Total Pageviews

Thursday, October 19, 2017

കുരങ്ങന്റെ കൈയ്യിലെ പൂമാല


ആദ്യം അവർ രാഷ്ട്രപിതാവിന്റെ
നേർക്ക് നിറയൊഴിച്ചു .
പിന്നീട് ബാബറി മസ്ജിദ് തകർത്തു.
ഇഷ്ടമില്ലാത്തവരെ വ്യാജ ഏറ്റുമുട്ടലിലൂടെ
വകവരുത്തി.
വംശഹത്യക്കു വഴിമരുന്നിട്ടു.
'ഭാരത് മാതാ' വിളികൾ
'ഗോമാതാ' വിളികൾക്കു വഴിമാറി
ഗോമൂത്രം ലിക്വിഡ് ഓക്സിജനായി വാഴ്ത്തി
പ്രാണവായു നൽകാതെ ബാല--
പ്രാണനെടുത്തു രസിച്ചു.
അധികാരത്തിന്റെ ആനപ്പുറത്തിരുന്ന്
ഭരണഘടനയ്ക്കു മേൽ മൂത്രമൊഴിച്ചു.
ദേശീയ ഗാനത്തിൻറെ മേൽ വിസര്ജിച്ചു.
വിശ്വമഹാകവിയെ കല്ലെറിഞ്ഞു.
ഏറ്റവും ഒടുവിൽ ........
ദേശീയ സ്മാരകങ്ങൾ
കറുപ്പിക്കാൻ കരി ഓയിലിൽ മുക്കിയ
കാവിശീലയുമായി നിൽക്കുന്നു.
ലോകാത്ഭുതങ്ങൾ തച്ചുടയ്ക്കാൻ
ശിവലിംഗമുയർത്തുന്നു.

കുരങ്ങിന്റെ കൈയ്യിൽ
കൊടുത്ത പൂമാലയെയോർത്ത്
കാലം നടുങ്ങി നിൽക്കുന്നു.






Fans on the page

No comments: