Total Pageviews

Saturday, September 5, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 2


(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)

വനവാസ കാലത്ത് രാമന്‍ മാംസാഹാരം കഴിച്ചിട്ടില്ല എന്നതിന് തെളിവില്ല.മറിച്ച്, കഴിച്ചി രിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. രാമനും സീതയും കൂടി ഇറച്ചി ഉ ണക്കുന്നതായി രാമായ ണത്തിലും അദ്ധ്യാത്മരാമാ യണത്തിലും പരാമര്‍ശമുണ്ട്.ഇറച്ചി ഉണക്കി സൂ ക്ഷിക്കുന്നത് തിന്നാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ’’പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍ /പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ... ‘എന്ന് തു ടങ്ങുന്ന അടയാള വാക്യത്തില്‍ നി ന്നും  ഇത് വ്യക്തമാണ്. മാംസം എന്നാണു ‘പലല’ത്തിനര്‍ത്ഥം.രാമാ യണത്തിലെ മര്‍മ്മ പ്രധാനമായ ഒന്നാണ്,സീത ഹ നുമാനോട് പറഞ്ഞു വിടുന്ന ഈ അടയാള വാക്യം. ഇറച്ചി ഉണക്കുവാന്‍ ഇട്ടിട്ടു സീതയുടെ മടിയില്‍ ശ്രീ രാമന്‍ തലവച്ച് ഉറങ്ങുമ്പോള്‍ ഇന്ദ്രപുത്രനാ യ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്നു സീതയെ ഉപദ്രവിച്ച കഥയാണ് ഇത്. തനിക്കും ശ്രീരാമനും മാത്രമറിയാ വുന്ന ഈ സംഭവം കേള്‍ക്കുമ്പോള്‍ ഹനുമാന്‍ കണ്ട ത് സീതയെ തന്നെയാണെന്ന് തിരിച്ചറിയും എന്ന ഉ ത്തമവിശ്വാസത്തിലാണ് ഈ വാക്യങ്ങള്‍ വൈദേ ഹി പറയുന്നത്. ക്ഷത്രിയര്‍ക്കു മാംസാഹാരം നിഷി ദ്ധമല്ലെങ്കിലും മാംസം ഭക്ഷിക്കുന്നത് പാപമാണെന്ന ബോധം ഹിന്ദുക്കള്‍ക്കിടയില്‍ കടത്തി വിടാന്‍ സം ഘപരിവാര്‍ സംഘടന കള്‍ പണ്ടുമുതലേ പരിശ്രമിക്കുകയാണ്. സസ്യാഹാര പക്ഷപാതം കൊണ്ടാണോ രാമക ഥയിലെ അതിപ്രധാനമായി രാമായണ പണ്ഡിതരും ഗവേഷകരും കരുതുന്ന ഈ ഭാഗം ന മ്മുടെ രാമായണ വ്യാഖ്യാതാവ് വിട്ടുകളഞ്ഞത് ?

