Total Pageviews

Thursday, November 26, 2009

വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് !

''കള്ള് ചെത്തരുത് ,കുടിക്കരുത് ,വില്‍ക്കരുത് ''എന്ന്‍ ശ്രീനാരായണഗുരു പറഞ്ഞത് ,ചെത്തുകാരുടെ
ജീവിത ദുരിതങ്ങള്‍ കണ്ടിട്ടാണ് .സ്വര്‍ണ്ണം വാങ്ങാന്‍ സാധുക്കള്‍ അനുഭവിക്കുന്ന പ്രയാസവും ധനികരുടെ ധിക്കാരവും സ്വര്‍ണ്ണ കച്ചവടക്കാരുടെ നെഗളിപ്പും കുടില തന്ത്രങ്ങളും കാണുമ്പോള്‍ 'സ്വര്‍ണ്ണം വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് 'എന്ന്‍ പറയാന്‍ തോന്നുന്നു.

ഈ മഞ്ഞ ലോഹത്തിനോ ടോടുങ്ങാത്ത കമ്പം മലയാളികളെപ്പോലെ മറ്റാര്‍ക്കുമില്ല. ലോക കംപോളത്തില്‍ വില കുതിച്ചുയരുമ്പോള്‍ ഏതാനും മലയാളികള്‍ വാങ്ങാതിരുന്നാല്‍ സ്വര്‍ണ്ണ വില കുറയുമോ എന്ന് ചോദിച്ചേക്കാം.എള്ള്‌ കൊറിച്ചാല്‍ എള്ളോളം എന്നുണ്ടല്ലോ.അത്രയേ
കരുതുന്നുള്ളൂ.ഡിമാന്റ് കുറയുമ്പോള്‍ വിലയും കുറയും എന്നത് വിപണിയിലെ കേവല രീതിയാണ്.

Fans on the page

Tuesday, November 17, 2009

തെരഞ്ഞെടുപ്പില്‍ തോറ്റതിന് സച്ചിനോടോ?


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാഷ്ട്രീയം പറയേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് ശിവസേനാ നേതാവ്
ബാല്‍ താക്കറെ രംഗത്തെത്തിയിരിക്കുന്നു.സ്വന്തം മകനെയും അനന്തിരവനെയും നേരേയാക്കാന്‍
കഴിയാത്തതുകൊണ്ടായിരിക്കും മര്യാദക്കരനും ശാന്തനുമായ സച്ചിനെ ശകാരിച്ച് വീര്യം കാട്ടി ക്കളയാം എന്ന് നേതാവിനു തോന്നിയത്.നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും അനന്തിരവന്റെ നെഗളിപ്പും ഒക്കെ കൂടി വയസ്സു കാലത്ത് താക്കറെയുടെ ഉറക്കം കെടുത്തുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളു.ഉറക്ക
മില്ലായ്മ
കൊണ്ടാകാം, സമനില തെറ്റിയവനെപ്പോലെ പിച്ചും പേയും പുലമ്പുന്നത്.

മുംബേ എല്ലാവരുടെയുമാണെന്നും മറാത്തക്കാരനായതില്‍ അഭിമാനിക്കുന്നെങ്കിലും ഇന്ത്യക്കാരനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും സച്ചിന്‍ പറഞ്ഞതാണ് താക്കറെയെ പ്രകോ പിപ്പിച്ചത
ത്രേ
.ആത്മാഭിമാനവും രാജ്യസ്നേഹവും ഉള്ള ഏതു ഭാരതീയനും പറയുന്നതേ സച്ചിനും പറഞ്ഞുള്ളു.താനും കൊച്ചു താക്കറെമാരും കരുതുകയും അവകാശപ്പെടുകയും ചെയ്യും പോലെ മുംബയും മഹാരാഷ്ട്രയും
തങ്ങളുടെ
കുടുംബ സ്വത്താണെന്ന് സച്ചിനും പുലമ്പണമായിരുന്നോ?

സങ്കുചിതമായ പ്രാദേശിക,മത ചിന്തകളുമായി മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും രാഷ്ട്രീയാന്ത രീക്ഷ
ത്തെ
മലീമസമാക്കിയ ഇത്തരം വിഘടന വാദികള്‍ക്ക് സച്ചിന്റെ വലിപ്പവും മഹത്വവും മനസ്സിലാകില്ല.
അമിതാ
ബച്ചനെയും ലതാമങ്കേഷ്കറെയും പോലുള്ള കലാപ്രതിഭകളും ലോകമെമ്പാടുമുള്ള കായിക ചക്രവര്‍ത്തിമാരും രാഷ്ട്രത്തലവന്മാരും വാഴ്ത്തുന്ന,സമാനതകളില്ലാത്ത കളിക്കാരനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളിക്കളത്തിലോ വെളിയിലോ വച്ച് മാന്യമല്ലാത്ത വാക്കോ പ്രവൃത്തിയോ അദ്ദേഹ
ത്തില്‍
നിന്നുണ്ടായിട്ടില്ല.വിയര്‍പ്പൊഴുക്കി അദ്ദേഹം നേടിയ വിജയങ്ങളെല്ലാം തന്റെ മാതൃരാജ്യത്തിനു വേണ്ടിയായിരുന്നു.അതുകൊണ്ടാണ് തങ്ങളുടെ അഭിമാനമാണ് സച്ചിന്‍ എന്നു ഇന്ത്യന്‍ ജനത വിശ്വസി
ക്കുന്നത്
.ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കുന്നെന്നു പറഞ്ഞതിന്റെ പേരില്‍ മറാത്തക്കാരുടെ മന
സ്സില്‍
നിന്ന് സച്ചിന്‍ റണ്ണൗട്ട് ആകും പോലും!പ്രാദേശിക,രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത,സ്വബോ
ധമുള്ള
ഒരു ഭാരതീയന്റെ മനസ്സില്‍ നിന്നും അദ്ദേഹത്തെ റണ്ണൗട്ടാക്കാന്‍ ബാല്‍ താക്കറേയ്ക്കോ അദ്ദേ
ഹത്തേക്കാള്‍
മാനസിക വൈകല്യം ബാധിച്ച കൊച്ചു താക്കറന്മാര്‍ക്കോ കഴിയില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പക്വമതിയായ യുവാവ് ഈ രാജ്യത്തിന് ക്രിക്കറ്റ് ഭൂപടത്തില്‍ ഉണ്ടാക്കിത്ത
ന്ന
വലിയ സ്ഥാനങ്ങള്‍ ഏത് കുട്ടിയ്ക്കും അറിയാം.കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന,'സെഞ്ചുറി'
യ്ക്കടുത്തെത്തിയെന്നു
തോന്നുന്ന പ്രായമുള്ള ഈ "മഹാന്‍" തന്റെ നീണ്ട ഇന്നിംഗ്സിനിടയില്‍ ആര്‍ഷ ഭാരതത്തിന് അഭിമാനിക്കാവുന്ന എന്തു നേട്ടമാണാവോ കാഴ്ച വച്ചിട്ടുള്ളത്?നാടും വീടും വെടിഞ്ഞ് ഉപജീവനത്തിനു മാര്‍ഗ്ഗമന്വേഷിച്ച് മുംബയില്‍ എത്തിയ സാധുക്കളായ മറ്റു സംസ്ഥാനക്കാരുടെ മേല്‍ കായിക ബലം പ്രയോഗിച്ച് തിണ്ണമിടുക്കു കാട്ടിയതല്ലാതെ,നല്ലതെന്തുണ്ട് ഓര്‍ത്തു വയ്ക്കാന്‍ ഈ ദീര്‍ഘ ജീവിതത്തില്‍?

