Total Pageviews

Tuesday, June 4, 2013

മല്ലനും മാതേവനും (വെള്ളാപ്പള്ളിയും സുകുമാരൻ നായരുമല്ല)



മല്ലനും മാതേവനും വലിയ കൂട്ടുകാരായിരുന്നു.“ഇരു മെയ്യെങ്കിലും ഒറ്റക്കരൾ”.അങ്ങനെയിരിക്കുമ്പോൾ രണ്ടു പേരും കൂടി കരടികളുള്ള കാട്ടിൽ കൂടി നടന്നു പോയി.അതാ ഒരു കരടി.മല്ലൻ അടുത്തു കണ്ട മരത്തിൽ വലിഞ്ഞുകയറി.മാതേവൻ മരിച്ചതു പോലെ മണ്ണിൽ കിടന്നു.കരടി മാതേവനെ മണപ്പിച്ചു നോക്കി ഉപദ്രവിക്കതെ കടന്നു പോയി.

ഇതു പഴയ കഥ.ഈയിടെ നടന്ന കഥ ഇങ്ങനെ:

പച്ചക്കരടികൾ നിറഞ്ഞ കാട്ടിൽ നിന്ന് മല്ലനും മാതേവനും കൂടി കരടികളെ ചീത്ത വിളിച്ചു.അതു കേട്ട് ചില പച്ചക്കരടികൾ ചാടി വീണു.മല്ലൻ അടുത്ത മരപ്പൊത്തിൽ മറഞ്ഞു.പച്ചക്കരടികൾ മാതേവനെ ശരിക്കു പൂശി.മാതേവന്റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി.സർവ്വാംഗം മുറിവുമായി നില്ക്കുന്ന മാതേവൻ പച്ചക്കരടികളുടെ ആക്രമണത്തെക്കുറിച്ച് പതമ്പെറുക്കി.ആൾക്കൂട്ടം കണ്ട് മറവിൽ നിന്നു പുറത്തു വന്ന മല്ലനെ ചൂണ്ടി,ഏങ്ങലടക്കാൻ കഴിയാത്ത മാതേവൻ, “ബാക്കി മല്ലൻ പറയും”എന്നു പറഞ്ഞു.ആൾക്കൂട്ടം മല്ലനെ വളഞ്ഞപ്പോൾ അയാൾ ഉദാസീനനായി ഉരുവിട്ടതിങ്ങനെ:“ഞാൻ മാതേവന്റെ വക്താവൊന്നുമല്ല അങ്ങേരുടെ കാര്യം വിശദീകരിക്കാൻ.”





Fans on the page