Total Pageviews

Tuesday, September 1, 2026

സർവ്വ.. സ്മരണ —46 “ശരം” ലക്ഷ്യവേധിയായപ്പോൾ.....

യൂണിവേഴ്സിറ്റിയിലെ ജീവനക്കാരുടെ മററു സംഘടനകളായ എംപ്ലോയീ സ് യൂണിയനും സ്റ്റാഫ് യൂ ണിയനും സ്വന്തമായി പ്രസിദ്ധീകരണങ്ങൾ(യഥാക്രമം എംപ്ലോയീസ് ന്യൂസ് ബുള്ളറ്റിനും കലാ ദീപവും )  ഉള്ള സ്ഥിതിക്ക്‌ സ്റ്റാഫ് അസോസിയേഷനും ഒരു പ്രസിദ്ധീകരണം വേണമെന്ന ഏക കണ്ഠമായി ഉണ്ടായ  അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് “ശരം’ എന്ന ഹൌസ് ജേർണൽ ആരംഭിച്ചത്.മുഖം നോക്കാ തെ വിമർശിക്കാനും സത്യസന്ധമായ വാര്ത്തകളും വസ്തുതകളും ജീവനക്കാരിലും ന്യായമായ ആവശ്യ ങ്ങളും ആവലാതികളും  അധികാരികളുടെ മുമ്പിലും  എത്തി ക്കാനും പ്രയോജനപ്പെടുന്ന ഒരു പ്രസിദ്ധീ ക രണം എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അഴിമതിക്കും  അന്യായത്തിനും എതിരെ ഉള്ള ആയുധമായും ശരം ഉപയോഗിക്കും എന്നും തുടക്കത്തില് തന്നെ വ്യ ക്തമാക്കിയിരുന്നു.


വഗ്ദാനവും പ്രഖ്യാപനവും നൂറു ശതമാനം പ്രാവര്ത്തികമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല .എന്നാൽ ഞങ്ങളെ അൽഭുതപ്പെടുത്തുന്ന വിജയമാണ് ശരം കൈവരിച്ചത്. ശരമേറ്റു സർവ്വാംഗം മുറിഞ്ഞ അധികാരികൾ പോലും ശരത്തെ പുകഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്. ശരം കൊണ്ട് നിരവധി തവണ മുറി വേറ്റ വൈസ് ചാൻസലറാണ് ഡോ. എം. കെ രാമചന്ദ്രന് നായർ. അദ്ദേഹം ശരത്തിനെ വിശേഷിപ്പിച്ചത് ഒരു കറക്റ്റീവ് ഫോഴ്സ് എന്നാണ്.നിഷ്പക്ഷവും സത്യസന്ധവും ശക്തവുമായ നിലപാടുകളും ശൈലിയും കൊണ്ടാണു അങ്ങനെ ആകാൻ കഴിഞ്ഞതെന്നും   അദ്ദേഹം പറയുകയുണ്ടായി.മറ്റൊരു വി. സി ആയിരു ന്ന ശ്രീ പി. എസ്. ഹബീബ് മുഹമ്മദും ശരത്തിന് അർഹിക്കുന്ന പരിഗണന  കൊടുത്തിരുന്നു। ആദ്യമായി ഒരു ശരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളാന് ഉത്തരവിട്ടത് അദ്ദേഹമാണ്.സർ വ്വ കലാശാലയിലെ പ്രധാന മന്ദിരത്തിലെ ശുചി മുറികളുടെ വൃത്തിഹീനതയും കേടുപാടുകളും വിശദീക രിക്കുന്ന “ഘ്രാണേന്ദ്രിയത്തിന് കേടു പറ്റിയവർ”എന്ന റിപ്പോർട്ടിന്മേൽ ഉടനടി നടപടി ഉണ്ടായി. എന്നു മാ ത്ര മല്ല അന്ന് സെനറ്റിലെ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന എംപ്ലോയീസ് യൂണിയൻ അംഗം ഇതേ ആവശ്യം ഒരു സെനറ്റ് യോഗത്തില് ഉന്നയിച്ചപ്പോൾ “ശര’’ത്തിലെ വാർത്ത ഞാൻ  കണ്ടു. അതനുസരിച്ചു വേണ്ടതു ചെയ്യാൻ ഓർഡറിട്ടിട്ടുണ്ട്” എന്നു പരസ്യ മായി പറയുകയും ചെയ്തു.പിന്നീടൊരിക്കൽ യൂണിവേ ഴ്സിറ്റിയിലെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ഈ വിസി യെ കാണാൻ പോയപ്പോൾ ചർച്ചയ്ക്ക് ശേഷം,”ഇപ്പോൾ ശരം ഇറങ്ങുന്നില്ലേ ?’’ എന്നു എന്നോടായി ചോദിച്ചു.ഇറങ്ങുന്നുണ്ട് എന്നു ഞാന് പറഞ്ഞ പ്പോൾ,”ഞാൻ കാറിന്റെ പിറകേ ഓടുന്ന കാർട്ടൂണുള്ള ശരത്തിന് ശേഷം ഇറങ്ങിയിട്ടുണ്ടോ” എന്നായി.ഉ ണ്ടെന്ന എന്റെ മറുപടി കേട്ടപ്പോള് തന്നെ ആദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച്,”ലേറ്റസ്റ്റ്ശ രം ഇവിടെ കിട്ടയോ എന്നന്വേഷിച്ചു. "കിട്ടി. സാറിന്റെ മേശപ്പുറത്ത് ഞാന് കൊണ്ടു വച്ചിരുന്നു”എന്നു പറയാത്ത താമസം “ഇവിടെങ്ങും കാണുന്നില്ല। ഉടനെ പോയി എവിടുന്നെങ്കിലും ഒരെണ്ണംവാങ്ങിക്കൊണ്ട് വാ”എന്നു പറഞ്ഞു വിട്ടു. ഞങ്ങൾ വി. സിയുടെ ചേംബർ വിടും മുമ്പ് തന്നെ ശരത്തിന്റെ പുതിയ ലക്കവുമായി പി. എസ് അവിടെ എത്തുകയും ചെയ്തു.        


അതു പോലെ തന്നെ ചില അധികാരികൾ, ശരം മൂലം നിത്യശത്രുക്കളായി മാറിയിട്ടുമുണ്ട്.തന്റെ കോ ളേജിൽ നടക്കുന്ന തരികിടകൾ പലതും വെളിച്ചത്തുകൊണ്ടുവന്നതിന്റെ പേരിൽ ഒരു മുതി ർന്ന സിൻ ഡിക്കേറ്റംഗത്തിന് ശരത്തോടും  അസ്സോസിയേഷനോടും തീർത്താല് തീരാത്ത വിരോധവും പകയുമാ യി. അദ്ദേഹത്തിന്റെ കോളേജിലെ അദ്ധ്യാപകർക്കു  പാരലൽ കോളേജ് അദ്ധ്യാ പകർക്കു  കിട്ടുന്നത്ര പോലും ശമ്പളം കിട്ടുന്നില്ല എന്നും മറ്റുമുള്ള വാര്ത്ത വന്ന ശരം അദ്ദേഹം പ്ര ധാന മന്ദിരത്തിന്റെ മുമ്പി ൽ വച്ച് വലിച്ചുകീറി.അന്ന് മുതൽ സിൻഡിക്കേറ്റ് മെംബർക്ക് സൌ ജന്യമായി കൊടുത്തുവന്നിരുന്ന ശര ത്തിന്റെ കോപ്പി അദ്ദേഹത്തിന് കൊടുക്കാതെയായി. എങ്കി ലും ശരം പ്രവർത്തകർ കഴിഞ്ഞാൽഏറ്റവും മുമ്പേ അത് വായിക്കുന്നത് അദ്ദേഹമായിരുന്നു എന്ന പരമാർത്ഥം.യൂണിവേഴ്സിറ്റി മുഴുവൻ പാട്ടായിരുന്നു. ഇദ്ദേഹത്തിന്റെ ലാ കോളേജിലെ അനധികൃ ത  അഡ്മിഷന്റെ വിവരം പുറത്തു കൊണ്ടുവന്നത് ശരമാ ണ്. കേരള സർവ്വകലാശാലയുടെ കീഴി ലുള്ള ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനു നാൽകിവന്നി രുന്ന  25000രൂപയുടെ ഗ്രാന്റ്  അത് ഏർപ്പെടുത്തിയകാലം മുതൽ കരസ്ഥമാക്കികൊണ്ടിരുന്നതു ഇദ്ദേഹ ത്തിന്റെ പുന്നന് റോഡിലുള്ള നിയമ പഠന കേന്ദ്രമായിരുന്നു. അതുപോലെ കേരളസർവ്വകലാശാലയുടെ ഡിപ്പാർട്ട്മെ ന്റുകളോ അഫീലിയേ റ്റഡ്  കോളേജുകളോ പ്രസിദ്ധീകരിക്കുന്ന ജേർണലുകളിൽ ഏറ്റവും മികച്ചതിന് നൽകിവന്നിരുന്ന10000 രൂപയുടെ പുരസ്ക്കാരവും സ്ഥിരമായി കിട്ടിയിരുന്നതും ഇദ്ദേഹത്തി ന്റെ കോളേജിനായിരുന്നു.ഈ വിവരങ്ങൾ പുറത്തു കൊണ്ടുവന്നതും ശരമാണ്. അതോടെ ഇതിന്റെ പിന്നിലെ കളികൾ വെളിച്ചത്താകുകയും പിന്നീട് പല വർഷങ്ങളിലും ഈ തുകകൾ ഇദ്ദേഹത്തിന്റെ  സ്ഥാപനത്തി ന് കിട്ടാതെ വരികയോ മറ്റ് സ്ഥാപനങ്ങളുമായി പങ്കിടേണ്ടി വരി കയോ ചെയ്തു.ഇതെല്ലാം ശരത്തോടും അസ്സോസിയേഷനോടും എന്നോടും ഉള്ള വിരോധം കൂടുവാൻ ഇടയാക്കി.എങ്കിലും ജീവന ക്കാർക്കും, ഒരു പരിധിവരെ അധികാരികൾക്കും ഞങ്ങളിലുള്ള വിശ്വാസവും മതിപ്പും കൂടുകയാണു ണ്ടായത്. അതിൽ അസഹിഷ്ണുത പെരുത്തതിന്റെപ്രകടനമാണ് ശരം വലിച്ചുകീറുന്നതിൽ  കലാ ശിച്ചത് .അത് പക്ഷേ ശരത്തിന്റെ മൂർച്ച കൂട്ടുന്നതിന് ഏറെ സഹായകമായി.


സർവ്വകലാശാലയ്ക്ക്   പുറത്തും ശരം പലപ്പോഴും ചർച്ചാവിഷയമായി.ഒരിക്കൽ ‘പ രീക്ഷാ വിഭാഗത്തി ൽ ചോർച്ച” എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപ്പത്രത്തില് ഒരു വാർത്ത വന്നു. ഉടന് തന്നെ യൂണിവേഴ്സിറ്റി പി. ആർ .ഒ യുടെ വക നിഷേധക്കുറുപ്പ് പ്രത്യക്ഷപ്പെട്ടു.,മഴ പെയ്തു ചോർന്നു കിടക്കുന്ന.സെക്ഷന്റെഫോ ട്ടോ സഹിതം വീണ്ടും മാതൃഭൂമി  വാർത്ത പ്രസിദ്ധീകരിച്ചു. അത് നിഷേധിച്ചുകൊണ്ടും പത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടും സർവ്വ കലാശാല വീണ്ടും പത്രക്കൂറുപ്പിറക്കി.പ്രകോപിതരായ പത്രക്കാർ അവസാനത്തെ ആശ്രയമായി കണ്ടെത്തിയത് വളരെ നാൾ  മുമ്പ് ശരത്തില് വന്ന വാർത്തയാ ണ്.ആദ്യമായി പരീക്ഷാ വിഭാഗത്തിൽ ചോർച്ച കണ്ടപ്പോള് തന്നെ ശരം  വാർത്ത കൊടുത്തിരുന്നു.അത് ചൂണ്ടിക്കാണിച്ചാണ് ഒടുവിൽ യൂണിവേഴ്സിറ്റിയുടെ വാദത്തി ന് തടയിട്ടത്.






Fans on the page

No comments: