Total Pageviews

Thursday, December 31, 2009

നവ വത്സരം

സൃഷ്ടി സ്ഥിതികളും സംഹാരവും ചെയ്തു
സ്വച്ഛന്ദം പായുന്ന കാലത്തില്‍ നിന്നൊരു
തൂവലും കൂടിക്കൊഴിയവേ,ഹര്‍ഷവും
നോവും പകര്‍ന്ന നാളുള്ളില്‍ തെളിയുന്നു.

സന്തോഷ രേണുക്കള്‍ മായാതെയോര്‍മ്മയില്‍
സൂക്ഷിച്ച,കം ചുട്ടു പൊള്ളിച്ച നൊമ്പര-
ച്ചീളുകള്‍ ചൂഴ്ന്നെറിയാ,മിനിയെത്തുന്ന
നാളില്‍ പുലര്‍ത്താം പ്രതീക്ഷയും മോഹവും.

നിര്‍മ്മല ബാല്യം ഞെരിഞ്ഞു പിടയുന്ന
നിഷ്ഠുര വീഥിയും ക്രൂര ഹസ്തങ്ങളും,
ശ്വാസം നിലപ്പിക്കും ഘോരദൃശ്യങ്ങള്‍ക്കു
സാക്ഷിയായ് മാറുന്ന പാതയോരങ്ങളും,
പെണ്ണിന്റെ കണ്ണുനീര്‍ വീണു നിറം കെട്ട
മണ്ണും ഗൃഹങ്ങളും ജോലിസ്ഥലങ്ങളും,
അര്‍ത്ഥമുടഞ്ഞ പദങ്ങളാവര്‍ത്തിച്ചു
വ്യര്‍ത്ഥ പ്രലപനം ചെയ്യുമിടയരും,
പൊള്ള വാഗ്ദാനവും കള്ളച്ചിരിയുമായ്
തുള്ളിയുറയുന്ന നേതൃ സംഘങ്ങളും,
അന്യന്റെ കണ്ഠമരിയാന്‍ കുതിക്കുന്ന
വന്യത പേറുന്ന ജീര്‍ണ്ണ ജന്മങ്ങളും
പുത്തന്‍ പുലരിയിലന്യമായ് തീരട്ടെ;
പൂത്തുലയട്ടെങ്ങും ശാന്തിയും സ്നേഹവും.


Fans on the page

Thursday, December 24, 2009

പര്‍ദ വിശുദ്ധ വസ്ത്രമോ?



സ്ത്രീയെ ആപാദചൂഡം മറയ്ക്കാന്‍ ഉപയോഗിക്കുന്ന പര്‍ദ എന്ന കറുത്ത വസ്ത്രം വിശുദ്ധിയുടെ
പ്രതീകമാണോ?വൈദികരുടെ ളോഹ പോലെയും കന്യാസ്ത്രീകളുടെ തിരുവസ്ത്രം പോലെയും പവി
ത്രമായതാണോ ഈ വസ്ത്രവും?അറിഞ്ഞു കൂടാത്തതു കൊണ്ടു ചോദിച്ചുപോകുന്നതാണ്.ഇപ്പോള്‍ ഇങ്ങ
നെ സംശയം ഉദിക്കാന്‍ കാരണവുമുണ്ട്.

പുതിയ മതേതര വാദിയും സാമ്രാജ്യത്വ വിരുദ്ധ വീരനും പിണറായിപ്രിയനുമായ മദനി ,തന്റെ ഭാര്യയു
ടെ അറസ്റ്റിനു മുമ്പും പിമ്പും നടത്തിയ പത്ര സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.അഞ്ചു നേരം നിസ്കരിക്കുന്ന, പര്‍ദയിട്ട സ്ത്രീയെ ഇന്ത്യയില്‍ ആദ്യമായാ
ണ് പോലീസ് അറസ്റ്റ് ചെയ്യുകയും 'ഹരാസ്' ചെയ്യുകയും ചെയ്യുന്നതെന്ന്!അപ്പോള്‍ നിസ്ക്കരിക്കുന്നതും പര്‍ദയിടുന്നതും ഒരുപോലുള്ള പുണ്യകര്‍മ്മമാകണം!!

മതപരമായി വിശുദ്ധമെന്നു കരുതുന്ന ളോഹ ധരിച്ച ചില വൈദികരും തിരു വസ്ത്രം ധരിച്ച ചില
കന്യാസ്ത്രീകളും ചെയ്തത് എന്താണെന്ന് അഭയക്കേസ്സില്‍ നാം കണ്ടതാണ്.ഭാരതം,പണ്ടു മുതല്‍ പുണ്യ വസ്ത്രമായി കരുതിയിരുന്ന കാഷായം ധരിച്ചു കൊണ്ട് ഒരു ശങ്കരാചാര്യരും പ്രജ്ഞാ സിംഗ് എന്ന സന്യാസിനിയും ചെയ്തതും എല്ലാവര്‍ക്കും അറിയാം.അതുകൊണ്ട് ധരിക്കുന്ന വസ്ത്രം നോക്കി
യല്ല;ചെയ്യുന്ന പ്രവൃത്തി ആസ്പദമാക്കിയാണ് ഒരാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നു തീരുമാനിക്കേണ്ടത്.

ആനിലയ്ക്ക് പു.സ.(പുതിയ സഖാവ്)അബ്ദുള്‍ നാസര്‍ മദനി പര്‍ദയുടെ പവിത്രതയേയും നിസ്കാര
ത്തിന്റെ മഹത്വത്തേയും തന്റെ ഭാര്യയുടെ അറസ്റ്റുമായി ബന്ധപ്പെടുത്തി രോഷം കൊണ്ടതിന്റെ ധ്വനി ആര്‍ക്കും മനസ്സിലാകുന്നതേ ഉള്ളു.മതചിഹ്നങ്ങള്‍ക്ക് മദനി നല്‍കിയഅതിരു കവിഞ്ഞ,ആവര്‍ത്തി ച്ചുള്ള ഊന്നല്‍, അദ്ദേഹം ബോധപൂര്‍വ്വം കുറച്ചു നാള്‍ മറച്ചു വച്ച മത തീവ്രതയുടെ വികൃതമുഖം വെളി
വാക്കുകയാണ് ചെയ്തത്.
Fans on the page

Wednesday, December 9, 2009

സ്വാമി അയ്യപ്പന്റെ ശക്തി !



ഭക്തവത്സനും കരുണാവാരിധിയും ഒക്കെ ആയ സാക്ഷാല്‍ ധര്‍മ്മ ശാസ്താവിന്,ഇരിക്കുന്ന
സ്ഥലത്തിന് അനുസരിച്ച് ശക്തി വര്‍ദ്ധിക്കുമോ?കുളത്തുപ്പുഴയിലും ആര്യങ്കാവിലും അച്ചന്‍ കോവിലിലും ശബരിമലയിലും അയ്യപ്പക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമലയിലെ അയ്യപ്പനു മാത്രം ഇത്ര ശക്തി വന്നതെങ്ങനെയാണ്? ദേവസ്വം ബോഡും അയ്യപ്പസേവാസംഘവും ക്ഷേത്രസം രക്ഷകരും എല്ലാം ശബരിമലയിലെ അയ്യപ്പനു മാത്രം അമിത പ്രാധാന്യം കല്പ്പിക്കുന്നതും ഭക്തരെല്ലാം കൂടി കെട്ടും കെട്ടി ശബരിമലയ്ക്ക് തിരിക്കുന്നതും എന്തുകൊണ്ടാണ്? മറ്റ്ക്ഷേത്രങ്ങളിലെ അയ്യപ്പന്മാര്‍ ചൈതന്യം കുറഞ്ഞവരായതിനാലാണോ അവിടെ ഭക്തകോടികള്‍ തള്ളിക്കയറാത്തത്?

ഭാരതത്തിലെ ദൈവങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോര്‍ട്ട്ഫോളിയോകളാണല്ലോ!ബ്രഹ്മാവിന്
സൃഷ്ടി,മഹാവിഷ്ണുവിന് സ്ഥിതി,പരമശിവന് സംഹാരം എന്നിങ്ങനെ.ഓരോ ദേവനും വെവ്വേറേ വകുപ്പുകള്‍ കല്പിച്ചു കൈകാര്യം ചെയ്യുന്നതു മനസ്സിലാക്കാം.ആ വകുപ്പനുസരിച്ച് ആര്‍ത്തത്രാണനം
ചെയ്യണമെങ്കില്‍ ഇന്ന സ്ഥലത്ത് പള്ളികൊണ്ടാലേ പറ്റൂ എന്നു വാശി പിടിക്കുന്നത് ദേവന്മാര്‍ക്കു
തീരെ യോജിച്ചതല്ല.ഉയരം കൂടിയ മലയും പൊന്നു കെട്ടിയ പതിനെട്ടാം പടിയും സ്വര്‍ണ്ണം പൂശിയ ശ്രീകോവിലും ഉള്ളിടത്ത് എത്തുന്ന ഭക്തന്മാരോടേ പ്രസാദിക്കൂ എന്നു ശഠിക്കുന്നത് നന്നോ?"കല്ലും മുള്ളും കാലുക്കു മെത്തയാക്കി" മല കയറി വന്നിരുന്ന ഭക്തര്‍ക്ക് ഇപ്പോള്‍ ''മെറ്റല്‍ ഡിറ്റക്റ്റര്‍ മേലുക്ക് മെത്തയാക്കി"യാലേ സന്നിധാനത്തില്‍ എത്താന്‍ കഴിയൂ.

ഭക്തി തലയ്ക്കു പിടിച്ച ജനസഞ്ചയത്തിന് യുക്തി ബോധം ഉണ്ടാകുമെന്നു കരുതുന്നതു വെറുതെയാണ്.
അയ്യപ്പന്റെ അവതാര കഥയില്‍ തുടങ്ങുന്ന അസംബന്ധ പ്രചാരണങ്ങള്‍ കണ്ണു മടച്ചു വിശ്വസിക്കുന്ന
വര്‍ ശബരിമലയിലെ അയ്യപ്പന് ദിവ്യത്വം ഏറുമെന്നു ധരിക്കുന്നതില്‍ അതിശയിക്കാനില്ല.ഹരിയും ഹര
നും കൂടി ഇണ ചേര്‍ന്നപ്പോളാണത്രേ മണികണ്ഠന്‍ ഉണ്ടായത്!ശിവ പാര്‍ വ്വതിമാര്‍ ആന വേഷമെടുത്ത് മധുവിധു കൊണ്ടാടിയപ്പോള്‍ ആനത്തലയുള്ള ഗണപതി ഉണ്ടായെന്ന കഥ അല്പം ഉപ്പും കൂട്ടിവേണമെ
ങ്കില്‍ വിഴുങ്ങാം.പക്ഷേ അസുരന്മാരെ ഭ്രമിപ്പിക്കാന്‍ മോഹിനിയുടെ വേഷം കെട്ടിയ മഹാവിഷ്ണുവില്‍ പരമശിവന്‍ പുത്രോല്പാദനം നടത്തിയെന്നും അങ്ങനെ ഉണ്ടായ കുട്ടിയാണ് സാക്ഷാല്‍ അയ്യപ്പനെന്നും പറഞ്ഞാല്‍ ദഹിക്കാന്‍ ഇമ്മിണി പാടാണ്.

അതിനേക്കാള്‍ വിചിത്രം,കൂര്‍മ്മാവതാരകാലത്ത് ഉണ്ടായ മണികണ്ഠനെ പരശുരാമന്‍ സൃഷ്ടിച്ച കേര
ളത്തിലെ ഒരു നാട്ടു രാജാവായ പന്തളരാജന്‍ എടുത്തു വളര്‍ത്തി എന്ന കഥയാണ്.പാലാഴി കടയാന്‍ മത്ത്(കടകോല്‍) ആയി ഉപയോഗിച്ച മന്ഥരപര്‍ വ്വതം താഴ്ന്നു പോയപ്പോള്‍ അതുയര്‍ത്താനാണ് വിഷ്ണു കൂര്‍മ്മമായി അവതരിക്കുന്നത്.പിന്നീടുണ്ടായ,വരാഹം,നരസിംഹം,വാമനന്‍ തുടങ്ങിയ അവതാര
ങ്ങള്‍ക്കു ശേഷമുള്ളതാണ് പരശുരാമന്‍.ഒരോ അവതാരകാലത്തിനും യുഗങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്നും പറയുന്നു.ഇത്രയും കാലം വരെ കുഞ്ഞുമണികണ്ഠന്‍ എവിടെ ആയിരുന്നു എന്ന് ചോദിക്കരുത്.

ഇത്തരം അസംബന്ധകഥകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്ന ഭക്തരും അയ്യപ്പനെ വിറ്റു കാശാക്കുന്നവ
രും സ്ഥാന വലിപ്പത്തിനനുസരിച്ച് അയ്യപ്പന്റെ ശക്തിയും വര്‍ദ്ധിക്കുമെന്ന പ്രചരണവും വിശ്വസിച്ചെ
ന്നിരിക്കും.പക്ഷേ,ഭക്തിയും വ്യാപാരവും മൂത്ത് സമനില തെറ്റിയിട്ടില്ലാത്ത സാധാര ണക്കാര്‍ക്ക് ഇതൊ
ക്കെ കാണുമ്പോള്‍ നാണവും സങ്കടവുമാണ് തോന്നുന്നത്.ഒപ്പം സഹജീവികള്‍ സ്വാമി ദര്‍ശനത്തിന്
വേണ്ടി സഹിക്കുന്ന പങ്കപ്പാടോര്‍ത്ത് സഹതാപവും.
Fans on the page

Wednesday, December 2, 2009

വെള്ളം വാര്‍ന്ന ശേഷം ചിറ കെട്ടുന്നവര്‍


നളചരിതം ആട്ടക്കഥയിലെ പ്രസിദ്ധമായ വാക്യമാണ് "പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തെടോ?" എന്നത്.ദമയന്തിയുടെ വിവാഹം നടന്നതറിയാതെ സ്വയം വരത്തില്‍ പങ്കു കൊള്ളാന്‍ പോകുന്നവരോട് ഇതിനപ്പുറം അര്‍ത്ഥപൂര്‍ണ്ണവും ചമല്ക്കാര സമ്പന്നവു
മായ
ഒരു ചോദ്യം ചോദിക്കാനില്ല.താലികെട്ടു കഴിഞ്ഞ് വധൂവരന്മാര്‍ മണിയറ പൂകാറായപ്പോള്‍ കല്യാണത്തില്‍ സംബന്ധിക്കാന്‍ പോകുന്നവര്‍ ഈ ചോദ്യം അര്‍ഹിക്കുന്നുണ്ട്.

ഇങ്ങനെ, വെള്ളമൊഴുകിപ്പോയ ശേഷം ചിറകെട്ടാന്‍ എന്തിനാണു ശ്രമിക്കുന്നത്,എന്ന് ആരും ചോദിച്ചു
പോകുന്ന ഒരവസ്ഥയാണ് ഇന്ന് രാജ്യമൊട്ടാകെ ഉള്ളത്. ചെയ്യേണ്ട സമയത്തു ഒന്നും ചെയ്യാതിരിക്കുക
യും അതിനു ശേഷം കര്‍മ്മനിരതമാകാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് നമ്മുടെ പൊതു സ്വഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു.നിയമനിര്‍മ്മാണ സഭകള്‍ മുതല്‍ നീതിന്യായ പീഠങ്ങളും ഭരണകൂടങ്ങളും വരെ ഈ പൊതു സ്വഭാവത്തില്‍ നിന്നു മുക്തമല്ല.തന്നയുമല്ല അവയിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവ
രുന്നത്.

തേക്കടി ബോട്ടു ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചപ്പോഴാണ് അപകടത്തില്‍ പെട്ട ബോട്ടിന്റെ നിര്മ്മാ
ണത്തിലെ പിഴവുകളെ ക്കുറിച്ച് കെറ്റിഡിസിയും സര്‍ക്കാരും അന്വേഷിക്കുന്നത്.ആ ബോട്ട് ആരും അ
ന്തരീക്ഷത്തില്‍ നിന്ന് കൈ വീശി എടുത്തതല്ല.ആരെങ്കിലും സംഭാവന നല്കിയതുമല്ല.കെറ്റിഡിസി ആവശ്യപ്പെട്ടതനുസരിച്ച് ഒരു ബോട്ടു നിര്‍മ്മാണക്കമ്പനി നിര്‍മ്മിച്ചു നല്കിയതാണ്.സര്‍ക്കാര്‍ സ്ഥാപ
നങ്ങളില്‍ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും മറ്റും നിയതമായ നടപടി
ക്രമങ്ങളുണ്ട്.വാങ്ങിയ വസ്തുവിന്റെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയാണ്.അതൊന്നും ഈ ബോട്ടിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരി
ക്കുന്നു.

അപകടത്തിനു ശേഷം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചപ്പോഴാണത്രെ ഈ വസ്തുതകള്‍ മനസ്സി
ലായത്.വിലപിടിപ്പുള്ള ഈ ആഡംബര ബോട്ട് നീറ്റിലിറക്കിയത് രഹസ്യമായിട്ടായിരിക്കാന്‍ ഇടയില്ല.
ബന്ധപ്പെട്ട മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥനോ ചെയര്‍മാനോ ആരെങ്കിലും ആ ചടങ്ങില്‍ സംബന്ധി
ച്ചിരുന്നിരിക്കണം.മാദ്ധ്യമങ്ങള്‍ അതെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.അഥവാ അവരാരും പങ്കെടുത്തി
ല്ലെങ്കില്‍ തന്നെ ഈ ജല വാഹനത്തിന്റെ കാര്യക്ഷമത അന്നേ ഉറപ്പു വരുത്തേണ്ടതായിരുന്നില്ലേ?
വകുപ്പു മന്ത്രിയ്ക്ക് കെറ്റിഡിസിയുടെ ദൈനം ദിനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല.അതുകൊ
ണ്ടാണല്ലോ ഒരു ഫുള്‍ ടൈം ചെയര്‍മാനെയും ഡയറക്റ്ററെയും നിയമിച്ചിട്ടുള്ളത്.കോര്‍പ്പറേഷന്‍ കോടി
കള്‍ മുടക്കി ഉല്ലാസ നൗക വാങ്ങുമ്പോള്‍ അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം അ
വര്‍ക്കില്ലേ?

നിര്‍മ്മാണത്തിലെ പിഴവുകള്‍, അനിമേഷന്‍ ചിത്രങ്ങളുടെ സഹായത്തോടെ ഇപ്പോള്‍ ബോദ്ധ്യപ്പെടു
ത്തുന്ന പ്യാരിലാല്‍ എന്ന സാങ്കേതിക വിദഗ്ദ്ധനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ ക്രമക്കേടു
നടന്നിട്ടുണ്ടെന്നു കണ്ടെത്തിയവരും ബോട്ട് നീറ്റിലിറക്കിയ കാലത്തും സര്‍ക്കാരിന്റെയും കെറ്റിഡിസി
യുടെയും വിളിപ്പുറത്തുണ്ടായിരുന്നു.അന്ന് അവരുടെ സഹായം തേടിയില്ല.ഇപ്പോള്‍ കാണിക്കുന്ന ഉത്സാ
ഹത്തിന്റെയും ശുഷ്കാന്തിയുടെയും നൂറിലൊരംശം അന്നു കാണിച്ചിരുന്നെങ്കില്‍ നാല്പത്തഞ്ചിലധികം
പേരുടെ മരണത്തിനിടയാക്കിയ മഹാ ദുരന്തം ഒഴിവാകുമായിരുന്നു.

ഇതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് മറ്റൊരു ജലദുരന്തം അരീക്കോട് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കൂളില്‍ പോകാനായിട്ടെങ്കിലും ഒരു പാലം നിര്‍മ്മിക്കണമെന്ന്‍ അവിടത്തെ നാട്ടുകാര്‍ മുറവിളി കൂട്ടു
വാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി.പാലം പണിയിച്ചില്ലെന്നതു പോകട്ടെ,സുരക്ഷിതമായി സഞ്ച
രിക്കാവുന്ന ഒരു വള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.ഭരണാധികാരികളുടെ കുറ്റകരമായ ഉദാസീനതയ്ക്ക് വില നല്‍കേണ്ടിവന്നത് പാവം വിദ്യാര്‍ത്ഥികളുടെ ജീവനാണ്.അപകടം ഉണ്ടായതോ
ടെ ടണ്‍ കണക്കിന് സഹതാപവും സഹായവാഗ്ദാനങ്ങളുമായി മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെ അവിടെ എത്തി.കോണ്‍ക്രീറ്റു പാലത്തിനു പകരം ഒരു കമ്പിപ്പാലമെങ്കിലും നിര്‍മ്മിച്ചിരുന്നെ
ങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നു.ചില സ്വകാര്യ തോട്ടങ്ങളില്‍ പുഴകള്‍ക്കു കുറുകെ ഇങ്ങനെ നിര്‍മ്മിച്ചിട്ടുള്ള നിരവധി പാലങ്ങള്‍ കാണാം.കോടികളുടെ മുടക്കൊന്നും അത്തരമൊരു പാലം കെട്ടു
വാന്‍ വേണ്ടാ.ആവശ്യത്തിനു വള്ളവും കടത്തുകാരെയും നല്‍കിയിരുന്നെങ്കിലും മതിയായിരുന്നു.ഇപ്പോ
ള്‍ കോണ്‍ക്രീറ്റു പാലം തീര്‍ക്കുമെന്നു പറയുന്നവര്‍ക്ക് നേരത്തെ ഈ കര്‍ത്തവ്യ ബോധം തോന്നിയി
രുന്നെങ്കിലോ?

വെള്ളം ഒഴുകിപ്പോയിക്കഴിഞ്ഞ് ചിറ കെട്ടാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാ
ണ് ഇവ.ഉണ്ണായി വാര്യര്‍ ഉയര്‍ത്തിയ ചോദ്യം നീതിപീഠത്തിന്റെ നേര്‍ക്കും നീട്ടാന്‍ പോരുന്നതാണ്
മുന്‍ ലോക് സഭാംഗം പി.സി.തോമസിനെതിരായുണ്ടായ സുപ്രീം കോടതി വിധി.അദ്ദേഹം തെരഞ്ഞെടു
ക്കപ്പെട്ട ഉടനെ ഫയല്‍ ചെയ്ത കേസ്സിന്റെ വിധി വന്നത് ആ ലോക് സഭയുടെ കാലാവധിയും അടുത്ത തെരഞ്ഞെടുപ്പും കഴിഞ്ഞാണ്.ഇതില്പരം ജങ്ങളെ വിഡ്ഢികളും നീതിന്യായ വ്യവസ്ഥയെ പരിഹാസപാത്ര
വും ആക്കുന്ന ഒരു നടപടി രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടാകാനുണ്ടോ?

"പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതു ബന്ധനോദ്യോഗമെന്തെടോ?" എന്ന ചോദ്യത്തിന്,
ദമയന്തീ സ്വയം വരം നടന്നത് അറിയാഞ്ഞതു കൊണ്ടു പറ്റിപ്പോയതാണെന്നു പറഞ്ഞ് നളചരിത കഥാ
പാത്രങ്ങള്‍ക്ക് തടിതപ്പാന്‍ കഴിയും.പക്ഷേ ഇവിടെ പരാമര്‍ശിക്കപ്പെട്ട സമീപകാല സംഭവങ്ങളിലെ
യഥര്‍ത്ഥ കഥാപാത്രങ്ങള്‍ക്ക് അങ്ങനെ വിശദീകരിച്ച് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
Fans on the page

Thursday, November 26, 2009

വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് !

''കള്ള് ചെത്തരുത് ,കുടിക്കരുത് ,വില്‍ക്കരുത് ''എന്ന്‍ ശ്രീനാരായണഗുരു പറഞ്ഞത് ,ചെത്തുകാരുടെ
ജീവിത ദുരിതങ്ങള്‍ കണ്ടിട്ടാണ് .സ്വര്‍ണ്ണം വാങ്ങാന്‍ സാധുക്കള്‍ അനുഭവിക്കുന്ന പ്രയാസവും ധനികരുടെ ധിക്കാരവും സ്വര്‍ണ്ണ കച്ചവടക്കാരുടെ നെഗളിപ്പും കുടില തന്ത്രങ്ങളും കാണുമ്പോള്‍ 'സ്വര്‍ണ്ണം വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് 'എന്ന്‍ പറയാന്‍ തോന്നുന്നു.

ഈ മഞ്ഞ ലോഹത്തിനോ ടോടുങ്ങാത്ത കമ്പം മലയാളികളെപ്പോലെ മറ്റാര്‍ക്കുമില്ല. ലോക കംപോളത്തില്‍ വില കുതിച്ചുയരുമ്പോള്‍ ഏതാനും മലയാളികള്‍ വാങ്ങാതിരുന്നാല്‍ സ്വര്‍ണ്ണ വില കുറയുമോ എന്ന് ചോദിച്ചേക്കാം.എള്ള്‌ കൊറിച്ചാല്‍ എള്ളോളം എന്നുണ്ടല്ലോ.അത്രയേ
കരുതുന്നുള്ളൂ.ഡിമാന്റ് കുറയുമ്പോള്‍ വിലയും കുറയും എന്നത് വിപണിയിലെ കേവല രീതിയാണ്.

Fans on the page

Tuesday, November 17, 2009

തെരഞ്ഞെടുപ്പില്‍ തോറ്റതിന് സച്ചിനോടോ?


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാഷ്ട്രീയം പറയേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് ശിവസേനാ നേതാവ്
ബാല്‍ താക്കറെ രംഗത്തെത്തിയിരിക്കുന്നു.സ്വന്തം മകനെയും അനന്തിരവനെയും നേരേയാക്കാന്‍
കഴിയാത്തതുകൊണ്ടായിരിക്കും മര്യാദക്കരനും ശാന്തനുമായ സച്ചിനെ ശകാരിച്ച് വീര്യം കാട്ടി ക്കളയാം എന്ന് നേതാവിനു തോന്നിയത്.നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും അനന്തിരവന്റെ നെഗളിപ്പും ഒക്കെ കൂടി വയസ്സു കാലത്ത് താക്കറെയുടെ ഉറക്കം കെടുത്തുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളു.ഉറക്ക
മില്ലായ്മ
കൊണ്ടാകാം, സമനില തെറ്റിയവനെപ്പോലെ പിച്ചും പേയും പുലമ്പുന്നത്.

