Total Pageviews

Monday, July 13, 2026



‘’കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കണം’’

എന്റെ ഒരു ബന്ധു കേരളസര്‍വ്വകലാശാലയില്‍ മലയാളം MAയ്ക്ക് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ അയച്ചു.ഫീസ്‌ 50 രൂപ കുറഞ്ഞു പോയതിനാല്‍  ആതുക കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രൈവറ്റ് രജിസ്ട്രേഷന്‍ സെക്ഷനില്‍ നിന്നും മെമ്മോ പോയി.അതനുസരിച്ച് ബാക്കി തുക അടച്ച ചെല്ലാന്‍ രസീത് സഹിതം അപേക്ഷ എന്റെ പേര്‍ക്ക് അയച്ചു തന്നു.കണ്ണൂരില്‍ ഒരു സ്കൂളില്‍ അദ്ധ്യാപികയായിരുന്നു അപേ ക്ഷക.


ഡിഫക്ട് മാറ്റിയ അപേക്ഷയുമായി ബന്ധപ്പെട്ട സെക്ഷനിൽ ചെന്നപ്പോൾ, അവർക്കു സംശയം.പണം  അടച്ചിരിക്കുന്നത് യുണിവേഴ്സിറ്റി അക്കൗണ്ടിലാണെങ്കിലും SBI വഴിയായതു കൊണ്ടു സ്വീകരിക്കാമോ എന്നു സംശയം. SBT യിൽ തന്നെ അടച്ചാലേ പറ്റൂ എന്നായി അവർ ‘എങ്കിൽ അതിൻ്റെ ഡപ്യൂട്ടി രജിസ്റ്റ്രാറെ നേരില്‍  കണ്ടു കളയാം എന്നു കരുതി. അദ്ദേഹം മുമ്പ് എൻ്റെ സെക്ഷനാഫീസറായിരുന്ന ആളുമാണ് ‘ അദ്ദേഹവും സെക് ഷൻകാർ പറഞ്ഞതു ആവർത്തിച്ചു. അമ്പതു രൂയും പോയി  രജിസ്ട്രേഷനും നടക്കില്ല എന്ന് ഏതാണ്ട് തീർച്ചയായതുപോലെ തോന്നി. എങ്കിൽ അടച്ച തുകയെങ്കിലും തിരികെ കിട്ടുമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു.

‘“ദത്തന് കേന്ദ്രസർക്കാരിൽ വല്ല പിടിയുമുണ്ടോ എന്ന മറു ചോദ്യമായിരുന്നു ഉത്തരം കേരള സർക്കാർ ഈ 50 രൂപാ കക്ഷിക്കു തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേ ന്ദ്ര സർക്കാരിനു കത്തെഴുതിയാൽ തിരികെ കിട്ടിയേക്കും’’.

“ എനിക്കാരേം  പിടിയില്ല എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങി.നിരാശനായി നടന്ന എന്നോട്, കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞത’നുസരിച്ച് ഓഡിറ്റ് സെക്ഷനി’ൽ കൂടിഅന്വേഷിക്കാമെന്നു കരുതി.അവിടെ ചെന്ന്  പരിശോധിച്ചപ്പോൾ ഫീസ് യൂണിവേഴ്സിറ്റി അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. അതേ സ്പീഡിൽ ഡപ്യുട്ടി രജിസ്ട്രാറുടെ മുറിയിൽ തിരി കെയെത്തി. ‘ രൂപ യൂണിവേഴ്റ്റി അക്കൗണ്ടിൽ വന്ന കാര്യം പറഞ്ഞപ്പോൾ,

‘’ദത്തൻ പോയ’ ശേഷം ഞാൻ കാഷ് സെക് ഷനിൽ തിരിക്കി. അവർ പറഞ്ഞത് ഫീസ്‌ അവിടെ വന്നില്ലെന്നാണ്.’’അദ്ദേഹം വിശദീകരിച്ചു. 

“ഫീസ് വന്നിട്ടുണ്ടോ എന്നന്വേഷിക്കേണ്ടത് കാഷ് സെക് ഷനിൽ അല്ലെന്ന് സാറിനു അറിയില്ലേ” എന്ന് ഞാൻ , ചോദിച്ചപ്പോള്‍ ഞാന്‍ ഒന്ന് തുപ്പിയിട്ട് വരട്ടെ എന്ന് പറഞ്ഞു  അദ്ദേഹം താഴേക്കു പോയി. ഏറെ നാൾ കഴിയും മുമ്പേ അപേക്ഷകയ്ക്ക് രജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു


സര്‍വ്വ … സ്മരണ

ഏതു തങ്കമണി?


ഒരു യു.ഡി.എഫ് ഭരണകാലം.ശ്രീ കെ.കരുണാകരന്‍ മുഖ്യമന്ത്രി.ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തില്‍ അതീവപൈശാചികമായ പോലീസ് അതിക്രമം.അതിനെതിരെ കേരളമൊട്ടാകെ വന്‍ പ്രതിഷേധ സമരങ്ങളും ഹര്‍ത്താലും നടന്നു കൊണ്ടിരിക്കയാ ണ്.അതിന്റെ വാര്‍ത്തകളാണ് എവിടെയും.യൂണിവേഴ്സിറ്റിയിലും അതിന്റെ അനുരണ നങ്ങള്‍ ഉണ്ട്.ഞാന്‍ അന്ന് അക്കാദമിക് സെക് ഷനില്‍ അസിസ്റ്റന്റ്റ്.അടുത്തിരിക്കുന്ന വനിതാ ജീവനക്കാരിയും .തമ്മില്‍ പൊരിഞ്ഞ വാഗ്വാദം.കരുണാകര ഭക്തയായ അവര്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്ക്ന്നു.ഞാന്‍ വിട്ടു കൊടുക്കുന്നില്ല.


ഈ വാദപ്രതിവാദം അങ്ങനെ കൊഴുത്തു വരുമ്പോഴാണ് ഞങ്ങളുടെ സെക്ഷനാഫീസര്‍

എത്തുന്നത്.അവര്‍ കുറെ നേരം ഞങ്ങള്‍ പറയുന്നത് ശ്രദ്ധിച്ചു.ഒന്നും പിടികിട്ടുന്നില്ല. കൂടെ ക്കൂടെ തങ്കമണി,തങ്കമണി എന്ന് കേള്‍ക്കുന്നുണ്ട്.ഒടുവില്‍ സഹികെട്ടു ഒരു ചോദ്യം.

“ തങ്കമണി യ്ക്കു എന്തുപറ്റി? ഏതു തങ്കമണീയാ? സ്റ്റാലിന്റെ തങ്കമണി യോ?കാഷിലെ തങ്കമണിയോ?ഡാന്‍സ് ചെയ്യുന്ന തങ്കമണിയോ? എന്ന് ഒറ്റശ്വാസത്തില്‍ ചോദിച്ചു.അന്ന് യൂണിവേഴ്സിറ്റി ഓഫീസില്‍ ഒരുപാട് തങ്കമണിമാര്‍ ഉണ്ടായിരുന്നു.കൃത്യത ഉണ്ടാകാനാ ണ് ഇങ്ങനെ പേരെടുത്തു ചോദിച്ചത്.പില്ക്കാലത്ത് ജോയിന്റ് രജിസ്ട്രാർ ആയി വിരമിച്ച ശ്രീ. എം. സ്റ്റാലിന്റെ ഭാര്യ അവർ അന്ന് അവിടത്തെ ഒരു സെക് ഷൻ ഓഫീസറായിരുന്നു. ക്യാഷ് സെക് ഷനിലെ സെക് ഷൻ ഓഫീസർ മറ്റൊരു തങ്കമണി.വേറെ ഒന്നു പരാമർശിക്കപ്പെട്ടത് നൃത്തവിദഗ്ധ .) ഇതെല്ലാം ശ്രദ്ധിച്ച്കൊണ്ടിരുന്ന അടുത്ത സെക് ഷനുകളിലുള്ളവരും കൂടി ചിരിച്ചു പോയി.കാര്യമറിയാതെ ഞങ്ങളുടെ സെ ക്ഷാനാഫീസര്‍ അന്ധാളിച്ചും.പോയി.











Fans on the page

No comments: