പരീക്ഷയ്ക്കുവേണ്ടുന്ന ഉത്തരക്കടലാസുൾപ്പെടെയുള്ള സാമഗ്രികളും പരീക്ഷാ നടത്തിപ്പിനാവശ്യമായ ഫണ്ടും സർവ്വകലാശാല യഥാ സമയം ആഫീലിയേറ്റഡ് കോളേജുകളിൽ എത്തിക്കാറുണ്ട്. പരീക്ഷ കഴിഞ്ഞാലുടൻ ഇതിന്റെ കണക്കുകൾ സർവ്വകലാശാലയ്ക്ക് സമർ പ്പിക്കണമെന്നാണ് നിയമം. മിക്ക കോളേജുകളും അതാത് വർഷമല്ലെങ്കിലും അധികം വൈകാതെ കണക്കുകൾ ഹാജരാക്കാറുണ്ട്.ഇല്ലെങ്കിൽ സർവ്വകലാശാലയുടെ ഓഡിറ്റ് വിഭാഗം നടത്തുന്ന ഓഡിറ്റില് വീഴ്ച കണ്ടു പിടിക്കും. അത്തരം കോളേജുകൾക്കെതിരെ കഠിനമല്ലാത്തതാണെങ്കിലും ശിക്ഷണ നടപടികൾ കൈക്കൊള്ളാറൂമുണ്ട്. ഞാന് ജീവന ക്കാരുടെ പ്രതിനിധിയായി സെനറ്റിൽ ഉണ്ടായിരുന്ന കാലയളവില് നടന്ന ഒരു ബഡ്ജറ്റ് മീ റ്റിങ്ങിൽ ഇത് സംബന്ധിച്ച് എന്റെ ഒരു ചോദ്യമുണ്ടായിരുന്നു.” പരീക്ഷാ നടത്തിപ്പിന് ശേഷം അവശേഷിച്ച പരീക്ഷാ സാമഗ്രികളും അഡ്വാൻസും തിരികെ നൽ കാത്ത ഏ തെങ്കിലും കോളേജുകള് ഉണ്ടോ?ഉണ്ടെങ്കില് ഏതൊക്കെ?അവയ്ക്കെതിരെ സർവ്വകലാ ശാല എന്തു നടപടികൾ സ്വീകരിച്ചു?”ഇതായിരൂന്നു ചോദ്യം. അത്തരം കോളേജുകള് ഉണ്ടെന്നും അവയുടെ ലിസ്റ്റ് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്നും നടപടി സ്വീകരിച്ചുകൊണ്ടി രിക്കയാണെന്നും ആയിരുന്നു ഉത്തരം. ചോദ്യം സെനറ്റിൽ വന്നു. സെനറ്റിന്റെ മേശപ്പു റത്ത് വച്ച രേഖകളിൽ,അത്തരം നിയമലംഘനം നടത്തിയ കോളേജുകളിൽ ഒരെണ്ണം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ ലാ കോളേജാണ്. ഈ കോളേജിന്റെ മാ നേജർ വര്ഷങ്ങളായി സിൻഡിക്കേറ്റില് ഉള്ള വ്യക്തിയാണ്. അടുപ്പിച്ച് രണ്ടു ടേമിൽ കൂടുതൽ സിഡിക്കേറ്റിൽ തുടരാന് നിയമം അനുവദിക്കാത്തതിനാൽ അന്ന് സിൻഡി ക്കേറ്റിൽ അംഗമാകാന് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം അന്നും സെനറ്റംഗമായി രുന്നു.അ ദ്ദേഹത്തിന്റെ സഹോദരനും പ്രസ്തുത കോളേജിന്റെ ഡയറക്റ്റർ ബോഡംഗവും ആയ വ്യക്തി യാണ് അന്ന് സിൻഡിക്കേറ്റിലെ ഫൈനാൻസ് കമ്മിറ്റി കൺവീനർ എന്ന നിലയ്ക്ക് എന്റെ ചോദ്യത്തിന് മറുപടി പറയേണ്ടയിരുന്നത്. ആദ്യമൊക്കെ വളരെ സമർഥമായ രീതിയിൽ അദ്ദേഹം അത് നിർവ്വഹിക്കുകയും ചെയ്തു. പക്ഷേ ചില അപ്രതീ ക്ഷിത ഉപചോദ്യങ്ങൾ എന്റെ ഭാഗത്ത് നിന്നും തുടരെ ഉണ്ടായപ്പോൾ ജ്യേഷ്ഠൻ പഠിപ്പിച്ചു കൊടുത്തിരുന്ന ഉത്തരങ്ങൾ പോരാതെയായി. അനിയൻ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ സഹായിക്കാന് എഴുന്നേറ്റു. അതുവരെ ഈ ചർച്ചയൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ തികച്ചും ഉദാസീനാനായിരുന്ന അദ്ദേഹം എന്നെ ആക്രമിച്ചു കൊണ്ട് എന്തോ പറയാൻ തുടങ്ങി. ഞാനും ഒരു മയവുമില്ലാതെ അദ്ദേഹത്തെ പ്രസംഗിക്കുവാൻ സമ്മതിക്കാതെ തടസ്സ വാദം ഉന്നയിച്ചുകൊണ്ടു പറഞ്ഞു :എന്റെ ചോദ്യങ്ങള്ക്ക് ബന്ധപ്പെട്ട സിൻഡിക്കേറ്റംഗം മറുപടി തരണം അല്ലെങ്കിൽ സെനറ്റിന്റെ അദ്ധ്യക്ഷനായ വൈസ് ചാൻസലർ തരണം.”എന്നെ തുടരാന് സമ്മതിക്കാതെ അദ്ദേഹം എന്തോ പറയാൻ തുടങ്ങിയപ്പോൾ.”അണ്ണനും അനിയനുമൊക്കെ വീട്ടിൽ മതി സെനറ്റിൽ വേണ്ടെന്നായി ഞാൻ. ഉടന് തന്നെ,ഫയൽ പരിശോധിച്ച് ഉചിത മായ മറുപടി ദത്തന് ചെയര് നല്കുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നല്കി.പ്രശ്നം അവസാനിപ്പിച്ചു.
No comments:
Post a Comment