Total Pageviews

86,944

Tuesday, September 3, 2013

നമ്മളെ വിഘടനവാദികളാക്കുമോ?


ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് ആലോചന നടത്താന്‍ കേന്ദ്രത്തിലെ യേമാന്മാര്‍ക്ക് ആഴ്ചകള്‍ വേണ്ടിവന്നു.ഒടുവില്‍ നൂറു ന്യായം പറഞ്ഞ് കൊടുക്കാന്‍ സാദ്ധ്യമല്ലെന്ന് വിധിച്ചു.അതില്‍ ഒരു ന്യായം എല്ലാം നേരത്തെ തീര്‍ച്ച പ്പെടുത്തിപ്പോയി എന്നാണു.രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് പ്രഖ്യാപിച്ചത് വളരെ നേരത്തെ.അവാര്‍ഡ് വാങ്ങാന്‍ രാഷ്ട്രപതിഭവനിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.അവാര്‍ഡു വാങ്ങാന്‍ നീട്ടിയ കൈകളില്‍ അവാര്‍ഡ് എത്തിയില്ല.ഏതാനും മണിക്കൂര്‍ മുമ്പ് ആരോ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ അര്‍ജ്ജുന അവാര്‍ഡ് രഞ്ജിത്തിനു നല്‍കിയില്ല.'നേരത്തെ തീര്ച്ചപ്പെടുത്തിയത്'എന്ന ന്യായം ഒരു ഏമാനും പറഞ്ഞില്ല.തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അദ്ദേഹത്തിനു അനുകൂലമായുണ്ടാകും എന്നാണു കേന്ദ്രത്തിന്റെ കുഞ്ഞാടുകള്‍ പ്രചരിപ്പിച്ചത്.ഈ നിമിഷം വരെ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഭാരതത്തിനു ലോക കായിക ഭൂപടത്തില്‍ മേല്‍ വിലാസമുണ്ടാക്കാന്‍ മലയാളി വേണം;അവനെ അംഗീകരിക്കാന്‍ ഭാരത ഭരണകര്‍ത്താക്കള്‍ക്ക് വലിയ മടി .

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിക്കൊടുക്കുന്നത് കേരളമാണ്.അതിന്നു ആനുപാതികമായി സംസ്ഥാനത്തിന്റെ വികസനത്തിന് യാതൊന്നും കേന്ദ്രം ചെയ്യുന്നില്ല.കോച്ചു ഫാക്ടറി,സ്പെഷ്യല്‍ സോന്‍ തുടങ്ങി റയില്‍വേ വാഗ്ദാനം ചെയ്തവ പോലും കടലാസില്‍ മാത്രം ഒതുങ്ങുന്നു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം മലയാളി മന്ത്രിമാരുള്ളത് .അതും അപ്രധാന സ്ഥാനത്തിരിക്കുന്നവരല്ല.മന്ത്രിസഭയിലെ രണ്ടാമന്‍ വരെ കേരളീയന്‍ ആണെന്നാണ്‌ ഖ്യാതി.നാടിനു പത്ത് പൈസയുടെ ഉപകാരമില്ലെന്നു മാത്രം.

സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന നമ്മള്‍ ഗോസായി ഏമാന്മാരുടെ ദൃഷ്ടിയില്‍ ഐ.ഐ.ടി ലഭിക്കാന്‍ അയോഗ്യര്‍ !

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്തെ ഇല്ലാതാക്കാനും വികസിപ്പിക്കതിരിക്കാനും കേന്ദ്രത്തിലിരുന്നു ഭരണക്കാര്‍ ചരടു വലിക്കുന്നു.

ഇങ്ങനെ ഓരോന്ന് കണ്ടും കേട്ടും കഴിയുമ്പോള്‍ നമ്മള്‍ കേരളീയര്‍ ഉത്തരേന്ത്യക്കാരുടെ അടിമകളോ എന്ന്‍ ആരെങ്കിലും ചിന്തിച്ചു പോയാല്‍ കുറ്റം പറയാന്‍ കഴിയുമോ?





Fans on the page

1 comment:

dethan said...

അവഗണനയുടെ അര്‍ജ്ജുന അവാര്‍ഡും വാങ്ങി മലയാളി മിണ്ടാതിരിക്കും എന്ന്‍ ഗോസായിമാര്‍ക്ക് നന്നായറിയാം.