അധികാരത്തിന്റെ ആനപ്പുറത്ത് കയറി അഹങ്കാര താണ്ഡവമാടുന്ന മന്ത്രി കെ.റ്റി ജലീല്‍ തല മറന്ന് എണ്ണ തേയ്ക്കുകയാണ്.ഉന്നത വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി ആയതുകൊണ്ട് ഉന്നതവിദ്യാ ഭ്യാസ രംഗത്ത് എന്ത് തെമ്മാടിത്തരവും ചെയ്യാമെ ന്ന് അദ്ദേഹം ധരിക്കരുത്.കാരണം ഒരു വകുപ്പിന്റെ മന്ത്രി ആയി നിയമിക്കപ്പെട്ടു എന്നതു കൊണ്ട് ആ വകുപ്പ് മന്ത്രിയുടെ കുടുംബ സ്വത്തായി മാറുന്നില്ല. ആ നിലയ്ക്ക് ’’ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇനിയും തെറ്റ് ആവര്‍ത്തിക്കും “ എന്ന് പറയണമെ ങ ്കില്‍ അയാള്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം.പ ക്ഷ ഭേദമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എ ല്ലാ ജനങ്ങളെയും ഒരുപോലെ സേവിച്ചു കൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നത് തെറ്റ് ചെയ്യാനല്ല.അല്ലെങ്കില്‍ തന്നെ ,ആവശ്യം ന്യാ യമാണെങ്കില്‍ ശരിയല്ലേ ചെയ്യേണ്ടത്?
സര്‍വ്വകലാശാലാ നിയമങ്ങളും ഭരണഘടനാ വകു പ്പുകളും നഗ്നമായി ലംഘിക്കുകയും അതിനെതിരെ ബന്ധപ്പെട്ടവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അത്തരം തെ റ്റു ക ള്‍ ആവര്‍ത്തിക്കും എന്ന് കൂസലില്ലാതെ പറയു കയും ചെയ്യുന്ന ഒരുത്തനെ മന്ത്രിയായി തുടരാന്‍ അ നുവദിക്കുന്നത് സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷ സര്‍ക്കാരിനു ഒന്നടങ്കം അപമാനമാണ്.സ ര്‍വ്വകലാ ശാലാ നിയമങ്ങളനുസരിച്ച് അദാലത്ത് നടത്താനോ, സര്‍വ്വകലാശാലയുടെ ദൈനം ദിനപ്രവര്‍ ത്തനങ്ങ ളില്‍ ഇടപെടാനോ മാര്‍ക്ക് ദാനം ചെയ്യാനോ ഒന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു അധികാര മി ല്ല . മാര്‍ക്ക് കൂട്ടിക്കൊടുക്കാനോ തോറ്റവനെ ജയിപ്പി ക്കാനോ സിന്‍ഡിക്കേറ്റിന് പോലും അധികാരമില്ല. മോഡറേഷനും ഗ്രേസ് മാര്‍ക്കും ചട്ടങ്ങള്‍ക്ക് വിധേയ മായി നല്കാന്‍ മാത്രമേ സിന്‍ഡിക്കേറ്റിന് പോലും അ ധി കാരമുള്ളൂ. പഞ്ചായത്ത് പ്രസിഡന്റിനു ഇന്ത്യന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഉണ്ടെന്നു ധരിച്ച അല്പനായ നാട്ടുമ്പുറത്തു കാരനെപ്പോലെ യാണ് കെ.റ്റി.ജലീല്‍.
