Total Pageviews

Sunday, August 23, 2026

സർവ്വ.. സ്മരണ...48 .ഒരു സിൻഡിക്കേറ്റ് അന്വേഷണം

ഡോ. ജി സിദ്ധാർത്ഥൻ ആയിരുന്നു  കുറച്ചു നാള് കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാർ.തമിഴ് നാട്ടിൽ ജനിച്ചു വളർന്ന  മലയാളിയായ അദ്ദേഹം അറിയപ്പെടുന്ന ഒരു മാനേജ് മെന്റ് വിദഗ്ദ്ധ നായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ നിയമിക്കുന്നതിന് ഇന്റർ വ്യൂ ബോഡിന് രണ്ടാമതൊ ന്നു ആലോചിക്കേണ്ടി വന്നില്ല. പക്ഷേ എന്തുകൊണ്ടോ സിൻഡിക്കേറ്റിലെ ഒരു മുതിർന്ന നേതാ വിന് അദ്ദേഹത്തെ ഇഷ്ടമായില്ല. നിയമിക്കപ്പെട്ട കാലം മുതൽ അദ്ദേഹത്തെ പുറത്തു ചാടിക്കാനു ള്ള വഴികൾ ഈ സിൻഡിക്കേറ്റ് അംഗം  ആരാഞ്ഞുകൊണ്ടിരിക്കയായിരുന്നു എന്നു യൂണിവേഴ്സി റ്റിയിൽ പരക്കെ സംസാരമുണ്ടായിരുന്നു.. രജിസ്ട്രാർ തന്റെ ചൊൽപ്പടിക്ക് നിൽക്കാതിരുന്ന തായിരക്കണം പ്രധാന കാരണം. അങ്ങനെയിരിക്കെ തന്റെ സ്വന്തം നാടായ കന്യാകുമാരി ജില്ലയിൽ  പ്പെട്ട മാഞ്ഞാലുംമൂട്ടിൽ ഒരു എഞ്ചിനീയറിങ് കോളേജ് തുടങ്ങുവാൻ അദ്ദേഹം ആലോചന തുട ങ്ങി. കേരളായൂണിവേഴ്സിറ്റിയിലുള്ള ചില അദ്ധ്യാപകരെയും  സംഘടനാ നേതാക്കളെയും മറ്റ് ചില സർക്കാർ ഓഫീസർ മാരെയും  ഇത് സംബന്ധിച്ച് ആലോചിക്കുന്ന തിന് എൽ .എം എസ് കോമ്പൌ ണ്ടി ലുള്ള ഒരു ചെറിയ ഹാളിൽ അദ്ദേഹം  ഒരു  യോഗം വിളിച്ചു കൂട്ടി. സർവ്വകലാശാലയിലെ എല്ലാ സംഘടനാ നേതാക്കളെയും അദ്ദേഹം ക്ഷണിച്ചിരുന്നു. അതിൽ ഞാൻ മാത്രമേ പങ്കെടു ത്തൊളളൂ.ഞങ്ങൾ തമ്മിൽ അന്ന് അത്ര പരിചയം ഉണ്ടായിരുന്നില്ല.എങ്കിലും ഞാൻ യോഗത്തിൽ പങ്കെടുത്തു.

ആലോചനായോഗം കഴിഞ്ഞു കുറെ നാളുകള്ക്ക് ശേഷം ഒരു സുപ്രഭാതത്തിൽ കേൾക്കുന്നു. ഡോ. ജി. സിദ്ധാർത്ഥനെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തു എന്ന്. അന്വേഷണ വിധേയമായിട്ടായിരുന്നു സസ്പൻഷൻ . രാജിസ്ട്രാരുടെ ഔദ്യോഗിക സൌകര്യങ്ങ ൾ  ഡോ. സി ദ്ധാർത്ഥൻ  അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം.. മാഞ്ഞാലുംമൂട്ടിൽ സ്വന്തമായി എഞ്ചിനീയറിങ് കോളേജ് തുടങ്ങുവാൻ ഉദ്ദേശിച്ച് യോഗം വിളിച്ചുകൂട്ടുവാൻ രജിസ്ട്രാരുടെ ഫോണും ഫാക്സും പ്രിന്ററും മറ്റും ഉപയോഗി ച്ചതാണ് ‘ഗുരുതര’മായ ആരോപണം. 


അന്ന് ആ യോഗത്തിൽ സംബന്ധിച്ചവരെ വിളിച്ചുവരുത്തി തെളിവെടുക്കുവാൻ സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന അന്വേഷണക്കമ്മീഷൻ തീരുമാനിച്ചു. അതനുസരിച്ച് തെളിവെടുപ്പിനു ഹാജരാകണമെന്നുള്ള അറിയിപ്പ് എനിക്കു കിട്ടി . രജിസ്ട്രാരുടെ ഓഫീസിൽ വച്ചായിരുന്നു തെ ളിവെടുപ്പ്. ഞാൻ  ചെല്ലുമ്പോൾ യൂണിവേഴ്സിറ്റി പ്രസ്സ് സൂപ്രണ്ട് തമ്പാനെ അകത്തു വിസ്തരിച്ചുകൊ ണ്ടിരിക്കയായിരുന്നു. അതുകൊണ്ട് കുറെ സമയം പി. എ യുടെ മുറിയില് കാത്തിരിക്കേണ്ടിവന്നു.  വളരെ അവശനായിട്ടാണ് സൂപ്രണ്ട് പുറത്തു വന്നത്. ‘ശരിക്ക് കുടഞ്ഞ ലക്ഷണമുണ്ട്” എന്നു പിഎ എന്നോട് അടക്കം പറയുകയും ചെയ്തു. അകത്തു നിന്നു വിളി വന്നതിന്റെ അടിസ്ഥാനത്തിൽ ഞാൻ  മൊഴി നല്കാൻ കയറി. പ്രൊഫ. മോഹന് കുമാറിന്റെ നേതൃത്വത്തിലുളള സിൻ ഡി ക്കേറ്റ് അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു അന്വേഷണ കമ്മീഷൻ ഫൈനാൻസ് കമ്മിറ്റി കൺവീനർ കൂടി യായ ശ്രീ കോലിയക്കോട് കൃഷ്ണൻ നായരും അടൂരില് നിന്നുള്ള കേരളാ കോൺഗ്രസ് പ്രതിനിധി യായ സിൻഡിക്കേറ്റംഗ മായിരുന്നു കമ്മിറ്റിയിലെ  മറ്റൊരാൾ. 


“ഡോ. സിദ്ധാർത്ഥൻ വിളിച്ചു ചേർത്ത യോഗത്തിൽ ദത്തൻ പോയിരുന്നോ?”പ്രൊഫ. മോഹൻകുമാർ ചോദിച്ചു. 

“പോയിരുന്നു”  എന്റെ മറുപടി. 

“എന്തൊക്കെയാണ് അവിടെ ചർച്ച ചെയ്തത്?”അടുത്ത ചോദ്യം. 

“ആ യോഗം ഒരവധി ദിവസമായിരുന്നു.അതൊരു സ്വകാര്യ യോഗമായിരുന്നു. അതുകൊണ്ട് അവടെ നടന്നത് എന്താണെന്നു വെളിപ്പെടുത്താൻ പറ്റില്ല.”

“സത്യമറിയാനാണ് “ കോലിയക്കോട് പറഞ്ഞു. 

യോഗം നടന്നു എന്നുള്ളത് സത്യമാണ്. അതിനപ്പുറമുള്ള സത്യം വെളിപ്പെടുത്താൻ പറ്റില്ല.’’

എന്നു വച്ചാൽ  അന്വേഷണത്തോട് സഹകരിക്കില്ല എന്നാണോ?”

എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ല. മാത്രമല്ല ജീവനക്കാരുടെ  സ്വകാര്യ ജീവിതത്തില് ഇടപെ ടാനോ  കൈകടത്താനോ ഒരു സിൻഡിക്കേറ്റിനും അധികാരമില്ല.അവധി ദിവസങ്ങളി ലോ  ഓഫീസ് സമയം കഴിഞ്ഞോ ജീവനക്കാരന് മദ്യപിക്കാനോ  വ്യഭിചാരിക്കാനോ പോയെന്നയിരിക്കും. അതൊന്നും തിരക്കാൻ സിൻഡിക്കേറ്റിന്  അധികാരമില്ല.”

“ഡോ.സിദ്ധാർത്ഥനെ  അന്വേഷണ വിധേയമായിട്ടാണ് സസ്പൻറ് ചെയ്തിട്ടുള്ളത്. അത് സംബന്ധിച്ചുള്ള അന്വേഷണമാണിത്.”


 “സിൻഡിക്കേറ്റിലെ ചിലരുടെ താല്പര്യങ്ങൾക്കനുസരിച്ച് ചെയ്ത ഒരു കാര്യത്തിന് സാക്ഷിയാകേണ്ട ബാദ്ധ്യതയോ ചുമതലയോ എനിക്കില്ല. അതിനു വേണ്ടി എന്റെ സ്വകാര്യതയില് കൈ കടത്താൻ അവരെ അനുവദിക്കയുമില്ല.”  .ഞാന് പൂർത്തിയാക്കും മുമ്പേ കോലിയക്കോട് എന്തോ പറയാൻ തുനിഞ്ഞത് തടസ്സപ്പെടുത്തിക്കൊണ്ട് ഞാൻ  പറഞ്ഞു:”ജീവനക്കാരുടെ സ്വകാര്യതയില് ഇടപെടാന് സിൻഡിക്കേറ്റിനെ  ചുമതലപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വകുപ്പ് ആക്റ്റിലൊ സ്റ്റാറ്റ്യൂട്ടിലൊ ഓർഡിനൻസിലോ കാണിച്ചു തന്നാൽ മതി ഞാന് നിങ്ങളുടെ എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം പറയാം.”അതിനു മറുപടിയായി പ്രൊഫ. മോഹൻ കുമാർ ഒരു ഫോം ചൂണ്ടിക്കാട്ടി”ഇതിലൊന്ന് ഒപ്പിട്ടട്ട് പൊയ്ക്കൊ” എന്നായിരുന്നു.


അന്വേഷണ പ്രഹസനം ക്ലച്ച് പിടിക്കാതെ പോയതുപോലെ ഡോ. സിദ്ധാർത്ഥനെ എന്നെന്നേക്കു മായി പടിപ്പുറത്ത് നിർത്താൻ വേണ്ടി ഒരുക്കിയ മറ്റ് കെണികളും ഏറ്റില്ല. അദ്ദേഹത്തെനിരുപാധി കം തരിച്ചെടുക്കേണ്ടി വന്നു.സസ് പൻഷൻ തനിക്ക് ഗുണകരമായാണ് ഭവിച്ചതെന്ന് പിന്നീട് കണ്ട പ്പോൾ അദ്ദേഹം പറയുകയുണ്ടായി. നാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ് തുടങ്ങാൻ ഇത്രപെട്ടെന്നു കഴിഞ്ഞത് അതുകൊണ്ടാണെന്നും പറഞ്ഞു. “എന്റെ സസ് പൻഷന് ദത്തനും ഒരു കാരണക്കാരനാണെന്നും നന്ദിയുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.എന്റെ പങ്ക് എന്താ ണെന്ന് അപ്പോൾ എനിക്കു മനസ്സിലായില്ല.പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്  അദ്ദേഹം പറഞ്ഞ തിന്റെ പൊരുൾ പിടികിട്ടിയത് . 


ആയിടയ്ക്ക് ആൾ  ഇന്ത്യാ ബാർ കൌൺസിൽ ലാ കോളേജ്ജുകളിലെ ഈവനിങ് ക്ലാസ്സുകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇന്ത്യയിലെ മറ്റ് കോളേജുകളെല്ലാം അതനുസരി ച്ചെങ്കിലും തിരുവനന്തപുരത്തെ സ്വാശ്രയ ലാ  കോളേജ് മാത്രം പൂർവ്വാധികം കേമമായി ഈവനി ങ് ക്ലാസ്സിലേക്ക് അഡ്മിഷൻ നടത്തിയിരുന്നു. ഇത് ക്രമവിരുദ്ധമാണെന്നും അതുകൊണ്ട്അഡ്മിഷൻ റദ്ദാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സെനറ്റിൽ ഞാനൊരു പ്രമേയം അവതരിപ്പിക്കുകയും അത് പാസ്സാവുകയും ചെയ്തു. സെനറ്റിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് സെനറ്റ് യോഗത്തിന്റെ   തീരുമാനങ്ങൾ ബന്ധപ്പെട്ടകക്ഷികളെ അറിയിക്കേണ്ടത് രജിസ്ട്രാറുടെ ചുമതലയാണ്.അതുകൊ ണ്ട് എന്റെ പ്രമേയത്തിന്റെ ഉള്ളടക്കം നടപ്പാക്കണമെന്ന് കാണിച്ചു അദ്ദേഹം ഈ സ്വാശ്രയ ലാ  കോളേജിന് കത്തയച്ചു. കേരള സർവ്വകലാശാലാ സിൻഡിക്കേറ്റിലെ മുതിർന്ന അംഗവും സർവ്വാ ധികാരിയുമായി സ്വയം ധരിച്ചിരിക്കുകയും ചെയ്തിരുന്ന കോളേജിന്റെ എല്ലാമെല്ലാം  ആയിരുന്ന അതിന്റെ ഡയറക്റ്റർ കത്ത് കിട്ടിയ ഉടനെ രാജസ്ട്രാറെ വിളിച്ചു വിരട്ടി.”തന്നെക്കാൾ വലിയരജി സ്ട്രാർമാരെ  ഞാൻ  കണ്ടിട്ടുണ്ട്. അവരാരും ഇതുപോലെ ഒരാജ്ഞയും ഞങ്ങളുടെ കോളേജിന് നേർക്ക് പുറപ്പെടുവിച്ചിട്ടില്ല.”എന്നൊക്കെയായിരുന്നു വിരട്ടൽ.”ഞാൻ എന്റെ ചുമതലമാത്രമാണ് ചെ യ്തത്”എന്നു വിശദീകരിച്ചിട്ടും അദ്ദേഹം അടങ്ങിയില്ല.”തന്നെ ഞാന് കാണിച്ചുതരാം”എന്നാ ക്രോശി ച്ചുകൊണ്ടാണ് സിൻഡിക്കേറ്റ് രാജാവ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതത്രെ. .”അ ങ്ങനെഎന്നെ പുള്ളിയുടെ പവര് കാണിച്ചു തന്നതാണ് ഈ സസ് പൻഷൻ . അതുകൊണ്ടു ഏഞ്ചനീ യറിങ് കോളേജിന്റെ കാര്യത്തിന് ഓടിനടക്കാൻ ഇഷ്ടം പോലെ സമയം കിട്ടി.” ഒരു കള്ളച്ചിരി യോടെ സിദ്ധാർത്ഥൻ സാർ പറഞ്ഞു നിർത്തി.പിന്നീട് രജിസ്ട്രാർ സ്ഥാനം അദ്ദേഹം രാജിവയ്ക്കു കയും നാരായണഗുരുവിന്റെ പേരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമിഴ്നാട്ടിലെമ്പാടും സ്ഥാപിക്കുകയും ചെയ്തു. .അകാലത്തിൽ  പൊലിഞ്ഞുപോയ സിദ്ധാർത്ഥൻ സാറിനും  അദ്ദേഹ ത്തിന് പാര പണിത ആ സിൻഡിക്കേറ്റ് കാരണവരും ഇന്നില്ല. രണ്ടു പേരുടെയും ഓര്മ്മകള്ക്ക്മു മ്പിൽ ആദരാഞ്ജലികൾ!                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               







No comments: