തൈക്കാട് ഗസ്റ്റ് ഹൌസിലെ വിശാലമായ മുറിയിലെ ആഡംബരക്കസേരയില് ഇരിക്കുമ്പോള്, തന്നെ ഒരിക്ക ല് കൂടി വിസ്തരിക്കാന് ഇടവരുത്തിയ എന്നോടുള്ള ദേ ഷ്യമായിരുന്നോ മുന് മുഖ്യമന്ത്രിയുടെ മുഖത്ത് സ്ഫുരിച്ചി രുന്നത് എന്ന് എനിക്ക് സംശയമുണ്ടാ യിരുന്നു.അദ്ദേഹ ത്തിന്റെ വക്കീല് ശ്രീ ജയചന്ദ്രന് നായരുടെ ഒരുമാതി രി അര്ത്ഥം വച്ചുള്ള ചിരിയും കൂടിയായപ്പോള് ചെറി യ പരിഭ്രമം എന്നെ പിടികൂടിയ പോലെ തോന്നി .അമി തമായ ആത്മ വിശ്വാസം ശ്രീ.കെ.കരുണാകരന്റെ മുഖ ത്ത് പ്രകടമായിരുന്നു.അഭിഭാഷകനല്ലാത്തവന്,വലിയ ഉദ്യോഗ പ്രമാണിയല്ലാത്തവന്,ഒരു പീക്രി ചെറുക്കന്,ഇ വന് എന്നെ എന്ത് ചെയ്യാന് എന്ന ധാര്ഷ്ട്യം മുഖത്ത് പ്ര കടമായിരുന്നു.
“എന്തടിസ്ഥാനത്തിലാണ് പ്രീഡിഗ്രി കോഴ്സ് ഡി ലിങ്ക് ചെയ്യാന് സര്ക്കാര് തീരുമാനിച്ചത്?”വളരെ സൌമ്യമായ എന്റെ ആദ്യത്തെ ചോദ്യം.
“മന്ത്രിസഭയുടെ തീരുമാനപ്രകാരം.”
“അതിനു പ്രേരകമായ വല്ല റിപ്പോര്ട്ടും കിട്ടിയിരുന്നോ?എങ്കില് ഏതു റിപ്പോര്ട്ട് ?”
“ആദിശേഷയ്യകമ്മീഷന് റിപ്പോര്ട്ടിന്റെ അടിസ്ഥാന ത്തിലാണ് പ്രീഡിഗ്രീ ഡീലിങ്ക് ചെയ്യാന് സര്ക്കാര് തീരു മാനിച്ചത്”
“പ്രീഡിഗ്രീ കോഴ്സ് കോളേജുകളില് നിന്നും വേര്പെടു ത്തരുതെന്നു ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ യൂ ണിവേഴ്സിറ്റികളിലെ അനദ്ധ്യാപക ജീവനക്കാരുടെ സം ഘടനകള് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നോ?”
“ഓര്ക്കുന്നില്ല.”
കമ്മീഷന് ഓഫീസ് രേഖകളില് നിന്നും ഒരു കടലാസ് എടുത്തു കാണിച്ചു കൊണ്ട് ഞാന് പറഞ്ഞു.”ഇത് കേരളസര്വ്വകലാശാലാ സ്റ്റാഫ് അസ്സോസിയേഷന്നല് കിയ നിവേദനമാണ്. ഇതില് ഇനിഷ്യല് ചെയ്തു(ഒപ്പിട്ടു ) ബന്ധപ്പെട്ട സെക് ഷനിലേക്ക് വിട്ടത് താങ്ക ളല്ലേ?”
“നോക്കിയാലെ പറയാന് പറ്റൂ.”
ഞാന് അതെടുത്ത് അദ്ദേഹത്തിന്റെ അടുക്കല് കൊണ്ട് പോയി ചോദിച്ചു:”ഇത് താങ്കളു ടെ ഇനിഷ്യല് അല്ലെ?”
“അതേ” മുന് മുഖ്യന് സമ്മതിച്ചു.
.”എവിടെ?കാണട്ടെ’’ എന്നായി കമ്മീഷന്.
കാണിച്ചുകൊണ്ട്: ‘’സര് ഇത് എക്സിബിറ്റായി മാര്ക്ക് ചെ യ്യണ’’മെന്നുആവശ്യപ്പെട്ടു.
അടുത്തതായി വേറൊരു നിവേദനം എടുത്തുകാണിച്ചു കൊണ്ട് ഞാന്ചോദിച്ചു :”ഇത് കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്, പ്രീഡിഗ്രി ബോര്ഡ് സ്ഥാപി ക്കു ന്നതിനെതിരെ മുഖ്യമന്ത്രിക്ക് നല്കിയ നിവേദന മാണ്.ഇതില് കാണുന്ന ഒപ്പും താങ്കളുടെയല്ലേ?”
ലോകത്തുള്ള സകല പുച്ഛവും കണ്ണുകളില് ആവാഹി ച്ചുകൊണ്ടുള്ള ഒരു നോട്ടത്തോടെ എന്നോടു ചോദിച്ചു: ”ഇതിനൊക്കെ ഞാനെന്തിനാ മറുപടി പറയുന്നത്?”
ഞാന് അതിനെന്തെങ്കിലും ഉത്തരം പറയും മുമ്പ് കമ്മീ ഷന് ഇടപെട്ടു.”നോ,നോ.യു ഷുഡ് ആന്സര് റ്റു ഹിസ് ക്വസ്റ്റ്യന്;വാട്ട് എവര് സിമ്പിള് ആന്റ് സ്മാള് ഇറ്റ് ഈസ്.” ഉഗ്രപ്രതാപിയായ കരുണാകരന് അസ്ഥ പ്രജ്ഞനായപോ ലെ ആയി.പിന്നെ അവിടെ ഉണ്ടായിരുന്ന മിക്ക നിവേദ നങ്ങളും എടുത്തു കാണിച്ചുകൊണ്ട് പഴയ പടിയുള്ള ചോദ്യ ങ്ങള് ചോദിച്ചു.പല്ല് കടിച്ചുകൊണ്ടാണെങ്കിലും അദ്ദേഹം മണി മണിയായി മറുപടിയും പറഞ്ഞു.ഒടുവി ല് എനിക്ക് തന്നെ കഷ്ടം തോന്നി മറ്റു ചോദ്യങ്ങളിലേ ക്കു കടന്നു.
“യൂണിവേഴ്സിറ്റി ജീവനക്കാർ സമരത്തിലായിരുന്നപ്പോൾ റിസൾട്ട് പ്രഖ്യാപിച്ച തെങ്ങനെയാണ്?”
“ബദൽ സംവിധാനമൊരുക്കി”
‘’ബദല് സംവിധാനമൊരുക്കിയതു യൂണിവേഴ്സിറ്റിയോ സര്ക്കാരോ?’
‘’രണ്ടു കൂട്ടരും ചേര്ന്ന്.’’
‘’ഒരു സ്വയംഭരണ സ്ഥാപനമായ സര്വ്വകലാശാലയുടെ ഭരണത്തില് എങ്ങനെയാണ് സര്ക്കാ ര് ഇടപെടുന്നത്?’’
‘’അടിയന്തിര ഘട്ടങ്ങളില് ഇടപെടാന് സര്ക്കാരിനു അ ധികാരമുണ്ട്’’.
‘’ഫലപ്രഖ്യാപനം നടത്തുന്നതിന് മുമ്പുള്ള ടാബുലേഷന് ജോലികള് ,യൂണിവേഴ്സിറ്റി ജീവനക്കാരുടെ അഭാവത്തി ല് ആരാണ് നിര്വ്വഹിച്ചത്?’’
‘’അത് ചെയ്യാനറിയാവുന്ന മറ്റു വിദ്യാഭ്യസവകുപ്പുകളി ലെ ജീവനക്കാര്.’’
‘’സര്വ്വകലാശാലാ അസിസ്റ്റന്റിനു തുല്യമായ യോഗ്യത യും പരിചയവുമുള്ളവരായിരുന്നോ അവര്?’’
‘’അതെ.’’
‘’സര്വ്വകലാശാലയില് അസിസറ്റന്റാകാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത,യുണി വേഴ്സിറ്റി ഓര്ഡിനന്സില് പറഞ്ഞിരിക്കുന്നത്,ഏതെങ്കിലും യൂണിവേഴ്സിറ്റികളില് നിന്നു ള്ള ബിരുദം ആണ്.യൂണിവേഴ്സിറ്റി ഓര്ഡിനന്സ് കൊണ്ടുചെന്നു അദ്ദേഹത്തെ കാണി ച്ചു ബോദ്ധ്യപ്പെടുത്തി.
‘’എവിടെ?കാണട്ടെ’’എന്നായി കമ്മീഷന്. അദ്ദേഹത്തെ യും കാണിച്ചു ബോദ്ധ്യപ്പെടുത്തി.
കമ്മീഷന്റെ ഓഫീസില് നിന്നും സംഘടിപ്പിച്ചിരുന്ന ഒരു കടലാസ് ശ്രീ കരുണാകാരനെ കാണിച്ചുകൊണ്ട് ഞാന് പറഞ്ഞു:’’ഇത് ബദല് സംവിധാന സമയത്ത് ടാബു ലേഷന് നടത്തിയ ഒരു സ്ത്രീ അതിനു പ്രതിഫലം പറ്റി യതിനു എഴുതിക്കൊടുത്ത വൌച്ചര് ആണ് .അതില് അവരുടെ ഉദ്യോഗപ്പേര് എഴുതിയിട്ടുണ്ട്. പ്രൈമറി സ്കൂളി ലെ തയ്യല് ടീച്ചര്. എസ്.എസ്.എല്.സിയും തയ്യല് പരീക്ഷപാസ്സായ സര്ട്ടിഫിക്കറ്റുമാണ് അവരുടെ വിദ്യാ ഭ്യാസ യോഗ്യത.ഇതില് നിന്നും യൂണിവേഴ്സിറ്റി നിര്ദ്ദേ ശിച്ചിട്ടുള്ള യോഗ്യത ഇല്ലാത്ത വരാണ് ടാബുലേഷന് ജോലിലകള് അന്ന് ചെയ്തിരുന്നത് എന്ന് വ്യക്തമല്ലേ? ‘’
‘’ഉത്തരക്കടലാസ് എടുത്തു കൊടുക്കുന്നതിനു സര്വ്വകലാശാലാ ബിരുദം വേണമെന്ന് എനിക്ക് തോന്നു ന്നില്ല.’’ പത്രക്കാരും അവിടെ ഉണ്ടായിരുന്ന അഭിഭാഷക രും കൂടി അദ്ദേ ഹത്തിന്റെ മറുപടി കേട്ട് ചിരിച്ചപ്പോള് ഞാന് ചെറുതായി ചമ്മി..അതോടെ മുന് മുഖ്യന് ഒന്ന് ഞെളിഞ്ഞിരുന്നു.
‘’താങ്കളുടെ തോന്നല് എന്താണെന്നല്ല എന്റെ ചോദ്യം. നിയമപ്രകാരം ശരിആയിരുന്നോ എന്നാണ്. ഞാന് അ ല്പം ശബ്ദമുയര്ത്തി പറഞ്ഞു.അദ്ദേഹത്തിനു മിണ്ടാട്ടമി ല്ലാതായി. ചിരിച്ച പത്രക്കാരുടെയും മറ്റും മുഖത്ത് നിഴല് പരന്നു.
‘’അപ്പോള് ഉത്തരക്കടലാസ്എടുത്തുകൊടുക്കുന്നതാണ് ടാബുലേഷന് എന്നാണു താങ്കള് ധരിച്ചു വച്ചിരിക്കുന്നത് അല്ലെ?”എന്ന എന്റെ കമന്റു കേട്ട് വിളറിയ മുന് മുഖ്യ നെ ഒന്നുകൂടി വിളറിക്കാന് സന്ദര്ഭമുണ്ടാക്കിക്കൊണ്ട്, കമ്മീഷന്: ‘’പിന്നെന്താണ് ടാബുലേഷ ന്’’ എന്ന് ചോദി ച്ചു . ആ അവസരം മുതലെടുത്തുകൊണ്ട് ടാബുലേ ഷ നെയും പരീക്ഷാ ജോലികളെയും കുറിച്ചു ഒരു ചെറി യ പ്രഭാഷണം തന്നെ നടത്തി.കൂട്ടത്തില് മുന് മുഖ്യന്റെ അജ്ഞതയെ ചെറുതായി തോണ്ടാനും മറന്നില്ല.
ഉടന് തന്നെ കമ്മീഷന് തയ്യല് ടീച്ചറുടെ വൌച്ചര് തനി ക്കു കാണണമെന്ന് പറഞ്ഞതനുസരിച്ചു അത് കൊണ്ട് കാണിച്ചു.എന്നിട്ട് അത് എക്സിബിററായി മാര്ക്ക് ചെയ്യണ മെന്നു അദ്ദേഹത്തോട് അഭ്യര്ത്ഥിച്ചു.വീണ്ടും ഇതുപോ ലെ ഒരു ഡ്രില് മാസ്റ്ററുടെയും ഒരു വുഡ് കാര്വിംഗ് ഇന്സ്ട്ര ക്ടറുടെയും വൌച്ചറുകള് കാണിച്ചു മാര്ക്ക് ചെയ്യിച്ചു.
‘’ഇനിയും ഇത്തരം തെളിവുകള് ഉണ്ടോ? ‘’ എന്ന് കമ്മീഷന് തിരക്കി.
“ഇഷ്ടം പോലെയുണ്ട്.”പക്ഷേ ചോറ് വെന്തോന്നറിയാന് കലത്തിലെ വറ്റു മുഴുവന് പരി ശോധിക്കേണ്ട കാര്യമി ല്ലല്ലോ സാര് ”എന്ന് ഞാന് പറഞ്ഞപ്പോള് കമ്മീഷന് ഉള് പ്പെടെയു ള്ളവര് പൊട്ടിച്ചിരിച്ചു…….(തുടരും)
No comments:
Post a Comment