Total Pageviews
Monday, February 28, 2011
സ്ത്രീലമ്പടന്മാരുടെ തത്ത്വശാസ്ത്രം.
'നായ് കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ'എന്ന് പറയാറുള്ളത് വാസ്തവമാണെന്ന് സമീപകാല രാഷ്ട്രീയസംഭവങ്ങള്‍ തെളിയിക്കുന്നു.അമ്മയില്ലെങ്കില്‍ മോളായാലും മതി;മോളില്ലെങ്കില്‍ അമ്മയായാലും മതി എന്നത് സ്ത്രീലമ്പടന്മാരുടെ തിയറിയും വര്‍ഗ്ഗ സ്വഭാവവുമാണ്.അവര്‍ രാഷ്ട്രീയത്തിലെത്തിയാലും വിഷയലമ്പടന്മാരുടെ വര്‍ഗ്ഗ സ്വഭാവം കാണിക്കും.മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരേ അഴിമതി ആരോപണം ഒന്നും ഉന്നയിക്കാന്‍ കഴിയാഞ്ഞവര്‍ അദ്ദേഹത്തിന്റെ മകനെതിരേ ആരോപണം ഉന്നയിക്കുന്നതിനു പിന്നിലെ മന:ശാസ്ത്രവും രീതിശാസ്ത്രവും അതാണ്.
ഐസ്ക്രീം പെണ്‍ വാണിഭം,കോതമംഗലം പെണ്‍ വാണിഭം തുടങ്ങിയ സ്ത്രീപീഡന കേസുകളില്‍ എല്ലാം പ്രതിയായ ഒരു രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി പുത്രനായ അരുണ്‍ കുമാറിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.നിരവധി പെണ്‍ കുട്ടികളെ പിഴപ്പിച്ച ഈ മുന്‍ മന്ത്രി പെണ്‍ വാണിഭക്കേസുകളില്‍ നിന്നും രക്ഷപ്പെട്ടത് എങ്ങനെയെന്ന്,രക്ഷപ്പെടുത്തിയ സുഹൃത്തു തന്നെ രേഖകള്‍ ഹാജരാക്കി വെളിപ്പെടുത്തിയപ്പോള്‍ സമനില തെറ്റി പുതിയ കഥകള്‍ (ബോംബ് എന്ന് അദ്ദേഹം)മിനഞ്ഞെടുക്കുകയാണ്.കോടികള്‍ വാരിയെറിഞ്ഞ് പ്രതിസ്ഥാനത്തു നിന്നും മുമ്പ് ഒഴിവയെങ്കിലും ഇനിയും പെടുമോ എന്ന വേവലാതിയാണ് അദ്ദേഹത്തിനു മതിഭ്രമം ഉണ്ടാക്കിയത്.എന്നാല്‍ അത്തരം ഗുലുമാലുകളില്‍ ഒന്നും ചാടിയിട്ടില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഉമ്മന്‍ ചാണ്ടിയും മറ്റും ഈ സ്ത്രീജിതന്റെ പിച്ചും പേയും പറച്ചില്‍ ഏറ്റു പിടിക്കുന്നതില്‍ നിന്നും അവര്‍ക്കും മറ്റെന്തോ വിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്.
അവരെ അസ്വസ്ഥമാക്കുന്നത് പൊതുമുല്‍ മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട കൂട്ടുകക്ഷി നേതാവിന്റെ അവസ്ഥയാണ്.പെണ്ണു പിടിയനായ മറ്റൊരു സഖ്യകക്ഷിനേതാവ് അടുത്തു തന്നെ അകത്താകുമോ എന്ന ഭയമാണ്. "പെണ്‍ വാണിഭക്കാരനെയും പൊതുമുതല്‍ കളളനെയും ഇടവും വലവും താങ്ങിക്കൊണ്ടു നടന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കും?" എന്ന ജനത്തിന്റെ ചോദ്യത്തെ അഭിമുഖീകരിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്.
തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ വിശേഷിച്ചും.അതിനിടയ്ക്കാണ്,കൂനിന്മേല്‍ കുരു പോലെ,പാമോയില്‍ കേസില്‍ തന്നെക്കാള്‍ പ്രതിയാകാന്‍ അര്‍ഹന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന വാദവുമായി റ്റി.എച്ച്.മുസ്തഫ രംഗത്ത് എത്തുന്നത്.ഈസി വാക്കോവര്‍ എന്നു ധരിച്ച് ഭരണവും മുഖ്യമന്ത്രി പദവും ഒക്കെ കിനാവു കണ്ട് വിമോചന യാത്ര നടത്തിയവര്‍ക്ക് ഇതൊക്കെ സഹിക്കാവുന്നതിനും അപ്പുറമാണ്.അവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ഏതു വൈക്കോല്‍ തുരുമ്പിലും കയറിപ്പിടിക്കും എന്നു കേട്ടിട്ടുണ്ട്.ഏതു നായ്ക്കാട്ടത്തിലും കയറിപ്പിടിക്കും എന്ന് കേട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയും സംഘവും അതും ചെയ്തിരിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന വലിയ പാര്‍ട്ടി ഒരു സ്ത്രീപീഡകന്റെ ജല്പനങ്ങള്‍ വേദവാക്യങ്ങളായി എഴുന്നള്ളിച്ചു നടക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
എന്തൊക്കയൊ രാഷ്ട്രീയ രഹസ്യങ്ങള്‍ അടങ്ങിയ ബോംബ്,താന്‍ ഉമ്മന്‍ ചാണ്ടിയെ ഏല്പിച്ചിട്ടുണ്ട് എന്ന്
സ്ത്രീലമ്പട നേതാവ് നേരത്തേ വീമ്പടിച്ചിരുന്നു.അന്ന് ഈ ബോംബിന്റെ കാര്യം ചോദിച്ചപ്പോള്‍ നേതാവിന്റെ, റൗഫ് എന്ന മുന്‍ സുഹൃത്ത് പറഞ്ഞത് "അത് കൈയ്യിലിരുന്നു പൊട്ടാതെ അദ്ദേഹം സൂക്ഷിച്ചാല്‍ മതി"എന്നാണ്.അദ്ദേഹത്തിന്റെ വാക്ക് അറം പറ്റിയതു പോലെ ബോംബുകള്‍ ഓരോന്നായി യു.ഡി.എഫ് നേതാക്കളുടെ കൈയ്യിലിരുന്നു പൊട്ടുന്നതാണ് കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവും മുന്‍ ഭക്ഷ്യ മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശിനെതിരെ ഫയല്‍ ചെയ്ത വിജിലന്‍സ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പൊട്ടിയ ബോംബ്.ഉമ്മന്‍ ചാണ്ടിക്കെതിരെ മുസ്തഫ വാളോങ്ങിയതു പോലെ ഈ കേസ് ഉടലെടുത്തതും മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്.
ഇത്തരം രാഷ്ട്രീയ ബോംബുകളും പീഡനരഹസ്യ ബോംബുകളും കൈയ്യിലിരുന്നു പൊട്ടുന്നത് കണ്ട് അന്തം വിടുന്ന ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാകുമോ വിഷയലമ്പട നേതാവ് സ്വന്തം അണികളെക്കൊണ്ട് യഥാര്‍ത്ഥ ബോംബുണ്ടാക്കി പൊട്ടിക്കുന്നത്?
Fans on the page
Wednesday, February 16, 2011
യു.എന്നി ലെ കുഞ്ഞിത്തൊമ്മന്‍
വളരെ മുമ്പ് കേരള നിയമസഭയില്‍ കുഞ്ഞിത്തൊമ്മന്‍ എന്ന ഒരു സാമാജികന്‍ ഉണ്ടായിരുന്നു.
എങ്ങനെയോ ജയിച്ച് എം.എല്‍.എ ആയ ഒരു മാന്യന്‍.ഒരിക്കല്‍ തിരുവനന്തപുരം മൃഗശാലയില്‍ പുതിയതായി രണ്ടു കാണ്ഡാമൃഗങ്ങളെ കൊണ്ടുവരുന്നതു സംബന്ധിച്ച് വകുപ്പു മന്ത്രി പ്രസ്താവന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിത്തൊമ്മന്‍ ഉറങ്ങിപ്പോയി.അടുത്തിരുന്ന ഫലിതപ്രിയനും പ്രസംഗ ചതുരനുമായ ജോസഫ് ചാഴിക്കാടന്‍ കുഞ്ഞിത്തൊമ്മനെ കുത്തിയുണര്‍ത്തി പറഞ്ഞു:
"കുഞ്ഞിത്തൊമ്മാ നിങ്ങടെ സഭയ്ക്കു കൂടി ഒരെണ്ണം വേണമെന്നു പറ. ഇപ്പോള്‍ ചോദിച്ചാല്‍ ഒരെണ്ണം കിട്ടും".എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്നറിയാതെ, ഉറക്കച്ചടവില്‍ കുഞ്ഞിത്തൊമ്മന്‍ ചാടി എഴുന്നേറ്റ് "ഞങ്ങളുടെ സഭയ്ക്കും കൂടി ഒരെണ്ണം വേണം" എന്ന് ആവശ്യപ്പെട്ടു.
കുഞ്ഞിത്തൊമ്മന്റെ ഉറക്കം കുസൃതിക്കാരനായ ചാഴിക്കാടന്‍ മുതലാക്കിയതിനാല്‍ ഉടലെടുത്തതാണ് നിയമ സഭയിലെ ഈ ഹാസ്യ രംഗം.എങ്കിലും ഉത്തരവാദിത്വം മറന്ന് ഉറങ്ങിയ ഒരു സാമാജികനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ഇതു മൂലം നാണക്കേട് ഉണ്ടായി എന്നത് നേരാണ്.
കഴിഞ്ഞ ഒരു ദിവസം യു.എന്‍.അസംബ്ലിയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ കെട്ടിയ കോമാളി വേഷം ഇതിനേക്കാള്‍ എത്രയോ നാണം കെട്ടതായിരുന്നു?ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിദേശകാര്യമന്ത്രി പോര്‍ച്ചുഗീസ് മന്ത്രി വായിച്ചുപേക്ഷിച്ചു പോയ പ്രസംഗം എടുത്ത് വായിക്കുക!ഇതില്‍ പരം അപമാനം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനു വരാനുണ്ടോ?
ലോക ദൃഷ്ടിയില്‍ സ്വന്തം രാജ്യത്തെ പരിഹാസ്യമാക്കിയ ഈ പോക്കണം കേടു കാണിച്ചിട്ട് അതിനെ ന്യായീകരിക്കുകയാണ് ഈ ഭരണധുരന്ധുരന്‍ ചെയ്തത്.പോര്‍ച്ചുഗീസ് പ്രതിനിധി പ്രസംഗിച്ചപ്പോള്‍ ഇദ്ദേഹം കുഞ്ഞിത്തൊമ്മനെ പോലെ ഉറങ്ങുകയായിരുന്നിരിക്കണം.അല്ലെങ്കില്‍ പോര്‍ച്ചുഗീസ് പ്രസംഗത്തിന്റെ ഏതാനും വരികള്‍ വായിച്ചപ്പോഴെങ്കിലും തിരിച്ചറിയുമായിരുന്നു.
വീറ്റോ പവര്‍ ഉള്ള വന്‍ കിട രാഷ്ട്രങ്ങള്‍ പോലും ഭയഭക്തി ബഹുമാനങ്ങളോടെയായിരുന്നു യു.എന്‍.
അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദം ശ്രവിച്ചിരുന്നത്.വി.കെ.കൃഷ്ണമേനോനെ പോലുള്ളവര്‍ ആണ് അത്തരം അഭിമാനാര്‍ഹമായ സ്ഥാനം നമുക്കു നേടിത്തന്നത്.അതിപ്രഗത്ഭനായ അദ്ദേഹം ഇരുന്ന കസേരയിലാണല്ലോ ഇത്തരം സുന്ദരവിഡ്ഢികള്‍ അവരോധിതരായിരിക്കുന്നത്!മണിക്കൂറുകള്‍ നീണ്ട
പ്രസംഗത്തിനിടയില്‍ തളര്‍ന്നു വീണ വി.കെ.കൃഷ്ണമേനോന്‍,ബോധം തെളിഞ്ഞപ്പോള്‍ മുറിഞ്ഞുപോയ വാചകം പൂര്‍ത്തിയാക്കിക്കൊണ്ടാണ് പിന്നീട് തുടര്‍ന്നത് എന്നാണ് കേട്ടിട്ടുള്ളത്.അത്രയ്ക്ക് ജാഗരൂകവും ഊര്‍ജ്ജസ്വലവും ആയ വ്യക്തിത്വങ്ങളുടെ പിന്‍ഗാമികളായി ഇങ്ങനെയുള്ള കൊഞ്ഞാണന്മാരെ പറഞ്ഞു വിടുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ നൂറു വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.
ഡോ.ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരല്ല;കൃഷ്ണയെപ്പോലുള്ള മണ്ണുണ്ണികളാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍.മന്ത്രിപ്പണിക്ക് വാങ്ങിയ തുക മുഴുവന്‍ ഇദ്ദേഹത്തിനെ ക്കൊണ്ട് തിരിച്ചടപ്പിച്ച് ,മുക്കാലിയില്‍ കെട്ടി ചാട്ടവാറു കൊണ്ടടിച്ച് നാടുകടത്തുകയാണ് വേണ്ടത്.
Fans on the page
Saturday, February 12, 2011
പിള്ളയുടെ നിരപരാധിത്വം
ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ള, താന്‍ നിരപരാധിയാണെന്ന പതംപെറുക്കലുമായാണ് പത്രക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും നാടിനെ സേവിച്ചതിനു തനിക്കു വയസ്സുകാലത്ത് കിട്ടിയ പ്രതിഫലമാണ് ഇതെന്നും തന്റെ അന്ത്യം ജയിലിലായിരിക്കും എന്നും അദ്ദേഹം വിലപിക്കുന്നു.ഈ ദയനീയാവസ്ഥയി
ലും വി.എസ്.അച്യുതാനന്ദനെ അപവദിക്കാന്‍ പിള്ളയും പുത്രനും മറക്കുന്നില്ല.
പിള്ളയുടെയും മകന്റെയും മാത്രമല്ല യു.ഡി.എഫ്.നേതാക്കളുടെയും ദേഷ്യം മുഴുവന്‍ വി.എസ്സിനോടാണ്.
ഇവരുടെ പ്രതികരണം കേട്ടാല്‍ തോന്നുക ശിക്ഷ വിധിച്ചത് അദ്ദേഹമാണെന്ന്.വിചാരണക്കോടതി അഞ്ചു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച പിള്ളയെ ഹൈക്കോടതി വെറുതേ വിട്ടപ്പോള്‍ അപ്പീല്‍ പോകാതെ അദ്ദേഹത്തെ രക്ഷപ്പെടാന്‍ അനുവദിച്ച അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പൊതു മുതല്‍ കട്ടവനു കൂട്ടു നില്‍ക്കുകയാണു ചെയ്തത്.പിള്ള അധികാര ദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയെന്ന് കണ്ടെത്തിയതും വെളിപ്പെടുത്തിയതും വി.എസ് അല്ല.യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് കെ.സുകുമാരന്‍ കമ്മീഷനാണ്.ആദ്യം ശിക്ഷ വിധിച്ചത് വിചാരണക്കോടതിയും.
ബാലകൃഷ്ണപിള്ളയും മറ്റും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ അക്കമിട്ടു നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പിള്ളയ്ക്കും മറ്റു രണ്ടു പേര്‍ക്കും അഞ്ചു വര്‍ഷത്തെ തടവു വിധിച്ചത്.വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതിയില്‍ തീര്‍പ്പു കല്പിച്ച ജഡ്ജി പിള്ളയെ വെറുതേ വിട്ടത് വേണ്ടത്ര പരിശോധന കൂടാതെയാണെന്ന് ഇപ്പോള്‍ സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുകയാണ്.കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത് കോഴ വാങ്ങിയിട്ടാണ് എന്ന് കോഴ കൊടുത്തവര്‍ തന്നെ പരസ്യപ്പെടുത്തിയിരിക്കയാണ്.ആ നിലയ്ക്ക് ജ. സുകുമാരന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച തെളിവുകളും വിചാരണക്കോടതി കണ്ടെത്തിയ തെളിവുകളും പിള്ളയെ വെറുതവിട്ട ഹൈക്കോടതി ജഡ്ജി കാണാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോയി തിരക്കേണ്ടതില്ല.
"പൊതു മുതല്‍ കട്ടു തിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്" എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ഈ വിധിയുടെ ഗുണപാഠം.
അച്യുതാനന്ദന്‍ തന്നോട് രാഷ്ട്രീയമായി പക പോക്കുകയാണ് എന്നാണ് പിള്ളയുടെയും സഘത്തിന്റെയും കൂട്ട വായ്ത്താരി.രാഷ്ട്രീയ പകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തോന്നേണ്ടത് ഉമ്മന്‍ ചാണ്ടിയോടല്ലേ?പിടിക്കപ്പെടുമ്പോള്‍ കക്കുന്നവര്‍ സഹതാപം കിട്ടാന്‍ പറയുന്ന ഒരോ അടവുകളാണ് ഇതൊക്കെ.വീടു കുത്തി തുറന്ന് മോഷ്ടിക്കുന്നവനും ഖജനാവു കക്കുന്നവനും ഇക്കാര്യത്തില്‍ പിന്തുടരു
ന്നത് ഒരേ പാത തന്നെ.അതുപോലെ തന്നെയാണ് താന്‍ നിരപരാധിയാണെന്ന പിള്ളയുടെ വാദവും.താനുണ്ടായതു കൊണ്ടാണ് ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയായത് എന്നു വീമ്പു പറയുന്ന പിള്ള,കരാറു തുക കൂട്ടിക്കൊടുത്തത് സര്‍ക്കാരിനെ ഗുണപ്പെടുത്താനോ,സ്വന്തം പാര്‍ട്ടിക്കരനായ
(ഇപ്പോള്‍ അയാള്‍ മാണിയുടെ കൂടെയാണ്) കരാറുകാരനെ കനപ്പിക്കാനോ എന്നു വ്യക്തമാക്ക
ണം.സെക്യൂരിറ്റി തുക അഞ്ചിലൊന്നായി കുറച്ചത് ആരെ സഹായിക്കാനായിരുന്നു?നിലവിലുള്ള ചട്ടങ്ങള്‍ക്കു വിരുദ്ധമായി കാലി സിമന്റ് ചാക്ക് ഏതാണ്ടു മുഴുവനും തന്നെ കൈക്കലാക്കുവാന്‍ കരാറുകാരനെ സഹായിക്കുന്ന ഉത്തരവിറക്കിയത് ജനങ്ങള്‍ക്കു നന്മ ചെയ്യാനായിരുന്നോ? ഇലക്ട്രിസിറ്റി ബോഡിന്റെ പരമാധികാരത്തില്‍,മന്ത്രി അനധികൃതമായി കൈകടത്തിയാണ് ഇതൊക്കെ ചെയ്തതെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
മന്ത്രിയായാല്‍ എന്തും ചെയ്തുകളയാം എന്ന പിള്ളയുടെ മാടമ്പി മനോഭാവത്തിനേറ്റ തിരിച്ചടിയാണ് ഈ വിധി.താന്‍ ഒരു വലിയ ജന്മിയുടെ മകനായതു കൊണ്ടാണ് ഇതുവരെ തെണ്ടാതിരുന്നത് എന്ന് കൂടെ
ക്കൂടെ പറയുന്ന പിള്ള,സ്വന്തക്കാരനായ കരാറുകാരനു കോടികള്‍ വഹിച്ചു കൊടുത്തത് ആ ജന്മിയുടെ സമ്പാദ്യത്തില്‍ നിന്നല്ല എന്നത് മറക്കുന്നു.
തിരുവിതാം കൂറിലെ പേരു കേട്ട സമ്പന്നരുടെ പട്ടികയിലൊന്നും പിള്ള അവകാശപ്പെടുന്ന അച്ഛന്‍ ജന്മിയെ കണ്ടിട്ടില്ല.അരഡസനോളം മക്കളുണ്ടായിരുന്ന അദ്ദേഹം സ്വത്തു മുഴുവന്‍ ഏക മകനായ മുന്‍ മന്ത്രിക്കു നല്‍കിയെന്നു വിശ്വസിക്കാന്‍ പ്രയാസം.അച്ഛന്റെ സമ്പാദ്യം കൊണ്ടൊന്നും പിള്ള കാട്ടിയിട്ടുള്ള ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും കേസ്സിനും മറ്റു നേരമ്പോക്കുകള്‍ക്കും തികയില്ല എന്ന് നാട്ടുകാര്‍ക്ക് അറിയാം.പിതൃസ്വത്തിന്റെ എത്രയോ മടങ്ങ് അധികം സമ്പത്ത് രാഷ്ട്രീയ വ്യവസായ
ത്തിലൂടെ മ്പാദിച്ചിട്ടുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?അവയില്‍ ഒരു കച്ചവടത്തിലാണ് ഇപ്പോള്‍ സുപ്രീം കോടതി കയറി പിടിച്ചിരിക്കുന്നത്.ഈ കേസ്സിനു തന്നെ ലക്ഷങ്ങള്‍ ചെലവായി എന്നാണ് പിള്ള പറയുന്നത്.അതു വാസ്തവമാണെങ്കില്‍ കൂടി ലാഭം പിള്ളയ്ക്കാണ്.സര്‍ക്കാരിനെ വെട്ടിച്ച രണ്ടു കോടിയില്‍ നിന്ന് ഏതാനും ലക്ഷം ചെലവായാലും ബാക്കി മീതിയല്ലേ?ഖജനാവിനു വരുത്തി
യ നഷ്ടം പിള്ളയുടെയും കൂട്ടു കള്ളന്മാരുടെയും കൈയ്യില്‍ നിന്നു വസൂലാക്കാനുള്ള ഉത്തരവു കൂടി സുപ്രീം കോടതി പുറപ്പെടുവിക്കേണ്ടിയിരുന്നു.
കാശു കൊടുത്തോ ജാതി പറഞ്ഞോ മറ്റു നേരമ്പോക്കുകള്‍ക്കു വഴിയൊരുക്കിയോ പിള്ള ഹൈക്കോ
ടതിയില്‍ നിന്നു നേടിയ അനുകൂല വിധി,സര്‍ക്കാര്‍ നിലപാടിനു വിരുദ്ധവും ഖജനാവിനു നഷ്ടം വരു
ത്തുന്നതും ആയിട്ടും പ്രതിയെ സഹായിക്കുകയാണ് അന്നത്തെ യു.ഡീ.എഫ് സര്‍ക്കാര്‍ ചെയ്തത്.ഈ തരവഴി മുന്‍ കൂട്ടി മനസ്സിലാക്കിയ വി.എസ്.അച്യുതാനന്ദന്‍ കേസ്സില്‍ കക്ഷി ചേര്‍ന്നതു കൊണ്ടാണ് ഇപ്പോഴെങ്കിലും കള്ളന്മാര്‍ ശിക്ഷിക്കപ്പെട്ടത്.കാവല്‍ക്കാര്‍ കള്ളനു കൂട്ടു നിന്നപ്പോള്‍ കാവല്‍ക്കാരന
ല്ലാത്ത വി.എസ്.ആണ് യഥാര്‍ത്ഥ കാവല്‍ക്കാരന്റെ ചുമതല നിറവേറ്റിയത്.ഭരണഘടനാ ബാദ്ധ്യത കാറ്റില്‍ പറത്തിയവരാണ് പ്രതിയുടെ കണ്ണീരൊപ്പാന്‍ പരസ്പരം മത്സരിക്കുകയും സംസ്ഥാന താല്പര്യത്തിനു വേണ്ടി നില കൊണ്ടയാള്‍ക്കു നേരേ തെറിയഭിഷേകം നടത്തുകയും ചെയ്യുന്നത്.
പൊതു മുതല്‍ കള്ളന്മാരെയും പെണ്ണു പിടിയന്മാരെയും ചുമലിലിരുത്തി അച്ച്യുതാനന്ദന്‍ സര്‍ക്കാരി
നെതിരെ കുറ്റപത്രം നല്‍കാന്‍ പോയവര്‍ക്ക് ആ സാമൂഹിക വിരുദ്ധരെ ന്യായീകരിക്കാതെ തരമില്ല
ല്ലോ.പക്ഷേ ഖജനാവു കട്ട ബാലകൃഷ്ണ പിള്ളയ്ക്ക് രക്തസാക്ഷി പരിവേഷം നല്‍കാന്‍ വെപ്രാളപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു പോയ ഒരു കാര്യമുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് മുമ്പ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ വീഴ്ത്തിയ ജൂഡാസ് ആണ് അദ്ദേഹമെന്ന്.
Fans on the page
Thursday, February 3, 2011
ജുഡീഷ്യറിയും മരുമക്കളും
"അമ്മായി അപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു സംബന്ധം ബഹു സംബന്ധം!" എന്ന് ഒരു പഴയ സിനിമാ പാട്ടിലുണ്ട്.അത് "അമ്മായി അപ്പന്‍ ജഡ്ജിയാണെങ്കില്‍ സംബന്ധം ബഹു സംബന്ധം"
എന്ന് മാറ്റിപ്പാടാമെന്ന അവസഥയാണ് രാജ്യത്തിപ്പോള്‍. അത്തരത്തിലുള്ള വാര്‍ത്തകളാണ് നാടെങ്ങും പ്രചരിക്കുന്നത്.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ രണ്ടു മരു മക്കള്‍ അനധി
കൃതമായി കോടികള്‍ സമ്പാദിച്ചതിന്റെ സചിത്ര വിവരണങ്ങള്‍ മാദ്ധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് അധിക നാളായില്ല.അതിനു മുമ്പ് ഇതാ വരുന്നു പുതിയ വെളിപ്പെടുത്തലുകള്‍,മറ്റൊരു മുന്‍ജഡ്ജിയേയും മരുമകനെയും ചേര്‍ത്ത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് സിബി ഐക്കു വിടണമെന്ന ഹര്‍ജി തള്ളി വിധിപ്രസ്താവിച്ചത് ജഡ്ജി നാരായ
ണക്കുറുപ്പ് 40 ലക്ഷം രൂപാ കോഴവാങ്ങിയിട്ടാണ് എന്ന് കോഴ കൊണ്ടു ചെന്ന് ഏജന്റിനു കൊടുത്ത ആള്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.ജഡ്ജി നേരിട്ടല്ല പണം കൈപ്പറ്റിയതെന്നും അദ്ദേഹത്തിന്റെ മരുമകനാണ് 'ദക്ഷിണ' വാങ്ങിയതെന്നും അയാള്‍ പറയുകയുണ്ടായി.കോഴ വാര്‍ത്ത പുറത്തു വന്ന ഉടന്‍ തന്നെ ബഹു.ജഡ്ജിയദ്ദേഹം കൈയ്യോടെ നിഷേധിച്ചു.റിപ്പോര്‍ട്ടര് മാരുടെ മുമ്പില്‍ വാര്‍ത്ത നിഷേധിക്കുന്ന ജഡ്ജിയുടെ മുഖം കണ്ടാല്‍ തന്നെ 'കുറുപ്പിന്റെ മനസ്സില്‍ കറുപ്പില്ല' എന്ന് ആര്‍ക്കും ബോദ്ധ്യമാകും!
അപ്പോഴാണ് ആണ്ടു,മാസം,തീയതി, സ്ഥലം,ഇടനലക്കാരന്‍ ആദിയായ സകല വിവരങ്ങളും സഹിതം പണം കൊടുത്ത വ്യക്തി മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്.അയാള്‍ക്കെതിരേ കേസ്സു കൊടു
ക്കുമെന്നാണ് ജഡ്ജിയുടെയും മരുമകന്റെയും വീമ്പു പറച്ചില്‍."കേരള ഹൈക്കോടതിയില്‍ പണം വാങ്ങിയ ഒരു ജഡ്ജിയേ ഉള്ളൂ.അദ്ദേഹം ഇവിടെ വച്ച് സാമാന്യമായി പണം വാങ്ങിയിരുന്നു.ഇവിടെ നിന്നു പോയതിനു ശേഷവും തരക്കേടില്ലാത്ത രീതിയില്‍ വാങ്ങിച്ചു."എന്ന് ജനുവരി 23 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അഭിമുഖത്തില്‍,അഡ്വ.ജയശങ്കര്‍(ഇന്ത്യാ വിഷന്‍ വാരാന്ത്യകന്‍)സൂചിപ്പിച്ചിരു
ന്നു.പക്ഷേ ആരാണ് ഈ ന്യായാധിപന്‍ എന്നു കൃത്യമായി പറഞ്ഞിരുന്നില്ല.ഒരു 'ക്ലൂ'വും നല്‍കാതെ മൂടുപടം ഇട്ട് ജയശങ്കര്‍ അവതരിപ്പിച്ച ജഡ്ജിയെ ഇത്ര വേഗം തിരിച്ചറിയാനാകുമെന്ന് കരുതിയിരുന്നില്ല.
കുഞ്ഞാലിക്കുട്ടിയും ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫും തമ്മിലുള്ള അടുക്കളപ്പോര് അശ്ലീലകരമാണെ
ങ്കിലും ഇത്തരം പല വിവരങ്ങളും പുറത്തു വരുന്നത് ഗുണകരമാണ്.കെ.ജി.ബാലകൃഷ്ണന്റെ മരുമക്ക
ളിലൂടെ ദുര്‍ഗ്ഗന്ധം വമിപ്പിച്ചു തുടങ്ങിയ ജുഡീഷ്യറി, മറ്റൊരു ജഡ്ജിയുടെ മരുമകന്‍ വഴി വീണ്ടും നാറുക
യാണ്.ജനാധിപത്യത്തിന്റെ മുഖ്യമായ മൂന്നു തൂണുകളില്‍ സാധാരണ ജനങ്ങള്‍ ഏറ്റവും അധികം വിശ്വസിച്ചിരുന്നതും നീതിക്കുള്ള അന്തിമ ആശ്രയമായി കരുതിയിരുന്നതും ജുഡീഷ്യറി എന്ന തൂണിനെ
യാണ്.അതിന്റെ വിശ്വാസ്യതയും അപ്രമാദിത്വവും നിഷ്പക്ഷതയുമാണ് ഇപ്പോള്‍ തകര്‍ന്നു കൊണ്ടിരി
ക്കുന്നത്.
ജ.കെ.ജി.ബാലകൃഷ്ണന്‍ അനധികൃത മായി സ്വത്തു സമ്പാദിച്ചതിന് സാഹചര്യത്തെളിവുകളേ ഉള്ളൂ.ജ.
നാരായണകുറുപ്പിന്റെ കാര്യത്തില്‍ കോഴ കൊടുത്ത ആള്‍ അതിന്റെ വിശദാംശങ്ങള്‍ പരസ്യമായി ആവര്‍ത്തിക്കുകയാണ്. അതിനേക്കാള്‍ വലിയ തെളിവ്,ജ.നാരായണക്കുറുപ്പിന്റെ സ്വന്തം വാക്കുകള്‍ തന്നെയാണ്.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട പെണ്‍ വാണിഭക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണം എന്ന ഹര്‍ജി തള്ളുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നു സമ്മതിച്ചിട്ട്,തള്ളാന്‍ പറഞ്ഞ ന്യായമാ
ണ് അദ്ദേഹത്തിന്റെ തനിനിറം വ്യക്തമാക്കുന്നത്.'കുഞ്ഞാലിക്കുട്ടി തുടങ്ങി പല ഉന്നതന്മാരും ഉള്‍പ്പെട്ട ഇത്തരം ഒരു കേസ് സിബിഐ അന്വേഷിക്കേണ്ട അവശ്യമില്ല'പോലും!ഈ മൊഴിമുത്തുകള്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പകര്‍പ്പില്‍ നിന്നല്ല; അദ്ദേഹം നേരിട്ട് ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് പറയുന്നത് കേട്ടും കണ്ടും ജനം മനസ്സിലാക്കിയതാണ്.വിധിന്യായത്തിന്റെ വിശേഷങ്ങള്‍ അജിത വെളി
പ്പെടുത്തിയിട്ടുണ്ട്."പാശ്ചാത്യ രാജ്യങ്ങളിലൊക്കെവ്യഭിചാരം അത്ര ഗുരുതരമായ കാര്യമായി ആരും കണ
ക്കാക്കുന്നില്ല." തുടങ്ങിയ പുത്തന്‍ അറിവുകളും ഹര്‍ജി തള്ളുന്നതിന് ന്യായീകരണങ്ങളായി ജഡ്ജിയേ
മാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നണ് അജിത വെളിപ്പെടുത്തിയത്.
ഉന്നതന്മാര്‍ ഉള്‍പ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കാന്‍ പാടില്ല എന്ന് ഏതു പീനല്‍ കോഡില്‍ നിന്നാണ്
ബഹു.ജഡ്ജി കണ്ടുപിടിച്ചത്?ആരണ് ഈ ഉന്നതര്‍?ഉന്നതരെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡ
മെന്താണ്?പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം നോക്കിയാണോ ഉന്നതരെ കണ്ടെത്തുന്നത്?
അതോ കൊടുക്കുന്ന പൊതി
ക്കെട്ടിന്റെ കനത്തിന്റെ അടിസ്ഥാനത്തിലോ?മുന്‍ കേന്ദ്ര മന്ത്രിയേക്കാള്‍ ഉന്നതനാണോ മുന്‍ സംസ്ഥാന വ്യവസായമന്ത്രി?മുന്‍ കേന്ദ്ര മന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.അന്വേഷണ ഫലമായി ഇപ്പോള്‍ അദ്ദേഹം അഴിക്കുള്ളിലുമായി.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ വാക്ക് ആരു വിശ്വസിക്കാനാണ്? എന്നാണ് ജഡ്ജിയുടെ മറ്റൊരു ചോദ്യം.ഇത് ആദ്യം ചോദിച്ചത് കുഞ്ഞാലിക്കുട്ടിയാണ്.ഇപ്പോള്‍ യു.ഡി.എഫിലെ നേതാക്കളും ചോദിച്ചു കൊണ്ടിരിക്കുന്നു.കൊലപാതകിയും കള്ളനും ഒക്കെ ക്രിമിനലുകള്‍ ആണെന്നാണല്ലോ നമ്മള്‍ കരുതുന്നത്?ഒരുകള്ളന്‍ സ്വമേധയാലോ പോലീസിന്റെ വിരട്ടലിന്റെ ഫലമായോ താന്‍ ഒറ്റയ്ക്കല്ല മോഷണം നടത്തിയതെന്നും വേറേ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നെന്നും പറഞ്ഞാല്‍, കള്ളന്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ച് പോലീസ്, അന്വേഷണം അവസാനിപ്പിക്കുമോ? ചോര പുരണ്ട കത്തിയുമായ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടു വരികയാണെന്ന് കൊലപാതകി പോലീസ് സ്റ്റേഷനില്‍ ചെന്നു പറഞ്ഞാല്‍ ക്രമിനലിന്റെ മൊഴി എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ച് അയാളെ ഓടിച്ചു വിടുമോ?സ്ത്രീ പീഡനവും കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ പെടുമെന്ന് ജഡ്ജിയങ്ങൂന്നിന് അറിയാത്തതാണോ?ആ നിലയ്ക്ക് കുഞ്ഞാലിക്കുട്ടി പറയുന്നത് എങ്ങനെ വിശ്വസിക്കും?കുഞ്ഞാലിക്കു
ട്ടിയുമായി ബന്ധപ്പെട്ട കര്യങ്ങള്‍ പറയാന്‍ ഏറ്റവും യോഗ്യന്‍ റൗഫ് തന്നെയാണ്.കാരണം
'കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ' എന്നതു തന്നെ.
