അവര്ക്കു കിട്ടിയ വിവരമനുസരിച്ച് സോമശേഖരൻ നായരെയും ദത്തനെയും ശ്രീധരന് നായരെയും കസ്റ്റഡിയിൽ എടുക്കാനാണ് വന്നിരിക്കുന്നത്. ഇപ്പോൾ
ദത്തനെ അറസ്റ്റ് ചെയ്യാന് പ്രശാന്ത് നഗറിലെ വീട്ടിലേക്കു പോയിരിക്കയാണ്. ഞാന് പന്തലില് ഉള്ളകാര്യം പോലീസുകാർ അറിഞ്ഞില്ല. കാരണം എന്നെ അവ ര്ക്കു അറിഞ്ഞുകൂടാ. മറ്റ് രണ്ടു പേരും അവിടെ എത്തിയിരുന്നുമില്ല.പന്തലി ലുള്ളവർ ഒന്നടങ്കം ഞാൻ മാറിനില്ക്കാന് നിർബ്ബന്ധിച്ചു .വേറെ ഏതെങ്കിലും നേതാക്കൾ കൂടി വന്നിട്ട് ആലോചിച്ചു തീരുമാനിക്കാം എന്നു പറഞ്ഞ് അവിടെ ത്തന്നെ നിന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ സോമശേഖരൻ നായര് പന്തലില് വന്നു. വിവരം അറിഞ്ഞ അദ്ദേഹം എന്നെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി .”ഇവിടെ നിലക്കുന്നതു സേഫല്ലാ”എന്നു പറഞ്ഞ് രണ്ടു പേരും കൂടി അവിടെ നിന്നും നിഷ്ക്രമിച്ചു.യാതൊരു കാരണവശാലും പിടികൊടുക്ക രുതെന്നും ഏതെങ്കിലും ബന്ധക്കളുടെയോ കൂട്ടുകാരുടെയോ കൂടെ ഇന്നു രാത്രി കഴിഞ്ഞു കൂട്.. നാളെ ഏതെങ്കിലും സുരക്ഷിതമായ ഷെൽറ്റർ കണ്ടെത്താമെന്നും അ ദ്ദേഹം പറഞ്ഞു.ഈ സമയം കൊണ്ട് എ. കെ. ജി സെന്റ റിന്റെ മുൻ വശത്ത് കൂടി ട്യൂട്ടേഴ്സ് ലെയിനിൽ എത്താറായിരുന്നു. അപ്പോൾ അതുവഴി വന്ന ഓട്ടോയിൽ എന്നെ കയറ്റി അദ്ദേഹം യാത്ര പറഞ്ഞു. നിങ്ങൾ എങ്ങനെ പോകും എന്നചോദ്യത്തിന്,ഞാൻഎങ്ങനെയെങ്കിലുംരക്ഷപ്പെട്ടോളാം. എന്നു പറഞ്ഞ് പിരിഞ്ഞു.
ഞാൻ ഞങ്ങളുടെ പഴയ സെക്രട്ടറി ശശിധരൻ നായരുടെ( നെയ്യാറ്റിൻകര ശശി) കവടിയാറിലുള്ള വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നപ്പോൾ വീട് പൂട്ടിയി രിക്കുന്നു.അദ്ദേഹമില്ലെങ്കിൽ യൂണിവേഴ്സിറ്റി ജീവനക്കാരിയായ ഭാര്യ ഗീതയെ ങ്കിലും അവിടെ കാണുമായിരിക്കും എന്ന വിശ്വാസത്തിലാണ് അവിടേക്കു വച്ച് പിടിച്ചത്.നേരം ഇരുട്ടിയതിനാൽ ആരുടെയും കണ്ണിൽ പ്പെടാതെ എവിടെങ്കിലും ചെന്നെത്താമെന്ന ധൈര്യത്തിൽ അവിടെ നിന്നും ഇറങ്ങി നടന്നു. ഏതെങ്കിലും ലോഡ്ജിൽ താങ്ങാം എന്നു വിചാരിച്ചാണ് നടന്നു തുടങ്ങിയതെങ്കിലും അവിടെ അടുത്തുള്ള ഒരു സുരക്ഷിത സ്ഥാനം പെട്ടെന്ന് ഓര്മ്മ വന്നു–. ശ്രീ തിരുനല്ലൂർ കരുണാകരൻസാറിന്റെ വീട്. മെയിന് റോഡ് ഒഴിവാക്കി ഇടുക്ക് വഴിയിലൂടെ അവിടെ എത്താമെന്നതും ഒരു അനുകൂല ഘടകമായി.അദ്ദേഹം അന്ന് പി. എസ്. സി മെംബ ർ സ്ഥാനത്ത് നിന്നും വിരമിച്ച് കുടുംബ സമേതം കവടിയാറിൽ വാട കയ്ക്ക് താമസിക്കയായിരുന്നു. മുമ്പ് പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും അസമയത്ത് എന്നെക്കണ്ടപ്പോൾ സാര് ഒന്നമ്പരന്നു. വിവരങ്ങള് അറിഞ്ഞപ്പോൾ പൊട്ടിച്ചി രിച്ചുകൊണ്ട് “സമരം തീരും വരെ ദത്തൻ ഇവിടെ താമസിച്ചാൽ മതി” എന്നായി സാർ.എങ്കിലും പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ ഞാന് വീട്ടിലേ ക്കു തിരി ച്ചു. സമരപ്പന്തലില് നിന്നും നിന്ന നിൽപ്പിൽ മുങ്ങിയതാണ്. ആവശ്യ ത്തിന് വസ്ത്രം എടുക്കണം. രാവിലെ വീട്ടിൽ നിന്നും ഓഫീസിലേക്ക് പോന്ന താണ്. അന്ന് തിരികെ ചെല്ലാഞ്ഞു അമ്മയും സഹോദരിയും ഉൽക്കണ്ഠപ്പെട്ടി രി യ്ക്കുന്നുണ്ടാകും. എന്നെല്ലാം ഓർത്തപ്പോൾ ഉടന് തന്നെ വീട്ടിലെത്തണം എന്നു തീരുമാനിക്കുകയാണുണ്ടായത്. ഇ രുട്ടിയിട്ട് പോയാല് പോരേ എന്നു സാർ ആദ്യം തട സം പറഞ്ഞെങ്കിലും കാര്യങ്ങള് മനസ്സിലായപ്പോൾ പോയിട്ട് വരാൻ സമ്മതി ച്ചു.
No comments:
Post a Comment