ഡോ.എ.വി.വര്‍ഗീസ് വൈസ്ചാന്സലരായി അധികാരമേറ്റിട്ട് അധികനാളായില്ല.വളരെ വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലിയിലായിരുന്ന അദ്ദേഹത്തിനു കേരള യൂണിവേ ഴ്സിറ്റിയില്‍ ജീവനക്കാര്‍ ഓഫീസ് അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ചെറി യ സംശയം. വരുന്നതിനും പോകുന്നതിനും സമയക്ളിപ്തതയില്ല;മിക്കവാറും പേരും ഓഫീസ് സമയത്ത് കറങ്ങി നടക്കുന്നു തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ചാര്‍ജെടുക്കും മുമ്പ് തന്നെ അദ്ദേ.ഹത്തിന്റെ കാതിലെത്തിയിരുന്നു.ഇവിടെ എത്തിയ പ്പോള്‍ കുറെ യൊക്കെ വാസ്തവമാണെന്ന് തോന്നിത്തുടങ്ങി.പിന്നെ അമാന്തിച്ചില്ല. നേരെ ആക് ഷനി ലേക്കു നീങ്ങി.രാജിസ്ട്രാര്ശ്രീ സി കെ.ദേവസ്സിയുടെ ഉറച്ച സപ്പോര്‍ട്ടും കൂടി ആയപ്പോ ള്‍ ആവേശം കൂടി.സര്‍വ്വകലാശാലയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയുംസേവിക്കു കയും ചെയ്ത അവര്‍ രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.
ഓഫീസ് സമയം തുടങ്ങുന്നതിനും മുമ്പേ ഓഫീസിന്റെ പ്രധാന വാതില്ക്കലും പിറകി ലെ വാതില്‍ക്കലും ഫിനാന്സിന്റെ കവാടത്തിലും പരീക്ഷാ വിഭാഗത്തിന്റെ മുമ്പി ലും മാറി മാറി നിന്ന് .കൈയില്‍ കിട്ടിയ കുറേപേരെ ശാസിച്ചും ഉപദേശിച്ചും താക്കീത് നല്‍കിയും വിട്ടു.എന്നിട്ടും പൂര്‍ണ്ണ തോതില്‍ അച്ചടക്കം ആയോ എന്ന് രണ്ടു പേര്‍ക്കും സംശയം.10.15 കഴിയുമ്പോള്‍ മുന്‍പിലെ രണ്ടു ഗേറ്റും അടയ്ക്കുന്നതുള്‍പ്പെടെ പലപരി പാടികളും ആലോചിച്ചു.എന്നാല്‍ അത് നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധി മുട്ട് പരി ഗണിച്ച് തല്ക്കാലം വേണ്ടെന്നു വച്ചു.പകരം വി.സിയും രജിസ്ട്രാറും കൂടി പ്രധാന ഗേറ്റി ല്‍ നിന്ന് നിയന്ത്രിക്കാമെന്ന് തീരുമാനിച്ചിരിക്കണം.അധികാരി ദ്വന്ദത്തിനല്ലാതെ ഈ അച്ചടക്ക ഓപ്പറേഷനില്‍ മറ്റാര്‍ക്കും പങ്കില്ലാതിരുന്നതിനാലാണ് ഇങ്ങനെ പറയേണ്ടി വ ന്നത്.
എന്തായാലും ഒരുദിവസം രാവിലെ 10.15 ആയപ്പോള്‍ ഓഫീസിനു മുമ്പിലുള്ള മഹാക വി കുമാരനാശാന്‍ പ്രതിമയെ വലം വച്ച് ഓഫീസിനകത്തേക്ക് കയറാന്‍ വന്ന ഒരു സ്ത്രീയേയും പെണ്‍കുട്ടിയേയും രജിസ്ട്രാര്‍ തടയുന്നു.അവരോട് ആദ്ദേഹം എന്തൊക്ക യോ സംസാരിച്ചു. ഉടന്‍ തന്നെ അകത്തേക്ക് കയറ്റി വിടുന്നു.നേരെ എന്‍ക്വയറി കൌണ്ടറിലേക്ക് നീങ്ങിയ അവരെ ഞാന്‍ പിന്തുടര്‍ന്നു.ഗേറ്റിനടുത്ത് നിന്ന ആള്‍ എന്താണ് പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ ‘’യൂണിവേഴ്സിറ്റി സ്റ്റാഫാണോ എന്ന് ഞങ്ങളോട് തിരക്കി.അല്ലെന്നു പറഞ്ഞപ്പോള്‍ പൊക്കോളാന്‍ സമ്മതിച്ചു.ഞങ്ങള്‍ ഇവളുടെ പരീക്ഷ സംബന്ധിച്ചു ഒരു സംശയം തീര്‍ക്കാന്‍ വന്നതാ.അടുത്ത് നിന്ന പെണ്‍കുട്ടിയെ ചൂണ്ടി മു തിര്‍ന്ന സ്ത്രീ പറഞ്ഞു.അല്പം നിര്‍ത്തിയ ശേഷം അവര്‍ ചോദിച്ചു:’’അങ്ങേരെതാ സാറേ’’
അത് ഞങ്ങടെ രജിസ്ട്രാര്‍ ആണെന്നും നിങ്ങളെ നേരിടാതെ മറഞ്ഞു നിന്ന വലിയ സാര്‍ ഇവിടുത്തെ വൈസ്ചാന്സലറാണെന്നും പറഞ്ഞില്ല.
കാരണം “വഴിയെ നടക്കാന്‍ സമ്മതിക്കാത്തവര്‍ ഭരിക്കുന്നിടത്ത് കയറി ചെന്നാല്‍ എന്തായിരി ക്കും ഗതി”എന്ന് ചോദിച്ചെങ്കിലോ എന്ന് ഭയന്ന്.
എന്നാലും അവര്‍ക്കാശ്വസിക്കാം..ഇപ്പോഴെങ്ങാനുമായിരുന്നെങ്കില്‍ കുറുവടി കൊണ്ടു ള്ള അടിയും ” ജയ് ശ്രീറാം” എന്നു വിളിക്കാനുള്ള കല്പനയും കിട്ടുമായിരുന്നു. ചിലപ്പോ ള്‍,ജോയിന്റ് രജിസ്ട്രാരുടെ കാര്‍പൂട്ടി താക്കോല്‍ കിണററില്‍ കൊണ്ടിടാന്‍ നിര്‍ബ്ബന്ധി ക്കുകയും ചെയ്യുമായിരുന്നു.
No comments:
Post a Comment