Total Pageviews

Saturday, October 17, 2020

ഓര്‍മ്മകളുടെ പ്രളയം


തീവ്രമായ ജീവിതാനുഭവങ്ങള്‍, അതീവ ലളിതമായ ഭാഷയില്‍ ഉള്ളില്‍ തട്ടും വിധം വായനക്കാരി ലേക്ക് പകരുന്ന കുറിപ്പുകളുടെ സമാഹാരമാണ് ദേവി.ജെ.എസ്സിന്റെ ഓര്‍മ്മകളിലെ പെരുമഴ കള്‍’’ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നവയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാം തന്നെ. നര്‍മ്മവും ആത്മ പരിഹാസവും സാമൂഹിക വിമര്‍ശനവും ഇതില്‍ ഉടനീളം കാണാം.ഇത്ര നിസംഗ തയോടെ അതി കഠിനമായ അനുഭവങ്ങളെ എങ്ങനെ നോക്കിക്കാണാന്‍ കഴിയുന്നു എന്ന് നാം ആത്ഭുതപ്പെട്ടു പോകും.ദേവിയുടെ, ഇതിനു മുമ്പുള്ള സാന്ത്വന സ്പര്‍ശങ്ങള്‍എന്ന പുസ്തകം വായിച്ചി ട്ടുള്ളവര്‍ക്ക് അവരുടെ നര്‍മ്മ സമ്പന്നമായ ഇതിലെ ആഖ്യാന രീതികണ്ട് വിസ്മയം കൂറാതെ തരമില്ല. അതീവ ഗുരുതരമായ മഹാരോഗത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് സാന്ത്വന സ്പര്‍ശത്തിലുള്ളത്.                                                                                                                                                                                                                                                                         അതുപോലെതന്നെ ആത്മാംശമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിലെ മിക്ക കുറിപ്പുകളും പിറവിയെടുത്തിട്ടുള്ളത്.ഒറ്റയിരിപ്പില്‍ ആരും വായിച്ചു പോകുന്നതാണ് എല്ലാ കുറിപ്പുകളും.വ്യക്തികളെയും  സംഭവങ്ങളെയും നിരീക്ഷിക്കുന്നതില്‍ ഗ്രന്ഥകര്ത്ത്രി പുലര്‍ത്തുന്ന സൂക്ഷ്മത അന്യാദൃശ്യമാണ്.’’മരണം ദുര്‍ബ്ബലം’’എന്ന കുറിപ്പ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.മരണം മനുഷ്യനില്‍ ഏല്പിക്കുന്ന ആഘാതത്തിനും ദു:ഖാചരണത്തിനും വന്ന പരിണാമം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.നൂറ്റിരണ്ട് വയസ്സുള്ള അച്ഛന്‍നിര്യാതനായ പ്പോള്‍ പുത്രി മോളേ എന്നുള്ള വിളി കേട്ടു കൊതി തീര്‍ന്നില്ലല്ലോ അച്ഛ “എന്ന് പറഞ്ഞു നിരവധി തവണ നിലവിളിക്കുന്നതു കേട്ട് ഒരാള്‍’ഇത്രയും വര്‍ഷം കേട്ടത് പോരെ’’ എന്ന് പരിഹസി ക്കുന്ന തും,ഏതോ മാരക രോഗം വന്നു യുവാവ് മരിച്ചപ്പോള്‍ അവന്റെ അമ്മ,അവന്‍ ജനിച്ചതുമുതലുള്ള കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുഒരു രാത്രി മുഴുവന്‍ വിലപിക്കുന്നത് കണ്ട് ഇങ്ങനെ കിടന്നു നിലവിളിക്കുന്ന തെന്തി ന് എന്ന് പലരും പിറുപിറുക്കുന്നതും വൃദ്ധനായ സഹോദരന്റെ വേര്‍പാടില്‍ വൃദ്ധയായ സഹോദരി ഗാനാലാപം പോലെ കരയുന്നത് കേട്ട് പലരും ചിരിക്കുന്നതും കണ്ടിട്ടുള്ള ഗ്രന്ഥകാരി കാലം മാറിയപ്പോള്‍ വന്ന പ്രതികരണ വ്യത്യാസങ്ങളെ അതിശയോക്തി തെല്ലുമി ല്ലാതെവിവരിക്കുന്നു:’’മരിച്ചത് ആരായാലും ദു:ഖാചരണം ഇന്ന് കാര്യമാത്രപ്രസക്തമാണ്.ശവ സംസ്ക്കാരം കഴിഞ്ഞാല്‍ തീര്‍ന്നു....എങ്ങനെയെങ്കിലും  അഞ്ചിനോ ഏഴിനോ ഒരു ചടങ്ങ് നടത്തി എല്ലാവരും അവരവരുടെ വഴിക്ക് പോകുന്നു.ജീവിതം ഇന്ന് വളരെ ഫാസ്റ്റാണ്.ദു:ഖിച്ചിരിക്കാന്‍ ആര്‍ക്കാണ് നേരം.ദു:ഖമില്ലെന്നല്ല .അതില്‍ നിന്നുള്ള മോചനത്തിന് വേഗതയേറിയിരിക്കുന്നു. ’’അതെ.ഗ്രന്ഥ കാരിയുടെ കൈയൊപ്പ്‌ പതിഞ്ഞ നിരീക്ഷണം.

‘’ട്യൂഷന്‍ മാസ്റ്ററും ക്രോസ് പേനയും’’ എന്ന മറ്റൊരു കുറിപ്പില്‍ മനുഷ്യന്റെ അല്പത്തത്തെയും ഔചിത്യമില്ലായ്മയും പരിഹസിക്കുന്നു.സ്വന്തം അനുഭവത്തിറെ വെളിച്ചത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. ദേവിയുടെ മകന്‍ പ്രീഡിഗ്രിക്ക്  പഠിക്കുമ്പോള്‍ കെമിസ്ട്രിക്ക് ട്യൂഷന് പോകാ റുണ്ടായിരുന്നു.ഒരു ദിവസം നോട്ടു എഴുതിക്കൊണ്ടിരുന്നപ്പോള്‍ അവന്റെ റീഫില്‍ തീര്‍ന്ന്പോയി. ഉടന്‍ ട്യൂഷന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ ‘ക്രോസ്’ പേന കുട്ടിക്ക് കൊടുത്തു.പക്ഷെ എഴുതിക്കഴി ഞ്ഞ ശേഷം ആ പെന്‍ മാഷുടെ കൈയ്യില്‍ തിരികെ കിട്ടിയില്ല. സാറിന്റെ മേശപ്പുറത്തു തിരികെവച്ചു  എന്ന് അവന്‍ തറപ്പിച്ചു പറയുന്നു.അന്ന് ആ വിദേശനിര്‍മ്മിത പേന ഇവിടെകിട്ടാന്‍ പാടായിരുന്നു. ഭാര്യാപിതാവ് സംഭാവന നല്‍കിയതാകുംപോള്‍ അതിന്റെ മൂല്യം ഒന്നുകൂടി കൂടുക സ്വാഭാവികം.അ തുകൊണ്ട് അവന്റെ വീട്ടിനടുത്തുള്ള മറ്റൊരു ട്യൂഷന്‍ വിദ്യാര്‍ത്ഥിയെ കാണാന്‍ വന്നതെന്ന വ്യാജേ ന  ഗ്രന്ഥകാരിയുടെ വീട്ടില്‍ എത്തി പേനാക്കാര്യം അവതരിപ്പിച്ചു.എങ്ങനെ എങ്കിലും അത്തരം ഒരു പേന സംഘടിപ്പിച്ചു കൊടുക്കണം. ക്രോസ് ലഭിക്കാന്‍ പല വാതിലിലും മുട്ടി.ഒടുവില്‍ വിദേശത്തുള്ള ഒരു സുഹൃത്ത് പുതിയ ഒരു പേന എത്തിച്ചു കൊടുത്തു.അവര്‍ അന്ന് അസുഖം ബാധിച്ചു കിടപ്പിലായിരുന്നതിനാല്‍ സാര്‍ വന്നു വാങ്ങിക്കൊണ്ടു പോയി.പോകും മുമ്പ് അവരദ്ദേഹത്തോട് പറഞ്ഞു:ഇത്രയും വിലയുള്ള പേന കുട്ടികള്‍ക്ക് എഴുതാന്‍ കൊടുക്കരുത്.കൊ ടുത്താല്‍ തന്നെ ഓര്‍മ്മിച്ചു തിരിച്ചു വാങ്ങണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ നഷ്ടമങ്ങു സഹിക്കണം.’’ അപ്രിയകര മാണെങ്കിലും സത്യം പറയേണ്ട സമയത്ത് തന്നെ പറഞ്ഞ ദേവിയെ അനുമോദിക്കാതെ വയ്യ.

ഇങ്ങനെ ചെറുതും വലുതുമായ അനുഭവങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മനുഷ്യരുടെ സ്വാഭാവ വൈ ചിത്ര്യത്തെയും വൈവിദ്ധ്യത്തെയും വിശകലനം ചെയ്യുന്ന കുറിപ്പുകളടങ്ങുന്ന ഈ പുസ്തകം നിസ്തു ലവും അതീവ ഹൃദ്യവുമാണു.ഗ്രന്ഥകാരിയുടെ ഓര്‍മ്മകളില്‍ പെയ്യുന്ന പെരുമഴകള്‍ വായനക്കാ രന്റെ മനസ്സില്‍ പ്രളയം തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.അത്രയ്ക്ക് ശക്തവും ചടുലവുമാണ് ആഖ്യാ ന രീതി.  എല്ലാവരും അവശ്യം  വായിച്ചിരിക്കേണ്ട ദേവി ജെ.എസ്സിന്റെ ഈ പുസ്തകം പ്രസിദ്ധീ കരിച്ചതു കണ്ണൂരിലെ കൈരളി ബുക്സാണ് .160 രൂപയാണ് വില.   










Fans on the page

Thursday, October 15, 2020

ജാതിക്കോമരത്തിനു പറ്റിയ അമളി



ശ്രീ ഓ.രാജഗോപാല്‍ കേന്ദ്രത്തിൽ റെയിൽവേ സഹമന്ത്രി ആയിരിക്കുമ്പോൾ കൊൽക്ക ത്ത മുതൽ നാഗര്‍ കോവില്‍ വരെ കേരളം വഴി ഓടുന്ന ഒരു ട്രെയിൻ അനുവദിക്കുന്നു. പേര് ''ഗുരുദേവ്‌ എക്സ് പ്രസ്സ്''.ഈ ട്രെയിന്‍,ശ്രീനാരായണ ഗുരുവിന്റെ പേ രിലുള്ളതാണെ ന്നു ശ്രീനാരായണധർമ്മ പരിപാലന(SNDP) യോഗം ജനറൽ സെക്രട്ടറിയെ മന്ത്രി വിളിച്ചറി യിക്കുന്നു.അദ്ദേഹം ആഗോള വിളംബരം പുറ പ്പെടുവിക്കുന്നു:''ഗുരുവിന്റെ പേരിൽ ബി ജെപി സർക്കാർ ട്രെയിൻ അനുവദിച്ചിരിക്കുന്നു.ഇത് വരെയുള്ള ഒരു സര്‍ക്കാരും ചെയ്യാ ത്ത മഹാകാര്യം." അതും പോരാഞ്ഞു പാലക്കാട് മുതൽ പാറശാല വ രെയുള്ള സകല സ്റ്റേ ഷനിലും സെക്രട്ടറി അപ്പന്റെയും വൈസ് പ്രസിഡന്‍റ് മോന്റെയും നേതൃത്വ ത്തിൽ ട്ര യിന് സ്വീകരണവും നൽകി. കുറെ ദിവ സം കഴിഞ്ഞപ്പോൾ റയിൽവേ മന്ത്രി പാർലമെ ന്റിൽ നൽകിയ മറുപടിയിൽ,മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരിലുള്ളതാണുഗു രുദേവ് എക്സ്പ്രസ്സ് എന്ന് വ്യക്തമാക്കി.ബിജെപിയുടെ കാൽ നക്കി നട ന്ന സെക്രട്ടറി ജാതി ക്കോമരത്തിനും മന്ത്രി മഹാത്മാവിനും മിണ്ടാട്ടമില്ലാതെയായി.തന്റെ മച്ചമ്പിയെ ശ്രീനാ രായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായി ആയി നിയമിക്കാ ത്ത തിനാൽ 'സമുദായത്തിന്റെ കണ്ണിൽ കുത്തി' എന്ന് ജാതിക്കോമരമായ സെക്രട്ടറിയും, വൈസ് ചാൻസലർ മുസ്‌ലിം ആയതിന്റെ പേരിൽ ഗുരുവി നെ അവഹേളിച്ചു എന്ന് കേര ളത്തിലെ ബിജെപി അദ്ധ്യക്ഷനും കേന്ദ്ര മുറിമന്ത്രിയും വലിയവായിൽ നിലവിളിക്കുന്ന ത് കാണുമ്പോൾ ഗുരുവിനെയുംകേരളത്തെയും അവഹേളിച്ച പഴയ ഈ സംഭവമാണ് ഓർമ്മ വരുന്നത് .







Fans on the page

Saturday, October 10, 2020

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍,പ്രോ വൈസ് ചാന്‍സലര്‍ നിയമ നങ്ങളെ പറ്റി ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ സര്‍ ക്കാര്‍ ഒഴിവാക്ക ണ്ടതായിരുന്നു.ഈഴവരെ മാത്രമേ വിസി ,പിവിസി തസ്തികകളില്‍ നിയമിക്കാവൂ എന്ന വെള്ളാപ്പള്ളി നടേശന്റെ ജാതിവാദം ശുദ്ധ ഭോഷ്ക്കും ഗുരുനിനിന്ദയുമാണ്‌. ഗുരു അരു ത് എന്ന് തറ പ്പിച്ചു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്.ജാതി ചോദി ക്കരുത്,പറയരുത് എന്നും കള്ളു ചെത്തരുത്,കുടി ക്കരുത്,വില്‍ക്കരുത് എന്നും.ശ്രീനാരായണ ധര്‍മ്മ പ രിപാലന (SNDP )യോഗത്തിന്റെ സെക്രട്ടറി ആയ തിനു ശേഷവും ഈ 'അരുതുകള്'‍ കാറ്റില്‍ പറ ത്തിയ ആളാണ്‌ നടേശന്‍.അതുകൊണ്ട് തന്നെ ഗുരുവിനെ പറ്റി പറയാന്‍ അയാള്‍ അയോ ഗ്യനാണ്. ശ്രീനാരായ ണ ഗുരുവിന്റെ പേരിലുള്ള ഒരു സര്‍വ്വകലാശാല യുടെ ആദ്യത്തെ വിസിയായി ഒരു മുസ്ലീമിനെ നിയ മിച്ചതില്‍ ഒരു തെറ്റുമില്ല.

പക്ഷെ പുതുക്കിയ യുജി സി നിയമത്തില്‍ നിഷ്ക്ക ര്ഷിച്ചിട്ടുള്ള യോഗ്യത ഉള്ളവരല്ല വി.സി,പിവിസി തസ്തികകളില്‍ നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന പ്രതിപക്ഷങ്ങളുടെ ആരോ പണം അങ്ങനെ തള്ളിക്കളയാനാവില്ല. പുതിയ സര്‍വ്വകലാശാലയുടെ ശോഭ കെടുത്തുന്ന നടപടിയായിപ്പോയി.കേരളത്തില്‍ യോഗ്യരായവര്‍ ഇല്ലാഞ്ഞിട്ടാണ് ഇത്തരക്കാരെ നിയമി ച്ചതെന്നു കരുതുക വയ്യ.

മലയാളത്തില്‍ ബിരുദമോ യു.ജി.സി നിഷ്ക്കര്ഷിക്കുന്ന അദ്ധ്യാപന പരിചയമോ ഇല്ലാ ത്ത ഒരു ഐ എ എസ്സ് കാരനെ മലയാളം സര്‍വ്വകലാശാലയുടെ ആ ദ്യത്തെ വൈസ്ചാന്സ ലറാക്കുകയും, വിസിയാകാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ഒരുത്തനെ കോട്ട യം എം . ജി. യൂണിവേഴ്സിറ്റിയുടെ വി.സിയാക്കുകയും കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടാന്‍ നിര്‍ബ്ബന്ധിതമാവുകയും ചെയ്ത ഇന്നത്തെ പ്രതിപക്ഷത്തിന് ഓപ്പണ്‍ സര്‍വ്വ കലാശാലയിലെ നിയമനത്തെ വിമര്‍ശിക്കാന്‍ ഒരര്‍ഹതയുമില്ല.വ്യാജ ബിരുദക്കാരിയെ കേന്ദ്രത്തില്‍ വിദ്യാഭ്യാസ മന്ത്രി ആയി അവരോധിച്ച ബിജെപിക്കാകട്ടെ വിദ്യാഭ്യാസം എന്ന് ഉച്ചരിക്കാനുള്ള യോഗ്യതപോലുമില്ല.

എങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ഒരു സംരംഭത്തിനു തുനിയുമ്പോള്‍ ഇത്ത രം ആക്ഷേപങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരുത്തരുതായിരുന്നു.തിരുത്താന്‍ ഇനിയും സമയ മുണ്ട്.







Fans on the page

Friday, October 9, 2020

തിരുനല്ലൂര്‍ ജയന്തി--2020 ഒക്റ്റോബര്‍ 8


പ്രതിഭ കൊണ്ടും പാണ്ഡിത്യം കൊണ്ടും പുരോഗ മന ചിന്താഗതികൊണ്ടും ഭാവനാ വിലാ സം കൊ ണ്ടും മറ്റു കവികളിൽ നിന്നും ഏറെ വ്യത്യസ്തനാണ് തിരുനല്ലൂർ.നിസ്വവർഗ്ഗത്തി നു വേണ്ടി ജീവിതാവസാനം വരെ തൂലിക ചലിപ്പിച്ച കവി.വിപ്ലവ കാഹള മൂതുകയും പട പ്പാട്ടുകൾ രചിച്ച് അദ്ധ്വാന വർഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുകയും ചെയ്ത കവി കളിൽ നല്ലൊരു പങ്കും പിൽക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെ ടുക്കുകയുണ്ടായി.എന്നാൽ എത്ര വലിയ പ്രലോഭനങ്ങൾ ഉണ്ടായി ട്ടും തന്റെ ആദര്‍ ശങ്ങ ളിൽ നിന്നും അണുവിട വ്യ തിചലിക്കുവാൻ അദ്ദേഹം തയ്യാറായില്ല.താൻ ഒരു കമ്യൂണി സ്റ്റുകാരനാണെന്നു ഉറക്കെ പറഞ്ഞ കവിയും അദ്ദേഹമാണ്.

''യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉയിർക്കൊള്ളുമ്പോൾ മാത്രമേ സങ്കൽപ്പങ്ങൾക്ക് സൗന്ദ ര്യം ലഭിക്കൂ .ആ സങ്കല്പങ്ങളാകട്ടെ യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൗന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാർത്ഥ്യ ങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കിൽ പ്രേമ ഗാനങ്ങൾ ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല.'' എന്ന് തന്റെ കാവ്യരചനയുടെ രസതന്ത്രം അദ്ദേ ഹം വെളിപ്പെടുത്തിയിട്ടുണ്ട് .ശുദ്ധ പ്രേമകാവ്യമാ യ ''റാണി'' മുതൽ ഏറ്റവും ഒടുവില ത്തെ കവിതാ സമാഹാരമായ ''ഗ്രീഷ്മ സന്ധ്യകൾ'' വരെ ഈ രസത ന്ത്രം തെളിഞ്ഞുകാ ണാം .സമകാലിക സമരകഥകള്‍ ആവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ ഭങ്ങള്‍ കവിതയാക്കുമ്പോഴും ഈ സങ്കല്പ, യാഥാര്‍ത്ഥ്യസംയോഗത്തിന് മാറ്റം വരുന്നില്ല.തി രുനല്ലൂരിനെഏറ്റവുമധികം സ്വാധീനിച്ച കൃതികളാണ് വാല്മീകി രാമായണവും കാളിദാ സന്റെ മേഘസന്ദേശവും.രാമായണത്തെ കുറിച്ചു ഇത്ര വിശദമായി പഠിച്ച വേറൊരു സാ ഹിത്യകാരന്‍ മലയാളത്തിലില്ല.അവനീബാല തര്‍ജ്ജമ ചെയ്ത രാമായണം ബാല കാണ്ഡ ത്തിനു അദ്ദേഹം എഴുതിയ ആമുഖ പഠനം വായിച്ചാല്‍ മതി അത് മനസ്സിലാകാന്‍.രാമായ ണത്തെ ഉപജീവിച്ചു അദ്ദേഹം രചിച്ച മികച്ച കവിത കളാണ് ഗ്രീഷ്മ സന്ധ്യകളിലെ 'വാല്മീ കിയുടെ ആശ്രമത്തി'ലും 'രാമായണവും'.അതിനെയെല്ലാം കവച്ചു വയ്ക്കുന്നതാണ്സീത'  എന്ന ഖണ്ഡകാവ്യം.സീതയുടെയും രാമന്റെയും ആത്മസംഘര് ‍ഷങ്ങളും സ്വഭാവവൈ രുദ്ധ്യങ്ങളും വൈചിത്ര്യ ങ്ങളും അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന കൃ തിയാണിത്. രാമായണ നായികയുടെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളും സമഗ്രമായി വെളിപ്പെടുത്തുന്ന മറ്റൊരു കാവ്യം മലയാളത്തിലില്ല.ഇത് പൂര്‍ത്തിയാ ക്കും മുമ്പേ കാലം അദ്ദേഹത്തെ തട്ടി യെടുത്തതു മലയാളത്തിനു വന്‍ നഷ്ടമായി. മേഘ സന്ദേശത്തിന് മലയാളത്തില്‍ നിരവ ധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ തിരുനല്ലൂരിന്റെ തര്‍ജ്ജമ പോലെ ജനപ്രീതി ആര്‍ജ്ജിക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ ''റാണി''യിലെയും ചങ്ങ മ്പുഴയുടെ ''രമണ''നിലെയും ഈരടികള്‍ പോലെ തിരുനല്ലൂരിന്റെ''മേഘ സന്ദേശ വിവര്‍ ത്തനത്തിലെ വരികളും മലയാളികളുടെ നാവിന്‍ തുമ്പില്‍ ഇപ്പോഴും തത്തിക്കളിക്കുന്നു ണ്ട്.''മഴവില്ലും കൊള്ളിമീനും'' എന്ന കവിതയാകട്ടെ അദ്ദേഹത്തിന്റെ സ്വന്തം മേഘസ ന്ദേശമാണ്.

അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെ ഹൃദ്യവും സുന്ദരവുമാണ്.മഹാഭാരതത്തെ ആ സ്പദമാക്കി രചിച്ച 'ഒരു മഹായുദ്ധത്തിന്റെ പര്യവസാന' വും ഭാഷാ ശാസ്ത്ര സംബന്ധി യായ ''മലയാള ഭാഷാ പരിണാമം--സിദ്ധാന്തങ്ങളും വസ്തുതകളും ''അതിന്റെ മികച്ച ഉദാ ഹരണങ്ങളാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: T.K. Vinodan, ക്ലോസപ്പ്







Fans on the page

Thursday, September 17, 2020

സംഘികളുടെ ചരിത്ര വ്യഭിചാരം

1857 മുതല്‍ 1947 വരെയുള്ള കാലയളവില്‍ സ്വാത ന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് മരണം വരിച്ച രക്തസാക്ഷികളെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 'രക്തസാക്ഷി കളുടെ നിഘണ്ടു' (Dicti onary of Ma rtyrs)വില്‍ നിന്നും കേരളത്തിലെ കമ്യൂ ണിസ്റ്റ്കാരും മു സ്ലീങ്ങളുമായ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യുമെന്നറി യു ന്നു.അതിന്റെ മുന്നോടിയായി കേന്ദ്ര സാംസ്കാരിക വകുപ്പിന്റെയും ഐസിഎച്ച് ആര്‍ ന്റെയും വെബ്സൈറ്റില്‍ നിന്നും ആ പേരുകള്‍ നീക്കം ചെയ്തുകഴി ഞ്ഞു.5 വാല്യങ്ങളി ലായി പ്രശസ്തരും അപ്രശസ്ത രുമായ 14000 പേരെയാണ് ഈ നിഘണ്ടുവില്‍ ഉള്‍പ്പെ ടുത്തി യിരുന്നത്.2019 മാര്‍ ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്ത പുസ്തകത്തിന്റെ 5 ആം വാല്യമാണ് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.ജന്മനാടിനെ ഒറ്റു കൊടുക്കുന്ന, കേരള ത്തിലെ ഹിന്ദു ഐക്യവേദിയു ടെയും ബിജെപിയു ടെയും നിര്‍ബ്ബ ന്ധത്തിനു വഴങ്ങിയാണ് അഞ്ചാം വാല്യം പിന്‍വലിച്ചിരിക്കുന്നത്. അവര്‍ ചൂണ്ടിക്കാണി ക്കുന്ന രക്തസാക്ഷികളെ ഒഴിവാക്കി പുതിയ വാല്യം ഇറക്കാനാണ് പദ്ധതി.RSS ശത്രു ക്ക ളായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലീങ്ങളെയും കമ്യൂണിസ്റ്റ്കാരേയും ഒഴിവാക്കി ആയിരിക്കും പുതിയ നിഘണ്ടു തയ്യാറാക്കുക.പുന്നപ്ര-വയലാര്‍,കരിവള്ളൂര്‍,കാവു മ്പായി സമരനായക രെയും മലബാര്‍ കലാപത്തിലും വാഗണ്‍ ട്രജഡിയിലും ജീവന്‍ വെടിഞ്ഞവരെയും ഐ. എന്‍.എ രക്തസാക്ഷികളേയും വെട്ടിമാറ്റു മത്രെ.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്,ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംഘി അനുച രന്മാരും കൂടി ഇന്ത്യാ ച രിത്രത്തെ വളച്ചൊടിക്കാനും അപനിര്‍മ്മിക്കാനും ശ്രമം തുടങ്ങിയത്.വ ര്‍ഗ്ഗീയഭ്രാന്തന്മാ രായ ചരിത്രപണ്ഡിതന്മാരെ തിരഞ്ഞുപിടിച്ചു തട്ടിക്കൂട്ടിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ (ICHR), ആര്‍.എസ്.എസ്സിന്റെയും മറ്റു സംഘപരിവാരങ്ങളുടെയും ഏതു ആജ്ഞയും ശിരസ്സാ വഹിക്കാന്‍ തയ്യാറായി മുട്ടുകാലില്‍ നില്ക്കുന്നവരാണ്. അവര്‍ക്കു പോലും ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത വി ധം ചരിത്രത്താളുകളില്‍ പതി ഞ്ഞ വരെയാണ്,അക്ഷര വിരോധികളും ചരിത്ര വിദ്വേഷികളും മതവെറിയരും ജന്മനാ ടിന്റെ ഒറ്റുകാരുമായ കേരളസംഘികളുടെ ദുര്‍ബ്ബോധന മൂലം മോഡിയും കൂട്ടരും വെട്ടി മാറ്റുന്നത്.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊ ടുത്ത വരും ബ്രിട്ടീഷ്കാരുടെ കാലുനക്കി നാക്ക് തേഞ്ഞവരും രാഷ്ട്രപിതാവിനെ കൊന്നവരും ആയ രാജ്യദ്രോഹി കളുടെ പിന്മുറ ക്കാര്‍ ചരിത്രത്തെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ് . ചൂണ്ടിക്കാണി ക്കാന്‍ ഒരു സ്വാതന്ത്ര്യസമര നേതാവ് ഇല്ലാത്തവര്‍ക്ക് ചരിത്രത്തോട് എങ്ങനെയാണ് ബ ഹുമാനം തോന്നുക?ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ നിരോധിച്ച അന്ന ത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മോഡിയുടെ സ്വന്തം സം സ്ഥാനത്ത് സ്ഥാപിച്ചതില്‍ നിന്ന് തന്നെ അവരുടെ ഗതികേടിന്റെ ആഴം നമുക്കു മനസ്സി ലാക്കാം.മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാ ക്ഷി കളെ അധികാരത്തിന്റെ ഹുങ്കു ഉപയോഗിച്ച്‍ എത്ര കട്ടികൂ ടിയ കാവിക്കച്ച കൊണ്ടുമൂടി തമസ്ക്കരിച്ചാലും ഇന്ത്യാമഹാരാജ്യം ഉള്ളകാലത്തോളം അവര്‍ ജനമനസ്സുകളില്‍ തിള ങ്ങി നില്‍ക്കും.ച രിത്രം വഞ്ചകര്‍ക്കും ഭീരുക്കള്‍ക്കും അല്പന്മാര്‍ക്കും ഉള്ളതല്ല.









Fans on the page

Monday, September 7, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 4



(ജനയുഗം പത്രത്തില് അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്) ..തുടര്ച്ച


കര്ക്കിടക വായനയാണ് നടത്തുന്നതെങ്കിലും താന് സംഘികളില് നിന്ന് ഭിന്നനാണെന്നു തോന്നിപ്പിക്കാന് ചിങ്ങം മൂന്നു വരെ വായന തുടര്ന്ന് ഉത്തരകാ ണ്ഡത്തിന്റെ അരികും മൂലയും പറയുന്നുണ്ട് ലേഖകന് .പക്ഷെ വളരെ തന്ത്രപരമായി ശംബൂകവധം ഒഴിവാക്കി. എന്നാല് രാമകഥാഖ്യാനമെല്ലാം കഴിഞ്ഞ ശേഷം രാമായണ മാഹാത്മ്യം വിളമ്പുമ്പോള്’ ഏതോ വീണ്ടുവിചാരം ഉണ്ടായത് പോലെ, ശംബൂക വധം അദ്ദേഹം പരാമര്ശിക്കുന്നു.അ തില് ശംബൂ കനെ 'ശൂദ്രബാലന്' എന്നാണു വിശേഷിപ്പി ച്ചിരി ക്കുന്നത് രാമായണത്തിലെ ശംബൂകന് ബാലനല്ല. ശംബൂകനെ കാണുമ്പോള് ‘’തപോവൃദ്ധാ’’ എന്നാണു രാമന് അഭിസം ബോധന ചെയ്യുന്നത്. ’’ഏതു ജാതി യിലാണ് അങ്ങയുടെ ജനനം?’’ (ഉ.കാണ്ഡം ശ്ലോ.16 ,സര്ഗ്ഗം 75) എന്ന് തുടര്ന്ന് ചോദിക്കുന്നു.ശൂദ്രനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തലകൊയ്യുന്നത്.ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാനാണ് ശൂദ്ര മഹര്ഷിയുടെ തലയറുക്കു ന്നത് എന്ന വിവരം മറച്ചു വച്ചിട്ടു ശൂദ്രന്റെ തലയറുത്തപ്പോള് രാമന്റെ കൈവിറച്ചെന്ന ഒരു കള്ളക്കഥയും തട്ടിവിടുന്നു അജിത്‌ കൊളാടി.വാല്മീകി രാമായണത്തിലോ അദ്ധ്യാ ത്മരാമായണം കിളിപ്പാട്ടിലോ ശംബൂകവധ സമയത്ത് രാമന്റെ കൈവിറച്ചതായി സൂചന യില്ല. ഭവഭൂതിയുടെ”ഉത്തര രാമചരിത’’ത്തിലങ്ങനെ ഒരു കഥയുള്ളത് സൂത്രത്തില് രാമായണ വ്യാഖ്യാനത്തില് അദ്ദേഹം തിരുകി കയറ്റുകയാണ്. ജാതിക്കുശുമ്പിലൂന്നിയ അതി നിന്ദ്യമായ രാമന്റെ പ്രവൃത്തി യെ ന്യായീകരിക്കാന് ലേഖകന് പെടുന്ന പാട് നോക്കുക:’’ബ്രാഹ്മണന് നിര്മ്മിച്ചിട്ടുള്ള ജീവിത നിയമങ്ങള് നിലനിര്ത്തേണ്ടത് ക്ഷത്രിയനായ രാജാവിന്റെ കടമയാണ്”പോലും.

''മഹത്തായ മൂല്യങ്ങളെ മുറുകെപ്പിടിക്കാന് രാമന് സിംഹാസനം ത്യജിച്ചു'' ,ഉഴവു ചാലില് നിന്നു കിട്ടിയ സീതയെ,രാമനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'' തുടങ്ങിയ വാഴ്ത്തിപ്പാട്ട് കൊണ്ട് സ്വ ര്ണ്ണം പൂശി ഈ പാപക്കറ മറയ്ക്കാന് പാടുപെടു ന്നുണ്ട് അജിത്‌ കൊളാടി . ''സ്ത്രീജിത''നെന്ന് രാമന് തന്നെ വിശേഷിപ്പിക്കുന്ന സ്വന്തം പിതാവിന്റെ പിടിപ്പുകേടു കൊണ്ട് രാജ്യം ഉപേക്ഷിച്ചു കാറ്റില് പോകാന് നിര്ബ്ബന്ധിതനായതാണ്.അല്ലാതെ, യുവരാ ജാവായി അഭിഷേകം ചെയ്യാന് ദശരഥന് തീരുമാനിച്ചപ്പോള് ,"വേണ്ട,എന്റെ ആദര്ശത്തി ന് ചേരുന്നതല്ല'' എന്ന് പറഞ്ഞു കാട്ടില് പോയതല്ല രാമന്.സീതാ രാമ വിവാഹത്തെ കുറിച്ച് പറയുന്ന തുകേട്ടാല് തോന്നും മിശ്രവിവാഹമാണെന്നു.ജനക മഹാരാജാവിന്റെ മകളെ സ്വയം വരമണ്ഡപത്തില് വച്ച് വില്ലൊടിച്ചു ജയിച്ചു ദശരഥ മഹാരാജാവി ന്റെ മകന് വേട്ടത് എങ്ങനെയാണ് വര്ഗ്ഗ സമന്വ യമാകുന്നത്?


മരണം നടന്ന വീടുകളില് പുരാണപാരായണം ഒരു പതിവായിരുന്നു.ഇന്നും ചില സ്ഥല ങ്ങളില് ഈ ഏര്പ്പാടുണ്ട്‌.മുക്കാല് നൂറ്റാണ്ട് മുമ്പേ ,പുരാണപാരായണത്തിനു പകരം കുമാരനാശാന്റെയും വള്ള ത്തോളിന്റെയും ഉള്ളൂരിന്റെയും കവിതകള് വായിച്ചു പതിവ് തെറ്റിച്ച സുഗതന് സാറിന്റെ (സ . ആര്. സുഗതന്)പാരമ്പര്യമുള്ളവരാണ് കമ്യൂ ണിസ്റ്റുകള്. ലോകപ്രശസ്തരായ ഏതു രാമായണ പണ്ഡിതന്മാരോടും കിടപിടിക്കാന് പോരുന്നത്ര അറിവ് രാമായണത്തെ കുറിച്ചുള്ളവരാണ് കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന സ.എന്.ഇ.ബാലറാമും സ.കെ.ദാമോ ദരനും.സ.വെളിയം ഭാര്ഗ്ഗവനും.അവരുടെ രാമായ ണ വിമര്ശന രചനകള് വായിച്ചിട്ടുള്ളവര് ആരും ശ്രീരാമനെ വാഴ്ത്താനും രാമനാമം ജപിക്കാനും മുതിരില്ല.സാധാരണ മനുഷ്യന്റെ എല്ലാ ദൌര്ബ്ബ ല്യങ്ങളും ഉള്ള, ബ്രാഹ്മണ പൌരോഹിത്യത്തി ന്റെയും പുരുഷാധിപത്യത്തിന്റെയും അധികാര പ്രമത്തതയുടെ യും വക്താവും പ്രയോക്താവുമായിരുന്ന ഒരു പുരാണ കഥാപാത്രത്തെ ദൈവമായും ‘’ജീവിതത്തില് ഒരു സുഖവും അനുഭവിച്ചിട്ടില്ലാത്ത ,ആരോടും നീരസം പ്രകടി പ്പിക്കാ ത്ത, ലോകാഭിരാമനായ ,’’ സര്വ്വഗുണസമ്പന്നനായും അവതരിപ്പി ക്കാനുള്ള ശ്രമം അപ ഹാസ്യമാണ്. സത്യത്തെ അവ ഹേളിക്കലാണ്.അന്ധവിശ്വാസ പ്രചാരണമാണ്.വാ യന ക്കാരോടു ചെയ്യുന്ന മഹാപാതകമാണ്.

(അവസാനിച്ചു)











Fans on the page

Sunday, September 6, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 3



(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്) ..തുടര്‍ച്ച

കര്‍ക്കിടകം ഒന്നാം തീയതി തന്നെ രാമായണ കഥ പറയാന്‍ തെരഞ്ഞെടുക്കുകയും രാമ ഭക്തിയില്‍ വായനക്കാരെ ആറാടിക്കുകയും ചെയ്തതു വഴി അന്ധവിശ്വാസികളായ സംഘ പരിവാരങ്ങളെയും വിശ്വഹിന്ദുക്കളെയും പിന്തുടരുന്ന പ്രതീതിയാണ് അജിത്‌ കൊടാളി സൃഷ്ടിച്ചത്.കര്‍ക്കിടകം കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കൂടി രാമായണ വായന തുടരുക യും ഉത്തരകാണ്ഡം വായിച്ചെന്നു വരുത്തുകയും ചെയ്തെങ്കിലും കെട്ടിലും മട്ടിലും രാമപ്രകീര്‍ത്തന ത്തിലും സംഘി രീതി തന്നെയാണ് അദ്ദേഹം അവലംബിച്ചത് . ഭക്തിയു ടെ പേരിലാണെങ്കിലും കര്‍ക്കിടകമാസം എന്താണെന്ന് പോലും അറിയാ ത്ത ഒരു സ്ഥല ത്ത് ഉത്ഭവിച്ച കൃതി കര്‍ക്കിടക മാസത്തില്‍ വായിക്കുന്നതില്‍ വല്ല സാംഗത്യമോ യുക്തി യോ ഉണ്ടോ? രാമഭക്തരും സംഘപരിവാ രങ്ങളും ശ്രീരാമപട്ടാഭിഷേകത്തോടെ രാമായ ണം വായന അവസാനിപ്പിക്കും.ഉത്തര രാമായണം പ്രക്ഷിപ്ത (കൂട്ടിച്ചേര്‍ത്തത്) മെന്ന് ആ രോപിച്ചാണ് സംഘപരിവാരങ്ങള്‍ ആ ഭാഗം വായിക്കാത്തത്. ഉത്തരകാണ്ഡത്തെ കുറിച്ച് മാത്രമല്ല ബാലകാണ്ഡ ത്തെ കുറിച്ചും ഇതേ ആക്ഷേപമുണ്ട്.പക്ഷേ ഈ രണ്ടു കാണ്ഡങ്ങ ളും ഒന്നാകെ പ്രക്ഷിപ്തമാണെന്ന് ഒരു രാമായണ പണ്ഡിതനും സമ്മതിക്കില്ല.രാമായണ ത്തിലെ എല്ലാ കാണ്ഡങ്ങളിലും കാലാകാ ലങ്ങളില്‍ കൂട്ടിച്ചേര്‍ക്ക ലുകള്‍ നടന്നിട്ടുണ്ടാ കാം എന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്‌. ബാലകാണ്ഡ ത്തിലും ഉത്തരകാ ണ്ഡത്തിലും അല്പം കൂടുതല്‍ ഉണ്ടാകാം എന്നല്ലാതെ ഏതെങ്കിലും കാണ്ഡം മുഴുവ നായി പ്രക്ഷിപ്തമാ ണെന്ന് ആര്‍ക്കും അഭിപ്രായമില്ല.

’’ഒരു മഹാപുരുഷന്റെ ജീവിത കഥ സമഗ്രമായി ആവി ഷ്ക്കരിക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി, അത് ഇടയ്ക്ക് വച്ച് ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവസാനി പ്പി ക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല. ബാലകാണ്ഡവും ഉത്തരകാണ്ഡവും കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാവു കയുള്ളൂ .രാമായണമാവുകയുള്ളൂ.’’എന്ന് തിരുന ല്ലൂര്‍ പറഞ്ഞതാണ് ഏറ്റവും യുക്തിസഹമായ മറുപടി.

അപ്പോള്‍ പാതിവായനയുടെ കാരണം വേറെയാ ണ്.ഉത്തര കാണ്ഡത്തിലാണ് രാമന്‍ രണ്ട് വലിയ അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.സീതയെ ഉപേ ക്ഷിക്കുന്നതും ശൂദ്ര മഹര്‍ഷിയാ യ ശംബൂ കനെ കൊല്ലുന്നതും. വായന കേട്ടിരിക്കുന്ന വല്ല ശൂദ്രനോ ദളിതനോ പിന്നോക്ക ക്കാരനോ അതെ ക്കുറിച്ച് സംശയം ചോദിച്ചാല്‍ പരിവാരങ്ങള്‍ കുഴങ്ങും. ബ്രാഹ്മണ ബാല നെ രക്ഷിക്കാന്‍ വേണ്ടിയാണ് രാമന്‍ നേരിട്ട് ഈ കടുംകൈ ചെയ്തത് എന്ന് മന സ്സിലാക്കു ന്ന അവരില്‍ പലരും അതോടെ രാമഭക്തി പരണത്ത് കേറ്റിയെന്നും വരാം.ജാനകി യ്ക്ക് സ്വ ന്തം നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുകയോ അവര്‍ക്ക് പറയാനുള്ള ത് എന്തെന്ന് കേള്‍ക്കുകയോ ചെയ്യാതെ ഉപേക്ഷിച്ചത് ഒരു വിധത്തിലും നീതീകരിക്കാന്‍ സാധിക്കില്ല. അതു കൊണ്ട് പാതി വായനയാണ് രാമനെ രക്ഷി ക്കാനുള്ള എളുപ്പവഴി എ ന്നു വിശ്വഹിന്ദുക്കള്‍ തീരുമാനിച്ചു.അല്ലാതെ ആ ഭാഗം പ്രക്ഷിപ്തമായത് കൊണ്ടല്ല.പ്രക്ഷി പ്ത ഭാഗം വായിക്കുന്നത് പാപമാണെന്നാണ് വാദമെങ്കില്‍ ബാലകാണ്ഡം വായിക്കുന്നതിനു എന്ത് ന്യായീകരണമാണുള്ളത്?

(തുടരും)









Fans on the page

Saturday, September 5, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 2


(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)

വനവാസ കാലത്ത് രാമന്‍ മാംസാഹാരം കഴിച്ചിട്ടില്ല എന്നതിന് തെളിവില്ല.മറിച്ച്, കഴിച്ചി രിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. രാമനും സീതയും കൂടി ഇറച്ചി ഉ ണക്കുന്നതായി രാമായ ണത്തിലും അദ്ധ്യാത്മരാമാ യണത്തിലും പരാമര്‍ശമുണ്ട്.ഇറച്ചി ഉണക്കി സൂ ക്ഷിക്കുന്നത് തിന്നാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ’’പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍ /പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ... ‘എന്ന് തു ടങ്ങുന്ന അടയാള വാക്യത്തില്‍ നി ന്നും  ഇത് വ്യക്തമാണ്. മാംസം എന്നാണു ‘പലല’ത്തിനര്‍ത്ഥം.രാമാ യണത്തിലെ മര്‍മ്മ പ്രധാനമായ ഒന്നാണ്,സീത ഹ നുമാനോട് പറഞ്ഞു വിടുന്ന ഈ അടയാള വാക്യം. ഇറച്ചി ഉണക്കുവാന്‍ ഇട്ടിട്ടു സീതയുടെ മടിയില്‍ ശ്രീ രാമന്‍ തലവച്ച് ഉറങ്ങുമ്പോള്‍ ഇന്ദ്രപുത്രനാ യ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്നു സീതയെ ഉപദ്രവിച്ച കഥയാണ് ഇത്. തനിക്കും ശ്രീരാമനും മാത്രമറിയാ വുന്ന ഈ സംഭവം കേള്‍ക്കുമ്പോള്‍ ഹനുമാന്‍ കണ്ട ത് സീതയെ തന്നെയാണെന്ന് തിരിച്ചറിയും എന്ന ഉ ത്തമവിശ്വാസത്തിലാണ് ഈ വാക്യങ്ങള്‍ വൈദേ ഹി പറയുന്നത്. ക്ഷത്രിയര്‍ക്കു മാംസാഹാരം നിഷി ദ്ധമല്ലെങ്കിലും മാംസം ഭക്ഷിക്കുന്നത് പാപമാണെന്ന ബോധം ഹിന്ദുക്കള്‍ക്കിടയില്‍ കടത്തി വിടാന്‍ സം ഘപരിവാര്‍ സംഘടന കള്‍ പണ്ടുമുതലേ പരിശ്രമിക്കുകയാണ്. സസ്യാഹാര പക്ഷപാതം കൊണ്ടാണോ രാമക ഥയിലെ അതിപ്രധാനമായി രാമായണ പണ്ഡിതരും ഗവേഷകരും കരുതുന്ന ഈ ഭാഗം ന മ്മുടെ രാമായണ വ്യാഖ്യാതാവ് വിട്ടുകളഞ്ഞത് ?

‘രാമായണത്തിലില്ല അസൂയയും അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും അഹന്തയും’.എ ന്നാ ണു അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. അയോദ്ധ്യാകാ ണ്ഡം എട്ടാം സര്‍ഗ്ഗം മുതല്‍ പത്തൊന്‍പതാം സ ര്‍ഗ്ഗം വരെ മാത്രം വായിച്ചാല്‍ പോലും തലക്കെട്ടില്‍ പറ ഞ്ഞിട്ടുള്ള ദുര്‍ഗ്ഗുണങ്ങള്‍ മുഴുവനും ദര്‍ശിക്കാന്‍ ക ഴിയും.അസൂയയും കുശുമ്പും ഏഷണിയും ജന്മ സി ദ്ധമായുള്ള മന്ഥരയും അസൂയയുംസ്വാര്‍ത്ഥതയും അത്യാര്‍ത്തിയും മൂത്ത കൈകേ യിയും ഈ രാമായണ ഭാഗത്ത് നിറഞ്ഞാടുകയാണ്.അതിന്റെ പരിണി തഫലമായിട്ടാണ് ഭരതന് രാജ്യവും രാമന് വനവാസ വും ലഭിക്കുന്നത്.രാമായണം ശരിക്കറിയാവുന്ന ലേ ഖകന്‍ ആരെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ വ്യാ ജം പറഞ്ഞ് വെള്ള പൂശാന്‍ ശ്രമിക്കുന്ന ത്?അധാര് ‍മ്മികമായ എത്രയോ പ്രവൃത്തികള്‍ രാമന്‍ ചെയ്യു ന്നുണ്ട്.ബാലിയെ വധിക്കുന്ന ത് ,ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാന്‍ ശൂദ്ര മഹര്‍ഷിയായ ശംബൂകന്റെ തല അറുക്കുന്ന ത്, സീതയെ ഉപേ ക്ഷിക്കുന്നത്,കാരണമില്ലാതെ കാട്ടുജാതിക്കാരെ വധിക്കുന്നത്, തുട ങ്ങി നിരവധി അധാര്‍മ്മിക കര്‍മ്മങ്ങള്‍ രാമന്‍ ചെ യ്തുകൂട്ടുന്നു.അതൊന്നും വ്യാഖ്യാതാവ് കാണുന്നില്ല.

രാമന്‍ കേവല മനുഷ്യന്റെ എല്ലാ ദൌര്‍ബ്ബല്യങ്ങ ളും ഉള്ള കഥാപാത്രമാണ്.രാവണ വധ ത്തിനു ശേഷം രാമസന്നിധിയിലെത്തുന്ന സീതയോട് ‘’ചാരിത്ര സംശയം പ്രാപിച്ചെന്മു ന്നിലമരുന്ന നീ/ നേത്ര രോഗി ക്ക് ദീപം പോലെനിക്കഹിതയേറ്റവും’’ എന്നാണു പ റയുന്ന ത്. നിനക്ക് ലക്ഷ്മണനൊപ്പമോ ഹനുമാനൊ പ്പമോ പോകാം എന്നും പറയുന്നു.’നേത്രരോ ഗിക്കു ദീപം പോലെ’ എന്ന ഉപമയി ലൂടെ സീതയ്ക്കല്ല രാ മനാണ് കുഴപ്പമെന്ന് ആദികവി ധ്വനിപ്പിക്കുന്നതാ യി എല്ലാ രാമായണപണ്ഡിതന്മാരും അഭിപ്രായപ്പെ ട്ടിട്ടുണ്ട്.നാട്ടിന്‍പു റത്തെ നിരക്ഷരകുക്ഷിയായ ഒരു ഭര്‍ത്താവ് പോലും പറയാനറയ്ക്കുന്ന സംസ്ക്കാര ശൂ ന്യമായ വര്‍ത്തമാനമാണ്‌ ‘സര്‍വ്വഗുണ സമ്പന്ന നായ മര്യാദാപുരുഷോത്തമന്റെ’ വായില്‍ നിന്നും പുറപ്പെടുന്നത്.

ജനാപവാദം കേട്ട് സീതയെ ഉപേക്ഷിച്ചതിലൂടെ, രാ ജാവ് മാത്രമല്ല രാജപത്നിയും സംശയ ത്തിനതീത ആയിരിക്കണം എന്ന മഹത്തായ സന്ദേശം രാമായണം നല്‍കി എന്നാണ് വ്യാഖ്യാതാവ് വാചാലനാകു ന്നത്.ചാരന്മാരുടെ വാക്ക് കേട്ട് ആരോടും ആലോ ചിക്കാതെ രാമന്‍ സ്വമേധയാ കൈക്കൊണ്ട തീരുമാ നം നടപ്പാക്കിയ രീതിയില്‍ നിന്നും അനീതിയാ ണ് കാട്ടിയതെന്ന് വ്യക്തം.ഗര്‍ഭിണിയായ സീത, തനി ക്കു വനവാസക്കാലത്ത് താമസിച്ച കാടുകള്‍ വീ ണ്ടും കാണണമെന്ന ആഗ്രഹം രാമനെ അറിയിച്ചി രുന്നു.അതു നിറവേറ്റാന്‍ എന്ന മട്ടില്‍ അവരെ ഒഴി വാക്കുകയായിരുന്നു.ലങ്കയില്‍ വച്ചു സീത പരിശുദ്ധ യാണെന്ന് രാമന് മാത്രം ബോദ്ധ്യപ്പെട്ടാല്‍ മതിയായി രുന്നു.എന്നിട്ടും അവിടെ സന്നിഹിതരായിരുന്ന സ കലരും കേള്‍ക്കെയാണ് കേട്ടാലറയ്ക്കുന്ന പരുഷ വാക്കുകള്‍ ചൊരിഞ്ഞു അഗ്നിപരീ ക്ഷയ്ക്ക് ജാനകി യെ പ്രേരിപ്പിക്കുന്നത്. പക്ഷേ സീതയ്ക്കെതിരെ ലോകര്‍ അപവാദം പറ ഞ്ഞപ്പോള്‍ രഹസ്യമായി അ വരെ പരിത്യജിക്കുകയാണ് രാമന്‍ ചെയ്തത്. സത്യസ ന്ധനായ ഒരു ഭരണാധികാരിക്ക് തീര്‍ത്തും ചേരാ ത്ത പ്രവൃത്തിയാണത്.

പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ ഭരണകര്‍ത്താ ക്കളും നീതി പീഠങ്ങളും ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഏണി ചാരിക്കൊടു ക്കുന്ന പണിയാണ് വ്യഖ്യാതാ വ് പലപ്പോഴും ചെയ്യുന്നത്.ഇപ്പോഴത്തെ അയോദ്ധ്യയും സാ കേതവും മറ്റു സ്ഥലങ്ങളും ചുറ്റുപ്രദേശങ്ങളും രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഭൂപ്ര ദേശ ങ്ങള്‍ അല്ലെന്നു ചരിത്ര വസ്തുതകളുടെ അടി സ്ഥാന ത്തില്‍ സ.എന്‍. ഇ.ബാലറാം സ മര്‍ത്ഥിച്ചിട്ടുണ്ട്.’’ ഇ ന്ത്യാ ഗവണ്മെന്റിന്റെ ആര്‍ക്കിയോളജി ഡിപ്പാര് ‍ട്ട്മെന്റ് ഡയറക്റ്റ രായിരുന്ന ബി.ബി.ലാല്‍ ആണ് , മൌര്യകാലത്തിനു മുമ്പായി അയോദ്ധ്യയില്‍ ജനവാ സം ഇല്ലായിരുന്നുവെന്നു കണ്ടെത്തിയത്. അത്ര യുമല്ല ബുദ്ധന്റെയോ മഹാവീരന്റെയോ കാലത്തും അയോദ്ധ്യാ നഗരം ഉള്ളതായി തെളിവില്ല.അ ങ്ങനെ വരുമ്പോള്‍ മനു നിര്‍മ്മി ച്ചതാണ് അയോദ്ധ്യാ നഗരമെന്ന ആദികവിയുടെ പരാമര്‍ശം കവി സങ്കല്പ മാണെ ന്നു കരു താനേ നിവൃത്തിയുള്ളൂ.’’ (എന്‍.ഇ. ബാലറാം കൃതികള്‍-വാല്യം 1)എന്നിട്ടും രാമന്റെ ജന്മ ഭൂമിയാണെന്ന് പറഞ്ഞു രാജ്യത്തുണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് കണക്കില്ല.

(തുടരും)









Fans on the page

Friday, September 4, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 1


(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)

കമ്യൂണിസ്റ്റു പാര്‍ട്ടി ഉള്‍പ്പെടെഉള്ള രാഷ്ട്രീയ പാര്‍ട്ടി കള്‍ രാമായണവും മഹാഭാരതവും ശരിയായ രീതി യില്‍ മനസ്സിലാക്കുന്നത് നല്ലതാണ്. വേദേതിഹാസ ങ്ങളുമായും ഉപനി ഷത്തുകളുമായും സാമാന്യ പരി ചയം നേടുന്നതും ഗുണകരമായ കാര്യമാണ്.മാത്രമ ല്ല,ആര്‍ എസ്എസ് നെപ്പോലെയുള്ള ഹിന്ദു തീവ്രവാ ദ സംഘങ്ങള്‍ കരുതിക്കൂട്ടി പ്രചരി പ്പിക്കുന്ന വ്യാജ പുരാണ കഥകളും ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറി യാനും പുരാണ പാരാ യണം ഉപകരിക്കും .അതിനു ഭക്തിയോ വിശ്വാസമോ അനുപേക്ഷണീയ ഘടകമല്ല. ആ ചാരാനുഷ്ഠാനങ്ങളുടെയും ഭക്തിയുടെയും അകമ്പടിയോടെയുള്ള പാരായണം വിപരീത ഫലം ഉളവാക്കാനെ ഉപകരിക്കൂ .ഖേദകരമെന്നു പറയട്ടെ, ജൂലായ്‌ 16 മുതല്‍ ഓഗസ്റ്റ് 19 വ രെ ജനയുഗത്തില്‍ അ ജിത്‌ കൊളാടി അവതരിപ്പിച്ച രാമായണം ,1982 ലോ മറ്റോ വിശ്വ ഹിന്ദു പരിഷത്ത് രാമായണ വായന യ്ക്ക് ഏ ര്‍പ്പെടുത്തിയ നിബന്ധനകള്‍ അനുസരിച്ചു  ള്ളതാണെന്ന തോന്നലുണ്ടാക്കുന്നതായിപ്പോയി.

ഇന്ത്യയില്‍ വ്യാപകമായി പ്രചാരത്തിലുള്ളത് വാല്മീ കി രാമായണവും അദ്ധ്യാത്മരാമാ യ ണവുമാണ്. അദ്ധ്യാത്മരാമായണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാ ണ് എഴുത്തച്ഛന്‍റെ അ ദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.ഭക്തര്‍ വായിക്കാറുള്ളത് കിളിപ്പാട്ടാണ്.ഇതില്‍ രാമനെ മ ഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത് .

രാമായണത്തെ ജനയുഗം വായനക്കാര്‍ക്ക് പരിചയ പ്പെടുത്താന്‍ പുറപ്പെട്ട അജിത്‌ കൊളാ ടി , വാല്മീകി ര ചിച്ച രാമകഥ സത്യസന്ധമായി പറയുന്നതിന് പകരം രാമനെ ദൈവമായി ചിത്രീകരിക്കുന്ന അദ്ധ്യാ ത്മരാമായണത്തിന്റെ ചുവടു പിടിച്ചു രാമഭക്തി യിലേക്ക് നയിക്കുകയാണ് ചെയ്തത്. മര്യാദാപുരു ഷോത്തമന്റെ കഥ പറഞ്ഞ വാല്മീകിയുടെ രാമാ യണത്തെ വിട്ട് അവതാരപുരുഷനെ അവതരിപ്പി ക്കുന്ന എഴുത്തച്ഛന്‍റെ പാത പിന്തുടരാ നാ ണ് അദ്ദേഹം തുനിഞ്ഞത്. തന്നെയുമല്ല രാമ മഹത്വം ഏറി നില്‍ക്കുന്നതു വാല്മീകിരാമാ യണത്തിലാണെന്ന് ക ണ്ടാല്‍ അദ്ധ്യാത്മരാമയണത്തെ വിട്ട് വാല്മീകിരാമാ യണത്തിലേ ക്ക് ശ്രദ്ധ തിരക്കാനും അദ്ദേഹം മടിച്ചി ല്ല. ബ്രാഹ്മണ പൌരോഹിത്യത്തിന്റെയും വര്‍ണ്ണാ ശ്രമ ധര്‍മ്മത്തിന്റെയും തടവറയില്‍ കിടന്നു നട്ടം തിരിയുന്ന രാജാവാണ് രാമന്‍.ഇതിനു പോദ് ബാലക മായ എത്ര സന്ദര്‍ഭങ്ങള്‍ വേണമെങ്കിലും രണ്ട് രാമാ യണങ്ങളിലും നിന്ന് ഉദ്ധരിക്കാന്‍ പറ്റും. എന്നാല്‍ ജനയുഗം ലേഖകന്‍ പല പൊടിക്കൈകളും പ്രയോഗിച്ചു രാ മനെ സര്‍വ്വഗുണസമ്പന്നനും പുരോഗമനക്കാരനു മാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. അതിനു വേണ്ടി വ്യാജ കഥകള്‍ ചമയ്ക്കുന്നതിനും അദ്ദേഹം മടിക്കുന്നില്ല.

വനവാസത്തിന്‌ കാട്ടിലെത്തുന്ന രാമനെ നിഷാദ രാജാവായ ഗുഹന്‍ സ്വീകരിക്കുന്നുണ്ട് . ആലിംഗനം ചെയ്യുകയും നല്ല വാക്കുകള്‍  പറയുകയും ചെയ്യുന്നു. പക്ഷേ താന്‍ കൊണ്ടു വന്ന ഫലമൂലാദികള്‍ കഴിച്ച് തന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്ന ഗുഹനോട് രാമന്‍,’’അന്യദത്തം ഭുജിക്കെന്നതുമില്ലെ ന്നു/മന്യേ വനവാസകാലം കഴിവോളം.’’ എന്ന് പറ ഞ്ഞു നിരസിക്കുന്നു.’അന്യദത്തം’ എന്നാണു രാമ ന്റെ മൊഴി.അതായത് അന്യരാല്‍ നല്‍കപ്പെടുന്നത് എന്നര്‍ത്ഥം.അതില്‍ മാംസാഹാരം എന്ന ധ്വനി പോ ലുമില്ല.എന്നാല്‍ അജിത്‌ കൊളാടി, ഗുഹന്റെ ‘പക്വ ഫലമധുപുഷ്പാദി’കളെ മാംസാഹാരമായി ചിത്രീക രിച്ച് അത് വനവാസം കഴിയും വരെ ഭക്ഷിക്കില്ല എന്നാക്കി.നിഷാദനെ കെട്ടിപ്പിടിച്ചതു വേറെ; തൊ ട്ടു തിന്നുന്നത് വേറെ; എന്നാണു രാമന്റെ മനസ്സിലി രിപ്പ്.അത് വെളിവായാല്‍ മര്യാദരാമന്റെ ഉള്ളിലെ ചാതുര്‍വര്‍ണ്യ ഭക്തി ജനം മനസ്സിലാക്കും.വനവാ സം കഴിയും വരെ അന്യദത്തം ഭുജിക്കില്ലെന്നു രാമ ന്‍ പറഞ്ഞതും കള്ളമാണെന്ന് ഇതേ അയോദ്ധ്യാ കാണ്ഡം തന്നെ തെളിവ് നല്‍കും.അന്യര്‍ നല്‍കുന്ന ഭോ ജനം കഴിക്കില്ലെന്ന് പറഞ്ഞു നാവകത്തിടും മുമ്പേ, അത്രി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് രാമല ക്ഷ്മണന്മാരും സീതയും മൃഷ്ടാന്നം ഭുജിക്കുന്നത് കാ ണാം. ’’മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ/തുഷ്ടി കല ര്‍ന്നു തപോധനനത്രിയും.’’ എന്ന് അദ്ധ്യാത്മ രാമായ ണം .

(തുടരും)









Fans on the page

Monday, August 3, 2020

കണ്‍സള്‍ട്ടന്‍സീ ചരിതം (തുള്ളല്‍)

തൊഴിലില്ലാപ്പട ജോലി തിരക്കി

തെരുവിലലഞ്ഞു നടക്കുമ്പോള്‍

കണ്‍സള്‍ട്ടന്‍സിക്കള്ളന്മാരെ

കവലകള്‍ തോറും നിയമിക്കുന്നു.

പാറ്റ പിടിക്കാന്‍ ,പാറ പൊടിക്കാന്‍ 

കാറ്റു തടുക്കാന്‍ കണ്‍സള്‍ട്ടന്‍സി

പോലീസ് കാരുടെ സാലറി നോക്കാന്‍  

പാലം കെട്ടാന്‍  കൈമണി കൊട്ടാന്‍

കല്യാണത്തിനു ചാക്കാലയ്ക്കും 

വാലായ്മയ്ക്കും കണ്‍സള്‍ട്ടന്‍സി.

ബസ്സിനു കിസ്സിനു കണ്‍സള്‍ട്ടന്‍സി

ബാറ്ററി വാങ്ങാന്‍  കണ്‍സള്‍ട്ടന്‍സി

പേറിനു,ടൂറിനു ചോറു കൊടുപ്പിനു

പെണ്ണുപിടിപ്പിനു കണ്‍സള്‍ട്ടന്‍സി.

ഉപ്പിനു മുളകിന് മണ്ണെണ്ണ യ്ക്കും

ചപ്പിനു ചവറിനു ചാരായത്തിനു

അപ്പംചുടുവാന്‍ ചായയടിക്കാന്‍

കുപ്പികുലുക്കാന്‍ കണ്‍സള്‍ട്ടന്‍സി

കോവിഡ്  രോഗീടെണ്ണമെടുക്കാന്‍

കോവിഡ്  കിറ്റിന്‍ വണ്ണം നോക്കാന്‍  

രോഗം തെല്ലും പടരാതാക്കാന്‍

വേഗത കൂടിയ കണ്‍സള്‍ട്ടന്‍സി.

കാറുകള്‍ വാങ്ങാന്‍ കായല്‍നികത്താന്‍

ബാറുകള്‍ ലേലം ചെയ്തുകൊടുക്കാന്‍

ഭൂമി പതിക്കാന്‍ ,തിരികെയെടുക്കാന്‍

ഭൂഷണമാകും  കണ്‍സള്‍ട്ടന്‍സി.

കണ്‍സള്‍ട്ടന്‍സിപ്പരിഷകള്‍ തന്നുടെ

കാലില്‍ മുട്ടാതാര്‍ക്കും സര്‍ക്കാര്‍-

കച്ചേരിപ്പടി  പലതിലുമിപ്പോള്‍

കേറി നടക്കാന്‍ കഴിയാതായി.

സ്വപ്നം കണ്ട ഗുമസ്തപ്പണിയും

‘സ്വാഹാ’ ആയതിലുള്ളം പൊള്ളി

തൂങ്ങിച്ചാകാന്‍ കയറുമെടുത്തി-

ട്ടെങ്ങോ പായും പയ്യന്മാരുടെ

കൂട്ടം കാണ്‍കെ, ‘തൂങ്ങിച്ചാകാന്‍-

കണ്‍സള്‍ട്ടന്‍സി’യെ വച്ചാല്‍ കിട്ടും

പുത്തന്‍ സാദ്ധ്യതയോര്‍ത്തധികാരികള്‍

മത്തു പിടിച്ചു ചിരിക്കുകയായീ . 








Fans on the page

Thursday, July 16, 2020

എന്‍.ഇ.ബാലറാം—‘കമ്യൂണിസ്റ്റ് സന്യാസി’


