Wednesday, May 11, 2016

വ്യാജം ,വ്യാജം സര്‍വ്വത്ര

Image result for narendra modi photos                                                                         
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബി.എ.യും.എം.എ യും പാസ്സായിട്ടുണ്ടെന്നു തെളിയിക്കാന്‍ ബി.ജെ.പി നേതാക്കള്‍ പൊതുജനസമക്ഷം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‌ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്‌ വാസ്തവമാണെന്നു വേണം കരുതാന്‍.അമിറ്റ്‌ ഷായും അരുണ്‍ ജയ്റ്റ്ലിയും ചേര്‍ന്ന്‌ പുറത്തു കാട്ടിയ രണ്ടു സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്ത പേരുകളാണു രേഖപ്പെടുത്തിയിട്ടൂള്ളത്‌.ഒരാ ളൂടെ ബി.എ.ഡിഗ്രി സര്‍ട്ടിഫിക്കറ്റിലെ പേരില്‍ കൂട്ടിച്ചേര്‍ക്കലോ കുറയ്ക്കലോ നടത്തണമെങ്കില്‍ അതിനു ചില നടപടിക്രമങ്ങളുണ്ട്‌.അതൊന്നും കൂടാതെ എം.എ.സര്‍ട്ടിഫിക്കറ്റിലെ പേരില്‍ മാറ്റം വരുത്താന്‍ കഴിയില്ല.മാത്രമല്ല,1970 കളില്‍ ലഭിച്ചതെന്നു പറയുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയതാണ ത്രെ.കമ്പ്യൂട്ടര്‍ സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്‌ മോഡിക്കു മാത്രമായി എങ്ങനെ കമ്പ്യൂട്ടറില്‍ തയ്യാറാ ക്കിയ സര്‍ട്ടിഫിക്കറ്റ്‌ കിട്ടി?.ഇന്നു(10.5 .2016) ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ സര്‍ട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി പരിശോധിക്കാന്‍ ചെന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെ യൂണിവേഴ്സിറ്റിയില്‍ കയറ്റാതിരുന്നതില്‍ നിന്നും ബി.ജെ.പി.നേതാക്കള്‍ ഇന്നലെ മാലോകരെ കാണിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണു മനസ്സിലാക്കേ ണ്ടത്‌.മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ മൂടിവയ്ക്കാന്‍ ആദ്യം മുതല്‍ പ്രധാനമന്ത്രി യുടെ ഓഫീസ്‌ കാട്ടിയ നിയമ വിരുദ്ധ കൌശലങ്ങ ള്‍ക്കു കാരണം മറ്റൊന്നായിരിക്കില്ല.മുമ്പ്‌ ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയും ഭാര്യയും ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ച പ്പോള്‍,മിസ്റ്റര്‍ സിരിസേന ആന്‍റ് എം.ആര്‍.എസ്‌(മിസ്സിസ്സ്‌ -mrs എന്നു വായിക്കേണ്ടതിനു പകരം) സിരിസേന എന്ന്‌ ഉരുവിട്ടപ്പോള്‍ തന്നെ മോഡിയുടെ വിദ്യാഭ്യാസ യോഗ്യ ത, സാമാന്യ വിദ്യാഭ്യാസമുള്ളവര്‍ക്കൊക്കെ മനസ്സിലായ താണ്‌.

                                                                                                            Image result for smriti irani
വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വ്യാജ സത്യവാ ങ്മൂലം സമര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി യ്ക്കെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷി ക്കുന്ന നിലപാട്‌ മോഡി കൈക്കൊണ്ട തിന്‍റെ പിന്നിലും സമാനവ്യാജയെന്ന പരിഗണനായായിരി ക്ക ണം ഉണ്ടാ യിരുന്നത്‌.ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെ ടുപ്പു പ്രചാരണത്തിനു വന്നപ്പോള്‍ യു.എന്‍ റിപ്പോര്‍ട്ടു കളിലെ ഉള്ളടക്കമാണെന്ന്‌ അവകാശപ്പെട്ട്‌ മോഡി എഴുന്നള്ളിച്ച വിഡ്ഢിത്തങ്ങള്‍ അതു വായിച്ചിട്ടു മന സ്സിലാകാത്തതു കൊണ്ടാണെന്ന്‌,വ്യാജ ഡിഗ്രിയുടെ പശ്ചാത്തലത്തില്‍ ഊഹിക്കേണ്ടിയിരിക്കു ന്നു.അങ്ങ നെയാണ്‌ 'സോമാലിയയേക്കാള്‍ ശിശുമരണ നിരക്ക്‌ കേരളത്തിലാണ്‌'എന്നൊക്കെ തട്ടി മൂളിച്ചത്‌.ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ ഉന്നത വിദ്യാഭ്യാസം വേണമെന്ന്‌ നിര്‍ബ്ബന്ധമില്ല.പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി വ്യാജ ബിരു ദക്കാരനാണ്‌ എന്നു വരുന്നത്‌ ലോകരാഷ്ട്രങ്ങള്‍ക്കി ട യില്‍ നമ്മുടെ അന്തസ്സ്‌ കെടുത്തുന്ന കാര്യമാണ്‌.








Fans on the page

No comments:

Post a Comment