Total Pageviews

Wednesday, June 9, 2021

ജനങ്ങളെയും ഭരണഘടനയെയും വഞ്ചിക്കുന്ന ഭരണകൂടം


കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും ഭീകര പ്ര വര്ത്തനങ്ങള് തടയാനും വേണ്ടിയാണ് നോട്ടു നിരോ ധിക്കുന്നത് എന്നാണു 2016നവംബര് 6 നു രാത്രി 8 മണി ക്ക് 500ന്റെയും 1000 ന്റെയും നോട്ടുകള് നിരോധിച്ചു കൊണ്ടു പ്രധാനമ ന്ത്രി നരേന്ദ്രമോഡി പറഞ്ഞത് .യാ തൊ രു മുന്നൊരുക്കവും ഇല്ലാതെ നടത്തിയ ഈ പ്രഖ്യാ പനം ജനങ്ങള്ക്ക് വരുത്തി വച്ച ദുരിതം. ചില്ലറയല്ല. എ.റ്റി.എം വഴി 2000 രൂപയും ചെക്ക് വഴി 25000 രൂപയും മാത്രം പിന് വലിക്കാനെ അനുവദിച്ചി രു ന്നുള്ളൂ,100 കണക്കിനാളുകളാണു ഇതുമൂലംബാങ്കുകളിലും ATM കൌണ്ടറുകള് ക്ക് മുന്നിലും ക്യൂ നിന്ന് മരിച്ചു വീണത്, പണമുള്ളവര് പോലും ബാങ്കില് ആവ ശ്യത്തിലധികം തുക അവശേഷിക്കെ പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടായി. മ ക്കളുടെ വിവാഹത്തിനായി നിക്ഷേപിച്ചിരു ന്ന തുക പിന് വലിക്കനാകാതെ ക ല്യാണം മുടങ്ങിയ തി ന്റെ പേരില് കേരളത്തില് തന്നെ നിരവധി പേര് ആത്മ ഹത്യ ചെയ്തു.എല്ലാം കൈവിട്ടു പോകുമെന്നാ യപ്പോള് “എനിക്ക് അമ്പത് ദിവസ ത്തെ സാവകാശം തരൂ.അതിനകം നോട്ടു നിരോധനത്തിന്റെ സകല പ്രശ്ന ങ്ങ ളും പരിഹരിക്കും .ഇല്ലെങ്കില് എന്നെ കത്തിച്ചോളൂ” എന്ന് പൊതുജനങ്ങളോട് മോഡി കരഞ്ഞു പറഞ്ഞു. അമ്പതും അഞ്ഞൂറും ദിവസങ്ങള് കഴിഞ്ഞിട്ടും ഒരു പ്രശ്നവും പരിഹരിക്കാന് മോഡിക്ക് കഴിഞ്ഞില്ല. മോഡിയുടെയും അമിട്ട് ഷായു ടെയും അനുയായികളെ പ്പോ ലെ, മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചു പരിചയമില്ലാ ത്ത സാധാരണ ജനങ്ങള് പ്രധാനമന്തിയെ ചുട്ടുകരിക്കാനും. പോയില്ല.
ഇന്ത്യ യുടെ സമ്പദു ഘടന ആകെ തകര്ന്നു.ചെറുകിട വ്യാപാരങ്ങളും വ്യവ സായങ്ങളും തകര്ന്നടി ഞ്ഞു.കാ ര്ഷിക മേഖല നാമാവശേഷമായി.നോട്ടു നി രോധന ത്തിന് കാരണമായിപ്പറഞ്ഞ കള്ളപ്പണ വ്യാപനം വെറും നുണയായി രു ന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പു റത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോ ട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി യതാ യി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോ ട്ടുകളാണു മൂല്യമില്ലാതാക്കി യത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി.
കള്ളനോട്ടു ഇല്ലാതാക്കാന് പുതിയ 2000 ത്തിന്റെ നോട്ടു അച്ചടിച്ചിറക്കിയതി ന്റെ ഏഴാം പക്കം തന്നെ അതിന്റെ കള്ളനോട്ടും ഇറങ്ങി.കള്ളനോട്ടടിക്ക് കേ രളത്തില് നിന്നും പിടിക്കപ്പെട്ടതില് പ്രമുഖന് മോഡിയുടെ പാ ര് ട്ടിയിലെ ഒരു പ്രാദേശിക നേതാവായിരുന്നു.
നോട്ടു നിരോധിക്കുന്നതിലൂടെ ഭീകരപ്രവര്ത്തനം നില യ്ക്കും എന്ന് അവകാ ശപ്പെട്ടതും വെറുതെ ആയിരുന്നു എന്ന് കണക്കുകള് തെളിവ് നല്കുന്നു. 2015-ല് ഭീകരാ ക്രമണങ്ങളില് 728 പേര് മരിച്ചെങ്കില് നോട്ടു നിരോധി ച്ച 2016-ല് 905 പേ രും 2017-ല് 812 ഉം 2018-ല് 940 പേരും കൊല്ലപ്പെടുകയുണ്ടായി.തുടര്ന്നു വന്നവര്ഷങ്ങളിലും ഭീകരാക്രമണവും ആള്നാശവും കൂടുകയാണ് ചെയ്തത്.
നോട്ടു നിരോധനം കൊണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങളൊ ന്നും നിറവേറ്റാന് കഴി ഞ്ഞില്ല എന്നാണു കഴിഞ്ഞ 5 വ ര്ഷത്തെ ഇന്ത്യയുടെ അവസ്ഥ പഠിക്കുന്ന ആര് ക്കും മ നസ്സിലാകുക.പിന്നെന്തിനു വേണ്ടി ആയിരുന്നു റിസര്വ്വ് ബാങ്കിനെ പോ ലും അറിയിക്കാതെ അതീവ രഹസ്യമായി മോഡിയും അദ്ദേഹത്തിന്റെ കിച്ച ന് കാബിനറ്റും മാത്രം അറിഞ്ഞു ഇരുട്ടിന്റെ മറവില് നോട്ടു നിരോധിച്ച ത്?
‘’നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ള യും നിയമാനുസൃതമാ ക്കപ്പെട്ട കവർച്ചയുമാണെ’’ന്നു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ അഭിപ്രായപ്പെട്ട താണ് വാസ്തവം.എന്നാല് കൊടകര കേസ്സോടുകൂടി കള്ളപ്പണ സോള് എജന്സി ബിജെപിയില് നിക്ഷി പ്തമാ ക്കുവാന് ചെയ്ത വന്‍ അട്ടിമറി ആയിരുന്നു നോട്ടു നിരോധനം എന്നാണ് വ്യക്തമാകുന്നത്. സാധാരണ പൌരനു 2 ലക്ഷ ത്തിനു മേലുള്ള ഏതു ക്രയവി ക്രയത്തിനും ചെക്ക് ഉപയോഗി ക്കണമെന്ന് നിയമം ഉണ്ടാക്കിയ കേന്ദ്ര സ ര്ക്കാ രിന്റെ പാര്ട്ടി കുഴല്പണ ഇടപാട് കൂസല് കൂടാ തെ നടത്തുന്നത് അതുകൊ ണ്ടാണ്.എല്ലാത്തരം കള്ളപ്പണ ഇടപാടുകളും മോഡിയും കൂട്ടരും കൂടി ബിജെപി വല്ക്കരിച്ചിരിക്കയാണെന്ന് സാരം. പുതുച്ചേരിയിലുംഗോവയിലും മദ്ധ്യപ്രദേ ശിലും മറ്റും ബിജെപി സര്ക്കാരുകളെ അവരോധിക്കാന് MLAമാരെ വിലയ്ക്കെ ടുക്കുവാ നും കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും തെര ഞ്ഞെടുപ്പില് സ്ഥാനാര്ഥികളെയും അന്യ പാര്ട്ടി നേതാ ക്കളെയും വോട്ടര്മാരെയും വില ക്കെടുക്കാനും കലാപമുണ്ടാക്കാനും നോട്ടു ഒഴുക്കിയതും ബിജെപി കുത്തക യാക്കി വച്ചിരിക്കുന്ന കള്ളപ്പണം ഉപയോഗിച്ചാണ്.കേരള ബിജെപി അദ്ധ്യക്ഷന് ഹെലിക്കോപ്റ്റര് ഉപയോഗി ച്ചുംകള്ളപ്പണക്കടത്ത് നടത്തി എന്ന് ആക്ഷേപമു യര്ന്നിരിക്കുന്ന സാഹചര്യത്തില് കള്ളപ്പണക്കടത്ത് ആ പാര്ട്ടിയുടെ അംഗീ കൃത നയമാക്കിയിരിക്കുന്നു എന്ന് വേണം കരുതാന്.
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍












Fans on the page

Wednesday, May 26, 2021

മുതലക്കണ്ണീര്‍


ചായക്കടയുടെ പേരു പറഞ്ഞും
ചൌക്കീദാറിന്‍ മേനി പറഞ്ഞും
രാമന്റമ്പല ഖ്യാതി പറഞ്ഞും
രാജ്യത്തിന്നുടെ ഭരണം നേടിയ
സംഘിത്തലവന്‍,ലോകം മുഴുവന്‍
മൃത്യു വിതയ്ക്കും വൈറസ്സിന്നുടെ
തേരോട്ടം കണ്ടാകെ ഭയന്നു.
പ്രതിവിധിയില്ലാ മാരക രോഗ
പ്രതിരോധത്തിനു വട്ടം കൂട്ടി.
അന്ധത മൂടിയ വിശ്വാസത്താല്
ബന്ധിതനാകിയ മന്നന്‍ സംഘി
മാടന്‍ ,മറുതാ,യക്ഷി തുടങ്ങി
മോഡേണ്‌ ദൈവം വരെയുള്ളവരുടെ
പ്രീതിക്കായി പല പല നേര്ച്ചകള്
പ്രാര്‍ത്ഥന കൂടോത്രാദികള്
മന്ത്രം തന്ത്രം ഹനുമാന്‍ സേവ
അന്തം വിട്ടു നടത്തീ നിരവധി.
പാത്രം കൊട്ടി; ടോര്ച്ചു തെളിച്ചു
പുഷ്പം വിതറി ,തേങ്ങയുടച്ചു
ചാണക ഗോമൂത്രാദി കഴിച്ചും
കോണകധാരികള് സന്യാസികളുടെ
കാലുകള് കഴുകിയ വെള്ളം മോന്തീം
കോവിഡു മാറ്റാന് പലതും ചെയ്തു.
രോഗം മാത്രം മാറിയതില്ല,തു
വേഗം ജീവനെടുത്തു കുതിച്ചു.
വാക്സിന് കണ്ടു പിടിച്ചതു വന്വില-
വാങ്ങികൊള്ളയടിക്കാന് വന്‍കിട
കമ്പനികള്ക്കനുവാദം നല്കുക
കൊണ്ടു വലഞ്ഞു ജനങ്ങള് ;ശവങ്ങള്
കൊണ്ടു നിറഞ്ഞൂ നദിയും നാടും.
രാജ്യം കത്തിയെരിഞ്ഞപ്പോഴും
രോഗം താണ്ഡവമാടുമ്പോഴും
കോടി മുടക്കി കൊട്ടാരങ്ങള്
കെട്ടാനാണ് തിടുക്കം രാജനു.
കഴിവില്ലാത്തവനെന്നു ജനങ്ങള്
കണ്ഠം പൊട്ടി വിളിച്ചു തുടങ്ങി.
സ്വന്തക്കരുമിറങ്ങിപ്പോകാന്‍
അന്തം വിട്ടു പറഞ്ഞുതുടങ്ങി.
ഗതികെട്ടോരു പ്രജാപതി,തന്നുടെ
പതിനെട്ടാമത്തടവു പയറ്റി.
മോങ്ങല്,തേങ്ങല്,മൂക്കു പിഴിച്ചില്
വിങ്ങിപ്പൊട്ടല് നെഞ്ചത്തടിയും.
ക്യാമറ മുമ്പിലരങ്ങേറുമ്പോള്
കണ്ടുമടുത്തവര് മെല്ലെ ചൊല്ലീ :
മുതലക്കണ്ണീരാണിതു മുമ്പും
മതിയാവോളം കണ്ടിട്ടുണ്ടിവര് ;
വേണ്ടിനി നാട്യം വീണ്ടും വീണ്ടും
വേഗമിറങ്ങിപ്പോവുക ഭീരു
നുണകള് പറഞ്ഞും വ്യാജം കാട്ടീം
നാടുഭരിക്കാന് കഴിയില്ലോര്ക്കുക.







Fans on the page

Friday, January 22, 2021

പുല്‍വാമ ഭീകരാക്രമണം ---ആസൂത്രിതം


2019 ഫെബ്രുവരിയില് ആണ് 40 CRPF ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്വാമ ഭീകരാക്രമണം നടന്നത്. റോഡു വഴിയുള്ള സൈനിക നീക്കം പാടില്ലെന്ന മുന്നറി യിപ്പ് അവഗണിച്ചത് തുടങ്ങി നിരവധി സംശയങ്ങള് ഭീ കരാക്രമണ ത്തെ സംബന്ധിച്ച് അന്നേ ഉയര്ന്നു വന്നിരുന്നു.ഉടന് തന്നെ അന്വേഷണം നട ത്തി നിജസ്ഥിതി കണ്ടെത്തുമെന്ന് കേന്ദ്ര സര്ക്കാര് പ്രഖ്യാപി ച്ചെങ്കിലും NIA കൊണ്ട് പിടിച്ചന്വേഷിച്ചിട്ടും ഇന്നേവരെ ആക്രമണ ത്തെ കുറിച്ചു കൃത്യമായ വിവരം പുറത്ത് പറയാന് സര് ക്കാരിനു കഴിഞ്ഞിട്ടില്ല.പൊതു തെരഞ്ഞെടുപ്പി ല് ജയിക്കാന് മോഡി സര്ക്കാര് സൈനികരെ കുരുതി കൊടു ത്തതാണെന്ന ആരോപണം ചില പ്രതിപക്ഷപ്പാര്ട്ടികള് അന്നേ ഉന്നയിച്ചിരുന്നു.മുന് CRPF ഇന്സ്പെക്ടര് ജനറല് വി.പി.എസ്.പന്വാര് "പുല്വാമ ആക്രമണം ഒരു വലിയ തെ റ്റായിപ്പോയി''എന്ന് പറയുകയുണ്ടായി.കൊല്ലപ്പെട്ട ജവാന്മാരുടെ ബന്ധുക്കളും അന്വേഷണം നടത്തി യാഥാര്ത്ഥ്യം കണ്ടെത്തുന്നതില് സര്ക്കാര് പുലര്ത്തു ന്ന ഉദാസീനതയില് അസംതൃപ്തരാണ്. എല്ലാ സംശയങ്ങളും തീര്ക്കാന് പോരു ന്നതാണ് ഇപ്പോള് പുറത്ത് വന്ന, മോഡി ഭക്തനായ അര്ണോബ് ഗോസ്വാമി, പാ ര്ത്തോ ദാസ് ഗു പ്തയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകള്. 2019 ലെ തെരഞ്ഞെ ടു പ്പില് ജയിക്കാന് വേണ്ടി സൈനികരെ മോഡി ഭരണകൂടം കുരുതി കൊടുക്കു കയായിരുന്നു എന്ന പ്ര തിപക്ഷ ആരോപണം വാസ്തവമാണെന്ന് അതില് നിന്ന് തെളിഞ്ഞിരിക്കുന്നു.









Fans on the page

Sunday, January 3, 2021

വിഡ്ഢിവിജ്ഞാനകോശം അഥവാ സംഘി എന്‍സൈക്ലോപീഡിയ--തുടര്‍ച്ച..3


21.ഗുരുത്വാകര്ഷണബലം കണ്ടുപിടിക്കുന്നതിനു ഐന്സ്റ്റീനെ കണക്കു സഹാ യിച്ചിട്ടില്ല.—കേന്ദ്രമന്ത്രി പീയൂഷ് ഗോയല്
(ഗുരുത്വാകര്ഷണം കണ്ടുപിടിച്ചത് ന്യൂട്ടണ് ആണ് ;ഐന്സ്റ്റീന് അല്ല. സമരം ചെയ്യുന്ന കര്ഷകരെ കഴിഞ്ഞ ദിവസം ഈ മന്ത്രി വിരട്ടാന് പോയതു കണക്കു പഠിക്കാത്തത് കൊണ്ടായിരിക്കും.)
22.ജ്യോതിഷമാണ്‌ ഏറ്റവും ആധികാരികമായ ശാസ്‌ത്ര വിഷയം.കമ്പ്യൂട്ടറിന് സംസാരശേഷി ഉണ്ടായാല് അത് സംസ്കൃത ഭാഷയിലേ സംസാരിക്കൂ.—കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്.
(കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നമ്മുടെ ‘ആന്ഡ്രോയ്ഡ് കുഞ്ഞ പ്പന്’ എന്ന സിനിമപോ ലും കണ്ടിട്ടില്ല എന്ന് തോന്നുന്നു. ഇദ്ദേഹത്തിന്റെ ബിരുദങ്ങള് വ്യാജമാണെന്ന പത്ര വാര്ത്തകളെ സാധൂകരിക്കാന് പോരുന്ന വിഡ്ഢിത്തമാണ് ഈ അസംബ ന്ധ വര്ത്തമാനം.)
23.''ഞാന് ശപിച്ചിട്ടാണു ഹേമന്ത് കാര്ക്കറെയെ (മഹാ രാഷ്ട്രാ ആന്റി ടെറ റിസ്റ്റ് സ്ക്വാഡിന്റെ തലവന്)പാക് ഭീകരര് വധിച്ചത്'' .—പ്രങ്ങ്യാ സിംഗ് താക്കൂര്
(ശപിക്കാന് ഇത്ര മിടുക്കിയാണെങ്കില് നമ്മളെ ആക്രമിക്കുന്ന ശത്രു രാജ്യ സൈ നികരെ ശപിച്ചു ഭാസ്മമാക്കട്ടെ. കോടിക്കണക്കിനു രൂപ ചെലവഴിച്ചു യുദ്ധോപക രണങ്ങള് വാങ്ങുന്നത് നിര്ത്തി ആ തുക വികസന പ്രവര്ത്തനങ്ങള്ക്ക് ഉപയോ ഗിക്കുകയും ചെയ്യാം.)
24.പ്ലക്കാഡും പിടിച്ച് ‘’ഗോ ഗോ കൊറോണ’’ എന്ന് ഉച്ചത്തില് വിളിച്ചാല് കൊ റോണ വൈറസ് ഒഴിഞ്ഞു പോകും..—കേന്ദ്രമന്ത്രി രാംദാസ് അത്തെവാല .
(പറഞ്ഞതു പോലെ പ്ലക്കാര്ഡും പിടിച്ചു ഇന്ത്യാഗേറ്റില് പ്രകടനം നടത്തിയ ഇദ്ദേ ഹം കൊവിഡ് രോഗത്തിന്റെ പിടിയിലായതില് നിന്ന് തന്നെ പ്രസ്താവനയുടെ ശാസ്ത്രീയത വ്യക്തമല്ലേ? )
25.കോവിഡിനെ പ്രതിരോധിക്കാന് ഭാഭ്ജി പപ്പടം ഉണ്ടാക്കി തിന്നാല് മതി—കേന്ദ്ര മന്ത്രി അര്ജ്ജുന് റാം മേഘ് വാള്
(കേന്ദ്രത്തിന്റെ 'ആത്മനിര്ഭര്ര് ഭാരതി'ന്റെ പ്രചാര ണത്തിന്റെ ഭാഗമായിനി ര്മ്മിച്ച ഭാഭ്ജി പപ്പടം തിന്ന മന്ത്രി താമസിയാതെ കോവിഡിന്റെ പിടിയിലായി )
26. ദേഹമാസകലം ചളി വാരിപൂശി ചെളിയില് ഇരുന്നു ശംഖ് ഊതി, ഇലകള്കൊണ്ടുണ്ടാക്കിയ ജ്യൂസ് കുടിക്കുകയും ചെയ്‌താല് കോവിഡിനെ ഓടിക്കാം.—രാജസ്ഥാ നില് നിന്നുള്ള BJPഎം.പി സുഖ്ബീര്സിംഗ്ജൌനാപുരി
(അടിസ്ഥാനമില്ലാത്ത ശുദ്ധ മണ്ടത്തരം.)
27.അയോദ്ധ്യയില് രാമക്ഷേത്രം നിര്മ്മിക്കുവാന് തുടങ്ങുന്ന 2020 ഓഗസ്റ്റ് 5 ഓടെ ഇന്ത്യയില് നിന്നും കൊറോണ വൈറസ് ഒഴിഞ്ഞുപോകും.—മദ്ധ്യപ്രദേശ് BJP നേതാവും ഒരു പ്രാവശ്യം പ്രോട്ടം സ്പീക്കറും ആയ രാമേശ്വര് ശര്മ്മ .
(രാമക്ഷേത്ര നിര്മ്മാണോദ്ഘാടനത്തിനു പൂജ നടത്തിയ പൂജാരികളില് നല്ലൊ രു പങ്കിനും കോവിഡ് ബാധിച്ചു. ഓഗസ്റ്റ് 5 നുശേഷം രോഗം കൂടുതല് വ്യാപി ക്കുകയുമുണ്ടായി)
28.കാറ്റാടി യന്ത്രം ഉപയോഗിച്ചു കുടിവെള്ളം ഉത്പാദി പ്പിക്കാനും വായുവില് നിന്ന് ഓക്സിജന് വേര്തിരിക്കാനും സാധിക്കും.—നരേന്ദ്രമോഡി
(ഈ പൊട്ടത്തരം കേട്ട് ശാസ്ത്രലോകം അന്തം വിട്ടിരിക്കുകയാണ്.നെല്ല് തൂറ്റി പതിരു കളയുന്നത് പോലെ വായുവില് നിന്ന് ഒക്സിജന് വേര്തിരിച്ചെടുക്കാം എ ന്ന് കരു തുന്ന ഒരു ശാസ്ത്ര ജീനിയസിനോടാണല്ലോ താന് സംസാരിക്കുന്നത് എന്നോര്ത്ത്,ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിയന്ത്ര ഉത്പാദക സ്ഥാപന ത്തിന്റെ (വെസ്ടാ സ് -vestas )സി.ഇ.ഓ(അദ്ദേഹത്തോടാണ് ഇന്ത്യന് പ്രധാന മന്ത്രി ഈ 'വിജ്ഞാനം' വിളമ്പിയത്) ബോധം കെട്ട് വീഴാ ഞ്ഞതു രാജ്യത്തിന്റെ ഭാഗ്യം)
29.ലോകത്തിന്റെ വിഷാംശം മുഴുവന് ഹിമാലയ പര്വ്വത നിരകള് ആഗിരണം ചെയ്തുകൊണ്ടിരി ക്കയാണ്.—കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്.
(വിദ്യാഭ്യാസം വഴിയെ പോയിട്ടില്ലാത്ത മരമണ്ടാന്മാര് പോലും പറയാന് മടി ക്കുന്ന വിഡ്ഢിത്തം.വായു മലി നീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ന്യൂഡല്ഹി ഈ ലോകത്തല്ലേ?)
അന്ധവിശ്വാസവും വിവരക്കേടും ഭൂഷണമായി കരുതു ന്നവരുടെ ഭരണം നിലനില്ക്കുന്നിടത്തോളം കാലം ഈ വിഡ്ഢിവിജ്ഞാന കോശത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കും.ഇതിനു നിരവധി അനുബന്ധങ്ങള് പ്രസിദ്ധീ കരിക്കേണ്ടാതായും വരും.














Fans on the page