Total Pageviews

Sunday, March 31, 2013

ഇവനാര് ?



മാസങ്ങള്‍ക്ക് മുമ്പ്  സര്‍ക്കാരിന്റെ ചീഫ് വിപ്പ് പി.സി .ജോര്‍ജ്ജ് ഒരു പൊതു യോഗത്തില്‍ വച്ച് മുന്‍ മന്ത്രി ശ്രീ.എ.കെ.ബാലനെ ഉദ്ദേശിച്ച്  ഉന്നയിച്ച ഒരു ചോദ്യമാണിത്.അന്ന് ജോര്‍ജ്ജിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കെ.ബി.ഗണേഷ്കുമാര് ഉള്‍പ്പെടെയുള്ള യു.ഡി.എഫ്.മന്ത്രിമാരും നേതാക്കളും.
എന്നാല്‍ അന്ന് ഹാലേലുയ്യ പാടിയവരെല്ലാം ഇപ്പോള്‍ ജോര്‍ജ്ജിനെ കൈവിട്ടിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് സ.വി.എസ്.അച്യുതാനന്ദനു ഞരമ്പ് രോഗമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ അതേ യോഗത്തില്‍ വച്ചാണ് ചീഫ് വിപ്പ്, ബാലന് നേരെ വാളോങ്ങിയത്.മാടമ്പിക്കുഞ്ഞായ ഗണേഷ് കുമാറിനെ ദലിതനായ ബാലന്‍, മിസ്റ്റര്‍ ഗണേഷ് എന്ന്‍ അഭിസംബോധന ചെയ്തത് ജോര്‍ജ്ജിന് സഹിച്ചില്ല.എടാ പൊട്ടാ ഇങ്ങനെയാണോ മന്ത്രിയോട് സംസാരിക്കേണ്ടത് എന്നായിരുന്നു അന്ന്‍ അയാള്‍ ബാലനോടു ചോദിച്ചത്. 

*ഏറെ നാള്‍ വേണ്ടി വന്നില്ല ജോര്‍ജ്ജിന് ഗണേഷിനെ തന്തയ്ക്കു വിളിയ്ക്കുവാന്‍.  
                          
*പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നു ഉത്തരവിട്ട ജഡ്ജിയെ പുലഭ്യം പറഞ്ഞും നിയമ വിരുദ്ധമായി ഇന്ത്യന്‍പ്രസിഡന്‍റിന് കത്തെഴുതിയും ആയിരുന്നു ജോര്‍ജ്ജിന്റെ അടുത്ത വിളയാട്ടം.

*പ്രതിപക്ഷ എം.എല്‍.എമാര്‍ വനിതാ വാച്ച് ആന്‍റ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്തത് അശ്ലീലം കലര്‍ത്തി പൊതു വേദിയില്‍ എഴുന്നള്ളിച്ച് അപമാനിച്ചു.

*സ്വന്തം പാര്‍ട്ടിക്കാരനായ പി.ജെ.ജോസഫ് ഏതോ  സ്ത്രീയ്ക്ക് അശ്ലീല സന്ദേശം മൊബൈല്‍ വഴി അയച്ചു എന്ന്‍ കിംവദന്തി പരത്തി.

*സ.വി.എസ്.അച്യുതാനന്ദനെ പൊട്ടാഎന്ന് വിളിച്ചു.എന്നിട്ട് മാപ്പ് ചോദിച്ചു.

*സുര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ചു സംസാരിച്ചു.

*ഒരു പൊതുയോഗത്തില്‍ വച്ച് പ്രതിപക്ഷ എം.എല്‍.എ മാരെ ഒന്നടങ്കം തെണ്ടികള്‍എന്ന് വിളിച്ച് ആക്ഷേപിച്ചു.നിയമസഭയില്‍ പ്രശ്നമായപ്പോള്‍ മാപ്പ് പറഞ്ഞു.

*മന്ത്രി ഗണേഷ് കുമാറിന്‍റെ അവിഹിത ബന്ധത്തെ കുറിച്ച് പത്രക്കാരോട് വിശദീകരിച്ചു.മന്ത്രി പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ അറിവോടെയാണ് ജോര്‍ജ്ജ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കേള്‍ക്കുന്നു.

*ജോര്‍ജ്ജ് ഗണേഷ്കുമാറിനെ അപവദിക്കുന്നത്തിനിടയില്‍ ഗൌരിയമ്മ ജോര്‍ജ്ജിന്റെ പൂര്‍വ്വകാല പരസ്ത്രീ ബന്ധകഥ വെളിപ്പെടുത്തുന്നു.

*അതിന്റെ പേരില്‍ ഗൌരിയമ്മയെ മാത്രമല്ല ടി.വി.തോമസിനെയും ജോര്‍ജ്ജ് പുലഭ്യം പറയുന്നു.

*ഗൌരിയമ്മ പറഞ്ഞത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടനെയും ജോര്‍ജ്ജ് വെറുതെ വിട്ടില്ല.ചാകാറായിട്ടും പാര കേറ്റാന്‍ നടക്കുകയാ ണെന്നാണു ആക്ഷേപിച്ചത്.ഇത് കേട്ടാല്‍ തോന്നും ജോര്‍ജ്ജ് ചാകില്ലെന്ന്‍.

*സ്വന്തം പാര്‍ട്ടിക്കാരനായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ തന്തയ്ക്കു വിളിച്ചു.കേരളാ കോണ്ഗ്രസ് സ്ഥാപക നേതാവായ കെ.എം.ജോര്‍ജ്ജിന്‍റെ മകനാണു ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്ന്‍ ഓര്‍ക്കുക.

*കോണ്ഗ്രസ് എം.എല്‍.എ ആയ ടി.എന്‍.പ്രതാപനെ ജാതി പറഞ്ഞു അധിക്ഷേപിച്ചു.

*ഡല്‍ഹി മെട്രോ റെയില്‍ പദ്ധതി വിജയകരമായി പുര്‍ത്തിയാക്കിയ ശ്രീ.ഇ.ശ്രീധരനെ അഹങ്കാരി എന്ന്‍ വിളിച്ച് അപഹസിച്ചു.

*നടന്‍ ജഗതിയുടെ രഹസ്യഭാര്യയിലെ മകളെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി ആ കുട്ടി പത്രക്കാരോട് പറഞ്ഞു.പ്രതിപക്ഷ നേതാവിനോട് പരാതിപ്പെടുകയും ചെയ്തു.

ഇങ്ങനെ സദാചാര വിരുദ്ധവും സംസ്കാര വിഹീനവും സാമൂഹിക വിരുദ്ധവുമായ ചൊല്‍ക്കാഴ്ച കളുമായി പി.സി.ജോര്‍ജ്ജ് അരങ്ങു തകര്ത്തിട്ടും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി നേതാവ് കെ.എം.മാണിയും തികഞ്ഞ മൌനത്തിലായിരുന്നു.ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ജോര്‍ജ്ജിനെ മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു കൊണ്ടാണ് മാണി മൌനം വെടിഞ്ഞത്.തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനം ദിവസവും നടത്തിക്കൊണ്ടിരിക്കുന്ന ജോര്‍ജ്ജിനെ ന്യായീകരിക്കുക വഴി ഇവരും അത് തന്നെയാണ് ചെയ്യുന്നത്.സ്വന്തം പാര്‍ട്ടിക്കാരെയും യു.ഡി.എഫിലെ പല ഘടക കക്ഷികളെയും വെറുപ്പിച്ചു കൊണ്ടു ഉമ്മന്‍ ചാണ്ടിയും മാണിയും ജോര്‍ജ്ജിനെ സംരക്ഷിക്കുന്നത് അവര്‍ രണ്ടു പേരും അയാളെ ഭയപ്പെടുന്നതുകൊണ്ടാണ്.അതായത് ഇവരെക്കുറിച്ച് ഗണേഷ് കുമാറിനെപ്പറ്റി വെളിപ്പെടുത്ത്തിയതിനേക്കാള്‍ ഗുരുതരമായ പല രഹസ്യങ്ങളും ജോര്‍ജ്ജിനറിയാം എന്ന്‍ സാരം.

മാനം കാക്കാന്‍ വേണ്ടി ഇത്തരം ഗുണ്ടാകളെ പിണക്കാതെ നോക്കേണ്ടത് കപട സദാചാരക്കാരുടെ ആവശ്യമാണ്‌.പക്ഷെ അതിനു വേണ്ടി കാബിനറ്റ്‌ റാങ്കും കാറും വീടും സര്‍ക്കാര്‍ ചെലവില്‍ തരപ്പെടുത്തി കൊടുക്കുന്നത് ശരിയല്ല.സ്വന്തം പോക്കറ്റില്‍ നിന്ന് വേണം എടുത്തു കൊടുക്കേണ്ടത്.കേരളത്തിന്‍റെ ഖജനാവ് രണ്ടുപേരുടെയും കുടുംബസ്വത്തൊന്നുമല്ലല്ലോ.





Fans on the page

Thursday, March 7, 2013

ഓ.വി.വിജയന്‍റെ പ്രതിമ


കോട്ടയ്ക്കല്‍ രാജാസ്  സ്കൂളില്‍ സ്ഥാപിച്ചിരുന്ന ഓ.വി.വിജയന്‍റെ പ്രതിമ ഏതോ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.വിജയന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ മുസ്ലീംലീഗ് രംഗത്ത് വന്നിരുന്നു.വിജയന്‍ എന്ന് കേട്ടപ്പോള്‍ പിണറായി വിജയന്‍ ആയിരിക്കും എന്ന് കരുതിയാണ് പ്രതിമ വയ്ക്കുന്നതിനെ  ലീഗ്  എതിര്‍ക്കുന്നത് എന്ന്‍ ഏതോ ചാനല്‍ പണ്ഡിതന്‍ തമാശ പറയുകയുണ്ടായി.കുഞ്ഞാപ്പയുടെ ഐസ്ക്രീം കേസ് ഒതുക്കാന്‍ സഹായിച്ച പിണറായിയെ അത്ര നിഷ്ക്കരുണം ലീഗ് മറന്നുകളയുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.തന്നെയുമല്ല യു.എ.ബീരാന്റെ
അത്ര പ്രാധാന്യം ഓ.വി.വിജയനില്ലെന്ന ലീഗ് ബുദ്ധിജീവികളുടെ നിരീക്ഷണവും ആള് മാറിയല്ല തട്ടിക്കളഞ്ഞതെന്നതിനു തെളിവാണ്.

താലിബാനിസമാണ് പ്രതിമ തകര്ത്തതിലൂടെ തെളിയുന്നതെന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ
അഭിപ്രായം വാസ്തവമാകാനാണ് സാദ്ധ്യത കൂടുതല്‍...... .....പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമിക മാണെന്ന് പ്രചരിപ്പിക്കുന്നത് ഇസ്ലാമിന്‍റെ വക്താക്കള്‍ തന്നെയാണ്.മുമ്പ് മലയാളത്തിലെ നിത്യ ഹരിത നായകന്‍ പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയും ചില മതഭ്രാന്തന്മാര്‍ രംഗത്തു വന്നിട്ടുണ്ട്.ആരുടെയെങ്കിലും പ്രതിമ പ്രതിഷ്ഠിച്ചാല്‍ തകര്‍ന്നു പോകുന്ന മതമാണോ ഇസ്ലാം?കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ഭരിക്കുന്ന മുസ്ലീം ലീഗിനോ കേരളം ഭരിക്കുന്ന ലീഗ് മന്ത്രിമാര്‍ക്കോ ഓ.വി.വിജയന്‍റെ മഹത്വം അറിയാന്‍ വഴിയില്ല.മന്ത്രിമാരില്‍ ചിലര്‍ ധാരാളം കേട്ടിട്ടുള്ളത് സ്ത്രീ നാമങ്ങളാണ്.അവരെ പീഡിപ്പിക്കുമ്പോള്‍ യാതൊരു ഇസ്ലാമിക ബോധവും മന്ത്രിമാരെ ഭരിക്കാറില്ല.  അന്യമതസ്തയായാലും പ്രശ്നമില്ല.നിലവിളക്ക് കൊളുത്തിയാല്‍ തകര്‍ന്നു പോകുന്ന മതവിശ്വാസം നിലവിളക്ക് കത്തിച്ചു തൊഴുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചു രസിക്കുമ്പോള്‍ തകരുന്നില്ല!

പ്രതിമ സ്ഥാപിക്കുന്നത് മതവിരുദ്ധമാണന്നു പ്രചരിപ്പിക്കുന്നവര്‍ പ്രവാചകന്‍റെ മുടി വച്ചാരാധിക്കാന്‍
കോടികള്‍ മുടക്കി പള്ളി പണിയുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.സ്വന്തം മതക്കാരനാകുമ്പോള്‍ എന്ത് മതവിരുദ്ധതയും സ്വീകാര്യമാകുന്ന മഹാമനസ്കത മറ്റ്ഉള്ളവരില്‍ അവജ്ഞയാണ് സൃഷ്ടിക്കുക എന്ന്‍ ഈ വ്യാജ മതാരാധകര്‍ അറിയുന്നില്ല.ഒരു കഥാപാത്രത്തിനു മുഹമ്മദ്‌ എന്ന് പേരിട്ടു കഥഎഴുതിയാല്‍ കൈ വെട്ടാന്‍ മടിക്കാത്തവര്‍ വിജയന്‍ എന്ത് തെറ്റു ചെയ്തിട്ടാണ് അദ്ദേഹത്തിന്റെ പ്രതിമ നശിപ്പിച്ചതെന്ന്‍ വ്യക്തമാക്കണം.വിദ്യാഭ്യാസം നേടിയിട്ടും സാംസ്കാരിക ഫാസിസം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഭരണം കൈയ്യിലുള്ളതിന്റെ ഹുങ്കാണ്.

ഒ.വി.വിജയന്‍ ആരെന്നറിയാത്ത എമ്പോക്കികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണകൂട ഗുണ്ടാകള്‍ , എഴുത്തും വായനയും അറിയാവുന്ന ആരെയെങ്കിലും ഭരണം ഏല്‍പ്പിക്കുകയാണ് നല്ലത്.മതാന്ധതയ്ക്ക് ചൂട്ടു പിടിക്കുന്ന സംസ്കാര ശൂന്യമായ നടപടി സര്‍ക്കാര്‍ ചെലവില്‍ ഏറെനാള്‍ നടത്തിക്കളയാമെന്ന്‍ ആരും വ്യാമോഹിക്കണ്ട.




Fans on the page

Saturday, March 2, 2013

മാപ്പ് പറയണം




"സെല്ല്ലുലോയ്ഡ്" സിനിമയിൽ തന്റെ പിതാവും മുൻ മുഖ്യമന്ത്രിയും ആയ ശ്രീ.കെ.കരുണാകരനെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് കെ.മുരളീധരനും അനുയായികളും കുറേ ദിവസങ്ങളായി തെരുവിലും ചാനലുകളിലും കലാപം നടത്തുകയായിരുന്നു.ആങ്ങള
യ്ക്കൊപ്പമോ അതിൽ കൂടുതലോ ആയിരുന്നു പെങ്ങൾ പത്മജാ വേണുഗോപാലിന്റെ ശൗര്യം.ആ സിനിമയ്ക്ക് അവാർഡ് ലഭിച്ച നാൾ തുടങ്ങി ഇത്തരം വിവാദങ്ങൾ.അപ്പോഴേക്കും കെ.പി.സി.സി.പ്രസിഡന്റും സാംസ്കാരിക വകുപ്പു മന്ത്രിയും എല്ലാം വിവാദങ്ങൾ ഏറ്റു പിടിച്ചു.വിശ്വരൂപത്തിന്റെ കാര്യത്തിൽ കമലാഹാസൻ ചെയ്തതുപോലെ ആ രംഗങ്ങളും സംഭാഷണങ്ങളും തിരുത്തണമെന്നു വരെ പറഞ്ഞുകളഞ്ഞു സാംസ്കാരിക മന്ത്രി.കെ.പി.സി.സി.പ്രസിഡന്റും മന്ത്രിയും കരുണാകര മക്കളും ഇങ്ങനെ പ്രതിഷേധിക്കുമ്പോൾ കുഞ്ഞാടുകൾ വെറുതെയിരിക്കുന്നതു ശരിയാണോ?അവർ കൂട്ടത്തോടെ തെരുവിലിറങ്ങി കമലിന്റെ കോലം കത്തിക്കൽ തുടങ്ങി.

അപ്പോഴെല്ലാം “സിനിമാ കണ്ടിട്ട് അഭിപ്രായം പറയുക” എന്ന് സിനിമായെ കുറിച്ചും സിനിമാചരിത്രത്തെ കുറിച്ചും അറിയാവുന്നവർ മക്കളെയും കോൺഗ്രസ് ഫിലിം പണ്ഡിതന്മാരെയും ഉപദേശിച്ചു.ചേലങ്ങാടു ഗോപാലകൃഷ്ണൻ ജെ.സി.ഡാനിയേലിനെ കുറിച്ച് എഴുതിയ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനപ്പുറം ഒന്നും താൻ സിനിമയിൽ ചിത്രീകരിച്ചിട്ടില്ലെന്ന് കമൽ ആണയിട്ടിട്ടും മുരളിയും പെങ്ങളും മറ്റു കോൺഗ്രസ്സുകാരും മയപ്പെടാൻ തയ്യാറല്ലായിരുന്നു.എന്നാൽ ഇപ്പോൾ സിനിമാ കണ്ട ശേഷം ‘അദ്ദ്യെ’ത്തെപ്പറ്റി മോശമായി ഒന്നും ഇല്ലെന്നും അതുകൊണ്ട് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കുകയാണെന്നും ആയി മുരളി.അങ്ങനെ ആങ്ങളയ്ക്കും പെങ്ങൾക്കും തോന്നുമ്പോൾ വിവാദമുണ്ടാക്കാനും അവസാനിപ്പിക്കാനും കേരളമെന്താ ഇവരുടെ രണ്ടു പേരുടെയും കുടുംബ സദസോ?ആർജ്ജവവും  സാമാന്യ മര്യാദയുമുണ്ടെങ്കിൽ സംവിധായകൻ കമലിനോടും കേരളീയരോടും മാപ്പു പറയണം കെ.മുരളീധരനും പദ്മജയും.അവർ മാത്രം പറഞ്ഞാൽ പോരാ മാപ്പപേക്ഷിപ്പു വീരൻ സാംസ്കാരിക മന്ത്രിയും കേരളീയരോടു ക്ഷമ പറയണം.

ഒരുപക്ഷേ കരുണാകരന്റെ മക്കളേക്കാൾ മലയാളികളോട് അപരാധം ചെയ്തത് സാംസ്കാരിക മന്ത്രിയാണു.യാതൊരടിസ്ഥാനവുമില്ലാതെ ഒരു സിനിമയെ പറ്റി അപഖ്യാതി പ്രചരിപ്പിക്കുകയും അതിന്റെ സംവിധായകന്റെ തൊഴിലു തന്നെ നശിപ്പിക്കുമാറു അപവദിക്കുകയും ചെയ്ത മന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണു നടത്തിയിട്ടുള്ളത്.പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കാമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണു മന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചതെന്ന കാര്യം മന്ത്രി വിസ്മരിച്ചു.

ഇങ്ങനൊക്കെയാണെങ്കിലും കരുണാകരനും മലയാറ്റൂർ രാമകൃഷ്ണനുംചേർന്നു ജെ.സി.ഡാനിയലിനെ തമസ്ക്കരിക്കാനും മലയാള സിനിമയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനും ബോധപൂർ വ്വം ശ്രമിച്ചു എന്ന സത്യം ഈ വിവാദത്തോടെ പുറത്തു ചാടി എന്നുള്ളത് ചെറിയകാര്യമല്ല.അടൂർ ഗോപാലാകൃഷ്ണനെപ്പോലെയുള്ള ചലച്ചിത്ര പ്രതിഭകൾ പോലും ആ വസ്തുത പറയാൻ നിർബ്ബന്ധിതരായി.



Fans on the page