Total Pageviews

Friday, September 15, 2017

അച്ഛനെ "പൊട്ടാ" എന്ന് വിളിക്കുന്നവര്‍


ഫാദർ ഉഴുന്നാലിലിന്റെ മോചനത്തിൽ വത്തിക്കാന് യാതൊരു പങ്കുമില്ല എന്ന് പുതിയ ബിജെപി മന്ത്രി അൽഫോൻസ് കണ്ണന്താനം.കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പൊട്ടന്മാരല്ലാതെ ആരെങ്കിലും പറയുമോ എന്നും പുത്തൻമന്ത്രി. മോചനത്തെക്കുറിച്ചു റണ്ണിങ് കമന്ററി നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ പണിയല്ലെന്നു കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു.ഇതിനു മുമ്പ് പല മോചനങ്ങളുടെയും റണ്ണിങ് കമന്ററി മോദിസർക്കാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും  നടത്തിയ കാര്യം ഒരുപക്ഷെ കണ്ണന്താനത്തിന് ഓർമ്മ കാണില്ല.കാര
ണം,"അൽഫോൻസ് വന്നു മന്ത്രിയാകണം " എന്ന് മോഡി വിളിച്ചു പറഞ്ഞപ്പോഴേ ബോധം പോയതാണെന്ന് ആദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് .യെമനിൽ ഒന്നരക്കൊല്ലത്തോളം ഭീകരന്മാരുടെ തടവിൽ കഴിഞ്ഞിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കൊണ്ട് മാത്രമാ ണ് മോചിപ്പിച്ചതെങ്കിൽ ആദ്യം ആ വാർത്ത പുറത്ത് അറിയിക്കുന്നത് അവർ ആയിരിക്കണം .അന്താരാഷ്‌ട്ര സമൂഹം ആകമാനം ആകാംക്ഷാ പൂർവ്വം കാത്തിരുന്ന ഒരു മോചനവാർത്ത ട്വിറ്ററിൽ കൂടി അറിയിക്കാനുള്ളത്ര പ്രാധാന്യമേ വിദേശകാര്യമന്ത്രി കല്പിച്ചിട്ടുള്ളു എന്നാണോ കണ്ണന്താനം പറയുന്നത്?ചൊവ്വാഴ്ച പുലർച്ചെ തന്നെ ഫാദർ,യെമനിൽ നിന്നും ഒമാൻ റോയൽ എയർവേയ്‌സ് വിമാന ത്തിൽ ഒമാൻ തലസ്ഥാനത്ത് എത്തിയിട്ടും അവിടെ നിന്ന് ഉടനെ വത്തിക്കാനിലേക്ക് പോയിട്ടും ഇന്ത്യൻ വിദേശകാര്യമന്ത്രി മോചനവിവരം അറിയാൻ ഉച്ച തിരിഞ്ഞു മൂന്നു മണി കഴിയേണ്ടി വന്നത് എന്തു കൊണ്ട്?സുഷമാ സ്വരാജിൻ്റെ ട്വീറ്റ് പുറത്തുവരും മൂമ്പേ "ടൈംസ് ഓഫ് ഒമാൻ " തുടങ്ങിയ പത്രങ്ങളുടെയും ഒമാൻ വാർത്താ ഏജൻസികളുടെയും ഓൺലൈൻ എഡിഷനുകളിൽ മോചനവാർത്ത പ്രത്യക്ഷപ്പെട്ടതെങ്ങനെ?വത്തിക്കാൻറെ അഭ്യർത്ഥന മാനിച്ചു ഒമാൻ സുൽത്താൻ ഇടപെട്ടതുകൊണ്ടാണ് ഫാ.ഉഴുന്നാലിൽ മോചിതനായെന്ന് ഒമാനും വത്തിക്കാനും അവകാശപ്പെടുമ്പോൾ തങ്ങളാണ് മോചിപ്പിച്ചതെന്ന് കേന്ദ്ര സർക്കാരും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിയും സഹമന്ത്രിയും പുതിയ ടൂറിസം മന്ത്രി കണ്ണന്താനവും ആണയിടുന്നു.ഇതിൽ ആരാണ് എട്ടുകാലി മമ്മൂഞ്ഞു കളിക്കുന്നത് എന്നാണു ജനത്തിനു സംശയം.ഇന്ത്യാഗവൺമെൻറ് മാത്രമേ മോചനത്തിൽ ഇടപെട്ടിട്ടുള്ളു എങ്കിൽ മോചിതൻ ഏതു വഴി വരണമെന്ന് നിശ്ചയിക്കുകയോ കുറഞ്ഞ പക്ഷം വരുന്ന വഴിയേ കുറിച്ച് അവർക്ക് അറിവുണ്ടാ വുകയോ ചെയ്യുമായിരുന്നു.ഭീകര സങ്കേതത്തിൽ നിന്നും നേരെ വത്തിക്കാനിലെ വലിയ ഇടയനെ കാണാൻ ഫാദർ പോയതിൽ നിന്നും വത്തിക്കാനല്ല എട്ടുകാലി മമ്മൂഞ്ഞു സിൻഡ്രം പിടിപെട്ടിട്ടുള്ള തെന്നും ഒന്നരക്കൊല്ലം ഒറ്റ വസ്ത്രം മാത്രം ധരിച്ചു ദുരിതം അനുഭവിച്ച ഒരു വൈദികന് "സ്റ്റോക് ഹോം സിൻഡ്രോം"ആണെന്ന് പരിഹസിച്ച കണ്ണന്താനത്തിനാണെന്നുമാണ് തോന്നുന്നത്.
അഴകനെ അപ്പാ എന്നു വിളിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്.പക്ഷെ അഴകനെ കണ്ടപ്പോൾ അയാളെ അപ്പനെന്നു വിളിക്കുക മാത്രമല്ല സ്വന്തം അപ്പനെ "പൊട്ടാ" എന്ന് വിളിക്കുക കൂടി ചെയ്യുന്നവരെ ഇപ്പോഴാണ് കാണുന്നത്.







Fans on the page

Wednesday, September 6, 2017

ആശയത്തെ ഇല്ലാതാക്കാന്‍ തോക്കുകള്‍ക്കാവില്ല


ഭരണാധികാരവും രാഷ്ട്രീയ സ്വാധീനവും ദുരുപ യോഗം ചെയ്ത് വംശഹത്യ നടത്തി നേട്ടങ്ങൾ ഉണ്ടാക്കിയവർക്ക്,തങ്ങളെ എതിർക്കുന്നവരെ ക്വട്ടേഷൻ സംഘങ്ങളെയും വാടക കൊലയാളികളെയും ഉപ യോഗിച്ച് ഉന്മൂലനം ചെയ്യുക അത്ര പ്രയാസമുള്ള കാര്യമല്ല.ഗോവിന്ദ് പൻസാരെയെയും കൽബുർഗ്ഗിയെയും നരേന്ദ്ര ധാബോൽക്കറെയും കൊല്ലിച്ചവർ ഗൗരിലങ്കേഷിനെ വകവരുത്തിയതിൽ അതിശയിക്കാനില്ല.ആശയ വെല്ലുവിളികളെ ആശയ പരമായി നേരിടാൻ കഴിവില്ലാത്ത ഭീരുക്കളാണ് ഇത്തരം ചെറ്റ ത്തരം കാണിക്കുന്നത്.ഗാന്ധിജിയെ കൊന്നവരുടെ പിൻഗാമികളും ഗുജറാത്തിൽ വംശഹത്യക്ക് നേതൃ ത്വം കൊടുത്തവരും രാജ്യം ഭരിക്കുമ്പോൾ ഇതിന പ്പുറവും സംഭവിക്കാം.പക്ഷെ ഏറെക്കാലം ഈ മരണക്കളി തുടരാമെന്ന് അവർ വിചാരിക്കണ്ടാ. കാരണം " സത്യമേവ ജയതേ " എന്നും " യാതോ ധർമ്മ സ്തതോ ജയ:"എന്നും പഠിപ്പിച്ച നാടാണിത്. അഹിംസാ സിദ്ധാന്തം പിറവികൊണ്ട രാജ്യമാണി ത്.കൊലയാളികൾക്കും ഒറ്റുകാർക്കും എക്കാലവും ഇവിടെ സ്വൈരവിഹാരം നടത്താൻ സാദ്ധ്യമല്ല.







Fans on the page

Friday, September 1, 2017

അമൃതാനന്ദമയിക്കെതിരെയും കേസ്സെടുക്കണം

വ്യാജദൈവങ്ങൾക്കും രാഷ്ട്രീയ തസ്‍കരന്മാർ ക്കും കള്ളസ്വാമിമാർക്കും എതിരെ പരസ്യമായി പൊതുജനം രംഗത്തു വന്നാലും കേരളത്തിലെ അധികാരകേന്ദ്രങ്ങളും ഭരണകൂടങ്ങളും അവർക്ക് ഒത്താശചെയ്യുന്ന തായി ട്ടാണ് അനുഭവം.ബലാ ത്സം ഗ ആൾദൈവം കേരളത്തിലായിരുന്നെങ്കിൽ സുഖ മായി രക്ഷപ്പെടുമായിരുന്നു എന്നതാണ് നമ്മുടെ ഇതുവരെയുള്ള ചരിത്രം.ഒരു ആർ.ബാലകൃഷ്ണപി ള്ള മാത്രമാണ് പൊതുമുതൽ കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയക്കാരൻ. അതുതന്നെ വി.എസ് .അച്യുതാനന്ദനെപ്പോലെ ഒരാൾ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതു കൊണ്ട് മാത്ര വും. ആൾദൈവങ്ങളുടെ കാര്യവും തഥൈവ.ഒരു സന്തോഷ്‌മാധവനോ കൊട്ടിയത്തമ്മയോ പിടിക്ക പ്പെട്ടിട്ടുണ്ടാകും.ഗുർമീത് രാം റഹീം സിംഗിനെ പോലുള്ള വൻകിട വ്യാജന്മാരെ പിടികൂടാനോ ശിക്ഷ വാങ്ങിക്കൊടുക്കാ നോ ഇന്നേവരെ കഴി ഞ്ഞിട്ടില്ല.തന്നെയുമല്ല ഇത്തരം സാമൂഹികദ്രോഹികളെ പ്രമോട്ട് ചെയ്യുവാനാണ് ജഡ്ജിമാരുൾപ്പെടെയു ള്ള ഉന്നതന്മാർ ശ്രമിച്ചിട്ടുള്ളത്.സത്യസായിബാബ ദൈവമാണെന്ന് പ്രചരിപ്പിച്ചവരിൽ മുമ്പരായിരുന്നു ജഡ്ജിമാരായിരുന്ന ബാലകൃഷ്ണ ഏറാടിയും വി.ആർ. കൃഷ്ണയ്യരും.ഇപ്പോൾ മാതാ അമൃതാനന്ദമയി എന്ന ആൾദൈവത്തിന്റെ കാൽക്കൽ കുമ്പിടുകയും അനുഗ്രഹത്തിന് കാത്തു കിടക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രി മുതൽ മന്ത്രിമാരും എം.പി മാരും എമ്മെല്ലെമാരും വരെയാണ്.പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും കഥ പറയാനുമില്ല.കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും എല്ലാം അവരുടെ ആരാധകരാണ്.എല്ലാ നിയമവിരുദ്ധ നടപടികളും അവർ നിർബ്ബാധം നടത്തിക്കൊണ്ടിരിക്കുകയാണ്.നിരവധി കൊലപാതകങ്ങൾ ഇവരുടെ സങ്കേതത്തിൽ നടന്നിട്ടുണ്ട്.ഏറ്റവുമൊടുവിൽ സത് നാം സിംഗ് എന്ന ഉത്തരേന്ത്യൻ നിയമ വിദ്യാർത്ഥിയെ ഇവരുടെ കണ്മുൻപിൽ ഇട്ടു തല്ലിയ ശേഷം മനോരാഗാശുപത്രിയിൽ എത്തിച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ട ആ സാധുവിനെകുറിച്ച് ആയിരുന്നില്ല "അമ്മ"യ്ക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് ഉത്കണ്ഠ.സത്നാം സിംഗിന്റെ പിതാവ് സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹമിരുന്നു.നിരവധി സാംസ്കാരിക സംഘടനകൾ സമരം നടത്തി. അപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ അന്വേഷണത്തിന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി .അന്ന് അവരുടെ മകൾ "അമ്മ"യുടെ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നെ ന്നായിരുന്നു കേഴ്വി.എന്തായാലും അമൃതാനന്ദമയിയുടെ സങ്കേതത്തിൽ വച്ച് സത്‌നാമിന് മർദ്ദനമേറ്റില്ല എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.ആ ചെറുപ്പക്കാരനെ ആൾദൈവത്തിന്റെ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പല ചാനലുകളും കാണിച്ചതാണ്.എന്നിട്ടും അയാൾക്ക് അമൃതാനന്ദമയീ സന്നിധിയിൽ വച്ച് പരിക്ക് പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട് വരണമെങ്കിൽ ഈ ആൾദൈവത്തിന് സർക്കാരിൽ എന്ത് സ്വാധീനം ഉണ്ടെന്നു ഊഹിച്ചാൽ മതി.അതുകൊണ്ടു അമ്മച്ചിക്കെതിരെ കേ സ്സെടുക്കാൻ കഴിയില്ല എന്നാണു സർക്കാരും വിശ്വാസികളും പറയുന്നത് പക്ഷേ ഇവർ വില ക്കെടുത്ത സർക്കാർ അന്വേഷകരുടെ റിപ്പോർട്ടിനേക്കാൾ സത്യസന്ധവും ശക്തവുമായ റിപ്പോർട്ട് ഇവരുടെ അന്തേവാസിയും ശിഷ്യയും ആയി 25 കൊല്ലക്കാലം സേവിച്ച ഗെയിൽ ട്രെഡ്‌വെൽ എന്ന ആസ്ട്രേലിയൻ യുവതി "ഹോളി ഹെൽ " (Holy Hell) എന്ന പേരിൽ എഴുതിയ ഓർമ്മക്കുറുപ്പിൽ ഉണ്ട്.ആ ൾദൈവത്തിന്റെ സാന്നിദ്ധ്യ ത്തിൽ ഒരുശിഷ്യൻ തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്ത കഥ ഗെയിൽ പ്രസ്തുത പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.അയാളും ആൾദൈവവുമായുള്ള അവിഹിതങ്ങളും അതിൽ വർണ്ണിച്ചിട്ടുണ്ട്.ദൈവവും ശിഷ്യനും കൂടി ഉഭയസമ്മതപ്രകാരം ചെയ്യുന്ന അവിഹിതത്തിന് നിയമപരമായി നടപടി സ്വീകരിക്കാൻ കഴിയില്ലെങ്കിലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുന്നതിന് ശിക്ഷ വിധിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിന്നു കൂട്ടു നിൽക്കുന്നതും ശിക്ഷാർഹമാണ്.ആ നിലക്ക് ഗുർമീതിനെതിരെ കേസ്സെടുത്തു ശിക്ഷിച്ചതു പോലെ ശിഷ്യനും അമൃതാനന്ദമയി ക്കുമെതിരെ കോടതി സ്വമേധയാ കേസ്സെടുക്കേണ്ടതാണ്.അപ്പോൾ സത്നാം സിംഗി ന്റെ കൊലപാതകം ഉൾപ്പെടെ ഇവരുടെ സങ്കേതത്തിൽ അരങ്ങേറിയിട്ടുള്ള സകല കുറ്റകൃത്യങ്ങളു ടെയും ചുരുളഴിയും.കേരളത്തിന്റെ മേൽ ചൂഴ്ന്നു നിൽക്കുന്ന ദുഷ്‌പേര് നീങ്ങുകയും ചെയ്യും.








Fans on the page