Total Pageviews

Friday, March 25, 2016

മണിയനീച്ച സംസ്കാരം

ദുര്‍ഗ്ഗന്ധമുള്ള മാലിന്യങ്ങളോടും വിസര്‍ജ്ജ്യങ്ങളോടും വല്ലാത്ത ഇഷ്ടമാണു മണിയനീചയ്ക്ക്‌.അതുപോലെയാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും.എല്ലാത്തരം അഴിമതി മാലിന്യങ്ങളോടും വല്ലാത്ത പ്രതിപത്തിയാണു ഈ സര്‍ക്കാരിനും;വിശേഷിച്ച്‌ സാമൂഹിക വിരുദ്ധമായതും ദുര്‍ഗ്ഗന്ധപൂര്‍ണ്ണമായതുമായവയോട്‌.ബാര്‍ കോഴ,ഭൂമി തട്ടിപ്പ്‌, വിഴിഞ്ഞം കമ്മീഷന്‍ തുടങ്ങിയ അഴിമതികളുടെ പങ്ക്‌ പറ്റിയിട്ടുണ്ടാകാമെങ്കിലും വ്യഭിചാരം, സ്ത്രീപീഡനം തുടങ്ങിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയാണ്‌ ഉന്നയിക്കപ്പെ ട്ടിരുന്നത്‌.എന്നാല്‍ അടുത്തകാലത്തു സ്വന്തം പാര്‍ട്ടിക്കാര്‍ പോലും എതിര്‍ത്തതിനാല്‍ നാണം കെട്ട്‌ റദ്ദാക്കിയ ചില ഉത്തരവുകളില്‍ നിന്നും മനസ്സിലാകുന്നത്‌ മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ എല്ലാ നാറിയ ഇടപാടുകളും നടന്നിട്ടുള്ളതെന്നാണു്‌.അ തായത്‌ ഈ മന്ത്രിസഭയുടെ മണിയനീച്ച സംസ്കാരം അതിന്‍റെ സഹജ സ്വഭാവമാണെന്നും അതില്‍ നിന്നും ആരും മുക്തരല്ലെന്നും വ്യക്തമാകുന്നു. സരിത നായരില്‍ തുടങ്ങി സന്തോഷ്‌ മാധവനില്‍ എത്തിനില്‍ക്കുന്ന (അവസാനിക്കുന്ന തല്ല)സാമൂഹികവിരുദ്ധപ്രീണന നയം അതാണു കാണിക്കുന്നത്‌.പല നേതാക്കള്‍ക്കു മുമ്പിലും തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നു സ്വയം വെളിപ്പെടുത്തിയ സോളാര്‍ നായികയുടെ വാക്കുകള്‍ അവിശ്വസി ക്കേണ്ട യാതൊരു കാര്യവും ഇല്ല.32 കേസ്സിലെ പ്രതിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നു പറയുന്ന മുഖ്യ മന്ത്രി,തണ്റ്റെ വിശ്വസ്തര്‍ എന്തിനാണ്‌ ആ പ്രതിയുമായി അഞ്ഞൂറും അറുനൂറും പ്രാവശ്യം ഫോണില്‍ ബന്ധപ്പെ ട്ടതെന്ന്‌ വിശദീകരിക്കുന്നില്ല.പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനു ജയില്‍ ശിക്ഷ അനുഭ വിക്കുന്ന സന്തോഷ്‌ മാധവന്‍ എന്ന കള്ളസ്വാമിക്കു സര്‍ക്കാര്‍ ഭൂമി നിയമ വിരുദ്ധമായി പതിച്ചു കൊടുത്തതോടെ മുഖ്യനും കൂട്ടാളികളും സാമൂഹിക വിരുദ്ധര്‍ക്കും സദാ ചാര ശൂന്യര്‍ക്കും വേണ്ടി എന്തും ചെയ്യും എന്ന്‌ തെളിയുന്നു . ചെറുപ്പക്കാര്‍ക്കു വേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്ന്‌ വി.എം സുധീരന്‍ പറഞ്ഞപ്പോള്‍, പ്രായമായെന്നു സ്വയം തോന്നുന്നവര്‍ക്കു ഒഴിഞ്ഞു പോകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍, താനിപ്പോഴും ചെറുപ്പമാണെന്ന ധ്വനിയുണ്ട്‌.67 കാരനായ സുധീരനേക്കാള്‍ 73കാരനായ താന്‍ ചെറുപ്പമാണെന്ന ഉമ്മന്‍ ചാണ്ടിയുടെ വെപ്രാള പ്പെട്ടുള്ള അവകാശവാദം ദുരുദ്ദേശ്യപരമാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസു കേന്ദ്രീകരിച്ചു മാത്രമല്ല ആഭ്യന്തര മന്ത്രിയുടെ ഓഫീസു താവളമാക്കിയും പെണ്‍ വിളയാട്ടം നടന്നിട്ടുണ്ട്‌.അതു സംബന്ധിച്ച അന്വേഷണം ഒതുക്കി ത്തീര്‍ക്കാന്‍ ആഭ്യന്തരന്‍ ശ്രമിക്കുകയാണെന്ന്‌ ജനത്തിനറി യാം.അ മൃതാനന്ദമയിയുടെ ഗുണ്ടാ സംഘം സത്നാം സിംഗ്‌ എന്ന ചെറുപ്പ ക്കാര നെ അവരുടെ കണ്‍മുമ്പില്‍ ഇട്ടു വകവരുത്തിയപ്പോള്‍ കൊല്ലപ്പെട്ട വനെതിരെയാണ്‌ ഈ സര്‍ക്കാരിന്‍റെ അന്നത്തെ ആഭ്യന്തരമന്ത്രി നിലകൊണ്ടത്‌.അഴിമതിയിലും ജനവിരുദ്ധ,സാമൂഹിക വിരുദ്ധ,സദാചാ രവിരുദ്ധ,നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാന കാലത്തും തുടരുന്ന ഈ സര്‍ക്കാരും മന്ത്രിസഭയും ജനാധിപത്യത്തിനു തന്നെ അപമാനമാണ്‌.








Fans on the page