Total Pageviews

Monday, May 24, 2010

തെറ്റുന്ന തെറ്റയില്‍

ഒരുമാതിരി നേരേ ചൊവ്വേ ഭരിച്ചു കൊണ്ടിരുന്ന മന്ത്രി ആയിരുന്നു ശ്രീ.മാത്യു റ്റി.തോമസ്.ജനതാദള്‍ ഒന്നാ
യിരുന്നപ്പോള്‍ വീരേന്ദ്രകുമാറും സംഘവും കൂടി അദ്ദേഹത്തെ രാജി വയ്പ്പിച്ചു.രാജി കൊണ്ടും ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു കണ്ടപ്പോള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നു തന്നെ പിണങ്ങിപ്പോയീ.പക്ഷേ കൂടെപ്പോകാന്‍
മാത്യു.റ്റി.തോമസും ജോസ് തെറ്റയിലും കൂട്ടാക്കിയില്ല. ജനതാദള്‍ രണ്ടു കഷണമായി.അത് അവരുടെ ആഭ്യന്തര കാര്യം എന്ന് കരുതി ജനം സമാധാനിച്ച് ഇരുന്നപ്പോഴാണ് കൂടെ നിന്ന ജനനതാദള്‍ കഷ്ണത്തിന് പാരിതോഷിക
മായി മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്.മന്ത്രി ആയതു ജോസ് തെറ്റയിലും.പക്ഷേ അത് കേര
ളത്തിനും മന്ത്രിസഭയ്ക്കും ബാദ്ധ്യതയാകുമെന്ന് മന്ത്രി പദം നല്‍കിയവരും പാവം ജനങ്ങളും സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല.


മന്ത്രി ആയപ്പോള്‍ മുതല്‍ ഓരോ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു മാദ്ധ്യമ ശ്രദ്ധ നേടുന്നത് ശ്രീ.തെറ്റയിലിന്റെ പതിവാണ്.ഇപ്പോഴും മാദ്ധ്യമ ശ്രദ്ധ കൈവശപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു.പക്ഷേ മണ്ടത്തരം പറഞ്ഞല്ല വിവരക്കേടു തട്ടിവിട്ടാണെന്നു മാത്രം.കേരളത്തില്‍ ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആയി നിജപ്പെടു
ത്തണമെന്ന ഡിമാന്റ് ദീര്‍ഘ വീക്ഷണമില്ലായ്മയാണെന്നാണ് ബഹു.മന്ത്രിയുടെ അഭിപ്രായം. നമ്മുടെ വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി.ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് നിവേദനം സമര്‍പ്പിച്ച് തിരിച്ചു വീട്ടിലെത്തുന്നതിനു മുമ്പാണ് മ
ന്ത്രിപുംഗവന്റെ വികസന വായ്ത്താരി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മാത്രം മുന്നില്‍ കണ്ടുള്ള ഈ വികസന വിരുദ്ധനിലപാട് സംസ്ഥാനത്തെ പിറകോട്ടടിയ്ക്കുമെന്നതിനും അദ്ദേഹത്തിനു സംശയമില്ല.

ഭരണകക്ഷി(അതില്‍ തന്റെ പാര്‍ട്ടി ഉള്‍പ്പെടുമെങ്കിലും)മാത്രമാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചതെങ്കില്‍ ഇദ്ദേഹ
ത്തിന്റെ വിമര്‍ശനം ശരിയാണെന്നു സമ്മതിക്കാമായിരുന്നു.പ്രതിപക്ഷ കക്ഷികളും 30 മീറ്റര്‍ മതിയെന്നു വാദിക്കു
മ്പോള്‍ എന്തടിസ്ഥാനത്തിലാണ് സങ്കുചിത രാഷ്ട്രീയ താല്പര്യം ശ്രീ. തെറ്റയില്‍ ഈ പ്രശ്നത്തില്‍ ആരോപിക്കുന്നത്?
പ്രസംഗിക്കുവാന്‍ അറിയാത്തവന്‍ മൈക്കിനു മുമ്പില്‍ എത്തുമ്പോള്‍ വായില്‍ വരുന്നതൊക്കെ വിളിച്ചു പറഞ്ഞുപോ
കും.തെറ്റയില്‍ ഇതു പറഞ്ഞത് പ്രസംഗവേദിയില്‍ വച്ചായിരുന്നില്ല.പ്രസ് ക്ലബ്ബില്‍ വച്ച് പത്രക്കാരോടാണ്.അദ്ദേഹ
ത്തിന് ഈ അഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ അത് എല്‍.ഡി.എഫ് യോഗത്തില്‍ വേണമായിരുന്നു പറയേണ്ടിയി
രുന്നത്.

വ്യവസായ മന്ത്രി കരീമിനെ പോലെ മറ്റു വല്ല അജണ്ടയും മനസ്സില്‍ വച്ചുകൊണ്ടാണോ തെറ്റയിലിന്റെപുതിയ അഭി
നയം?തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത് എന്ന് ചോദിച്ചു ചോദിച്ച്,ഒടുവില്‍ കിനാലൂരാണ് വ്യവ
സായത്തിനു പറ്റിയ മണ്ടയെന്നും അതിന് ആദ്യം കുറഞ്ഞത് 100 മീറ്ററെങ്കിലും വീതിയുള്ള പാത നിര്‍മ്മിക്കയാണു വേണ്ടതെന്ന് കണ്ടു പിടിക്കുകയും ചെയ്ത ബുദ്ധിശാലിയാണ് അദ്ദേഹം.യു.ഡി.എഫ് ഭരണകാലത്ത് എക്സ്പ്രസ് ഹൈ
വേയെ എതിര്‍ത്തവരില്‍ മുമ്പില്‍ ഉണ്ടായിരുന്ന കരീം സാഹിബ്ബ്,ഇപ്പോള്‍ പറയുന്നത് വികസനം വരുന്നത് റോഡു വഴിയാണെന്നാണ്.റോഡിന് എത്രയ്ക്കു വീതി കൂടുന്നോ അത്രയ്ക്കു വികസനം വരും എന്നാണ് അദ്ദേഹത്തിന്റെയും കൂ
ട്ടരുടെയും പുതിയ തിയറി.

തനിക്കു മന്ത്രിസ്ഥാനം നല്‍കുവാന്‍ ഏറെ താല്പര്യമെടുത്ത ഭരണ കക്ഷിയിലെ വലിയ വിഭാഗത്തിലെ കരീം ഉള്‍പെ
ടുന്ന ഭൂസ്വാമിമാരോടു ഉപകാരസ്മരണസ്മരണ പ്രകടിപ്പിക്കാനാണോ ജോസ് തെറ്റയിലിന്റെ പുതിയ വേഷം കെട്ടല്‍?
തന്റെ വകുപ്പില്‍ അഴിമതിയുണ്ടെന്നു മുമ്പു പറഞ്ഞ മുഖ്യമന്ത്രിയോടു പക വീട്ടാനുള്ള അവസരമായി ഇതിനെ കണ്ടതാ
ണോ?കാരണം,നാട്ടുകാരുടെ നെഞ്ചത്തു കൂടി ബുള്‍ഡോസര്‍ കേറ്റി വികസനം വരുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ ഉത്ത
രവിട്ടത് അദ്ദേഹമാണല്ലൊ.

ഗള്‍ഫ് നാടുകളില്‍,മനുഷ്യനും മറ്റു ജന്തുക്കളും ഇല്ലാത്ത മണലാരണ്യത്തില്‍ കൂടി 100 ഉം 150 ഉം മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹൈവേകളില്‍ കൂടി പ്രവാസികളെ ഓസി ആഡംബരക്കാറില്‍ നൂറ്റന്‍പതും ഇരുന്നൂറും കിലോമീറ്റര്‍ സ്പീഡില്‍ യാത്ര ചെയ്ത ഓര്‍മ്മയുമായി മന്ത്രിമാരും മറ്റും നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള മതിഭ്രമമാണ് ഈ റോഡു വിക
സന മാനിയ.ഭരണത്തിലിരിക്കുന്ന കാലത്തേക്കെങ്കിലും മന്ത്രിമാരെയും ഭരണകക്ഷി നേതാക്കളെയും വിദേശത്ത് വിടാ
തിരിക്കയാണ് ഈ രോഗം വരാതിരിക്കാനുള്ള ഏക പോം വഴി. നീണ്ടുപരന്ന വിജന പ്രദേശങ്ങള്‍ കൊണ്ടു സമ്പന്ന
മായ ഗള്‍ഫ് രാജ്യങ്ങളില്‍ റോഡിന് വീതി എത്ര വേണമെങ്കിലും കൂട്ടാം. ഒരു കുഞ്ഞു കുരുവിയെ പോലും കുടി ഒഴി
പ്പിക്കേണ്ടി വരില്ല.അതുപോലെ സാധിക്കുമോ മുഴത്തിനു മുന്നൂറു വീടുകളുള്ള കേരളത്തില്‍?

ദേശീയപാതാ വികസനത്തിന്റെ അപ്പോസ്തലനായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി മന്ത്രി
സഭായോഗത്തിലും സര്‍ വ്വകക്ഷിയോഗത്തിലും എന്തുകൊണ്ട് തന്റെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയില്ല?സ്വന്തം
പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി ഇത്തരം ഒരു പ്രസ്താവന നടത്തുവാനുണ്ടായ പ്രകോപനം എന്താണ്? വീതി കൂട്ടിക്കൊടുക്കാം എന്നു പറഞ്ഞ് ആരില്‍ നിന്നെങ്കിലും ഇദ്ദേഹം അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അതങ്ങ് തിരിച്ചു കൊടു
ക്കുകയാണു ഭംഗി.

ഇതിനിടെ ഏതോ സിനിമയില്‍ അഭിനയിക്കാന്‍ ഇദ്ദേഹം വേഷം കെട്ടി നില്‍ക്കുന്നത് ടിവിയില്‍ കാണുകയുണ്ടായി.
മന്ത്രിവേഷം കെട്ടി കോമാളിത്തം വിളിച്ചു പറയുന്നതിനേക്കാള്‍ ഭേദം.സിനിമയില്‍ കോമാളി വേഷം കെട്ടി കോമാ
ളിത്തം പുലമ്പുന്നതാണ്.അവരവര്‍ക്കു പറ്റുന്ന പണി ചെയ്യുന്നതാണ് എന്തു കൊണ്ടും നല്ലത്.
Fans on the page

2 comments:

Yesodharan said...

കേരളത്തിലെ ജനങ്ങളുടെ ഗതികേട് അവസാനിക്കാന്‍ പോകുന്നില്ല....
രാഷ്ട്രിയ നപുംസകങ്ങളെ കേരള രാഷ്ട്രിയത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്താത്തിടത്തോളം ഇതിങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കും...
അവസരോചിതമായ രചന..

dethan said...

യശോധരന്‍,
വാസ്തവമാണ്.രാഷ്ട്രീയ നപുംസകങ്ങളെ രണ്ടു മുന്നണികളും അകറ്റി നിര്‍ത്താത്തിടത്തോളം ഇതെല്ലാം നമുക്ക് അനുഭവിക്കേണ്ടി വരും.എങ്കിലും ഈ വിവരക്കേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ നികുതിദായകര്‍ക്ക് അവകാശമുണ്ട്;വലിയ പ്രയോജനംഇല്ലെങ്കിലും.
-ദത്തന്‍