Total Pageviews

Friday, July 31, 2009

മുരളീധരന്റെ പരിഹാസച്ചിരിയുടെ പരിണാമം

കെ. കരുണാകരൻ കോൺഗ്രസ്സിലേക്കു തിരികെ പോയപ്പോൾ എൻ.സി.പി നേതാവായ മകൻ മുരളീധരൻ ചിരിച്ചു കൊണ്ടു പറഞ്ഞത്‌ പലരും മറന്നു കാണും.ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പെടാൻ പോകുന്ന പാടോർത്ത്‌ തനിക്ക്‌ ചിരിസഹിക്കുന്നില്ല എന്നാ
ണു അന്ന് അദ്ദേഹം പരിഹസിച്ചത്‌.യഥാർത്ഥത്തിൽ സംഭവിച്ചത്‌ എന്താണെ ന്ന് ഇപ്പോൾ ജനത്തിനു മനസ്സിലാകുന്നുണ്ട്‌.ഒരു കൊല്ലാമാകുമ്പോ ഴേക്ക്‌ മുരളിയുടെ വാക്കുകൾ അറം പറ്റുകയാണു.പക്ഷേ മറിച്ചാണെന്നു മാത്രം.മുരളീധരനെ ചുമന്ന എൻ.സി.പിയുടെ സ്ഥിതിയോർത്ത്‌ ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മാത്രമല്ല വിടുവായത്തം ഓർത്തിരിക്കുന്ന സകലമാന
പേരും ഇപ്പോൾ ചിരിക്കുന്നുണ്ടാകും.വെറും ചിരിയല്ല പൊട്ടിച്ചിരി.

എങ്കിലും ഈ പൊട്ടിച്ചിരികൾക്കപ്പുറം ,രാഷ്ട്രീയ അശ്ലീലതയിൽ അച്ഛനെ കടത്തി വെട്ടിയിരിക്കുന്ന മകനെപ്പോലുള്ളവരുടെ കൈയിൽ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും എന്നോർക്കുമ്പോൾ പേടി തോന്നുന്നു.ആർക്കും എപ്പോഴും കേറി വരാവുന്ന വഴിയമ്പലമല്ല കോൺഗ്രസ്‌ എന്ന് ഹസ്സനെപ്പോലുള്ളവർ വീമ്പു പറയുന്നുണ്ടെങ്കിലും ഇത്തരം അവസരവാദികളെ മുമ്പും തിരിച്ചെടുത്ത അവരുടെ പാരമ്പര്യമോർക്കുമ്പോൾ അത്‌ മുഖവിലയ്ക്കെടുക്കുവാൻ പ്രയാസമാണു.

നേതാവാണു പ്രസ്ഥാനമെന്നും സാധാരണ നിയമങ്ങൾ അദ്ദേഹത്തിനു ബാധകമ ല്ലെന്നും പുതിയ മാനി ഫെസ്റ്റോകളെഴുതുന്ന മൂലധന കമ്യൂണിസ്റ്റുകളും പുത്രക്ഷേമ സോഷ്യലിസ്റ്റ്‌ ഗൗഡമാരും കൂടിയാകുമ്പോൾ നമ്മുടെ രാജ്യം സ്വർഗ്ഗമാകാതെ തരമില്ല.



Fans on the page