പ്രശ്നങ്ങള് സംസാരിക്കുന്നതിനു വേണ്ടി ആയിരുന്നു.മി ക്ക കൂടിക്കാഴ്ചകളും സുഖകരമായിട്ടല്ല അവസാനിച്ചിരു ന്നത്.അതിനു പ്രധാനകാരണം സംഘടന കളോടും ജീവ നക്കാരോടുമുള്ള അദ്ദേഹത്തിന്റെയും ഞങ്ങളുടെയും വീക്ഷണ വ്യത്യാസമായിരുന്നു.തര്ക്കങ്ങളും അഭിപ്രാ യഭിന്നതകളും ഇങ്ങനെ കൂടെക്കൂടെ ഉണ്ടാകാറുണ്ടാ യിരുന്നെങ്കിലും അതിന്റെ പേരില് വ്യക്തിപരമായ വിദ്വേഷമോ പകയോ അദ്ദേഹം പുലര്ത്തിയിരുന്നില്ല. മലയാളി ആണെങ്കിലും സാധാരണ മലയാളികളുടെ വളവും വിളച്ചിലും ഇല്ലാത്ത ശുദ്ധഗതിക്കാരനായിരുന്നു അദ്ദേഹം.അതുകൊണ്ടുതന്നെ,രജിസ്ട്രാര് ആയി ചാര്ജ് എടുത്തു അധികം കഴിയും മുമ്പേ കേരളസര്വ്വകലാശാ ലാ സിന്ഡിക്കേറ്റില് അന്നുണ്ടായിരുന്ന ചില രാജവെ മ്പാലകളുടെയും കരിമൂര്ഖന്മാരുടെയും അപ്രീതിയ്ക്ക് അദ്ദേഹം പാത്രമായി.പിന്നെ അദ്ദേഹത്തെ പുകച്ചു ചാടി ക്കാനായി ശ്രമം.രജിസ്ട്രാര് പദവിക്കും അപ്പുറം പ്രൊഫ ഷനല് വിദ്യാഭ്യാസ രംഗത്തു ക്രിയാത്മകമയി എന്തെ ങ്കിലും ചെയ്യണമെന്ന ഒരു വലിയ ലക്ഷ്യം ഡോ.സിദ്ധാ ര്ത്ഥനുണ്ടായിരുന്നു.അതി നു വേണ്ടിയുള്ള അടിസ്ഥാന പ്രവര്ത്തനങ്ങള് ആരംഭിച്ചുകഴിഞ്ഞിരുന്നെങ്കിലും രജി സ്ട്രാറുടെ ചുമതല ഒരിക്കലും വിസ്മരിച്ചിരുന്നില്ല. ചുമ തല കൃത്യമായി നിര്വ്വഹിച്ചപ്പോള് ഒരു രാജവെമ്പാല യ്ക്ക് നൊന്തു.
രജിസ്ട്രാര് സ്ഥാനത്തിരുന്നുകൊണ്ട് ഫോണും ഫാക്സും വ്യക്തിപരമായ കാര്യത്തിനു ദുരുപയോഗം ചെയ്തു എ ന്നാരോപിച്ച് അദ്ദേഹത്തെ സസ്പന്റ് ചെയ്തു.വളരെ വര്ഷ ങ്ങളായി സിണ്ടിക്കേറ്റ് അംഗം എന്ന പദവി ദുരുപയോ ഗം ചെയ്തു കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗം മലീ മാസമാക്കിക്കൊണ്ടിരുന്ന ഒരു മാന്യന്റെ താല്പര്യത്തി നെതിരായി പ്രവര്ത്തിച്ച്തിന്റെ പ്രതികാരമായി നട ത്തിയ സസ്പന്ഷന് ഏറെ നാള് നീട്ടിക്കൊണ്ടു പോകാന് സിന്ഡിക്കേറ്റിനു കഴിഞ്ഞില്ല.അവര് അദ്ദേഹത്തെ തി രിച്ചെടുക്കാന് നിര്ബ്ബന്ധിതരായി.തിരികെ സര്വ്വീസി ല് പ്രവേശിച്ചു അധികം കഴിയും മുമ്പ് രാജിവച്ച് എന്ജി നീയറിംഗ് കൊളേജിന്റെ പ്രവര്ത്തനങ്ങളില് മുഴുകി. സസ്പന്ഷന് ഒരുകണക്കിന് അനുഗ്രഹമായെന്നും ആ സമയം ഫലപ്രദമായി വിനിയോഗിക്കാന് കഴിഞ്ഞതി നാലാണ് തന്റെ സ്വപ്നമായ നാരായണഗുരു കോളേജ് ഓ ഫ് എന്ജിനീയറിംഗ് വേഗത്തില് സ്ഥാപിക്കാന് കഴി ഞ്ഞതെന്നും പിന്നീട് കണ്ടപ്പോള് അദ്ദേഹം പറയുകയു ണ്ടായി.അതൊരു വിജയകരമായ തുടക്കമായിരുന്നു.പി ന്നീടു ബിഎഡ് കോളേജ് ഉള്പ്പെടെ നിരവധി പ്രൊഫഷ നല് കോളേജുകള് സ്ഥാപിക്കുവാന് അദ്ദേഹത്തിനു സാ ധിച്ചു.നല്ല നിലയില് അവയെല്ലാം പ്രവര്ത്തിക്കുന്നുമു ണ്ട്. നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി അ ക്ഷീണം പ്രവര്ത്തിച്ച ഡോ.സിദ്ധാര്ത്ഥന്റെ സ്മരണയ്ക്ക് മുമ്പില് ആദരാഞ്ജലി.
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം









പ്രധാനമന്ത്രി അന്ധവിശ്വാസം പ്രചരിപ്പിക്കരുത്‌

നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. അദ്ദേഹ ത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും വിവരവും എന്ത് ത ന്നെ ആയാലും ആ സ്ഥാനത്തിരുന്നു കൊണ്ട് പരസ്യ പ്ര തികരണം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം.അദ്ദേഹ ത്തിന്റെ വാക്കുകള്‍ ഇന്ത്യ എന്ന മഹാരാജ്യത്തെയും അവിടുത്തെ 139 കോടി ജനങ്ങളെയും(അദ്ദേഹത്തി ന്റെ കണക്കില്‍ ഇപ്പോഴും 130 കോടി ജനങ്ങളെ ഉള്ളൂ) അന്താരാഷ്‌ട്ര സമൂഹത്തിനു മുമ്പില്‍ പരിഹാസ്യ പാത്ര ങ്ങളാ ക്കുവാന്‍ പോരുന്നതായിരിക്കരുത്.പക്ഷേ ദൌര്‍ ഭാഗ്യമെന്നു പറയട്ടെ,നമ്മുടെ പ്രധാനമന്ത്രി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്‌.

ഇന്നലെ അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ മോഡി രാജ്യ ത്തോട് പറഞ്ഞത് ''ലോകം മഹാമാരിക്കെതിരെ പോരാ ടുമ്പോള്‍ യോഗ പ്രതീക്ഷയയുടെ കിരണമായി തുടരു ന്നു''എന്നും വൈരസിനെതിരായ പോരാട്ടത്തില്‍ യോഗ ഒരു മാര്‍ഗ്ഗമാണ് ''എന്നുമാണ്.മഹാമാരിയെ പ്രതിരോധി ക്കാനോ ഇല്ലാതാക്കാനോ യോഗ എങ്ങനെ സഹായിച്ചു എന്ന് പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. അത് പറയാതെ അന്ധവിശ്വാസത്തിലൂന്നിയ ഒരു പ്രസ്താ വനയാണ് പ്രധാനമന്ത്രി നടത്തിയത്.പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തെ കുറിച്ചു അവമ തിപ്പ്‌ ഉണ്ടാക്കുവാനുമേ അദ്ദേഹത്തിന്റെ ഈ അടിസ്ഥാ നരഹിതമായ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ.യോഗ വിദ്യ സംബന്ധിച്ചുള്ള ഒരു ഗ്രന്ഥത്തിലും കൊറോണ വൈറസിനെ ചെറുക്കാനുള്ള ഒരു വിദ്യയും പ്രതിപാദി ച്ചിട്ടില്ല.ഒരാചാര്യനും തമാശയായി പോലും അങ്ങനെ ഒ രു അവകാശവാദം ഉന്നയിച്ചിട്ടില്ല.പിന്നെ തനിക്കു ഈ വെളിപാട് എങ്ങനെ ഉണ്ടായി എന്ന് മോഡിജി വ്യക്തമാ ക്കണം.മഹാമാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഭോ ഷത്തം പറഞ്ഞു ലോകരുടെ മുമ്പില്‍ നാണം കെടുത്താ തെയെങ്കിലും ഇരുന്നുകൂടെ?