മീശ മുളയ്ക്കാത്ത ഏതാനും പാക്കിസ്ഥാനി ചെക്കന്മാര്‍ മുംബെ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറ
പ്പിച്ചപ്പോള്‍
എവിടെപ്പോയിരുന്നു മറാത്ത വീര്യം പതച്ചു നില്‍ക്കുന്ന ഈ സിംഹരാജന്‍?വെറുപ്പിന്റെയും
പകയുടെയും ബാലപാഠങ്ങളോതി രാഷ്ട്രീയത്തിലിറക്കിയ മകനും മരുമകനും (അനന്തിരവന്‍)
അപ്പോള്‍
എവിടെ ആയിരുന്നു?സുരക്ഷിതത്വം വീണ്ടെടുത്തപ്പോള്‍ പിന്നെയും പൗരുഷം ഉണര്‍ന്നത് പാവപ്പെട്ട മറ്റു ഭാരതീയ സഹോദരങ്ങള്‍ക്കു നേരേ കത്തിയും ബോംബും എറിയാനായിരുന്നില്ലേ?

സകല തിരുമാലിത്തരങ്ങളും കാണിച്ചിട്ടും തെരഞ്ഞെടുപ്പു ക്രീസില്‍ നിന്ന് രണ്ടക്കമുള്ള റണ്‍സു
പോലും എടുക്കാന്‍ സമ്മതിക്കാതെ, അനന്തിരവന്റെ സഹായത്തോടെ ജനം എറിഞ്ഞു പുറത്താ
ക്കിയതിന്റെ രോഷവും ക്ഷീണവും സച്ചിനെ ഭര്‍ത്സിച്ചു തീര്‍ക്കാമെന്ന് ശ്രീമാന്‍ താക്കറെ വിചാരിക്ക
രുത്.അനന്തിരവന്റെ കൈയില്‍ നിന്നും കിട്ടിയതിനേക്കാള്‍ വലിയ പ്രഹരം നാട്ടുകാര്‍ തന്നെന്നിരിക്കും.
മറാത്തയ്ക്കപ്പുറമുള്ള
ഇന്ത്യാക്കാരെ ശത്രുക്കളായി കാണുന്ന ബാല്‍ തക്കറെയും കൊച്ചു താക്കറേമാരും,
ഇന്ത്യക്കു
വേണ്ടി കളിക്കുന്ന സച്ചിനെ രാജ്യസ്നേഹം പഠിപ്പിക്കണ്ടാ.
Fans on the page

Wednesday, November 11, 2009

ഡോ. സി.ആര്‍.സോമന്‍



സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യനായിരുന്ന ഒരു ഡോക്റ്റര്‍ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു.
രോഗികളുടെ പക്ഷത്തു നിന്ന് വാദിക്കുവാനും ചികിത്സാരംഗത്തെ ആര്‍ത്തിപ്പരിഷകള്‍ക്കെതിരെ ശബ്ദിക്കുവാനും ശക്തിയും മനസ്സുമുണ്ടായിരുന്ന യഥാര്‍ത്ഥ ഡോക്റ്ററെയാണ് സി.ആര്‍.സോമന്റെ
മരണത്തോടെ നഷ്ടമായത്.പ്രാക്റ്റീസ് ചെയ്യുന്ന ഡോക്റ്ററായിരുന്നില്ല അദ്ദേഹം.പക്ഷേ അദ്ദേഹം ഏതു വലിയ ഭിഷഗ്വരനേക്കാളും രോഗികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു.വന്‍ വ്യവസായമായി മാറിക്കഴിഞ്ഞ ആതുര ശുശ്രൂഷാ രംഗത്തെ നെറികേടുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഡോക്റ്റര്‍മാര്‍ സാധാരണ ധൈര്യപ്പെടാറില്ല.അതു ചൂണ്ടിക്കാണിച്ചെന്നു മാത്രമല്ല അതിനെതിരെ ജനങ്ങളെ അണി നിരത്താനും അദ്ദേഹത്തിനു കഴിഞ്ഞു.സ്വന്തം വര്‍ഗ്ഗക്കാരുടെ വെറുപ്പും എതിര്‍പ്പും അദ്ദേഹം കൂട്ടാക്കിയില്ല.തന്റെ സേവനം ഡോക്റ്റര്‍മാര്‍ക്കല്ല;രോഗികള്‍ക്കാണ് ആവശ്യമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന അദ്ദേഹം സ്വന്തം ആരോഗ്യത്തില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്.ഒരു പക്ഷേ അന്യരുടെ വേദനയ്ക്കു പരിഹാരം കാണാന്‍ വേണ്ടിയുള്ള പാച്ചിലിനിടയില്‍ സ്വന്തം ആരോഗ്യ പ്രശ്നങ്ങള്‍ വിസ്മരിച്ചതുമാകാം.

ഇത്രയധികം സാമൂഹിക ബോധമുള്ള ഡോക്റ്റര്‍മാരെ കണ്ടുകിട്ടുക പ്രയാസമാണ്.ഏതു വിഷയത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായവും അതു പ്രകടിപ്പിക്കാനുള്ള സാമര്‍ത്ഥ്യവും ഡോ. സി. ആര്‍.സോമനുണ്ടായിരുന്നു.മരുന്നും രോഗികളും പോഷകാഹാര വിജ്ഞാനവും മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ വിഷയചക്രവാളത്തിന്റെ അതിരുകള്‍.മനുഷ്യ നന്മയ്ക്കുതകുന്നതെന്തും അദ്ദേഹത്തിന് പഥ്യമായിരുന്നു.സ്വയം ഹോമിക്കാനൊരുങ്ങിയ നിരവധി നിരാശരെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ സാന്ത്വന വചസ്സുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ"ഈ മനുഷ്യ സ്നേഹിയുടെ സ്മരണ കാലത്തെ അതിജീവിച്ച് വരും തലമുറകള്‍ക്ക് ശക്തി പകരുമെന്ന് സമാശ്വസിക്കാം.
Fans on the page

Sunday, November 1, 2009

"പൊളിട്രിക്സി"ന്റെ ഭാഷാ വിജ്ഞാനം



ഇന്ത്യാവിഷന്റെ ഒരു ജനപ്രിയ പരിപാടിയാണ് "പൊളിട്രിക്സ്".രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന്
പേരില്‍ നിന്നു തോന്നുമെങ്കിലും ഒരു മേഖലയേയും പൊളിട്രിക്സ് വെറുതേ വിടാറില്ല.അടുത്ത കാലത്ത് "മാദ്ധ്യമ സ്വാതന്ത്ര്യ"ത്തെ കുറിച്ചു തിരുവനന്തപുരത്ത് ഒരു സംഘടന നടത്തിയ സെമിനാറിന്റെ നേരെ പൊളിട്രിക്സ് ക്യാമറാ തിരിച്ചപ്പോള്‍ എന്തെങ്കിലും കനപ്പെട്ട പരിഹാസത്തിനുള്ള വക കാണുമെന്നാണു കരുതിയത്.

മന്ത്രിമാരും മറ്റും നിറഞ്ഞ വേദിയില്‍ നിന്ന്, ഒരാള്‍ പിറകില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബാനറില്‍
എന്തോ ചെയ്യുന്നു.ക്യാമറ അടുത്തു വരുമ്പോള്‍ മനസ്സിലാകുന്നു "സ്വാതന്ത്യ"ത്തെ "സ്വാതന്ത്ര്യ"മാക്കുന്ന
തിരക്കിലാണ് അദ്ദേഹമെന്ന്‍.ഇത്രയധികം വി.ഐ.പി കളും വി.വി.ഐ.പികളും അടങ്ങുന്ന വമ്പരെ ക്ഷണിച്ചവര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നു.(വി.ഐ.പികളില്ലെങ്കില്‍ എന്തുമാകാം എന്ന് അര്‍ത്ഥമില്ല).സെമിനാറിനെ ചടങ്ങാക്കിയ സംഘാടകര്‍ ശരിക്കും പരിഹാസവും വിമര്‍ശനവും അര്‍ഹിക്കുന്നുണ്ടെന്നു പറയാതെ തരമില്ല.

അങ്ങനെ "പൊളിട്രിക്സി"നെ അഭിനന്ദിച്ചിരിക്കുമ്പോള്‍ കാണാം ക്യാമറ മറ്റൊരു വൃത്തത്തിലേക്ക് കൂടെക്കൂടെ തിരിയുന്നു.അവിടത്തെ പ്രമാദം എന്താണെന്നു നോക്കിയിട്ട് മനസ്സിലാകുന്നില്ല.വീണ്ടും വീണ്ടും ക്യാമറ ഫോക്കസ് ചെയ്യുന്നിടത്തേക്കു ശ്രദ്ധിച്ചു.പൊളിട്രിക്സ് കണ്ടുപിടിച്ച തെറ്റു കണ്ട് ഞെട്ടിപ്പോയി."മാദ്ധ്യമ" മദ്ധ്യത്തിലുള്ള "ദ്ധ". "മാധ്യമം" പത്രം ചെയ്ത വിനയോര്‍ക്കണേ!
മാധ്യമം പത്രത്തിന്റെ പേരു പോലെയാണ് medium എന്നര്‍ത്ഥമുള്ള വാക്കും എഴുതേണ്ടതെന്നാകും അതു മാത്രം കണ്ടു ശീലമുള്ള പൊളിട്രിക്സുകാരന്‍ ധരിച്ചിരിക്കുന്നത്.

ടൈപ് റൈറ്ററിലെ ഉപയോഗത്തിനും എളുപ്പത്തിനും വേണ്ടി ഒരുകാലത്ത് മലയാള ലിപികളുടെ
കൈയും കാലും മുറിക്കുകയും കെട്ടിത്തൂക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.അച്ചടിയുടെ എളുപ്പത്തിനു വേണ്ടി ചില പത്രക്കാര്‍ വാക്കുകള്‍ക്ക് അംഗഭംഗം വരുത്തുകയുമുണ്ടായി.'ദ'യും'ധ'യും ചേര്‍ത്തെഴുതേണ്ട വാക്കുകളില്‍ 'ധ'മാത്രം പ്രയോഗിച്ചു.'ത'യും 'ഥ'യും കൂടി എഴുതേണ്ടിടത്ത് 'ഥ'മാത്രമെഴുതി.അങ്ങനെ
'അദ്ധ്യാപകനും' 'മാദ്ധ്യമവും' യഥാക്രമം 'അധ്യാപകനും' 'മാധ്യമവും' ആയി. 'അര്‍ത്ഥം' 'അര്‍ഥ'വുമായി.

മലയാളത്തിലെ ഏതക്ഷരവും പഴയ മട്ടില്‍ എഴുതാന്‍ കമ്പ്യൂട്ടറില്‍ ഇന്ന് സംവിധാനമുണ്ട്.ആ സൗകര്യമുള്ളതിനാല്‍ തനതു മട്ടില്‍ തന്നെ പലരും അച്ചടിക്കാന്‍ തുടങ്ങി.എഴുത്തിനും ഉച്ചാരണത്തിനും ഭേദമില്ലാത്ത പഴയ അവസ്ഥയിലെത്തി.എന്നിട്ടും എളുപ്പം നോക്കിയും അറിവില്ലായ്മ കൊണ്ടും ഇടക്കാലത്തെ പോലെ അക്ഷരം കുറച്ച് വാക്കുകള്‍ എഴുതുന്ന രീതി ചിലര്‍ അവലംബിക്കാറുണ്ട്.
വ്യാകരണ ദൃഷ്ട്യാ തെറ്റാണെങ്കിലും പ്രയോഗം കൊണ്ട് സാധുത ഉണ്ടെന്നാണ് അവര്‍ വാദിക്കുന്നത്.
അവരുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ തങ്ങളെഴുതുന്ന വികലാംഗ വാക്കുകളാണ് ശരി എന്ന് ശഠിച്ചാല്‍ സമ്മതിക്കാന്‍ നിര്‍ വ്വാഹമില്ല.

ചില ചാനല്‍അവതാരകര്‍ ഭാഷയെ ബാഷയും ഗര്‍ഭത്തെ ഗര്‍ബ്ബവും മൃതശരീരത്തെ ഭൗതികശരീരവും മറ്റുമാക്കി പീഡിപ്പിക്കുന്നതിന്റെ പിറകെ ഇത്തരം "പാണ്ഡിത്യ" പ്രകടനവും കൂടിയാകുമ്പോള്‍ സഹിക്കില്ല;മലയാളവും മാലോകരും.
Fans on the page