23 വര്ഷം മുമ്പ് പ്രീഡിഗ്രി പരീക്ഷയ്ക്ക് തോറ്റ ഒരു വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കേരളസര്‍വ്വകലാശാ ല വൈസ്ചാന്സലറും സിന്‍ഡിക്കേറ്റും കൂടി തീരുമാ നിച്ചിട്ടും നടക്കാതെപോയ സംഭവം കേരളസര്‍വ്വക ലാശാലയില്‍ ഉണ്ടായിട്ടുണ്ട്.അന്ന് ഉമ്മന്‍ചാണ്ടി മു ഖ്യ മന്ത്രിയും ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി കെ.എം. എബ്രഹാം വൈസ്ചാന്‍സാലറുടെ ചാര്‍ജ്ജു കാരനുമായിരുന്നു.കൊല്ലം റ്റി.കെ.എം.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍1987--1989 വര്‍ഷങ്ങളി ല്‍ പ്രീഡിഗ്രീക്ക് പഠിച്ച ,കൊല്ലക്കാരനായ വിദ്യാര്‍ ത്ഥി,1989മുതല്‍ 1993 വരെ പരീക്ഷ എഴുതിയിട്ടും പ്രീഡിഗ്രി ജയിച്ചില്ല.ഈ നാല് കൊല്ലം കൊണ്ട് ലാംഗ്വേജും സബ്ജക്ടുകളും എഴിതിയെടുത്തെങ്കിലും ഇംഗ്ലീഷ് പാസ്സായില്ല.പ്രീഡിഗ്രീ കോഴ്സ് നിര്‍ത്തിയ തോടെ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ആറോ ഏഴോ മേഴ്സി ചാന്‍സ് കൊടുത്തിരുന്നു.അത് അയാള്‍ പ്രയോ ജനപ്പെടുത്തിയില്ല.ആയിരക്കണക്കിനു വിദ്യാര്‍ത്ഥി കള്‍ ഇങ്ങനെ ജയിക്കാതെ അവശേഷിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ അപേക്ഷയുടെ പുറത്ത് അയാള്‍ എഴുതിയ വര്‍ഷങ്ങളില്‍ ഇംഗ്ലീഷിനു നല്‍കിയിട്ടുള്ള കൂടിയ മോഡറേഷനും സിണ്ടിക്കേറ്റ് നല്‍കിയ പാ സ് മോഡറേഷനും കൂടിക്കൊടുത്ത് ജയിപ്പിക്കാന്‍ 27.7.2013 ല്‍ ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗം തീരുമാ നിച്ചു. 2013 ഓഗസ്റ്റ് 21ലെ കേരളകൌമുദിയില്‍ ഇതി ന്റെ വിശദമായ വാര്‍ത്ത വന്നതോടെ, തീരുമാനം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു ‘’അഴിമതി പ്രതി രോധ വേദി’’ ലോകായുക്തയെ സമീപിച്ചു.ഒടുവില്‍ ഗത്യന്തരമില്ലാതെ സിന്‍ഡിക്കേറ്റിന് തങ്ങളുടെ അന്യായ തീരുമാനം റദ്ദൂ ചെയ്യേണ്ടി വന്നു. കോടതി ഇടപെട്ടിട്ടാണെങ്കിലും അന്നത്തെ സിന്‍ഡിക്കേറ്റു തെറ്റായ തീരുമാനം തിരുത്തി.അതേസമയം എന്ത് വന്നാലും തെറ്റ് തിരുത്തില്ലെന്നു മാത്രമല്ല ഇനിയും തെറ്റ് ചെയ്യും എന്നാണ് കെ.റ്റി . ജലീലിന്റെ നിലപാ ട്.
മന്ത്രി നിയമങ്ങള്‍ക്കു അതീതനാണെന്ന് ധരിക്കു ന്നത് ഒരുതരം മനോരോഗമാണ്.ബന്ധപ്പെട്ടവര്‍ മു ന്‍കൈ എടുത്തു ചികിത്സിപ്പിക്കുകയാണ് വേണ്ട ത്.അതിന്റെ ആദ്യപടിയായി മന്ത്രിപ്പദവിയില്‍ നിന്ന് നീക്കം ചെയ്യണം.അതോടൊപ്പം ഇദ്ദേഹത്തി ന്റെ ഡിഗ്രികള്‍ വ്യാജമാണോ എന്ന് അന്വേഷിക്കു കയും വേണം.ശരിയായ രീതിയില്‍ ബിരുദങ്ങള്‍ സ മ്പാ ദിച്ചവര്‍ വ്യാജന്മാര്‍ക്ക് കൂട്ട് നില്‍ക്കില്ല.
Fans on the page
No comments:
Post a Comment