Fans on the page

Wednesday, June 9, 2021

ജനങ്ങളെയും ഭരണഘടനയെയും വഞ്ചിക്കുന്ന ഭരണകൂടം


കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും ഭീകര പ്ര വര്ത്തനങ്ങള് തടയാനും വേണ്ടിയാണ് നോട്ടു നിരോ ധിക്കുന്നത് എന്നാണു 2016നവംബര് 6 നു രാത്രി 8 മണി ക്ക് 500ന്റെയും 1000 ന്റെയും നോട്ടുകള് നിരോധിച്ചു കൊണ്ടു പ്രധാനമ ന്ത്രി നരേന്ദ്രമോഡി പറഞ്ഞത് .യാ തൊ രു മുന്നൊരുക്കവും ഇല്ലാതെ നടത്തിയ ഈ പ്രഖ്യാ പനം ജനങ്ങള്ക്ക് വരുത്തി വച്ച ദുരിതം. ചില്ലറയല്ല. എ.റ്റി.എം വഴി 2000 രൂപയും ചെക്ക് വഴി 25000 രൂപയും മാത്രം പിന് വലിക്കാനെ അനുവദിച്ചി രു ന്നുള്ളൂ,100 കണക്കിനാളുകളാണു ഇതുമൂലംബാങ്കുകളിലും ATM കൌണ്ടറുകള് ക്ക് മുന്നിലും ക്യൂ നിന്ന് മരിച്ചു വീണത്, പണമുള്ളവര് പോലും ബാങ്കില് ആവ ശ്യത്തിലധികം തുക അവശേഷിക്കെ പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടായി. മ ക്കളുടെ വിവാഹത്തിനായി നിക്ഷേപിച്ചിരു ന്ന തുക പിന് വലിക്കനാകാതെ ക ല്യാണം മുടങ്ങിയ തി ന്റെ പേരില് കേരളത്തില് തന്നെ നിരവധി പേര് ആത്മ ഹത്യ ചെയ്തു.എല്ലാം കൈവിട്ടു പോകുമെന്നാ യപ്പോള് “എനിക്ക് അമ്പത് ദിവസ ത്തെ സാവകാശം തരൂ.അതിനകം നോട്ടു നിരോധനത്തിന്റെ സകല പ്രശ്ന ങ്ങ ളും പരിഹരിക്കും .ഇല്ലെങ്കില് എന്നെ കത്തിച്ചോളൂ” എന്ന് പൊതുജനങ്ങളോട് മോഡി കരഞ്ഞു പറഞ്ഞു. അമ്പതും അഞ്ഞൂറും ദിവസങ്ങള് കഴിഞ്ഞിട്ടും ഒരു പ്രശ്നവും പരിഹരിക്കാന് മോഡിക്ക് കഴിഞ്ഞില്ല. മോഡിയുടെയും അമിട്ട് ഷായു ടെയും അനുയായികളെ പ്പോ ലെ, മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചു പരിചയമില്ലാ ത്ത സാധാരണ ജനങ്ങള് പ്രധാനമന്തിയെ ചുട്ടുകരിക്കാനും. പോയില്ല.
ഇന്ത്യ യുടെ സമ്പദു ഘടന ആകെ തകര്ന്നു.ചെറുകിട വ്യാപാരങ്ങളും വ്യവ സായങ്ങളും തകര്ന്നടി ഞ്ഞു.കാ ര്ഷിക മേഖല നാമാവശേഷമായി.നോട്ടു നി രോധന ത്തിന് കാരണമായിപ്പറഞ്ഞ കള്ളപ്പണ വ്യാപനം വെറും നുണയായി രു ന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പു റത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോ ട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി യതാ യി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോ ട്ടുകളാണു മൂല്യമില്ലാതാക്കി യത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി.
കള്ളനോട്ടു ഇല്ലാതാക്കാന് പുതിയ 2000 ത്തിന്റെ നോട്ടു അച്ചടിച്ചിറക്കിയതി ന്റെ ഏഴാം പക്കം തന്നെ അതിന്റെ കള്ളനോട്ടും ഇറങ്ങി.കള്ളനോട്ടടിക്ക് കേ രളത്തില് നിന്നും പിടിക്കപ്പെട്ടതില് പ്രമുഖന് മോഡിയുടെ പാ ര് ട്ടിയിലെ ഒരു പ്രാദേശിക നേതാവായിരുന്നു.
നോട്ടു നിരോധിക്കുന്നതിലൂടെ ഭീകരപ്രവര്ത്തനം നില യ്ക്കും എന്ന് അവകാ ശപ്പെട്ടതും വെറുതെ ആയിരുന്നു എന്ന് കണക്കുകള് തെളിവ് നല്കുന്നു. 2015-ല് ഭീകരാ ക്രമണങ്ങളില് 728 പേര് മരിച്ചെങ്കില് നോട്ടു നിരോധി ച്ച 2016-ല് 905 പേ രും 2017-ല് 812 ഉം 2018-ല് 940 പേരും കൊല്ലപ്പെടുകയുണ്ടായി.തുടര്ന്നു വന്നവര്ഷങ്ങളിലും ഭീകരാക്രമണവും ആള്നാശവും കൂടുകയാണ് ചെയ്തത്.
നോട്ടു നിരോധനം കൊണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങളൊ ന്നും നിറവേറ്റാന് കഴി ഞ്ഞില്ല എന്നാണു കഴിഞ്ഞ 5 വ ര്ഷത്തെ ഇന്ത്യയുടെ അവസ്ഥ പഠിക്കുന്ന ആര് ക്കും മ നസ്സിലാകുക.പിന്നെന്തിനു വേണ്ടി ആയിരുന്നു റിസര്വ്വ് ബാങ്കിനെ പോ ലും അറിയിക്കാതെ അതീവ രഹസ്യമായി മോഡിയും അദ്ദേഹത്തിന്റെ കിച്ച ന് കാബിനറ്റും മാത്രം അറിഞ്ഞു ഇരുട്ടിന്റെ മറവില് നോട്ടു നിരോധിച്ച ത്?
‘’നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ള യും നിയമാനുസൃതമാ ക്കപ്പെട്ട കവർച്ചയുമാണെ’’ന്നു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ അഭിപ്രായപ്പെട്ട താണ് വാസ്തവം.എന്നാല് കൊടകര കേസ്സോടുകൂടി കള്ളപ്പണ സോള് എജന്സി ബിജെപിയില് നിക്ഷി പ്തമാ ക്കുവാന് ചെയ്ത വന്‍ അട്ടിമറി ആയിരുന്നു നോട്ടു നിരോധനം എന്നാണ് വ്യക്തമാകുന്നത്. സാധാരണ പൌരനു 2 ലക്ഷ ത്തിനു മേലുള്ള ഏതു ക്രയവി ക്രയത്തിനും ചെക്ക് ഉപയോഗി ക്കണമെന്ന് നിയമം ഉണ്ടാക്കിയ കേന്ദ്ര സ ര്ക്കാ രിന്റെ പാര്ട്ടി കുഴല്പണ ഇടപാട് കൂസല് കൂടാ തെ നടത്തുന്നത് അതുകൊ ണ്ടാണ്.എല്ലാത്തരം കള്ളപ്പണ ഇടപാടുകളും മോഡിയും കൂട്ടരും കൂടി ബിജെപി വല്ക്കരിച്ചിരിക്കയാണെന്ന് സാരം. പുതുച്ചേരിയിലുംഗോവയിലും മദ്ധ്യപ്രദേ ശിലും മറ്റും ബിജെപി സര്ക്കാരുകളെ അവരോധിക്കാന് MLAമാരെ വിലയ്ക്കെ ടുക്കുവാ നും കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും തെര ഞ്ഞെടുപ്പില് സ്ഥാനാര്ഥികളെയും അന്യ പാര്ട്ടി നേതാ ക്കളെയും വോട്ടര്മാരെയും വില ക്കെടുക്കാനും കലാപമുണ്ടാക്കാനും നോട്ടു ഒഴുക്കിയതും ബിജെപി കുത്തക യാക്കി വച്ചിരിക്കുന്ന കള്ളപ്പണം ഉപയോഗിച്ചാണ്.കേരള ബിജെപി അദ്ധ്യക്ഷന് ഹെലിക്കോപ്റ്റര് ഉപയോഗി ച്ചുംകള്ളപ്പണക്കടത്ത് നടത്തി എന്ന് ആക്ഷേപമു യര്ന്നിരിക്കുന്ന സാഹചര്യത്തില് കള്ളപ്പണക്കടത്ത് ആ പാര്ട്ടിയുടെ അംഗീ കൃത നയമാക്കിയിരിക്കുന്നു എന്ന് വേണം കരുതാന്.
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍












Fans on the page