Total Pageviews

Saturday, August 8, 2026

സർവ്വകലാശാലാ സ്മരണ ...40 പ്രിയപ്പെട്ട സുഹൃത്തും പ്രിയപ്പെട്ട ശത്രുവുo

‘’എൻ്റെ പ്രയപ്പെട്ട സുഹൃത്ത് ഡോ. സുകുമാർ അഴീക്കോടിനെയും. എൻ്റെ പ്രിയപ്പെട്ട ശത്രു ദത്തനെയും വീണ്ടും കാണാമല്ലോ എന്ന ചിന്ത കൊണ്ടാണ് കേരളാ യൂണിവേഴ്സി റ്റി സ്റ്റാഫ് അസോസിയേഷൻ്റെ ഈ 14-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് ഞാൻ സമ്മതിച്ചതു തന്നെ.’’ കേരള സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന ശ്രീ. പി. എസ് ഹബീബ് മുഹമ്മദിൻ്റെ വാക്കുകളാണിത്. വി.സി. ആയി നാലുവർഷത്ത പ്രഗത്ഭമായ സേവനം പൂർത്തിയാക്കി പോയ ശേഷം തിരുവനന്തപുരത്ത് അദ്ദേഹം  വീണ്ടും വന്നത് അസോസിയേഷൻ്റെ ഈ സമ്മേ ളനത്തിൽ സംബന്ധിക്കാനാണ്. യോഗ ത്തി ൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കണമെന്ന് ഞങ്ങൾ ആഭ്യർഥിച്ച ഉടന് തന്നെ സന്തോഷത്തോടെ വരാമെന്ന് സമ്മതിച്ചതിന് പിന്നിൽ ഇങ്ങനെ ഒരു രഹസ്യ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നു അദ്ദേഹം പറയുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. 


സർവ്വകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട അധികാരിആയ വൈസ് ചാൻ സലറും അനദ്ധ്യാപകജീവനക്കാരുടെ സംഘടനാ നേതാവും തമ്മില് സ്വാഭാ വികമായുണ്ടാ കാവുന്ന എതിർപ്പിനപ്പുറം,  അദ്ദേഹം പ്രസംഗത്തി ല്  സൂ ചിപ്പിച്ചതു പോലുള്ള ശത്രു തയൊന്നും ഞങ്ങൾ തമ്മില് ഉണ്ടായിരുന്നതായി ഓർക്കു ന്നില്ല.എങ്കിലും ചിലപ്പോഴൊ ക്കെ ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് എന്നത് നേരാണ്. വലിയ വിദ്യാഭ്യാസ വിചക്ഷണരെന്നു പേരുകേട്ട പല മുൻ ഗാമികളെക്കാളും ഭംഗിയായി നാലു വർഷം സർവ്വകലാശാലയെ നേരായ വഴിക്കു നയിക്കാന് കഴിഞ്ഞു എന്ന അഭിപ്രായമാണ് അദ്ദേഹത്തെ കുറിച്ച്  ഭൂരിപക്ഷം ജീവനക്കാർ ക്കും ഉണ്ടായിരുന്നത്.ഒഡീഷയിലെ ഗവർണ്ണറുടെ  സെക്രട്ടറി വരെയുള്ള പല ഉന്നത പദവികളും  അലങ്കരിച്ചതിന്റെ പരിചയസമ്പത്ത് സർവ്വകലാ ശാലാ ഭരണത്തിൽ അദ്ദേഹത്തിന് ഏറെ സഹായകരമായിട്ടുണ്ട്.എന്റെ വ്യക്തിപര മായ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഞാന് അദ്ദേഹത്തോട് കലഹിക്കുന്നതെന്നും സ്വന്തം കാര്യസാദ്ധ്യത്തിനല്ല അദ്ദേഹം ഞങ്ങളുടെ ചില ഡിമാന്റുകള്ക്ക് വഴിപ്പെടാത്തതെ ന്നും ബോദ്ധ്യമുള്ളതുകൊണ്ടും ഇത്തരം എതിർപ്പുകളെ അനിവാര്യമായ വിയോജിപ്പു കളായി കാണാനും പരസ്പരം കഴിഞ്ഞിരുന്നതു കൊണ്ട് നിത്യശത്രുതക്കു യാതൊരു സാദ്ധ്യതയും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അദ്ദേഹത്തിന്റെ ഭരണകാ ലം മറ്റ് കാലഘട്ടങ്ങളില് നിന്നും പലതു കൊണ്ടും പ്രയാസം നിറഞ്ഞതായിരുന്നു. പ്രീഡിഗ്രി കോഴ്സ് കോളേജു കളിൽ നിന്നു വേർപ്പെടുത്തി പുതിയ ഒരു ബോർഡ് സ്ഥാ പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉടലെടുത്ത സമരപരമ്പരകളും അതിനെ നേരിടാന് സർക്കാർ കൈക്കൊണ്ട ജനാധിപത്യ വിരുദ്ധ നടപടികളും കൊണ്ട് വിദ്യാഭ്യാസ മേഖലയാകെ  കലുഷമായ കാലമായിരുന്നു അത്. സർവ്വ കലാശാലാ ജീവനക്കാരുടെ സമരത്തെ നേരിടാന് സർക്കാർ കൈക്കൊണ്ട മനു ഷ്യത്വ രഹിതനടപടികളോട് യോജിക്കാൻ കഴിയാത്തപ്പോഴും പ്രൊവൈസ് ചാൻസല റും വിദ്യാഭ്യാസ മന്ത്രിയുമായുള്ള ഹോട്ട് ലൈൻ കണക് ഷൻ മൂലം മനസ്സില്ലാമനസ്സോ ടെ പലതിനോടും സന്ധി ചെയ്യേണ്ടി വന്നതിലുള്ള ആത്മ സംഘർഷങ്ങളും അദ്ദേഹ ത്തെ വല്ലാതെ അലട്ടിയിട്ടുണ്ടാകാം.ആ നിലയ്ക്ക് എന്നെ ശത്രു എന്നു വിശേഷിപ്പിച്ച ത് വിപരീതാർഥത്തിലാകാനേ തരമുള്ളൂ .അസോസിയേഷനോട് വളരെ സൌഹാർദ്ദ പരമായിരുന്നു അദ്ദേഹത്തിന്റെ സമീ പനം. അതിനു ഉലച്ചിൽ തട്ടിയത് പ്രീഡിഗ്രി ബോ ഡ് വിരുദ്ധ സമര സമയത്താണ്. 


മറ്റ് രണ്ടു സംഘടനകൾക്കും പ്രസിദ്ധീകരണങ്ങള് ഉണ്ടായിരുന്നെങ്കിലും അസ്സോ സി യേഷന്റെ പ്രസിദ്ധീകരണമായ ‘ശര’ത്തിനോട് ആയിരുന്നു അദ്ദേഹത്തിന് പ്രതി പ ത്തി. അത് അദ്ദേഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരു ലക്കം കിട്ടിയില്ലെങ്കി ൽ പേഴ്സണൽ സ്റ്റാഫിലുള്ള ആരെയെങ്കിലും വിട്ടു ശരം വാങ്ങുമാ യിരുന്നു. അധികാ രി കളെ പൊതുവേയും വൈസ് ചാൻ സലറെ  വിശേഷിച്ചും ശരത്തിലൂടെ  അതി നി ശിതമായി വിമർശിക്കാറുണ്ടായിരുന്നു. അതെല്ലാം ശരി യായ അർഥത്തിൽ ഉൾക്കൊ ണ്ട് പരിഹാരം കാണാൻ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. വി.സിയുമായി പരിചയപ്പെടും മുമ്പ് തന്നെ 'ശര'ത്തിലെ ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ നടപടികൈക്കൊ ള്ളാൻ ഉത്തരവിടുകയുണ്ടായി.അത് ഒരു സെനറ്റ് യോഗത്തില് പ്രഖ്യാപിക്കുകയും ചെയ്തു.  



   







Fans on the page

No comments: