എ .ഐ.വൈ.എഫ് ,എ .ഐ.എസ്.എഫ് നേതൃത്വ ത്തിൽ നടക്കുന്ന ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ ബംഗാളിലെ മിഡ്‌നാപൂരിൽ എത്തിയ കനയ്യ കുമാറിനെ ആക്രമിച്ച സംഘപരിവാർ തെമ്മാടികൾ അവരുടെ സംസ്കാരം ഒന്നുകൂടി വെളിവാക്കിയിരിക്കുക യാണ്.ബി.ജെ.പിയും അവരുടെ കുട്ടിക്കുരങ്ങന്മാരും കൂടി രാജ്യത്താകമാനം അഴിച്ചു വിടുന്ന അക്രമത്തിന്റെയും തെമ്മാടിത്തത്തിന്റെയും ജനാധിപത്യഹത്യയു ടേയും വർഗ്ഗീയ വിദ്വേഷ ത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് കനയ്യകുമാറിനു നേരെ നടന്ന ആക്രമണം.മോഡി ഭര ണകൂടത്തിന്റെ അഴിമതിക്കും കൊള്ളരുതായ്മയ്ക്കും ദേശവിരുദ്ധതയ്ക്കും എതിരെ അർത്ഥവ ത്തായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കനയ്യ കുമാർ എന്ന തീപ്പൊരി തല്ലിക്കെ ടുത്താൻ കള്ളക്കേസും വ്യാജ പ്രചാരണങ്ങളും മർദ്ദനവും ആയി ആകുന്നതു ശ്രമിച്ചതാണ് ബിജെപിയും അവരുടെ ഭരണകൂടവും.ഗാ ന്ധിജി യെ വധിച്ചവരുടെ പിൻമുറയ്ക്ക്, നീതിക്കും സത്യ ത്തിനും വേണ്ടി നിലകൊള്ളുന്ന കനയ്യകുമാറിനെ എങ്ങനെയാണ് സഹിക്കാൻ കഴിയുക?പാക്കി സ്ഥാനിലേക്കു പോകണം എന്നാണു കനയ്യകുമാ റിനെ ആക്രമിക്കുമ്പോൾ ഈ കന്നാലിസന്തതികൾ ആക്രോശിച്ചതത്രെ.രാഷ്ട്ര പിതാവിനെ കൊന്ന രാജ്യദ്രോഹികളുടെ പാരമ്പര്യം പേറുന്ന ആർ.എസ് .എസ് ,സംഘപരിവാർ സംഘങ്ങൾക്ക് കനയ്യ കുമാ റിനെ പോലെയുള്ള ഒരു രാജ്യസ്നേഹിയോട് അങ്ങ നെ പറയാൻ എന്ത് അർഹത?ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് ആർ.എസ്എസിനുള്ളത്.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി 30 വര്ഷം വരെ ഇവരുടെ സംഘടനാ ആസ്ഥാ നത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയിട്ടി ല്ല. അങ്ങനെയുള്ള രാജ്യദോഹികൾക്ക് കനയ്യ കുമാ റിനോട് രാജ്യം വിട്ടു പോകാൻ കൽപ്പിക്കാൻ എന്ത് യോഗ്യതയാണുള്ളത്?ഇന്ത്യയിൽ ജനിച്ചു വളർന്ന വർക്ക് ഇവിടെ താമസിക്കാൻ ഒറ്റുകാരുടെ അനുവാ ദം ആവശ്യമില്ല.പ്രതികൂല സാഹചര്യങ്ങളോട് മല്ല ടിച്ച്,ഫാസിസ്റ്റു ഭരണകൂടത്തിന്റെ മർദ്ദനങ്ങളെ അതിജീവിച്ച് പഠിച്ചും സമരം ചെയ്തും ജനമനസ്സിൽ ഇടം നേടിയ യുവാവാണ് കനയ്യ.വ്യാജ ബിരുദവും വംശഹത്യയുടെ സർട്ടിഫിക്കറ്റും ഒറ്റു കാശുമായി രാജ്യം ഭരിക്കാനിറങ്ങിയവർക്കും അവരുടെ ചാവേറുകൾക്കും കനയ്യ കുമാറിനെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ഇല്ലാ താക്കാൻ കഴിയില്ല.
Fans on the page
No comments:
Post a Comment