‘രാമായണത്തിലില്ല അസൂയയും അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും അഹന്തയും’.എ ന്നാ ണു അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. അയോദ്ധ്യാകാ ണ്ഡം എട്ടാം സര്‍ഗ്ഗം മുതല്‍ പത്തൊന്‍പതാം സ ര്‍ഗ്ഗം വരെ മാത്രം വായിച്ചാല്‍ പോലും തലക്കെട്ടില്‍ പറ ഞ്ഞിട്ടുള്ള ദുര്‍ഗ്ഗുണങ്ങള്‍ മുഴുവനും ദര്‍ശിക്കാന്‍ ക ഴിയും.അസൂയയും കുശുമ്പും ഏഷണിയും ജന്മ സി ദ്ധമായുള്ള മന്ഥരയും അസൂയയുംസ്വാര്‍ത്ഥതയും അത്യാര്‍ത്തിയും മൂത്ത കൈകേ യിയും ഈ രാമായണ ഭാഗത്ത് നിറഞ്ഞാടുകയാണ്.അതിന്റെ പരിണി തഫലമായിട്ടാണ് ഭരതന് രാജ്യവും രാമന് വനവാസ വും ലഭിക്കുന്നത്.രാമായണം ശരിക്കറിയാവുന്ന ലേ ഖകന്‍ ആരെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ വ്യാ ജം പറഞ്ഞ് വെള്ള പൂശാന്‍ ശ്രമിക്കുന്ന ത്?അധാര് ‍മ്മികമായ എത്രയോ പ്രവൃത്തികള്‍ രാമന്‍ ചെയ്യു ന്നുണ്ട്.ബാലിയെ വധിക്കുന്ന ത് ,ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാന്‍ ശൂദ്ര മഹര്‍ഷിയായ ശംബൂകന്റെ തല അറുക്കുന്ന ത്, സീതയെ ഉപേ ക്ഷിക്കുന്നത്,കാരണമില്ലാതെ കാട്ടുജാതിക്കാരെ വധിക്കുന്നത്, തുട ങ്ങി നിരവധി അധാര്‍മ്മിക കര്‍മ്മങ്ങള്‍ രാമന്‍ ചെ യ്തുകൂട്ടുന്നു.അതൊന്നും വ്യാഖ്യാതാവ് കാണുന്നില്ല.

രാമന്‍ കേവല മനുഷ്യന്റെ എല്ലാ ദൌര്‍ബ്ബല്യങ്ങ ളും ഉള്ള കഥാപാത്രമാണ്.രാവണ വധ ത്തിനു ശേഷം രാമസന്നിധിയിലെത്തുന്ന സീതയോട് ‘’ചാരിത്ര സംശയം പ്രാപിച്ചെന്മു ന്നിലമരുന്ന നീ/ നേത്ര രോഗി ക്ക് ദീപം പോലെനിക്കഹിതയേറ്റവും’’ എന്നാണു പ റയുന്ന ത്. നിനക്ക് ലക്ഷ്മണനൊപ്പമോ ഹനുമാനൊ പ്പമോ പോകാം എന്നും പറയുന്നു.’നേത്രരോ ഗിക്കു ദീപം പോലെ’ എന്ന ഉപമയി ലൂടെ സീതയ്ക്കല്ല രാ മനാണ് കുഴപ്പമെന്ന് ആദികവി ധ്വനിപ്പിക്കുന്നതാ യി എല്ലാ രാമായണപണ്ഡിതന്മാരും അഭിപ്രായപ്പെ ട്ടിട്ടുണ്ട്.നാട്ടിന്‍പു റത്തെ നിരക്ഷരകുക്ഷിയായ ഒരു ഭര്‍ത്താവ് പോലും പറയാനറയ്ക്കുന്ന സംസ്ക്കാര ശൂ ന്യമായ വര്‍ത്തമാനമാണ്‌ ‘സര്‍വ്വഗുണ സമ്പന്ന നായ മര്യാദാപുരുഷോത്തമന്റെ’ വായില്‍ നിന്നും പുറപ്പെടുന്നത്.

ജനാപവാദം കേട്ട് സീതയെ ഉപേക്ഷിച്ചതിലൂടെ, രാ ജാവ് മാത്രമല്ല രാജപത്നിയും സംശയ ത്തിനതീത ആയിരിക്കണം എന്ന മഹത്തായ സന്ദേശം രാമായണം നല്‍കി എന്നാണ് വ്യാഖ്യാതാവ് വാചാലനാകു ന്നത്.ചാരന്മാരുടെ വാക്ക് കേട്ട് ആരോടും ആലോ ചിക്കാതെ രാമന്‍ സ്വമേധയാ കൈക്കൊണ്ട തീരുമാ നം നടപ്പാക്കിയ രീതിയില്‍ നിന്നും അനീതിയാ ണ് കാട്ടിയതെന്ന് വ്യക്തം.ഗര്‍ഭിണിയായ സീത, തനി ക്കു വനവാസക്കാലത്ത് താമസിച്ച കാടുകള്‍ വീ ണ്ടും കാണണമെന്ന ആഗ്രഹം രാമനെ അറിയിച്ചി രുന്നു.അതു നിറവേറ്റാന്‍ എന്ന മട്ടില്‍ അവരെ ഒഴി വാക്കുകയായിരുന്നു.ലങ്കയില്‍ വച്ചു സീത പരിശുദ്ധ യാണെന്ന് രാമന് മാത്രം ബോദ്ധ്യപ്പെട്ടാല്‍ മതിയായി രുന്നു.എന്നിട്ടും അവിടെ സന്നിഹിതരായിരുന്ന സ കലരും കേള്‍ക്കെയാണ് കേട്ടാലറയ്ക്കുന്ന പരുഷ വാക്കുകള്‍ ചൊരിഞ്ഞു അഗ്നിപരീ ക്ഷയ്ക്ക് ജാനകി യെ പ്രേരിപ്പിക്കുന്നത്. പക്ഷേ സീതയ്ക്കെതിരെ ലോകര്‍ അപവാദം പറ ഞ്ഞപ്പോള്‍ രഹസ്യമായി അ വരെ പരിത്യജിക്കുകയാണ് രാമന്‍ ചെയ്തത്. സത്യസ ന്ധനായ ഒരു ഭരണാധികാരിക്ക് തീര്‍ത്തും ചേരാ ത്ത പ്രവൃത്തിയാണത്.

പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ ഭരണകര്‍ത്താ ക്കളും നീതി പീഠങ്ങളും ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഏണി ചാരിക്കൊടു ക്കുന്ന പണിയാണ് വ്യഖ്യാതാ വ് പലപ്പോഴും ചെയ്യുന്നത്.ഇപ്പോഴത്തെ അയോദ്ധ്യയും സാ കേതവും മറ്റു സ്ഥലങ്ങളും ചുറ്റുപ്രദേശങ്ങളും രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഭൂപ്ര ദേശ ങ്ങള്‍ അല്ലെന്നു ചരിത്ര വസ്തുതകളുടെ അടി സ്ഥാന ത്തില്‍ സ.എന്‍. ഇ.ബാലറാം സ മര്‍ത്ഥിച്ചിട്ടുണ്ട്.’’ ഇ ന്ത്യാ ഗവണ്മെന്റിന്റെ ആര്‍ക്കിയോളജി ഡിപ്പാര് ‍ട്ട്മെന്റ് ഡയറക്റ്റ രായിരുന്ന ബി.ബി.ലാല്‍ ആണ് , മൌര്യകാലത്തിനു മുമ്പായി അയോദ്ധ്യയില്‍ ജനവാ സം ഇല്ലായിരുന്നുവെന്നു കണ്ടെത്തിയത്. അത്ര യുമല്ല ബുദ്ധന്റെയോ മഹാവീരന്റെയോ കാലത്തും അയോദ്ധ്യാ നഗരം ഉള്ളതായി തെളിവില്ല.അ ങ്ങനെ വരുമ്പോള്‍ മനു നിര്‍മ്മി ച്ചതാണ് അയോദ്ധ്യാ നഗരമെന്ന ആദികവിയുടെ പരാമര്‍ശം കവി സങ്കല്പ മാണെ ന്നു കരു താനേ നിവൃത്തിയുള്ളൂ.’’ (എന്‍.ഇ. ബാലറാം കൃതികള്‍-വാല്യം 1)എന്നിട്ടും രാമന്റെ ജന്മ ഭൂമിയാണെന്ന് പറഞ്ഞു രാജ്യത്തുണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് കണക്കില്ല.

(തുടരും)









Fans on the page

No comments: