Total Pageviews

Saturday, February 8, 2020

തീവ്രവാദികള്‍ മുഴുവന്‍ സംഘികള്‍




ഭരണഘടനാ വിരുദ്ധമായി മുസ്ലീങ്ങളെ ഒഴിവാക്കി അമിത് ഷാ കൊണ്ടുവന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരു കയാണ്. ഈ സമരങ്ങളെ നേരിടാന്‍ സകലവിധ പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും സംഘികളും. നുണയും വെറുപ്പും കള്ളക്കേസ്സുകളും അവര്‍ ചമച്ചു കൊണ്ടിരിക്കുന്നു. മുസ്ലീങ്ങളെല്ലാം തീവ്രവാ ദികള്‍ ആണെന്നതാണ് സംഘികൾ പ്രചരിപ്പിക്കുന്ന ഒരു പ്രധാന നുണ.

ഐ.എസ്സും അതുപോലുള്ള ഭീകര സംഘങ്ങളും ആഗോള തലത്തില്‍ നടത്തി ക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാ ട്ടിയാണ് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ വാസ്തവം മറിച്ചാണ്. ഇന്ത്യയില്‍ തീവ്രവാദത്തിന്റെ പ്രചാരകരും പ്രവര്‍ത്തകരും ബ്രാഹ്മണ പൌരോ ഹിത്യ മേധാവികള്‍ നിയന്ത്രിക്കുന്ന ഹിന്ദുക്കളാണെന്ന്ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കൊടും ഭീകരന്‍, രാഷ്ട്ര പിതാവായ ഗാന്ധിജി യുടെ നേര്‍ക്ക്‌ നിറയൊഴിച്ച ഗോഡ്സെയാണ്.അയാൾ മുസ്ലീം ആയിരുന്നില്ല. ഒന്നാംതരം മഹാരാഷ്ട്രബ്രാഹ്മണന്‍. മാത്രമല്ല ഒരേ സമയം ഹിന്ദുമഹാസഭാ നേ താവും ആർ.എസ്.എസ് പ്രവര്‍ത്തകനുമായിരുന്നു.ഗാന്ധിജി വധക്കേസ്സില്‍ ഗോ ഡ്സേയോടൊപ്പം പ്രതികളായിരുന്ന  എല്ലാവരും ഉന്നതകുലജാതരായ ഹിന്ദുക്ക ളായിരുന്നു. അയാളോടൊപ്പം തൂക്കിലേറ്റിയ നാരായണ്‍ ആപ്തെ, മറ്റു കൂട്ടു പ്രതി കളായ വി.ഡി.സവര്‍ക്കര്‍, ദിഗംബര്‍ ബാഡ്ഗെ,ശങ്കര്‍ കിസ്തയ്യ, ദത്താത്രേയ പര്ച്ചു രെ, വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ് വാ,ഗോപാല്‍ ഗോഡ്സേ എന്നിവരാരും മുസ്ലീങ്ങളായിരുന്നില്ല. തന്നെയുമല്ല ഇവരെല്ലാം ആർ.എrസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും നേതാക്കളും പ്രവർത്തകരുമായിരുന്നു.ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ എന്നാരോപിക്കപ്പെട്ട  വി.ഡി.സവര്‍ക്കറാകട്ടെ ഒന്നാംതരം മറാത്തി ബ്രാഹ്മണനും.ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയ്ക്ക് മുമ്പേ 1937 ല്‍  തന്നെ ആവശ്യപ്പെട്ട വിഘടനഭീകരനും സവര്‍ക്കരാണ്.

ഇന്ത്യയെ ശിഥിലീകരിക്കാനും അസ്ഥിരപ്പെടുത്താനും ഭിന്ന മതക്കാരെ തമ്മില ടിപ്പിച്ചു മുതലെടുക്കാനും ശ്രമിച്ചവരും ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ആർ.എസ്. എസ്, ഹിന്ദു തീവ്രവാദികളാണ്. ഇന്ത്യന്‍ യൂണിയനും പാകിസ്ഥാനുമായി വേര്‍പി രിഞ്ഞതിനുശേഷംഇന്ത്യയില്‍ ഏറ്റവും വലിയ വംശഹത്യ നടന്നതു ഗുജറാത്തി ലാണ്. രണ്ടായിരത്തിലധികം മുസ്ലീങ്ങളെയാണ് നരേന്ദ്രമോദി അവിടെ മുഖ്യമ ന്ത്രിയായിരിക്കുമ്പോള്‍ സംഘപരിവാരങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കൊന്നൊടുക്കിയത്.ക്രൂരമായ ആ നരമേധത്തില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് നാനാവതി കമ്മീഷനും കോടതികളും കുറ്റവിമുക്തരാക്കിയെങ്കിലും മോദിയും അമിത് ഷായും നിരപരാധികളാണെന്ന് ഒരു കുഞ്ഞുപോലും വി ശ്വ സിക്കുന്നില്ല.മോദിമന്ത്രിസഭയിലെ പ്രമുഖാംഗമായിരുന്ന മായാ കോട്നാനി ന രോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായി.ബി ജെപി ഭരണകൂടത്തിന്റെ ഒത്താശയോടെ 2018 ല്‍ അവര്‍ കുറ്റവിമുക്തയായി പുറ ത്ത് വന്നു.ഗുജറാത്ത് മുസ്ലീം വംശഹത്യയില്‍ ജീവപര്യന്തംശിക്ഷിക്കപ്പെട്ടു ജയി ലില്‍ കിടന്ന 17 കൊലപാതകികള്‍ക്കു സുപ്രീംകോടതിവിചിത്രമായ ഉപാ ധിക ളോടെ ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്.
സൊറാബുദ്ദീന്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും കോടതി ഉത്തരവ് പ്രകാരം 2010 ല്‍ നാട് കടത്തപ്പെടുകയും ചെയ്ത ആളാണ്‌ അമിത്ഷാ. 2012ല്‍ സുപ്രീംകോ ടതി ജാമ്യം അനുവദിക്കും വരെ സ്വന്തം നാട്ടില്‍ കടക്കാന്‍ അദ്ദേഹത്തിനു കഴി ഞ്ഞില്ല. മോദി, ഷാമാരെഏതു കോടതി കുറ്റവിമുക്തരാക്കിയാലും ,വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ പരസ്യ വെളി പ്പെടുത്തല്‍ വംശഹത്യയില്‍ അവര്‍ക്കുള്ള പങ്കിന്റെ സാക്ഷ്യപത്രമാണ്.

"വ്യാജ ഏറ്റുമുട്ടലിൽ എന്നെ കൊലപ്പെടുത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമി ക്കുന്നത്"എന്നാണ് കണ്ണീരിൽ കുതിർന്ന അദ്ദേഹത്തിൻറെ ആരോപണം.ഇന്ത്യ ഒട്ടാകെ വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിക്കാൻ ബി.ജെ.പി യുടെ സേനാനായക നായി നിന്ന് പ്രവർത്തിച്ച തൊഗാഡിയ ഭയവും സങ്കടവും ആശങ്കയുംനിരാശയും മറച്ചു വയ്ക്കാതെ പത്രക്കാർക്ക് മുമ്പിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഏതു കോടതി വിധിയേക്കാളും ഏതു അന്വേഷണ റിപ്പോർട്ടിനെക്കാളും വിശ്വസനീ യവും സത്യസന്ധവുമാണ്.ഗുജറാത്തിലെ ഏറ്റവും പ്രമുഖനായ ബിജെപി നേതാ വായിരുന്ന ഹേരൻ പാണ്ഡ്യയെ കൊലപ്പെടുത്തിയവർക്ക് താൻ വെറും അശു വാണെന്ന് തൊഗാഡിയയ്ക്ക് നന്നായറിയാം.ഈ പത്ര സമ്മേളനം നടത്തി ഏതാ നും നാള്‍ കഴിഞ്ഞപ്പോള്‍ തൊഗാഡിയ സഞ്ചരിച്ച കാറിനു നേരെ ആക്രമണമു ണ്ടായ വാര്‍ത്ത, അദ്ദേഹത്തിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് തെളിയിച്ചു.  ഇവിടെയും അക്രമകാരികളും ഏറ്റുമുട്ടല്‍ വിദഗ്ദ്ധരും ഒന്നും മുസ്ലീങ്ങളല്ല. ഇന്ത്യ ന്‍ ഹിന്ദുക്കളും ‘വിശ്വഹിന്ദു’ക്കളും തന്നെ.

2008 സെപ്റ്റംബര്‍ 29 നു മഹാരാഷ്ട്രയിലെ മാലെഗാവിലും ഗുജറാത്തിലെ
മൊഡോസയിലും ഉണ്ടായ ബോംബു സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെ ടുകയുണ്ടായി.ഈ സ്ഫോടനത്തിന്റെ സൂത്രധാര കടുത്ത ആർ.എസ്.എസ് | ബിജെപി സംഘപരിവാര പുത്രിയും ഗോഡ്സെ ആരാധികയും മോദിഭക്തയും ഭോപാല്‍ എം.പിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ എന്ന ഭയങ്കരിയാണ്.കൂട്ടു പ്രതിയാകട്ടെ ലഫ്ടനന്റ്റ് കേണല്‍ ശ്രീകാന്ത് പുരോഹിതും. അവര്‍ ര ണ്ടു പേരും മുസ്ലീങ്ങളല്ല.അജ്മീര്‍ ദര്‍ഗ്ഗ, മെക്കാ മസ്ജിദ്,സംജോധാ
എക്സ്പ്രസ് എന്നിവിടങ്ങളില്‍ ബോംബു വച്ചത് അസീം ആനന്ദ് എന്ന ആർ.എസ്.എസ്
കാവി ഭീകരന്റെ പങ്കു പോലീസ് കണ്ടെത്തിയിരുന്നു.2013 ലെ മുസാഫര്‍ നഗര്‍
കലാപം ആസൂത്രണം ചെയ്തതും സംഘപരിവാര്‍ സംഘങ്ങളായിരുന്നു.
ഔദ്യോഗികകണക്കനുസരിച്ച് കൊല്ലപ്പെട്ട ഹിന്ദുക്കളുടെ ഇരട്ടി മുസ്ലീങ്ങള്‍
ആ കലാപത്തില്‍ കൊല്ലപ്പെട്ടു. ധാരാളം മുസ്ലീം കുടുംബങ്ങള്‍ വീടും നാടും
ഉപേക്ഷിച്ച് പലായനം ചെയ്തു.അവിടെ നടത്തിയ കൊലപാതകങ്ങളും
കൊള്ളയും കൊള്ളിവയ്പ്പും ആണ് തങ്ങള്‍ക്കു ബാലികേറാമലയായിരുന്ന
ഉത്തര്‍പ്രദേശില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചത്.

2016 ല്‍, അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്‍റ്
ആയിരുന്ന കനയ്യകുമാറിനെ മോദി സര്‍ക്കാര്‍ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യുകയും
തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു.അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍
ബിജെപിയുടെ അഭിഭാഷകരായ ക്രിമിനലുകള്‍ ജഡ്ജിയുടെ മുന്‍പിലിട്ടു തല്ലി.
നിയമം കയ്യിലെടുത്ത ആ വര്‍ഗ്ഗീയ വെറിയന്മാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.
കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ശിക്ഷി ക്കാൻ ശ്രമിച്ചതും സംഘപരിവാരങ്ങളാണ്.
അതും ചീറ്റിപ്പോയി. അന്യായമായ ഫീസ്‌ വര്‍ദ്ധനവിനെതിരെ അടുത്തകാലത്ത് സമരം ചെയ്ത ജെ.എന്‍.യുവിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ തല തല്ലിക്കീറിയതും
കാമ്പസിൽ കയറി അതിക്രമങ്ങള്‍ കാട്ടിയതും ഹിന്ദുമത ഭ്രാന്തന്മാരായിരുന്നു.പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയയിലെയും
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളെ കാമ്പസിൽ കയറി
ഉപദ്രവിച്ചതും ഹൈന്ദവ ഗുണ്ടകളായിരുന്നു

ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ രാജ്ഘട്ടിലേക്ക് മാര്‍ച്ച് ചെയ്ത ജാമിയ മിലിയ
വിദ്യാര്‍ത്ഥികളെ വെടിവച്ചതും ഷായുടെ ശിഷ്യനായ ഒരു ഹിന്ദുമത ഭ്രാന്തനായിരുന്നു. അമിത് ഷായുടെ പോലീസുകാര്‍ നോക്കി നില്‍ക്കുമ്പോള്‍ ആയിരുന്നു പുതിയ ഗോഡ്സെയുടെ പരാക്രമം. ഏതാനും
ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ ബോംബു വച്ച ഭീകരനും
സംഘപരിവാരമായിരുന്നു.ഭീകര പ്രവര്‍ത്തനം നടത്തിയ മോദി, ഷാമാരുടെ അനുയായികളായ ചെറുപ്പക്കാര്‍ക്കെല്ലാം മനോരോഗമാണെന്ന് ചിത്രീകരിച്ചു രക്ഷപ്പെടുത്താനാണ് ഷായുടെ പോലീസ് ശ്രമിക്കുന്നത്.ഇതിനൊക്കെ പുറമേ 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന കാലം മുതല്‍ ഗോഹത്യ ആരോപിച്ച് ഹിന്ദു ഭീകരര്‍ നിരവധി മുസ്ലീങ്ങളെ തല്ലിക്കൊന്നിട്ടുണ്ട്.2014 മുതല്‍ 2019 ഡിസംബര്‍ വരെ 45 പേരെ കൊല്ലുകയും 56 പേരെ മാരകമായി പരിക്കേല്പിക്കുകയും ചെയ്തതായാണ്
ഔദ്യോഗിക കണക്ക്. മുസ്ലീങ്ങള്‍ക്ക് നേരെ ഈ അതിക്രമം കാണിച്ചിട്ടുള്ളവരെല്ലാം
ആർഎസ്എസ്സിലും അനുബന്ധ ഹിന്ദു സംഘടനകളിലുംപെട്ട തീവ്രവാദികളാണ്.

ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ പശുക്കുട്ടിയെ കൊന്നെന്ന് ആരോപിച്ചു മുഹമ്മദ്‌ അഖ്‌ ലഖ്
എന്ന 52 വയസ്സ് കാരനെ തല്ലിക്കൊന്നത് സമീപത്തുള്ള അമ്പലത്തിലെപൂജാരി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍,ബിജെപി ഹിന്ദു കാപാലികരാണ്.അയാളുടെ വീട്ടില്‍ നിന്നു
പശുവിറച്ചിയെന്നും പറഞ്ഞു വിശ്വഹിന്ദു ക്കള്‍ ‘കണ്ടുകെട്ടിയ’ ഇറച്ചി ആടിന്റെതാണ്
എന്ന് പരിശോധനയില്‍ തെളിഞ്ഞു.അഖ്ലഖിന്റെ മൂത്ത മകന്‍ എയര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു.എന്നിട്ട് പോലും,പട്ടാളക്കാര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍
ഒഴുക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെ ആരും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍
എത്തിയില്ല.72 വര്‍ഷമായി താമസിച്ചിരുന്ന സ്വന്തം വീടും കൂടും വിട്ട് അയാളുടെ
അവശേഷിച്ച ബന്ധുക്കള്‍ അവിടെ നിന്നും പലായനം ചെയ്തു.അഖ്ലഖ് വധക്കേസില്‍
പ്രതികളായ 19ല്‍ 16 പേരെയും തന്റെ തെരഞ്ഞെടുപ്പു റാലികളില്‍
ആദിത്യനാഥ് പങ്കാളികളാക്കി.പിന്നീട് യു.പി മുഖ്യമന്ത്രി ആയപ്പോള്‍
അവര്‍ക്കെല്ലാം അയാള്‍ ജോലിയും നല്‍കി.ഈ കൊലപാതകികള്‍ ആരും
മുസ്ലീങ്ങളായിരുന്നില്ല. ആദിത്യനാഥ് കിങ്കരന്മാരായ ഹിന്ദു തീവ്രവാദികളായിരുന്നു.

2018 ല്‍ ജമ്മു കാശ്മീരിലെ കത്വ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തില്‍ വച്ച് 8 വയസ്സ് മാത്രം
പ്രായമുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയെ അമ്പലത്തിലെ പൂജാരി ഉള്‍പ്പെടെയുള്ളവര്‍
ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു. അന്ന് ബിജെപിയും പിഡിപിയും
ഒന്നിച്ച് ജമ്മു കാശ്മീര്‍ ഭരിക്കുന്ന കാലമാണ്.ആ കൊലപാതകത്തിലും
മുസ്ലീങ്ങളായിരുന്നില്ല പ്രതികള്‍.

2019 ല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ രൂപം സൃഷ്ടിച്ച് അതില്‍
വെടിവച്ചു രസിച്ച ഹിന്ദുമഹാസഭയുടെ നേതാവായ സ്ത്രീയും മുസ്ലീമല്ല. ഗാന്ധിജിയെ
'മഹാത്മാ' ആക്കിയതോർക്കുമ്പോൾ തന്റെ രക്തം തിളയ്ക്കുകയാണെന്നു പറഞ്ഞത്
ബി.ജെ.പി എം.പിയും മുൻ മന്ത്രിയുമായ അനന്തകു മാർ ഹെഗ്‌ഡെയാണ്.
ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ഒത്തു കളിയായിരുന്നു എന്ന് ആക്ഷേപിച്ച
ഇയാള്‍ ഗോഡ്സെയേക്കാള്‍ നീചനായ ഭീകരനാണ്. ഷഹീന്‍ ബാഗില്‍ സമരം
ചെയ്യുന്ന വനിതകളെയും കുട്ടികളെയും വെടിവച്ചു കൊല്ലണമെന്ന് പറയുന്ന
യോഗി ആതിത്യനാഥും കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറും ഭീകരന്മാരില്‍ ഭീകരന്മാരാണ്.
ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ ഇവര്‍
ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും കൂടിയാണ് നടത്തിയിരിക്കുന്നത്.
സന്യാസ വേഷം കെട്ടി തീവ്ര വാദത്തിനു ഉന്നമിടുന്ന ആദിത്യനാഥന്‍ യോഗി
വര്‍ഗ്ഗത്തിന് തന്നെ അപമാനമുണ്ടാക്കുന്ന ഭീകരനാണ്.

ഇങ്ങനെ സ്വതന്ത്ര ഭാരതത്തില്‍ നടന്നിട്ടുള്ള ഭീകര,വിദ്ധ്വംസക പ്രവര്‍ത്തനത്തി നു ചുക്കാന്‍ പിടിച്ച തീവ്രവാദികള്‍ മുഴുവനും ആർ എസ് എസ്,സംഘപരിവാര്‍
ബിജെപി സംഘടനകളില്‍ പെട്ട ഹിന്ദുക്കളാണെന്നു കാണാം. ഭരണഘടനയ്ക്കും
ഇന്ത്യയുടെ സംസ്കാരത്തിനും എതിരായി ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാന്‍,
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ പിന്‍ തലമുറ പറഞ്ഞു പരത്തുന്ന
പെരും നുണകളില്‍ ഒന്നാണ് ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദം. കൊടും
തീവ്രവാദികളായ അണികളുടെയും നേതാക്കളുടെയും തനിനിറം പുറത്തറിയാ തി രിക്കാന്‍ അവര്‍ കണ്ടെത്തിയ തന്ത്രമാണ് മുസ്ലീങ്ങളുടെ മേല്‍ തീവ്രവാദം ആരോപിക്കുക എന്നത്.






Fans on the page

No comments: