പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ നടന്ന ഞങ്ങളുടെ (ആർ.എസ് ശശികുമാറിൻ്റെയും എൻ്റെയും) സസ്പൻഷൻ്റെയും തുടർന്നുണ്ടായ സമരത്തിൻ്റയും കഥ നേരത്തേ പറഞ്ഞുവല്ലോ. സമരം ഒരാഴ്ച പിന്നിട്ടിട്ടും ഒത്തുതീർപ്പിനുളള ഒരു നീക്കവും കാണാതിരുന്നപ്പോൾ സ്റ്റാഫ് യൂണിയൻ നേതൃത്വത്തിന് ഒരു ഐഡിയ തോന്നി. പ്രശ്നം നിയമസഭയിൽ കൊണ്ടുവരാമെന്നും ഏതെങ്കിലും കോൺസ് എം.എൽ എ യെ കൊണ്ട് ഉന്നയിപ്പിക്കാമെന്നും അവർ ‘ ഏറ്റു. ഞങ്ങൾ നിരുത്സാഹപ്പെടുത്തിയില്ല അസംബ്ലി നടന്നുകൊണ്ടിരിന്ന സമയമായിരുന്നു. ആര്യാടൻ മുഹമ്മദാണ് പ്രമേയം കൊണ്ടുവന്നതു
പിൻ വാതിൽ നിയമനത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ കേരള സർവ്വകലാശാലയിലെ രണ്ട്
ഐക്യവേദി നേതാക്കളെ സസ്പൻ്റ് ചെയ്തിരിക്കയാണെന്നും അവരുടെ സസ്പൻഷൻ അടിയന്തിരമായി പിൻവലിക്കണമെന്നും ഈ സഭ കേരള സർവ്വകലാശാലാ അധികൃതരോട് അഭ്യർത്ഥിക്കുന്നു. എന്നോ മറ്റോ ആയിരുന്നു പ്രമേയം. പ്രമേയത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടായി. ഒരു ശശികുമാറിനെ യും ഒരു ഭരതനെയും സസ്പൻ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്തി ഇ.കെ. നായനാർ പറഞ്ഞതോടെ ബഹളമായി. ഭരതനല്ല ദത്തനാണ് .അയാൾ സി.പി.ഐ അനുഭാവിയായതിനാൽ മുഖ്യമന്ത്രി മനപ്പൂർവ്വം ആക്ഷേപിക്കാൻ പേര് തെറ്റിച്ചു പറഞ്ഞതാണെന്നുമായി ആര്യാടൻ മുഹമ്മദ്
മുഖ്യമന്ത്രി തിരുത്തിയെങ്കിലും, ബഹളമൊ ടുങ്ങിയില്ല. വാഗ്വാദം മുറുകിയപ്പോൾ വിഷ യം ആകെ കുഴഞ്ഞുമറിഞ്ഞു . ഒരു സിപി െഎ– സിപിഎം ശീതസമരമായി ചിത്രീകരി ക്കാനായി ശ്രമം. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ ‘
പ്രതിപക്ഷം ഇളകിവശായി. അവർ വാക്കൗട്ട് പ്രഖ്യാപിച്ചു. അവർ ഒന്നടങ്കം പുറത്തേക്കിറങ്ങുന്ന ഘട്ടമായി. അപ്പോൾ മുഖ്യമന്ത്രി ചോദിച്ചു:” ഇറങ്ങിപ്പോക്കിൻ്റെ കൂടെ തുണി പൊക്കി കാണിക്കലുമുണ്ടോ?” നായനാരുടെ ചോദ്യം കേട്ട് ഭരണകക്ഷി അംഗങ്ങൾ കൂടെ സ്തംഭിച്ചിരിക്കേ പ്രതിപക്ഷം സഭ വിട്ടു പുറത്തേക്കു പോയി.
അവർ പോയിക്കഴിഞ്ഞപ്പോൾ, അടുത്തിരുന്ന റവന്യു മന്ത്രി സ. കെ. ഇ ഇസ്മയിലി നോട് ഒരു ചെറു ചിരിയോടെ മുഖ്യൻ പറഞ്ഞു: താൻ നോക്കിക്കോ നാളെ നമ്മടെ രണ്ടു പാർട്ടിക്കാർ തമ്മിലെ സ്പർദ്ധയും വാശിയുമൊന്നുമായിരിക്കില്ല വല്യ വാർത്ത. ഞാൻ അവസാനം പറഞ്ഞതായിരിക്കും പ്രധാന തലക്കെട്ട്’
‘മുഖ്യമന്ത്രി പറഞ്ഞതുപോലെ ഫലിച്ചു. അദ്ദേഹം പറഞ്ഞതായിരുന്നു എല്ലാ പത്രങ്ങളിലെയും പ്രധാന വാർത്ത. സഭയിൽ നടന്ന വാദപ്രതിവാദങ്ങളെല്ലാം
മുഖ്യമന്ത്രിയുടെ അവസാന ത്തെ ചോദ്യത്തിൽ മുങ്ങിപ്പോയി.
പിന്നെയും പല ആഴ്കൾക്കു ശേഷമാണ് സമരം അവസാനിച്ചത്.
‘
No comments:
Post a Comment