Total Pageviews

Wednesday, July 15, 2026

യൂണി.സ്മരണ –27 വേദാന്തം പ്രൊഫസര്‍

കേരള സര്വ്വ കലാശാലയില് വേദാന്തത്തിനു പ്രത്യേക ടീച്ചിംഗ് ഡിപ്പാര്ട്ട്മെന്റ് ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്ന ത് വേദാന്ത സ്റ്റഡി സെന്റെര് മാത്രമായിരുന്നു. അതി ന്റെ ചുമതലക്കാരനായി ഒരു പ്രൊഫസറും. അദ്ദേഹം റിട്ടയര് ചെയ്തു അധികം കഴിയും മുമ്പ് മരിച്ചില്ലായിരു ന്നെങ്കില് സ്റ്റഡിസെന്റെര് പൂര്ണ്ണ തോതിലുള്ള ഒരു ഡിപ്പാര്ട്ട്മെന്റ് ആക്കി വികസിപ്പിക്കുമായിരുന്നു. വി ചാരിക്കുന്ന കാര്യം സാധിച്ചെടുക്കുന്നതില് അത്ര സമര് ത്ഥനായിരുന്നു സ്റ്റഡി സെന്റെര് തലവന്,വേദാന്തശി രോ മണി ഡോ.ആര്.കരുണാകരന്.
വേദാന്ത ശിരോമണി എന്ന വിശേഷണം അദ്ദേഹം തന്ന ത്താന് ഒട്ടിച്ചു വച്ചതാണെന്നാണ് അസൂയാലുക്കള് പറ യുന്നത്.സ്ത്രീകള് പ്രൊഫസ്സറുടെ ദൌര്ബ്ബല്യമായിരു ന്നു.അതൊഴിച്ചാല് പരമ ശുദ്ധന്.അദ്ദേഹത്തിന്റെ ഈ നാരീപ്രിയത്തെ പറ്റി നിരവധി കഥകള് പ്രചരിക്കുന്നു ണ്ട്.കുറച്ചൊക്കെ ശത്രുക്കള് പറഞ്ഞു പരത്തിയവയും കുറെയെണ്ണം അനുഭവസ്ഥര് പ്രചരിപ്പിച്ചതും കുറെ ക ഥകള് അദ്ദേഹം തനിയെ പറഞ്ഞു പൊലിപ്പിച്ചതും ആ ണ്. അല്ലറ ചില്ലറ സിമ്പിള് കഥ കളെ ഞങ്ങള്ക്കറിയൂ. ഒരു അസ്സിസ്റ്റന്റിനേയും ഒരു കാഷ്വല് ലേബററെയും ഇദ്ദേഹത്തിനെ സഹായിക്കനായിട്ടു നിയമിച്ചിരുന്നു. കാഷ്വല് ലേബറര് സ്ത്രീയാണെങ്കില് അവര്ചായ വാ ങ്ങിക്കൊണ്ടു വന്നാല് അതൊന്നു പിടിപ്പിച്ചു കൊടുക്കാ ന് നിര്ബ്ബന്ധിക്കുക,മൂക്കിപ്പൊടി വലിച്ചു കേറ്റുമ്പോള് ഷര്ട്ടിലും മുഖത്തും മറ്റുമൊക്കെ പറ്റിയാല് ഒന്ന് തുടച്ചു കൊടുക്കാന് സ്നേഹപൂര്വ്വം ഉപദേശിക്കുക,തുടങ്ങിയ ചെറുകിട കലാ പരിപാടികള് മാത്രം
കാര്യവട്ടത്താണ് പുള്ളിയുടെ ഓഫീസെങ്കിലും സെനറ്റ് ഹൌസ് കാമ്പസില് മിക്ക ദിവസവും വരും.എന്തെങ്കി ലും ഒരു നിവേദനം എന്നും കൈയില് കാണും.വളരെ വിചിത്രമാണ് നിവേദനങ്ങളുടെ ഉള്ളടക്കവും സമര്പ്പി ക്കുന്ന രീതിയും .submitted before the Vice chancellor through …syndicate member എന്നായിരിക്കും ചിലപ്പോള്.ചിലപ്പോ ള് ത്രൂ പ്രോ വൈസ് ചാന്സലര് എന്നുമായിരിക്കും എ ല്ലാം വേദാന്തത്തിനു ഒരുഫുള്ടൈംഡി പ്പാര്ട്ട്മെന്റ് എ ന്ന ലക്‌ഷ്യം മുന് നിര്ത്തിയായിരിക്കും.
ഇടക്ക് വേറൊരു ഡിമാന്റുമായി വന്നു.വേദാന്ത സ്റ്റഡി സെന്ററിനു പുറമേ ഒരു ശ്രീ ശങ്കര ചെയര് സ്ഥാപിക്ക ണം.ഒരിക്കല് സുകുമാര് അഴീക്കോട് സാര് തിരുവനന്ത പു രത്ത് വന്നിട്ടുണ്ടെന്നറിഞ്ഞു അദ്ദേഹത്തെ കാണാന് അദ്ദേഹം ക്യാമ്പ് ചെയ്യുന്ന ട്രിവാന്ട്രം ഹോട്ടലില് പോ യി.കുറെ കഴിഞ്ഞപ്പോള് ചെമ്മനം ചാക്കോസാര് എ ത്തി . ഞങ്ങ ള് സംസാരിച്ചു കൊണ്ടിരിക്കുമ്പോള് വേദാന്തം കയറി വന്നു.അഴീക്കോട് സാറിനെ ‘’കണ്ട് വന്ദിക്കാന്’’ വന്നതാണെന്ന് പറഞ്ഞെങ്കിലും എന്തോ കാര്യസാദ്ധ്യത്തിനുള്ള വരവാണെന്ന് ചാക്കോ സാറി നും എനിക്കും മനസ്സിലായി.അധികം വൈകാതെ ഉദ്ദേശ്യം പുറത്ത് ചാടി. യൂണിവേഴ്സിറ്റിയില് ശങ്കരാചാ ര്യരുടെ പേരില് ഒരു ചെയര് സ്ഥാപിക്കാന് അഴീക്കോട് ഒന്ന് ശുപാര്ശ ചെയ്യണം.അഴീക്കോട് സാറിനോടാണ് വേദാന്തം അഭ്യര്ത്ഥന നടത്തിയതെങ്കിലും ചെമ്മനം സാറാണ് മറുപടി പറഞ്ഞത്:”എന്തിനാ കരുണാകരാ ചെ യര് ആക്കുന്നത് ഒരു കട്ടില് തന്നെ ആയിക്കോട്ടെന്നേ.” അതോടെ ചെയര് കാലൊടിഞ്ഞു തകര്ന്ന പോലായി. താമസിയാതെ പ്രൊഫസ്സര് സ്ഥലം വിട്ടു. പിന്നെ ശല്യം ഞങ്ങളുടെ സെക് ഷനിലായി.
പുതിയ ഡിപ്പാര്ട്ട്മെന്റ് തുടങ്ങുന്നത്തിനുള്ള നടപടി ആരംഭിക്കേണ്ടത് പ്ലാനിംഗ് ബ്രാ ഞ്ചിലെ ഞങ്ങളുടെ സെക് ഷന് വഴിയാണ്.സ്റ്റഡി സെന്റര് വേദാന്തം ഡിപ്പാ ര്ട്ട്മെന്റ് ആക്കി മാറ്റണം .അതിനുവേണ്ടിയുള്ള അപേ ക്ഷ സെക് ഷനില് കൊണ്ട് തന്നിട്ട് ദിവസവും കയറി യിറങ്ങി നടപ്പായി.സെനറ്റിന്റെയോ സിന്ഡിക്കേറ്റി ന്റെ യോ ശുപാര്ശ യില്ലാതെ പുതിയ ഡിപ്പാര്ട്ട്മെന്റ് തുടങ്ങാന് സാദ്ധ്യമല്ലെന്ന് എല്ലായ്പോഴും ഓര്മ്മിപ്പി ക്കും.അതൊന്നും പുള്ളിക്ക് പ്രശ്നമല്ല. ‘’തീയില്ലെങ്കില് ഒരു കൊച്ചു വാഴയ്ക്കാ ചുട്ടാല് മതി’’ എന്നാണു അദ്ദേഹ ത്തിന്റെ നിലപാട്.ഒടുവില് ആരും ശ്രദ്ധിക്കതെയായി.
പനിയും ചുമയും നിമിത്തം രണ്ടു മൂന്നു ദിവസം അവ ധി യെടുത്ത് വീട്ടിലായി ഞാന്.അവധിയെടുത്തതി ന്റെ തൊട്ടു പിറ്റേന്ന് ഉച്ചയാകാറായപ്പോള് പ്രൊഫസര് വീട്ടുവാതില്ക്കല് നില്ക്കുന്നു..ഞാന് ആകെ അമ്പര ന്നു പോയി. എനിക്ക് കാര്യം മനസ്സിലായി.ഞാന് പറ ഞ്ഞു: ’’സാര് ഓഫീസില് വച്ചു പറഞ്ഞത് തന്നേ ഇവി ടെ വച്ചും പറയാനുള്ളൂ.സെക് ഷന് വിചാരിച്ചാലൊന്നും നട ക്കില്ല.സര് സെനറ്റിനെയോ സിന്ഡിക്കേറ്റിനെയോ സമീ പിക്കു.എന്നാലെ വല്ലതും നടക്കൂ.’’
എന്നിട്ടും പോകാന് ഭാവമില്ല.അവസാനം അറ്റ കൈ ആ യി പറഞ്ഞു;”എന്തായാലും സാര് ഇപ്പോള് പോകു.എനി ക്ക് ആവി പിടിക്കാന് സമയമായി.”
“നട്ടുച്ചയ്ക്ക് ആവി കൊള്ളാന് പാടില്ല” എന്നായി അദ്ദേ ഹം.
‘’ അതൊക്കെ ഞാന് ഡോക്ടറോട് ചോദിച്ചു മനസ്സിലാ ക്കിയിട്ടുണ്ട്.ഡിപ്പാര്ട്ട്മെന്റ് കാര്യം നമുക്ക് ഓഫീസി ല് വച്ചു സംസാരിക്കാം.”എന്ന് പറഞ്ഞു ഞാന് എഴുന്നേ റ്റു .അങ്ങനെ എന്നെ പറഞ്ഞുവിടാം എന്നുവി ചാരിക്ക ണ്ട.” അദ്ദേഹം അവിടുന്നു അനങ്ങിയില്ല.
“ഇത് വല്യ ശല്യമായല്ലോ” എന്ന് അല്പം ഉച്ചത്തില് തന്നെ പറഞ്ഞു.
‘’ഇങ്ങനെ തന്നാ പണ്ട് മള്ളൂര് ഗോവിന്ദപ്പിള്ളയും പറ ഞ്ഞത്. പക്ഷെ ഞാന് പിന്മാറിയില്ല അദ്ദേഹം ആ കഥ പറഞ്ഞുതുടങ്ങി:’’ഞാന് അന്ന് എം.എ .പാസ്സായി നില് ക്കുകയാണു മള്ളൂരദ്ദേഹം അന്ന് തിരുവിതാംകൂര് സര് വ്വകലാശാലയില് സിന്ഡിക്കേറ്റ്‌ മെമ്പര്.യൂണി വേഴ്സിറ്റി യില് അദ്ദേഹം വിചാരിച്ചാല് നടക്കാത്ത കാര്യമൊന്നും ഇല്ല.
ഒരു ദിവസം ഞാന് മള്ളൂരിന്റെ വീട്ടില് ചെന്നു.അ ന്നൊക്കെ തീണ്ടലും തൊടീലും അയിത്തോം ആചരിച്ചി രുന്ന കാലമാണ്. അദ്ദേഹം എന്നെ ആട്ടിയിറക്കി വിട്ടു . ഞാ ന് പിറ്റേന്നും ചെന്നു.അന്നും ഓടിച്ചു.ഒരാഴ്ച ഈ പരി പാടി തുടര്ന്നു.എട്ടാമത്തെ ദിവസം ഓടിച്ചു വിട്ടില്ല. പക രം അടുത്ത് വിളിച്ചു ചോദിച്ചു:’’നീ എന്തിനാ ദിവസവും ഇങ്ങനെ കേറി വരുന്നത്?’’
ഞാന് പറഞ്ഞു:”ഞാന് ഒരു പാവപ്പെട്ടവനാ.എം.ഏ.പാസ്സാ യിട്ടുണ്ട്.ഒരു ജോലി വേണം.യൂ ണിവേഴ്സിറ്റിയില് ഒരുജോ ലി അവിടുന്നു വിചാരിച്ചാല് കിട്ടും എന്ന് എല്ലാരും പറയുന്നു’'
’’നാളെ രാവിലെ നീ യൂണിവേഴ്സിറ്റിയില് വാ”അദ്ദേഹം കല്പിച്ചു.അങ്ങനെയാണ് എനിക്ക് ജോലി കിട്ടിയത്.” പ്രൊഫസര് പറഞ്ഞു നിര്ത്തി.
മള്ളൂരിന്റെ ഭാര്യ മനസ്സലിവുള്ള സ്ത്രീ ആയിരുന്ന ത്രെ.ഏഴാമത്തെ ദിവസവും കേറി ചെല്ലുന്നത് കണ്ട അ വര്, അയാള്, ഇറങ്ങി പ്പോകുന്നത് കണ്ടപ്പോള് ഭര്ത്താ വിനോട് പറ ഞ്ഞത്രേ”തെരുവ് പട്ടിയാണെങ്കില്പോലും ആറു ദിവസം ആട്ടിയിറക്കിയാല് ഏഴാമത്തെ ദിവസം വരില്ല.ഇത് ദാ ആപയ്യന് ഏഴാമത്തെ ദിവസവും വന്നിരി ക്കുന്നു.എന്തിനാ ഇങ്ങനെ വരുന്നതെന്നെങ്കിലുംചോദിക്ക്’' എന്ന്.എല്ലാം കേള്ക്കാ ന് നിര്ബ്ബന്ധിതനായ ഞാന് പതുക്കെ പറഞ്ഞു:ഞാന് മള്ളൂരല്ല.എത്ര ശല്യം ചെയ്താലും എനിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാന് പറ്റില്ല.’’ഉം.ശരി’ എന്ന് പറഞ്ഞു പറയാനു ള്ളതെല്ലാം പറഞ്ഞു എന്ന ആത്മസംതൃപ്തിയോടെ അദ്ദേ ഹം സ്ഥലം വിട്ടു.അദ്ദേഹത്തിന്റെ കാലം കഴിഞ്ഞിട്ടും ഒന്നും നടന്നതുമില്ല.







Fans on the page

സർവ്വ … സ്മരണ–37 സ ഇ കെ.നായനാരുടെ കുശാഗ്ര ബുദ്ധി




പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ നടന്ന ഞങ്ങളുടെ (ആർ.എസ് ശശികുമാറിൻ്റെയും എൻ്റെയും) സസ്പൻഷൻ്റെയും തുടർന്നുണ്ടായ സമരത്തിൻ്റയും കഥ നേരത്തേ പറഞ്ഞുവല്ലോ. സമരം ഒരാഴ്ച പിന്നിട്ടിട്ടും ഒത്തുതീർപ്പിനുളള ഒരു നീക്കവും കാണാതിരുന്നപ്പോൾ സ്റ്റാഫ് യൂണിയൻ നേതൃത്വത്തിന് ഒരു ഐഡിയ തോന്നി. പ്രശ്നം നിയമസഭയിൽ കൊണ്ടുവരാമെന്നും ഏതെങ്കിലും കോൺസ് എം.എൽ എ യെ കൊണ്ട് ഉന്നയിപ്പിക്കാമെന്നും അവർ ‘ ഏറ്റു. ഞങ്ങൾ നിരുത്സാഹപ്പെടുത്തിയില്ല അസംബ്ലി നടന്നുകൊണ്ടിരിന്ന സമയമായിരുന്നു. ആര്യാടൻ മുഹമ്മദാണ് പ്രമേയം കൊണ്ടുവന്നതു


പിൻ വാതിൽ നിയമനത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ കേരള സർവ്വകലാശാലയിലെ രണ്ട് 

ഐക്യവേദി നേതാക്കളെ സസ്പൻ്റ് ചെയ്തിരിക്കയാണെന്നും അവരുടെ സസ്പൻഷൻ അടിയന്തിരമായി പിൻവലിക്കണമെന്നും ഈ സഭ കേരള സർവ്വകലാശാലാ അധികൃതരോട് അഭ്യർത്ഥിക്കുന്നു. എന്നോ മറ്റോ ആയിരുന്നു പ്രമേയം. പ്രമേയത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടായി. ഒരു ശശികുമാറിനെ യും ഒരു ഭരതനെയും സസ്പൻ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്തി ഇ.കെ. നായനാർ പറഞ്ഞതോടെ ബഹളമായി. ഭരതനല്ല ദത്തനാണ് .അയാൾ സി.പി.ഐ അനുഭാവിയായതിനാൽ മുഖ്യമന്ത്രി മനപ്പൂർവ്വം ആക്ഷേപിക്കാൻ പേര് തെറ്റിച്ചു പറഞ്ഞതാണെന്നുമായി ആര്യാടൻ മുഹമ്മദ്


മുഖ്യമന്ത്രി തിരുത്തിയെങ്കിലും, ബഹളമൊ ടുങ്ങിയില്ല. വാഗ്വാദം മുറുകിയപ്പോൾ വിഷ യം ആകെ കുഴഞ്ഞുമറിഞ്ഞു . ഒരു സിപി െഎ– സിപിഎം ശീതസമരമായി ചിത്രീകരി ക്കാനായി ശ്രമം. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ ‘

പ്രതിപക്ഷം ഇളകിവശായി. അവർ വാക്കൗട്ട് പ്രഖ്യാപിച്ചു. അവർ ഒന്നടങ്കം പുറത്തേക്കിറങ്ങുന്ന ഘട്ടമായി. അപ്പോൾ മുഖ്യമന്ത്രി ചോദിച്ചു:” ഇറങ്ങിപ്പോക്കിൻ്റെ കൂടെ തുണി പൊക്കി കാണിക്കലുമുണ്ടോ?” നായനാരുടെ ചോദ്യം കേട്ട് ഭരണകക്ഷി അംഗങ്ങൾ കൂടെ സ്തംഭിച്ചിരിക്കേ പ്രതിപക്ഷം സഭ വിട്ടു പുറത്തേക്കു പോയി.


അവർ പോയിക്കഴിഞ്ഞപ്പോൾ, അടുത്തിരുന്ന റവന്യു മന്ത്രി സ. കെ. ഇ ഇസ്മയിലി നോട് ഒരു ചെറു ചിരിയോടെ മുഖ്യൻ പറഞ്ഞു: താൻ നോക്കിക്കോ നാളെ നമ്മടെ രണ്ടു പാർട്ടിക്കാർ തമ്മിലെ സ്പർദ്ധയും വാശിയുമൊന്നുമായിരിക്കില്ല വല്യ വാർത്ത. ഞാൻ അവസാനം പറഞ്ഞതായിരിക്കും പ്രധാന തലക്കെട്ട്’


‘മുഖ്യമന്ത്രി പറഞ്ഞതുപോലെ ഫലിച്ചു. അദ്ദേഹം  പറഞ്ഞതായിരുന്നു എല്ലാ പത്രങ്ങളിലെയും പ്രധാന വാർത്ത. സഭയിൽ നടന്ന വാദപ്രതിവാദങ്ങളെല്ലാം

മുഖ്യമന്ത്രിയുടെ അവസാന ത്തെ ചോദ്യത്തിൽ മുങ്ങിപ്പോയി.


പിന്നെയും പല ആഴ്കൾക്കു ശേഷമാണ് സമരം അവസാനിച്ചത്.

















Fans on the page

Tuesday, July 14, 2026

സര്‍വ്വ…സ്മരണ–31 ‘’ഞാന്‍ എന്തിനു ഇതിനൊക്കെ മറുപടി പറയണം?’’

തൈക്കാട്  ഗസ്റ്റ് ഹൌസിലെ വിശാലമായ മുറിയിലെ ആഡംബര ക്കസേരയില്‍ ഇരി ക്കുമ്പോള്‍, തന്നെ ഒരിക്കല്‍ കൂടി വിസ്തരിക്കാന്‍  ഇടവരുത്തിയ എന്നോടുള്ള ദേഷ്യമാ യിരുന്നോ മുന്‍ മുഖ്യമന്ത്രിയുടെ മുഖത്ത് സ്ഫുരിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ടാ യിരുന്നു.അദ്ദേഹത്തിന്റെ വക്കീല്‍ ശ്രീ ജയചന്ദ്രന്‍ നായരുടെ ഒരുമാതിരി അര്‍ത്ഥം വ ച്ചുള്ള ചിരിയും കൂടിയായപ്പോള്‍  ചെറിയ പരിഭ്രമം എന്നെ പിടികൂടിയ പോലെ തോന്നി .അമിതമായ ആത്മ വിശ്വാസം ശ്രീ.കെ.കരുണാകരന്റെ മുഖത്ത് പ്രകടമായിരുന്നു.അ ഭിഭാഷകനല്ലാത്തവന്‍,വലിയ ഉദ്യോഗ പ്രമാണിയല്ലാത്തവന്‍,ഒരു പീക്രി ചെറുക്കന്‍,ഇവ ന്‍ എന്നെ എന്ത് ചെയ്യാന്‍ എന്ന ധാര്‍ഷ്ട്യം മുഖത്ത് പ്രകടമായിരുന്നു.


“എന്തടിസ്ഥാനത്തിലാണ് പ്രീഡിഗ്രി കോഴ്സ് ഡി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്?”വളരെ സൌമ്യമായ എന്റെ ആദ്യത്തെ ചോദ്യം.

“മന്ത്രിസഭയുടെ തീരുമാനപ്രകാരം.” 

“അതിനു പ്രേരകമായ വല്ല റിപ്പോര്‍ട്ടും കിട്ടിയിരുന്നോ?എങ്കില്‍ ഏതു റിപ്പോര്‍ട്ട് ?”

“ആദിശേഷയ്യകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രീഡിഗ്രീ ഡീലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്”

“പ്രീഡിഗ്രീ കോഴ്സ് കോളേജുകളില്‍ നിന്നും വേര്‍പെടുത്തരുതെന്നു ആവശ്യപ്പെട്ടു കൊ ണ്ട് കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ അനദ്ധ്യാപക ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നോ?”

“ഓര്‍ക്കുന്നില്ല.”
കമ്മീഷന്‍ ഓഫീസ് രേഖകളില്‍ നിന്നും ഒരു കടലാസ് എടുത്തു കാണിച്ചു കൊണ്ട് ഞാന്‍  പറഞ്ഞു.”ഇത് കേരളസര്‍വ്വകലാശാലാ സ്റ്റാഫ് അസ്സോസിയേഷന്‍നല്‍കിയ നിവേ ദനമാണ്. ഇതില്‍ ഇനിഷ്യല്‍ ചെയ്തു(ഒപ്പിട്ടു ) ബന്ധപ്പെട്ട സെക് ഷനിലേക്ക് വിട്ടത് താങ്ക ളല്ലേ?”

“നോക്കിയാലെ പറയാന്‍ പറ്റൂ.”

ഞാന്‍ അതെടുത്ത് അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ട് പോയി ചോദിച്ചു:”ഇത് താങ്കളു ടെ ഇനിഷ്യല്‍ അല്ലെ?”

“അതേ” മുന്‍ മുഖ്യന്‍ സമ്മതിച്ചു.

.”എവിടെ?കാണട്ടെ’’ എന്നായി കമ്മീഷന്‍.

കാണിച്ചുകൊണ്ട്: ‘’സര്‍ ഇത് എക്സിബിറ്റായി മാര്‍ക്ക് ചെയ്യണ’’മെന്നുആവശ്യപ്പെട്ടു.

അടുത്തതായി വേറൊരു നിവേദനം എടുത്തുകാണിച്ചു കൊണ്ട് ഞാന്‍ചോദിച്ചു :”ഇത് കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍, പ്രീഡിഗ്രി ബോര്‍ഡ് സ്ഥാപിക്കു ന്നതി നെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനമാണ്.ഇതില്‍ കാണുന്ന ഒപ്പും താങ്കളുടെത ല്ലേ?”

ലോകത്തുള്ള സകല പുച്ഛവും കണ്ണുകളില്‍ ആവാഹിച്ചുകൊണ്ടുള്ള ഒരു നോട്ടത്തോടെ എന്നോടു ചോദിച്ചു:”ഇതിനൊക്കെ ഞാനെന്തിനാ മറുപടി പറയുന്നത്?”

ഞാന്‍ അതിനെന്തെങ്കിലും ഉത്തരം പറയും മുമ്പ് കമ്മീഷന്‍ ഇടപെട്ടു.”നോ,നോ.യു ഷുഡ് ആന്‍സര്‍ റ്റു ഹിസ്‌ ക്വസ്റ്റ്യന്‍;വാട്ട്  എവര്‍ സിമ്പിള്‍ ആന്റ് സ്മാള്‍ ഇറ്റ്‌ ഈസ്‌.” ഉഗ്രപ്രതാപിയായ കരുണാകരന്‍ അസ്ഥ പ്രജ്ഞനായപോലെ ആയി..പിന്നെ അവിടെ ഉണ്ടായിരുന്ന മിക്ക നിവേദനങ്ങളും എടുത്തു കാണിച്ചുകൊണ്ട് പഴയ പടിയുള്ള ചോദ്യ ങ്ങള്‍ ചോദിച്ചു.പല്ല് കടിച്ചുകൊണ്ടാണെങ്കിലും അദ്ദേഹം മണി മണിയായി മറുപടിയും പറഞ്ഞു.ഒടുവില്‍ എനിക്ക് തന്നെ കഷ്ടം തോന്നി മറ്റു ചോദ്യങ്ങളിലേക്കു കടന്നു.


“യൂണിവേഴ്സിറ്റി ജീവനക്കാർ സമരത്തിലായിരുന്നപ്പോൾ റിസൾട്ട് പ്രഖ്യാപിച്ച തെങ്ങനെയാണ്?”

“ബദൽ സംവിധാനമൊരുക്കി”

‘’ബദല്‍ സംവിധാനമൊരുക്കിയതു യൂണിവേഴ്സിറ്റിയോ സര്‍ക്കാരോ?’
‘’രണ്ടു കൂട്ടരും ചേര്‍ന്ന്.’’

‘’ഒരു സ്വയംഭാരണ സ്ഥാപനമായ സര്‍വ്വകലാശാലയുടെ ഭരണത്തില്‍ എങ്ങനെയാണ് സ ര്‍ക്കാ ര്‍ ഇടപെടുന്നത്?’’

‘’അടിയന്തിര  ഘട്ടങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനു അധികാരമുണ്ട്’’.

‘’ഫലപ്രഖ്യാപനം നടത്തുന്നതിന് മുമ്പുള്ള ടാബുലേഷന്‍ ജോലികള്‍ ,യൂണിവേഴ്സിറ്റി ജീവനക്കാരുടെ അഭാവത്തില്‍ ആരാണ് നിര്‍വ്വഹിച്ചത്?’’

‘’അത് ചെയ്യാനറിയാവുന്ന മറ്റു വിദ്യാഭ്യസവകുപ്പുകളിലെ ജീവനക്കാര്‍.’’ ‘’സര്‍വ്വകലാശാലാ അസിസ്റ്റന്റിനു  തുല്യമായ യോഗ്യതയും പരിചയവുമുള്ളവരായിരു ന്നോ അവര്‍?’’

‘’അതെ.’’

‘’സര്‍വ്വകലാശാലയില്‍ അസിസറ്റന്റാകാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത,യുണി വേഴ്സിറ്റി ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്,ഏതെങ്കിലും യൂണിവേഴ്സിറ്റികളില്‍ നിന്നു ള്ള ബിരുദം ആണ്.യൂണിവേഴ്സിറ്റി ഓര്‍ഡിനന്‍സ് കൊണ്ടുചെന്നു അദ്ദേഹത്തെ കാണി ച്ചു  ബോദ്ധ്യപ്പെടുത്തി.

‘’എവിടെ?കാണട്ടെ’’എന്നായി കമ്മീഷന്‍.അദ്ദേഹത്തെയും കാണിച്ചു ബോദ്ധ്യപ്പെടുത്തി.

കമ്മീഷന്റെ  ഓഫീസില്‍ നിന്നും സംഘടിപ്പിച്ചിരുന്ന ഒരു കടലാസ്  ശ്രീ കരുണാകാര നെ കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:’’ഇത് ബദല്‍ സംവിധാന സമയത്ത് ടാബുലേഷന്‍ നടത്തിയ ഒരു സ്ത്രീ അതിനു പ്രതിഫലം പറ്റിയതിനു എഴുതിക്കൊടുത്ത വൌച്ചര്‍ ആ ണ് .അതില്‍ അവരുടെ ഉദ്യോഗപ്പേര്‍ എഴുതിയിട്ടുണ്ട്. പ്രൈമറി സ്കൂളിലെ തയ്യല്‍ ടീച്ചര്‍. എസ്.എസ്.എല്‍.സിയും തയ്യല്‍ പരീക്ഷപാസ്സായ സര്‍ട്ടിഫിക്കറ്റുമാണ് അവരുടെ വിദ്യാ ഭ്യാസ യോഗ്യത.ഇതില്‍ നിന്നും യൂണിവേഴ്സിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യത ഇല്ലാത്ത വ രാണ് ടാബുലേഷന്‍ ജോലിലകള്‍ അന്ന് ചെയ്തിരുന്നത് എന്ന് വ്യക്തമല്ലേ? ‘’                         ‘

‘’ഉത്തരക്കടലാസ് എടുത്തു കൊടുക്കുന്നതിനു സര്‍വ്വകലാശാലാ ബിരുദം വേണമെന്ന് എനിക്ക് തോന്നുന്നില്ല.’’ പത്രക്കാരും അവിടെ ഉണ്ടായിരുന്ന അഭിഭാഷകരും കൂടിഅദ്ദേ ഹത്തിന്റെ മറുപടി കേട്ട്  ചിരിച്ചപ്പോള്‍ ഞാന്‍ ചെറുതായി ചമ്മി..അതോടെ മുന്‍ മുഖ്യ ന്‍  ഒന്ന് ഞെളിഞ്ഞിരുന്നു.

‘’താങ്കളുടെ തോന്നല്‍ എന്താണെന്നല്ല എന്റെ ചോദ്യം.നിയമപ്രകാരം ശരിആയിരുന്നോ എന്നാണ്. ഞാന്‍ അല്പം ശബ്ദമുയര്‍ത്തി പറഞ്ഞു.അദ്ദേഹത്തിനു മോണ്ടാട്ടമില്ലാതായി. ചി രിച്ച പത്രക്കാരുടെയും മറ്റും മുഖത്ത് നിഴല്‍ പരന്നു.

 ‘’അപ്പോള്‍ ഉത്തരക്കടലാസ് എടുത്തുകൊടുക്കുന്നതാണ് ടാബുലേഷന്‍ എന്നാണു താങ്ക ള്‍ ധരിച്ചു വച്ചിരിക്കുന്നത് അല്ലെ?”എന്ന എന്റെ കമന്റു കേട്ട് വിളറിയ മുന്‍ മുഖ്യനെ ഒ ന്നുകൂടി വിളറിക്കാന്‍ സന്ദര്‍ഭമുണ്ടാക്കിക്കൊണ്ട്, കമ്മീഷന്‍ ‘’പിന്നെന്താണ് ടാബുലേഷ ന്‍’’ എന്ന് ചോദിച്ചു.ആ അവസരം മുതലെടുത്തുകൊണ്ട് ടാബുലേഷനെയും പരീക്ഷാ  ജോലികളെയും കുറിച്ചു ഒരു ചെറിയ പ്രഭാഷണം തന്നെ നടത്തി.കൂട്ടത്തില്‍ മുന്‍ മുഖ്യ ന്റെ അജ്ഞതയെ ചെറുതായി തോണ്ടാനും മറന്നില്ല. .


ഉടന്‍ തന്നെ കമ്മീഷന്‍ തയ്യല്‍ ടീച്ചറുടെ വൌച്ചര്‍  തനിക്കു കാണണമെന്ന് പറഞ്ഞതനു സരിച്ചു അത് കൊണ്ട് കാണിച്ചു.എന്നിട്ട് അത് എക്സിബിററായി മാര്‍ക്ക് ചെയ്യണമെന്നു അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.വീണ്ടും ഇതുപോലെ ഒരു ഡ്രില്‍ മാസ്റ്ററുടെയും ഒരു വുഡ് കാര്‍വിംഗ് ഇന്സ്ട്രക്ടറുടെയും വൌച്ചറുകള്‍ കാണിച്ചു മാര്‍ക്ക് ചെയ്യിച്ചു.

 ‘’ഇനിയും ഇത്തരം തെളിവുകള്‍ ഉണ്ടോ? ‘’ എന്ന് കമ്മീഷന്‍ തിരക്കി.

“ഇഷ്ടം പോലെയുണ്ട്.”പക്ഷേ ചോറ് വെന്തോന്നറിയാന്‍ കാലത്തിലെ വറ്റു മുഴുവന്‍ പരി ശോധിക്കേണ്ട കാര്യമില്ലല്ലോ സാര്‍ ”എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കമ്മീഷന്‍ ഉള്‍പ്പെടെയു ള്ളവര്‍ പൊട്ടിച്ചിരിച്ചു…….(തുടരും) 









Fans on the page