Total Pageviews

Thursday, May 26, 2016

വെള്ളാപ്പള്ളിയും മകനും രാജി വയ്ക്കണം.


ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട്‌ ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സ്വന്തം കാര്യസാദ്ധ്യത്തിനും കുടുംബ രക്ഷയ്ക്കും വേണ്ടി ബി.ഡി.ജെ.എസ്‌. എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്ക്കരിച്ച്‌ അതിനെ ഒരു കൊലയാളി,ദേശ വിരുദ്ധ,വര്‍ഗ്ഗീയപ്പാര്‍ട്ടിയുടെ തൊഴിത്തില്‍ കൊണ്ടു കെട്ടുകയും ചെയ്തു വെള്ളാപ്പള്ളിയും മകനും. ശ്രീനാരാ യണനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരള ജനത ആ പാര്‍ട്ടിയെ പാടേ നിരാക രിക്കുകയും ചെയ്തു.വര്‍ഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട്‌ അച്ഛനും മകനും കൂടി ബി.ജെ.പി മുന്നണിക്കു വേണ്ടി നടത്തിയ ഹെലിക്കോപ്റ്ററോട്ടം എസ്‌.എന്‍.ഡി.പി യോഗം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനും സാമുദായിക സ്പര്‍ദ്ധയും മത വിദ്വേഷവും വര്‍ദ്ധിപ്പി ക്കാനും മാത്രമാണ്‌ ഉതകിയത്‌.മഹാകവി കുമാരനാശാ നെയും റ്റി.കെ.മാധവനെയും പോലുള്ള മുന്‍ ജനറല്‍ സെക്രട്ടറിമാര്‍ കഷ്ടപ്പെട്ട്‌ പടുത്തുയര്‍ ത്തിയ പ്രസ്ഥാന ത്തെ നാമാവശേഷമാക്കുകയും പൊതുജനമദ്ധ്യത്തില്‍ സംഘടനയെ യും ഗുരുദേവ ദര്‍ശനങ്ങളെയും അപഹാസ്യമാക്കുകയും ചെയ്ത പിതാവും പുത്രനും ഇനി ഒരു നിമി ഷം പോലും എസ്‌.എന്‍.ഡി.പി.യോഗത്തിന്‍റെ നേതൃത്വ ത്തില്‍ തുടരാന്‍ പാടില്ല.ബി.ജെ.പി.മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചരണ വേദിയില്‍ വച്ച്‌ അതി നിന്ദ്യമായ രീതിയില്‍ അപമാനിക്കപ്പെട്ടിട്ടും ചാതുര്‍ വര്‍ണ്യ വ്യവ സ്ഥിതിയുടെ ആരാധകരായ ബി.ജെ.പി നേതാക്കളുടെ കാലു നക്കി നിന്ന വെള്ളാപ്പള്ളിയോ സന്തതിയോ സ്വമേ ധയാ സ്ഥാനമൊഴിയുമെന്നു കരുതാന്‍ വയ്യ.ആസ്ഥിതി ക്ക്‌ ആത്മാഭിമാനമുള്ള യോഗം പ്രവര്‍ത്തകര്‍ നാണവും മാനവും കെട്ട ഈ നികൃഷ്ട ജന്‍മങ്ങളെ പിടിച്ചിറക്കി ഗുജറാത്തിലേക്ക്‌(അവിടമാണല്ലോ സംഘികളുടെ മാതൃ കാ പുണ്യഭൂമി)നാടു കടത്തണം.






Fans on the page

No comments: