Total Pageviews

Tuesday, February 14, 2023

ശേഖരന്‍ നായര്‍ക്കു ആദരാഞ്ജലി



.
വളരെക്കാലം മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂ റോ ചീഫായിരുന്നമുതിര്ന്ന പത്ര പ്രവര്ത്തകന് ജി. ശേഖരന് നായര്ക്ക് അന്ത്യാഞ്ജലി.അദ്ദേഹവുമായി അ ത്ര ഗാഡമായ ബന്ധം എനിക്ക് ഉണ്ടായിരുന്നില്ല.സര്വ്വ കലാശാലയില് അരങ്ങേറാന് പോകുന്ന ഒരു അഴിമതി ക്കെതിരെയുള്ള വാര്ത്തകൊടുക്കാന് തിരുവനന്തപുര ത്തെ മാധ്യമപ്പുലികള് ഭയപ്പെട്ടു നിന്നപ്പോള് യാതൊരു പതര്ച്ചയുമില്ലാതെ അത് കൊടുക്കുവാന് തന്റേടം കാണിച്ച പത്ര പ്രവര്ത്തകനായിരുന്നു ശേഖരന് നായര്.
തിരുവനന്തപുരത്തെ സ്വാശ്രയ നിയമ കോളേജില് നിന്നും കോളേജ് മാനേജരുടെ സ്വന്തം പുത്രി LLM നു റിക്കാര്ഡ് മാര്ക്കോടെ ഒന്നാം റാങ്കില് പാസ്സായപ്പോള് അടുത്തുതന്നെ കൂടിയ ലാ ഫാക്കല്റ്റി മീറ്റിങ്ങില് ,LLM,എം.ഫില് നു തുല്യമാക്കാന് തീരുമാനിക്കുന്നു.തു ടര്ന്ന് വരുന്ന അക്കാദമിക് കൌണ്സില് യോഗം ഫാ ക്കല്റ്റി തീരുമാനം ശരിവച്ചാല് നിയമമാകും.ഒന്നാം റാങ്കുകാരിയുടെ പിതാവ് തന്നെയാണ് ഫാക്കല്റ്റി ഡീ നും.ഏതെങ്കിലും പത്രത്തില് ഈ സ്വജനപക്ഷപാതവും അഴിമതിയും വാര്ത്തയായി വന്നാലേ അക്കാദമിക് കൌണ്സിലിന്റെ ശ്രദ്ധയില് പെടൂ.അതിനു വേണ്ടിയു ള്ള പരിശ്രമത്തിന്റെ ഒടുവിലാണ് ശേഖരന് നായരുടെ സന്നിധിയില് എത്തുന്നത്.വാര്ത്തയുടെ സത്യാവസ്ഥ ബോദ്ധ്യമായ അദ്ദേഹം ഉടന് തന്നെ ,പിറ്റേ ദിവസത്തെ മാതൃഭൂമിയില് ന്യൂസ് വരാന് വേണ്ടത് ചെയ്തു.അക്കാദ മിക് കൌണ്സില് ചേരുന്ന അന്ന് മാതൃഭൂമിയുടെ മു ന് പേജില് മൂന്നു കോളം വാര്ത്ത ഈ എംഫില് ദാനത ന്ത്രത്തെ കുറിച്ചായിരുന്നു. അതോടെ ഫാക്കല്റ്റി ഡീനും കോളേജ് മാനേജരുമായ വത്സല പിതാവിന്റെഎംഫില് മനക്കോട്ട തകര്ന്നടിഞ്ഞു.
''അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് നമ്മുടെ മന്ത്രിസഭയി ലെ അര ഡസന് മന്ത്രിമാര് '' ''ഹൈക്കോടതി ജഡ്ജിമാരി ല് പലരും അദ്ദേഹത്തിന്റെ കോളേജില് പഠിച്ചവരാ ണ്.'' '' ബ്യൂറോയില് നിന്നും കൊടുത്താലും മുകളില് ചെല്ലുമ്പോള് വെട്ടും '' റിസ്ക്ക് എടുക്കാന് വയ്യ'' തുടങ്ങി യ പതം പെറുക്കലിന്റെയും നിലവിളിയുടെയും ഞര ക്കങ്ങളുടെയും മുകളിലാണ് ശേഖരന് നായരുടെ ഉറച്ച ശബ്ദം മുഴങ്ങിയത്.
ചങ്കൂറ്റവും ആത്മാര്ത്ഥതയും കൊണ്ട് പത്ര പ്രവര്ത്തന ത്തിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച സുഹൃത്തിന്റെ വി യോഗത്തില് കണ്ണീരില് കുതിര്ന്ന അന്ത്യാഞ്ജലി.
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
എല്ലാ പ്രതികരണങ്ങളു








Fans on the page

Tuesday, January 3, 2023

പ്ലീസ്,യുവർ ഓണർ !!

നിയമത്തിന്റെ മുന്നിൽ എല്ലാരും സമന്മാരാണെന്നും മുഖം നോക്കാതെ നീതി നടപ്പാക്കുമെന്നും നാഴികയ്ക്ക് നാല്പതു വട്ടം ഉരുവിടുന്ന ജഡ്ജിമാര് പുറപ്പെടുവിക്കുന്ന വിധിയും അഭിപ്രായ പ്രകടനങ്ങളും തമ്മില് യാതൊരു പൊരുത്തവുമില്ലെന്നു സമീപകാലത്തെ കോടതിവിധി കളും വിചാരണ വേളയില് നടത്തുന്ന പ്രസ്താവനകളും ശ്രദ്ധിച്ചാൽ മനസ്സിലാകും.
സമരം നടത്തിയ കർഷകരെ ലഖിമ്പൂർ ഖേരിയിൽ വ ച്ച് വാഹനം കയറ്റി കൊന്ന,കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ സുപ്രീം കോടതിയിലെ രണ്ടു ജഡ്ജി മാർ എതിർ ഭാഗം വക്കീലിനോട് ചോദിച്ചത്രേ " കേന്ദ്ര മ ന്ത്രിയുടെ മകനെ എത്ര കാലം ജയിലിൽ പാർപ്പിക്കും?" എന്ന്.ആരുടെ ബന്ധു ആണെന്ന് നോക്കിയാണോ ജാമ്യം അനുവദിക്കുന്നത്?മന്ത്രിയുടെ മകന് എന്താ കൊമ്പു ണ്ടോ? ഇന്ത്യൻ പീനൽ കോഡിലെ ഏതു വകുപ്പിലാണ് മന്ത്രി പുത്രന് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചിട്ടു ള്ളത് ? 85 വയസ്സുണ്ടായിരുന്ന രോഗിയായ സ്റ്റാൻ സ്വാമി ക്ക് വെള്ളം കുടിക്കാൻ സ്ട്റാ കൊടുക്കാൻ പോലും സ മ്മതിക്കാതിരുന്ന കോടതിയ്ക്കാണ് ഒരു കൊലപാതകി യോടു കാരുണ്യം തോന്നുന്നത് എന്ന് ഓർക്കണം.

രണ്ടു ദിവസം മുമ്പാണ് മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസ് പിൻവ ലിക്കുന്നത് സംബന്ധിച്ച് വാദം കേൾക്കുമ്പോൾ, കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി പറഞ്ഞത് ''സാധാരണ ക്കാരനായിരുന്നെങ്കിൽ എന്നേ ജയിലിൽ ആകുമായിരു ന്നു" എന്നാണു.സാധാരണ പൗരന് വേറൊരു നിയമവും സൂപ്പർ സ്റ്റാറിന് വേറൊരു നിയമവും എന്നല്ലേ ആ പറ ഞ്ഞതിന് അർത്ഥം? നടിയെ പീഡിപ്പിച്ച കേസിലെ പ്ര തി യായ താരത്തിനും ഇതുപോലെ പ്രത്യേക നിയമം ആയിരിക്കുമോ? ആവോ?
ഭരണഘടനയെ തകർക്കാൻ തക്കം പാർക്കുന്നവരും വർ ഗ്ഗീയ ഭ്രാന്തന്മാരും അഴിമതിക്കാരും ആയ ഭരണക്കാരി ൽ നിന്നും മറ്റു അക്രമികളിൽ നിന്നും രക്ഷ കിട്ടുമെന്നു ള്ള പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം സാധാരണക്കാരും ഇന്നും ആശ്രയിക്കുന്നത് കോടതികളെയാണ്.ആ അവ സാനത്തെ അഭയ കേന്ദ്രത്തിലുള്ള വിശ്വാസം കൂടി നഷ്ട പ്പെ ടുത്തരുത് . പ്ലീസ്,യുവർ ഓണർ !!





Fans on the page

Wednesday, September 21, 2022

"ഗുണികളൂഴിയിൽ നീണ്ടു വാഴാ "


സെപ്റ്റംബർ 17 ശനിയാഴ്ച . നേരം പുലർന്നു വരുന്നതേ ഉ ള്ളൂ. കെ.ശശിധരൻ നായരുടെ ഫോൺ. അതി രാവിലെ വരുന്ന ഫോൺ കോളുകൾ, പലപ്പോഴും അശുഭ വാർത്ത കളുമായിട്ടായിരിക്കും വരാറുള്ളതു എന്നു അനുഭവള്ള തുകൊണ്ട് മടിച്ചാണ് ഫോൺ എടുത്തത് .
"നമ്മുടെ കെ.എൻ ജി പോയി. "ശശിയണ്ണന്റെ ( കെ ശശി ധരൻ നായർ ) ചിലമ്പിച്ച ശബ്ദം . സർവ്വാംഗം തളർന്ന് ക ട്ടിലിൽ തന്നെ ഇരുന്നു പോയി. "രാത്രിയിൽ അത്താഴം കഴിഞ്ഞു കിടന്നതാണു. അസ്വസ്ഥത തോന്നി. ഉടൻ ത ന്നെ PRS ആശുപത്രിയിൽ കൊണ്ടു പോയി.അണ്ണൻ തു ട രുകയാണു. "അഞ്ചു മണിയായപ്പോൾ എല്ലാം കഴിഞ്ഞു "
ആരാണു വിളിച്ചു പറഞ്ഞത് എന്ന് വ്യക്തമല്ല. എന്നും ശശി പറഞ്ഞു. വല്ലവരും പറ്റിക്കാൻ ഗുണ്ടടിച്ചതാകും എ ന്ന് ആശ്വസിക്കാന് ശ്രമിച്ചു. പ്രഭാകരന്റെ വിളി കൂടി ആയപ്പോൾ ആ പ്രതീക്ഷയും തീർന്നു.
കെ എൻ ജി എന്നു ഞങ്ങൾ വിളിക്കുന്ന , കെ.എൻ.ഗോ പാലകൃഷ്ണൻ നായരുടെസൗമ്യവും ദീപ്തവുമായ മുഖം ഇ നിമേൽ കാണാൻ കഴിയില്ലല്ലോ എന്നു ഓർത്തപ്പോൾ ന ടുങ്ങിപ്പോയി.
സർവ്വകലാശാലയിൽ വന്നത് മുതൽ തുടങ്ങിയ സൗഹൃ ദമാണ്.അദ്ദേഹം വിരമിച്ച്‌ കാൽ നൂറ്റാണ്ട്‌ കഴിഞ്ഞും ആ സൗഹൃദത്തിനു ഭംഗം വന്നിരുന്നില്ല. കേരളാ യൂണിവേ ഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായി ഒന്നി ച്ചു പ്രവർത്തിച്ചതോടെയാണു കൂടുതൽ അടുത്തതു. ഏ തു കാര്യത്തിലും സമചിത്തതയോടു മാത്രമേ കെ.എൻ. ജി പ്രതികരിച്ചിരുന്നുള്ളൂ.അത് സംഘടനാ പ്രവര്ത്തന ത്തില് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
സുകുമാര് അഴീക്കോടുമായി എന്നെ അടുപ്പിച്ചതിനു നി മിത്തമായത് അദ്ദേഹമാണ്.’നവഭാരതവേദി’യുടെ ആദ്യ യോഗത്തിനു ഞാന് പോയത് കെ.എന്.ജി വല്ലാതെ നി ര്ബ്ബ ന്ധിച്ചതുകൊണ്ടാണ്.അങ്ങനെയാണ് അഴീക്കോട് സാറുമായി ഞങ്ങള് രണ്ടു പേരും അടുക്കുന്നത്.കൊല്ലം ജില്ലയില് വേദിയുടെ യൂണിറ്റു സംഘടിപ്പിക്കുന്നതിനു ള്ള ചുമതല നല്കിയത് ഞങ്ങള്ക്കാണ്.നിയമസഭാ മലി നീകരണത്തിനെതിരെ സംഘടിപ്പിച്ച സത്യാഗ്രഹം നട ത്തുന്നതിനുള്ള ചുമതലയും ഞങ്ങളിലാണ് വന്നു ചേര് ന്നത്‌.പിന്നീടു അഴീക്കോട് സാര് തിരുവനന്തപുരത്ത് വ ന്നാല് ഞങ്ങള് കൂടെ ചേരുന്ന അവസ്ഥയായി.അദ്ദേഹ ത്തിന്റെ പ്രഭാഷണങ്ങള് വായുവില് അലിഞ്ഞു പോ കാതെ പുസ്തകമാക്കണമെന്ന ആശയം മുന്നോട്ടു വച്ചത് കെ.എന്.ജിയാണ്.അഴീക്കോടിന്റെ പ്രഭാഷണങ്ങള് ശേഖരിച്ചു പുസ്തകരൂപത്തില് പുറത്തിറക്കിയത്തിനു പരിശ്രമിച്ചത് ഞങ്ങളാണ്.പില്ക്കാലത്ത് അഴീക്കോട് ട്ര സ്റ്റ് ആ പാത പിന്തുടരുകയും ചെയ്തു. അമല ആശുപത്രി യില് സാറിന്റെ അവസാന നിമിഷങ്ങള്ക്കു സാക്ഷി യാകാനും ഞങ്ങള് ഒന്നിച്ചുണ്ടായിരുന്നു.
വിവാഹം ഉള്പ്പെടെയുള്ള പല സ്വകാര്യവിഷയങ്ങളി ലും അദ്ദേഹത്തിന്റെ അഭിപ്രായവും ഉപദേശവുംഞാന് തേടിയിട്ടുണ്ട്.എന്റെ സാഹിത്യ പ്രവര്ത്തനങ്ങള്ക്ക് കലവറയില്ലാതെ പ്രോത്സാഹനം തന്നിട്ടുണ്ട്.എന്റെ ‘’സ രയുവിലെ സമാധി''എന്ന നോവല് പ്രകാശിപ്പിക്കാന് ഏ റ്റവും അധികം നിര്ബ്ബന്ധിച്ചത് അദ്ദേഹമാണ്.അതിന്റെ കൈയെഴുത്തു പ്രതി വായിച്ച അപൂര്വ്വം ചിലരില് ഒരാ ള് അദ്ദേഹമാണ് . അന്ന് മുതല് പ്രസിദ്ധീകരണത്തിനു പ്രേരിപ്പിക്കാന് തുടങ്ങിയതാണ്‌.കൊവിദ് കാലത്തോടെ യോഗങ്ങള്ക്കും മറ്റും പോകാതിരിക്കുകയായിരുന്നെ ങ്കിലും ഈ പുസ്തക പ്രകാശനത്തിന് ഭാര്യാ സമേതനായി ആദ്യാവസാനം പങ്കെടുക്കുകയുണ്ടായി.
ഏറ്റെടുക്കുന്ന ഏതു ചുമതലയും ആത്മാര്ത്ഥമായും കു റ്റമറ്റ രീതിയിലും നിര്വ്വഹിക്കണമെന്ന് കെ.എന്.ജി. യ്ക്ക് നിര്ബ്ബന്ധമുണ്ടായിരുന്നു. അസോസിയേഷന് പ്ര സിഡന്റായിരുന്നപ്പോഴും കേരളാ യൂണിവേഴ്സിറ്റി സര് വ്വീസ് പെന്ഷനേഴ്സ് ഓര്ഗനൈസേഷന്(KUSPO)യുടെ പ്ര സിഡണ്ടായിരുന്നപ്പോഴും ഈ പ്രത്യേകത എല്ലാവര്ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.അച്യുതമേനോന് ഫൌണ്ടേ ഷന്റെ ഭരണസമിതി അംഗമായിരുന്നു മരിക്കുമ്പോള്. അവിടുത്തെ ലൈബ്രറി നവീകരിക്കാന് നിയോഗിച്ച ക മ്മിറ്റി കണ്വീനറായി അദ്ദേഹം ചെയ്ത സേവനവും മറ ക്കാനാവില്ല..
വിരല്ത്തുമ്പു വരെ മാന്യനായിരുന്നു കെ.എന്.ജി.അന്ത സ്സ് വിട്ട ഒരു പെരുമാറ്റവും അദ്ദേഹത്തില് നിന്നുണ്ടായി ട്ടില്ല.ന്യായമല്ലാത്ത ഒരു കാര്യത്തിനും മുതിര്ന്നിട്ടില്ല. ഒ പ്പം നില്ക്കുന്നവരെ അതിനു അനുവദിച്ചിരുന്നുമില്ല.
തികഞ്ഞ ഈശ്വര വിശ്വാസിയും ഗുരുവായൂരപ്പന്റെ ഭ ക്തനുമായിരുന്നെങ്കിലും അല്പം പോലും അന്ധവിശ്വാ സം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.അനാചാരങ്ങളോ ടും വെറുപ്പായിരുന്നു.മരണാനന്തര ചടങ്ങുകള് ഒന്നും പാടില്ല എന്ന് ഭാര്യയോടും മകളോടും മരുമകനോടും നേരത്തെ തന്നെ പറഞ്ഞിരുന്നതില് നിന്നും ഇക്കാര്യം വ്യക്തമാണ്.
സെപ്റ്റംബര് 17നു നടത്താനിരുന്ന KUSPO യുടെ ഓണാ ഘോഷത്തില് വച്ചു മുന് പ്രസിഡണ്ടായ കെ.എന്.ജിയെ ആദരിക്കുന്ന ചടങ്ങും ഉള്പ്പെട്ടിരുന്നു.താന് കാലേകൂട്ടി എത്തിക്കൊള്ളാമെന്നു തലേ ദിവസം സംഘാടകര്ക്ക് ഉ റപ്പു കൊടുത്തിരുന്നതാണ്.അതിനായി തയ്യാറാക്കി വ ച്ചിരുന്ന വസ്ത്രങ്ങള് അന്ത്യ യാത്രക്കാണ് ഉപകരിച്ചത്. മരണം എന്ന ‘രംഗബോധമില്ലാത്ത കോമാളി’മറ്റൊരു ശു ദ്ധ ഹൃദയത്തെ കൂടി അപഹരിച്ചിരിക്കുന്നു.പക്ഷേ ത ന്റെ കണ്ണുകള് ദാനം ചെയ്യുക വഴി അദ്ദേഹം മരണ ത്തെയും തോല്പ്പിച്ച്ചിരിക്കുകയാണ്.
‘അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ’മഹിത ജീവിതത്തിന്റെ മുമ്പില് കണ്ണീരില് കുതിര്ന്ന സ്മരണാ ഞ്ജലി.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാവ്യസ നത്തില് പങ്കു ചേരുന്നു.
.







Fans on the page

Thursday, April 7, 2022

കണിക്കൊന്നയുടെ ഗതികേട്

കണിവയ്ക്കാന്‍  തന്റെ കഴുത്തു വെട്ടുന്ന 

കരുണയില്ലാത്ത മനുഷ്യ ബുദ്ധിയെ 

കടത്തി വെട്ടുന്നോ വിഷുവിനും മുമ്പേ 

തുടുത്ത പൂങ്കുലക്കണിയൊരുക്കിയീ

പരമ സാധുവാം കാണിക്കൊന്ന; സ്വന്ത-

മടലുകാക്കുവാന്‍ വഴി മറ്റില്ലാതെ? 










Fans on the page

Monday, January 10, 2022

കെ-റെയില്‍ വികസനം


കാടുകള് വെട്ടിത്തെളിച്ചാലും വേണ്ടില്ല
നാടിനെ രണ്ടായ് മുറിച്ചാലും വേണ്ടില്ല
കുന്നും മലയുമിടിച്ചാലും വേണ്ടില്ല
എന്നും വരള്ച്ച ഗ്രസിച്ചാലും വേണ്ടില്ല
പാവങ്ങളന്തിയുറങ്ങുന്ന കൂരകള്
പാടേ തകര്ത്തിട്ടാണെങ്കിലും വേണ്ടില്ല,
ഘോര പ്രളയവും ഭൂമികുലുക്കവും
തോരാത്ത മാരിയും കൊണ്ടു മലനാടു
തീരാ ദുരന്തത്തിലാണ്ടാലും വേണ്ടില്ല
എന്തു വന്നാലുമെനിക്കു പറക്കണം
കേ-റെയിലിന്റെ തിളങ്ങുന്ന ബോഗിയില്.
പറ്റിയാല് ഭാര്യക്കൊരാറക്കശമ്പളം
കിട്ടും പണിയൊന്നു പറ്റിച്ചെടുക്കണം
കേ-റെയിലില് തന്നെ; വേണ്ടേ വികസനം
നമ്മള്ക്കും നമ്മുടെ സ്വന്ത ബന്ധുക്കള്ക്കും?










Fans on the page

Tuesday, January 4, 2022

കക്കാ വരുന്നതിനു കാടു വെട്ടുന്നതെന്തിനു?




തിരുവനന്തപുരം  കൊച്ചു വേളി മുതല്‍ കാസര്‍കോട് വരെയുള്ള 529.45 കിലോമീറ്റര്‍ ദൂരം 4 മണിക്കൂര്‍ കൊണ്ട് താണ്ടി കേരളത്തില്‍ വികസനം വരുത്താനുള്ള സില്‍വര്‍ ലൈന്‍ കെ-റയില്‍ പദ്ധതിക്ക് 1226.45 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കുന്ന ത്തിനു പുറമേ 10757 ഹെക്റ്റര്‍ വനഭൂമിയും 1227 ഹെക്റ്റര്‍ റവന്യൂ ഭൂമിയും  കൂടി ഏറ്റെടുക്കുമെന്ന് ക.റെയില്‍ എം.ഡി.സ്മാര്‍ട്ട് സിറ്റി പോലുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിനു ആണത്രേ വനഭൂമി ഉള്‍പ്പെടെയുള്ള സ്ഥലം ഏറ്റെടുക്കുന്നത്.കൊച്ചുവേളി,കൊല്ലം,ചെങ്ങന്നൂര്‍,കോട്ടയം,എറണാകുളം,കൊച്ചി എയര്‍പോര്‍ട്ട്, തൃശൂര്‍,,തിരൂര്‍,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോ ട്എന്നിങ്ങനെ ആകെ 11 സ്റ്റേഷനുകള്‍  ആണുള്ളത്. ദുരൂഹമായ കാര്യം റെയില്‍വേയുമായി യാതൊരു ബന്ധവുമില്ലാത്ത സ്മാര്‍ട്ട്  സിറ്റി നിര്‍മ്മാണ ത്തിലും മറ്റും കെ-റയില്‍ പ്രോജക്റ്റിനും അതിന്റെ എംഡിയ്ക്കും എന്ത് അധികാരം എന്നതാണ്?കേരളത്തിന്റെ  സര്‍വ്വ മേഖലയിലും കൈകടത്താന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയത്?കേരളത്തിന്റെ വികസന ഒറ്റമൂലി ആയി  ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതു?    









Fans on the page

Monday, November 22, 2021

സംഘികളുടെ കര്‍ഷക ബഹുമാന പുരാണം

കര്ഷകരോടുള്ള ബഹുമാന സൂചകമായിട്ടാണ്‌ കാര്ഷിക കരി നിയമങ്ങള് റദ്ദാക്കുന്നതെന്നാണ് പ്രധാനമന്ത്രി മോഡി പറഞ്ഞത്.കര്ഷകസമരം ആരംഭിച്ച കാലം മുതല് മോഡിയും മറ്റു ബിജെപി നേതാക്കളും കര്ഷക ര്ക്ക് മേല് ചൊരി ഞ്ഞ ''ബഹുമാന വചനങ്ങള്'' എന്തൊക്കെയാണ് എന്ന് നോക്കാം.
*''എന്നെ നേരിടൂ ;നിങ്ങളെ നിശബ്ദരാക്കാന് എനിക്ക് വെറും രണ്ട് മിനിട്ട് മതി."--കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര
ലഖിംപൂര് ഖേരിയില് പ്രതിഷേധിച്ച കര്ഷകര് ക്കിട യിലേക്ക് കാര് ഓടിച്ചു കേറ്റിയും വെടി വച്ചും 4 കര്ഷ കരെയും ഒരു മാദ്ധ്യമ പ്രവര്ത്തകനെയും കൊന്നാണ് ഇവന്റെ സല്പുത്രന് ആശിഷ് മിശ്ര 'ബഹുമാനം' പ്രക ടിപ്പിച്ചത്.

*സമരക്കാര് ഖാലിസ്ഥാന് ഭീകരര് ആണെന്നായിരുന്നു രാജസ്ഥാനിലെ ദൌസയില് നിന്നുള്ള എം.പിയും മുന് കേന്ദ്രമന്ത്രിയുമായ ജസ് കൌര് മീണ പറഞ്ഞത്.പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്പ്പെടെയുള്ള മറ്റു ബി ജെ പി നേതാക്കള് ഈ ആരോപണം ഏറ്റുപിടിച്ചു.

*''കര്ഷക സമരക്കാര്ക്ക് ഖാലിസ്ഥാനികളും മാവോയി സ്റ്റുകളുമായി ബന്ധമുണ്ട്.''--ബിജെപിയുടെഐ.റ്റിസെല് മേധാവി അമിത് മാളവ്യ

*''യു.പിയില് കര്ഷകരെന്ന വ്യാജേന സമരം നടത്തുന്ന ത് ഗുണ്ടകളാണ്''--ബിജെപി ദേശീയ സെക്രട്ടറി വൈ.സ ത്യകുമാര്

*''ദില്ലിയില് പ്രക്ഷോഭം നടത്തുന്നവര് ഖാലിസ്ഥാന് വി ഘടന വാദികളാണ്.എന്റെ പക്കല് തെളിവുണ്ട്.''--ഹരി യാന മുഖ്യന് മനോഹര്ലാല് ഖട്ടര്

*''കര്ഷകസമരം പാക്കിസ്ഥാന് തീവ്രവാദികള് ഹൈ ജാക്ക് ചെയ്തിരിക്കുന്നു'' -- ബിജെപി ദേശീയ ജനറല് സെ ക്രട്ടറിയും ഉത്തരാഖണ്ഡ് പാര്ട്ടി ചുമതലയുമുള്ള ദുഷ്യ ന്ത് കുമാര് ഗൌതം

*''തുക് ഡെ തുക് ഡെ ഗാങ്ങ് ''--ബീഹാര് മുന് ഉപ മുഖ്യ ന് സുശീല് കുമാര് മോഡി

*''അരാജകത്വത്തിന്റെ ഗിനിപന്നികള്''--ദേശീയ സെ ക്രട്ടറി ബി.എല് .സന്തോഷ്‌

*''കര്ഷക സമരം നടത്തുന്നത് കുറ്റവാളികള്'' --മുന് കേന്ദ്ര മന്ത്രി രവിശങ്കര് പ്രസാദ്

*''പ്രതിഷേധിക്കുന്നതു കര്ഷകരല്ല,ഇടതുപക്ഷക്കാരും മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാണ്''-കേന്ദ്രമന്ത്രി പീയൂഷ് ഗോയല്

*''കര്ഷക പ്രതിഷേധത്തിന് പിന്നില് ചൈനയും പാക്കി സ്ഥാനുമാണ് '' --കേന്ദ്ര മന്ത്രി റാവു സാഹേബ് ധാന്വേ

*''സി എ എ വിരുദ്ധ സമരങ്ങള്ക്ക് പിന്തുണ നല്കിയ തുക് ഡെ തുക് ഡെ ഗാങ്ങുകളാണ് കര്ഷക വേഷം കെ ട്ടി സമരത്തിനിറങ്ങിയിരിക്കുന്നത്''--ദില്ലി ബിജെപി എം.പി മനോജ്‌ തിവാരി

ബഹുമാനം പ്രകടിപ്പിക്കലും മാപ്പ് പറച്ചിലും പൂങ്കണ്ണീര് ഒഴുക്കലും എല്ലാം ഭൂലോ ക നുണയന്റെ വെറും അടവാണെന്നതിനു ഇതില്പരം തെളിവ് വേണോ?










Fans on the page