Total Pageviews

Wednesday, July 15, 2026

യൂണി.സ്മരണ –27 വേദാന്തം പ്രൊഫസര്‍

കേരള സര്വ്വ കലാശാലയില് വേദാന്തത്തിനു പ്രത്യേക ടീച്ചിംഗ് ഡിപ്പാര്ട്ട്മെന്റ് ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്ന ത് വേദാന്ത സ്റ്റഡി സെന്റെര് മാത്രമായിരുന്നു. അതി ന്റെ ചുമതലക്കാരനായി ഒരു പ്രൊഫസറും. അദ്ദേഹം റിട്ടയര് ചെയ്തു അധികം കഴിയും മുമ്പ് മരിച്ചില്ലായിരു ന്നെങ്കില് സ്റ്റഡിസെന്റെര് പൂര്ണ്ണ തോതിലുള്ള ഒരു ഡിപ്പാര്ട്ട്മെന്റ് ആക്കി വികസിപ്പിക്കുമായിരുന്നു. വി ചാരിക്കുന്ന കാര്യം സാധിച്ചെടുക്കുന്നതില് അത്ര സമര് ത്ഥനായിരുന്നു സ്റ്റഡി സെന്റെര് തലവന്,വേദാന്തശി രോ മണി ഡോ.ആര്.കരുണാകരന്.
വേദാന്ത ശിരോമണി എന്ന വിശേഷണം അദ്ദേഹം തന്ന ത്താന് ഒട്ടിച്ചു വച്ചതാണെന്നാണ് അസൂയാലുക്കള് പറ യുന്നത്.സ്ത്രീകള് പ്രൊഫസ്സറുടെ ദൌര്ബ്ബല്യമായിരു ന്നു.അതൊഴിച്ചാല് പരമ ശുദ്ധന്.അദ്ദേഹത്തിന്റെ ഈ നാരീപ്രിയത്തെ പറ്റി നിരവധി കഥകള് പ്രചരിക്കുന്നു ണ്ട്.കുറച്ചൊക്കെ ശത്രുക്കള് പറഞ്ഞു പരത്തിയവയും കുറെയെണ്ണം അനുഭവസ്ഥര് പ്രചരിപ്പിച്ചതും കുറെ ക ഥകള് അദ്ദേഹം തനിയെ പറഞ്ഞു പൊലിപ്പിച്ചതും ആ ണ്. അല്ലറ ചില്ലറ സിമ്പിള് കഥ കളെ ഞങ്ങള്ക്കറിയൂ. ഒരു അസ്സിസ്റ്റന്റിനേയും ഒരു കാഷ്വല് ലേബററെയും ഇദ്ദേഹത്തിനെ സഹായിക്കനായിട്ടു നിയമിച്ചിരുന്നു. കാഷ്വല് ലേബറര് സ്ത്രീയാണെങ്കില് അവര്ചായ വാ ങ്ങിക്കൊണ്ടു വന്നാല് അതൊന്നു പിടിപ്പിച്ചു കൊടുക്കാ ന് നിര്ബ്ബന്ധിക്കുക,മൂക്കിപ്പൊടി വലിച്ചു കേറ്റുമ്പോള് ഷര്ട്ടിലും മുഖത്തും മറ്റുമൊക്കെ പറ്റിയാല് ഒന്ന് തുടച്ചു കൊടുക്കാന് സ്നേഹപൂര്വ്വം ഉപദേശിക്കുക,തുടങ്ങിയ ചെറുകിട കലാ പരിപാടികള് മാത്രം
കാര്യവട്ടത്താണ് പുള്ളിയുടെ ഓഫീസെങ്കിലും സെനറ്റ് ഹൌസ് കാമ്പസില് മിക്ക ദിവസവും വരും.എന്തെങ്കി ലും ഒരു നിവേദനം എന്നും കൈയില് കാണും.വളരെ വിചിത്രമാണ് നിവേദനങ്ങളുടെ ഉള്ളടക്കവും സമര്പ്പി ക്കുന്ന രീതിയും .submitted before the Vice chancellor through …syndicate member എന്നായിരിക്കും ചിലപ്പോള്.ചിലപ്പോ ള് ത്രൂ പ്രോ വൈസ് ചാന്സലര് എന്നുമായിരിക്കും എ ല്ലാം വേദാന്തത്തിനു ഒരുഫുള്ടൈംഡി പ്പാര്ട്ട്മെന്റ് എ ന്ന ലക്‌ഷ്യം മുന് നിര്ത്തിയായിരിക്കും.
ഇടക്ക് വേറൊരു ഡിമാന്റുമായി വന്നു.വേദാന്ത സ്റ്റഡി സെന്ററിനു പുറമേ ഒരു ശ്രീ ശങ്കര ചെയര് സ്ഥാപിക്ക ണം.ഒരിക്കല് സുകുമാര് അഴീക്കോട് സാര് തിരുവനന്ത പു രത്ത് വന്നിട്ടുണ്ടെന്നറിഞ്ഞു അദ്ദേഹത്തെ കാണാന് അദ്ദേഹം ക്യാമ്പ് ചെയ്യുന്ന ട്രിവാന്ട്രം ഹോട്ടലില് പോ യി.കുറെ കഴിഞ്ഞപ്പോള് ചെമ്മനം ചാക്കോസാര് എ ത്തി . ഞങ്ങ ള് സംസാരിച്ചു കൊണ്ടിരിക്കുമ്പോള് വേദാന്തം കയറി വന്നു.അഴീക്കോട് സാറിനെ ‘’കണ്ട് വന്ദിക്കാന്’’ വന്നതാണെന്ന് പറഞ്ഞെങ്കിലും എന്തോ കാര്യസാദ്ധ്യത്തിനുള്ള വരവാണെന്ന് ചാക്കോ സാറി നും എനിക്കും മനസ്സിലായി.അധികം വൈകാതെ ഉദ്ദേശ്യം പുറത്ത് ചാടി. യൂണിവേഴ്സിറ്റിയില് ശങ്കരാചാ ര്യരുടെ പേരില് ഒരു ചെയര് സ്ഥാപിക്കാന് അഴീക്കോട് ഒന്ന് ശുപാര്ശ ചെയ്യണം.അഴീക്കോട് സാറിനോടാണ് വേദാന്തം അഭ്യര്ത്ഥന നടത്തിയതെങ്കിലും ചെമ്മനം സാറാണ് മറുപടി പറഞ്ഞത്:”എന്തിനാ കരുണാകരാ ചെ യര് ആക്കുന്നത് ഒരു കട്ടില് തന്നെ ആയിക്കോട്ടെന്നേ.” അതോടെ ചെയര് കാലൊടിഞ്ഞു തകര്ന്ന പോലായി. താമസിയാതെ പ്രൊഫസ്സര് സ്ഥലം വിട്ടു. പിന്നെ ശല്യം ഞങ്ങളുടെ സെക് ഷനിലായി.
പുതിയ ഡിപ്പാര്ട്ട്മെന്റ് തുടങ്ങുന്നത്തിനുള്ള നടപടി ആരംഭിക്കേണ്ടത് പ്ലാനിംഗ് ബ്രാ ഞ്ചിലെ ഞങ്ങളുടെ സെക് ഷന് വഴിയാണ്.സ്റ്റഡി സെന്റര് വേദാന്തം ഡിപ്പാ ര്ട്ട്മെന്റ് ആക്കി മാറ്റണം .അതിനുവേണ്ടിയുള്ള അപേ ക്ഷ സെക് ഷനില് കൊണ്ട് തന്നിട്ട് ദിവസവും കയറി യിറങ്ങി നടപ്പായി.സെനറ്റിന്റെയോ സിന്ഡിക്കേറ്റി ന്റെ യോ ശുപാര്ശ യില്ലാതെ പുതിയ ഡിപ്പാര്ട്ട്മെന്റ് തുടങ്ങാന് സാദ്ധ്യമല്ലെന്ന് എല്ലായ്പോഴും ഓര്മ്മിപ്പി ക്കും.അതൊന്നും പുള്ളിക്ക് പ്രശ്നമല്ല. ‘’തീയില്ലെങ്കില് ഒരു കൊച്ചു വാഴയ്ക്കാ ചുട്ടാല് മതി’’ എന്നാണു അദ്ദേഹ ത്തിന്റെ നിലപാട്.ഒടുവില് ആരും ശ്രദ്ധിക്കതെയായി.
പനിയും ചുമയും നിമിത്തം രണ്ടു മൂന്നു ദിവസം അവ ധി യെടുത്ത് വീട്ടിലായി ഞാന്.അവധിയെടുത്തതി ന്റെ തൊട്ടു പിറ്റേന്ന് ഉച്ചയാകാറായപ്പോള് പ്രൊഫസര് വീട്ടുവാതില്ക്കല് നില്ക്കുന്നു..ഞാന് ആകെ അമ്പര ന്നു പോയി. എനിക്ക് കാര്യം മനസ്സിലായി.ഞാന് പറ ഞ്ഞു: ’’സാര് ഓഫീസില് വച്ചു പറഞ്ഞത് തന്നേ ഇവി ടെ വച്ചും പറയാനുള്ളൂ.സെക് ഷന് വിചാരിച്ചാലൊന്നും നട ക്കില്ല.സര് സെനറ്റിനെയോ സിന്ഡിക്കേറ്റിനെയോ സമീ പിക്കു.എന്നാലെ വല്ലതും നടക്കൂ.’’
എന്നിട്ടും പോകാന് ഭാവമില്ല.അവസാനം അറ്റ കൈ ആ യി പറഞ്ഞു;”എന്തായാലും സാര് ഇപ്പോള് പോകു.എനി ക്ക് ആവി പിടിക്കാന് സമയമായി.”
“നട്ടുച്ചയ്ക്ക് ആവി കൊള്ളാന് പാടില്ല” എന്നായി അദ്ദേ ഹം.
‘’ അതൊക്കെ ഞാന് ഡോക്ടറോട് ചോദിച്ചു മനസ്സിലാ ക്കിയിട്ടുണ്ട്.ഡിപ്പാര്ട്ട്മെന്റ് കാര്യം നമുക്ക് ഓഫീസി ല് വച്ചു സംസാരിക്കാം.”എന്ന് പറഞ്ഞു ഞാന് എഴുന്നേ റ്റു .അങ്ങനെ എന്നെ പറഞ്ഞുവിടാം എന്നുവി ചാരിക്ക ണ്ട.” അദ്ദേഹം അവിടുന്നു അനങ്ങിയില്ല.
“ഇത് വല്യ ശല്യമായല്ലോ” എന്ന് അല്പം ഉച്ചത്തില് തന്നെ പറഞ്ഞു.
‘’ഇങ്ങനെ തന്നാ പണ്ട് മള്ളൂര് ഗോവിന്ദപ്പിള്ളയും പറ ഞ്ഞത്. പക്ഷെ ഞാന് പിന്മാറിയില്ല അദ്ദേഹം ആ കഥ പറഞ്ഞുതുടങ്ങി:’’ഞാന് അന്ന് എം.എ .പാസ്സായി നില് ക്കുകയാണു മള്ളൂരദ്ദേഹം അന്ന് തിരുവിതാംകൂര് സര് വ്വകലാശാലയില് സിന്ഡിക്കേറ്റ്‌ മെമ്പര്.യൂണി വേഴ്സിറ്റി യില് അദ്ദേഹം വിചാരിച്ചാല് നടക്കാത്ത കാര്യമൊന്നും ഇല്ല.
ഒരു ദിവസം ഞാന് മള്ളൂരിന്റെ വീട്ടില് ചെന്നു.അ ന്നൊക്കെ തീണ്ടലും തൊടീലും അയിത്തോം ആചരിച്ചി രുന്ന കാലമാണ്. അദ്ദേഹം എന്നെ ആട്ടിയിറക്കി വിട്ടു . ഞാ ന് പിറ്റേന്നും ചെന്നു.അന്നും ഓടിച്ചു.ഒരാഴ്ച ഈ പരി പാടി തുടര്ന്നു.എട്ടാമത്തെ ദിവസം ഓടിച്ചു വിട്ടില്ല. പക രം അടുത്ത് വിളിച്ചു ചോദിച്ചു:’’നീ എന്തിനാ ദിവസവും ഇങ്ങനെ കേറി വരുന്നത്?’’
ഞാന് പറഞ്ഞു:”ഞാന് ഒരു പാവപ്പെട്ടവനാ.എം.ഏ.പാസ്സാ യിട്ടുണ്ട്.ഒരു ജോലി വേണം.യൂ ണിവേഴ്സിറ്റിയില് ഒരുജോ ലി അവിടുന്നു വിചാരിച്ചാല് കിട്ടും എന്ന് എല്ലാരും പറയുന്നു’'
’’നാളെ രാവിലെ നീ യൂണിവേഴ്സിറ്റിയില് വാ”അദ്ദേഹം കല്പിച്ചു.അങ്ങനെയാണ് എനിക്ക് ജോലി കിട്ടിയത്.” പ്രൊഫസര് പറഞ്ഞു നിര്ത്തി.
മള്ളൂരിന്റെ ഭാര്യ മനസ്സലിവുള്ള സ്ത്രീ ആയിരുന്ന ത്രെ.ഏഴാമത്തെ ദിവസവും കേറി ചെല്ലുന്നത് കണ്ട അ വര്, അയാള്, ഇറങ്ങി പ്പോകുന്നത് കണ്ടപ്പോള് ഭര്ത്താ വിനോട് പറ ഞ്ഞത്രേ”തെരുവ് പട്ടിയാണെങ്കില്പോലും ആറു ദിവസം ആട്ടിയിറക്കിയാല് ഏഴാമത്തെ ദിവസം വരില്ല.ഇത് ദാ ആപയ്യന് ഏഴാമത്തെ ദിവസവും വന്നിരി ക്കുന്നു.എന്തിനാ ഇങ്ങനെ വരുന്നതെന്നെങ്കിലുംചോദിക്ക്’' എന്ന്.എല്ലാം കേള്ക്കാ ന് നിര്ബ്ബന്ധിതനായ ഞാന് പതുക്കെ പറഞ്ഞു:ഞാന് മള്ളൂരല്ല.എത്ര ശല്യം ചെയ്താലും എനിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാന് പറ്റില്ല.’’ഉം.ശരി’ എന്ന് പറഞ്ഞു പറയാനു ള്ളതെല്ലാം പറഞ്ഞു എന്ന ആത്മസംതൃപ്തിയോടെ അദ്ദേ ഹം സ്ഥലം വിട്ടു.അദ്ദേഹത്തിന്റെ കാലം കഴിഞ്ഞിട്ടും ഒന്നും നടന്നതുമില്ല.







Fans on the page

No comments: