Total Pageviews

Sunday, August 31, 2014

വേദനിക്കുമ്പോഴും









Fans on the page

Friday, August 15, 2014

വിദ്യാഭ്യാസ മന്ത്രിയും പുതിയ ബിരുദവും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി താൻ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണു ബിരുദം എടുത്തിട്ടുള്ളത് എന്നാണു ഇപ്പോൾ അവകാശപ്പെടുന്നത്.ഒരാഴ്ച,എം.പിമാർക്കു വേണ്ടി യൂണിവേഴ്സിറ്റി നടത്തിയ ക്ലാസ്സിൽ പങ്കെടുത്ത വകയിൽ ആണത്രെ ബിരുദം ലഭിച്ചത്!പ്ലസ് ടു വരെമാത്രം പഠിച്ചിട്ടുള്ള(പാസ്സായോ എന്ന് സംശയമാണു്)ഇവരെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിൽ പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉയർന്നപ്പോൾ കഴിവിന്റെ മാനദണ്ഡം വിദ്യാഭ്യാസമല്ല എന്ന വാദവുമായിട്ടാണു മോഡി,ബിജെപി ഭക്തന്മാർ അതിനെ നേരിട്ടത്.കാമരാജ് മുതൽ ഗ്യാനി സെയിൽ സിംഗ് വരെയുള്ള ഭരണാധികാരികളെ, തങ്ങളുടെ വാദം സമർത്ഥിക്കാനായി അവർ എടുത്തു കാട്ടുകയും ചെയ്തു.തന്റെ പ്രവർത്തനം നോക്കി വേണം താൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യയാണോ എന്ന് വിലയിരുത്തേണ്ടതെന്നു ശ്രീമതി സ്മൃതിയും പറഞ്ഞു.ബി.ജെ.പി എം.പി മാരിൽ കഴിവും വിദ്യാഭ്യാസവുമുള്ളവർ നിരവധി ഉണ്ടെന്നിരിക്കെ വിദ്യാഭ്യാസം കുറഞ്ഞ ഒരുത്തിയെ വിദ്യാഭ്യാസവകുപ്പ് ഏല്പ്പിക്കുക വഴി,വിദ്യാഭ്യാസമുള്ള സകല ഭാരതീയരെയും അപമാനിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.ഒരു പാവയെ മന്ത്രിയാക്കിയാൽ ആ വകുപ്പിന്റെ താക്കോലും തന്റെ കൈപ്പിടിയിൽ ഒതുക്കാം എന്ന ദുരുദ്ദേശവും ഈ വകുപ്പു വിഭജനത്തിന്റെ പിന്നിൽ അദ്ദേഹത്തിനു ഉണ്ടായിരിക്കണം.

വിദ്യാഭ്യാസവും ഉന്നത ബിരുദവും ഒന്നും യോഗ്യതയുടെ മാനദണ്ഡമല്ലെന്ന് വാദിച്ച മന്ത്രി ഇപ്പോൾ പിന്നെന്തിനാണു അമേരിക്കയിലെ പ്രശസ്തമായ ‘യേൽ’സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്  എന്നു വീമ്പടിക്കുന്നത്?ഇന്ത്യയിൽ നിന്നുള്ള 11 എം.പിമാർക്ക് കഴിഞ്ഞ വർഷം ജൂണിൽ യേൽ സർവ്വകലാശാല ആറു ദിവസം നടത്തിയ ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ഡിഗ്രി ലഭിച്ചു എന്നാണു മന്ത്രിയുടെ അവകാശവാദം.ബാക്കി പത്ത് എം.പി മാരും ഇത്തരം ഒരു ബിരുദലാഭത്തെ കുറിച്ചു പറഞ്ഞിട്ടില്ല.ആറു ദിവസം ഒരു കോഴ്സ് അറ്റന്റു ചെയ്താൽ ബിരുദം കിട്ടുമെങ്കിൽ 12ദിവസത്തെ കോഴ്സിൽ പങ്കെടുത്താൽ ബിരുദാനന്തര ബിരുദം കിട്ടണമല്ലോ!യേൽ സർവ്വകലാശാലയെ അനുകരിച്ചാൽ നമ്മുടെ സർവ്വകലാശാലകൾക്ക് എന്തെന്തു വിപ്ലവം വിദ്യാഭ്യാസമേഖലയിൽ വരുത്തിക്കൂടാ.

6 ദിവസത്തെ കോഴ്സിൽ പങ്കെടുത്തതിനു യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കൊടുത്തു കാണും.അതു ബിരുദമാണെന്നും പറഞ്ഞു നടക്കുന്ന മന്ത്രി വിദ്യാഭ്യാസവകുപ്പു ഭരിക്കാൻ സർവ്വഥാ യോഗ്യതന്നെ.ആട്ടിൻ കാട്ടവും കടലക്കയും തിരിച്ചറിയാൻ വയ്യാത്തവരെ പാചകം ഏല്പിക്കുന്നതാണല്ലോ കറി നന്നാകാൻ നല്ലത്.

സര്‍ട്ടിഫിക്കറ്റ് ബിരുദമാണെന്നു തെറ്റിദ്ധരിച്ച് ടി.വി.അഭിമുഖത്തിലും ട്വിറ്ററിലും തട്ടിവിടുന്ന അപക്വ
മതിയില്‍ നിന്ന് എന്ത് മഹത്തായ പ്രവൃത്തിയാണോ ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്.







Fans on the page

Monday, August 4, 2014

അഴിമതിയുടെ പ്ലസ് ടു


ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എന്തെങ്കിലും വിവാദം ഉണ്ടാക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല.സുതാര്യമെന്നു കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതികളെല്ലാം അതാര്യവും അതീവരഹസ്യവുമായി പരിണമിച്ചു.സോളാർ തട്ടിപ്പിന്റെ പേരിൽ എല്ലായിടത്തുനിന്നും വിമർശനമുണ്ടായിട്ടും കോടതിവരെ ശകാരിച്ചിട്ടും ഉടുമ്പിനെപ്പോലെ മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണു് മുഖ്യമന്ത്രി ശ്രമിച്ചത്.ഏറ്റവും വിശ്വസ്തനായ സേവകനെ ബലികൊടുത്തു കസേര സംരക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കുപ്രസിദ്ധമായ വാചകമുണ്ടു് “എന്തു നാണക്കേടു സഹിച്ചും ഞാൻ ഇവിടെത്തന്നെ ഉറച്ചിരിക്കും” ഗണ്മോൻ ഉൾപ്പെടെയുള്ളവരെ കാക്കുവാൻ വേണ്ടി മുസ്ലീം ലീഗ് തുടങ്ങിയ ഘടകകക്ഷികളുടെ മുമ്പിലും പെരുന്നയിലെ "പോപ്പി"ന്റെ മുമ്പിലും ചേർത്തലയിലെ വിടുവായന്റെ മുമ്പിലും ബിഷ്പ്പുമാരുടെയും ,കപ്യാർമാരുടെയും  മുമ്പിലും മുഖ്യ മന്ത്രി  കുമ്പിട്ടു നില്ക്കുന്ന കാഴ്ച വളരെ ദയനീയമാണു് .ഏറ്റവും ഒടുവിൽ പ്ലസ് ടുവിനു പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ നടത്തിയ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണു്.86829 അപേക്ഷകർ ഉള്ളപ്പോൾ ഒരു ലക്ഷത്തി എൺപത്തെണ്ണായിരം സീറ്റുകൾ അനുവദിച്ചതിന്റെ പിന്നിൽ കോഴയല്ലാതെ മറ്റൊന്നുമല്ല പ്രവർത്തിച്ചതെന്ന് പകൽ പോലെ വ്യക്തമാണു.പോരാത്തതിനു എം.ഇ.എസ് പ്രസിഡന്റും നിരവധി ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകളും കോഴ കൊടുക്കാഞ്ഞിട്ടാണു അർഹതയുണ്ടായിട്ടും തങ്ങൾക്ക് അധിക ബാച്ചുകൾ അനുവദിക്കാതിരുന്നതെന്ന് ആരോപിച്ചു രംഗത്തു വന്നിട്ടുണ്ട്.അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകളും അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നതാണു്.ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ തന്നെ അർഹതയുള്ള
സ്കൂളിനെ തഴഞ്ഞ് ഇല്ലാത്തതിനു കൊടുത്തെന്ന് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് വി.എസ്സോ.സി.ദിവാകരനോ അല്ല.സ്കൂൾമാനേജരായ വൈദികനാണു്.ക്രമക്കേടു നടന്നതു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു സ്കൂളിനു അനുവദിച്ച അധിക ബാച്ചുകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി.

എറണാകുളം ജില്ലയിൽ കറുകുറ്റിയിൽ  ഒമ്പതാം ക്ലാസ് വരെ മാത്രമുള്ള പാലിശ്ശേരി ഹൈസ്കൂളിനു രണ്ട് പ്ലസ് ടു ബാച്ച് അനുവദിച്ചു എന്നതാണു പുതിയ വാർത്ത.1800 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി.യ്ക്കു പാസ്സായ തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് ഹൈസ്കൂളിനു ഒരു ബാച്ചു പോലും അധികമായി അനുവദിക്കാതിരിക്കുമ്പൊഴാണു് എസ്.എസ്.എൽ.സിയ്ക്കു ഒരു ബാച്ചുപോലും തുടങ്ങിയിട്ടില്ലാത്ത പാലിശ്ശേരി സ്കൂളിനു പ്ലസ്ടു  വിനു പുതിയ ബാച്ചുകൾ അനുവദിച്ചത്.സർക്കർ സ്കൂളുകളെ തഴഞ്ഞിട്ടാണു പുതിയ സ്കൂളും ബാച്ചും എയിഡഡ് മേഖലയിൽ അനുവദിച്ചിട്ടുള്ളത്.പുത്തൂരുള്ള ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു പ്ലസ്ടു അനുവദിക്കാതിരുന്നത് സർക്കാർ ദല്ലാളന്മാർ ആവശ്യപ്പെട്ട ഒരു കോടി രൂപയോ നാലു തസ്തികയിലെ നിയമനമോ നല്കാൻ വിസമ്മതിച്ചതു കൊണ്ടാണെന്നു സ്കൂൾ മാനേജർ വെളിപ്പെടുത്തിയിട്ടുണ്ട്.അവർ മുഖ്യമന്ത്രിയോടു വിവരം പറഞ്ഞപ്പോൾ,തെളിവുകിട്ടിയാൽ നടപടിയെടുക്കാം എന്നായിരുന്നു പ്രതികരണം.മുദ്രപ്പത്രത്തിലും ലെറ്റർഹെഡ്ഡിലും ആരെങ്കിലും കോഴ ആവശ്യപ്പെടുമോ?തെളിവു കൊടുത്താൽ അതിന്റെ ആധികാരികത പരിശോധിക്കട്ടെ എന്നാകും.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി നഷ്ടത്തിലാക്കി പൂട്ടിച്ചതു പോലെ ഈ സർക്കാർ വിദ്യാഭ്യാസമേഖലയാകെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് നാമാവശേഷമാക്കുകയാണു.മുസ്ലീം ലീഗിനെ പോലുള്ള വർഗ്ഗീയകക്ഷികളുടെമുമ്പിൽ വായ്ക്ക് കയ്യും പൊത്തി മുഖ്യമന്ത്രിയും മുഖ്യ കക്ഷിയും ഓച്ഛാനിച്ചു നില്ക്കുന്നതിന്റെ പിന്നിൽ നിസ്സഹായത മാത്രമല്ല,കോഴപ്പണത്തിന്റെ ഓഹരിയുടെ പ്രലോഭനവുമുണ്ട്.“എത്ര നാണം കെട്ടാലും ഞാൻ കസേര വിടില്ല”എന്നു ശപഥം ചെയ്തിരിക്കുന്ന ഒരു മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന  മന്ത്രിസഭയിൽ നിന്നും സർക്കാരിൽ നിന്നും  കൈക്കൂലിക്കാർക്കും പെൺ വാണിഭക്കാർക്കും തട്ടിപ്പുകാർക്കുമല്ലാതെ ആർക്കാണു സംരക്ഷണം കിട്ടുക?







Fans on the page