Total Pageviews
Wednesday, May 26, 2021
മുതലക്കണ്ണീര്‍
Monday, August 3, 2020
കണ്‍സള്‍ട്ടന്‍സീ ചരിതം (തുള്ളല്‍)
തെരുവിലലഞ്ഞു നടക്കുമ്പോള്‍
കണ്‍സള്‍ട്ടന്‍സിക്കള്ളന്മാരെ
കവലകള്‍ തോറും
നിയമിക്കുന്നു.
പാറ്റ പിടിക്കാന്‍ ,പാറ പൊടിക്കാന്‍
കാറ്റു തടുക്കാന്‍
കണ്‍സള്‍ട്ടന്‍സി
പോലീസ് കാരുടെ
സാലറി നോക്കാന്‍
പാലം കെട്ടാന്‍ കൈമണി കൊട്ടാന്‍
കല്യാണത്തിനു
ചാക്കാലയ്ക്കും
വാലായ്മയ്ക്കും കണ്‍സള്‍ട്ടന്‍സി.
ബസ്സിനു കിസ്സിനു
കണ്‍സള്‍ട്ടന്‍സി
ബാറ്ററി വാങ്ങാന്‍ കണ്‍സള്‍ട്ടന്‍സി
പേറിനു,ടൂറിനു ചോറു
കൊടുപ്പിനു
പെണ്ണുപിടിപ്പിനു കണ്‍സള്‍ട്ടന്‍സി.
ഉപ്പിനു മുളകിന്
മണ്ണെണ്ണ യ്ക്കും
ചപ്പിനു ചവറിനു
ചാരായത്തിനു
അപ്പംചുടുവാന്‍
ചായയടിക്കാന്‍
കുപ്പികുലുക്കാന്‍
കണ്‍സള്‍ട്ടന്‍സി
കോവിഡ് രോഗീടെണ്ണമെടുക്കാന്‍
കോവിഡ് കിറ്റിന്‍ വണ്ണം നോക്കാന്‍
രോഗം തെല്ലും
പടരാതാക്കാന്‍
വേഗത കൂടിയ കണ്‍സള്‍ട്ടന്‍സി.
കാറുകള്‍ വാങ്ങാന്‍
കായല്‍നികത്താന്‍
ബാറുകള്‍ ലേലം
ചെയ്തുകൊടുക്കാന്‍
ഭൂമി പതിക്കാന്‍ ,തിരികെയെടുക്കാന്‍
ഭൂഷണമാകും കണ്‍സള്‍ട്ടന്‍സി.
കണ്‍സള്‍ട്ടന്‍സിപ്പരിഷകള്‍
തന്നുടെ
കാലില്‍ മുട്ടാതാര്‍ക്കും
സര്‍ക്കാര്‍-
കച്ചേരിപ്പടി പലതിലുമിപ്പോള്‍
കേറി നടക്കാന്‍
കഴിയാതായി.
സ്വപ്നം കണ്ട
ഗുമസ്തപ്പണിയും
‘സ്വാഹാ’ ആയതിലുള്ളം
പൊള്ളി
തൂങ്ങിച്ചാകാന്‍
കയറുമെടുത്തി-
ട്ടെങ്ങോ പായും
പയ്യന്മാരുടെ
കൂട്ടം കാണ്‍കെ, ‘തൂങ്ങിച്ചാകാന്‍-
കണ്‍സള്‍ട്ടന്‍സി’യെ
വച്ചാല്‍ കിട്ടും
പുത്തന്‍ സാദ്ധ്യതയോര്‍ത്തധികാരികള്‍
മത്തു പിടിച്ചു
ചിരിക്കുകയായീ .
Saturday, May 9, 2020
കോവിഡ് പൌരത്വം
കെട്ടിയ മുഖ്യ ഗുമസ്തന്റെ മുമ്പിലായ്
പര്‍ദ്ദയാല്‍ മൂടിയ പെണ്‍കൊടി നീട്ടുന്നു.
രോഷവും ചേര്‍ന്ന സ്വരത്തില്‍ പറഞ്ഞയാള്‍:
വേറെ; പൌരത്വം ലഭിക്കുവാന്‍ സോദരീ.
മാരാണു മാതാ,വവരുടെയമ്മയും?
രെത്രനാളായി വസിപ്പതീ രാജ്യത്തു?”
കൊണ്ടുവരാനയാളൊച്ചവച്ചീടുമ്പോള്‍
മൂത്തപിതാമഹ ജാതക,മെങ്ങു നി-
മെന്നു വിചാരിച്ചുഴലുന്നു മങ്കയാള്‍.
മുന്നതനാകുമാ സര്‍ക്കാര്‍ ഗുമസ്തന്റെ
ശ്വാസം കഴിക്കുവാനാകാതെ തേങ്ങുന്നു.
കൊണ്ടുപോ,യാശങ്കയേറും മനസ്സുമായ്.
സ്വന്തം ഗതിയെ ശപിച്ചുപോയ് പെണ്മണി .
ളൊന്നുമേ കിട്ടാതെയാകെ നിരാശയായ്
മുറ്റുമുത്കണ്ഠയാല്‍ ചുറ്റിലും നോക്കവേ
‘’കിട്ടിയാ സാറിന്നു കോവിഡിന്‍ പൌരത്വം;
നല്‍കുന്നു വൈറസു മൃത്യുവിന്‍ പൌരത്വം.’’
Fans on the page
Tuesday, April 14, 2020
2020 ലെ ഈസ്റ്ററും വിഷുവും റംസാനും
ഈസ്റ്ററും റംസാനും വിഷുവുമെല്ലാം
ഈടെഴും കോവിഡിന്‍ താഴെ മാത്രം.
വായും പിളര്‍ന്നു വിഴുങ്ങാനടുക്കും
വൈറസെ ക്കാണാതെ ഭീതരായി
ദൈവങ്ങള്‍ പോലും പോയേതോ ഗുദാമില്‍
വൈഭവമററു മറഞ്ഞിരിക്കേ
ജീവനു വേണ്ടി പിടയും മനുഷ്യര്‍--
ക്കെന്തീസ്റ്റര്‍,റംസാനും,വിഷുക്കണിയും?
Fans on the page
Thursday, October 19, 2017
കുരങ്ങന്റെ കൈയ്യിലെ പൂമാല
നേർക്ക് നിറയൊഴിച്ചു .
പിന്നീട് ബാബറി മസ്ജിദ് തകർത്തു.
ഇഷ്ടമില്ലാത്തവരെ വ്യാജ ഏറ്റുമുട്ടലിലൂടെ
വകവരുത്തി.
വംശഹത്യക്കു വഴിമരുന്നിട്ടു.
'ഭാരത് മാതാ' വിളികൾ
'ഗോമാതാ' വിളികൾക്കു വഴിമാറി
ഗോമൂത്രം ലിക്വിഡ് ഓക്സിജനായി വാഴ്ത്തി
പ്രാണവായു നൽകാതെ ബാല--
പ്രാണനെടുത്തു രസിച്ചു.
അധികാരത്തിന്റെ ആനപ്പുറത്തിരുന്ന്
ഭരണഘടനയ്ക്കു മേൽ മൂത്രമൊഴിച്ചു.
ദേശീയ ഗാനത്തിൻറെ മേൽ വിസര്ജിച്ചു.
വിശ്വമഹാകവിയെ കല്ലെറിഞ്ഞു.
ഏറ്റവും ഒടുവിൽ ........
ദേശീയ സ്മാരകങ്ങൾ
കറുപ്പിക്കാൻ കരി ഓയിലിൽ മുക്കിയ
കാവിശീലയുമായി നിൽക്കുന്നു.
ലോകാത്ഭുതങ്ങൾ തച്ചുടയ്ക്കാൻ
ശിവലിംഗമുയർത്തുന്നു.
കൊടുത്ത പൂമാലയെയോർത്ത്
കാലം നടുങ്ങി നിൽക്കുന്നു.
Fans on the page
Monday, November 14, 2016
ഇല്ലം ചുട്ടപ്പോൾ
വട്ടൻ ചൊന്നതു കേട്ടു നടുങ്ങി,
കെട്ടിയപെണ്ണിനെയിട്ടിട്ടോടിയ
കൂട്ടുകുടുംബക്കാർന്നോരേകൻ
വീര്യം കാട്ടി മേനി നടിക്കാൻ
വീടിനു മുഴുവൻ തീയിട്ടത്രേ .
വെന്തു നശിക്കും വീട്ടിൽ നിന്നും
പൊന്തും നിലവിളി കേൾക്കാതങ്ങേർ
അന്യഗൃഹത്തിൽ കേറിയൊളിക്കെ
ആശ്രയമറ്റ കുടുംബാംഗങ്ങൾ
ബ്രഹ്‌മാവിൻറെ യടുക്കൽ ചെന്നൂ
കഷ്ടപ്പാടുകൾ ബോധിപ്പിക്കാൻ.
ഉടുതുണി ,കാശും ചട്ടീം കലവും
ഉപ്പു ചിരട്ടയുമൊക്കെ കത്തി
കഞ്ഞി കുടിക്കാൻ വകയില്ലാതെ
കായും വയറും വായും പൊത്തി
ചൊല്ലും കണ്ണീർ വഴിയും കഥകൾ
എല്ലാംകേട്ട പിതാമഹനോതി:
കഷ്ടപ്പാടുകളറിയാത്തവനും
പരദുഃഖത്തിൽ സന്തോഷിക്കും
പരമദ്രോഹമനസ്ക്കനുമെല്ലാം
കൂട്ടുകുടുംബക്കുലപതിയാകിൽ
പറ്റാമിങ്ങനെ പലവിധ ദുഃഖം .
വട്ടിനു നല്ലതു നെല്ലിക്കാത്തള--
മുത്തമമല്ലോ ഷോക്കു കൊടുപ്പും.
ഇതുകൊണ്ടൊന്നും ഫലമില്ലെങ്കിൽ
കാക്കുകയിനിയും രണ്ടര വർഷം."
ബ്രഹ്‌മാവും കൂടിങ്ങനെ ചൊൽകെ
യാശ നശിച്ച കുടുംബ ജനങ്ങൾ
ആകുലരായിട്ടോടുകയായി
കഞ്ഞികുടിക്കാൻ കാശിനു വേണ്ടി
ഏറ്റിയെമ്മിൽ ക്യൂ നിൽക്കാനായ്.
തല ചായ്ക്കാനൊരുകൂരയൊരുക്കി
തളരും കുഞ്ഞിനു തുണയേകാനായ്.
Fans on the page
Monday, June 13, 2016
സത്യം ഐ സി യു വില്‍
മാദി മുഖം മൂടി കെട്ടി സമര്ത്ഥമായ്
കൂട്ടിക്കൊടുത്തും വ്യഭിചരിച്ചും പിന്നെ
കള്ളക്കടത്തും കവര്‍ച്ചയും ചെയ്തു നീ
കൈവശമാക്കിയ കാശിന്‍ ബലത്തിലും
കൈതവമേറുമധികൃത ദുര്‍മ്മദര്‍
കുമ്പിട്ടു സൃഷ്ടിച്ച ദിവ്യത്വ ഡംഭാലും
മര്‍ത്യന്‍റെ സന്മാര്‍ഗ്ഗ ചക്രവാളങ്ങളെ
പേര്‍ത്തും മലീമസമാക്കിയ നിര്‍ദ്ദയേ
വിദ്യയും തേടിയലഞ്ഞ യുവാവിന്നു
മൃത്യു സമ്മാനിച്ച നീയിന്നു പിന്നെയും
ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാന്‍
ജീവന്‍ കളഞ്ഞും പരിശ്രമിക്കും സാധു
നേഴ്സിന്‍റെ മാനം കവരും കിരാതരെ
സ്വന്തം ചിറകിലൊതുക്കി സത്യത്തിനെ
ഐസിയു തന്നില്‍ കിടത്തിയൊടുക്കുന്നൂ.
Fans on the page
Tuesday, April 14, 2015
കണിക്കൊന്ന കരയുന്നു
ആഹ്ലാദത്തിൻ പൂത്തിരി കത്തി--
ച്ചൈശ്വര്യത്തിൻ കണികാണാൻ
തല്ലിയൊടിക്കുന്നെൻ തല,കൈയ്യുകൾ
കാലുകൾ, കൊമ്പുകൾ.
മാനക്കേടും വേദനയുംകൊ--
ണ്ടുള്ളം നീറിപ്പുകയുമ്പോൾ
കൊന്നപ്പൂവിൻ ഭംഗിയെ വാഴ്ത്തും
കാപട്യത്തിനു നല്ല നമസ്കാരം.
പുഷ്പശവത്തെ കണികണ്ടിട്ടോ
പുണ്യം കിട്ടുക? ചൊല്ലുക
കാരുണ്യത്തിൻ
കണികയുമില്ലാ ഭക്തന്മാരേ?
Fans on the page
Sunday, August 31, 2014
വേദനിക്കുമ്പോഴും
വേദനിപ്പിക്കുന്ന ഗർഭപാത്രത്തിനെ
വേഗമെടുത്തു കളയാനുപദേശം
നല്‍കുന്നു ഡോക്റ്റ;റെതിർക്കുവാനാകാതെ,
നീളും വിഷാദം കനം വച്ച മാതിരി
നില്ക്കുന്നു ജീവകണങ്ങൾ പകർന്ന,തിൻ
കർമ്മകാണ്ഡങ്ങളെ സാർത്ഥകമാക്കിയോൻ.
തങ്ങൾക്കു രൂപവും ഭാവവും ജീവനും
തന്നു പുലർത്തി വളർച്ചയിലെത്തിച്ച
സ്വർഗ്ഗീയ ധാമത്തെയുന്മൂലനംചെയ്യാൻ
മാർഗ്ഗം തിരക്കുന്നു മക്കൾ വിഷണ്ണരായ്.
ഉള്ളിലിരിക്കും കുരുപ്പു വല്ലപ്പൊഴും
നുള്ളുമ്പോൾ തോന്നുന്ന നൊമ്പരത്തെക്കാളും
ഉറ്റവർ ചുറ്റുമിരുന്നുരുവിട്ടിടും
കുറ്റപ്പെടുത്തലാണേറെഭയങ്കരം.
ശ്വേത കണങ്ങളും ശോണ ബിന്ദുക്കളുമൊന്നു ചേർ-
ന്നാദ്യമൊരുക്കിയ ജീവന്റെ സ്പന്ദന
സങ്കേതം പാടേ തകർക്കുവാനെന്നിലെ
സ്ത്രീത്വം വിസമ്മതം കൊൾകയാണെപ്പൊഴും.
നാനാതരം രോഗസഞ്ചയ ഭീഷണി--
പോലുമെന്നുള്ളിൽ ഭയം നിറയ്ക്കുന്നില്ല.
മൂക്കൊലിപ്പില്ലാതെയാക്കാൻ മുറിക്കില്ല
മൂക്കാരുമെങ്കില്പിന്നെന്തിന്നു വേദന-
മാറ്റാനറുത്തു കളയണമെന്നുടെ
മോഹസാഫല്യം പകര്ന്നതാമംഗകം?
|
Fans on the page
Monday, March 3, 2014
കോഴിക്കള്ളന്‍
യലയുന്ന വീട്ടമ്മയ്ക്കരികിലൂടെ
തല നിറയെ തൂവലും പേറിയേകൻ
തടിയനഹങ്കാരിയോടിപ്പോകെ
അഴലെഴും വീട്ടമ്മയറിയാതെ ചോദിച്ചു:
“എവിടുന്നു കിട്ടിയീ കോഴിത്തൂവൽ?”
“കോഴിയുമില്ലൊരു തൂവലുമില്ല
ഒരു ചുക്കുമറിയില്ല നിങ്ങൾക്ക്”
ഉരുകിത്തിളയ്ക്കുന്നു ഗർവ്വിഷ്ഠൻ
കരൾ നൊന്തു നിലക്കുന്നു വീട്ടമ്മ.
Fans on the page
Thursday, January 30, 2014
എത്ര തല?
മോടിയും ധാടിയും കൂട്ടാൻ
താടി വടിച്ചും വളർത്തിയും നോക്കി.
റോഡു വെട്ടി കാടു വെട്ടി
ഒടുവിൽ അടുത്തു നിന്ന
അന്യമതക്കാരന്റെ തലവെട്ടി.
അധികാരമുറപ്പിക്കാൻ
നരമേധം അനിവാര്യം.
ഉറച്ച സിംഹാസനം കാക്കാൻ
നിറവയറു കീറി
ഭ്രൂണത്തെ ശൂലത്തിൽ കോർത്തു.
ഇനിയെന്റെ ലക്ഷ്യം
ഇന്ദ്രപ്രസ്ഥം.
അതിനെത്ര തലവേണമെന്നതാ-
ണടിയന്റെ ചിന്ത!
Fans on the page
Sunday, October 20, 2013
കള്ളോളം നല്ലൊരു വസ്തു......
കള്ളോളോം നല്ലൊരു വസ്തു
ഭൂലോകത്തില്ലെടി നാണീ
എള്ളോളോമുള്ളിൽ ചെന്നാൽ
ഭൂലോകം തരികിട തിത്തൈ.
തന്തേനെ തല്ലിക്കൊല്ലാം
തള്ളേടെ മണ്ട തകർക്കാം
പിള്ളേരുടെ പള്ളേമ്മേലും
ചെള്ളയ്ക്കും തീപൊള്ളിക്കാം.
പെണ്ണുങ്ങടെ മാനം കവരാം
ആണുങ്ങടെ കൂമ്പു ചതയ്ക്കാം
പോഴത്തം കൂവി നടക്കാം
പോരടാം നിഴലിൻ നേർക്കും.
ആരവിടെ? പായിട്ടോടീ?
പോരുന്നു കിടക്കാനീ ഞാൻ.
ഭൂലോകം തരികിട തിത്തൈ
ഈ ലോകം തരികിട..തി..ത്തൈ
Fans on the page
Thursday, July 11, 2013
നനവ് അന്വേഷണം
രാജാവിന്റെ കിടക്കയില്‍ നനവ്
ആരീ പണിപറ്റിച്ചെന്നു നൃപന്‍.. .
അങ്ങല്ലാതാരും ശയിക്കാത്ത ശയ്യയില്‍
എങ്ങനെ വരുമന്യമൂത്രമെന്നു മന്ത്രി.
"ശത്രുരാജ്യത്തിന്‍ ഗൂഢാലോചന"
ചൊല്ലുന്നു രാജന്‍ .
ഒളിക്യാമറ നോക്കാമെന്നോതി സചിവന്‍
ദൃശ്യങ്ങള്‍ നിരീക്ഷിക്കേ
കണ്ടലസഗമനയാളാം രാജതോഴി തന്‍
നഗ്നമേനി നനവു തട്ടിയമട്ടില്‍ ശയ്യയില്‍ .
വാര്‍ത്ത ചോര്‍ത്തിയെടുത്ത പത്ര,-
ച്ചാനല്‍ ഗൃദ്ധ്ര വംശമാകവേ
വന്നു ചേര്‍ന്നതറിഞ്ഞു മന്നവനോതിയിങ്ങനെ:
''ക്യാമറയില്‍ ദൃശ്യങ്ങള്‍ തെളിയായ്കയാല്‍
നനവന്വേഷണം സിബിഐക്ക് വിടുന്നു.''
ചോദ്യ ശരങ്ങള്‍ കടുക്കവേ കൂട്ടി-
ച്ചേര്‍ത്തവനിത്രയും:
"കണ്ടിട്ടില്ല ഞാനാരെയും--ഒരു
പെണ്ണിനെ പ്പോലും തല്പത്തില്‍ ."
Fans on the page
Tuesday, February 26, 2013
സുരക്ഷിത
പിറപ്പിച്ചവൻ തന്നെ
മടിക്കുത്തഴിച്ചാദ്യം
കൂടെപ്പിറന്നവൻ പിന്നെ;
പഠിപ്പിച്ച ഗുരുനാഥൻ,ഒപ്പം
പഠിച്ചവൻ,നിയമപാലകർ,
വഴിയേ പോയവർ...
എണ്ണം പറഞ്ഞാൽ തീരില്ല.
കൂട്ടിക്കൊടുത്താൽ കിട്ടുന്ന
കാശിൻ കണക്കു നോക്കുന്നമ്മ.
സുരക്ഷിതർ സ്ത്രീകളാർഷ
ധരിത്രിയിലെങ്ങും
Fans on the page
Monday, February 4, 2013
പ്രതികരണം
ഉരഞ്ഞു തീർന്നിടുമരകല്ലാണെന്നു-
മെരിഞ്ഞു തീരുന്ന കരിവിളക്കെന്നും
പതിവു ബിംബങ്ങൾ പകർത്തി നേർപാതി
പരാതിക്കെട്ടിന്റെ പൊതിയഴിക്കവേ
പരിഹാസം കൊണ്ടു ചരിഞ്ഞ ചുണ്ടുമാ-
യടുക്കളയിലേക്കൊളിഞ്ഞു നോക്കുമെൻ
തലയ്ക്കരകല്ലു തടവുന്നു;ഷർട്ടിൻ
കഴുത്തിൽ തീ നക്കിത്തുടയ്ക്കുന്നു; കത്തി
ചിരിച്ചു നെഞ്ചിന്റെയളവെടുക്കുന്നു;
ചിരവ പള്ളയ്ക്കു പടം വരയ്ക്കുന്നു.
Fans on the page
Sunday, December 30, 2012
ക്രിസ്മസ് കരോൾ
പാട്ടും വാദ്യവും കേട്ട്
കുട്ടികൾക്കൊപ്പം
കരോൾ സംഘത്തെ സ്വീകരിക്കാൻ
വാതിൽ തുറന്നിട്ടു കാത്തു നിന്നു.
ഞങ്ങളെ ശ്രദ്ധിക്കാതെ അവർ
അടുത്ത വീട്ടിൽ കയറി ആട്ടവും പാട്ടും നടത്തി.
“നമ്മൾ സ്റ്റാർ തൂക്കാത്തതിനാലാകാം
ഇവിടെ കേറാതെ പോയത്”എന്നു
കൊച്ചുമകനാശ്വസിച്ചു.
“ക്രൈസ്തവ ഭവനത്തിലേ കേറൂ”
എന്നായവന്റെ പെങ്ങൾ.
അവർ തമ്മിൽ തർക്കിക്കേ
അടുത്ത മറ്റു രണ്ടു ക്രൈസ്തവ
വീടുകളിലും എത്തിനോക്കുക
കൂടി ചെയ്യാതെ ഗായക സംഘം പോയി.
അടുത്തനാളും പുത്തൻ കരോൾ ഗാനം കേട്ട വാറെ
പ്രതീക്ഷയോടെ വാതിൽ തുറന്നിട്ടു കാത്തു ഞങ്ങൾ.
അന്നും ഞങ്ങളെ ഗൗനിക്കാതെ
രണ്ടാം ക്രൈസ്തവ ഭവനം മാത്രം
സന്ദർശിച്ചു മടങ്ങീ നവസംഘം.
മൂന്നാം ദിനവും വന്നൂ മറ്റൊരു സംഘം.
ഞങ്ങളെയും ആദ്യത്തെ രണ്ടു ക്രൈസ്തവ
ഭവനങ്ങളെയും അവഗണിച്ച് മൂന്നാം വീട്ടിൽ
കയറി പാടി തിരിച്ചു പോയി.
അവഗണനയുടെ പൊരുളറിയാതെ
അന്തം വിട്ടു ദിനങ്ങൾ കഴിക്കേ
ക്രിസ്മസ് കേക്കുമായി വന്ന
അടുത്ത വീട്ടിലെ അമ്മച്ചി
വാസ്തവമറിയിച്ചു :
“ഞങ്ങളു മൂന്നും മൂന്നു സഭക്കാർ;
നിങ്ങളാകട്ടെ പുറത്തുള്ളവരും.”
അയലത്തെ അമ്മച്ചി പോകെ
ബൈബിൾ തുറന്നപ്പോൾ
കണ്ണിൽ പെട്ടതീ വാക്യമായിരുന്നു:
“പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നതെന്ന് അറിയായ്ക കൊണ്ട്
ഇവരോടു ക്ഷമിക്കേണമേ“
Fans on the page
Tuesday, December 18, 2012
ഗുരുക്കന്മാരെ വെല്ലുന്ന ശിഷ്യർ
മദ്യം വിഷമാണെന്നു ഗുരു.
വാറ്റുചാരായത്തെ കുറിച്ചാ-
ണപ്പറഞ്ഞതെന്നു ശിഷ്യൻ.
ആകയാൽ ശീമമദ്യ-
മാകാമെന്നും ശിഷ്യൻ.
ചെത്തരുതെന്നു ഗുരു.
പെൻസിൽ ചെത്തുന്ന കാര്യമെന്നു
ശിഷ്യ പുത്രവ്യാഖ്യാനം.
നല്ലവാക്കു പറയുന്നതും
മാപ്പ് കൊടുക്കുന്നതുമാണു
ഉപദ്രവം തുടരുന്ന ദാനത്തേക്കാ-
ളുത്തമമെന്നു ഗുരു.
കൈവെട്ടുന്നതും കുടലെടുക്കുന്നതു-
മാണുകേമമെന്നു ശിഷ്യർ.
ഞാൻ നിങ്ങളെ മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു മീൻ പിടുത്തക്കാരോടു ഗുരു.
“എന്റെ പിന്നാലെ വരിക പണവുമായി
ഞാൻ നിങ്ങളെ മനുഷ്യ-
ക്കടത്തിനിരയാക്കും”
എന്നു പുതിയ ശിഷ്യൻ.
Fans on the page
Monday, July 9, 2012
നിരപരാധി
“നീയവന്റെ മുഖത്തു തുപ്പി
നാറുന്ന തെറിവിളിച്ചു
വടിവാളും വെട്ടുകത്തിയും കൊണ്ടു വെട്ടി
മുഖം വികൃതമാക്കി;
മുഴം കൈ അറുത്തു
നാഭിക്കു തൊഴിച്ചു
മൂക്കിടിച്ചു പരത്തി
പല്ലു തെറിപ്പിച്ചു
അത് കണ്ടു നിന്ന എന്റെ മുമ്പിൽ
നിരപരാധി ചമയുന്നതെന്തിനു സഖാവേ?”
“മുഖത്തു തുപ്പിയതു ഞാനല്ല; വായാണു.
തെറി വിളിച്ചത് നാക്കാണു
വെട്ടിയതും കുത്തിയതും കൈയ്യാണു.
തൊഴിച്ചതു കാലാണു
മൂക്കിനിടിച്ചതും നാക്കുമുറിച്ചതും
പല്ലു കൊഴിച്ചതും തലയാണു.
പിന്നെങ്ങനെ ഞാനപരാധിയാകും?“
Fans on the page
Friday, March 30, 2012
അഭിനവ നളിനി അഥവാ ഒരു കപടസ്നേഹം

Monday, September 5, 2011
യഥാ രാജാ.....
ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പുത്രിയെ
ഒമ്പതു മാസമായ് പീഡിപ്പിച്ചന്ത്യത്തിൽ
ഗർഭിണിയാക്കിയ തന്തയെ,സോദരി-
മാരെ പിഴപ്പിച്ചു നാട്ടുകാർക്കൊക്കെയും
കാണിക്കവച്ച സഹോദര ജന്തുവെ,
കൊച്ചു പെൺ കുഞ്ഞിനെ മാനഭംഗം ചെയ്ത
കൊച്ചു കാമാർത്തനെ,സ്വന്തമമ്മൂമ്മയോ-
ടൊത്ത പ്രായം വരും വൃദ്ധയെ ബന്ധിച്ചു
പ്രാപിച്ച ഹീന മനുഷ്യ മൃഗത്തിനെ,
നോക്കി,യൊടുങ്ങാത്ത കോപത്തിൽ മുങ്ങിയ
ന്യായാധിപന്മാർ പരുഷമാം ശബ്ദത്തിൽ
ചോദിച്ചു:- “കുറ്റക്കാർ നിങ്ങൾക്കു വല്ലതും
ചൊല്ലുവാനുണ്ടോയീ കോടതി മുമ്പാകെ?”
“നമ്മളെയിന്നു ഭരിച്ചു വിലസുന്ന മന്ത്രിയൊ
രുത്തൻ നടത്തിയ പോലുള്ള പീഡന-
മൊന്നുമേ ചെയ്തവരല്ലിവ,രാകയാൽ
ശിക്ഷയില്ലാതെ വെറുതെ വിട്ടീടുവാൻ
സന്മനസ്സുണ്ടാക വേണ”മെന്നോതുന്നു
കൂസലില്ലാതവർ കോടതി മുമ്പാകെ.
വാസ്തവം മുറ്റിയ വാക്കുകൾ കേൾക്കവേ
വല്ലാതെ ഞെട്ടിയ ന്യായാസനങ്ങളിൽ
നിന്നുമറിയാതടർന്നു പോലീമൊഴി;-
യാത്മഗതത്തിന്റെ മട്ടിൽ പൊടുന്നനെ:
“യഥാ രാജാ തഥാ പ്രജ:”