സുപ്രീം കോടതി വരെ തള്ളിയ കേസ്,പഴയ കാര്യങ്ങള്‍ പറഞ്ഞു നിരപരാധിയെ വേട്ടയാടുന്നു തുടങ്ങി നിരവധി എതിര്‍ വാദങ്ങളുമായി മുസ്ലീം ലീഗും മറ്റു പലരും കണ്ണാക്കു കാട്ടി സഹതാപം നേടാന്‍ ശ്രമിക്കുന്നുണ്ട്.കേസ് തള്ളപ്പെട്ടത് എങ്ങനെ എന്നുള്ള റൗഫിന്റെ വെളിപ്പെടുത്തല്‍ പുതിയതാണ്.അനുകൂല വിധി ലഭിക്കാന്‍ ജഡ്ജിമാര്‍ക്കു കൊടുത്ത കൈമടക്കിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണു പുറത്തു വരുന്നത്.മന്ത്രി ആയിരിക്കേ താന്‍ വഴിവിട്ട് പലതും ഭാര്യാസഹോദരീ ഭര്‍ത്താവിനു ചെയ്തു കൊടുത്തെന്ന് കുഞ്ഞാലിക്കുട്ടി കുമ്പസാരിച്ചത് പുതിയ കാര്യമാണ്.അത് സത്യപ്രതിജ്ഞാ ലംഘനം ആണ് എന്നു ചില ചാനല്‍ കാര്‍ വെളിപ്പെടുത്തിയപ്പോള്‍ വൈകുന്നേരം മൊഴി മാറ്റി പ
റഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയതു പോലും ഏറ്റവും നൂതനമായ സംഗതിയാണ്.മന്ത്രി ആയിരുന്നപ്പോള്‍ ചില കാര്യങ്ങള്‍ റൗഫിനു ചെയ്തു കൊടുത്തതിനെ പറ്റിയാണ് കുഞ്ഞാലിക്കുട്ടി ഉദ്ദേശിച്ചതെന്ന് ടി
പ്പണിയുമായി ഉമ്മന്‍ ചാണ്ടിയും എത്തി.
വഴിവിട്ടും ചട്ടവിരുദ്ധമായും ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് താന്‍ പശ്ചാത്തപിക്കുന്നു എന്ന് പരസ്യമായി പറഞ്ഞത്?മന്ത്രി പദത്തിലിരിക്കുമ്പോള്‍ നിയമ വിധേയമായിട്ടാണ് സഹായം ചെയ്തു കൊടുത്തതെങ്കില്‍ എന്തിനാണ് കുമ്പസാരം? ഇനി അങ്ങനെ ഒന്നും ചെയ്യില്ലെന്നു പാണക്കട് ശിഹാബ് തങ്ങള്‍ക്ക് മരിക്കും മുമ്പ് വാക്കു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞത്, നേരായ വഴിക്കു ചെയ്ത കാര്യങ്ങളെ കുറിച്ചാണോ?കക്കാന്‍ പഠിച്ച കുഞ്ഞാലിക്കുട്ടിയെ നില്‍ക്കാന്‍ പഠിപ്പിച്ചത് റൗഫാണ് എന്നാണ്,അ
റിയാതെ വായില്‍ നിന്നു ചാടിപ്പോയ പശ്ചാത്തപ വാക്കുകള്‍ വെളീവാക്കുന്നത്.
നീതിന്യായ പീഠങ്ങളുടെ അടിയില്‍ നിന്നും അഴിമതിയുടെ ദുര്‍ഗ്ഗന്ധം വമിച്ചിട്ടും ഇവിടുത്തെ അഭിഭാഷക,
ന്യായാധിപ സമൂഹം പുലര്‍ത്തുന്ന നിസ്സംഗത അപലപനീയമാണ്.ജ. ബാലകൃഷ്ണനെതിരെ ശബ്ദ മുയര്‍ത്തുകയും അദ്ദേഹത്തിന്റെ അവിഹിത സമ്പാദ്യത്തെപ്പറ്റി സിപി എം ദീക്ഷിക്കുന്ന മൗനം കുറ്റകരമാണെന്നു പറയുകയും ചെയ്ത ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ.നാരായണക്കുറുപ്പിന്റെ കോഴ വാങ്ങലിനു നേരെ പുലര്‍ത്തുന്ന മൗനത്തെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്?ബാലകൃഷ്ണനെ
തിരേ പ്രമേയം പാസ്സാക്കിയ ബാര്‍ അസ്സോസിയേഷനുകള്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല.ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകര്‍ക്ക് കേസ്സുകള്‍ കൂടുതല്‍ കിട്ടുക സ്വാഭാവികമാണെന്ന് പറഞ്ഞ് ബാലകൃഷ്ണ ജാമാതാക്കളുടെ അനധികൃത സ്വത്തു സമ്പാദ്യത്തെ ന്യായീകരിക്കുകയും അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കൃഷ്ണയ്യര്‍ക്കു മേല്‍ ജാതിസ്പര്‍ദ്ധ ആരോപിക്കുകയും ചെയ്ത അഡ്വ.രാം കുമാര്‍ ഇപ്പോള്‍ അനങ്ങാതിരിക്കുന്നത് ജാതിസ്നേഹം കൊണ്ടാണോ?
വക്കീലയിരുന്നപ്പോള്‍ നല്ലവണ്ണം കേസ് വാദിച്ചു ജയിക്കുന്നതിന് നല്ല ഫീസ് വാങ്ങിയ ആള്‍,ജഡ്ജിയായ
പ്പോള്‍ നല്ല വിധിന്യായം(നീതി പൂര്‍വ്വം ആകണമെന്നില്ല) എഴുതുന്നതിനു കനത്ത ഫീസ് വസൂലാ
ക്കുന്നതില്‍ എന്താണ് തെറ്റ്?അതിനെ കോഴ, കൈക്കൂലി, കൈമടക്ക്,എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കുകയും വിലയിടിച്ചു കാണിക്കുകയും ചെയ്യുന്നതാണു കുഴപ്പം!!!
Fans on the page
Subscribe to:
Posts (Atom)