മുംബേ എല്ലാവരുടെയുമാണെന്നും മറാത്തക്കാരനായതില്‍ അഭിമാനിക്കുന്നെങ്കിലും ഇന്ത്യക്കാരനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും സച്ചിന്‍ പറഞ്ഞതാണ് താക്കറെയെ പ്രകോ പിപ്പിച്ചത
ത്രേ
.ആത്മാഭിമാനവും രാജ്യസ്നേഹവും ഉള്ള ഏതു ഭാരതീയനും പറയുന്നതേ സച്ചിനും പറഞ്ഞുള്ളു.താനും കൊച്ചു താക്കറെമാരും കരുതുകയും അവകാശപ്പെടുകയും ചെയ്യും പോലെ മുംബയും മഹാരാഷ്ട്രയും
തങ്ങളുടെ
കുടുംബ സ്വത്താണെന്ന് സച്ചിനും പുലമ്പണമായിരുന്നോ?

സങ്കുചിതമായ പ്രാദേശിക,മത ചിന്തകളുമായി മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും രാഷ്ട്രീയാന്ത രീക്ഷ
ത്തെ
മലീമസമാക്കിയ ഇത്തരം വിഘടന വാദികള്‍ക്ക് സച്ചിന്റെ വലിപ്പവും മഹത്വവും മനസ്സിലാകില്ല.
അമിതാ
ബച്ചനെയും ലതാമങ്കേഷ്കറെയും പോലുള്ള കലാപ്രതിഭകളും ലോകമെമ്പാടുമുള്ള കായിക ചക്രവര്‍ത്തിമാരും രാഷ്ട്രത്തലവന്മാരും വാഴ്ത്തുന്ന,സമാനതകളില്ലാത്ത കളിക്കാരനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളിക്കളത്തിലോ വെളിയിലോ വച്ച് മാന്യമല്ലാത്ത വാക്കോ പ്രവൃത്തിയോ അദ്ദേഹ
ത്തില്‍
നിന്നുണ്ടായിട്ടില്ല.വിയര്‍പ്പൊഴുക്കി അദ്ദേഹം നേടിയ വിജയങ്ങളെല്ലാം തന്റെ മാതൃരാജ്യത്തിനു വേണ്ടിയായിരുന്നു.അതുകൊണ്ടാണ് തങ്ങളുടെ അഭിമാനമാണ് സച്ചിന്‍ എന്നു ഇന്ത്യന്‍ ജനത വിശ്വസി
ക്കുന്നത്
.ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കുന്നെന്നു പറഞ്ഞതിന്റെ പേരില്‍ മറാത്തക്കാരുടെ മന
സ്സില്‍
നിന്ന് സച്ചിന്‍ റണ്ണൗട്ട് ആകും പോലും!പ്രാദേശിക,രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത,സ്വബോ
ധമുള്ള
ഒരു ഭാരതീയന്റെ മനസ്സില്‍ നിന്നും അദ്ദേഹത്തെ റണ്ണൗട്ടാക്കാന്‍ ബാല്‍ താക്കറേയ്ക്കോ അദ്ദേ
ഹത്തേക്കാള്‍
മാനസിക വൈകല്യം ബാധിച്ച കൊച്ചു താക്കറന്മാര്‍ക്കോ കഴിയില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പക്വമതിയായ യുവാവ് ഈ രാജ്യത്തിന് ക്രിക്കറ്റ് ഭൂപടത്തില്‍ ഉണ്ടാക്കിത്ത
ന്ന
വലിയ സ്ഥാനങ്ങള്‍ ഏത് കുട്ടിയ്ക്കും അറിയാം.കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന,'സെഞ്ചുറി'
യ്ക്കടുത്തെത്തിയെന്നു
തോന്നുന്ന പ്രായമുള്ള ഈ "മഹാന്‍" തന്റെ നീണ്ട ഇന്നിംഗ്സിനിടയില്‍ ആര്‍ഷ ഭാരതത്തിന് അഭിമാനിക്കാവുന്ന എന്തു നേട്ടമാണാവോ കാഴ്ച വച്ചിട്ടുള്ളത്?നാടും വീടും വെടിഞ്ഞ് ഉപജീവനത്തിനു മാര്‍ഗ്ഗമന്വേഷിച്ച് മുംബയില്‍ എത്തിയ സാധുക്കളായ മറ്റു സംസ്ഥാനക്കാരുടെ മേല്‍ കായിക ബലം പ്രയോഗിച്ച് തിണ്ണമിടുക്കു കാട്ടിയതല്ലാതെ,നല്ലതെന്തുണ്ട് ഓര്‍ത്തു വയ്ക്കാന്‍ ഈ ദീര്‍ഘ ജീവിതത്തില്‍?

മീശ മുളയ്ക്കാത്ത ഏതാനും പാക്കിസ്ഥാനി ചെക്കന്മാര്‍ മുംബെ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറ
പ്പിച്ചപ്പോള്‍
എവിടെപ്പോയിരുന്നു മറാത്ത വീര്യം പതച്ചു നില്‍ക്കുന്ന ഈ സിംഹരാജന്‍?വെറുപ്പിന്റെയും
പകയുടെയും ബാലപാഠങ്ങളോതി രാഷ്ട്രീയത്തിലിറക്കിയ മകനും മരുമകനും (അനന്തിരവന്‍)
അപ്പോള്‍
എവിടെ ആയിരുന്നു?സുരക്ഷിതത്വം വീണ്ടെടുത്തപ്പോള്‍ പിന്നെയും പൗരുഷം ഉണര്‍ന്നത് പാവപ്പെട്ട മറ്റു ഭാരതീയ സഹോദരങ്ങള്‍ക്കു നേരേ കത്തിയും ബോംബും എറിയാനായിരുന്നില്ലേ?

സകല തിരുമാലിത്തരങ്ങളും കാണിച്ചിട്ടും തെരഞ്ഞെടുപ്പു ക്രീസില്‍ നിന്ന് രണ്ടക്കമുള്ള റണ്‍സു
പോലും എടുക്കാന്‍ സമ്മതിക്കാതെ, അനന്തിരവന്റെ സഹായത്തോടെ ജനം എറിഞ്ഞു പുറത്താ
ക്കിയതിന്റെ രോഷവും ക്ഷീണവും സച്ചിനെ ഭര്‍ത്സിച്ചു തീര്‍ക്കാമെന്ന് ശ്രീമാന്‍ താക്കറെ വിചാരിക്ക
രുത്.അനന്തിരവന്റെ കൈയില്‍ നിന്നും കിട്ടിയതിനേക്കാള്‍ വലിയ പ്രഹരം നാട്ടുകാര്‍ തന്നെന്നിരിക്കും.
മറാത്തയ്ക്കപ്പുറമുള്ള
ഇന്ത്യാക്കാരെ ശത്രുക്കളായി കാണുന്ന ബാല്‍ തക്കറെയും കൊച്ചു താക്കറേമാരും,
ഇന്ത്യക്കു
വേണ്ടി കളിക്കുന്ന സച്ചിനെ രാജ്യസ്നേഹം പഠിപ്പിക്കണ്ടാ.
Fans on the page

Wednesday, November 11, 2009

ഡോ. സി.ആര്‍.സോമന്‍



സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യനായിരുന്ന ഒരു ഡോക്റ്റര്‍ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു.
രോഗികളുടെ പക്ഷത്തു നിന്ന് വാദിക്കുവാനും ചികിത്സാരംഗത്തെ ആര്‍ത്തിപ്പരിഷകള്‍ക്കെതിരെ ശബ്ദിക്കുവാനും ശക്തിയും മനസ്സുമുണ്ടായിരുന്ന യഥാര്‍ത്ഥ ഡോക്റ്ററെയാണ് സി.ആര്‍.സോമന്റെ
മരണത്തോടെ നഷ്ടമായത്.പ്രാക്റ്റീസ് ചെയ്യുന്ന ഡോക്റ്ററായിരുന്നില്ല അദ്ദേഹം.പക്ഷേ അദ്ദേഹം ഏതു വലിയ ഭിഷഗ്വരനേക്കാളും രോഗികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു.വന്‍ വ്യവസായമായി മാറിക്കഴിഞ്ഞ ആതുര ശുശ്രൂഷാ രംഗത്തെ നെറികേടുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഡോക്റ്റര്‍മാര്‍ സാധാരണ ധൈര്യപ്പെടാറില്ല.അതു ചൂണ്ടിക്കാണിച്ചെന്നു മാത്രമല്ല അതിനെതിരെ ജനങ്ങളെ അണി നിരത്താനും അദ്ദേഹത്തിനു കഴിഞ്ഞു.സ്വന്തം വര്‍ഗ്ഗക്കാരുടെ വെറുപ്പും എതിര്‍പ്പും അദ്ദേഹം കൂട്ടാക്കിയില്ല.തന്റെ സേവനം ഡോക്റ്റര്‍മാര്‍ക്കല്ല;രോഗികള്‍ക്കാണ് ആവശ്യമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന അദ്ദേഹം സ്വന്തം ആരോഗ്യത്തില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്.ഒരു പക്ഷേ അന്യരുടെ വേദനയ്ക്കു പരിഹാരം കാണാന്‍ വേണ്ടിയുള്ള പാച്ചിലിനിടയില്‍ സ്വന്തം ആരോഗ്യ പ്രശ്നങ്ങള്‍ വിസ്മരിച്ചതുമാകാം.

ഇത്രയധികം സാമൂഹിക ബോധമുള്ള ഡോക്റ്റര്‍മാരെ കണ്ടുകിട്ടുക പ്രയാസമാണ്.ഏതു വിഷയത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായവും അതു പ്രകടിപ്പിക്കാനുള്ള സാമര്‍ത്ഥ്യവും ഡോ. സി. ആര്‍.സോമനുണ്ടായിരുന്നു.മരുന്നും രോഗികളും പോഷകാഹാര വിജ്ഞാനവും മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ വിഷയചക്രവാളത്തിന്റെ അതിരുകള്‍.മനുഷ്യ നന്മയ്ക്കുതകുന്നതെന്തും അദ്ദേഹത്തിന് പഥ്യമായിരുന്നു.സ്വയം ഹോമിക്കാനൊരുങ്ങിയ നിരവധി നിരാശരെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ സാന്ത്വന വചസ്സുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ"ഈ മനുഷ്യ സ്നേഹിയുടെ സ്മരണ കാലത്തെ അതിജീവിച്ച് വരും തലമുറകള്‍ക്ക് ശക്തി പകരുമെന്ന് സമാശ്വസിക്കാം.
Fans on the page

Sunday, November 1, 2009

"പൊളിട്രിക്സി"ന്റെ ഭാഷാ വിജ്ഞാനം



ഇന്ത്യാവിഷന്റെ ഒരു ജനപ്രിയ പരിപാടിയാണ് "പൊളിട്രിക്സ്".രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന്
പേരില്‍ നിന്നു തോന്നുമെങ്കിലും ഒരു മേഖലയേയും പൊളിട്രിക്സ് വെറുതേ വിടാറില്ല.അടുത്ത കാലത്ത് "മാദ്ധ്യമ സ്വാതന്ത്ര്യ"ത്തെ കുറിച്ചു തിരുവനന്തപുരത്ത് ഒരു സംഘടന നടത്തിയ സെമിനാറിന്റെ നേരെ പൊളിട്രിക്സ് ക്യാമറാ തിരിച്ചപ്പോള്‍ എന്തെങ്കിലും കനപ്പെട്ട പരിഹാസത്തിനുള്ള വക കാണുമെന്നാണു കരുതിയത്.

മന്ത്രിമാരും മറ്റും നിറഞ്ഞ വേദിയില്‍ നിന്ന്, ഒരാള്‍ പിറകില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബാനറില്‍
എന്തോ ചെയ്യുന്നു.ക്യാമറ അടുത്തു വരുമ്പോള്‍ മനസ്സിലാകുന്നു "സ്വാതന്ത്യ"ത്തെ "സ്വാതന്ത്ര്യ"മാക്കുന്ന
തിരക്കിലാണ് അദ്ദേഹമെന്ന്‍.ഇത്രയധികം വി.ഐ.പി കളും വി.വി.ഐ.പികളും അടങ്ങുന്ന വമ്പരെ ക്ഷണിച്ചവര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നു.(വി.ഐ.പികളില്ലെങ്കില്‍ എന്തുമാകാം എന്ന് അര്‍ത്ഥമില്ല).സെമിനാറിനെ ചടങ്ങാക്കിയ സംഘാടകര്‍ ശരിക്കും പരിഹാസവും വിമര്‍ശനവും അര്‍ഹിക്കുന്നുണ്ടെന്നു പറയാതെ തരമില്ല.

അങ്ങനെ "പൊളിട്രിക്സി"നെ അഭിനന്ദിച്ചിരിക്കുമ്പോള്‍ കാണാം ക്യാമറ മറ്റൊരു വൃത്തത്തിലേക്ക് കൂടെക്കൂടെ തിരിയുന്നു.അവിടത്തെ പ്രമാദം എന്താണെന്നു നോക്കിയിട്ട് മനസ്സിലാകുന്നില്ല.വീണ്ടും വീണ്ടും ക്യാമറ ഫോക്കസ് ചെയ്യുന്നിടത്തേക്കു ശ്രദ്ധിച്ചു.പൊളിട്രിക്സ് കണ്ടുപിടിച്ച തെറ്റു കണ്ട് ഞെട്ടിപ്പോയി."മാദ്ധ്യമ" മദ്ധ്യത്തിലുള്ള "ദ്ധ". "മാധ്യമം" പത്രം ചെയ്ത വിനയോര്‍ക്കണേ!
മാധ്യമം പത്രത്തിന്റെ പേരു പോലെയാണ് medium എന്നര്‍ത്ഥമുള്ള വാക്കും എഴുതേണ്ടതെന്നാകും അതു മാത്രം കണ്ടു ശീലമുള്ള പൊളിട്രിക്സുകാരന്‍ ധരിച്ചിരിക്കുന്നത്.

ടൈപ് റൈറ്ററിലെ ഉപയോഗത്തിനും എളുപ്പത്തിനും വേണ്ടി ഒരുകാലത്ത് മലയാള ലിപികളുടെ
കൈയും കാലും മുറിക്കുകയും കെട്ടിത്തൂക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.അച്ചടിയുടെ എളുപ്പത്തിനു വേണ്ടി ചില പത്രക്കാര്‍ വാക്കുകള്‍ക്ക് അംഗഭംഗം വരുത്തുകയുമുണ്ടായി.'ദ'യും'ധ'യും ചേര്‍ത്തെഴുതേണ്ട വാക്കുകളില്‍ 'ധ'മാത്രം പ്രയോഗിച്ചു.'ത'യും 'ഥ'യും കൂടി എഴുതേണ്ടിടത്ത് 'ഥ'മാത്രമെഴുതി.അങ്ങനെ
'അദ്ധ്യാപകനും' 'മാദ്ധ്യമവും' യഥാക്രമം 'അധ്യാപകനും' 'മാധ്യമവും' ആയി. 'അര്‍ത്ഥം' 'അര്‍ഥ'വുമായി.

മലയാളത്തിലെ ഏതക്ഷരവും പഴയ മട്ടില്‍ എഴുതാന്‍ കമ്പ്യൂട്ടറില്‍ ഇന്ന് സംവിധാനമുണ്ട്.ആ സൗകര്യമുള്ളതിനാല്‍ തനതു മട്ടില്‍ തന്നെ പലരും അച്ചടിക്കാന്‍ തുടങ്ങി.എഴുത്തിനും ഉച്ചാരണത്തിനും ഭേദമില്ലാത്ത പഴയ അവസ്ഥയിലെത്തി.എന്നിട്ടും എളുപ്പം നോക്കിയും അറിവില്ലായ്മ കൊണ്ടും ഇടക്കാലത്തെ പോലെ അക്ഷരം കുറച്ച് വാക്കുകള്‍ എഴുതുന്ന രീതി ചിലര്‍ അവലംബിക്കാറുണ്ട്.
വ്യാകരണ ദൃഷ്ട്യാ തെറ്റാണെങ്കിലും പ്രയോഗം കൊണ്ട് സാധുത ഉണ്ടെന്നാണ് അവര്‍ വാദിക്കുന്നത്.
അവരുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ തങ്ങളെഴുതുന്ന വികലാംഗ വാക്കുകളാണ് ശരി എന്ന് ശഠിച്ചാല്‍ സമ്മതിക്കാന്‍ നിര്‍ വ്വാഹമില്ല.

ചില ചാനല്‍അവതാരകര്‍ ഭാഷയെ ബാഷയും ഗര്‍ഭത്തെ ഗര്‍ബ്ബവും മൃതശരീരത്തെ ഭൗതികശരീരവും മറ്റുമാക്കി പീഡിപ്പിക്കുന്നതിന്റെ പിറകെ ഇത്തരം "പാണ്ഡിത്യ" പ്രകടനവും കൂടിയാകുമ്പോള്‍ സഹിക്കില്ല;മലയാളവും മാലോകരും.
Fans on the page

Thursday, October 22, 2009

മോഹന്‍ലാലിനോടു പറയാം



വര്‍ത്തമാനകാല മലയാളിയുടെ ആശങ്കകളും ആകുലതകളും തന്റെ ബ്ലോഗില്‍ പകര്‍ത്തുന്ന
മോഹന്‍ലാല്‍ ആത്മഗതമെന്നോണം ഉരുവിടുന്നു: "ആരോടു പറയാന്‍?" എന്ന്.സാധാരണ
കേരളീയന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അല്പം പോലും അഭിനയം കലര്‍ത്താതെയാണ് ഈ സമര്‍ത്ഥനായ നടന്‍ അവതരിപ്പിക്കുന്നത്."കൂട്ടത്തില്‍ നിന്നു മാറി മലയാളിയെയും നമ്മുടെ സമൂഹത്തെയും നിരീക്ഷിച്ച"ആദ്ദേഹം കണ്ടെത്തുന്നത് നൂറു ശതമാനവും സത്യമാണ്.

ശുചിത്വത്തിനും വിദ്യാഭ്യാസത്തിനും രാഷ്ട്രീയ ബോധത്തിനും മറ്റും പേരുകേട്ട കേരളം ഇപ്പോള്‍ അക്രമികളും സാമൂഹിക വിരുദ്ധരും അഴിഞ്ഞാടുന്ന സ്ഥലമായി മാറിയിരിക്കുന്നു.യുവാക്കള്‍ ചോരയുടെ വഴിയിലൂടെ പോകുന്നു.റോഡും തോടും നദിയും മൈതാനവും എല്ലാം മലയാളി
മലിനമാക്കിക്കൊണ്ടിരിക്കുന്നു.റോഡുകള്‍ മിക്കതും സഞ്ചാരയോഗ്യമല്ലാത്ത വിധം കുണ്ടും കുഴിയും നിറഞ്ഞിരിക്കുന്നു.ഇതിനൊക്കെ പരിഹാരം കാണുവാന്‍ ചുമതലപ്പെട്ട ഭരണാധികാരികള്‍ തമ്മില്‍ തല്ലി കാലം കഴിക്കുന്നു.തുടങ്ങിയ നിരീക്ഷണങ്ങളാണ് ''ആരോടു പറയാന്‍?'' എന്ന ചോദ്യം ഉന്നയിക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിച്ചത്.

ആ ചോദ്യത്തില്‍ നിസ്സഹായതയും ആശങ്കയും മാത്രമല്ല;ഉദാസീനമായ ഭരണക്കാരോടുള്ള അവജ്ഞയും പ്രകടമാകുന്നുണ്ട്.ശരാശരി കേരളീയന്റെ മനസ്സില്‍ ഇന്ന് നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചോദ്യമാണ് അദ്ദേഹം ഉറക്കെപ്പറഞ്ഞത്.പക്ഷേ യുവാക്കളുടെ അക്രമ വാസനയുടെ വ്യാപനം തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന കാര്യം ആരോടു പറയാന്‍ എന്നു ചോദിച്ചാല്‍ അതിന് സാധാരണക്കാരനു പെട്ടന്നുള്ള ഉത്തരം "മോഹന്‍ലാലിനോട് പറയാം" എന്നായിരിക്കും.അല്ലെങ്കില്‍ മമ്മൂട്ടിയോടോ സുരേഷ് ഗോപിയോടോ പറയാം എന്നായിരിക്കും.

കാരണം ഗുണ്ടാകളെയും അധോലോക നായകന്മാരെയും മഹത്വവല്ക്കരിക്കുന്ന എത്ര നായക
വേഷങ്ങളാണ് ഇവര്‍ മലയാള സിനിമയില്‍ കെട്ടിയാടിയത്?ഇപ്പോഴും ആടിക്കൊണ്ടിരിക്കുന്നത്?
പോലീസ് ഓഫീസര്‍മാരെ വഴിയിലിട്ടടിക്കുന്നവന്‍;പോലീസ് കുപ്പായമൂരി അധോലോകത്തിന്റെ
കിരീടം ചൂടുന്നവന്‍;എതിരാളിയുടെ കൈയ്യും കാലും ഒന്നൊന്നായി വെട്ടിയെടുക്കുന്നവന്‍;തുടങ്ങി
അക്രമത്തിന്റെ ആള്‍ രൂപങ്ങളായവരെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ഫലിപ്പിച്ച ഒരാളാണ്
മോഹന്‍ലാല്‍.ഇതു കണ്ടു വളരുന്ന മലയാളത്തിന്റെ കൗമാരവും യൗവനവും ചോരയുടെ വഴിയിലൂടെ സഞ്ചരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമുണ്ടോ?തങ്ങളുടെ ആരാധനാപാത്രമായ താരത്തിനെ അനുകരിക്കാന്‍ യുവാക്കള്‍ ശ്രമിക്കുക സ്വാഭാവികമാണ്.

മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ച പലതിനും പരിഹാരം കാണാന്‍ നമ്മള്‍ വിചാരിച്ചാല്‍ കഴിയില്ല.എങ്കിലും യുവാക്കളെ അക്രമങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കഥാപാത്രങ്ങളായി എന്തു പ്രലോഭനമുണ്ടായാലും അഭിനയിക്കില്ല എന്ന് അദ്ദേഹവും മറ്റു താരങ്ങളും നടന്മാരും തീരുമാനിച്ചാല്‍,ഒരു പ്രശ്നത്തിന് അല്പമെങ്കിലും മുക്തിയുണ്ടാകും.

തമിഴ് നാട്ടിനെ കവച്ചു വയ്ക്കുന്ന താരാരാധനയ്ക്ക് കേരളം വിളനിലമാകാന്‍ ഒരുങ്ങുകയാണോ
എന്ന് ചില സമീപകാലസംഭവ വികാസങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.അതിനു മുന്‍ കൈ എടുക്കുന്നത് ചെറുപ്പക്കാരാണ്.ആ നിലയ്ക്ക് രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കേണ്ട അവരെ ക്കൂടി കണ്ടുകൊണ്ടു വേണം സാമൂഹിക ദുരിതങ്ങളില്‍ ഉരുകുന്ന മനസ്സുള്ള മോഹന്‍ലാലിനെപ്പോലുള്ളവര്‍ അഭിനയമുള്‍പ്പെടെ പൊതുജനശ്രദ്ധ പതിയുന്ന കാര്യങ്ങളില്‍ പങ്കെടുക്കേണ്ടത്.

അടുത്തകാലത്ത് അദ്ദേഹം ഒരു ആള്‍ദൈവത്തിന്റെ കാല്‍ക്കല്‍ കുമ്പിടുന്നതു കാണുകയുണ്ടായി.
യഥാസമയം പിടിക്കപ്പെട്ടിരുന്നെങ്കില്‍ സന്തോഷ് മാധവന്‍,ദിവ്യാ ജോഷി,കൊട്ടിയത്തമ്മ,
തുടങ്ങിയ ആള്‍ദൈവങ്ങളുടെ ഗതി തന്നെ വരുമായിരുന്ന ഈ വ്യാജദൈവത്തിന്റെ വിനീതഭക്തനായി മാറിയപ്പോള്‍ തെറ്റായ സന്ദേശമാണ് അദ്ദേഹം തന്റെ ആരാധകര്‍ക്ക് നല്‍കിയത്.അമ്മദൈവം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും അധോലോക നായകരും സമൂഹ മദ്ധ്യത്തില്‍ മാന്യത നേടാനും നികുതി വെട്ടിക്കാനും കൊള്ളരുതായ്മകള്‍ക്കു മറയിടാനും ചെയ്യുന്ന സൂത്രപ്പണിയാണ് "ജീവകാരുണ്യ പ്രവര്‍ത്തനം"എന്ന കെട്ടു കാഴ്ച.

ചെറുകിട വ്യാപാരികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ വര്‍ഷം തോറും വരുമാനത്തിന്റെ കണക്കു ബോധിപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകും.വള്ളിക്കാവിലെ ഒരു നിര്‍ദ്ധനകുടുംബത്തില്‍ പിറന്ന ഈ മനുഷ്യ ദൈവത്തിന്
നൂറുകണക്കിന് മോഹന്‍ലാല്‍ മാരെ വിലയ്ക്കെടുക്കുവാനും കോടികള്‍ ദാനം ചെയ്യുവാനുമുള്ള
ആസ്ഥി എങ്ങനെ ഉണ്ടായി?അവര്‍ക്ക് ഇത്തരം സര്‍ക്കാര്‍ നിയമങ്ങള്‍ ബാധകമല്ലേ?
വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഡോ.സുകുമാര്‍ അഴീക്കോടിന്റെ വീടാക്രമിക്കാന്‍ ആളെ വിട്ടാണ് "അമ്മയും"മക്കളും കൂടി അനുഗ്രഹം ചൊരിഞ്ഞത്.

ഇവരുടെ മെഡിക്കല്‍ കോളജില്‍ എം .ബി.ബി.എസ്.അഡ്മിഷനു നാല്പതും അന്‍പതും ലക്ഷം കോഴ കൊടുക്കണം.സ്കൂളിലെ അദ്ധ്യാപകര്‍ക്ക് പതിനായിരത്തിന് ഒപ്പിടുവിച്ചിട്ട് ആറായിരമാണു ശമ്പളമിനത്തില്‍ നല്‍കുന്നത്.അങ്ങനെ തട്ടിപ്പറിച്ചും മറ്റ് അവിഹിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും കുന്നുകൂട്ടുന്ന പണം ദാനം ചെയ്യുന്നത് മഹത്വമായി കണ്ടു വാഴ്ത്തുന്നത് ആശാസ്യമല്ല.

ഒരു പൊതു പരിപാടിക്കു വിളിച്ചാല്‍, വിളിക്കുന്ന ആളിന്റെ ജാതകം തിരക്കേണ്ട കാര്യമുണ്ടോ എന്ന്
ചോദിച്ചേക്കാം.ക്ഷണിക്കപ്പെറ്റുന്നവര് വലിയ ഒരു യുവസമൂഹം ആരാധിക്കുന്ന വ്യക്തികളും പൊതു പ്രവര്‍ത്തകരും ആണെങ്കില്‍,തങ്ങളെ മുതലെടുക്കാനാണോ ഈ ക്ഷണം എന്ന് അന്വേഷിക്കുക തന്നെ വേണം.അങ്ങനെ അന്വേഷിച്ചതുകൊണ്ടാണ് മുമ്പ് ഒരു കേരളാ ഗവര്‍ണ്ണര്‍ ഇവരുടെ ക്ഷണം നിരസിച്ചത്.കര്‍ണ്ണാടകക്കാരനായ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന ഐ.പി.എസ്.ഓഫീസര്‍ മുമ്പ് കൊല്ലം എസ്പി ആയിരുന്നു.അതുകൊണ്ട് വള്ളിക്കാവിലെ വിക്രിയകള്‍ അദ്ദേഹത്തിനറിയാമായിരുന്നു.ഒരു ഗവര്‍ണ്ണറേക്കാള്‍ എത്രയോ അധികം സ്വാധീനം മോഹന്‍ലാലിനെ പോലുള്ള അനുഗൃഹീത നടന്മാര്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ട് !

വെറുമൊരു വരുമാന മാര്‍ഗ്ഗം മാത്രമായി അഭിനയത്തെ കാണുന്നവനും സാമൂഹിക പ്രശ്നങ്ങളില്‍
ഉദാസീനനും ആയ വ്യക്തി അല്ല മോഹന്‍ലാല്‍ എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്
വ്യക്തമായതു കൊണ്ട് ഇത്രയും പറയാതെ വയ്യ.
Fans on the page

Wednesday, October 14, 2009

മാറിയ വാല്മീകി


അമ്പേറ്റു വീഴുന്ന പെണ്‍ പക്ഷിയെ
ക്കണ്ടകം പൊള്ളി മിണ്ടാത
നങ്ങാതെ നില്‍ക്കേ,
'അരുതരുതു കാട്ടാള'എ-
ന്നരുളിയെത്തുന്നി-
തന്‍ പിന്റെയാള്‍ രൂപമാകും
മഹാമുനി.

നീറുന്ന മുറിവില്‍ തലോടിയും
നോവുന്ന മനസ്സിന്നു സാന്ത്വന
മേകിയും മുനിവരന്‍

അവളെയുമെടുത്തുകൊ
ണ്ടാശ്രമത്തിങ്കലേ
ക്കതിവേഗം പോകുകയായി.

കരുണയുടെ കടലിന്റെ
തിരമാലയില്‍ പെട്ടു
മൃതി തോറ്റു പിന്മാറി
കലപിലകള്‍ പാടിപ്പറന്നു പോം
കിളിയെന്നു വിശ്വസിച്ചാശ്വസിക്കേ

മുനികുടീരത്തില്‍ നിന്നുയരുന്നു
നേര്‍ത്തുള്ള മരണക്കരച്ചിലും
പുകയും നനുത്ത പൊന്‍ തൂവലും.
Fans on the page

Saturday, October 3, 2009

സ്വദേശാഭിമാനിയുടെ നാടു കടത്തലും വക്കം മൗലവിയും



സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന്റെ രക്തസാക്ഷിയായിത്തീര്‍ന്ന
ധീരനായ പോരാളിയായി ലോകം രാമകൃഷ്ണപിള്ളയെ വാഴ്ത്തുമ്പോള്‍ "സ്വദേശാഭിമാനി" എന്ന
പത്രം സ്ഥാപിച്ച വക്കം മൗലവിയെ മിക്കവരും ഓര്‍ക്കാറേ ഇല്ല.പത്രാധിപര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത വക്കം അബ്ദുള്‍ ഖാദര്‍ മൗലവി എന്ന പത്ര ഉടമയെ ഈ സന്ദര്‍ഭത്തില്‍
ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ബോധിപ്പിച്ചതു കൊണ്ടാകാം, ചില പത്രങ്ങളെങ്കിലും വഴിപാടു പോലെ മൗലവിയെ പരാമര്‍ശിക്കുകയുണ്ടായി.

നാടുകടത്തലിനെക്കുറിച്ചു ഒരു വലിയ പത്രത്തില്‍ വന്ന ലേഖനത്തില്‍,വക്കം മൗലവിയുടെ പത്ര പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായ രാമകൃഷ്ണപിള്ള, അദ്ദേഹവുമായി ചേര്‍ന്ന്"സ്വദേശാഭിമാനി"
പ്രസിദ്ധീകരണമാരംഭിച്ചു എന്നാണ് തട്ടിവിട്ടിരിക്കുന്നത്.സ്വദേശാഭിമാനിയുടെ രണ്ടാമത്തെയും അവസാനത്തെയും പത്രാധിപരായിരുന്നു കെ.രാമകൃഷ്ണപിള്ള.1905 ജനുവരി 19 ന് ആണ് സ്വദേശാഭിമാനിയുടെ ആദ്യപ്രതി പുറത്തിറങ്ങുന്നത്.അന്ന് പത്രാധിപര്‍ ചിറയിന്‍ കീഴ് സി.പി ഗോവിന്ദപ്പിള്ള.പത്രം തുടങ്ങുന്നതിനു മുമ്പ് 1904 -ഓഗസ്റ്റില്‍ മൗലവി സ്ഥാപിച്ച പ്രസ്സിന്റെ പേരും 'സ്വദേശാഭിമാനി'എന്നായിരുന്നു.കെ.രാമകൃഷ്ണ പിള്ള എന്ന സ്വന്തം പേരിനേക്കാള്‍ പ്രശസ്തമായി തീര്‍ന്ന 'സ്വദേശാഭിമാനി'നാമം വക്കം മൗലവിയുടെ സംഭാവനയാണെന്നു സാരം.പക്ഷെ പത്രത്തെയും പത്ര മുതലാളിയെയും അതിവര്‍ത്തിച്ച് ധീരനായ പത്രാധിപരുടെ പര്യായമായി ആ പേരിനെ വളര്‍ത്തിയതിന്റെ ക്രഡിറ്റ് രാമകൃഷ്ണപിള്ളയ്ക്കു തന്നെയാണ്.

ഒന്നര നൂറ്റാണ്ടിലേറെ നീണ്ട മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിടത്തും പത്രാധിപര്‍ക്ക്
ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത ഒരു പത്രഉടമയെ കണ്ടെത്താന്‍ കഴിയില്ല.
പത്രസ്വാതന്ത്ര്യം എന്നത് പത്ര മുതലാളിയുടെ സ്വാതന്ത്ര്യമാണെന്ന് പി.കെ.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.പല പത്രങ്ങളിലും പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണദ്ദേഹം അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.നൂറുശതമാനം സത്യമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ബൂര്‍ഷ്വാ
പത്രങ്ങള്‍ക്കേ ഈ പരാമര്‍ശം ബാധകമാകയുള്ളു എന്ന് അടുത്ത കാലം വരെ പലരും കരുതി.
എന്നാല്‍ ഉടമകളുടെ മനോഭാവത്തിന് പാര്‍ട്ടിഭേദമില്ലെന്ന് മുഖ്യമന്ത്രിയുടെ അനുഭവം തെളിയിക്കുന്നു.
അതുകൊണ്ടു കൂടിയാകാം പത്രാധിപരുടെ നാടുകടത്തലിന്റെ അനുസ്മരണത്തിനിടെ പത്രമുതലാളിയേയും അദ്ദേഹം ഓര്‍ത്തത്.

പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധ കൈകടത്തലും വക്കം മൗലവി നടത്തിയിരുന്നില്ല.
അത്തരമൊരു ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വദേശാഭിമാനിയുടെ' സാരഥ്യം ഏറ്റെടുക്കാന്‍ കെ രാമകൃഷ്ണപിള്ള തയ്യാറായതു തന്നെ.'കേരള പഞ്ചിക','മലയാളി'തുടങ്ങിയവയുടെ പത്രാധിപരായിരിക്കേ
ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
പൂര്‍ണ്ണമനസ്സോടെ മൗലവി അത് അംഗീകരിച്ചു.അങ്ങനെയാണ് പത്രപ്രവര്‍ത്തന രംഗത്തെ ആ അപൂര്‍വ്വ ബന്ധം ഉടലെടുത്തത്.

പത്രപ്രസിദ്ധീകരണം ലാഭമുണ്ടാക്കാനുള്ള ഉപാധി ആയി തരിമ്പും കരുതിയിട്ടില്ലാത്ത വ്യക്തിയായിരുന്നു വക്കം മൗലവി."സ്വദേശാഭിമാനിയുടെ പ്രവൃത്തി കൊണ്ട് ജനങ്ങള്‍ക്ക്‌ ക്ഷേമമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം.ഈ ഉദ്ദേശ്യം സാധിക്കാന്‍ ഞങ്ങള്‍ യഥാശക്തി ശ്രമിക്കുക തന്നെ ചെയ്യും.
ഞങ്ങള്‍ക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്ന് പൊതുജന സങ്കടങ്ങളെ ഞങ്ങള്‍ മറച്ചു വയ്ക്കുന്നതല്ല.നിശ്ചയം." എന്ന് ആദ്യ ലക്കത്തില്‍ തന്നെ പ്രഖ്യാപിച്ച പത്രത്തിന്റെ ഉടമയ്ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു എന്ന് വിശദീകരിക്കണ്ട ആവശ്യമില്ല.ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പറ്റിയ പത്രാധിപരെ അദ്ദേഹം കണ്ടെത്തുകയായിരുന്നു.

താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കേമനായ പത്രാധിപരാണ് കെ.രാമകൃഷ്ണപിള്ള എന്ന് വളരെ വേഗം
മൗലവിക്കു ബോദ്ധ്യമായി.സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തു.
സ്വാതന്ത്ര്യം ജീവവായുവായി കരുതിയ പത്രാധിപര്‍ക്ക് അതിന് അനുഗുണമായ സാഹചര്യമാണ്
സ്വദേശാഭിമാനിയില്‍ നിന്നും ലഭിച്ചത്.ഒരു നിയന്ത്രണവും അദ്ദേഹത്തിനു മേല്‍ ഉണ്ടായിരുന്നില്ല.
ശ്രീമൂലം തിരുനാളിന്റെ കാലത്തു ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ നടപടികളെ
വിമര്‍ശിച്ചെഴുതിയ മുഖപ്രസംഗമായിരുന്നു സ്വദേശാഭിമാനിയുടെ കണ്ടുകെട്ടലിലും പത്രാധിപരുടെ
നാടു കടത്തലിലും കൊണ്ടുചെന്നെത്തിച്ചത്.

"വിശാഖം തിരുനാള്‍ തിരുമനസ്സു കൊണ്ടായിരുന്നെങ്കില്‍ മിസ്റ്റര്‍ ആചാരിയുടെ ഇന്നത്തെ കുറ്റത്തില്‍ തിരുമനസ്സിലെ കുതിരക്കാരന്റെ കവിഞ്ചി കൊണ്ട് ഈ മന്ത്രിസ്ഥാന വ്യഭിചാരിയുടെ തൊലി പൊളിച്ചു
വിടുമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്കു സന്ദേഹമില്ല" എന്നിങ്ങനെ നീണ്ട ആ മുഖപ്രസംഗത്തിന്റെ
കൈയ്യെഴുത്തു പ്രതി മൗലവിയുടെ സഹോദരന്‍ കാണാനിടയായി.ഭയന്നു വിറച്ച അയാള്‍ അതു പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുതെന്ന് ജ്യേഷ്ഠനോട് പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഒരക്ഷരം പോലും മാറ്റാതെ അച്ചടിക്കാന്‍ കൊടുത്തു.

ശ്രീമൂലം തിരുനാളിന്റെ കാലശേഷം സ്വദേശാഭിമാനി മടക്കി കിട്ടുന്നതിന് അപേക്ഷിക്കാന്‍ പലരും മൗലവിയെ നിര്‍ബ്ബന്ധിച്ചു."എന്റെ പത്രാധിപരില്ലാത്ത 'സ്വദേശാഭിമാനി' എനിക്കെന്തിനാണ്?"
എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എത്ര വലിയ പത്രാധിപരായാലും തങ്ങളുടെ വരുതിക്കു നിന്നില്ലെങ്കില്‍ വച്ചുപൊറുപ്പിക്കാത്ത, പുതിയതും
പഴയതുമായ പത്രമുതലാളിമാരെ മാത്രം കണ്ടു പരിചയിച്ചവര്‍ക്ക് വക്കം മൗലവി എന്ന
സംസ്ക്കാരചിത്തനായ പത്രം ഉടമയെ മനസ്സിലാകില്ല.

Fans on the page

Friday, September 25, 2009

ഞാന്‍ കോടീശ്വരന്‍ !!



രണ്ടു മൂന്ന് ആഴ്ച കൊണ്ടാണ് ഞാന്‍ കോടീശ്വരനായത്.ഒരു ഇ-മെയില്‍ അഡ്രസ്സ് ഉണ്ടെങ്കില്‍
ആര്‍ക്കും കോടീശ്വരനാകാമെന്ന്‍ എന്റെ അനുഭവം തെളിയിക്കുന്നു.'യാഹു പ്രൊമോഷ'ന്റെ 10 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ'ഇന്റ്ര്‍നാഷണല്‍ പ്രൈസ് അവാര്‍ഡ്' കിട്ടിയ അറിയിപ്പു വന്നതോടെയാണ് ഭാഗ്യം കൂലം കുത്തി ഒഴുകാന്‍ തുടങ്ങിയത്.താമസിയാതെ വീണ്ടും ഒരു 10 ലക്ഷം പൗണ്ടിന്റെ ഭാഗ്യം എത്തി.
പ്രഖ്യാപിച്ചത് 'മൈക്രോസോഫ്റ്റ് ലോട്ടറി'.

അടുത്തത് 'വെബ് പ്രൊമോഷന്‍' വക 3 ദശലക്ഷം അമേരിക്കന്‍ ഡോളര്‍.
3960000 പൗണ്ടിന്റെ മറ്റൊരവാര്‍ഡ് തൊട്ടടുത്ത ദിവസം.ഏറെ താമസിയാതെ 5 ലക്ഷം പൗണ്ടിന്റെ മൈക്രോസോഫ്റ്റിന്റെ 'കണ്‍സ്യൂമര്‍ അവാര്‍ഡ്'.പിന്നെ ഒരു 5ലക്ഷം പൗണ്ടിന്റെ മറ്റൊരു ലോട്ടറി.യമഹാ പ്രൊമോഷന്‍ വക 5ലക്ഷം പൗണ്ടിന്റെ സമ്മാനം. എന്നു വേണ്ട, ചില
റിയാലിറ്റി ഷോ കളുടെ പരസ്യം പോലെ പറഞ്ഞാല്‍ ഒടുങ്ങാത്തത്ര സമ്മാനങ്ങളാണ് ഏതാനും
നാളുകൊണ്ട് മെയില്‍ വഴി എത്തിയത്.

ഭാഗ്യത്തിന്റെ പെരുമഴ അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് മിസ്സിസ് ജൂഡിത് വില്യംസ്,
അവരുടെ അന്തരിച്ച ഭര്‍ത്താവിന്റെ 2ദശലക്ഷം അമേരിക്കന്‍ഡോളറിന്റെ ബാങ്ക് നിക്ഷേപത്തിന്റെ അവകാശിയായി എന്നെ നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിക്കുന്നത്.ഞാന്‍ യെസ് മൂളാത്ത താമസം ആ തുകയും എനിക്കു സ്വന്തം!ശ്രീമതി ജൂഡിത്തിന്റെ കത്തു കിട്ടിയതിന്റെ പിറ്റേ ദിവസം മുതല്‍ വീണ്ടും ലോട്ടറി അടിക്കാന്‍ തുടങ്ങി.ഇന്നു വരെ കിട്ടിയ അറിയിപ്പ് അനുസരിച്ച് ഏതാണ്ട് 10 കോടിയിലധികം രൂപയുടെ(പൗണ്ടും ഡോളറുമായി പറയുന്നതിനേക്കാള്‍ ഇന്ത്യന്‍ രൂപ കണക്കാണ് സൗകര്യവുംഗമയും)
ഉടമയായിക്കഴിഞ്ഞിരിക്കുന്നു.

പക്ഷേ എന്തു ചെയ്യാം;ഇരണം കെട്ടവന് തേടി വച്ചാലും കഴിക്കാന്‍ യോഗമില്ലെന്നു പറഞ്ഞ മാതിരിയാണ് എന്റെ അവസ്ഥ.ആദ്യ ലോട്ടറി അറിയിപ്പു കിട്ടിയപ്പോള്‍ തന്നെ അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കാണിച്ച് മറുപടി അയച്ചു.മണിക്കൂറുകള്‍ക്കകം പ്രതികരണമുണ്ടായി. സമ്മാനത്തുക എന്റെ പേര്‍ക്ക് അയയ്ക്കാന്‍ വേണ്ടി കൂറിയര്‍ കമ്പനിയെ ഏല്പിച്ചു;ഇനി അവരെ സമീപിച്ചാല്‍ മതി എന്ന നിര്‍ദ്ദേശിച്ച് അവരുടെ മേല്‍ വിലാസവും തന്നു.അവരെ ബന്ധപ്പെട്ടപ്പോഴും മറുപടി പെട്ടെന്നായിരുന്നു.എല്ലാം റഡിയാക്കി വച്ചിരിക്കയാണ്;അയയ്ക്കുവാനുള്ള ചാര്‍ജായ 955 പൗണ്ട് ഉടന്‍ അയച്ചുകൊടുത്താല്‍ ഡ്രാഫ്റ്റ് വീട്ടില്‍ എത്തിയിരിക്കും.

കൂറിയര്‍ ചാര്‍ജ് കഴിച്ചുള്ള തുക അയച്ചാല്‍ മതി എന്നായി ഞാന്‍.അതിനു വകുപ്പില്ല എന്ന് അവരും.
അപ്പോഴേക്കും അറിഞ്ഞു പല സുഹൃത്തുക്കള്‍ക്കും ഇതു പോലെ ലോട്ടറി അടിച്ച കഥകള്‍.കൂട്ടത്തില്‍ കുറിയര്‍ ചാര്‍ജ് പോയത് മിച്ചമായവരുടെ കദന കഥയും.പിന്നീടു വന്ന മെയിലുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി.ഊരും പേരും നാളും നമ്പരും ഒന്നുമറിയാതെ ചുമ്മാ To, കഴിഞ്ഞ് കുത്തും വരയും സര്‍/മാഡം സംബോധനയുമാണ് എല്ലാറ്റിലും.

ഏറ്റവും രസകരമായത് ശ്രീമതി ജൂഡിത്ത് നാമധാരിയുടേതായിരുന്നു.അതില്‍ അവര്‍(അവന്‍)
എഴുതിയിരുന്നു,എന്നെപ്പോലെ ദൈവഭയമുള്ള ഒരു സത്യ ക്രിസ്ത്യാനിയെ ഭര്‍ത്താവിന്റെ മുതല്‍ സൂക്ഷിക്കാന്‍ ലഭിച്ചത് അവരുടെയും കര്‍ത്താവില്‍ നിദ്ര പ്രാപിച്ച ഭര്‍ത്താവിന്റെയും ഭാഗ്യവും സുകൃതവുമാണെന്ന്. ആദ്യത്തെ കത്തിനൊഴികെ ഒന്നിനും പ്രതികരിച്ചിട്ടില്ലെങ്കിലും എന്നെ 'ദൈവവിശ്വാസി'യും സത്യക്രിസ്ത്യാനിയും ആക്കിയ സന്തോഷത്തില്‍ ഒരു തകര്‍പ്പന്‍മറുപടി കാച്ചി "ഊരും പേരും അറിയാത്ത എന്നെ ഭവതിയുടെ ഭര്‍ത്താവിന്റെ സ്വത്തിന്റെ അനന്തരാവകാശിയായി നിശ്ചയിച്ച മഹാമനസ്കതയ്ക്ക് നന്ദി'' എന്നു തുടങ്ങി നല്ല നാലു ഭരണിപ്പാട്ടില്‍ കത്ത് അവസാനിപ്പിച്ചു. ഇന്നോളം അതിനു മറുകുറി വന്നിട്ടില്ല.
Fans on the page

Wednesday, September 16, 2009

കത്തി

1
കുത്താം,കുഴിക്കാം,കുലയോടറുക്കാം
എത്തുന്ന കൊമ്പൊക്കെ മുറിച്ചുമാറ്റാം
വീഴ്ത്താമരിഞ്ഞന്യ ശിരസ്സു പോലും
കത്തിക്കു പാര്ത്താല്‍ ഗുണമെത്രയെന്നോ?
2
നീളുന്ന കത്തി,നിറമുള്ള കത്തി,
നീട്ടിപ്പിടിച്ചാല്‍ വളയാത്ത കത്തി,
കൂര്പ്പിച്ച കത്തീ,ഉറയുള്ള കത്തി,
കൂട്ടത്തില്‍ വച്ചാ,ലറിയുന്ന കത്തി,
3
കന്നിന്റെ കൊമ്പിന്‍ പിടിയുള്ള കത്തി,
മാനിന്റെ കൊമ്പിട്ട വളഞ്ഞ കത്തി,
എന്നിങ്ങനാണത്രെയറിഞ്ഞിരുന്നൂ
പണ്ടൊക്കെ കത്തിത്തരമീ ജനങ്ങള്‍.
4
ഇംഗ്ലീഷില്‍ *എസ്സൊത്ത വളഞ്ഞതാറെ-
സ്സെസ്സിന്റെ കത്തീ,വളയാതിരുന്നാല്‍
മാര്‍ക്സിസ്റ്റു കത്തീ,വടിവൊത്തു മിന്നി-
പ്പാളുന്നതോ കോണ്‍ഗ്രസു കത്തി താനും.
5
ഇന്നീവിധം കത്തി തരം തിരിച്ചു
ചൊല്ലുന്നു കത്തിക്കിരയാക്കിയൂറ്റം
കൊള്ളുന്ന നേതാക്കള്‍ പരസ്യമായി;
മായുന്നു പേര്‍ പണ്ടു പറഞ്ഞതൊക്കെ.
6
"ചെണ്ടയ്ക്കു കീഴാണു സമസ്ത മേളോം"
എന്നുള്ള ചൊല്ലോര്‍മ്മയുണര്‍ത്തുമാറു
കത്തിയ്ക്കു വ്യാഖ്യാന ഗണം ചമച്ചു
കീഴാക്കിടുന്നന്യ ഗുണത്തെയെല്ലാം.
7
ആയുസ്സു ഹോമിച്ചു മഹാരഥന്മാര്‍
നിര്‍മ്മിച്ചു പാലിച്ച മഹത്വ മൂല്യ-
മെല്ലാമറുക്കും പക പൂണ്ടു തമ്മി-
ലോങ്ങുന്നു കത്തീ,യവരിന്നു കഷ്ടം!
------------------------------
*S
Fans on the page

Friday, September 11, 2009

ആശാനെ ഓര്ക്കുമ്പോള്‍

എല്ലാവരും ആശാന്‍ എന്ന് സ്നേഹപൂര്‍ വ്വം വിളിച്ചിരുന്ന സ.കെ.വി.സുരേന്ദ്രനാഥിന്റെ നാലാം ചരമ വാര്ഷിക ദിനമായിരുന്നു സെപ്റ്റംബര്‍ 9.ഒരു തലമുറയെ കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം ജീവിതം കൊണ്ടു പഠിപ്പിച്ച ആളാണ് ആശാന്‍.ആഡംബരത്തിലും ആര്ഭാടത്തിലും ഭ്രമിച്ച് ആദര്ശങ്ങള്‍ അടിയറ വയ്ക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റുകാര്ക്കും രാഷ്ട്രീയ പ്രവര്ത്തനം വയറ്റുപിഴപ്പിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്ന മറ്റു കക്ഷികള്‍ക്കും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രയാസമാണ്.

പാര്ട്ടിയുടെ നിര്ബ്ബന്ധത്തിനു വഴങ്ങിയാണ് തിരുവനന്തപുരം പാര്‍ ലമെന്റ് നിയോജക മണ്ഡലത്തില്‍ ആദ്യം അദ്ദേഹം മത്സരിച്ചത്.അനാരോഗ്യം കാരണം ഉദ്ദേശിച്ച രീതിയില്‍ പ്രചരണം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ ആശാന്‍ വിജയിച്ചു.വിജയാഘോഷം തീരും മുമ്പെ രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലായി.ആശാന്റെ രോഗ വിവരം അന്വേഷിച്ചാണ് ഒരു വൈകുന്നേരം ആശുപത്രിയില്‍ ചെന്നത്.
സന്ദര്ശകരെ വിലക്കിയിരുന്നെങ്കിലും കാണാന്‍ പറ്റി.യാത്രപറഞ്ഞ് മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍,"ദത്തനവിടെ നില്ല് നമുക്ക് ഒരു സ്ഥലം വരെ പോണം'' എന്നു പറഞ്ഞു.
"ഡിസ്ചാര്ജ് ചെയ്യാതെ എങ്ങനെ പുറത്തു പോകും?" എന്റെ സംശയം.
"ഡോക്റ്ററുടെ അനുവാദം വാങ്ങിയിട്ടുണ്ട്.അടുത്ത ഇന്‍ജക് ഷന്‍ 8 മണിക്കാണ്. അതിനു മുമ്പു ഇങ്ങെത്തിയാല്‍ മതി."
കൂട്ടിരുപ്പുകാരനായ സഹോദരീ പുത്രനോട് ടാക്സി വിളിച്ചുകൊണ്ടു വരാന്‍ ഏല്പിച്ചപ്പോള്‍ അയാള്ക്കു ശങ്ക:
'മീറ്റിങ്ങിനു വിളിച്ചവര് കാറ് കൊണ്ടുവരില്ലേ?'
"പറഞ്ഞതു കേട്ടാല്‍ മതി."എന്നായി ക്ഷുഭിതനായ മാതുലന്‍.
ടാക്സിയുമായെത്തിയ അനന്തിരവനെ കയറ്റാതെ കാഞ്ഞിരംകുളത്തിനു വിടാന്‍ നിര്ദ്ദേശിച്ചു.അവിടേക്ക് ബസ്സില്‍ മാത്രമേ പോയിട്ടുള്ളൂ.അതുകൊണ്ട് വഴി അറിയാവുന്ന ഒരാള്‍ കൂടി ഇരിക്കട്ടെ എന്ന എന്റെ ശുപാര്ശയൊന്നും വിലപ്പോയില്ല.തനിക്കറിയാമെന്ന ആശാന്റെ അവകാശവാദം ശരിയാണെന്ന് കൂടെ യാത്ര ചെയ്തപ്പോള്‍ മനസ്സിലായി.തിരുവനന്തപുരത്തെ മുക്കും മൂലയും അദ്ദേഹത്തിനു നല്ല നിശ്ചയമാണ്.കാഞ്ഞിരം കുളത്തിനും അപ്പുറത്തുള്ള ഒരു സ്ഥലത്തെ പള്ളി വക ജീവകാരുണ്യ പ്രവര്ത്തനത്തിന്റെ ഉദ്ഘാടനമാണ് പരിപാടി. ബിഷപ് ഉള്പ്പെടെയുള്ള വന്‍ ജനക്കൂട്ടം എം.പി യെ കാത്ത് നില്പുണ്ടായിരുന്നു.ലളിതമായ ചടങ്ങിനു ശേഷം വിഭവസമൃദ്ധമായ ചായ സല്ക്കാരം.കട്ടന്‍ ചായ പോലും കുടിക്കാതെ ആശാന്‍ അതിലും പങ്കു കൊണ്ടു.

തിരികെ വരും വഴി നെല്ലിമൂട് ജങ്ഷനില്‍ എത്തിയപ്പോള്‍,"നമ്മുടെ സഖാവ് ചെല്ലപ്പന്റെ ജനതാ ഹോട്ടല്‍
ഇവിടെവിടയോ ആണ്" എന്നു പറഞ്ഞ് കാര്‍ നിര്ത്തിച്ച് ഇറങ്ങി നടപ്പു തുടങ്ങി.കൂടെയെത്താന്‍ നന്നേ ക്ലേശിച്ചു.
പുതിയ എം പി യെ അപ്രതീക്ഷിതമായി കണ്ട ജനം പിറകേ കൂടി.ഉദ്ദേശിച്ചിടത്ത് ഹോട്ടല്‍ കാണാഞ്ഞപ്പോള്‍ ചുറ്റും നിന്നവരോടു തിരക്കി.ഹോട്ടല്‍ കുറച്ചു നാള്‍ മുമ്പ് ഒരു കിലോമീറ്റര്‍ ദൂരത്തേക്കു മാറ്റിയത്രെ.അവിടേക്കായി അടുത്ത യാത്ര.പോകുന്ന വഴിയില്‍ തന്നെ.

പണ്ട് ഒളിവിലായിരുന്നപ്പോള്‍ ആശാനെ ഒരുപാട് സഹായിച്ച കക്ഷിയാണ് സഖാവ് ചെല്ലപ്പന്‍.ഇപ്പോള്‍ പാര്ട്ടി അംഗമാണ്.തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ കണ്ടിരുന്നു.അന്നു വ്യക്തിപരമായ കുശലം ചോദിക്കാന്‍ പറ്റിയില്ല.ഇതു വഴി പോയപ്പോള്‍ കണ്ടു കളയാം എന്നു വിചാരിച്ചു.സഖാവിനെപ്പറ്റി പറഞ്ഞു തീര്ന്നപ്പോഴേക്കും "ജനതാ ഹോട്ടല്‍" ബോര്ഡ് പ്രത്യക്ഷപ്പെട്ടു.

ആശാനെ കണ്ടപ്പോള്‍ സ.ചെല്ലപ്പന്റെ മുഖത്ത് അമ്പരപ്പും ആഹ്ലാദവും.ചായ എടുക്കാന്‍ ഓടുന്നു;പാര്ട്ടി പ്രവര്ത്തകനായ മകനെ വിളിക്കാന്‍ ആളെ വിടുന്നു.ആകെ ബഹളമയം.ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയവര്ക്കും സന്തോഷം.ആശുപത്രിയില്‍ തിരിച്ചെത്താന്‍ നേരമായെന്നു പറഞ്ഞ് ചെല്ലപ്പന്റെ തോളത്തു തട്ടി,മറ്റുള്ളവര്ക്കു നേരേ കൈ കൂപ്പി,അവിടം വിട്ടു.

സമയത്തിനു തന്നെ ആശുപത്രിയില്‍ എത്താമല്ലോ എന്ന് ആശ്വസിച്ചു.കരമനയില്‍ വന്നപ്പോള്‍ 'ഇവിടെക്കൂടെ ഒന്നിറങ്ങിയിട്ട് പോകാം'എന്നായി.തമിഴ് സംഘക്കാരെ കാണാമെന്നു സമ്മതിച്ചിട്ടുണ്ടത്രേ.അവിടെ ചെന്നപ്പോള്‍
വന്‍ സ്വീകരണത്തിനുള്ള സന്നാഹങ്ങളാണ് കണ്ടത്.ഡോക്റ്റര്‍ അനുവദിച്ച സമയം കഴിയാറായെന്ന് ഓര്മ്മിപ്പിച്ചപ്പോള്‍ "സാരമില്ല; ഉടനെ പോകാം" എന്നു പറഞ്ഞെങ്കിലും അവിടെ നിന്നിറങ്ങിയപ്പോള്‍ എട്ടര കഴിഞ്ഞിരുന്നു.മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഒന്പത് മണി.ഇന്‍ ജക് ഷന്‍ എടുക്കേണ്ട രോഗിയെ മുറിയില്‍ കാണാഞ്ഞ് നീരസം പ്രകടിപ്പിച്ച നഴ്സ്, ആശാന്റെ നിഷ്ക്കളങ്കമായ ചിരിക്കു മുമ്പില്‍ തോറ്റു പോയി.എന്നിട്ടും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് തുക അനുവദിപ്പിച്ചു നല്കണമെന്നുള്ള അപേക്ഷയുമായി നിറകണ്ണുകളോടെ നില്ക്കുന്ന ചെറുപ്പക്കാരനെ ആശ്വസിപ്പിച്ച ശേഷമേ ആശാന്‍ സൂചി കുത്താന്‍ കൈ നീട്ടിക്കൊടുത്തുള്ളു.

സ്വകാര്യത നഷ്ടപ്പെടുമെന്നു പറഞ്ഞ് 40000വും ഒരു ലക്ഷവും രൂപ പ്രതിദിനം വാടകയുള്ള നക്ഷത്ര ഹോട്ടലുകളില്‍ തങ്ങുന്ന എം.പി മാര്‍ നാടു ഭരിക്കുമ്പോള്‍ ,ആശുപത്രിക്കിടക്കയില്‍ പോലും സ്വകാര്യത നഷ്ടപ്പെടുന്നത് പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതിയ ആശാനെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ ആശ്വാസപ്രദമാണ്.സ്കോഡ കാറിനു പകരം സ്കോര്‍പിയോ ഉപയോഗിച്ച് ലളിത ജീവിതം നയിക്കാന്‍ ഉപദേശിക്കുന്ന പുത്തന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍, 'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കി'യ ആശാന്‍ എന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ ജീവിതം പഠിക്കാന്‍ ശ്രമിക്കുന്നതും നന്നായിരിക്കും.
Fans on the page

Tuesday, September 8, 2009

'കുമ്പസാര' പീഡനം

പാപങ്ങള്‍ വൈദികന്റെ മൂമ്പില്‍ ഏറ്റുപറയുന്നതാണ് കുമ്പസാരം.മതപരമായ സങ്കുചിതാര്‍ത്ഥത്തിനപ്പുറം, ചെയ്തു പോയ തെറ്റുകള്‍ സ്വയം വെളിപ്പെടുത്തുന്നതിനെയും 'കുമ്പസാരം'എന്ന് വിശേഷിപ്പിക്കാറുണ്ട്.രണ്ടായാലും
കുമ്പസാരത്തില്‍ പരപ്രേരണയുടെ പ്രശ്നം ഉദിക്കുന്നില്ല.

പക്ഷേ കൈരളി ചാനലില്‍ ശ്രീ.ഏബ്രഹാം മാത്യുവിന്റെ കാര്‍മ്മികത്വത്തില്‍ സമ്പ്രേഷണം ചെയ്യുന്ന "കുമ്പസാരം", നിര്‍ബ്ബന്ധിച്ചും പീഡിപ്പിച്ചും നടത്തുന്നതായിട്ടേ തോന്നുകയുള്ളു.അടുത്ത ദിവസങ്ങളില്‍,സിനിമാനടന്‍ ഇന്ദ്രന്‍സ്,
ഏബ്രഹാം മാത്യു മുമ്പാകെ നടത്തിയ "കുമ്പസാരം"കണ്ടവര്‍ക്ക് അത് ബോദ്ധ്യപ്പെട്ടിട്ടുണ്ടാകണം.സിനിമാക്കാരുടെ ജാഡയും പരിവേഷവുമില്ലാതെ മനസ്സു തുറക്കുന്നു ഇന്ദ്രന്‍സ്.എന്നാല്‍ അവതാരകന് അതിലൊന്നും താല്പര്യമില്ല.
അദ്ദേഹത്തിന് കലാകാരന്റെ തിക്താനുഭവങ്ങള്‍ അറിയാനാണ് തിരക്ക്.ഓര്‍മ്മയില്‍ വന്ന ചില കയ്പേറിയ അനുഭവങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയെങ്കിലും പിന്നെയും 'തിക്താനുഭവം','തിക്താനുഭവം' എന്നും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു ചോദ്യകര്‍ത്താവ്.

ഇന്ദ്രന്‍സിന്റെ ജീവിതത്തിലെ തിക്താനുഭവങ്ങള്‍ അറിഞ്ഞിട്ട് പ്രേക്ഷകര്‍ക്കോ കൈരളിക്കോ എന്താണാവോ നേട്ടം?ഒരിക്കലും ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടത്തതും പരസ്യപ്പെടുത്താന്‍ കൊതിക്കാത്തതുമായ ചില അനുഭവങ്ങള്‍,
എന്നിട്ടും അദ്ദേഹം പറഞ്ഞു.പിന്നെയും തിക്താനുഭവം തോണ്ടിയെടുക്കുവാന്‍ ഏബ്രഹാം മാത്യുശ്രമിച്ചത് വല്ലവരില്‍ നിന്നും അച്ചാരം വാങ്ങിയിട്ടായിരുന്നോ? 'ക്വട്ടേഷന്‍' കാലമല്ലേ ,സിനിമാ രംഗമല്ലേ, എന്തും സംശയിക്കാം.

പലരുടെയും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുകയും കയ്പേറിയ മറ്റ് അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്തിട്ടുള്ളവരാണ്
അന്യന്റെ സ്വകാര്യതയില്‍ എത്തി നോക്കാന്‍ അമിത താല്പര്യം കാട്ടുക.ശ്രീ ഏബ്രഹാം മാത്യു,തിക്താനുഭവം പറയിപ്പിക്കാന്‍ ഇന്ദ്രന്‍സിനെ ഉരുട്ടുന്നത് കണ്ടപ്പോള്‍ അത് വാസ്തവമാണെന്ന് തോന്നി.

ഒരു അഭിമുഖ പരിപാടിക്ക് "കുമ്പസാരം" എന്ന് പേരു തന്നെ ചേര്‍ന്നതല്ല.അഭിമുഖത്തില്‍പങ്കെടുക്കുന്ന വ്യക്തി എന്തൊക്കയോ തെറ്റുകള്‍ ചെയ്തവനാണ് എന്ന ധാരണ പ്രേക്ഷക മനസ്സില്‍ മുന്‍ കൂറായി സൃഷ്ടിക്കുന്നു.പാപബോധം
വേട്ടയാടുന്ന അവതാരകനും കൂടിയാകുമ്പോള്‍ അഭിമുഖം പരപീഡയായി പരിണമിക്കും."ഒരു ജനതയുടെ ആത്മാവിഷ്ക്കര"ത്തിന് അതു ചേര്‍ന്നതാണോ ഇത് എന്ന് ആലോചിക്കാന്‍ സമയമായി.

Fans on the page

Friday, September 4, 2009

ഓണം


ബാല്യത്തിലെന്നോ മനസ്സിന്റെ ചില്ലയി-
ലൂഞ്ഞാലു കെട്ടിയൊരോണ സങ്കല്പങ്ങള്‍
ചില്ലാട്ടമാടാനൊരുങ്ങവേ വല്ലായ്മ
വല്ലാതെ ചുറ്റിലും വീശിയടിക്കുന്നു.
"കള്ളപ്പറകളും നാഴികളും മറ്റു
കള്ളത്തരങ്ങളശേഷവുമില്ലാതെ
മാനുഷരെല്ലാരു മൊന്നുപോല്‍ വാണോരു"
മോഹന നാളിന്റെയോര്മ്മയ്ക്കു പോലുമേ
ഇന്നിന്നശാന്തമാമന്തരീക്ഷത്തിന്റെ
വന്യത മായ്ക്കുവാനാവതില്ലാതെയായ്.

കാലത്തു പോയ പൊന്മക്കള്‍ തിരിച്ചെത്ര-
കഷ്ണമായ് വന്നെത്തുമെന്നോര്‍ത്തു നീറുന്ന
മാതാപിതാക്കള്‍;അരക്ഷിത ശൈശവം;
മാഫിയാ റാഞ്ചിയ യൗവനം,കാമ്പസും;
ചെന്നിണം വീണു കുതിരും തെരുവുകള്‍
വന്ധ്യംകരിച്ച വയലുകളള്‍;എപ്പൊഴും
വൈരം പരത്തുന്ന രാഷ്ട്രീയ കേളികള്‍;
സ്പര്‍ദ്ധ വമിയ്ക്കുന്ന വര്‍ഗ്ഗീയ വാദങ്ങള്‍.
വാമനന്‍ പണ്ട് വിതച്ച ചതിയുടെ
വിത്തു മുളച്ചു വളര്ന്നു മലയാള
മണ്ണിന്റെ നന്മകളെല്ലാം ഗ്രസിക്കുന്ന
മട്ടില്‍ പടര്‍ന്നു നിഴല്‍ വിരിക്കുന്നുവോ?

അന്തമില്ലാത്തൊരീ അന്ധകാരത്തിലു-
മോണക്കിനാവിനാ ലെങ്കിലുമാഹ്ലാദ-
പ്പൂക്കളം തീര്‍ക്കുവാനാകട്ടെ മാവേലി
മന്നനെയോര്‍ക്കുന്ന മംഗള വേളയില്‍.
Fans on the page

Saturday, August 29, 2009

ജഡ്ജിക്കുപ്പായമിട്ട അല്മായക്കാരന്‍



കര്ണ്ണാടക ചീഫ് ജസ്റ്റിസ് ആയിരിക്കെ ജ.സിറിയക് ജോസഫ് ബംഗലൂര് ഫോറന്സിക് ലാബ് സന്ദര്ശിക്കുകയും നാര്ക്കോ പരിശോധനയില്‍ പരിപൂര്ണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നത്രേ.അഭയ കൊലക്കേസ് പ്രതികളെ നാര്ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയ ഡോ.മാലിനിയുടെ ഈ വെളിപ്പെടുത്തല്‍ സിബിഐ ആണ് കോടതി മുമ്പാകെ ബോധിപ്പിച്ചത്.ലാബിന്റെ സന്ദര്ശക ഡയറിയിലും മറ്റു രേഖകളിലും നിന്ന് ജഡ്ജിയുടെ സന്ദര്ശനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

ശ്രീ.സിറിയക് ജോസഫ് ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാണ്.അദ്ദേഹത്തിന്റെ സന്ദര്ശനം കഴിഞ്ഞിട്ട് ഏറെ
നാളായി.അള മുട്ടി സിബീഐ പുറത്തു വിടുന്നതു വരെ ഈ സന്ദര്ശന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല.
ഉന്നതന്മാരുടെ ഉറക്കറ രഹസ്യങ്ങള്‍ വരെ ഗവേഷണം ചെയ്ത് പരസ്യപ്പെടുത്താന്‍ ഉത്സാഹം കാട്ടാറുള്ള വാര്ത്താ മാദ്ധ്യമങ്ങള്‍ ഈ വി ഐ പി സന്ദര്ശന കഥ അറിഞ്ഞതേ ഇല്ല. ഇതില്‍ നിന്നു തന്നെ എത്രമാത്രം നിഗൂഢമായിട്ടാണ് ന്യായാധിപ ശ്രേഷ്ഠന്‍ പരിപാടി ആസൂത്രണം ചെയ്തിരുന്നത് എന്ന് വ്യക്തമാണ്.

ബഹു.ചീഫ് ജസ്റ്റിസ്സിന്റെ ബഞ്ചിലോ കര്ണ്ണാടക ഹൈക്കോടതി മുമ്പാകെയോ ഉള്ള ഏതെങ്കിലും കേസില്‍
വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് നാര്ക്കോ പരിശോധനയുടെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കാനായിരുന്നോ ഈ സന്ദര്ശനം?സുപ്രീം കോടതിയോ കേന്ദ്ര, സംസ്ഥാന സര്ക്കാരുകളോ ചുമതലപ്പെടുത്തിയിട്ടായിരുന്നോ ?
അല്ലെങ്കില്‍ "കേവലം ഒരോമനക്കൗതുകം"?അങ്ങനൊക്കെയാണ്,മുമ്പെങ്ങും പേരുദോഷം കേള്പ്പിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിന്റെ നടപടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിചാരിച്ചത്.

പക്ഷേ കത്തോലിക്കാ അല്‍മായക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് ജ.സിറിയക് ജോസഫ് നടത്തിയ
പ്രഭാഷണത്തോടെ ജഡ്ജിക്കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന സഭാ വിശ്വാസി പുറത്തു ചാടി."സഭയോടുള്ള തന്റെ വിശ്വാസവും കൂറും പറയുടെ കീഴില്‍ കമഴ്ത്തി വയ്ക്കേണ്ടതല്ല "എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.മത്രമല്ല ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ എന്നും മറ്റും അല്‍മായക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.സഭയുടെ യുവജന സംഘടനയുമായി ഒന്നര ദശാബ്ദത്തിലേറെ നീണ്ട നേതൃ ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

പറയുടെ മുകളില്‍ തന്റെ സഭാ വിധേയത്വം കത്തിച്ചു വച്ച് വിശ്വാസികളോട് ഐക്യ ദാര്‍ഢ്യം വിളംബരം ചെയ്യുന്ന
ആവേശം കണ്ടപ്പോള്‍ ബഹു.ജഡ്ജി റിട്ടയര്‍ ചെയ്തു കാണുമെന്നാണ് കരുതിയത്.ഇല്ല അദ്ദേഹം ഇപ്പോഴും സുപ്രീം കോടതി ജഡ്ജിയാണ്.

അപ്പോള്‍, ലാബ് സന്ദര്‍ശിച്ചതും അഭയ കൊലക്കേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനയെ കുറിച്ച് അന്വേഷിച്ചതും മറ്റും എന്തിനാണെന്നും എന്തുകൊണ്ടാണെന്നും ഒരു വിധം തെളിഞ്ഞു വരുന്നുണ്ട്.
ജനത്തിനറിയേണ്ടത് ജഡ്ജിയദ്ദേഹത്തിന് ശമ്പളവും മറ്റു സൗകര്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണോ
സഭയാണോ എന്നാണ്.സര്‍ക്കാരാണ് എന്നാണ് ഇതു വരെയുള്ള അറിവ്.അങ്ങനെയാണെങ്കില്‍ നഗ്നമായ അധികാര
ദുര്‍വിനിയോഗമാണ് ജഡ്ജി നടത്തിയത്.നീതി പീഠത്തെയും ന്യായാധിപ പദവിയേയും അദ്ദേഹം കളങ്കപ്പെടുത്തിയിരിക്കുന്നു.ഒപ്പം സഭയെ പരിഹാസകഥാ പാത്രവുമാക്കി.

ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്ന്‍ ഉപദേശിച്ച ജഡ്ജി,ജീവിതം കാണാന്‍ തുടങ്ങും മുമ്പേ ജീവിക്കാന്‍ അനുവദിക്കാതെ ഏതാനും കിരാതര്‍ ഇല്ലായ്മ ചെയ്ത ഒരു സാധു കന്യാസ്ത്രീയുടെ ആത്മാവിന്ന് നിത്യ ശാന്തി നേരാനോ,കൊടും പാപികളായ ആ സാമൂഹ്യവിരുദ്ധരെ നുണപരിശോധനയ്ക്കു വിധേയരാക്കിയ
ദൃശ്യങ്ങള്‍ കണ്ടു സന്തോഷിക്കാനോ ലാബില്‍ പോയത്?സഭയുടെ തിരു വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന പ്രതികളെ
രക്ഷിക്കാനായിരുന്നു ആ യാത്ര എന്നേ സാഹചര്യത്തെളിവുകളില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുന്നുള്ളൂ.
വധിക്കപ്പെട്ട കുഞ്ഞാടിനൊപ്പമല്ല ;ഘാതകരെന്നു സംശയിക്കുന്ന ഇടയപ്രമാണികള്‍ക്കൊപ്പമാണ് തങ്ങളെന്ന് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും വിശുദ്ധ പിതാക്കന്മാര്‍ ഇതിനകം പല പ്രാവശ്യം തെളിയിച്ചതാണ്.അവരുടെ വിനീത വിധേയനായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ട ബഹു. ജഡ്ജിയുടെ കൂറ് ആരോടായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഈ ന്യായാധിപന്റെ ബഞ്ചില്‍ അഭയകൊലക്കേസ് എത്തിയാല്‍ എന്തായിരിക്കും സ്ഥിതി?അഭയക്കേസ് വേണ്ട. ഒരു വശത്തു സഭയും മറു വശത്തു നീതി പീഠവും ഏറ്റുമുട്ടുന്ന ഒരു കേസ്സാണെന്നിരിക്കട്ടെ.ആരോടാണ് ഇദ്ദേഹം നീതി പുലര്‍ത്തുക? പരമോന്നത നീതി പീഠത്തോടോ പരിശുദ്ധ സഭയോടോ?

രണ്ടു യജമാനന്മാരെ ഒരേ സമയം സേവിക്കാന്‍ കഴിയില്ലെന്ന് ബൈബിളില്‍ തന്നെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട്
ജഡ്ജിയുടെ കറുത്ത കുപ്പായം ഊരിക്കളഞ്ഞ് സഭയുടെ വെളുത്ത വസ്ത്രം ധരിക്കുകയാണ് ജ. സിറിയക് ജോസഫ്
ചെയ്യേണ്ടത്.ചോറിങ്ങും കൂറങ്ങും എന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല.
Fans on the page

Friday, August 21, 2009

ശ്രീനാരായണന്റെ ലേബലില്‍


tIcfIuapZn {]kn²oIcn¨ Hê {io\mcmbW UbdIvädn Fì tI«m F´mWv [cnçI? {io\mcmbW Kpêhnsâ PohnXhpw ZÀi\hpw IrXnIfpw AS§p¶ Hê d^d³kv {KÙw F¶mbncnçw.]t£ CXn {io\mcmbW³ ,]p«në ]oct]mse AhnShnsS am{Xta ImWm³ Ignbq.s\Spw æ¶w tKm]meIrjvW³ ]e Xes¡«n cNn¨ teJ\§fn {io\mcmbWsâ PohnXhpw ZÀi\hpw HXp§pw.._m¡n `mKw apgphëw shÅm¸Ån, tKmæew tKm]me³,
tUm.A\nê²³(Atacn¡) XpS§nb ""Cugh inh·m''êsS {]XnjvTIfmWv.

shdpsX tam£¯në {]XnjvTn¨Xà F¶mWv Adnbm³ IgnªXv.]cky¡qenbn\¯n \à XpI hkqem¡nbn«mWv Cu {]XnjvTIsfÃmw \S¯nbn«pÅXt{X.Cu _lphÀ® ]cky {]XnjvTIfpsS CSbn \nìw {io\mcmbWs\ കണ്ടു]nSnçI hfsc {]bmkw. കണ്ടു]nSn¨mtem?

s\Spw æ¶w tKm]meIrjvW³, Kpêhns\çdn¨v aäpÅhÀ FgpXnbXn\v A¸pdw Hìw ]dªn«nsÃwInepw hnIes¸Sp¯nbn«nÃ.F¶m {io\mcmbW IrXnIfnteç ISçt¼mÄ ØnXn amdpì.A¨Sn¸nimNnsâ XmÞhamWhbnÂ.

""{iohmkptZhmãI''¯nse cണ്ടാas¯ tÇmI¯nse cണ്ടാas¯ hcn
""tKm]oP\mwK Ia\ob \nPmwK kwK'' F¶mWv.UbdIvädnbn F¯nbt¸mÄ AXv C§s\ Bbn:
""tKm]oP\mwK Iaob \nPmwK kwK''. "Ia\ob' ç ]Icw "Iaob'.hr¯hpw t]mbn AÀ°hpw t]mbn.

AtX IrXnbnse Xs¶ Bdmw tÇmI¯nse
""sshcmIcmab hntcm[IcmP iutc'' F¶ ]mZw
""sshcmIcamb hntcm[IcmPiutc'' F¶mWv A¨Sn¨n«pÅXv. "sshcmIcmab', ]{X]ÞnXsâ ssI¿nse¯nbt¸mÄ "sshcmIcamb' F¶ asämcÀ°apÅ X\n KZy{]tbmKambn amdn.

C§s\ sXäpIÄ Nqണ്ടി¡mWn¡³ XpS§nbm ]e t»mKpIÄ thണ്ടിhêw AXp ]qÀ¯nbm¡m³.{]amZ§fpw kvJenX§fpw {io\mcmbW IrXnIfn am{XamsWì [cn¡êXv.Kpê `àbmbnê¶ {]kn² Ihb{Xn apXpæfw ]mÀÆXn A½sb ædn¨pÅ ædn¸nemWv asämê ]nimNp hnfbm«w .

AhêsS {io_p²NcnXw ""FUzn³ Act\miknsâ'' sseäv Hm^v GjybpsS hnhÀ¯\amWt{X! Bc¸m Cu ""FUzn³ Atcm\ikv''? "sseäv Hm^v Gjy'bpsS IÀ¯mhv FUzn³ BÀtWmÄUv BWv.At±lw UbdIvädn kwhn[mbIêsS XtemSteät¸mÄ ""Act\mikv'' Bbn ]cnWan¨p."AÀikv" BImªXv `mKyw!!apXpæfw ]mÀÆXn A½bpw FUzn³ BÀtWmÄUpw Pohn¨ncn¡m¯Xp \¶mbn.

\mcmbW Kpêhnsâbpw apXpæfw ]mÀÆXn A½bpsSbpw FUzn³ BÀtWmÄUnsâbpw aäpw ssI¿n \nì ]cky¡qen ]änbn«ÃtÃm Ahscçdn¨v FgpXnbXv F¶ Hê tNmZyw {]km[IêsS `mK¯p \nìw Dണ്ടmbn¡qSmbvIbnÃ. _lp hÀ® æSpw_ Nn{X§fpw _lp[m hÀ®n¡s¸« æSpw_ ]pcmW§fpw H¸w I\s¸« XpIbpw ImgvNh¨hêsS t]êw CXp t]mse Ae¼m¡nbmtem ? F¶ adp tNmZyamWv AXnëÅ adp]Sn._meN{µ³ F¶ Hê JZdpImcsâ _lp hÀ® Nn{X¯në apIfn A¨Sn¨ncnç¶Xv ""_me{µ³'' F¶mWv.A§s\ AwK`wKw h¶ t]êambn F{X F{X km[p¡fmb kzbw {]ZÀiIÀ!!ssIbnenê¶ Imip sImSp¯v ISnç¶ ]«nsb hm§nb lX`mKyÀ!{io\mcmbW UbdIvädnbpsS cണ്ടാw ]Xn¸nemWv C¸dª ]cm{Ia§Ä Iണ്ടXv.At¸mÄ F{X {i²tbmSpw ipjv¡m´ntbmSpamWv Cu d^d³kv {KÙw X¿mdm¡s¸«sX¶v Duln¡mw;H¶mw ]Xn¸v F§s\ Bbnês¶ìw.

]pgp¡tf¡mÄ \nIrãambn Pohn¨p h¶ Hê P\XbpsS tamN\¯në thണ്ടnbmWv Xsâ t]ê]tbmKn¡m³ BZyambn {io\mcmbWKpê AëhmZw \ÂInbXv.A§s\ cq]w sImണ്ട
Fkv.F³.Un.]n tbmKw t]mepw Pohn¨ncns¡¯s¶ At±l¯ hnäp Imim¡m³ XpS§nbnêì.
At¸mÄ ]ns¶ kam[nç tijapÅ AhØ ]dtbണ്ടtÃm. em`w sIm¿mëÅ \à {_mâmWv Cìw {io\mcmbW³ F¶v tIcfIuapZnbpsS Cu UbdIvädnbpw sXfnbnçì.

\mcmbWKpê`à·mêsSbpw injy·mêsSbpw Im]Sys¯ ]cnlkn¨psImണ്ട് kn hn æªpcma³ FgpXnb Hê tÇmIw GXmണ്ടn§s\bmWv:
""IÅp sN¯nsbSpt¡Ww
Nmcmbw hmän hnÂt¡Ww
രണ്ടുaåw `pPnt¡Ww
kzman ]mZw Pbnt¡Ww''.
tIcfIuapZnbpsS C¶s¯ {]hÀ¯Isc Dt±in¨mtWm AXnsâ Øm]I ]{Xm[n]cmbnê¶ kn.hn.æªpcma³ CutÇmIw cNn¨sX¶v ,AhÀ {]kn²oIcn¨ ""{io\mcmbW UbdIvädn''Hê {]mhiyw aറി¨p t\mç¶ BÀçw tXmìw.

Friday, August 14, 2009

അപൂർണ്ണമായ രാമായണപാരായണം

പണ്ടു പഞ്ഞക്കർക്കിടകം എന്ന്‌ ആക്ഷേപിക്കപ്പെട്ടിരുന്ന കർക്കിടകമാസം ഇപ്പോൾ പുണ്യമാസമായിട്ടാണ്‌ അറിയപ്പെടുന്നത്‌.അദ്ധ്യാത്മരാമായണ പാരായണം കൊണ്ട്‌ കേരളത്തിലെ ഭൂരിഭാഗം ഹൈന്ദവ ഭവനങ്ങളും
മുഖരിതമാകുന്നതിനാലാണ്‌ കർക്കിടകത്തിന്‌ പേരുദോഷം മാറിക്കിട്ടിയതെന്നു തോന്നുന്നു.പാവപ്പെട്ടവന്‌ ഇന്നും കർക്കിടകം പട്ടിണിയുടെ തന്നെ മാസമാണെന്ന കാര്യം വേറേ.കർക്കിടകാരംഭത്തിൽ "ഇനി ഭക്തിസാന്ദ്രമായ സന്ധ്യകൾ"എന്ന്‌ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച നാളുകൾ അവസാനിക്കാറായി.പ്ക്ഷേ രാമകഥ മുഴുവൻ ഈ ഭക്ത ശിരോമണികൾ വായിക്കാറില്ല എന്നതാണു സത്യം.

ശ്രീരാമ പട്ടാഭിഷേകത്തോടെ രാമായണ പാരായണം നിർത്തുകയാണു പതിവ്‌.സീതാപരിത്യാഗമില്ലാതെ ശ്രീരാമ കഥ പൂർണ്ണമാകില്ല.ആഭാഗം വായിക്കാതെയാണ്‌ കർക്കിടക മാസത്തിനു തിരശ്ശീല വീഴുന്നത്‌.ഭക്തി മൂത്താൽ ഈശ്വരാവതാര കഥ പാതിവച്ച്‌ അവസാനിപ്പിക്കാമോ?മറ്റൊരവതാരത്തിന്റെയും അത്ഭുത കഥകൾ ഇങ്ങനെ അന്ത്യം കാണാതെ നിർത്തിയിട്ടില്ലല്ലോ!

ഇന്ത്യയിലെ എന്നല്ല രാമകഥ പ്രചാരത്തിലുള്ള എല്ലാ രാജ്യങ്ങളിലെയും കൊച്ചു കുഞ്ഞുങ്ങൾക്കു വരെ രാമൻ സീതയെ ഉപേക്ഷിച്ച കഥ അറിയാം.സീതയെ ഉപേക്ഷിക്കുന്നത്‌ വിവരിക്കുന്നതാകട്ടെ ഉത്തര കാണ്ഡത്തിലും.ഉത്തര
രാമായണം പ്രക്ഷിപ്തമായതിനാലാണ്‌ അത്‌ വായിക്കാത്തത്‌ എന്നാണ്‌ ഒരു ന്യായീകരണം പഞ്ഞു കേൾക്കുന്നത്‌.ഈ വാദം യുക്തിക്കും കഥാഗതിക്കും നിരക്കുന്നതല്ല

രാമായണകർത്താവായ വാല്മീകി തന്നെ ഈ ഭാഗത്ത്‌ നേരിട്ടെത്തുകയും സീതയ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്‌.ഭക്തി വളർത്താൻ വേണ്ടി രചിക്കപ്പെട്ട അദ്ധ്യാത്മ രാമായണത്തിന്റെ കർത്താവും ഉത്തരരാമായണം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്‌.അദ്ധ്യാത്മ രമായണം വിവർത്തനം ചെയ്ത എഴുത്തച്ഛനും ഉത്തര രാമായണം ഒഴിവാക്കിയില്ല.മഹാകവി വള്ളത്തോളിന്റെ വാല്മീകിരാമായണ തർജ്ജമയിലും ഉത്തരഭാഗമുണ്ട്‌.മഹാകവി കുമാരനാശാനാകട്ടെ,ഉപേക്ഷിക്കപ്പെട്ട സീതയുടെ വിചാരധാരയെ ആസ്പദമാക്കി ഒരു കാവ്യം തന്നെ രചിച്ചു.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദേതിഹാസങ്ങളിലും അവഗാഹം ഉണ്ടായിരുന്ന മഹാകവികളുടെ അംഗീകാരം തന്നെ മതി ഈ രാമായണഭാഗം പ്രക്ഷിപ്തമല്ലെന്നു വിശ്വസിക്കാൻ.പിന്നെ എന്തടിസ്ഥാനത്തിലാണ്‌ പുതിയ പുണ്യ
മാസ വായനക്കാർ പട്ടാഭിഷേകത്തോടെ രാമായണപാരായണം അവസാനിപ്പിക്കുന്നത്‌?

ബാക്കി ഭാഗം വായിച്ചാൽ ആദർശദൈവത്തിന്റെ തനിനിറം കേൾവിക്കാർക്കു മനസ്സിലാകും എന്നു വിചാരിച്ചിട്ടാണോ? യൗവ്വനാരംഭത്തിൽ അച്ഛന്റെ വാക്കു പാലിക്കാൻ ഭാര്യയുമൊത്തു കാട്ടിലേക്കു പോയ രാമനല്ല അയോദ്ദ്ധ്യയിൽ തിരികെ എത്തി സിംഹാസനാരൂഢനായ രാജാ ശ്രീരാമചന്ദ്രൻ.അധികാരമത്തു പിടിച്ച ഒരു ഭരണാധികാരിയായി മാ‍റുകയാണ്‌.സാകേതത്തിലെ സർവ്വ സുഖങ്ങളും ത്യജിച്ച്‌ തന്നോടൊപ്പം കാട്ടിലേക്കു വന്ന സീതയെ ആരോ പറഞ്ഞ അപവാദം കേട്ട്‌ പരിത്യജിക്കുന്നു.ബ്രാഹ്മണ കുമാരന്റെ മരണത്തിനു കാരണം ശൂദ്രൻ തപസ്സു ചെയ്യുന്നതാണെന്ന് പൗരോഹിത്യം ആരോപിച്ചപ്പോൾ ശംബൂകന്റെ തലയറുത്തു.സ്വന്തം ദാമ്പത്യ ജീവിതം പോലും വേണ്ടെന്നു വച്ച്‌ വനവാസത്തിനു കൂടെ ചെന്ന ലക്ഷ്മണനെപ്പോലും അവസാനം
ഉപേക്ഷിക്കുന്നു.

ആദർശവാനായ അവതാര പുരുഷന്റെമുഖം മൂടി അഴിഞ്ഞു വീഴുന്ന ഇത്തരം സംഭവപരമ്പര കേട്ട്‌ ഭക്തർ വിഭക്തരോ സംശയാലുക്കളോ ആയി മാറുമോ എന്നഭയം കൊണ്ടാണോ രാമായണ വായന പകുതി വഴിയില്‍ ഉപേക്ഷിച്ച്‌
"രാമ,രാമ," പാടി പായസം കഴിച്ചു പിരിയുന്നത്‌?





Fans on the page

Friday, August 7, 2009

വിവരക്കേടിന്റെ വയലാര്‍ സൂര്യന്‍

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നു് ആരോപിച്ചാണ് 1957 ലെ കേരള സര്ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടത്.
ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച ആ നടപടിയില്‍ ജവഹര്‍ ലാല്‍ നെഹ്രുവിനെ പ്പോലുള്ളവര് പില്ക്കാലത്ത് പശ്ചാത്തപിച്ചിട്ടുണ്ട്.കോണ്ഗ്രസ്സും മത,ജാതി സംഘടനകളും ചേര്ന്നു നടത്തിയ വിമോചന സമരത്തിന്റെ പേരിലായിരുന്നു പിരിച്ചു വിടല്‍.

ഭൂമുഖത്തു നിന്ന് കമ്യൂണിസത്തെ തുടച്ചു നീക്കാന്‍ കച്ചകെട്ടിയ അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ യുടെ പണം പറ്റിക്കൊണ്ട് പ്രതിപക്ഷ കക്ഷികളും പള്ളിയും പട്ടക്കാരും കൂടി അഭിനയിച്ച നാടകമായിരുന്നു വിമോചനസമരം. ഇന്ത്യയിലെ അന്നത്തെ അമേരിക്കന്‍ അംബാസിഡറുടെ ആത്മകഥയിലൂടെയാണ് ലോകം ഈ നാണം കെട്ട ഒറ്റുകൊടുക്കലിന്റെ ഉള്ളൂകള്ളികള്‍ അറിഞ്ഞത്.

വാസ്തവം മനസ്സിലായതോടെ അല്പസ്വല്പം നാണവും മാനവും ഉള്ള കോണ്ഗ്രസ്സുകാരും വൈദികരും വിമോചന സമരത്തിന്റെ വീരസ്യം പറച്ചില്‍ അവസാനിപ്പിച്ചു.ചിലര്‍ തള്ളിപ്പറയുക പോലും ചെയ്തു.എന്നാല്‍ നാറ്റവും മണവും തിരിച്ചറിയാന്‍ കഴിവില്ലാത്ത ചില വൈദികപ്രമാണിമാരും കോണ്ഗ്രസ് നേതാക്കളും ആ ഒറ്റുനാടകത്തെ ച്ചൊല്ലി അഭിമാന പുളകിതരാകുകയാണ് ഇന്നും.പൗവ്വത്തില്‍ തിരുമേനിയെപ്പോലെ കമ്യൂണിസ്റ്റു വിരോധം രക്തത്തില്‍ അലിഞ്ഞു ചേര്ന്നിട്ടുള്ളവര്‍ ചാരപ്പണം പറ്റിയതില്‍ അഭിമാനിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി സ്വയം വാഴ്ത്തുന്ന കേരളത്തിലെ ചില കോണ്ഗ്രസ്സുകാര്‍ ഇതേ മനോഭാവം വച്ചു പുലര്ത്തുന്നതാണ് അത്ഭുതം.

അതും സഹിക്കാം.ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയെ പിരിച്ചു വിട്ടതിന് പുതിയ കാരണങ്ങള്‍ വരെ കണ്ടെത്തി സ്വയം പരിഹാസ്യരാകുന്ന ചില നേതാക്കന്മാരുടെ വിവരക്കേട് പൊറുക്ക വയ്യ.കേരളത്തെ സ്വതന്ത്ര രാഷ്ട്രമാക്കാന്‍ കമ്യൂണിസ്റ്റു സര്ക്കാര്‍ ശ്രമിച്ചതുകൊണ്ടാണ് കേന്ദ്രത്തിന് ആ മന്ത്രിസഭയെ പിരിച്ചു വിടേണ്ടി വന്നതെന്നാണ് പുതിയ കണ്ടുപിടുത്തം.കണ്ടു പിടിച്ചത് മറ്റാരുമല്ല; ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും വിമോചനസമരത്തിന്റെ ഉല്പന്നവുമായ ശ്രീ. വയലാര്‍ രവി.അമേരിക്കന്‍ മോഡല്‍
സ്വതന്ത്ര തിരുവിതാം കൂര്‍ സൃഷ്ടിക്കാന്‍ തന്ത്രം മിനഞ്ഞ സി പി രാമസ്വാമി അയ്യര്‍ക്കെതിരേ സമരം ചെയ്ത കമ്യൂണിസ്റ്റുകാരെപ്പറ്റി ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍, ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത മാത്രം പോരാ അസാമാന്യമായ തൊലിക്കട്ടി കൂടി വേണം.
ചുമ്മാതല്ല വി കെ എന്‍ ഇദ്ദേഹത്തെ "പുന്നപ്ര മന്തന്‍" എന്നു വിശേഷിപ്പിച്ചത്.

"അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന് ആവേശപൂര്‍ വ്വം മുദ്രാവാക്യം വിളിച്ച് നിറ തോക്കുകള്‍ക്ക് മുമ്പില്‍ വിരിമാറുകാട്ടി വയലാറിലെയും പുന്നപ്രയിലെയും ധീര ദേശാഭിമാനികല്‍ പിടഞ്ഞു വീഴുമ്പോള്‍ സിപിയുടെ പോലീസുകാരുടെ ഒറ്റുകാരായി മാറിയ ചിലര്‍ വയലാറില്‍ ഉണ്ടായിരുന്നു.അവരുടെ പാരമ്പര്യ വീര്യമാണ് വയലാര്‍ രവിയുടെ സിരകളില്‍ ഒഴുകുന്നത്.അല്ലെങ്കില്‍ ചാരപ്പണത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഒരു പഴയ പേക്കൂത്തിനെയും അതിന്റെ പേരില്‍ കേന്ദ്ര കോണ്ഗ്രസ് സര്ക്കാര്‍ നടത്തിയ ജനാധിപത്യ ഹത്യയേയും ന്യായീകരിക്കാന്‍ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കില്ലായിരുന്നു.

സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന സിപിയുടെ സ്വപ്നം സാക്ഷാത് കരിക്കാന്‍ അദ്ദേഹത്തിന്റെ കാലുനക്കി നടന്നിരുന്നത് ഖദര്‍ കുപ്പായമിട്ട രവിയുടെ ആചാര്യന്മാരായിരുന്നു എന്നറിയാന്‍ സ. കെ.സി.ജോര്ജ്ജിന്റെ "പുന്നപ്ര വയലാര്‍ സമരചരിത്രം" വായിക്കണമെന്നില്ല;യഥാര്‍ത്ഥ കോണ്ഗ്രസുകാരനായിരുന്ന സി.കേശവന്റെ "ജീവിതസമരം" വായിച്ചാല്‍ മതി.

വായനാശീലമില്ലെങ്കില്‍ വേണ്ട.അറിവുള്ളവര്‍ പറയുന്നത് ചെവിക്കൊള്ളനുള്ള സന്മനസെങ്കിലും കാണിക്കണ്ടേ?അതെങ്ങനെ? കൂടെനില്ക്കുന്നവനെ കുപ്പിയിലിറക്കിയും കുതികാല്‍ വെട്ടിയും അധികാരമുള്ളവന്റെ പാദസേവ ചെയ്തും സ്ഥാനമാനങ്ങള്‍ സമ്പാദിക്കാമെന്നതല്ലെ ഇവരുടെ അനുഭവ പ്രമാണം!

വര്ഷങ്ങള്‍ മുമ്പ്,തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ നിന്ന് വയലാര് രവി ഗര്ജ്ജിക്കുന്നു:"ശ്രീമാന്‍ കരുണാകരനെ തെരണ്ടിവാല്‍ കൊണ്ട് അടിക്കണം" എന്ന്.ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ നടന്ന കെപിസിസി പ്രസിഡന്റു തെരഞ്ഞെടുപ്പില്‍,
ഏ.കെ.ആന്റണിക്കെതിരെ കരുണാകരന്റെ നോമിനിയായി മത്സരിച്ചത് വയലാര്‍ രവി.അതുവരെ രണ്ടു മെയ്യും ഒറ്റ കരളുമായി നടന്നിരുന്നവരാണ് ആന്റണിയും രവിയും എന്നു കൂടി അറിയുമ്പോഴേ കുതികാല്‍ വെട്ടാനും കുതികാല്‍ നക്കാനും ഛര്‍ദ്ദിച്ചതു ഭക്ഷിക്കാനും വയലാറിലെ ഈ "വീരകേസരി" എത്ര സമര്‍ത്ഥനാണെന്നു മനസ്സിലാകൂ.

കൂടെപ്പിറപ്പിനെപ്പോലെ കൊണ്ടുനടന്നവനെ ചതിച്ചു വീഴ്ത്തിയ ആള്‍ക്ക് വിദേശിയുടെ ഒറ്റുകാശുപറ്റി സ്വന്തം നാടിന്റെ ഭരണകൂടത്തെ മറിച്ചിട്ട സമരാഭാസത്തെ ന്യായീകരിക്കാന്‍ യാതൊരു മനസ്സക്ഷിക്കുത്തും കാണില്ല. പക്ഷേ നാട്ടുകാരുടെ ചെലവില്‍ മന്ത്രിക്കസേരയിലിരുന്നു കൊണ്ട് പോക്കണം കേടു വിളിച്ചു പറയുമ്പോള്‍ ഇരിക്കുന്ന കസേരയുടെ വലിപ്പമെങ്കിലും ഓര്‍ക്കണം.



Fans on the page

Friday, July 31, 2009

മുരളീധരന്റെ പരിഹാസച്ചിരിയുടെ പരിണാമം

കെ. കരുണാകരൻ കോൺഗ്രസ്സിലേക്കു തിരികെ പോയപ്പോൾ എൻ.സി.പി നേതാവായ മകൻ മുരളീധരൻ ചിരിച്ചു കൊണ്ടു പറഞ്ഞത്‌ പലരും മറന്നു കാണും.ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പെടാൻ പോകുന്ന പാടോർത്ത്‌ തനിക്ക്‌ ചിരിസഹിക്കുന്നില്ല എന്നാ
ണു അന്ന് അദ്ദേഹം പരിഹസിച്ചത്‌.യഥാർത്ഥത്തിൽ സംഭവിച്ചത്‌ എന്താണെ ന്ന് ഇപ്പോൾ ജനത്തിനു മനസ്സിലാകുന്നുണ്ട്‌.ഒരു കൊല്ലാമാകുമ്പോ ഴേക്ക്‌ മുരളിയുടെ വാക്കുകൾ അറം പറ്റുകയാണു.പക്ഷേ മറിച്ചാണെന്നു മാത്രം.മുരളീധരനെ ചുമന്ന എൻ.സി.പിയുടെ സ്ഥിതിയോർത്ത്‌ ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മാത്രമല്ല വിടുവായത്തം ഓർത്തിരിക്കുന്ന സകലമാന
പേരും ഇപ്പോൾ ചിരിക്കുന്നുണ്ടാകും.വെറും ചിരിയല്ല പൊട്ടിച്ചിരി.

എങ്കിലും ഈ പൊട്ടിച്ചിരികൾക്കപ്പുറം ,രാഷ്ട്രീയ അശ്ലീലതയിൽ അച്ഛനെ കടത്തി വെട്ടിയിരിക്കുന്ന മകനെപ്പോലുള്ളവരുടെ കൈയിൽ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും എന്നോർക്കുമ്പോൾ പേടി തോന്നുന്നു.ആർക്കും എപ്പോഴും കേറി വരാവുന്ന വഴിയമ്പലമല്ല കോൺഗ്രസ്‌ എന്ന് ഹസ്സനെപ്പോലുള്ളവർ വീമ്പു പറയുന്നുണ്ടെങ്കിലും ഇത്തരം അവസരവാദികളെ മുമ്പും തിരിച്ചെടുത്ത അവരുടെ പാരമ്പര്യമോർക്കുമ്പോൾ അത്‌ മുഖവിലയ്ക്കെടുക്കുവാൻ പ്രയാസമാണു.

നേതാവാണു പ്രസ്ഥാനമെന്നും സാധാരണ നിയമങ്ങൾ അദ്ദേഹത്തിനു ബാധകമ ല്ലെന്നും പുതിയ മാനി ഫെസ്റ്റോകളെഴുതുന്ന മൂലധന കമ്യൂണിസ്റ്റുകളും പുത്രക്ഷേമ സോഷ്യലിസ്റ്റ്‌ ഗൗഡമാരും കൂടിയാകുമ്പോൾ നമ്മുടെ രാജ്യം സ്വർഗ്ഗമാകാതെ തരമില്ല.



Fans on the page

Friday, June 5, 2009

വല്ലോം മനസ്സിലായോ ?

കേരള സര്‍വ്വകലാശാലയുടെ ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനച്ചടങ്ങ്.അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അദ്ധ്യക്ഷന്‍.
ഉദ്ഘാടക ഗവര്‍ണ്ണര്‍ ശ്രീമതി രാം ദുലാരി സിന്‍ഹ.15മിനിട്ടിലേറെ നീണ്ട ഗവര്‍ണ്ണറുടെ ഉദ്ഘാടന പ്രസംഗം ഹിന്ദിയിലെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു.സദസ്യരില്‍ ഏറെപ്പേര്‍ക്കും യാതൊന്നും മനസ്സിലായില്ല.

ഉദ്ഘാടന പ്രസംഗത്തിനു ശേഷം അദ്ധ്യക്ഷപ്രസംഗത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റു.പ്രസംഗം എഴുതി തയ്യാറാക്കിയ കടലാസ് മാറ്റിവച്ച് ചെറിയ പുഞ്ചിരിയോടെ സദസ്യരോടായി ചോദിച്ചു:
" വല്ലോം മനസ്സിലായോ ?"
ഗവര്‍ണ്ണറുടെ കടുത്ത ഹിന്ദി കേട്ട് അന്തം വിട്ടിരുന്ന ജനം ഒരേ സ്വരത്തില്‍ പറഞ്ഞു:"ഇല്ല."
"എനക്കും ഒന്നും മനസ്സിലായില്ല." സദസ്യരുടെ അഭിപ്രായത്തെ അദ്ദേഹം വിടര്‍ന്നചിരിയോടെ ശരിവച്ചു.
തുടര്‍ന്ന് കേട്ടത് സെനറ്റ് ഹാള്‍ നടുങ്ങുന്ന പൊട്ടിച്ചിരിയും കൈയ്യടിയും !


Fans on the page

Wednesday, May 27, 2009

കുഞ്ഞേ ചിരിക്കരുത്

കുഞ്ഞേ ചിരിക്കരുത്
നിന്‍ ചിരിയി,ലാളുന്ന വഞ്ചനയുടെ
നാളങ്ങള്‍ കണ്ടുള്ളു കായുന്ന സംസ്കാര നായകര്‍,
ഉത്സാഹമേറുന്നൊ"രാഘോഷ"മേളങ്ങള്‍
നിന്‍ ചിരിയില്‍ വല്ലാതെ ദര്‍ശിക്കുമുറ്റവര്‍,
കല്ലും വെറുപ്പൂള്ള വാക്കും പെറുക്കി
നിന്‍ നേര്‍ക്കേറു കൊള്ളിച്ചു തുള്ളിക്കളിക്കേ,
കുഞ്ഞേ ചിരിക്കരുത് !

ആശാന്റെ സീതയുടെ ചിന്താശതങ്ങള്‍ക്കു,-
മാഗമക്കാമ്പിന്‍ വിശിഷ്ട വാക്യങ്ങള്‍ക്കു,-
മായിരമര്‍ത്ഥങ്ങള്‍ കല്പിച്ചു നല്‍കിയോര്‍
നിന്‍ ചിരിയി,ലില്ലാത്ത പൊരുള്‍ തേടിടുമ്പോള്‍,
പിണ നാറ്റമേറുന്ന പാതയോരങ്ങളില്‍
നിണധാര സൃഷ്ടിക്കുമട്ടഹാസങ്ങളില്‍,
പരനിന്ദ വിതറുന്ന തെറി വാചകങ്ങളില്‍,
അരുതാത്തതൊന്നുമേ കാണാതിരിക്കുമ്പോള്‍,
കുഞ്ഞേ ചിരിക്കരുത് !

അഴിമതിക്കെതിരോതു മുറ്റവരെപ്പോലു-
മകലെയാക്കീടുവാനടവുകള്‍ കാട്ടുവോര്‍,
അച്ഛന്റെ മീശയ്ക്കു തീ പിടിപ്പിക്കാനു-
മല്പവും കൂസലെഴാത്തവര്‍ നിന്‍ ചിരിയി-
ലസ്വാസ്ഥ്യമേറീട്ടു കത്തിയോങ്ങീടവേ,
കുഞ്ഞേ ചിരിക്കരുത് !!



Fans on the page

Tuesday, May 19, 2009

ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ....

ആയിരം രൂപാ ഫീസ് വാങ്ങി വാദിച്ച് മള്ളൂര്‍ ഗോവിന്ദപ്പിള്ള എന്ന ക്രിമിനല്‍ വക്കീല്‍ കൊലക്കേസ് പ്രതിയെ വധശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്തിയതോടെ തിരുവിതാംകൂറില്‍ പ്രചരിച്ച പറച്ചിലാണ് "ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊല്ലാം" എന്നത്.വക്കീലിന്റെ കഴിവിനുള്ള ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റാണ് ഈ ചൊല്ല്.വക്കീല്‍ കേമനാണെങ്കില്‍ കേസ് വാദിച്ചു ജയിക്കും.
പക്ഷേ ,നാട്ടുകാരുണ്ടാക്കിയ ഈ ചൊല്ലിനെ അനുകരിച്ച് "പിണറായിയും മൂന്നു ജയരാജന്മാരുമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ എന്തും ചെയ്തുകളയാം"എന്നു ധരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു.

താനാണ് പ്രസ്ഥാനം എന്നു വിശ്വസിക്കുകയും അത് വൈതാളികന്മാരെക്കൊണ്ട് പാടിപ്പിക്കുകയും പുളകം കൊള്ളുകയും ചെയ്യുന്നത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്കു ചേര്‍ന്നതല്ല.സിപി എം പാര്‍ട്ടി സെക്രട്ടറി ശ്രീ.പിണറായി വിജയന്‍ അത്തരത്തില്‍ ആയിട്ട് വളരെ നാളായി.താനും ശിങ്കിടികളായി ജയരാജന്മാരുമുണ്ടെങ്കില്‍ പാര്‍ട്ടിയാകുമെന്ന് ധരിച്ച് അഹങ്കരിച്ചതിന്റെ ഫലം അദ്ദേഹം മാത്രമല്ല ഇടതു മുന്നണി ഒന്നടങ്കമാണ് അനുഭവിക്കുന്നത്.

എന്തെല്ലാം അഹങ്കാരങ്ങളാണ് തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും ഇദ്ദേഹവും സ്തുതിപാഠകരും കൂടി പറഞ്ഞതും പ്രവര്‍ത്തിച്ചതും!ഘടക കക്ഷികളോടും പാര്‍ട്ടിയിലെ ഒരു വിഭാഗത്തോടും അദ്ദേഹം പുലര്‍ത്തിയത് മാടമ്പി മനോഭാവമായിരുന്നു.മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രസ്തുത വിഭാഗത്തെ അവഹേളിച്ചും അവഗണിച്ചും അച്ചടക്കത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കിയും രസിക്കുകയായിരുന്നു പിണറായി.കഴിഞ്ഞ ദിവസം പോലും തിരുവനന്തപുരത്തെ ഒരു വീ.എസ്സ് പക്ഷ നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
തനിക്കെതിരെ വന്ന അഴിമതിയാരോപണത്തെ ധീരമായി നേരിടുന്നതിനു പകരം പാര്‍ട്ടിയെ മറയാക്കി പകിട കളിക്കാനാണ് അദ്ദേഹം മുതിര്‍ന്നത്.

കൊല്ലം മണ്ഡ‍ലം തങ്ങള്‍ക്കു വിട്ടു തരണമെന്നു പറഞ്ഞ ആര്‍ എസ് പി യോട്, അത് "ഞങ്ങടെ(സിപി എം ന്റെ)സിറ്റിങ്ങ് സീറ്റാണെ"ന്നു പറഞ്ഞ് നിഷേധിച്ചു.ഇതേ ന്യായം പറഞ്ഞ് കോഴിക്കോടു സീറ്റിന് ജനതാദള്‍ അവകാശം ഉന്നയിച്ചപ്പോള്‍ മട്ടു മാറി.തങ്ങള്‍ നിന്നാലേ അവിടെ ജയിക്കൂ എന്നായി.സിപിഐ യ്ക്ക് നല്‍കിയിരുന്ന പൊന്നാനിയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രനെ നിര്‍ത്തിയാലേ സീറ്റു പിടിക്കാന്‍ കഴിയൂ എന്നു വാദിച്ചു;അതിനു പറ്റിയ ആളെയും അവര്‍ തന്നെ നിശ്ചയിച്ചു.സമ്മതമല്ലെങ്കില്‍ വയനാട് എടുത്തോ എന്ന് സിപിഐയോട് ഔദാര്യപ്രകടനം.

ഇങ്ങനെ വെട്ടിപ്പിടിക്കുകയും തട്ടിപ്പറിക്കുകയും ചെയ്ത സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതുമില്ല്ല.പൊന്നാനിയില്‍ 'സര്‍വ്വതന്ത്ര സ്വതന്ത്ര വാദം' അവതരിപ്പിച്ചത് പിഡിപിയുമായുള്ള ഒളിസേവ,പരസ്യ ബാന്ധവം(വേളിയല്ല)എങ്കിലും ആക്കി മാറ്റാനായിരുന്നു എന്ന് വൈകാതെ തെളിഞ്ഞു.ഫലം ആ സീറ്റും ഒരു ലക്ഷത്തിനടുത്ത ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ടു.മുന്നണിയിലോ സ്വന്തം പാര്‍ട്ടിയില്‍‍ പോലുമോ ചര്‍ച്ച ചെയ്യാതെ മദനിയുടെ തോളില്‍ കൈ ഇടാന്‍ 'ജയ-വിജയന്മാര്‍'തയ്യാറാക്കിയ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ എന്തെല്ലാം അശ്ലീല നാടകങ്ങളാണ് അരങ്ങേറിയത് ?

മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് ഇടതുപക്ഷ ഐക്യം സാധിതമാക്കിയ സിപിഐ,അടിയന്തിരാവസ്ഥക്കാലം മുതല്‍ ഒന്നിച്ചു നിന്ന ജനതാദള്‍,കൊല്ലം സീറ്റു കൊടുക്കാതിരുന്നിട്ടും പിണങ്ങാത്ത ആര്‍ എസ് പി,തങ്ങളേക്കാള്‍ ഒരുപാട് തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ച,മുതിര്‍ന്ന പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി,തുടങ്ങിയവരുടെ വാക്കുകള്‍, പിണറായിയും സില്‍ബന്തികളും തിരസ്കരിച്ചു.മദനി ആയി അവര്‍ക്ക് ഇവരെക്കാള്‍ അഭിമതനും ആരാദ്ധ്യനും.

'നവ കേരളയാത്ര'യില്‍ വഴിയില്‍ കണ്ടവരെല്ലാം തന്റെ സര്‍വ്വാധീശത്വം അംഗീകരിച്ചു കുമ്പിടാന്‍ വന്നവരാണെന്നു ധരിച്ചു.
അഴിമതിയാരോപിക്കപ്പെട്ടിട്ടും ഉളുപ്പില്ലാതെ ഇടപ്രഭുവിനെപ്പോലെ എഴുന്നള്ളുന്ന അവതാരത്തെ ദര്‍ശിക്കുവാനും ഇ.പി.ജയരാജനെപ്പോലുള്ളവരുടെ "പോടാ പുല്ലേ''തുള്ളലൂം സുധാകരനെപ്പോലുള്ളവരുടെ ചാക്യാര്‍കൂത്തും കാണാന്‍ എത്തിയവരായിരുന്നു ആള്‍ക്കൂട്ടത്തിലെ നല്ലൊരു പങ്കും എന്നു തിരിച്ചറിയാന്‍ പോലും ആവേശത്തള്ളിച്ചയില്‍ സഖാവ്മറന്നു പോയി.
അപ്രിയം പറഞ്ഞ മുഖ്യമന്ത്രിയെ നവകേരള യാത്രയുടെ സമാപന യോഗത്തില്‍ വച്ച് അപമാനിച്ചു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തെരഞ്ഞെടുപ്പു നയരൂപീകരണത്തിലും അദ്ദേഹത്തെ പാടേ അവഗണിച്ചു.

പാര്‍ട്ടി അണികളുടെ മാത്രം വോട്ടു കൊണ്ട് ഇവിടെ ഒരു കക്ഷിയും വിജയിച്ചിട്ടില്ല.ഒന്നിലും പെടാത്തനിശബ്ദ ഭൂരിപക്ഷമാണ് ജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.അവര്‍ക്ക് സ്വന്തം അളവുകോല്‍ ഉണ്ട്.അഴിമതിക്കാരെയും അഹങ്കാരികളെയും അവര്‍ തിരിച്ചറിയും.

മണ്ണും മനുഷ്യനുമായുള്ള ബന്ധം മറന്നു പോയ,മൂലധനത്തിന്റെയും മുതലാളിത്തത്തിന്റെയും മൂടുതാങ്ങികള്‍ നേതൃത്വത്തിലെത്തയാല്‍ ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്കു സംഭവിക്കാവുന്ന സ്വാഭാവിക പരിണാമമാണ് ഇന്ന് സപി എം ല്‍ നടക്കുന്നത്.അഹന്തയും അല്പത്തവും മൂര്‍ച്ഛിച്ച്, അഴിമതയെ ന്യായീകരിക്കാനും ജനങ്ങളുടെ സാമാന്യ ബോധത്തെ തന്നെ അവഹേളിക്കാനും മുതിരുന്ന ഇത്തരം നേതാക്കള്‍ തങ്ങള്‍ക്കു മാത്രമല്ല മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കും അപമാനമുണ്ടാക്കുമെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.എതിരാളികളെ "പോടാ പുല്ലേ"എന്നും "നികൃഷ്ടജീവി" "മന്ദബുദ്ധി"എന്നും പറഞ്ഞ് ആക്ഷേപിക്കയും പുലയാട്ടു
നടത്തുകയും ചെയ്യുന്ന സംസ്കാരശൂന്യരെ നിലക്കു നിര്‍ത്താനുള്ള തന്റേടം പോളിറ്റ് ബ്യൂറോ(ഭാര്യയും ഭര്‍ത്താവും ഒരു പാട്ടുകാരനും ഉള്‍പ്പെടുന്ന"അവൈലബിള്‍"എന്ന"അടുക്കള പോളിറ്റ് ബ്യൂറോ" അല്ല)കാട്ടിയില്ലെങ്കില്‍ ഇനിയും പരാജയം ഏറെ നുണയേണ്ടിവരും.


Fans on the page

Monday, May 11, 2009

പിണറായിയെ മുഖ്യമന്ത്രിയാക്കണം

അജ ശുദ്ധി(അഡ്വക്കേറ്റ് ജനറല്‍(അ.ജ)ശുദ്ധി എന്നു സാരം.അഗ്നി ശുദ്ധി എന്ന പഴഞ്ചന്‍ പ്രയോഗത്തിന്റെ പുതിയ അവതാരം)വരുത്തിയ ശ്രീ. പിണറായി വിജയനെ എത്രയും വേഗം മുഖ്യമന്ത്രിയാക്കേണ്ടതാണ്.തീണ്ടലും തൊടീലും നിലനിന്ന കാലത്തെ,
"തൈലാദി വസ്തുക്കളശുദ്ധമായാല്‍
പൗലോസു തൊട്ടാലവ ശുദ്ധമാകും" എന്ന പഴയ ചൊല്ല്,

"രാഷ്ട്രീയ നേതാക്കളശുദ്ധരായാല്‍
ഏജീ തുണച്ചാലവര്‍ ശുദ്ധരാകും" എന്ന് തിരുത്തുകയും ചെയ്യാം.

സര്‍വ്വശ്രീ.കെ.കരുണാകരന്‍,ആര്‍.ബാലകൃഷ്ണപിള്ള,സി.വി.പത്മരാജന്‍,എം.പി ഗംഗാധരന്‍,കുഞ്ഞാലിക്കുട്ടി,നീലലോഹിതദാസ്, റ്റി.എം.ജേക്കബ്,ഫാരിസ് അബൂബേക്കര്‍,സാന്തിയാഗോ മാര്‍ട്ടിന്‍,ലിസ് ചാക്കോ,ഇ.പി.ജയരാജന്‍,മണിച്ചന്‍ തുടങ്ങിയവരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പുതിയ മുഖ്യമന്ത്രിയ്ക്ക് 'നവ കേരളം'കെട്ടിപ്പടുക്കാന്‍ പ്രയാസമുണ്ടാകില്ല.

കരുണാകരന് ആഭ്യന്തരം,ബാലകൃഷ്ണപിള്ളയ്ക്ക് ജല വൈദ്യുത പദ്ധതി വകുപ്പ് ,പത്മരാജന് വൈദ്യുതി,ഗംഗാധരന് ജലസേചനം
(വേണമെങ്കില്‍'പൈപ്പ് വ്യാപാരം എന്ന പുതിയ വകുപ്പ് ആകാം)നീലന് സാംസ്കാരികം, കുഞ്ഞാലിക്കുട്ടിയ്ക്ക് വനിതാ സംരക്ഷണം ഉള്‍പ്പെടുന്ന സാമൂഹ്യക്ഷേമ വകുപ്പ്,ഫാരിസ്സിന് റവന്യു,സാന്തിയാഗോ മാര്‍ട്ടന് ലോട്ടറി,ലിസ് ചാക്കോയ്ക്ക് ധനകാര്യം,ഇ.പി. ജയരാജന് ഭക്ഷ്യം(പരിപ്പു വട, കട്ടന്‍ചായ വിരുദ്ധര്‍ക്ക് സന്തോഷിക്കാം)എക്സൈസ് മണിച്ചന്;ഈ രീതിയില്‍ വകുപ്പുകളും കൂടി വിഭജിച്ചു നല്‍കിയാല്‍ പിന്നെ യാതൊന്നും ഭയപ്പെടെണ്ടാ.കേരളത്തിന്റെ സുവര്‍ണ്ണ കാലം എന്ന് ഭാവി ചരിത്രകാരന്മാര്‍ ഈ ഭരണ കാല‍ഘട്ടത്തെ വിശേഷിപ്പിക്കുക തന്നെ ചെയ്യും.

പല പാര്‍ട്ടികളില്‍ പെട്ട ഇവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരിക്കുക എളുപ്പമാണോ എന്ന സംശയമുണ്ടാകാം.
രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്ന വിശാസക്കാരാണ് ഇവരെല്ലാം.മാത്രമല്ല കരുണാകരനും മകനും വേണ്ടി വിരുന്നൊരുക്കി ചുവപ്പു പരവതാനിയും വിരിച്ച് എകെജി സെന്ററില്‍ പണ്ടു കാത്തിരുന്ന പിണറായിക്ക് അവരെ കൂടെ കൂട്ടാന്‍ നല്ല അവസരമാണ്.അച്ഛനു മകനും രണ്ടു വഴിക്കായെന്നു വിചാരിച്ച് കുണ്ഠിതപ്പെടെണ്ടാ.ഇത്തരത്തില്‍'രാജ്യ സേവന'ത്തിന് ഒരു ചാന്‍സ് വന്നാല്‍ ഒന്നാകാനുള്ള വഴി അവര്‍ കണ്ടെത്തിക്കൊള്ളും.

പിണറായിയെ മുഖ്യമന്ത്രിയാക്കിയാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും മറ്റു കക്ഷികള്‍ക്കും ഉണ്ടാകാവുന്ന ഗുണങ്ങള്‍ പലതാണ്.അഴിമതി വിരുദ്ധനും വികസന(കീശ വികസനമെന്ന് അസൂയാലുക്കള്‍)വിരുദ്ധനും ആയ ഇപ്പോഴത്തെ മുഖ്യനെ ഒഴിവാക്കാം എന്നതു തന്നെ ഒന്നാമത്തെ പ്രയോജനം.അതോടെ ഇടമലയാര്‍, ബ്രഹ്മപുരം,പാമോയില്‍,തുടങ്ങിയ എല്ലാ പീഡനങ്ങളും അവസാനിപ്പിക്കാം.
നേതാക്കളും സര്‍ക്കാര്‍ഖജനാവും രക്ഷപ്പെടുകയും ചെയ്യും.

അങ്ങനെ അഴിമതി മുക്തവും മൂലധന പൂരിതവും സമാധാന സമ്പൂര്‍ണ്ണവും വികസന സമ്പന്നവും ഐശ്വര്യ സമൃദ്ധവും മറ്റും മറ്റും ആയ ഒരു 'നവ കേരളം' ഉണ്ടാകട്ടെ !!



Fans on the page

Monday, May 4, 2009

നരനു നര അശുദ്ധ വസ്തു പോലും !!

"ചേച്ചിയ്ക്കെങ്കിലും അവളോടൊന്നു പറഞ്ഞു കൂടായൊ?.." തന്നെക്കാള്‍ രണ്ടു വയസ്സ് ഇളപ്പമുള്ള അടുത്ത ബന്ധുവായ സുന്ദരി നിന്നു തിളയ്ക്കുന്നതു കണ്ട് എന്റെ ഭാര്യാമാതാവ് അമ്പരന്നു.
കഥയിലെ 'അവള്‍' ഈയുള്ളവന്റെ വാമഭാഗമാണ്.

ഒരു വിവാഹത്തില്‍ സംബന്ധിക്കാന്‍ വന്നവള്‍ തന്നെ മാറ്റി നിര്‍ത്തി പരാതി പറയാന്‍ തക്ക എന്തപരാധമാണ് തന്റെ പുത്രി ചെയ്തതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല.രണ്ടുമക്കളുടെ അമ്മയായ,
അമ്പതോടടുത്ത പ്രായമുള്ള മകള്‍ എന്ത് 'അനുസരണക്കേടാ'ണ് കാട്ടിയതെന്നറിയാതെ അന്തിച്ചു നില്‍ക്കുന്ന അവരോട് ബന്ധു തുടര്‍ന്നു:"അവള്‍ക്ക് അത്ര പ്രായമായോ, കൊച്ചു പെണ്ണല്ലിയോ ?പടു കെളവിയാണെന്നേ തോന്നൂ.തല അപ്പിടി നരച്ചിരിക്കുന്നു.ദാ എന്നെ നോക്ക്.ഒരു നരച്ച മുടി കാണാമോ? കൊച്ചുമോളെ കെട്ടിക്കാറായി.ഡൈ വാങ്ങിച്ച് വീട്ടിലിരുന്ന് ചെയ്യാവുന്നതേ ഉള്ളു.സിറ്റീ താമസിക്കുന്നെന്നു പറഞ്ഞിട്ടെന്താ കാര്യം?നട്ടുമ്പുറത്തു ജീവിക്കുന്ന ഞങ്ങടത്രേം മനപ്പരിഷ്ക്കാരം ചേച്ചീടെ മോള്‍ക്കില്ലാതെ പോയല്ലോ.കൊറച്ചു മാസം മുമ്പ് ഒരു കല്യാണത്തിനു കണ്ടപ്പഴും ഞാന്‍ അവളോടു പറഞ്ഞതാ ഡൈ ചെയ്യണമെന്ന്." അമ്മയ്ക്ക് ഉരിയാടാന്‍ അവസരം നല്‍കാതെ ഒറ്റ വീര്‍പ്പില്‍ അവര്‍ പറഞ്ഞു തീര്‍ത്തു.
"അവടെ പ്രായത്തില്‍ ഞാന്‍ ഇതിനേക്കാള്‍ നരച്ചിരുന്നല്ലോ?"എന്ന അമ്മയുടെ മറുപടി അവരെ തൃപ്തിപ്പെടുത്തിയില്ല.
"അന്നത്തെ കാലമാണൊ ഇപ്പം?ചേച്ചി ഈ ഹാളില്‍ തന്നെ നോക്കിക്കേ.എത്ര പേരുണ്ട് അവളെപ്പോലെ നരച്ചവര്‍ ?"

മകള്‍ ഇത് അറിഞ്ഞപ്പോള്‍ ചിരിച്ചു.ഇവര്‍ക്കു മുമ്പേ എത്രയോ പേര്‍ ഉപദേശിച്ചിരിക്കുന്നു;ഈ വൃത്തികേടു മാറ്റാന്‍.അവളുടെയും എന്റെയും ബന്ധുക്കള്‍ മാത്രമല്ല രണ്ടു പേരുടെയും കൂട്ടുകാരും.
സ്നേഹപൂര്‍വ്വമുള്ള നിര്‍ബ്ബന്ധത്തിനു പുറമേ ഡൈ വാങ്ങി സല്‍ക്കരിക്കുക കൂടി ചെയ്തു ചിലര്‍.

വിവാഹത്തിനു മുമ്പേ ഞാന്‍ നരയ്ക്കാന്‍ തുടങ്ങി.ഭാര്യ വിവാഹശേഷവും.ഞങ്ങള്‍ പരമ്പരാഗതമായിത്തന്നെ നരയരാണ്.എന്റെയും ഭാര്യയുടെയും മാതാപിതാക്കള്‍ ചെറുപ്പത്തിലേ നരച്ചവര്‍.നര കണ്ടു വളര്‍ന്നതു കൊണ്ടാകാം നരയോടു വെറുപ്പോ പ്രതിഷേധമോ തോന്നാത്തത്.
ഞങ്ങളുടെ നര ഒരു സാമൂഹിക പ്രശ്നമായി മാറിയത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

പ്രലോഭനങ്ങളൂം ഉപദേശങ്ങളും കൂട്ടുകാരില്‍ നിന്നാണു തുടക്കം.വിവാഹസ്ഥലത്തും മരണവീട്ടിലും
മറ്റും ബന്ധുക്കളുടെ ഊഴമായി. ഞാന്‍ നന്നാകത്തില്ലെന്നു കണ്ടപ്പോള്‍ ഭാര്യക്കു നേരെ ആയി ഗുണദോഷം.എന്റെ അപ്പച്ചി(അച്ഛന്‍ പെങ്ങള്‍)മാരുടെ പെണ്മക്കളായിരുന്നു അവളെ ചെറുപ്പക്കാരി ആക്കി മാറ്റാന്‍ ആദ്യം ഡൈ മാഹാത്മ്യം പാടി പണിപ്പെട്ടത്.എവിടെ വച്ചു കണ്ടാലും അവര്‍ക്ക് ഇതായിരുന്നു മുഖ്യ വിഷയം.റിട്ടയര്‍ ചെയ്തിട്ടും 'ചെറുപ്പക്കാരി'യായി തുടര്‍ന്ന അവരില്‍ ഒരാളെ അടുത്ത കാലത്ത് ഒരു മരണവീട്ടില്‍ വച്ചു കണ്ടു. ആദ്യം ആളെ മനസ്സിലായില്ല.തല അസ്സല്‍ പഞ്ഞിക്കെട്ട്.മുഖം കറുത്തു കരുവാളിച്ചിരിക്കുന്നു.വല്ലാത്ത തടിപ്പും. ഡൈയുടെ അലര്‍ജി.മേലില്‍ ഡൈ ഉപയോഗിക്കരുതെന്ന് ഡോക്റ്റര്‍ നിര്‍ദ്ദേശിച്ചിരിക്കയാണത്രേ!

എന്നെ സുന്ദരനാക്കാന്‍,ഉപദേശത്തിനു പുറമേ വിലകൂടിയ വിദേശ നിര്‍മ്മിത ഡൈയും സമ്മാനിച്ചപ്രവാസി ആയിരുന്ന അയല്‍ വാസിയുടെ ഫോണ്‍ ഒരര്‍ദ്ധരാത്രിയില്‍.ശബ്ദത്തില്‍ ക്ഷീണവും പരിഭ്രമവും.ഞാന്‍ ഉടന്‍ അയാളുടെ വീട്ടിലോട്ടു ചെല്ലണം.പെട്ടെന്നു തന്നെ അവിടെ എത്തി.ബെല്ലടിച്ചപ്പോള്‍ പുറത്തു വന്ന രൂപം കണ്ട് അമ്പരന്നു.തല ഫുട്ബാള്‍ പോലെ.മുഖം വീങ്ങിയിരിക്കുന്നു.കണ്ണിന്റെ സ്ഥാനത്ത് കറുത്ത വരകള്‍.ചെവിയുടെ പിറകില്‍ മുടിയിഴകളില്‍ നിന്നും വെള്ളമൊലിക്കുന്നു.തീരെ അവശമായ ശബ്ദത്തില്‍ ആ രൂപം പറഞ്ഞു:" എനിക്കു തീരെ സുഖമില്ല.ആശുപത്രിയില്‍ പോകാന്‍ വേറെ ആരുമില്ല."

അടുത്ത വീട്ടിലെ പ്രൊഫസ്സറെ വിളിച്ചുണര്‍ത്തി അദ്ദേഹത്തിന്റെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചു.മൂന്നു ദിവസത്തെ ആശുപത്രി ചികിത്സയ്ക്കു ശേഷമാണ് അയല്‍ക്കാരന് പഴയ രൂപം തിരിച്ചു കിട്ടിയത്.ബ്യൂട്ടി പാര്‍ലര്‍ നിലവാരമുള്ള ബാര്‍ബര്‍ഷോപ്പിലാണ് കക്ഷി മുടി വെട്ടിക്കുന്നത്.അന്നു ചെന്നപ്പോള്‍ ബാര്‍ബര്‍ പറഞ്ഞ പുതിയ ഒരു ഹെര്‍ബല്‍ ഡൈ ഉപയോഗിച്ചു.വീട്ടില്‍ എത്തി കുളിച്ചപ്പോള്‍ മുതല്‍ ചൊറിച്ചില്‍ തുടങ്ങി.അര്‍ദ്ധരാത്രി ആയപ്പോഴേക്കും തലമുഴുവന്‍ തടിച്ചു വീര്‍ത്ത് ആളറിയാന്‍ പറ്റാത്ത പരുവത്തിലായി.

ഡൈ പുരാണത്തില്‍ ഇത്തരം അനുഭവ കാണ്ഡങ്ങള്‍ എത്ര വേണമെങ്കിലും ഉണ്ട്.പക്ഷേ ഇതുകൊണ്ടൊന്നും നരവിരോധികളും സൗന്ദര്യാരാധാകരും അടങ്ങുമെന്നു തോന്നുന്നില്ല.സ്വയം നോവുമ്പോഴേ പലരും പിന്മാറൂ.ചിലര്‍ എന്നാലും പഠിക്കില്ല.

മനുഷ്യര്‍ക്കു മാത്രമല്ല ദേവന്മാര്‍ക്കും നരയെ പേടിയാണെന്ന് പുരാണങ്ങള്‍ തെളിവു തരുന്നുണ്ട്."ജരാനര ബാധിക്കട്ടേ" എന്ന ദുര്‍വ്വാസാവിന്റെ ശാപമേറ്റ ദേവേന്ദ്രനും മറ്റു ദേവന്മാരും പെട്ട പാടും ശാപമോക്ഷം കിട്ടാന്‍ ചെയ്ത സാഹസങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മനുഷ്യര്‍ നര രഹിതരാകാന്‍ കാട്ടുന്ന വിക്രിയകള്‍ നിസ്സരമാണ്.പക്ഷേ ദേവത്വത്തിന്റെ ട്രേഡ് മാര്‍ക്കായ ജരാനരാതീത അവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ ദേവന്മാര്‍ വേവലാതി പൂണ്ടത് സ്വാഭാവികം.

എന്നാല്‍ മനുഷ്യനോ ?യഥാര്‍ത്ഥത്തില്‍ അവന്റെ ട്രേഡ് മാര്‍ക്കല്ലേ നര?മനനം ചെയ്യുന്നവനാണു മനുഷ്യന്‍ എന്നു പറയാറുള്ളതു പോലെ 'നരയ്ക്കുന്നവനാണു നരന്‍' എന്നും നിര്‍വ്വചിക്കാം.പക്ഷേ ഇന്ന് നരനു നര അശുദ്ധ വസ്തുവും നരപേറുന്നത് നാണക്കേടുമായി മാറിയിരിക്കുന്നു.നരന്‍ അമരത്വം കൊതിക്കുന്നത് നല്ലതാണെങ്കിലും അതിനു കൃത്രിമ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് പരിഹാസ്യമാണ്.നരയുടെ പാപ ബോധം തീണ്ടാത്തവരെ ഉദ് ബുദ്ധരാക്കാന്‍ ശ്രമിക്കുന്നത് അതിലേറെ പരിതാപകരവും.


Fans on the page

Sunday, April 26, 2009

"അക്ഷയ തൃതീയ" എന്ന മതനിരപേക്ഷ തട്ടിപ്പ്

മതമില്ലാത്ത ജീവന്‍ എന്ന കുട്ടിയുടെ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ എന്തെല്ലാം പുകിലാണ് കേരളത്തില്‍ അടുത്ത കാലത്ത് അരങ്ങേറിയത് !ഇടതു പക്ഷ സര്‍ക്കര്‍ മതങ്ങളെ ഉന്മൂലനം ചെയ്യാനും വിശ്വാസികളെ അപമാനിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിച്ച് തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ മിക്ക മതങ്ങളുടെയും ആത്മീയ നേതാക്കളുണ്ടായിരുന്നു.
മതനിരപേക്ഷമോ മതേതരമോ ആയ നിലപാട് സ്വീകരിക്കുക എന്നത് ഏതു പരിഷ്കൃത ഭരണകൂടത്തിന്റെയും ചുമതലയാണെന്നു കാണാനുള്ള വിശാല മനസ്കത ഈ വിശ്വാസ മൗലികവാദികള്‍ക്കുണ്ടായില്ല.ജാതിയിലും മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത ഒരു ചെറിയ സമൂഹമുണ്ടെന്ന വസ്തുത പോലും അംഗീകരിക്കാനോ വിശ്വസിക്കാനോ തയ്യാറാകാത്ത അവര്‍ പ്രസ്തുത പാഠഭാഗം പിന്‍ വലിക്കും വരെ അടങ്ങിയിരുന്നില്ല.പക്ഷേ ഇതിനേക്കാള്‍ വലിയ വിശ്വാസവിരുദ്ധ പ്രചരണം സ്വന്തക്കാര്‍ നടത്തിയിട്ട് ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുന്നു.

കേരളത്തിലെ വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാര്‍ കുറേ ദിവസങ്ങളായി അക്ഷയതൃതീയ എന്ന പുതിയ തട്ടിപ്പിനു വേണ്ടി പരസ്യം നല്‍കിക്കൊണ്ടിരിക്കുകയാണ്.വിശ്വാസത്തിന്റെ ഹോള്‍സെയില്‍ ഏജന്റുമാരായ അച്ചന്മാരുടെയും ബിഷപ്പുമാരുടെയും മൗലവിമാരുടെയും കുഞ്ഞാടുകളാണ് അക്ഷയ തൃതീയയുടെ മഹത്വം പാടി ജനത്തിനെ ആകര്‍ഷിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത്. അക്ഷയതൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഇവര്‍ നാട്ടുകാരെ കബളിപ്പിക്കുന്നത്.ബൈബിളിലെ ഏതു സുവിശേഷത്തിലാണ് കര്‍ത്താവ് ഇങ്ങനെ അരുളിചെയ്തിട്ടുള്ളത്? അക്ഷയ തൃതീയ ഐശ്വര്യം കൊണ്ടുത്തരുമെന്ന് ഖുര്‍ ആനിലെ ഏതു സൂക്തത്തിലാണ് ഉദ്ബോധിപ്പിച്ചിട്ടുള്ളത്?

സര്‍ക്കാര്‍ പരിപാടിയുടെ ഉദ്ഘാടനത്തിനായിട്ടു കൂടി,ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നു പറഞ്ഞുകൊണ്ട് നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ച മന്ത്രിയെ അദ്ദേഹത്തിന്റെ മത നേതാക്കള്‍ ന്യായീകരിക്കുകയാണ് ചെയ്തത്.ശങ്കരാചാര്യരെ കാണാന്‍ പോയ അന്നത്തെ മന്ത്രി ചേര്‍ക്കുളം അബ്ദുള്ളയെ സ്വാമികളുടെ ആചാരമനുസരിച്ച് കുങ്കുമം തൊട്ടതിന്റെ പേരില്‍ മുസ്ലീം പണ്ഡി‍തര്‍
പെടുത്തിയ പാട് ശ്രീ. ചേര്‍ക്കുളം എങ്കിലും ഓര്‍ക്കുന്നുണ്ടാകണം.ഏകീകൃത സിവില്‍ കോഡ് പോലും മതവിശ്വാസത്തിന്റെ പേരില്‍ അംഗീകരിക്കാന്‍ മടിക്കുന്ന ഇസ്ലാം മതപണ്ഡിതര്‍ ,അക്ഷയതൃതീയ കാട്ടി സ്വന്തക്കാര്‍ ജനത്തിനെ കബളിപ്പിക്കുമ്പോള്‍ മൗനം ദീക്ഷിക്കുന്നത് എന്താണ്?

സഭാവിശ്വാസികള്‍ സഭയുടെ സ്കൂളിലും കോളെജിലും മാത്രമേ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാവൂഎന്നും അന്യ മതക്കാരോടും കമ്യൂണിസ്റ്റുകളോടും കൂട്ടു കൂടിയാല്‍ നരകത്തില്‍ പോകുമെന്നും നാഴികയ്ക്കു നാല്പതു വട്ടം ഇടയ ലേഖനം പുറപ്പെടുവിക്കുന്ന വിശുദ്ധ പിതാക്കന്മാര്‍, സ്വന്തം കുഞ്ഞാടുകള്‍,പത്തര മാറ്റുള്ള ഈ ഹൈന്ദവ അന്ധ വിശ്വാസം സഭാ മക്കളില്‍ കുത്തി വയ്ക്കുന്നത് കാണുന്നില്ലേ?അതോ അന്യ മതക്കാരന്റെ അന്ധ വിശ്വാസവും ലാഭകരമാണെങ്കില്‍ സ്വന്തമാക്കുന്നതില്‍ തെറ്റില്ലെന്നാണോ പുതിയ സുവിശേഷ വ്യാഖ്യാനം?

സഭകളെയും മദ്രസകളെയും ആത്മീയ നേതാക്കന്മാരെയും വിലയ്ക്കെടുക്കാന്‍ ശേഷിയുള്ള സ്വന്തം സമുദായത്തിലെ സ്വര്‍ണ്ണ വ്യാപാരികള്‍ക്കെതിരെ ഇടയ ലേഖനവും ഫത്വയും പുറപ്പെടുവിക്കാന്‍ ഇമ്മിണി പുളിക്കും.പണത്തിന്‍ മീതേ ഒരു മതവും പറക്കില്ലഎന്നു സാരം.മതത്തിന്റെ പേരു പറഞ്ഞ് തെരുവിലിറങ്ങാന്‍ ആഹ്വാനിച്ചു വരുന്ന വിശ്വാസത്തിന്റെ ദല്ലാളന്മാരോട്, 'വിശ്വാസം പണക്കാര്‍ക്ക് ബാധകമല്ലേ' എന്ന് ചോദിക്കാനുള്ള തന്റേടം, പണമില്ലെങ്കിലും പിണമായിട്ടില്ലാത്ത സാധാരണക്കാര്‍ കാട്ടണം.എങ്കിലേ മതത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കച്ചവടക്കാര്‍ നടത്തുന്ന തട്ടിപ്പ് അവസാനിക്കൂ.അക്ഷയ തൃതീയ എന്നത് പറ്റിപ്പിന്റെ മതനിരപേക്ഷ പര്യായമാണെന്ന് മനസ്സിലാക്കുകയും വേണം.


Fans on the page

Friday, April 24, 2009

ഈ കുറ്റവാളിസംഘങ്ങളെ തുറുങ്കില്‍ അടയ്ക്കണം

കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലെയും ഭരണ നിര്‍വ്വഹണ സമിതികള്‍ക്കും 'സിന്‍ഡിക്കേറ്റ് 'എന്നാണ് പേര്‍.പൊതു താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെയോ സ്ഥാപനങ്ങളുടെയോ സംഘാതം എന്നത്രെ സിന്‍ഡിക്കേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പ്രധാന വിവക്ഷ.യൂണിവേഴ്സിറ്റി ഭരണ സമിതി എന്ന നിലയില്‍ 'സിന്‍ഡിക്കേറ്റ്' പൊതുവേ പ്രശസ്തവുമാണ്.എന്നാല്‍,
കുറ്റവാളികളുടെ ഗ്രൂപ് എന്ന മറ്റൊരര്‍ത്ഥം കൂടി 'സിന്‍ഡിക്കേറ്റി'ന് ഉണ്ട്.

കേരള,കോഴിക്കോട് സര്‍വ്വകലാശാലാ ഭരണസമിതികള്‍ക്ക് രണ്ടാമത്തെ അര്‍ത്ഥമാണ് യോജിച്ചതെന്നു കരുതാന്‍ സമീപകാല സംഭവങ്ങള്‍ പ്രേരിപ്പിക്കുന്നു.രാഷ്ട്രീയ വിദ്വേഷം മൂത്ത് അദ്ധ്യാപകരെ പീഡിപ്പിക്കുകയാണ് കോഴിക്കോട്,കേരള സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 8 അദ്ധ്യാപകര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണെങ്കില്‍ ഒരു വകുപ്പദ്ധ്യക്ഷയെത്തന്നെ പിരിച്ചു വിട്ടുകൊണ്ടാണ് കേരള സര്‍വ്വകലാശാല ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

തങ്ങളുടെ ഇഷ്ടത്തിനൊത്തു തുള്ളാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഈ അദ്ധ്യാപകര്‍ക്കെതിരേ സിന്‍ഡിക്കേറ്റുകള്‍ വാളോങ്ങി നില്‍ക്കുന്നത്.മികച്ച അക്കാദമിക് യോഗ്യതകളും ഗവേഷണ പരിചയവും ഉള്ളവരാണ് സിന്‍ഡിക്കേറ്റുകളുടെ അപ്രീതിയ്ക്കു പാത്രമായിട്ടുള്ള അദ്ധ്യാപകരില്‍ ഏറിയ പങ്കും. പകപോക്കലിനു വേണ്ടി ഏതറ്റം വരെയും താഴുവാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ മടിക്കില്ല എന്നു പത്രവാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നു.

കേരള യൂണിവേഴ്സിറ്റിയില്‍ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് അദ്ധ്യക്ഷയെ വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം പിരിച്ചു വിടുകയായിരുന്നു.അതിനെതിരേ കോടതിയില്‍ പോയ അവര്‍ക്ക് അനുകൂലമായി ഇപ്പോള്‍ കോടതി വിധി ഉണ്ടായിരിക്കുകയാണ്.
ഉയര്‍ന്ന അക്കാഡമിക് യോഗ്യതകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ ചരിത്രവുമുള്ള ഡോ.തങ്കമണി വകുപ്പദ്ധ്യക്ഷയായി ചുമതലയേറ്റപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവര്‍ക്കെതിരേയുള്ള ഉപജാപങ്ങളും.സിപി എം അനുകൂല അദ്ധ്യാപക സംഘടനയുടെ വരുതിക്കു നില്‍ക്കാത്തതും സിന്‍ഡിക്കേറ്റിലെ ചില പ്രമാണിമാരുടെയും,അവരുടെ താള‍ത്തിനു തുള്ളുന്ന മാറി മാറി വന്ന വൈസ് ചാന്‍സലര്‍മാരുടെയും മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കാത്തതുമായിരുന്നു അവര്‍ കാട്ടിയ മാഹാപരാധങ്ങളില്‍ പ്രധാനം.യുഡി എഫ് ഭരണകാലത്ത് പ്രത്യേക ഓര്‍ഡിനന്‍സ് പ്രകാരം ഐ റ്റി,ബയോടെക്നോളജി വിദഗ്ദ്ധരെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തിയ കൂട്ടത്തില്‍
ഡോ. തങ്കമണിയും പെട്ടു.സിന്‍ഡിക്കേറ്റ് ഏമാന്മാര്‍ക്ക് അപ്രീതി പെരുകാന്‍ അതും കാരണമായി.

പിരിച്ചുവിടുന്നതിനു പറ്റിയ ന്യായീകരണങ്ങളല്ല ഇവ എന്ന് സര്‍വ്വവിജ്ഞാന നിധികളായ ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് നന്നായറിയാം.അതുകൊണ്ട് മോഷണക്കുറ്റം ചാര്‍ത്തി.പുസ്തക മോഷണം,ഫണ്ട് മോഷണം,രാസ വസ്തു മോഷണം തുടങ്ങിയ പലവിധ അപഹരണക്കുറ്റങ്ങള്‍ ! പിന്നെ ചുമ്മാ അങ്ങു പിരിച്ചു വിട്ടു.സ്ത്രീ ആയതു കൊണ്ടും സസ്യഭുക്ക് ആയതു കൊണ്ടും പിടിച്ച് ജയിലില്‍ അടച്ചില്ല.

പിരിച്ചു വിടലിനെതിരെ ഹൈക്കോടതയെ സമീപിച്ചപ്പോള്‍ കോടതി,നിജസ്ഥിതി അറിയാന്‍ കോടിയേരിയുടെ പോലീസിനെ കൊണ്ടല്ല,സ്വന്തം കമ്മീഷനെ വച്ച് അന്വേഷിപ്പിച്ചു .അപ്പോള്‍ അപഹരണ കഥ കെട്ടിചമച്ചതാണെന്നു കണ്ടെത്തി.മാത്രമല്ല,ഒരു വിദേശ കമ്പനി ഗവേഷണത്തിനു സൗജന്യമായി ഡോ.തങ്കമണിയ്ക്ക് നല്‍കിയ കോടിക്കണക്കിനു രൂപ വിലയുള്ള രാസവസ്തുക്കള്‍ അവര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ചിരുന്നത് അടിച്ചുമാറ്റിയതായും കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടു പിടിച്ചു.രാസവസ്തു കാണാതായതിനു കേസ് എടുക്കണമെന്നും 12 ദിവസത്തിനകം അതു കണ്ടെത്തി പ്രൊഫസര്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരിക്കയാണ്.

പ്രൊഫസ്സറെ കള്ളിയാക്കാന്‍ ശ്രമിച്ച സിന്‍ഡിക്കേറ്റാണ് യഥാര്‍ത്ഥ മോഷ്ടാവ് എന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്.പക പോക്കലിനു വേണ്ടി എത്ര നികൃഷ്ട തന്ത്രങ്ങളാണ് ഉന്നത വിദ്യാഭ്യാസ സിരാകേന്ദ്രത്തിന്റെ ഭരണം കൈയ്യാളുന്ന പരമാധികാര സഭ സ്വീകരിച്ചത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.സര്‍വ്വകലാശാലാ ഭരണം നിയന്ത്രിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ "നികൃഷ്ട ജീവി"കളെ നിയോഗിച്ചവരാണ് ഇതിനു സമാധാനം പറയേണ്ടത്.

വൈസ് ചാന്‍സലറെക്കാള്‍ ശമ്പളം പറ്റുന്നവരാണ് കേരള സര്‍ വ്വകലാശാലയിലെ വകുപ്പദ്ധ്യക്ഷര്‍ പലരും.പക്ഷേ ബയൊടെക് നോളജി വകുപ്പിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്ന കാലം വരെ ഡോ. തങ്കമണിക്ക് ഒരു സാധാരണ ലക് ചററുടെ ശമ്പളം പോലും കിട്ടിയിരുന്നില്ല.കാരണം അവരുടെ ശമ്പളം അന്നേവരെ ഫിക്സ് ചെയ്തു കൊടുത്തിരുന്നില്ല.അതിനുള്‍പ്പെടെ നിരവധി കോടതി വിധികള്‍ സമ്പാദിച്ചിട്ടും തങ്ങളുടെ ഹിതാനുവര്‍ത്തികളായ ഓഫീസര്‍മാരെക്കൊണ്ട് അവ നടപ്പാക്കാതെ നോക്കാന്‍ സിന്‍ഡിക്കേറ്റിന് കഴിഞ്ഞു.

പ്രൊഫസറോടുള്ള വിദ്വേഷം മൂലം ആ ഡിപ്പാര്‍ട്ട്മെന്റിന്റെ വളര്‍ച്ച തന്നെ തടസ്സപ്പെടുത്തി എന്നറിയുമ്പോഴാണ് എത്ര ഹീനന്മാരാണ് യൂണിവേഴ്സിറ്റി ഭരണക്കാര്‍ എന്ന് മനസ്സിലാകുക.വളരെയേറെ വികസന സാദ്ധ്യതയുള്ള ഒരു വകുപ്പിനെ തുച്ഛമായ വ്യക്തി വിരോധത്തിന്റെയും രാഷ്ട്രീയ വിദ്വേഷത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍ ശ്രമിച്ച ഈ കൊള്ളസംഘത്തെ കല്‍ത്തുറുങ്കിലാക്കി ചാട്ടവാറിന് അടിക്കേണ്ടതാണ്.

തന്നെ പിരിച്ചു വിട്ട നടപടി അസ്ഥിരപ്പെടുത്തിയ കോടതി വിധി ഉടന്‍ നടപ്പിലാക്കി കിട്ടും എന്ന് പ്രൊഫസ്സര്‍ വിചാരിക്കണ്ട.
അപ്പീലും അപ്പീലിന്റെ മേല്‍ അപ്പീലുമായി സുപ്രീം കോടതി വരെ പോകാന്‍ ഇതിനകം തന്നെ ഉപജാപകസംഘം തീരുമാനിച്ചിട്ടുണ്ടാകും.വിസി പാവയാണെങ്കില്‍ പറയുകയും വേണ്ട.അധികാരത്തിന്റെ ആനപ്പുറത്തിരുന്നു കൊണ്ട് പ്രൊഫസ്സറെ മാത്രമല്ല പ്യൂണിനെ പോലും ഉപദ്രവിക്കാന്‍ സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ കോമരങ്ങള്‍ക്ക് തന്റേടം വരുന്നത് ഒരിക്കലും ഒരു കാര്യത്തിലും തങ്ങള്‍ക്ക് മേലു നോവില്ല എന്ന ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ്.വ്യക്തികളെ സംബന്ധിച്ച് കോടതിയെ സമീപിക്കുന്നത് വളരെ പണച്ചെലവുള്ള കാര്യമാണ്.സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്,പൊതുമേഖലാ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്,
വ്യവഹാരം പ്രശ്നമേ അല്ല.പൊതുമുതലുണ്ടല്ലോ കേസ്സു നടത്താന്‍.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണ് കേസ്സു നടത്തുന്നതെങ്കില്‍ പണത്തിന്റെ വില അറിയുമായിരുന്നു. പരദ്രോഹത്തിനുള്ള ഉത്സാഹം അതോടെ അസ്തമിക്കയും ചെയ്തേനെ.മുതലാളിയ്ക്ക് തോന്നും പോലെ തൊഴിലാളിയെ പിരിച്ചുവിടാന്‍ നിയമവും സാമൂഹികനീതിയും അനുവദിക്കാത്ത സംസ്ഥാനത്താണ് കള്ളക്കേസുണ്ടാക്കി സിന്‍ഡിക്കേറ്റ് മുതലാളിമാര്‍ പ്രൊഫസ്സറെ പിരിച്ചുവിട്ടത്.രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് മേനി നടിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ അംഗങ്ങളാണ് അങ്ങേയറ്റം തൊഴിലാളി വിരുദ്ധനായ മുതലാളി പോലും ചെയ്യാന്‍ അറയ്ക്കുന്ന കാട്ടു നീതി നടപ്പാക്കിയത്.

ഉന്നത വിദ്യാഭ്യാസത്തിന്റെ എന്നല്ല പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പോലും ഏഴയലത്ത് അടുപ്പിക്കാന്‍ പാടില്ലാത്ത സാമൂഹിക വിരുദ്ധന്മാരുടെ സംഘത്തെയാണോ സര്‍വ്വകലാശാല ഭരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.മനുഷ്യത്വ ഹീനമായ പിരിച്ചുവിടല്‍ സംഭവത്തില്‍ മാത്രമല്ല സമീപകാലത്ത് പുറത്തുവന്ന അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളിലും മുഖ്യ പ്രതികള്‍ ഈ കൊള്ളസംഘമായിരുന്നു.ഇവരില്‍ ചിലരുടെ പൂര്‍വ്വചരിത്രം ഈ സംശയത്തെ ബലപ്പെടുത്തുവാന്‍ പോരുന്നതാണ്.

സാമൂഹിക മാറ്റത്തിനു തുടക്കം കുറിക്കുവാന്‍ തക്കവണ്ണം ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുവാന്‍ ചുമതലപ്പെട്ട സര്‍വ്വകലാശാലാ ഭരണസമിതികളില്‍ കയറിപ്പറ്റിയ ഈ ഗുണ്ടാ സംഘങ്ങളെ,അധികാര ദുര്‍വ്വിനിയോഗം,സ്ത്രീപീഡനം,കൊള്ളയടി,
പൊതുമുതല്‍ നശിപ്പിക്കല്‍,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി തുറുങ്കില്‍ അടയ്ക്കണം.‍ഓട്ടോണമിയുടെ പേരില്‍ തരവഴി
കാണിച്ചാല്‍ ശിക്ഷ കിട്ടുമെന്നു വന്നാലേ ഭാവിയിലെ സിന്‍ഡിക്കേറ്റുകളെങ്കിലും ഇത്തരം തിരുമാലിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.


Fans on the page

Monday, April 20, 2009

'സഹോദരി' സൃഷ്ടിച്ച പ്രശ്നം.

ഫോട്ടൊ പതിച്ച വോട്ടേഴ്സ് ലിസ്റ്റ് നിലവില്‍ വരുന്നതിനു മുമ്പു നടന്നതാണ്.തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശത്തെ പോളിങ് ബൂത്ത്. പോളിങ് വളരെ മന്ദഗതിയില്‍.ഈ സമയം ചില ചില്ലറ ഫോം പൂരിപ്പിക്കലും എഴുത്തും നടത്തിയാല്‍ പോളിങ് കഴിഞ്ഞാലുടന്‍ സ്ഥലം വിടാം.അത്തരം ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ചെറിയ
ബഹളം.പോളിങ് ഏജന്റ്മാരാണ്.ഒരു വനിതാ വോട്ടറാണ് കഥാപാത്രം.വസന്ത എന്ന്‍ അവര്‍.അല്ല വത്സലയാണ് എന്ന് ഏജന്റ്.

ഞങ്ങളുടെ ഒന്നാം പോളിങ് ഓഫീസര്‍ പരമ സാധുവാണ്.ഉപദേശി എന്നാണ് എല്ലാവരും അദ്ദേഹത്തെക്കുറിച്ചു പറയുന്നത്.ആരോടും സൗമ്യമായേ പെരുമാറൂ;വിശേഷിച്ച് സ്ത്രീകളോട്.കൊണ്ടുവരുന്ന സ്ലിപ്പില്‍ പേരുണ്ടെങ്കിലും എല്ലവരോടും പേരെന്താണെന്നു ചോദിക്കും.
ഈ സ്ത്രീയോടും പതിവുശൈലിയില്‍ ചോദിച്ചു:"സഹോദരിയുടെ പേരെന്താ?" "വസന്ത" അവരുടെ മറുപടി. അപ്പോഴാണ് ഒരു
ഏജന്റ് ചാടി വീണത് :"ഇതു വസന്തയല്ല.വത്സലയാണ്." പോളിങ് ഓഫീസര്‍ തന്റെ പഴയ ചോദ്യവും അവര്‍ സ്ഥിരം മറുപടിയും തുടരുകയാണ്.സംഗതി ചലഞ്ചിലേക്കു അതിവേഗം നീങ്ങും.ചലഞ്ച്ഡ് വോട്ടിന്റെ ഫീസ്, കണക്ക് തുടങ്ങിയ തൊന്തരവുകള്‍ക്ക് അതു വഴി തെളിക്കും.വേഗം പ്രശ്നത്തില്‍ ഇടപെട്ടു.

അവരോടു ചോദിച്ചു:"നിങ്ങടെ പേരെന്താ?" അല്പവും താമസിക്കാതെ മറുപടി വന്നു: "വത്സല."
"പിന്നെ മുമ്പേ വസന്ത എന്നു പറഞ്ഞതോ?"
"ഈ സാര്‍ സഹോദരിയുടെ പേരെന്തരെന്നു കേട്ട്.എനിക്ക് ആകെയൊരു സഹോദരിയേ ഉള്ളൂ.അവടെ പേര് വസന്തേന്നാ.
എന്റെ പേര് വത്സല."

താന്‍ നടത്തിയ 'സഹോദരി'പ്രയോഗം ഇത്രയും പ്രശ്നം സൃഷ്ടിക്കുമെന്ന് പാവം പോളിങ് ഓഫീസര്‍വിചാരിച്ചു കാണില്ല.


Fans on the page

Saturday, April 18, 2009

സുനാമിയോ ഭീകരാക്രമണമോ ഉണ്ടാകണേ !!

നാശം വിതയ്ക്കുന്ന പ്രകൃതി ദുരന്തങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകണമെന്ന് സാധാരണ ഗതിയില്‍ ആരും ആഗ്രഹിക്കില്ല.പക്ഷേ ഏതു പഞ്ചപാവത്തിനെക്കൊണ്ടും അത്തരം അനിഷ്ടകരമായ സംഭവങ്ങള്‍ വേണമെന്ന് മോഹിപ്പിക്കുവാന്‍ പോരുന്നതാണ് നമ്മുടെ ദൃശ്യ മാദ്ധ്യമങ്ങള്‍ കാട്ടുന്ന വിക്രിയകള്‍.

കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞു.ഇനി ഫലം വരണമെങ്കില്‍ ഒരു മാസത്തോളം കാത്തിരിക്കണം.ബസ് സ്റ്റാന്റു മുതല്‍ പോളിങ് ബൂത്ത് വരെ എവിടെയും കാത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ട കേരളീയന് തെരഞ്ഞെടുപ്പു ഫലം അറിയാന്‍ ഒരു മാസം കാത്തിരിക്കുക എന്നത് അത്ര വലിയ കാര്യമല്ല.എന്നാല്‍ ക്ഷീരബലയ്ക്കെന്നപോലെ ആവര്‍ത്തിക്കുന്ന ചാനലുകളൂടെ തെരഞ്ഞെടുപ്പു വിശകലനങ്ങള്‍ തരിമ്പും സഹിക്കാന്‍ സാധിക്കില്ല.അത്രയ്ക്കു വിരസവും അരോചകവും ആണ് ഇവര്‍ നടത്തുന്ന ചര്‍ച്ചകളും പ്രവചനാഭാസങ്ങളും അതിനുവേണ്ടി അനുവര്‍ത്തിക്കുന്ന രീതികളും .

ബാലിശമായ വാദമുഖങ്ങളും ഗോസിപ്പുകളുടെ നിലവാരം പോലുമില്ലാത്ത കണ്ടെത്തലുകളും ആര്‍ക്കും ഓക്കാനമുണ്ടാക്കാന്‍ പോരുന്നതാണ്.എന്തെങ്കിലും അത്യാഹിതമോ അഴിമതി കഥയോ ഉണ്ടായാലേ,ഒരു മാസം നീളാന്‍ ഇടയുള്ള ഈ ചാനല്‍ പീഡനങ്ങളില്‍ നിന്നും രക്ഷ കിട്ടുകയുള്ളു.അങ്ങനെ സംഭവിച്ചാല്‍ അവയുടെ പിറകേ പൊയ്ക്കൊള്ളും വിശകലന വിദഗ്ദ്ധരും ചാനല്‍പണ്ഡിതന്മാരും.


Fans on the page

Tuesday, April 14, 2009

ഏത് ഈശ്വരന്‍?ആരുടെ ഈശ്വരന്‍ ?

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ കയറിയപ്പോള്‍ മുതല്‍ കത്തോലിക്കാ സഭാ അദ്ധ്യക്ഷന്മാര്‍ക്ക് ഈശ്വര വിശ്വാസം വല്ലാതങ്ങു കൂടി.പൊതു തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ഈശ്വര വിശ്വാസം നിര്‍ത്തും നിലയുമില്ലാത്ത വിധം അഭിവന്ദ്യ പിതാക്കന്മാരില്‍ പ്രവഹിക്കുകയായി.വിശ്വാസികളെ വിളിച്ചു കൂട്ടുന്നു; ഇടയലേഖനങ്ങള്‍ തലങ്ങും വിലങ്ങും വായിക്കുന്നു.ആകെ ബഹളമയം.
സഭാമക്കള്‍ ഈശ്വര വിശ്വാസികള്‍ക്കേ വോട്ടു ചെയ്യാവൂ എന്നാണ് എല്ലാത്തിന്റെയും അവസാന താല്പര്യം.

ഏത് ഈശ്വരനെ കുറിച്ചാണ് അച്ചന്മാ‍ര്‍ പറയുന്നത്?പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ,ജ്ഞാനസ്നാനം ചെയ്തു ക്രിസ്ത്യാനിയാക്കപ്പെട്ടവരുടെ ദൈവം എന്നല്ലേ ഉദ്ദേശിക്കുന്നത്?"യിസ്രായേല്‍ ഗൃഹത്തിലെ ‍കാണാതെ പോയ ആടുകളുടെ അടുക്കലേയ്ക്കല്ലാതെ എന്നെ അയച്ചിട്ടില്ല." എന്ന് കര്‍ത്താവു തന്നെ അര്‍ത്ഥശങ്കയ്ക്ക്‍ ഇടയില്ലാത്തവിധം മറ്റൊരു സന്ദര്‍ഭത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥിതിയ്ക്ക് അതു തന്നെയായിരിക്കണം വിശുദ്ധ പിതാക്കന്മാര്‍ ഉദ്ദേശിക്കുന്നത്.അതല്ല ശ്രീനാരായണഗുരു കാട്ടിയ ഏക ദൈവം എന്നാണു വാദമെങ്കില്‍ അത് തിരുസഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരാണ്;ഒരു കണക്കിന് ദൈവദൂഷണം
തന്നെയാണ്.

ഡിവൈന്‍ കോമഡി എഴുതിയ വിശ്വമഹാകവി ദാന്റേ, ക്രിസ്തുവിനു മുമ്പു ജനിച്ചവനും അതുകൊണ്ടു തന്നെ ജ്ഞാനസ്നാനമേല്‍ക്കാന്‍ സാധിക്കതെ പോയവനും താന്‍ ഗുരുവായി ആരാധിച്ചിരുന്നവനുമായ വെര്‍ജിലിനെ പോലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നില്ല. മുഹമ്മദ് നബിയെ ആകട്ടെ ദാന്റെ ഇട്ടത് ദിവൈന്‍ കോമഡിയിലെ ഒരു നരക വലയത്തിലും.വിശ്വാസത്തില്‍ മുറുകെപ്പിടിക്കുന്ന യഥാര്‍ത്ഥ സത്യക്രിസ്ത്യാനിക്ക് ഇത്തരത്തിലല്ലാതെ ചിന്തിക്കാനാകില്ല.

അപ്പോള്‍,അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ല എന്നു വിശ്വസിക്കുന്ന മുസ്ലീമിന്റെ ദൈവത്തെ കുറിച്ചല്ല അച്ചന്മാര്‍ ഉപദേശിക്കുന്നത് എന്നു വ്യക്തം.നിലവിളക്കു കൊളുത്തുന്നതും സ്ത്രീകള്‍ പൊട്ടു കുത്തുന്നതും മറ്റും മതവിരോധമായിക്കണുന്നവര്‍ ഉള്‍പ്പെടുന്ന ഇസ്ലാമിന്റെ ദൈവമല്ല ക്രിസ്ത്യാനിയുടേത്.

മുപ്പത്തി മുക്കോടി ഈശ്വരന്മാരെ ആരാധിക്കുന്ന,വിവിധ ജാതിവിഭാഗങ്ങള്‍ നിറഞ്ഞ ഹിന്ദുക്കളുടെ ദൈവം ഈ അച്ചന്മാര്‍ക്ക് സ്വീകാര്യരും ആരാദ്ധ്യരുമാണോ?അല്ലേ അല്ല എന്ന് അവര്‍ എത്രയോ പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്."ബ്രഹ്മം ഞാനാകുന്നു" "അതു നീയാകുന്നു" തുടങ്ങിയ ഉപനിഷദ് തത്ത്വങ്ങളില്‍ അ‍ടങ്ങിയിട്ടുള്ള ഈശ്വരവ്യാഖ്യാനം വിശുദ്ധ പിതാക്കന്മാര്‍ക്കു സമ്മതമാണോ?സിക്കുകാരും ജൂതന്മാരും വിശ്വസിക്കുന്ന ദൈവത്തെ ഇവര്‍ അംഗീകരിക്കുമോ; ആരാധിക്കുമോ?
"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണ് ദൈവം; അവന്‍ തൂണിലും തുരുമ്പിലും ഉണ്ട് എന്നൊക്കെയുള്ള വാചകമടി അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്തത് സ്വാഭാവികം മാത്രം.

അതായത്,എല്ലാ പ്രവാചക മതങ്ങളെയും പോലെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചുള്ള ദൈവത്തെ മാത്രമാണ് "ഈശ്വരന്‍"എന്ന് ക്രൈസ്തവ പൗരോഹിത്യവും വിവക്ഷിക്കുന്നത്.അത്തരം ഈശ്വര വിശ്വാസികള്‍ക്കേ സഭയുടെ കുഞ്ഞാടുകള്‍ വോട്ടു ചെയ്യാവൂ എന്നാണോ ആദരണീയരായ അച്ചന്മാര്‍ നിഷ്ക്കര്‍ഷിക്കുന്നത് ? അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തെ കുഞ്ഞാടുകള്‍ ആര്‍ക്കാണ് വോട്ടു കുത്തുക?വയനാട്, കാസര്‍കോട് തുടങ്ങിയ പല നിയോജകമണ്ഡലങ്ങളിലും അവര്‍ വോട്ടു ചെയ്യെണ്ടാ എന്നാണോ ?

പെണ്മക്കള്‍ക്ക് വരനെ തേടുന്ന രക്ഷിതാക്കളുടെ നോട്ടത്തെ പരിഹസിക്കുന്ന കഥയുണ്ട്.ഡോക്റ്റര്‍,കളക്റ്റര്‍,എഞ്ചിനീയര്‍,എന്നിങ്ങനെ തുടങ്ങി ഒടുവില്‍ പാന്‍സിട്ട ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ എങ്കിലും മതി എന്ന അവസ്ഥയിലാകും.അതുപോലെ,മാമ്മോദീസാ വെള്ളം തലയില്‍ വീണവനില്ലെങ്കില്‍ അഞ്ചു നേരം നിസ്ക്കരിക്കുന്നവനോ രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോകുന്നവനോ ആയാലും മതി "ഈശ്വര വിശ്വാസി"യുടെ നിര്‍വ്വചനത്തില്‍ വരാന്‍ എന്ന് അച്ചന്മാര്‍ വല്ല ഭേദഗതിയും ഇവരുടെ പുതിയ കല്പനയ്ക്കു വരുത്തുമോ?

അങ്ങനെയെങ്കില്‍,കര്‍ത്താവേ! ഈ ഇടയ പ്രമാണിമാര്‍,തങ്ങള്‍ പറയുന്നതിന്റെ പ്രത്യാഘാതം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

തങ്ങളുടെ ഈശ്വരാവതാരമായ ശ്രീരാമന് അമ്പലം പണിയാന്‍ മുസ്ലീം ദേവാലയം പൊളിച്ചടുക്കിയവരെപ്പോലെ ശക്തമായ ദൈവ വിശ്വാസം ആര്‍ക്കാണുള്ളത് ?ഒറീസയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവരെ ബലാത്സംഗം ചെയ്യുകയും ചുട്ടുകരിക്കുകയും ചെയ്തവരും ഈശ്വര വിശ്വാസികളാണ്.ഗുജറാത്തില്‍ മുസ്ലീം വംശഹത്യ നടത്തിയ നരേന്ദ്ര മോഡിയും ഈശ്വര വിശ്വാസത്തില്‍ ഏത് ബിഷപ്പിനേക്കാളും മീതെയാണ്.ഇവരുടെ പാര്‍ട്ടിക്കാരും കേരളത്തില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട്.ഈശ്വര വിശ്വാസികളോടുള്ള പ്രതിപത്തിയുടെ പേരില്‍ സഭാ വിശ്വാസികള്‍ അവര്‍ക്കും വോട്ടുചെയ്യണമെന്നാണോ കേരളത്തിലെ പിതാക്കന്മാരുടെ അഭിപ്രായം?

കടുത്ത കമ്യൂണിസ്റ്റു വിരോധം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ചില വൃദ്ധവൈദികര്‍ ഇപ്പോഴും പഴയവിമോചനസമരത്തിന്റെ ഹാങ്ങോവറിലാണ്. കുഞ്ഞാടുകളെല്ലാം കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യണമെന്നാണ് അവര്‍ക്ക് ആഗ്രഹം.അത് നേരേ ചൊവ്വേ പറയാനുള്ള ബുദ്ധിപരവും ധാര്‍മ്മികവുമായ സത്യസന്ധത അച്ചന്മാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.അതുകൊണ്ടാണ് പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ക്കാതെ,അത്യന്തം ആപല്‍ക്കരമായ ഇടയ ലേഖനങ്ങള്‍ ഇവര്‍ ഇറക്കിക്കൊണ്ടിരിക്കുകയും വിശുദ്ധമായ ഈസ്റ്റര്‍ ദിനത്തെപ്പോലും മലിനപ്പെടുത്തി രാഷ്ട്രീയം പറയുന്നതും.കമ്യൂണിസ്റ്റു പ്രവര്‍ത്തകരില്‍ വലിയൊരു പങ്കും ദൈവവിശ്വാസികളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ,കമ്യൂണിസ്റ്റു വിരോധം സഭാവിശ്വാസികളില്‍ കുത്തിവയ്ക്കാന്‍ സാമാന്യ യുക്തിക്കു ചേരുന്ന മറ്റു വല്ല വാദങ്ങളും കണ്ടു പിടിക്കുന്നതാണ് നല്ലത്."ഒറീസയിലും കര്‍ണ്ണാടകത്തിലും നടക്കുന്ന കായിക പീഡനത്തേക്കാള്‍ ക്രൂരം കേരള സര്‍ക്കാര്‍ നടത്തുന്ന ആശയപീഡനമാണ്" എന്നൊക്കെയുള്ള വസ്തുതാ വിരുദ്ധമായ ഗീര്‍വാണങ്ങള്‍ വിശാസികളില്‍ ഏല്‍ക്കാതെ വന്നപ്പോള്‍ ഈശ്വരനെ കൂട്ടു പിടിച്ചു കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷത്തെയും ശരിയാക്കികളയാം എന്നായിരിക്കും.

1893-ലെ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയുടെ മുഖവുരയില്‍, "യൂറോപ്പിനെ ബാധിച്ച കമ്യൂണിസത്തിന്റെ ഭൂതത്തെ ആട്ടിപ്പുറത്താക്കാന്‍ യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം-പോപ്പും സാര്‍ ചക്രവര്‍ത്തിയും ജര്‍മ്മന്‍ പോലീസ് ചാരന്മാരും-ഒരു പാവന സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്"എന്ന് സൂചിപ്പിച്ചിട്ടുണ്ട്.യൂറോപ്പിലെ പഴമയുടെ ശക്തികള്‍ പണ്ടേ ഉപേക്ഷിച്ച ഈ "ഭൂത"പ്പേടി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമ്മുടെ വൈദികശ്രേഷ്ഠന്മാരെ വിട്ടൊഴിയാതിരിക്കുന്നത് എന്തു കൊണ്ടാണെന്ന് യഥാര്‍ത്ഥ മത വിശ്വാസികള്‍ ആലോചിക്കേണ്ട സമയമായിരിക്കുന്നു.


Fans on the page

Thursday, April 9, 2009

ശശിതരൂരോ ശശിവാക്കൗട്ടോ ?

പരിപാടികള്‍ക്ക് താമസിച്ചു വരിക; നേരത്തേ ഇറങ്ങി പോകുക;സ്ഥാനത്തും അസ്ഥാനത്തും ചിരിക്കുക;തുടങ്ങിയവ നേതാവാകാന്‍ ശീലിക്കേണ്ട അവശ്യ സ്വഭാവങ്ങളാണെന്ന് നമ്മുടെ ചില നേതാക്കന്മാരെ ചൂണ്ടി ആളുകള്‍ തമാശ പറയാറുണ്ട്.അതുപോലെ എം എല്‍ എ യോ എം പി യോ ആയാല്‍ വാക്കൗട്ട് നിര്‍ബ്ബന്ധമാണെന്നും.

ഈ പരിഹാസ വചനങ്ങള്‍ ഉപദേശമാണെന്നു ധരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീ.ശശി തരൂര്‍.ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പു പരിപാടിയ്ക്ക് താമസിച്ചു വരികയും അവസാനം വാക്കൗട്ട് നടത്തുകയും ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ 'നേതൃപാടവം' തെളിയിച്ചത്.

ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം സദസ്സില്‍ നിന്നുണ്ടായ പ്രകോപനപരമായ ചോദ്യങ്ങളെയും ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളെയും പോലും സമചിത്തതയോടെ നേരിട്ടപ്പോള്‍ ,ഇതൊന്നും തന്റെ സ്റ്റാന്റേഡിനു പിടിക്കുന്നതല്ല എന്നു വ്യക്തമാക്കികൊണ്ട് ശശിതരൂര്‍ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയാണു ചെയ്തത്.തന്നെക്കാള്‍ വായനാശീലമുള്ളവരും രാജ്യസ്നേഹികളുമാണ് വോട്ടര്‍മാര്‍ എന്ന്,സായിപ്പിനെ മാത്രം അടുത്തു പരിചയിച്ച ഈ സാമ്രാജ്യത്വ ദാസന്‍കരുതിക്കാണില്ല.ഉത്തരം മുട്ടുമ്പോള്‍ 'കൊരച്ചു കൊരച്ചു' മാത്രം 'അരിയാവുന്ന' 'മലയാല' വും തന്നെ കൈവിടുമെന്ന തിരിച്ചറിവാകണം ഒളിച്ചോടാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇത്രയും നാളും സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന,വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി പിറന്ന ഈ ബ്യൂറോക്രാറ്റിനെ ഇങ്ങോട്ട് കെട്ടിയിറക്കരുതെന്ന്,മനസ്സിലാകുന്ന പല പല സൂചനകളിലൂടെ ഹൈക്കമാന്റിനെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സുകാര്‍ തന്നെ അറിയിച്ചിരുന്നതാണ്.തങ്ങള്‍ വിചാരിച്ചതിനേക്കാളും വലിയ കുരിശ്ശാണ് ഇതെന്ന് ഇപ്പോള്‍ അവര്‍ക്കു ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു.

നമ്മുടെ ദേശീയഗാനം ആലപിക്കുമ്പോള്‍,അമേരിക്കക്കാര്‍ അവരുടെ ദേശീയഗാനാലാപന സമയം ചെയ്യുന്നതു പോലെ നെഞ്ചത്തു കൈവച്ചു നില്‍ക്കാന്‍ സദസ്യരോട് ശശിതരൂര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇദ്ദേഹം ഒരു സ്ഥാനാര്‍ത്ഥിയായി അവതരിക്കുമെന്ന് അന്നു കരുതിയിരുന്നില്ല.അമേരിക്കയില്‍ ഏറെക്കാലം കഴിച്ചുകൂട്ടുകയും സായിപ്പു ചെയ്യുന്നതെല്ലാം കേമമാണെന്നു വിചാരിക്കുകയും ചെയ്യുന്ന ഒരാളുടെ ബാലിശ വികാരമെന്ന നിലയിലാണ് അതിനെ കണ്ടത്.എന്നാല്‍ ഇദ്ദേഹത്തെ സംബന്ധിച്ച് വെളിപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതകള്‍ ഞെട്ടിക്കുന്നതും ഏതൊരു ഇന്ത്യാക്കാരനും അപമാനമുണ്ടാക്കുന്നതുമാണ്.

'കണ്ടകശനി' എന്ന ബ്ലോഗ് വഴി കിട്ടിയ ജീവചരിത്ര വിവരവും ഡോ. സുകുമാര്‍ അഴീക്കോടും സ.ബിനോയ് വിശ്വവും എഴുതിയ ലേഖനങ്ങളും കഥാപുരുഷന്‍,സായിപ്പിന്റെ ആസനം നക്കി മാത്രമല്ല എല്ലാ സാമ്രാജ്യത്വ വൃത്തികേടുകളും, മുമ്പ് ഫുള്‍ സ്യൂട്ടിനകത്തും ഇപ്പോള്‍ ഖദറിനകത്തും പൊതിഞ്ഞു നടക്കുന്ന 'മാംസപിണ്ഡ'മാണെന്ന് വ്യക്തമാക്കുന്നു.

ഇസ്രായേലിന്റെയും കൊക്കൊ കോളാ കമ്പനിയുടെയും ഏജന്റെന്ന ആരോപണം നിഷേധിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.നെഹ്രു മുതല്‍ സോണിയാ ഗാന്ധി വരെയുള്ള സകലമാന കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയും ഛര്‍ദ്ദിച്ച ആക്ഷേപങ്ങളെല്ലാം വിഴുങ്ങിയ അദ്ദേഹം ഇപ്പോഴത്തെ കോണ്‍ഗ്രസ്സുകാരുടെ മഹത്വം കൊണ്ടാണ് താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതെന്നു പറഞ്ഞ് തന്റെ
പാര്‍ട്ടിപ്രവേശത്തെ ന്യായീകരിക്കുന്നു.സോണിയായെ മദാമ്മ എന്നു പറഞ്ഞതിന്റെ പേരില്‍ കെ.കരുണാകരനെ പീഡിപ്പിച്ചവര്‍ക്ക്, അവരെ ' ടൊറിനിലെ ശവക്കച്ച' എന്നു വിശേഷിപ്പിച്ച ശശി തരൂര്‍ ആരാധ്യനായിരിക്കുന്നു.

ഗാന്ധിജിയെ "അര്‍ദ്ധനഗ്നനായ ഫക്കീര്‍"എന്നു പുച്ഛിച്ച സായിപ്പിന്റെ മനോഭാവമാണ് ഈ വിദേശ ഇന്ത്യാക്കാരന് ഭാരതീയരോടുള്ളത്.അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ രഹസ്യം,തന്റെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച അമേരിക്കയില്‍ വച്ചുതന്നെ അദ്ദേഹം പുറത്തു വിട്ടിരുന്നു."നയിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചു പോന്നത്."എന്ന അദ്ദേഹത്തിന്റെ വാചകത്തില്‍ അത് ഒളിഞ്ഞിരിക്കുന്നു.'നെഹ്രു മുതല്‍ മന്‍ മോഹന്‍ സിംഗ് വരെയുള്ള മൊണ്ണകളല്ല;എന്നെപ്പോലെ പ്രാപ്തരായവരാണ് ഇന്ത്യ ഭരിക്കാന്‍ യോഗ്യര്‍' എന്ന് സാരം.ഇത്തരം പൊങ്ങച്ച പ്രമാണിമാരെയല്ലാതെ മറ്റാരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുക?

മാത്രമോ?ബിനോയ് വിശ്വത്തിനുള്ള മറുപടിയില്‍ ,വി കെ കൃഷ്ണമേനോനും,കെ.ആര്‍. നാരായണനും ഒപ്പമാണ് ഇദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിട്ടുള്ളത്.ഇത്ര അല്പത്തവും ആത്മപ്രശംസയും നിറഞ്ഞ അവകാശവാദം നടത്തിയിട്ടുള്ളത് നീര്‍ക്കോലി മാത്രമാണ്.
സര്‍പ്പരാജാവായ വാസുകിയും വിഷ്ണു തല്പമായ അനന്തനും ഒപ്പമാണു താനും എന്നാണ് നീര്‍ക്കോലി പറയാറുള്ളത്.വിദേശ സിംഹങ്ങളെ ഗുഹയില്‍ ചെന്ന് ആക്രമിച്ച വികെ കൃഷ്ണമേനോനും നെഹ്രുവിന്റെ ചേരിചേരാ നയത്തിന് നയതന്ത്ര ഭാഷ്യം ചമച്ച കെ ആര്‍. നാരായണനും എവിടെ?ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ വിദേശത്തു കഴിയുകയും വിദേശ നേതാക്കന്മാരെ ദൈവങ്ങളായി കരുതുകയും അവരുടെ പാദസേവ ചെയ്യുന്നതില്‍ സായൂജ്യം കണ്ടെത്തുകയും ചെയ്യുന്ന ശശി തരൂര്‍ എവിടെ?

അല്പത്തവും അടിമമനോഭാവവും അഹംഭാവവും പരപുച്ഛവും ആള്‍ രൂപം പൂണ്ട് ഖദറില്‍ കയറിക്കൂടിയാല്‍ എങ്ങനെ ഇരിക്കും എന്ന് അറിയാന്‍ ഇദ്ദേഹത്ത കണ്ടാല്‍ മതി.ഔദ്യോഗിക ജീവിതം അവസാനിച്ചിട്ടും ഇന്ത്യയിലേക്കു മടങ്ങാതെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഗള്‍ഫില്‍ തങ്ങിയ ഇദ്ദേഹം 'തെര‍ഞ്ഞെടുപ്പു ബിസിനസി'ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് തങ്ങളെ
നന്നാക്കാനാണെന്ന് ഏറ്റവും വിനീത വിധേയനായ കോണ്‍ഗ്രസ്സുകാരന്‍ പോലും വിശ്വസിക്കില്ല.ദേശീയ ഗാനം പാടുമ്പോള്‍ വരെ അമേരിക്കക്കാരനെ അനുകരിക്കുന്ന ഈ വിദേശ വിധേയന്‍ ഇന്ത്യക്കാര്‍ക്ക് അപമാനമാണ്.കൊക്കാകോളാ കമ്പനിക്കു ലാഭമുണ്ടാക്കുന്നത് ലക്ഷ്യം വയ്ക്കുന്നവരല്ല; കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണ് തിരുവനന്തപുരത്തു
നിന്ന് ലോക് സഭയിലെത്തേണ്ടതെന്നു സാധാരണക്കാര്‍ക്ക് നന്നായറിയാം.


Fans on the page