സ.എന്‍.ഇ.ബാലറാമിന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികമാണ് ഇന്ന്(16.7.2020). ഇന്ത്യ യിലെ കമ്യൂ ണിസ്റ്റ് പ്രസ്ഥാനത്തിലെ ബഹുമുഖ പ്രതിഭയായ നേ താവായിരു ന്നു ബാലറാം.ഭാരതീയ ദര്‍ശനങ്ങളിലും കമ്യൂണിസ്റ്റ് സിദ്ധാന്താങ്ങളിലും ഒരുപോ ലെ അവ ഗാഹമുണ്ടായിരുന്ന നേതാവ്.കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാ ളായ ബാലറാം 1919നവംബര്‍ 20 നു കണ്ണൂര്‍ ജില്ലയിലെ പിണറായിക്കടുത്തുള്ള തൊടീക്കളത്തു ജനിച്ചു.
ചെറുപ്പത്തില്‍ സംസ്കൃതമാണ് പഠിച്ചു തുടങ്ങിയത്. സംസ്കൃതത്തിലും വേദോപനി ഷത്തുകളിലും പുരാ ണേതിഹാസങ്ങളിലും പണ്ഡിതയായിരുന്ന മുത്ത ശ്ശി യായി രുന്നു സംസ്കൃതപഠനത്തില്‍ ബാലറാമി ന്റെ ഗുരു.ഉപരി പഠനത്തിനു കൊല്‍ക്കൊ ത്തയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ശ്രീരാമകൃ ഷ്ണാശ്രമത്തില്‍ചേര്‍ന്നു.സ ന്യാസത്തിലേക്കാകൃഷ്ടനായി.തൃശൂരും തഞ്ചാവൂരുമുള്ള ശ്രീരാമകൃഷ്ണാ ശ്രമങ്ങളി ല്‍ ഭഗവത്‌ഗീതയും വേദങ്ങളും പഠിപ്പി ക്കാന്‍ പോയിട്ടുമുണ്ട്.കുറേനാളത്തെ സന്യാ സത്തിനും ആശ്രമജീവിതത്തിനും ബാലറാമില്‍ ആത്മീയ ജീവിതത്തോടു വെറു പ്പും അമര്‍ഷവും സൃഷ്ടിക്കാനേ കഴിഞ്ഞുള്ളു.
സാന്യാസത്തില്‍ നിന്ന് ‘രക്ഷപ്പെട്ട’ അദ്ദേഹം തിരി ച്ചു നാട്ടില്‍ വന്ന് സാമൂഹിക പരിഷ്ക്കരണ പരിപാ ടികളിലും സ്വാതന്ത്ര്യ സമരത്തിലും മുഴുകി.ജാതി വ്യവസ്ഥയ്ക്കെതിരെ അന്ന് ഫലപ്രദമായി പ്രവര്‍ ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ തല ശ്ശേരി ശാഖ സംഘടിപ്പിച്ചത് ബാലറാം ആയിരുന്നു.അദ്ദേഹം തന്നെ ആദ്യത്തെ യൂണിയന്‍ സെക്രട്ടറിയുമായി.രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി യത് കോണ്ഗ്രസ് കാരനായിട്ടാണ്.അതിലെ ഇടതു പക്ഷ ചായ് വുള്ളവര്‍ ചേര്‍ന്ന് കോണ്ഗ്രസ് സോഷ്യ ലിസ്റ്റ് പാര്ട്ടിയുണ്ടാക്കിയപ്പോള്‍ അതിലെ സജീവ പ്രവര്‍ത്തകനായി. കേരളത്തിലെ കോണ്ഗ്രസ് സോ ഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ മുഴുവന്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേര ള ഘടകത്തിന് രൂപം നല്‍കിയ 1939 ലെ പിണറായി ലെ പാറപ്രം സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാള്‍ ബാലറാമായിരുന്നു. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം പത്ത് വര്‍ഷത്തിലേറെക്കാലം പാര്‍ട്ടിയുടെ സം സ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു .1984ല്‍ അ ദ്ദേഹം സിപിഐ യുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അം ഗമായി.രണ്ടു പ്രാവശ്യം രാജ്യസഭാംഗമായി.നിയമ സഭയിലേക്ക് 3 തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 1970ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. പല ഘട്ടങ്ങളിലായി 6 വര്‍ഷ ത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടു ണ്ട്. പലപ്പോഴും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങ ള്‍ക്കു ഇരയായി.രാജ്യത്തിനും പാര്‍ട്ടിയ്ക്കും വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ക്കു കണക്കില്ല.
പാര്‍ട്ടിയെ ശരിയായ ദിശയിലേക്കു നയിക്കുന്നതി നും പുതു തലമുറയെ ആശയം കൊണ്ട് ആയുധമ ണിയിക്കാനും തന്റെ അനുഭവങ്ങള്‍ അദ്ദേഹം പ്ര യോജനപ്പെടു ത്തി.ഭാരതീയ തത്ത്വചിന്തയിലും കമ്യൂണിസത്തിലും അഗാധമായ അറിവുണ്ടായി രുന്ന അദ്ദേഹം അതീവ ലളിതമായ ഭാഷയില്‍ സാധാരണ ക്കാരന് മനസ്സിലാക്കാന്‍ പാകത്തില്‍ ആ അറിവ് പ കര്‍ന്നു നല്‍കി.ഹിന്ദു തീവ്രവാദികളുടെ വിതണ്ഡ വാദ ങ്ങളെ ഫലപ്രദമായി ഖണ്ഡിക്കുവാന്‍ സ. എന്‍. ഇ ബാലറാമിനെപോലെ മറ്റൊരു രാ ഷ്ട്രീയ നേതാ വിനും കഴിഞ്ഞിട്ടില്ല.മാര്‍ക്സിയന്‍ സൌന്ദര്യ ശാ സ്ത്ര മുള്‍പ്പെടെ സാ ഹിത്യത്തിന്റെ വിവിധശാ ഖകളിലും അദ്ദേഹത്തിനു അപാരമായ അറിവുണ്ടാ യിരുന്നു.മലയാള നിരൂപണ ശാഖയ്ക്ക് അതുമൂലം നേട്ടമുണ്ടായി.ലോകസാ ഹിത്യ ത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി തരുന്നതിനും അദ്ദേഹം സമയം കണ്ടെ ത്തി.
അദ്ദേഹത്തിന്റെ ജീവചരിത്രകാരിയും മകളുമായ ഗീതാ നസീര്‍ വിലയിരുത്തുന്നത് പോലെ ‘’മാര്‍ക്സി യന്‍ തത്ത്വശാസ്ത്രത്തെ മുറുകെപ്പിടിച്ച് ഇന്ത്യന്‍ ദ ര്‍ശനങ്ങള്‍ വെ ട്ടിത്തുറന്ന പാതയിലൂടെ നടക്കാനാ ഗ്രഹിച്ച ഒരു കമ്യൂണിസ്റ്റ് സന്യാസി''യാണ് ബാല റാം . ആദര്‍ശ രാഷ്ട്രീയത്തിന്റെയും സംശുദ്ധമായ പൊ തു പ്രവര്‍ത്തനത്തിന്റെ യും അഗാധമായ അ റിവി ന്റെയും ആള്‍രൂപമായിരുന്ന സ.ബാലറാമി ന്റെ ഓര്‍മ്മ കള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി.








Fans on the page

Sunday, July 5, 2020

മഹാത്മഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും !


Pinko Human



മഹാത്മഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും !


ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും തല്ലി ചതച്ചിട്ട് ,അതിനെ സമർത്ഥമായി നിഷേധിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടല്ലോ .എല്ലാ കാലത്തും ഈ തിവ്രവാദികൾ ഇങ്ങനെ തന്നെയായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട നാളുകളിൽ ആർ.എസ്.എസിനെ രാജ്യത്ത് നിരോധിക്കയുണ്ടായി. ഈ നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒഫിഷ്യൽ രേഖകൾ എല്ലാം തന്നെ ഇന്ന് ” നാഷ്ണൽ ആർക്കൈവ് ഓഫ് ഇന്ത്യ ” സൈറ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. നാളെ അതിന്റെ തുടർച്ചയായി മറ്റ് സമാന ചരിത്ര രേഖകളും നീക്കം ചെയ്യപ്പെട്ടെക്കാം .അതിന് മുൻപ് ചിലത്ത് രേഖപ്പെടുത്തി വെയ്ക്കുന്നു.
(ചിത്രം 1 )
ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം, സവർക്കർ , ഗോഡ്സേ ,നാരായൺ ആപ്തേ, ദിഗംബർ ബാദ്ഗെ തുടങ്ങിയവർ അറസ്റ്റിലായി . ഗാന്ധി കൊല്ലപ്പെട്ട് അഞ്ചാം മാസം വിചാരണ നടപടികൾ നടക്കുന്ന ഘട്ടത്തിൽ ബോംബെ ഗവൺമെന്റിലെ ഹോം ഡിപ്പാർട്ട്മെന്റ്റ് സ്പെഷ്യൽ സെക്രട്ടറി ആയിരുന്ന ഡി.എസ് Bakhle അന്നത്തെ ഹോം മിനിസ്റ്റർ ആയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി വി.ശങ്കറിന് വളരെ ഒരു കോൺഫിഡൻഷ്യൽ കത്ത് അയച്ചു
( O8- ജൂൺ – 1948 ) .അതിലെ ഉള്ളടക്കം എന്നത് ഹിന്ദു മഹാ സഭയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന എൽ.ബി ഭുപേത്ക്കർ ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട വി.ഡി സവർക്കറിന്റെ വിചാരണ ചിലവുകൾക്കായി ഫണ്ട് പിരിക്കുന്നു എന്ന്. മാത്രമല്ല പിരിക്കുന്ന തുകയുടെ ഒരു ഭാഗം ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്സയ്ക്ക് വേണ്ടിയുമാണെന്ന്..!
(ചിത്രം 2 )
തന്റെ സെക്രട്ടറിയിൽ നിന്നും ഈ വിഷയമറിഞ്ഞ പട്ടേൽ 12 ജൂൺ 1948 ,അതായത് വിവരമറിഞ്ഞ ഉടൻ തന്നെ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ശ്യാമ പ്രസാദ് മുഖർജിക്ക് ഒരു ഒരു കത്ത് എഴുതി .ഇദ്ദേഹം 1943 മുതൽ 1946 വരെ ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ആയിരുന്നു.
പട്ടേൽ തന്റെ കത്തിൽ എത്ര ഗൗരവത്തോടെയാണ് താൻ ഇത് വിലയിരുത്തുന്നതെന്ന് വ്യക്തമാക്കി ,ഒപ്പം ഹിന്ദു മഹാസഭയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ കുടെ മുഖർജിയോട് പട്ടേൽ ആവശ്യപ്പെടുന്നു.
(ചിത്രം 3 )
ഗാന്ധിയുടെ കൊലപാതകത്തോടെ ശ്യാമ പ്രസാദ് മുഖർജി ഹിന്ദുസഭയുമായി പൂർണമായും അകലുകയും ,സഭയോട് രാഷ്ട്രിയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്ന് അവശ്യപ്പെടുകയും ചെയ്തിരുന്നു.ഹിന്ദു മഹാസഭയുടെ ഭാഗമായി നിൽക്കുമ്പോൾ പൂർണമായും കോൺഗ്രസിനെയും ,ക്വിറ്റ് ഇന്ത്യ മൂവ്മെന്റിനെയും ഒക്കെ തള്ളി പറഞ്ഞ വ്യക്തിയാണ് ശ്യാമ പ്രസാദ് മുഖർജി. നെഹ്റുവിന്റെ താൽപര്യത്തിന്റെ പുറത്താണ് ഇദ്ദേഹം മന്ത്രിയാക്കുന്നത്.
പട്ടേലിന്റെ കത്തിന് ജൂൺ 16 1948 ന് തന്നെ 3 പേജിൽ മുഖർജി മറുപടി നൽകി.അതൊരു പേഴ്സണൽ ലെറ്ററായിരുന്നു. ഗാന്ധി ഘാതകർക്കായി യാതൊരു നിലയിലും ഡിഫൻസ് കൗൺസിലിനെ ഹിന്ദുമഹാ സഭാ നിയമിച്ചിട്ടില്ലാ എന്ന് അവർ തന്നെ അറിയിച്ചു എന്ന് മുഖർജി കത്തിലൂടെ പ്രസ്ഥാവിച്ചു. പക്ഷേ ആ കത്തിൽ ചില വിവരങ്ങൾ മുഖർജി പട്ടേലിനോട് പങ്ക് വെച്ചിരുന്നു. ചുവടെ പറയുന്നവയാണ് അത്.
1 ) ഘാതകർക്ക് വേണ്ടി വാദിക്കാൻ ഹിന്ദു മഹാസഭാ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിലവിലുള്ള All India Defence കമ്മിറ്റി എന്നതൊരു സ്വതന്ത്ര്യ സംഘടനയാണ്.
2 ) പണം പിരിച്ചത് വി.ഡി സവർക്കറിനായിട്ടാണ്. മറ്റ് പ്രതികൾക്ക് വേണ്ട കാര്യങ്ങൾ അവർ മുൻകൈ എടുക്കും.
3 ) സവർക്കറിനോടുള്ള വിധേയത്വം മൂലമാണ് താൻ ഇതിൽ ഭാഗഭാക്കാവുന്നത് എന്ന് ഭൂപേത്ക്കർ മുഖർജിയോട് പറഞ്ഞു. ഒരു മോറൽ സപ്പോർട്ട് എന്ന നിലയിൽ സവർക്കറിനായി പണം പിരിച്ചിട്ടുള്ളതെന്നും ,മറ്റുള്ള ആർക്കും വേണ്ടി സഭ ഇടപെട്ടിട്ടില്ലാ എന്നുമാണ് വാദം.
(ചിത്രം 4 ,5 )
വിണ്ടും 1948 ജൂലൈ 8 തിയതി ബോംബെ ഹോം സെക്രട്ടറിയുടെ കത്ത് സർദാർ പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ വി.ശങ്കറിന് എയർ മെയിൽ ആയി ലഭിക്കുന്നു. ഗാന്ധി ഘാതകർക്കായി നടക്കുന്ന ഹിന്ദു മഹാസഭയുടെ പിരിവ് സംബന്ധിച്ച് ഹോം മിനിസ്റ്ററുടെ നിർദേശം അറിയാൻ വേണ്ടിയായിരുന്നു  കത്ത്.
(ചിത്രം 6)
1948 ജൂലൈ 23 ന് ബോംബെ ഗവ: ഹോം സെക്രട്ടറിക്ക് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി ശങ്കർ റിപ്ലേ നൽകി.ആ പ്രതികരണം എന്നത് സർദാർ വലഭായ് പട്ടേൽ ,ശ്യാമ പ്രസാദ് മുഖർജിയിൽ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഹിന്ദു മഹാസഭ ഗാന്ധി ഘാതകർക്കായി യാതൊരു പിരിവും നടത്തുന്നില്ലാ ,ഒപ്പം ആൾ ഇന്ത്യ ഡിഫൻസ് കമ്മിറ്റി എന്നത് ഒരു സ്വതന്ത്ര്യ സംഘടനയാണ് എന്നും.
(ചിത്രം 7 )
കൃത്യം ജൂലൈ 30 ന് ” ക്ലാസിഫൈഡ് സിക്രഡ് ” ആയി ബാഗ്ലേ ശങ്കറിന് ഒരു കത്ത് അയക്കുന്നു. ജെ.എസ് കരഡിക്കർ എന്ന ഹിന്ദു മഹാസഭാ നേതാവ് പ്രസിഡന്റ് ആയ ഭുപത്ക്കറിന് എഴുതിയ കത്തായിരുന്നു അത്. ഈ കത്ത് എത്രയും വേഗം പട്ടേലിന് ശ്രദ്ധയിൽ കൊണ്ട് വരാൻ ബാഗ്ലേ ആവശ്യപ്പെട്ടു. ഹിന്ദുമഹാസഭയുടെ ആ കത്തിന്റെ ഉള്ളടക്കം എന്നത് അത്തരമൊരു ഫണ്ട് പിരിവ്
“collected in the present circumstances in Mahasabha” എന്നാണ്. സവർക്കറിനും ,കൂട്ടാളികൾക്കുമായി ഫണ്ട് പിരിച്ചിരുന്നു എന്ന് തുറന്ന് സമ്മതിക്കയായിരുന്നു അവർ.
(ചിത്രം 8,9,10 )
ഈ കത്തിനോടൊപ്പം തന്നെ ബോബെ പ്രൊവിൻസിലെ ഡെപ്യൂട്ടി ജനറൽ ഓഫ് പോലീസിൽ നിന്ന് ലഭിച്ച കത്തുകളും അദ്ദേഹം ശങ്കറിന് അയച്ചു. ന്യു ഡൽഹിയിലെ ആൾ ഇന്ത്യൻ ഹിന്ദുമഹാസഭയുടെ പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി മറ്റ് പ്രൊവിഷ്യൽ ബ്രാഞ്ച് കൾക്ക് അയച്ച കത്തായിരുന്നു അത്. അതിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് ഹിന്ദു മഹാസഭ പ്രസിഡന്റിന്റെ അറിവോടെയാണ് ഈ കുറ്റവാളികൾക്ക് വേണ്ടിയുള്ള പിരിവും ,സഹായങ്ങളുമെന്ന്, ! ഹിന്ദുമഹാസഭയുടെ ഹൈപ്പർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളുടെ പേര് വിവരം പോലും ഈ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
(ചിത്രം 11, 12, 13, 14)
കാര്യങ്ങൾ വിശദമായി വിലയിരുത്തിയ പട്ടേൽ ശ്യാമപ്രസാദ് മുഖർജിക്ക് ആഗസ്റ്റ് 17 ൽ ഇത് സംബന്ധിച്ച് വീണ്ടും കത്തുകൾ അയച്ചു. മുകളിൽ ശങ്കറിന് ലഭിച്ച ഹിന്ദുമഹാസഭയുടെ കത്തുകളിലെ വിവരങ്ങളും പട്ടേൽ പങ്ക് വെയ്ച്ചു.
ഹിന്ദു മഹാസഭാ കൃത്യമായി ഗാന്ധി ഘാതകർക്കായി പണപ്പിരിവ് നടത്തുന്നതായും ,അവർക്ക് മുതിർന്ന നേതാക്കളുടെ മേൽനോട്ടമുണ്ടെന്നും ,വിഷയത്തിൽ ഇടപെടണം എന്നവശ്യപ്പെട്ടായിരുന്നു ആ കത്ത്.
(ചിത്രം 15 )
കത്ത് തനിക്ക് ലഭിച്ചെന്നും ,വിഷയത്തെ സംബന്ധിച്ച് ഹിന്ദു സഭായുടെ പ്രസിഡന്റുമായി സംസാരിച്ച് കുടുതൽ വ്യക്തത വരുത്തി കുടുതൽ വിവരങ്ങൾ പങ്ക് വെയ്ക്കാം എന്ന് പറഞ്ഞ് ആഗസ്റ്റ് 21 ന് മുഖർജി ” പേഴ്സണൽ ” എന്ന് നോട്ട് ചെയ്ത ഒരു കത്ത് പട്ടേലിന് അയക്കുന്നു.
(ചിത്രം 16 )
ശ്യാമപ്രസാദ് മുഖർജിയുടെ അന്വേഷണങ്ങൾക്ക് അവസാനം ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് രണ്ട് പേജിൽ കുറയാതെ ഒരു കത്തെഴുതി.ഏറെ കൗതുകം ജനിപ്പിക്കുന്ന ഒരു കത്തായിരുന്നു അത്. ഒരു വശത്ത് ഹിന്ദു മഹാസഭാ ഗാന്ധി വധക്കേസിലെ പ്രതികൾക്ക് വേണ്ടി യാതൊരു പിരിവും നടത്തുന്നില്ലാ എന്ന് തറപ്പിച്ച് പറഞ്ഞിട്ട് ,മറുവശത്ത് പറയുന്നു സവർക്കറിന് നിയമ സഹായം നൽകുവാൻ വിശിഷ്യ വിവിധ ഇടങ്ങളിൽ നിന്ന് ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിൽ നടന്നു എന്ന് പറയുന്ന പിരിവ് അദ്ദേഹത്തിന്റെ കോടതി വാദ ചിലവുകൾക്ക് വേണ്ടി മാത്രമാണെന്ന്..!സവർക്കർ പ്രതിയല്ലേ അപ്പോൾ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.
(ചിത്രം 17, 18 )
ഹിന്ദുമഹാസഭയുടെ അഭിപ്രായത്തിൽ ഗാന്ധി വധിക്കപ്പെട്ടത് അപലപനിയം ആണ്. ഒപ്പം തന്നെ പ്രധാനമാണ് കുറ്റം ചെയ്തിട്ടുണ്ടാവില്ലയെന്ന് താങ്ങൾ കരുതുന്ന സവാർക്കറിനു വേണ്ടി പിരിവ് നടത്തുന്നതും. നിയമപരമായും ,നീതി യുക്തമായും ഐക്യദാർഢ്യപ്പെടുക എന്ന യുക്തിയാണ് ഹിന്ദു മഹാസഭയ്ക്ക് ഗാന്ധി വധക്കേസിലെ പ്രതികളോട് തോന്നിയിരുന്നത്.
1948 സെപ്റ്റംബർ 8 തിയതി മുഖർജി ഹിന്ദു മഹാസഭാ നേതാവ് തനിക്ക് അയച്ച കത്തിന്റെ പതിവ് പട്ടേലിന് അയച്ചു .കഴിഞ്ഞ കത്തുകൾ പരിഗണിച്ചാൽ ഹ്രസ്വവും ,മിതമായി വാക്കുകൾ ഉപയോഗിച്ച ഒരു കത്താണ് മുഖർജി പട്ടേലിന് അയച്ചത്. യാതൊരു വാദങ്ങളോ ,ന്യായികരണമോ ഒന്നും അതിൽ ഉണ്ടായിരുന്നില്ലാ. കാരണം ഹിന്ദുമഹാസഭയുടെ 3 പേജ് കത്ത് വായിക്കുന്ന ഏതൊരു മനുഷ്യനും അവരുടെ ഗാന്ധി വധത്തിലെ നിലപാട് വ്യക്തമായിരുന്നു.
(ചിത്രം 19 )
കത്ത് ലഭിച്ചു അടുത്ത ദിവസം തന്നെ സർദാർ പട്ടേൽ മുഖർജിക്ക് ഒരു മറുപടി എഴുത?. അതിലെ ഒരു വാചകം ഇതായിരുന്നു.
It is “futile” to argue that “Hindu Mahasabha is not officially concerned”
ഹിന്ദു മഹാസഭാ വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ,ഇരയ്ക്ക് വേണ്ടി പരിതപിക്കുകയും ചെയ്യുന്നത് പകൽ പോലെ പട്ടേലിന് ബോധ്യപ്പെട്ടു. അവർ ഇത്തരമൊരു പണപ്പിരിവ് പ്രതികൾക്ക് വേണ്ടി നടത്തിയെങ്കിൽ അസന്നിഗ്ധമായി പറയാം ഗാന്ധി വധത്തിന് പിന്നിൽ അവർ ഉണ്ട് എന്ന് പട്ടേൽ കത്തിലെഴുതി.
(ചിത്രം 20 )
ഇരയ്ക്ക് വേണ്ടി സഹതപിച്ച് വേട്ടക്കാരന്റെ റോളിൽ എന്നും ഈ ഹിന്ദുത്വ ഭീകരർ ഉണ്ടാവും
അത് ഇനി ഹിന്ദു മഹാസഭ ആകട്ടെ, ആർ.എസ്.എസ് അയാലും ,സനാതൻ സൻസ്ത ആയാലും ആ പതിവിന് മാറ്റമില്ലാ,, !
ചരിത്രം ഒന്നും നിങ്ങളെ തുറന്ന് കാട്ടാതെ ഒരു
പോക്ക് പോവില്ലാ, !
നിങ്ങളിനി എത്ര രേഖകൾ നശിപ്പിച്ചാലും എവിടെയെങ്കിലും ഒരു കോപ്പി നിങ്ങളെ തുറന്ന് കാട്ടാൻ ബാക്കി ഉണ്ടെങ്കിൽ അത് കണ്ടെത്തുക തന്നെ ചെയ്യും,,!
.............
boolokam.com ല്‍ നിന്നും പകര്‍ത്തിയത് 
20 -





Fans on the page