Total Pageviews

Saturday, October 12, 2019

കോഴിമുലയില്‍ നിന്ന് പാല് കറക്കുന്നവര്

കൊല്ലത്തിനടുത്തുള്ള പാരിപ്പള്ളിയില് അസുഖം ബാധിച്ചു ചികിത്സയി ലിരുന്ന കുഞ്ഞിനെ അതി ന്റെ തള്ള അടിച്ചു.കുറച്ചു കഴിഞ്ഞപ്പോള് കുഞ്ഞു മരിച്ചുപോയി.ഉടന് ചാനലായ ചാനലുകളിലെല്ലാം വാര്ത്ത പ്രത്യക്ഷപ്പെട്ടു: ''പാരിപ്പള്ളിയില് അമ്മ കു ഞ്ഞിനെ തല്ലിക്കൊന്നു".പിന്നീട് കുഞ്ഞിന്റെ അച്ഛ ന് പെങ്ങളുടെ(അപ്പച്ചി),അയല്‍ വാസികളുടെ,അടു
ത്ത ബന്ധുക്കളുടെ,വഴിപോക്കരുടെ ഒക്കെ പ്രതിക രണങ്ങള് ,കുട്ടിയെ തല്ലാനുപയോഗിച്ച വടിയുടെ ചി ത്രങ്ങള് ,കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളുടെ ദൃശ്യങ്ങള്,എന്നുവേണ്ട ആകെ ജഗപൊക.ഒടുവില് പോസ്റ്റുമോര്ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മെനന്ജൈറ്റി സും ന്യൂമോണിയയും കലശലായിട്ടാണ് കുട്ടി മരിച്ച തെന്ന് വ്യക്തമായി. ഒരു ഖേദപ്രകടനം നടത്താനു
ള്ള മര്യാദ പോലും കാണിക്കാതെ ,ജനാധിപത്യത്തി ന്റെ നാലാം തൂണെന്നു വാഴ്ത്തപ്പെടുന്ന മാദ്ധ്യമങ്ങ ള് കൂടത്തായി കൊലപാതകത്തിലേക്ക് ക്യാമറയും മൈക്രോഫോണും തിരിക്കുകയായി.
കാഴ്ച്ചക്കാരുടെയും കേഴ് വിക്കാരുടെയും വായന ക്കാരുടെയും എണ്ണം കൂട്ടാന്‍ മാധ്യമങ്ങള്‍ കാണിക്കു ന്ന ഇത്തരം നെറികേടുകള്‍ ഏതാനും വ്യക്തികളെ മാത്രമേ പ്രതികൂലമായി ബാധിക്കൂ.എന്നാല്‍ നീതി പീഠങ്ങള്‍ ഇതുപോലെ,കാള പെട്ടെന്ന് കേള്‍ക്കുമ്പോ ഴേക്കും കയറുമെടുത്ത് പായുകയും കാളയ്ക്കും കി ടാവിനും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെ യ്‌താല്‍ എന്താകും സ്ഥിതി ?ആള്‍ക്കൂട്ട കൊലപാത കങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെ ന്ന് ആവശ്യപ്പെട്ടു പ്രധാന മന്ത്രിക്കു കത്തെഴുതിയ ,അടൂര്‍ ഗോപാലകൃഷ്ണനും രാമചന്ദ്ര ഗുഹയും ഉള്‍പ്പെ ടെയുള്ള പ്രമുഖര്‍ക്കെതിരെ ഏതോ വ്യാജവക്കീല്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോ ഹക്കുറ്റം ചുമത്തി കേസ്സെടുക്കുവാന്‍ ഉത്തരവിട്ട പാ റ്റ്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇപ്രകാരം കയറെ ടുക്കുകയാണ് ചെയ്തത്. നാടിനെ നാണംകെടുത്തിയ ഈ ഉത്തരവ് ഏതാനും ദിവസം രാഷ്ട്രീയ,സാമൂഹി ക മണ്ഡലങ്ങളില്‍ കോലാഹലമുണ്ടാക്കിയ ശേഷം അപ്രത്യക്ഷമായി.വക്കീലും അയാളുടെ ഹര്‍ജിയും എല്ലാം വ്യാജമാണെന്ന് വെളിവായതോടെ മജിസ്ട്രേ റ്റ് ഇളിഭ്യനായി. സമഗ്രമായ അന്വേഷണം നടത്തി യാല്‍ വക്കീലിന്റെയും മജിസ്ട്രേട്ടിന്റെയും ബി രുദങ്ങളുടെ നിജസ്ഥിതി അറിയാന്‍ കഴിയും.അ തു വരെ രണ്ടു പേരെയും കോടതിയില്‍ കയറുന്നതില്‍ നിന്നും തടയണം.കേന്ദ്രത്തില്‍ മോഡി അധികാര ത്തില്‍ വന്ന കാലം മുതല്‍ വ്യാജ ബിരുദക്കാരുടെ വിളയാട്ടമാണ്.






Fans on the page

No comments: