Total Pageviews

Monday, February 18, 2013

എം.പി എന്നാല്‍ "മഹാ പാപി" യോ?




മുൻ ജഡ്ജിക്കു പിന്നാലെ സിറ്റിങ്ങ് എം.പിയും സൂര്യനെല്ലി പെൺകുട്ടിയ്ക്കു നേരേ അസഭ്യ വർഷവുമായി ഇറങ്ങിയിരിക്കുന്നു.ബാലചികിത്സാ വീരനായ ബസന്തനു പിറകേ എത്തിയ പാർലമെന്റു മെംബറദ്ദേഹം അയാളേക്കാൾ മോശമയ പദങ്ങളാണു പെൺകുട്ടിയ്ക്കു നേരേ ചൊരിഞ്ഞിരിക്കുന്നത്.വേശ്യാവൃത്തി ചെയ്ത് കാശും പാരിതോഷിക വും മറ്റും വാങ്ങിയിട്ട് പീഡിപ്പിച്ചെന്നു നാട്ടുകാരുടെ മുമ്പിൽ പറഞ്ഞു നടക്കുകയാണു അവൾ എന്നാണു ഈ നരാധമന്റെ കമന്റ്.തെമ്മാടിത്തം പറഞ്ഞശേഷം താൻ അതിൽ തന്നെ ഉറച്ചു നില്ക്കുകയാണെന്ന് ഒരു കൂസലും ഇല്ലാതെ ആവർത്തിക്കുകയാണു  ഈ വിടസൃഗാലം.

അവൾ വ്യഭിചാരിണിയാണെന്ന് ഇയാൾക്ക് ഇത്ര തീർച്ച എന്താണു?കുമളി ഗസ്റ്റ് ഹൗസിൽ നിന്നു രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് സുധാകരനു എങ്ങനെ ഉറപ്പു പറയാൻ കഴിയും?അയാൾ അവിടെ ഉണ്ടായിരുന്നോ?തന്നെ പീഡിപ്പിച്ചെന്നു പെൺകുട്ടി പറയുന്ന ബാജി പി.ജെ.കുര്യനല്ല എന്ന് അവളെ പലർക്കും കാഴ്ചവച്ചു കാശുവാങ്ങിയ ധർമ്മരാജൻ ആവർത്തിക്കുന്ന സ്ഥിതിക്ക് ആ ‘ബാജി’സുധാകരൻ തന്നെയാണോ?കൂടെ ബസന്തും ഉണ്ടായിരുന്നോ എന്നും സംശയിക്കണം.കാരണം ജഡ്ജിയാകാൻ വേണ്ടി കോൺഗ്രസ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പലരെയും തനിക്കറിയാമെന്നും ഒരു ജഡ്ജിക്ക് മറ്റൊരാൾ കൈക്കൂലി കൊടുക്കുന്നതിനു താൻ സാക്ഷിയായിട്ടുണ്ടെന്നും മുമ്പ് ഒരു പൊതു വേദിയിൽ വച്ച് പ്രസംഗിച്ചിട്ടുണ്ട്.പൊതു മുതൽ കട്ടതിനു ജയിലിലായ ആർ.ബാലകൃഷ്ണപിള്ളയെ നിയമവിരുദ്ധമായി യു.ഡി.എഫ് സർക്കാർ മോചിപ്പിച്ചപ്പോൾ നല്കിയ സ്വീകരണത്തിലാണു  ന്യായാധിപ ബന്ധങ്ങൾ സുധാകരൻ വെളിപ്പെടുത്തിയത്.പൊതുമുതൽ മോഷ്ടാവിനു വേണ്ടി അന്ന് കോടതികൾക്കുനേരേ ഉറഞ്ഞുതുള്ളിയ ഇയാൾ ഇപ്പോൾ കാമകിങ്കരന്മാർക്കു വേണ്ടി വക്കാലത്തു പിടിക്കുന്നത് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാകണം.

സുപ്രീം കോടതിയെപ്പോലും ഞെട്ടിച്ച തന്റെ വിധിന്യായത്തെ ന്യായീകരിക്കാൻ സുപ്രീം കോടതിയെത്തന്നെ അധിക്ഷേപിച്ച ബസന്തിനെയാണു സുധാകരൻ ഇവിടെയും പിന്തുടരുന്നത്.പ്രതികളെയും ഇരയെയും സാക്ഷികളെയും വിസ്തരിച്ചും വാദപ്രതിവാദങ്ങൾ കേട്ടിട്ടുമാണു വിചാരണക്കോടതി ധർമ്മരാജനെയും മറ്റു 35 പ്രതികളെയും ശിക്ഷിച്ചത്.ക്രോസ് വിസ്താര സമയത്ത് താൻ തന്നെയാണു പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതെന്ന് ധർമ്മരാജൻ സമ്മതിച്ചിട്ടുള്ളതുമാണു.ഒളിവിലിരിക്കേ ഈയിടെ മാതൃഭൂമി ചാനലിനു നല്കിയ അഭിമുഖത്തിലും പി.ജെ.കുര്യനു അവളെ അടിയറ വച്ചതും താനാണെന്ന് അയാൾ പറയുന്നുണ്ട്.പെൺകുട്ടി സ്വമേധയാ എല്ലാവർക്കും വിധേയ ആയതാണെന്ന ബസന്തിന്റെയും സുധാകരന്റെയും വാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണു.നാല്പതു ദിവസം ഈ പെൺകുട്ടിയെ പലർക്കും കൂട്ടിക്കൊടുത്ത് കാശു വാങ്ങിയവൻ കോടതി മുമ്പാകെ അത് സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിട്ടും അവൾ സ്വൈരിണി(സാധാരണ പിമ്പുകൾക്ക് ഇത്തരംവാക്കുകൾ വഴങ്ങാത്തതിനാലാണു സുധാകരനും ബസന്തനുമൊക്കെ വേശ്യ എന്നു പ്രയോഗിക്കുന്നത്.)യാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് ആരെ രക്ഷിക്കാനാണു എന്ന് എല്ലാവർക്കുമറിയാം.

വ്യഭിചാരം സ്ത്രീ മാത്രം വിചാരിച്ചാൽ നടക്കുന്നകാര്യമല്ല.പുരുഷനും അതിൽ പങ്കുണ്ട്.ആ നിലയ്ക്ക് അവനും കുറ്റവാളിയാണു.സുധാകരൻ പറയുന്നതു കേട്ടാൽ അവളെ ഉപയോഗിച്ച പുരുഷന്മാരെല്ലാം പരമയോഗ്യന്മാരാണെന്നു തോന്നും.കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ പ്രേമം നടിച്ചു വശത്താക്കി കണ്ട കാമഭ്രാന്തന്മാർക്കെല്ലാം വിറ്റു കാശാക്കിയ കശ്മലരുടെ രക്ഷക നിരയിലേക്ക് ഇന്ത്യൻ പാർലമെന്റിലെ ഒരംഗം സ്വയം എത്തിച്ചേരുന്നത് കാണുമ്പോൾ  നമ്മുടെ ജനാധിപത്യത്തെ കുറിച്ചു തന്നെ അവജ്ഞയും ആശങ്കയുമാണു തോന്നുന്നത്.സ്ത്രീ സുരക്ഷയ്ക്കു വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ പരിഹസിക്കുകയും ബില്ലിനെ എതിർക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന സുധാകരന്റെ സാന്നിദ്ധ്യം കൊണ്ട് പാർലമെന്റ് പാപ പങ്കിലമാകാൻ അനുവദിക്കാതിരി ക്കാനുള്ള സന്മനസ്സെങ്കിലും ഭരിക്കുന്നവർ കാണിക്കണം.സുധാകരൻ ഇന്ത്യൻ ജനാധിപത്യത്തെ വ്യഭിചരിച്ചത് ജനാധിപത്യം വഴിയേ പോലും പോയിട്ടില്ലാത്ത ഒരു കൊച്ചു രാജ്യത്തു വച്ചാണെന്നത് ഏറെ ഗൗരവാവഹമാണു.എം.പി.എന്നതിനു മെംബർ ഓഫ് പാർലമെന്റ് എന്നല്ല 'മഹാ പാപി' എന്നാണെന്ന് ഇത്തരം നീച ജന്തുക്കളുടെ മനുഷ്യത്വരഹിത വർത്തമാനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.വഞ്ചിക്കപ്പെട്ട് പതിനേഴു വർഷത്തിനു ശേഷവും പൂർണ്ണ നീതി ലഭിച്ചിട്ടില്ലാത്ത ഒരു സാധു പെൺകുട്ടിയെ നികൃഷ്ട വാക്കുകൾ കൊണ്ട് അപമാനിക്കുവാൻ ശ്രമിക്കുന്ന ആഭാസ ജന്തുക്കളുടെ മേൽ ഇടിത്തീ  വീഴുകതന്നെ  ചെയ്യും.






Fans on the page

2 comments:

sarada said...

Sudhakarante munpil maunam paalikkunna oru mahaparty ullappol ayal ithum ithilappuravum parayum. Onnum sambhavikanilla. Electionu ticket krithyamayikkitum. Athanu aa partyute mahathvam.

Sudhakarante koosalillaymayuteyum partyute maunathinteyum rahasyam anveshichal chinju narunna palathum purathu varumennu njan karuthunnu.

dethan said...

ശാരദ,
സുധാകരന്‍റെമുമ്പില്‍ കവാത്ത് മറക്കുന്ന പാര്‍ട്ടി എന്ന് പറയുന്നതല്ലേ ശരി?പക്ഷെ കേരളത്തിലെ മനുഷ്യരെല്ലാം അയാളുടെ പാര്‍ട്ടിക്കാരെ പോലെ കൊജ്ഞാണന്‍മാരല്ലല്ലോ.