Total Pageviews

Tuesday, September 9, 2008

അഴിമതിക്കാരന്‍ അഴി എണ്ണണം

ഗുരുതരമായ സാമ്പത്തിക ക്രമക്കേടു നടത്തിയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെ ഇമ്പീച്ച്
(കുറ്റവിചാരണ)ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞത്രെ!

കല്‍ക്കട്ട ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ, സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയും ഇന്ത്യന്‍ ഷിപ്പിങ്‌ കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തില്‍,സൗമിത്രസെന്‍ റിസീവറായി നിയമിതനായിരുന്നു. ഈ സമയത്ത്‌ ഒരു ഇടപാടില്‍ റിസീവറെന്ന നിലയില്‍ കൈപ്പറ്റിയ 32 ലക്ഷംരൂപ സ്വന്തം ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. പിന്നീട്‌ 2003ല്‍ ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായിട്ടും പണം തിരിച്ചടയ്‌ക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരാതിയെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ്‌ സൗമിത്രസെന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിരുന്നു.അതിന്‍റെ അടിസ്ഥാനത്തിലാണ്
ഇമ്പീച്മെന്‍റ്.

രാജ്യത്തിന്റെ ചരിത്രത്തില്‍ രണ്ടാംതവണയാണ്‌ ന്യായാധിപന്‍ കുറ്റവിചാരണ നടപടികള്‍ക്ക്‌ വിധേയനാവുന്നത്‌. സുപ്രീംകോടതി ജഡ്‌ജിയായിരുന്ന വി. രാമസ്വാമിയാണ്‌ ആദ്യത്തെ ആള്‍. പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരിക്കെ ഔദ്യോഗികവസതിയിലേക്ക്‌ ഫര്‍ണിച്ചര്‍ വാങ്ങിയതില്‍ ക്രമക്കേട്‌ കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. 1991-ല്‍ ജനതാദള്‍ എം.പി. മധു ദന്തവതെയാണ്‌ ജസ്റ്റിസ്‌ രാമസ്വാമിക്കെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണാപ്രമേയം കൊണ്ടുവന്നത്‌. പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍നിന്ന്‌ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ എം.പി.മാര്‍ പിന്‍മാറിയതിനാല്‍ കുറ്റവിചാരണ യാഥാര്‍ഥ്യമായില്ല.

സൗമിത്ര സെന്നിനെതിരെയുള്ള കുറ്റവിചാരണയും നടക്കുമെന്നതിന് ഉറപ്പൊന്നുമില്ല.ശക്തമായ രാഷ്ട്രീയ പിന്‍ബലം
ഉണ്ടെങ്കില്‍ ജ.രാമസ്വാമിയെപ്പോലെ ഇയാളും രക്ഷപെടാനാണ് സാദ്ധ്യത. ജ.സെന്നിനെതിരെയുള്ള കുറ്റം സംശയാ
തീതമായി തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്.
'നിയമത്തിന്‍റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്' എന്നതൊക്കെ വെറും വെണ്ടര്‍ വാചകമാണെന്നാണ് ഇതില്‍
നിന്നു തെളിയുന്നത്.

32രൂപ ഒരു സാധാരണക്കാരന്‍ മോഷ്ടിച്ചെന്നു തെളിഞ്ഞാല്‍ അവനു കിട്ടുന്ന ശിക്ഷ പോലും 32 ലക്ഷം
രൂപ,തട്ടിപ്പിലൂടെ സ്വന്തമാക്കിയ ജ്ഡ്ജിക്ക് കിട്ടില്ല എന്നു വരുന്നത് അനീതിയാണ്.ഏറെ പ്രശംസിക്കപ്പെടുന്ന
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ പോരായ്മയാണ്.സൗമിത്ര സെന്നിനെപ്പോലുള്ള ഒരു അഴിമതിക്കാരനെ
അഴികള്‍ക്കുള്ളിലാക്കാന്‍ കഴിയില്ലെങ്കില്‍ ഈ നീതിപീഠങ്ങള്‍ കൊണ്ട് എന്തു പ്രയോജനം?




Fans on the page

2 comments:

dethan said...

ഗുരുതരമായ സാമ്പത്തിക ക്രമക്കേടു നടത്തിയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെ ഇമ്പീച്ച്
(കുറ്റവിചാരണ)ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ചാതുര്‍ വര്‍ണ്ണ്യത്തെക്കുറിച്ചുള്ള ചിന്ത.
-ദത്തന്‍

P.C.MADHURAJ said...

"azhimathikkaaRkku azhi mathi"- KunjnjuNNimash