Total Pageviews

Friday, September 1, 2017

അമൃതാനന്ദമയിക്കെതിരെയും കേസ്സെടുക്കണം

വ്യാജദൈവങ്ങൾക്കും രാഷ്ട്രീയ തസ്‍കരന്മാർ ക്കും കള്ളസ്വാമിമാർക്കും എതിരെ പരസ്യമായി പൊതുജനം രംഗത്തു വന്നാലും കേരളത്തിലെ അധികാരകേന്ദ്രങ്ങളും ഭരണകൂടങ്ങളും അവർക്ക് ഒത്താശചെയ്യുന്ന തായി ട്ടാണ് അനുഭവം.ബലാ ത്സം ഗ ആൾദൈവം കേരളത്തിലായിരുന്നെങ്കിൽ സുഖ മായി രക്ഷപ്പെടുമായിരുന്നു എന്നതാണ് നമ്മുടെ ഇതുവരെയുള്ള ചരിത്രം.ഒരു ആർ.ബാലകൃഷ്ണപി ള്ള മാത്രമാണ് പൊതുമുതൽ കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയക്കാരൻ. അതുതന്നെ വി.എസ് .അച്യുതാനന്ദനെപ്പോലെ ഒരാൾ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതു കൊണ്ട് മാത്ര വും. ആൾദൈവങ്ങളുടെ കാര്യവും തഥൈവ.ഒരു സന്തോഷ്‌മാധവനോ കൊട്ടിയത്തമ്മയോ പിടിക്ക പ്പെട്ടിട്ടുണ്ടാകും.ഗുർമീത് രാം റഹീം സിംഗിനെ പോലുള്ള വൻകിട വ്യാജന്മാരെ പിടികൂടാനോ ശിക്ഷ വാങ്ങിക്കൊടുക്കാ നോ ഇന്നേവരെ കഴി ഞ്ഞിട്ടില്ല.തന്നെയുമല്ല ഇത്തരം സാമൂഹികദ്രോഹികളെ പ്രമോട്ട് ചെയ്യുവാനാണ് ജഡ്ജിമാരുൾപ്പെടെയു ള്ള ഉന്നതന്മാർ ശ്രമിച്ചിട്ടുള്ളത്.സത്യസായിബാബ ദൈവമാണെന്ന് പ്രചരിപ്പിച്ചവരിൽ മുമ്പരായിരുന്നു ജഡ്ജിമാരായിരുന്ന ബാലകൃഷ്ണ ഏറാടിയും വി.ആർ. കൃഷ്ണയ്യരും.ഇപ്പോൾ മാതാ അമൃതാനന്ദമയി എന്ന ആൾദൈവത്തിന്റെ കാൽക്കൽ കുമ്പിടുകയും അനുഗ്രഹത്തിന് കാത്തു കിടക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രി മുതൽ മന്ത്രിമാരും എം.പി മാരും എമ്മെല്ലെമാരും വരെയാണ്.പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും കഥ പറയാനുമില്ല.കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും എല്ലാം അവരുടെ ആരാധകരാണ്.എല്ലാ നിയമവിരുദ്ധ നടപടികളും അവർ നിർബ്ബാധം നടത്തിക്കൊണ്ടിരിക്കുകയാണ്.നിരവധി കൊലപാതകങ്ങൾ ഇവരുടെ സങ്കേതത്തിൽ നടന്നിട്ടുണ്ട്.ഏറ്റവുമൊടുവിൽ സത് നാം സിംഗ് എന്ന ഉത്തരേന്ത്യൻ നിയമ വിദ്യാർത്ഥിയെ ഇവരുടെ കണ്മുൻപിൽ ഇട്ടു തല്ലിയ ശേഷം മനോരാഗാശുപത്രിയിൽ എത്തിച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ട ആ സാധുവിനെകുറിച്ച് ആയിരുന്നില്ല "അമ്മ"യ്ക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് ഉത്കണ്ഠ.സത്നാം സിംഗിന്റെ പിതാവ് സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹമിരുന്നു.നിരവധി സാംസ്കാരിക സംഘടനകൾ സമരം നടത്തി. അപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ അന്വേഷണത്തിന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി .അന്ന് അവരുടെ മകൾ "അമ്മ"യുടെ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നെ ന്നായിരുന്നു കേഴ്വി.എന്തായാലും അമൃതാനന്ദമയിയുടെ സങ്കേതത്തിൽ വച്ച് സത്‌നാമിന് മർദ്ദനമേറ്റില്ല എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.ആ ചെറുപ്പക്കാരനെ ആൾദൈവത്തിന്റെ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പല ചാനലുകളും കാണിച്ചതാണ്.എന്നിട്ടും അയാൾക്ക് അമൃതാനന്ദമയീ സന്നിധിയിൽ വച്ച് പരിക്ക് പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട് വരണമെങ്കിൽ ഈ ആൾദൈവത്തിന് സർക്കാരിൽ എന്ത് സ്വാധീനം ഉണ്ടെന്നു ഊഹിച്ചാൽ മതി.അതുകൊണ്ടു അമ്മച്ചിക്കെതിരെ കേ സ്സെടുക്കാൻ കഴിയില്ല എന്നാണു സർക്കാരും വിശ്വാസികളും പറയുന്നത് പക്ഷേ ഇവർ വില ക്കെടുത്ത സർക്കാർ അന്വേഷകരുടെ റിപ്പോർട്ടിനേക്കാൾ സത്യസന്ധവും ശക്തവുമായ റിപ്പോർട്ട് ഇവരുടെ അന്തേവാസിയും ശിഷ്യയും ആയി 25 കൊല്ലക്കാലം സേവിച്ച ഗെയിൽ ട്രെഡ്‌വെൽ എന്ന ആസ്ട്രേലിയൻ യുവതി "ഹോളി ഹെൽ " (Holy Hell) എന്ന പേരിൽ എഴുതിയ ഓർമ്മക്കുറുപ്പിൽ ഉണ്ട്.ആ ൾദൈവത്തിന്റെ സാന്നിദ്ധ്യ ത്തിൽ ഒരുശിഷ്യൻ തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്ത കഥ ഗെയിൽ പ്രസ്തുത പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.അയാളും ആൾദൈവവുമായുള്ള അവിഹിതങ്ങളും അതിൽ വർണ്ണിച്ചിട്ടുണ്ട്.ദൈവവും ശിഷ്യനും കൂടി ഉഭയസമ്മതപ്രകാരം ചെയ്യുന്ന അവിഹിതത്തിന് നിയമപരമായി നടപടി സ്വീകരിക്കാൻ കഴിയില്ലെങ്കിലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുന്നതിന് ശിക്ഷ വിധിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിന്നു കൂട്ടു നിൽക്കുന്നതും ശിക്ഷാർഹമാണ്.ആ നിലക്ക് ഗുർമീതിനെതിരെ കേസ്സെടുത്തു ശിക്ഷിച്ചതു പോലെ ശിഷ്യനും അമൃതാനന്ദമയി ക്കുമെതിരെ കോടതി സ്വമേധയാ കേസ്സെടുക്കേണ്ടതാണ്.അപ്പോൾ സത്നാം സിംഗി ന്റെ കൊലപാതകം ഉൾപ്പെടെ ഇവരുടെ സങ്കേതത്തിൽ അരങ്ങേറിയിട്ടുള്ള സകല കുറ്റകൃത്യങ്ങളു ടെയും ചുരുളഴിയും.കേരളത്തിന്റെ മേൽ ചൂഴ്ന്നു നിൽക്കുന്ന ദുഷ്‌പേര് നീങ്ങുകയും ചെയ്യും.








Fans on the page

No comments: