പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരം ഒത്തു തീർപ്പായതിനു ശേഷവും ജീവനക്കാ രോട് പ്രതികാര നടപടി തുടരുന്ന നിലപാടാണ് യൂണിവേഴ്സിറ്റി അധികാരികളു ടെ ഭാഗത്ത് നിന്നും ഉണ്ടായത്. സമരത്തില് പങ്കെടുത്ത പ്രൊബേ ഷൻ കഴിയാത്ത ജീവനക്കാരെ മന്ത്രിയുടെ നിർദ്ദേശ പ്രകാരം സർവ്വകലാശാല പിരിച്ചു വിട്ടിരുന്നു. ഒത്തു തീർപ്പ് വ്യവസ്ഥ പ്രകാരം അവരെയെല്ലാം തിരിച്ചെടുക്കാൻ യൂണിവേഴ്സിറ്റി നിർബ്ബന്ധിതമായി। അതിന്റെ ജാള്യം മറക്കാനായിരിക്കാം അവരെയെല്ലാം വി. സി തന്റെ ചേംബറിൽ വിളിച്ചു വരുത്തി വിരട്ടാൻ തുടങ്ങി. അവരൊക്കെ പരാതിയും പരിഭവവുമായി സംഘടനാ നേതൃത്വങ്ങളെ സമീപിച്ചു. പ്രീഡിഗ്രി ബോഡ് വിരുദ്ധ സമര സമിതി അപ്പോഴും നിലവിലുണ്ടായിരുന്നു. വിസിയുടെ ഭീഷണിക്കെതിരെ സമരസമിതി കൺവീനർമാരായ ജി. സോമശേഖരൻ നായരുടെയും ബി. ശ്രീധരന് നായരുടെയും പേരിൽ ഒരു പ്രസ്താവനയിറക്കി. പ്രസ്താവന കൈയ്യിൽ കിട്ടാത്ത താമസം സോമശേഖരൻ നായരെയും ശ്രീധരന് നായരെയും വി. ദ ത്തനെയും യഥാക്രമം വിമൻസ് ഹോസ്റ്റലിലേക്കും കാര്യവട്ടത്തേക്കും ശംഖൂമുഖം അക്വാട്ടിക് ബയോളജി ഡിപ്പാർട്ട്മെന്റിലേക്കും ട്രാൻഫർ ചെയ്യാനുള്ള ഉത്തരവ് പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിച്ചു. ഉത്തരവ് കണ്ട പ്രൈവറ്റ് സെക്രട്ടറി അമ്പരന്നു. അദ്ദേഹം വിസി യോട് പറഞ്ഞു:”സർ നോട്ടീസിൽ ദത്തന്റെ പേര് വച്ചിട്ടില്ല.പിന്നെങ്ങനെ അയാളെ ട്രാൻസ്ഫർ ചെയ്യും?” (അന്ന് സ്റ്റാഫ് അസ്സോസിയേഷനു മറ്റ് സർവ്വകലാശാലകളിൽ സാമാന ചിന്താഗതി യുള്ള സംഘടനകളുമായി ബന്ധമില്ലാതിരുന്നതുകൊണ്ട് അഖില കേരള അടിസ്ഥാനത്തിൽ ഉള്ള സമരസമിതിയുടെ കൺവീനർ സ്ഥാനത്ത് അസ്സോസിയേഷന് പ്രതിനിധി ഇല്ലായിരുന്നു .) ഒട്ടും താമസിച്ചില്ല വി. സിയുടെ മറുപടിവന്നു:”ഞാന് ഓർഡർ ഇട്ടത് പോലെ ചെയ്താൽ മതി. അയാളാണ് ഇതിന്റെ ബ്രയിൻ.”
വി. സി യുടെ ഊഹം നോട്ടീസിന്റെ കാര്യത്തിൽ ശരിയായിരുന്നു.സമരസമി തി യോഗം പ്രസ്താവന തയ്യാറാക്കാൻ എന്നെയാണ് ചുമതലപ്പെടുത്തി യിരുന്നത്. എങ്കിലും ഞങ്ങൾ മൂന്നു പേരും (സോമശേഖരൻ നായര്,ശ്രീധരന് നായർ,ഞാൻ )ചേര്ന്ന് ആലോചിച്ചാണു നോട്ടീസ് എഴുതിയത്.പ്രൊബേഷൻ കഴിയാത്തവർ പണിമുടക്കിയതിൽ വല്ലാത്ത ദേഷ്യമായിരുന്നു വി. സിയ്ക്ക്. അവരെ ചേംബ റിൽ വിളിച്ചു വരുത്തി ശകാരിക്കുകയായിരുന്നു,സമരം ഒത്തു തീർപ്പായതിന് ശേഷവും അദ്ദേഹത്തിന്റെ പരിപാടി. ഒരു മയവുമില്ലാത്ത ഈ ശകാരങ്ങൾക്ക് ഇരയായ സ്ത്രീകളില് ചിലർ കരഞ്ഞുകൊണ്ടു നേതൃത്വത്തോട് പരാതി പറഞ്ഞ പ്പോഴാണ് ഈ ലീലാവിലാസത്തിന് അറുതി വരുത്തണമെന്ന് തീരുമാനിച്ചത്. അ തുകൊണ്ട് നോട്ടീസിലെ ഭാഷയും മയമില്ലാത്തതായിരുന്നു.അതാണ് വീസിയെ പ്രകോപിപ്പിച്ചത്.
ഞാൻ അക്വാട്ടിക് ബയോളജി ഡിപ്പാർട്ട്മെന്റില് അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസറാ യി (എ. ഒ)ചാർജ് എടുക്കുമ്പോൾ അത് ശംഖുമുഖത്തു നിന്നും മാറ്റാൻ തയ്യാറായി നിൽക്കുകയായിരുന്നു.ഡിപ്പർട്ടമെന്റും അത് നില്ക്കുന്ന സ്ഥലവും വ്യോമസേ ന യ്ക്ക് കൈമാറുവാൻ കരാർ ആയിരുന്നു. എങ്കിലും ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് കാര്യവട്ടത്തേക്ക് ഡിപ്പാർട്ട്മെന്റ് മാറ്റിയത്. അങ്ങനെ വി. സിയുടെ അരിശത്തിനിരയായി ശംഖുമുഖത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട ഞാൻ കാര്യവട്ടം ചുറ്റിയാണ് തിരികെ പാളയം യൂണിവേഴ്സിറ്റി കാംപസ്സില് എത്തിയത്.ശംഖുമുഖം തീരത്തിനപ്പുറം കടലായതുകൊണ്ടും അവിടെ യൂണിവേഴ്സിറ്റിക്ക് ഡിപ്പാർട്ട്മെ ന്റുകള് ഇല്ലാഞ്ഞതും രക്ഷയായി.
No comments:
Post a Comment