Total Pageviews

Thursday, September 3, 2026

സർവ്വ,,സ്മരണ--47 .....‘ശര’ത്തിന് കിട്ടിയ ഒരു വലിയ സർട്ടിഫിക്കറ്റ്

പ്രീഡിഗ്രിബോർഡ് വിരുദ്ധ സമര കാലത്ത് നടന്ന പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ. കെ നരേന്ദ്രൻ  കമ്മീഷൻ മുമ്പാകെ അസോസിയേഷന്റെ പേരിൽ  തെളിവ് നല്കാൻ പോയ എന്നെ മുൻ വിദ്യാഭ്യാസ മന്ത്രി റ്റി. എം. ജേക്കബിന്റെ അഭിഭാഷ കൻ  വിസ്തരിക്കുന്നു. കുറെ ചോ ദ്യങ്ങൾക്കുശേഷം ഒരു ശരം എടുത്തു കാണിച്ചുകൊണ്ടു ഇത് നിങ്ങളുടെ സംഘടനയുടെ പ്രസി ദ്ധീ കരണമല്ലേ എന്നു ചോദിച്ചു. ആണെന്ന് ഞാന് സമ്മതിച്ചു, അധികാരികളെ അപമാനിക്കാനല്ലേ നിങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നത് എന്നായി അദ്ദേഹം. “അ ടിസ്ഥാനമില്ലാതെ ഞങ്ങൾ ആരെയും കുറ്റപ്പെടുത്തുകയില്ല.മന:പൂർവ്വം ആരെയും ആക്ഷേപിക്കാ റുമില്ല.”ഞാൻ പറഞ്ഞു.

“ഇതൊരു മഞ്ഞപ്പത്രം ആണെന്ന് പറഞ്ഞാൽ നിഷേധിക്കുമോ?”വക്കീൽ ചോദിച്ചു. 

“വലിയ സാമ്പത്തിക ശേഷിയുള്ള സംഘടനയല്ല . ഞങ്ങളുടേത്.അതുകൊണ്ട് വിലകുറഞ്ഞ അൺ ബ്ലീച്ച്ചടു പേപ്പറിലാണ് പലപ്പോഴും ശരം അച്ചടിക്കാൻ കഴിയുക.അത് മൂലമാണ് മഞ്ഞയായിട്ട് തോന്നുന്നത്.”എന്റെ മറുപടി വക്കീലിനെ ക്ഷീണിപ്പിച്ചു. “മഞ്ഞപ്പത്രം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് അശ്ലീല പത്രം എന്നാണ്”.വക്കീൽവിശദീകരിച്ചു.  അത്തരം പത്രങ്ങൾ വക്കീലിനെപ്പോ ലെ വായിച്ചു ശീലമില്ലാത്തതുകൊണ്ട് ആ പ്രയോഗം എനിക്കു മനസ്സിലായില്ല.’’ഞാൻ കപട നിരപ രാധിത്തം അഭിനയിച്ചു. വക്കീൽ പ്രകോപിതനായി. ഇപ്പോൾ മനസ്സിലായില്ലേ?ഇനി മറുപടി പറ യൂ” വക്കീൽ വിടുന്ന ഭാവമില്ല. അശ്ലീലം തെല്ലും ഇതിലില്ല.ഞാന് പറഞ്ഞു.” പ്രൈവറ്റ് സെക്രട്ടറി എഴുതിത്തരുന്ന ഉത്തരവുകൾക്കു കീഴിൽ ശൂ വരയ്ക്കുന്ന ഒരു പാവയായി വൈസ് ചാൻ സലർ മാറിയിരിക്കുന്നു. എന്ന വാചകം  ഇപ്പോൾ കാണിച്ച ശരത്തിൽ വന്ന  “വൈസ് ചാൻസലർ ക്കുള്ള ഒരു തുറന്ന കത്തി”ലുള്ള താണ്.’’ഇത്തരം അപമാനകരമായ ഒരു പ്രസ്താവം അശ്ലീലമല്ലേ?”വക്കീൽ വിജയിയുടെ മട്ടില് എന്നെ ചോദ്യം ചെയ്തു. എന്റെ മറുപടിക്ക് കാത്തു നിലക്കാതെ ഈ ശരം കമ്മീഷന്റെ എക്സിബിറ്റാ യി മാർക്ക് ചെയ്യണമെന്നുകമ്മീഷനോട് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് കൈമാറി. 


“ശൂ എന്ന പ്രയോഗം  മലയാളത്തിൽ അശ്ലീലമായത് എന്നുമുതലാണ് ?. എന്തായാലും ഭാഷയില് അത് അശ്ലീലമല്ല എന്നു എനി ക്കുറപ്പുണ്ട്.ഇനി താങ്കള് പഠിച്ച നിയമ പുസ്തകങ്ങളില് അതിനെ അശ്ലീലമായിട്ടായണോ രേഖപ്പെടുത്തിയിട്ടുള്ളത് എന്നു വ്യക്തമാക്കേണ്ടത് താങ്കളാണ്.”ഞാന് തിരിച്ചടിച്ചു. വക്കീൽ ആകെ വിളറി. മറുപടിയല്ലാതെ നിന്ന ഇടവേളയിൽ മാർക്ക് ചെയ്യാൻ വക്കീൽ കമ്മീഷനെ ഏല്പിച്ച ശരം അദ്ദേഹം  വായിച്ചു കഴിഞ്ഞിരുന്നു.

‘’എന്തായാലും നിങ്ങളുടെ പ്രസിദ്ധീകരണം ശരിക്കും ഒരു ശരം തന്നെ എന്നഒരുകമന്റ് എന്നോ ടയായി എല്ലാവരും കേൾക്കെ അദ്ദേഹം പാസ്സാക്കി,എന്നിട്ട് മാസികയായിട്ടാണോ  വാരികയായി ട്ടാണൊ പ്രസിദ്ധീകരിക്കുന്നത്?ഒരു പ്രതിയ്ക്ക് എത്രയാണ് വില.?എന്നെല്ലാം തിരക്കി. എന്നിട്ട് ഇത്രയും കൂടിപ്പറഞ്ഞു:മാസികയാലും വാരിക യായാലും പ്രസിദ്ധീകരിക്കുംപോൾ  ഒരു കോപ്പി എനിക്കു അയച്ചുതരണം. വില എത്രയാണെന്ന് വച്ചാൽ ഞാൻ ദത്തന്റെ പേർക്ക് അയച്ചുതരാം.”

വില ഈടാക്കാറില്ലെന്നും പ്രസിദ്ധീകരിച്ചാല് ഉടന് തന്നെ സാറിന് കോപ്പി അയച്ചു തരാം എന്നു ഞാൻ ഏറ്റു . അദ്ദേഹം  മരിക്കും വരെ ശരം അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തു..ശരത്തെ അപഹസിക്കുവാൻ പ്രഗത്ഭനായ ഒരഭിഭാഷകൻ പഠിച്ച പണി പതിനെട്ടും കണമുന്പില് നിന്നു പയറ്റുമ്പോൾ ഒറ്റ വായണകൊണ്ടു തന്നെ അതിന്റെ അന്ത:സത്തയും മഹത്വവും മനസ്സിലാക്കി കേരളത്തിലെ പ്രഗത്ഭനും  നീതിമാനുമായ ഒരു ന്യായാധിപന്   പുറപ്പെടുവിച്ച അഭിപ്രായം ഏത് കൊലകൊമ്പൻ സിൻഡിക്കേറ്റംഗത്തിന്റെയും വക്കീലിന്റെയും  അഭിപ്രായത്തെക്കാൾ മൂല്യമു ള്ളതാണ്.   


അഴിമതിയ്ക്കും സ്വജനപക്ഷപാത അവിഹിത സ്വാധീനങ്ങൾ ക്കും  എതിരെ എയ്യുകയാണ് ശര ത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആദ്യ ലക്കം ശരത്തിൽ പ്രഖ്യാപിച്ചതിൽ നിന്നും വ്യതിചലിക്കാ തെ അടിയുറച്ചു നിന്നു പ്രവർത്തിച്ചതു കൊണ്ടാണ് കുറഞ്ഞകാലത്തിനുള്ളിൽ  തന്നെ ‘ശരം’  അവഗണിക്കാനാകാത്ത ശക്തിയായി മാറിയത്.     





Fans on the page

No comments: